Homeകവിതകൾ

കവിതകൾ

ലാസ്റ്റ് വിഷ്

ആരതി ജഹനാര അഞ്ചേകാലിനേ എണീക്കും അലാറം അടിക്കുന്നതിനും അഞ്ചുമിനിറ്റു മുന്നേ..പതിവില്ലാതെ പത്തിരിയുണ്ടാക്കി തേങ്ങാപ്പാലെടുത്തു പുറത്തൊഴിച്ചു പഞ്ചസാരേമിട്ട് പയ്യെ തിന്നും. അപ്പോൾ എണീറ്റ് നിന്നും ഓടീം ഉള്ള തീറ്റയോർമ്മകൾ തികട്ടിവരും. ഇനി നിറയെ സമയമാണല്ലോ ഉള്ളെ എന്നങ്ങ് നെടുവീർപ്പിടും.മുറി മുഴുവൻ അടിച്ചുതൂത്തിടും നാലാള് വന്നാൽ കാണാൻ...

നികല്

മാവിലൻ തുളു കവിത പപ്പൻ കുളിയന്മരം"ജീവിതട്ട് ഒളിത്തലാ പർത്ത് ലാ - ആത്മാക്ന്' തൊടുത് ഇയ്യ് ഇപ്പുകനാ." ഭൂമിട്ട് ജീവ്ന് ഇള്ളായിക്ക് ഗിട്ട ഇടവലം മാറ്റ്ത് നിൻ്റത്ത് ഇയ്യ് പൊക്കനണ്ട്. പൊസ്സെ ഇത്തക്കിനാ സൂര്യെനിക്ക് മാത്രാത് പർത്ത് പോനക നിന്ന കാൽപ്പാട്...

മീസാൻ കല്ലിന് ചോദിക്കാനുണ്ട്

കവിത മുർഷിദ് മോളൂർനിങ്ങളെന്തിനാണ് ഇരുൾഭയം നിറഞ്ഞ മനസ്സുകൊണ്ട് ഇതുവഴി അലയുന്നതെന്ന് മീസാൻ കല്ലുകൾക്കറിയണമെന്നുണ്ടായിരുന്നു.ശ്മശാനങ്ങൾ സ്വപ്‌നങ്ങൾ അടക്കം ചെയ്യപ്പെട്ട താജ്മഹലുകളല്ലേ.. ?!ഒരായുസ്സിന്റെ രക്തചലനങ്ങൾക്ക്, പടർന്നുപിടിച്ച സ്നേഹമുല്ലകൾക്ക് പകരം ഒരിറ്റു കണ്ണീരിൽ മണ്ണു കുഴച്ചുണ്ടാക്കിയ കളിവീടുപോലെയല്ലേ ?!ഇനി പിറക്കാത്ത പകലുകളുടെ ചിറകുകെട്ടി രണ്ടറ്റം അവസാനിപ്പിച്ച തിയ്യതിക്കുളിൽ നിന്ന് പിന്നെയും ആത്മാക്കൾക്ക് ഉണർന്നിരിക്കണമെന്നാകയാൽ ഓരോ കല്ലറകളും വാതിലില്ലാത്ത പാർപ്പിടങ്ങൾ തന്നെയല്ലേ ?!ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

ചില രഹസ്യധാരണകൾ

കവിതരേഷ്മ അക്ഷരികവിത നഷ്ടപ്പെട്ട രണ്ടു പേർ തമ്മിൽ സംസാരിക്കാൻ തുടങ്ങുമ്പൊഴേ പഴയൊരു മഴക്കാലം ഉള്ള് തണുപ്പിക്കുംനിലാവുംമഴയും മഴവില്ലും ചമ്പകപ്പൂക്കളും ഉള്ളിൽ വരിയായ് നിരന്നു നിൽക്കും...അക്ഷരങ്ങളിൽ പിടഞ്ഞില്ലെങ്കിലും ഉള്ളിലവരൊരു കവിത അറിയാതെഴുതിത്തുടങ്ങും...മനസ്സുകളുടെ രഹസ്യമായ വേഴ്ചയിൽ നിന്ന് ഇരുട്ട് പരത്തി വെളിച്ചമുണ്ടാക്കുംകാറ്റിൽ വാക്കുകളുടെ മുടിത്തുമ്പു തട്ടി നോക്കിന്റെ കള്ളിമുള്ളുകൾ കോർത്ത് അവർ പരസ്പരം കവിതയാവും.... ...രേഷ്മഅക്ഷരി. കോഴിക്കോട് ദേവഗിരി സാവിയോ ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപിക. പുസ്തകങ്ങൾ 'എതിർഛായ' ( കവിതാ സമാഹാരം) 'ആത്മാവിന്റെ കൂട്ടെഴുത്തുകൾ ( എഡിറ്റർ...

മഴ മറന്ന കുടകൾ

തസ്മിൻ ശിഹാബ്മൂന്ന് മടക്കുള്ള കുട ബാഗിൽ നിന്നെടുത്ത് മഴയിലേക്കിറങ്ങുമ്പോൾ ഒന്നിച്ചു നനയാതെ പോയ മഴ അകലെയെവിടെയോ നീല ഞരമ്പുള്ള ഓർമ്മകൾ തിരയുകയാവാം, ഇലത്തുമ്പിലിരുന്ന് തുലാവർഷം പനിക്കോളിലൊരു കടൽ കാണുകയാവാം കനൽ മൂടിയ ആകാശം വേർപ്പിറ്റിത്തളർന്ന് മഴക്കവിതക്കൊരു വഴിയൊരുക്കുകയാവാം, ചോരത്തിളപ്പിൽ മടുത്ത കളിയിൽ കുട മറന്ന വഴിതേടി അലയുകയാവാം ചൂടൻ രസങ്ങൾ മഴയിൽ പതുങ്ങുകയാവാം, ചേമ്പില ചൂടിയ പുതുമഴയിൽ വില്ലൊടിഞ്ഞ മോഹങ്ങൾ നരച്ച കാവലായ് കിതയ്ക്കുകയാവാം, എങ്കിലും ഓരോ കുടവട്ടത്തിലും വെയിലിലേക്കുള്ള...

