Homeകവിതകൾ

കവിതകൾ

നമ്മളെ കണ്ടെടുക്കുന്ന നേരങ്ങൾ

കവിത  ജിഷ്ണു കെ.എസ്''മഴവിൽ പുരികങ്ങൾ ഉയർത്തി ആമ്പൽക്കണ്ണുകൾ വിടർത്തി മാതളച്ചാർ പുരട്ടിയ ചുണ്ടുകളിൽ എണ്ണമറ്റ ചുംബനങ്ങൾ ചേർത്ത് നീയെന്നെ ചാലിച്ചെടുത്തു"(ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  സ്പോടെക്കിലെ അജ്ഞാത കവിയുടെ കവിത, വിവ: സൈമ്പോർഗ് ബോട്ട് 2DX)         2021വളരെക്കാലങ്ങളായി പരിചിതരെങ്കിലും ഒഴിഞ്ഞ മേശയ്ക്കിരുപുറം തിരിച്ചറിയപ്പെടാത്ത രണ്ട്...

ട്രോൾ കവിതകൾ – ഭാഗം 32

വിമീഷ് മണിയൂർ ഗിരീഷും ജിതേഷും രജീഷും ഗിരീഷും ജിതേഷും രജീഷും ഒരേ മരത്തിൻ്റെ വേരുകളായിരുന്നു. വേനൽക്കാലത്ത് വെള്ളം തേടി മൂന്നു ദിക്കുകളിലേക്ക് മൂവരും യാത്ര തിരിച്ചു. കുറെ കഴിഞ്ഞപ്പോൾ വെള്ളം മാത്രം പോസ്റ്റലായി തിരിച്ചുവന്നു. ഞങ്ങൾ മൂന്നാളും ഞാനും...

തിരനല്ലൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

കൊല്ലം: ബഹുജന കലാസാഹിത്യവേദിയുടെ 4-ാമത് തിരുനല്ലൂര്‍ അവാര്‍ഡിന് കവിതാപുസ്തകങ്ങള്‍ ക്ഷണിക്കുന്നു. 2016 ജനുവരി ഒന്നുമുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള പുസ്തകങ്ങള്‍ സ്വീകരിക്കും. 2019 ജനുവരി 15-നകം ബന്ധപ്പെട്ട പുസ്തകത്തിന്റെ മൂന്ന് കോപ്പി...

ശർക്കരയുണ്ടകൊണ്ട് ആനയുണ്ടാക്കുന്ന പെൺകുട്ടി

കവിത മൃദുൽ വി എംനല്ലുരുണ്ട ശർക്കരയുണ്ട ചെത്തിയടർത്തി തുമ്പിയും കാലും ചെവിയും വാലും കുറുകണ്ണും മിനുക്കി മധുരശില്പമുണ്ടാക്കി വെക്കുന്നൊരു പെൺകുട്ടി പുഴയ്ക്കിക്കരെ ഏറെക്കുറെ അദൃശ്യയായി താമസിക്കുന്ന കഥയെനിക്കറിയാം..പുഴയ്ക്കക്കരെ കറുംകാട്! പുകമഞ്ഞ് പാളികൾ വലിച്ചിട്ട് കാഴ്ച്ചയിൽ നിന്നു മറഞ്ഞ് ജീവിക്കുന്നോണ്ട് ഒരു ശർക്കരയുണ്ട കിട്ടാൻ അവള് നല്ലോണം കഷ്ടപ്പെട്ടിരുന്നു...കറുത്ത, മിനുസമുള്ള ഉറച്ച, മധുരമുള്ള ശർക്കരയുണ്ടകൾ അവൾക്കെത്തിച്ചു കൊടുക്കുന്നത്, ആരാണെന്ന് ഈ കഥ പറഞ്ഞു തന്നയാൾക്ക്...

തീവണ്ടി കടന്നു പോയതിൽ

രഗില സജിപാളം ചുരുണ്ട് കിടക്കുമ്പോൾ അതിനെ നിവർത്താൻ പോന്ന ഒരു തീവണ്ടി കടന്ന് പോകുന്നുണ്ട്. പിന്നെ സമയം തെറ്റിയും വൈകിയും പലത് കടന്ന് പോയി. ഞാനിരിക്കുന്ന പ്ലാറ്റ്ഫോമിൽ ഒരു വണ്ടിക്കും സ്റ്റോപ്പില്ല. അങ്ങിനെയല്ല, ഇതൊരു പ്ലാറ്റ്ഫോമേ അല്ല, സ്റ്റേഷനുമല്ല. കുറച്ച് സിമൻറ് ബഞ്ചുകൾ നീണ്ടു കിടക്കുന്നതിൽ...

പട്ടം

മാവിലൻ ഗോത്രഭാഷാകവിതഅംബിക പി. വിഎക്കൊഞ്ചി പട്ടണ്ട് ഒഞ്ചി കുഞ്ഞി പട്ടം നാല് തൂണ്ട് ട്ട്കെട്ട് ക്ന ഒഞ്ചി കുഞ്ഞി പട്ടം നാല് വശട്ട് കൂട്ത് ല കാറ്റ് കടപ്പും. എന്നറ്റ് ല എത്ര മല്ല കാറ്റ്ട്ട് ല പ്ട്ത് പോണ്ട് കർക്ക് ട്ട്...

വേട്ടക്കാരും ‘മാംസഗന്ധി’കളും.

കവിത നിമ.ആർ.നാഥ്‌ തെഴുത്ത ഇലകൾക്കുള്ളിൽ തിള പൊട്ടും രക്തം. ത്രസിക്കും മഞ്ഞ ഞരമ്പുകൾ . വിണ്ടർന്നാൽ, കുതിച്ചു പൊന്തും ചോരച്ചാലുകൾ . ഉടനുതിരും പച്ചമാംസഗന്ധം.കറുപ്പ് തുടിക്കും മുഴുത്ത ശിഖരങ്ങൾ. യന്ത്രമുനകളുരുകും ഉഷ്ണലാവ. തോൽ ചീന്തിയാൽ അസ്ഥിതിളക്കം . നൊടിനേരത്താൽ ചുനയിടും, കൊഴുത്ത ഉടൽ സ്രവങ്ങൾ.വെട്ടം ചേർന്നാൽ പിരിഞ്ഞു...

രണ്ടു കവിതകള്‍

ജിബിൻ കോട്ടുമലപ്രേതംപുലര്‍ച്ചെ കട തുറക്കാനെത്തിയപ്പോള്‍  ശങ്കരേട്ടനാണ് ആദ്യം കണ്ടത്... നിയമസഭയുടെ പ്രധാന കവാടത്തില്‍  വെള്ളപുതച്ചൊരു രൂപം- മിന്നായംപോലെ, ഖജനാവിനടുത്ത് പാറാവുകാരനും  കണ്ടത്രെ...! ഒരൂന്നുവടികൂടി ഓര്‍ത്തെടുത്തു അയാള്‍, അമ്പലനടയില്‍  ആക്രോശിച്ചിട്ടിറങ്ങിപ്പോയ- കണ്ണട വച്ച മൊട്ടത്തലയനെ  രാമന്‍നമ്പൂതിരിയും വിസ്തരിച്ചു... കോടതി വരാന്തയിലൊക്കെ കാര്‍ക്കിച്ചു- തുപ്പി വച്ചിടുണ്ട്.. രക്തസാക്ഷി മണ്ടപത്തില്‍ - ചെമ്പരത്തി കൊണ്ടര്‍ച്ചന ചെയ്തു പരിഹസ്സിച്ചതായും കണ്ടു .. ഒറ്റമുണ്ട്,  ഊന്നുവടി,  മൊട്ടത്തല, കണ്ണട.. മണംപിടിച്ചു...

ട്രോൾ കവിതകൾ – ഭാഗം 18

വിമീഷ് മണിയൂർസ്വാതന്ത്യത്തിൻ്റെ പ്രതിമഞങ്ങളുടെ വീട്ടിൽ കോഴിക്കൂടാണ് സ്വാതന്ത്യത്തിൻ്റെ പ്രതിമ. അതിൽ കോഴി ഇപ്പോൾ ഇല്ല. ഇല്ലാത്ത കോഴിയുടെ കൂക്കാണ് വീട്ടിൽ എല്ലാവരുടെയും റിങ് ടോൺ. അല്ലെങ്കിലും കോഴിക്കൂട്ടിൽ കോഴി നിർബന്ധമല്ല.ജീവൻ വേണേൽ മാറിക്കോപ്രസവിച്ചു...

ലാസ്റ്റ് ബസ്

കവിതസുജ എം ആർകരിനീലക്കുപ്പായമിട്ട്, ഞാനിരുട്ടത്ത്, അവസാനത്തെ ബസും കാത്ത് നിൽക്കുന്നു. കഴിഞ്ഞ തുലാവാവിന്റന്ന് കാറ്റിൻ ചോല പിടിച്ച് മരിച്ച കുഞ്ഞാത്തുട്ടി, റോഡിന്റപ്പുറത്ത് ചായക്കടയിലിരുന്ന്, ചായയുറുഞ്ചിക്കുടിക്കുന്നു...ഇരുട്ടും തുളച്ചാ കണ്ണിലെ തീയിളക്കം എന്നെത്തേടിയെത്തുന്നു. പണിയിത്തിരി ജാസ്തിയുണ്ടായിരുന്നു, അതാ.. വൈകിയത്.. ഞാൻ തല താഴ്ത്തുന്നു.ഒരു തീച്ചൂള...
spot_imgspot_img