കടെലും കിനാവും

ഗോത്രഭാഷാ കവിതഹരീഷ് പൂതാടികാടെഞ്ചു ബുറെചല അടിതെച്ചും അവെഒക്ക മറിഞ്ചുവീവെ ഈ നാനും നീയൊഞ്ചു വീന്തെല നാനു കാണി ഈ മണ്ണിലികടെലെക്കു കിനാവു തന്ത കരെ ഏക്കു പൂതി തന്ത കടെലു കണ്ട കിനാവു ഒക്ക കരനെ ആഞ്ചേൻഞ്ചു ഒപ്പറ പോയ പുയെ പറയിഞ്ചോവാരിപുടിപ്പെ...

കവിതയും അധിനിവേശ നേതാവും തമ്മിലുണ്ടായ ‘ചാറ്റ്’ വിവരങ്ങൾ പുറത്തായപ്പോൾ..

കവിത പാർവതിനേതാവ്: ഞങ്ങൾക്ക് മുഖം തരാതെ ഒളിച്ചതെവിടെയാണ്? കവിത: നിങ്ങൾക്കേതാണു മുഖം?നേ: ഞങ്ങളുമായി ചർച്ച നടത്താൻ പോലും മെനക്കെടാതെ മുങ്ങിയതെന്താണ്? ക: നമുക്കു മിണ്ടാനുള്ള ഭാഷയേതാണ്!നേ: ഞങ്ങൾ നൽകിയ സൗകര്യങ്ങൾ ഉപേക്ഷിച്ചതെന്താണ്? ക: പേനത്തുമ്പിനേക്കാൾ, ചുണ്ടുകളുടെ വിളുമ്പുകളേക്കാൾ എനിക്കു...

വെളിപാട്

ദിലീപ് എസ്. ഡി.ഉച്ചക്കിറുക്കിന്റെ ഉച്ഛാസം മുറുകിയപ്പോൾ ഒരു വെളിപാടുണ്ടായി... "മരുഭൂമികൾ ഉണ്ടാവുന്നതെങ്ങനെ?''പ്രണയവും കലഹവും മറന്ന്... പ്രതിഷേധവും മറന്ന്... കണ്ടതിനോടും കേട്ടതിനോടും മിണ്ടാതെ മുഷ്ടിചുരുട്ടാതെ അവനവനിസത്തിന്റെ ഹോൾസെയിൽ ഡീലറായി മൗനവൃതവുമനുഷ്ഠിച്ച് നോട്ടിഫിക്കേഷൻ ചെക്ക് ചെയ്യുമ്പോൾ ഒരു സംശയം ബാക്കി...വായിച്ചുതീർത്ത പുസ്തകങ്ങളും കണ്ടുതീർത്ത കിനാക്കളും ആരുടെ കണക്കുപുസ്തകത്തിലാണ് സൂക്ഷിക്കുക... നന്മയും ആത്മാർഥതയും ആരുടെകൂടെയാണ് ഒളിച്ചോടിപ്പോയത്...ഒരു...

തണലല്ല ഇലകളുടെ മഷി

അശോകന്‍ മറയൂര്‍നിന്നെയറിയിക്കാതെ ഒച്ചയുണ്ടാക്കാതെ തടങ്ങളിലെല്ലാം പോയിരുന്നു.● ഇലകളിലിരുന്ന് കറുത്തമഷി ചിതറിക്കിടക്കുന്ന മരത്തിനടിയിൽ കുറച്ചുനേരം ഒന്നിരുന്നു.● അടുത്തായൊരുമരം. പൂക്കളെല്ലാം തറയിൽ വിതറിക്കിടക്കുന്നു അതിനു മീതേ കൊഴിഞ്ഞു വീഴും ഇലകൾ ഓള മുണ്ടാക്കിക്കൊണ്ടിരുന്നു.● നടുരാത്രി തിരികെ വീട്ടിലെത്തി ആ ചൂടു മാറും മുമ്പ് നിനക്കൊരു കത്തെഴുതി സൂക്ഷിച്ചു . എഴുതിക്കൊണ്ടിരിക്കെ ആ കത്ത് എന്റെ ശബ്ദത്തിൽ കൂടെ സംസാരിച്ചുകൊണ്ടിരുന്നു. ആ കത്തിനി...

ചിലമ്പ്

കവിതമധു. ടി. മാധവൻകോമരം തുള്ളുന്നു.. ചെമ്പട്ടിന്റെ കടും ചുവപ്പിൽ, അരമണിയുടെ കിലുക്കത്തിൽ, അസുരവാദ്യത്തിന്റെ ചടുലമാം താളത്തിൽ കോമരമുറഞ്ഞു തുള്ളുന്നു...വിയർപ്പിൽ കുതിർന്ന ഭസ്മത്തിൻ - ഗന്ധം പേറിയ നാട്ടുവഴികളിൽ ആഭിചാരത്തിൻ കലശകുടമുടഞ്ഞു ചുവന്ന തെച്ചിപ്പൂക്കൾ ചിതറിയ പാതയിൽ മന്ത്രവാദത്തിന്റെ തോരണം തൂക്കിയ ഉച്ചാടനത്തിന്റെ പത്മകളങ്ങളിൽകഴുത്തറ്റ ഇരയുടെ രക്തം...
spot_imgspot_img