Homeകവിതകൾ

കവിതകൾ

നേരം

കവിതജയേഷ് വെളേരിമൂപതിറ്റാണ്ടിന്റെ പഴമയിലും നിനക്കാസുഗന്ധം മാത്രമാണല്ലോ ഇപ്പൊഴും..എന്തുകൊണ്ടെന്നാൽ കാതിലും കണ്ണിലും നീ പെയ്തിറങ്ങിയ നാളുകളിൽ നാം നട്ട മരങ്ങളുടെ ശിഖരങ്ങൾ ഇപ്പോൾ പൂവിട്ടു കാണും..എന്തുകൊണ്ടെന്നാൽ ഒലിച്ചിറങ്ങിയ പാടുകൾ നോക്കി ഒരേ അടിവെച്ച് കൈകോർത്ത് നടന്നു നീങ്ങിയ വഴികൾ ഇന്നും പൂമരം കൊണ്ട് നിറഞ്ഞിരിക്കും(adsbygoogle = window.adsbygoogle ||...

വായനക്കാരനെ കാണാനില്ല

കവിത ശ്രീകുമാർ കരിയാട് കവിതയിലേക്കു കടന്നുപോയ വായനക്കാരനെ കാണാനില്ല. അയാൾ വാക്കുകളിൽ ഒളിച്ചിരിക്കുമോ ? വാക്കുകൾ ചേർന്ന് കൊരുത്ത രൂപകങ്ങളിൽ ഒളിച്ചിരിക്കുമോ ? പദതാള മുഴക്കത്തിൽ ഒളിച്ചിരിക്കുമോ ? കവിതയ്ക്കുള്ളിലുള്ള റെഫറൻസുകളിലെ കുഞ്ഞിടവഴിപ്പാതകളിലൂടെ, മറ്റു കൃതികളിലേക്ക് പോയിക്കാണുമോ? കവിതയുടെ ഓരോ പാളികളും അരിച്ചുപെറുക്കിയ അപസർപ്പകന്റെ നെറ്റി ചുളിഞ്ഞു. ഇതേ...

ഇന്ദ്രപ്രസ്ഥത്തിലെ നെൽച്ചെടികൾ

കവിത റീന വിവെയിൽ തട്ടി ഉറച്ച ഭാഷയിൽ മണ്ണിൽ ഒരു പുതിയകവിത വിരിയുന്നു. ചെളി പുരണ്ട ഉപ്പൂറ്റികൾ നടന്ന് നടന്ന് വരമ്പ് താണ്ടുന്നു. വിയർപ്പ് സ്വപ്നങ്ങൾ എന്ന് നനഞ്ഞ് കുതിരുന്നു. അടച്ചുറപ്പില്ലാത്ത വീട്ടിലെ കുഞ്ഞുങ്ങൾ മുഷ്ടി ചുരുട്ടിക്കൊണ്ടിരിക്കുന്നു. അവരുടെ നോട്ടങ്ങളിൽ മഴ മേഘങ്ങളിലെന്നപോലെ ഉടക്കി നിൽക്കുന്നു. ഉറവ വറ്റാത്ത കണ്ണുകൾ ദാഹങ്ങളെക്കെടുത്തുന്നു. സൂര്യനെ മാനത്തെ പൂവ് എന്ന് ഓമനിക്കുന്നു ശൈത്യത്തെ ശിരസ്സിലണിഞ്ഞ് തലപ്പാവാക്കുന്നു.ഭൂമിയിലെ നെൽച്ചെടികൾ മുഴുവൻ ആദിനങ്ങളിൽ ഉയിർപ്പിനായി കോട്ട കെട്ടി. വെന്തു പോയ നൂറ്റിമുപ്പത്ദിനങ്ങളെ മഴവില്ല് എന്ന് തിരുത്തിയെഴുതിച്ച്, ഇനിയവർ ഭൂമിയിൽ ജലമെന്ന പോലെ ആഴത്തിൽ...

നോട്ടപ്പൂവ്

കവിതരാജന്‍ സി എച്ച്എന്‍റെ തോട്ടത്തില്‍ വിടരാത്ത ഒരു പൂവായിരുന്നു അവള്‍.അവള്‍ വിടരുമെന്ന് കാണുന്ന ചെടികളെയൊക്കെയും വെള്ളമൊഴിച്ചും വളമിട്ടും അണുക്കളെയോടിച്ചും പരിപാലിച്ചു പോന്നു.പൂക്കള്‍ വിടര്‍ന്നു. വിടര്‍ന്നതൊന്നുമെന്നാല്‍ അവളായില്ല.നിറത്തിലോ മണത്തിലോ രൂപഭംഗിയിലോ ഒന്നുമവളായില്ല.അങ്ങനെയാണെന്‍റെ കാന്‍വാസിലവളെ പകര്‍ത്താന്‍ ശ്രമിച്ചത്.വരയില്‍ അവളുണ്ടുള്ളില്‍. നിറത്തില്‍ അവളായില്ല കാന്‍വാസ്. അവളുടെ നിറം ഉടല്‍ മുടിയഴക്അവളുടെ ചിരി സ്വപ്നങ്ങള്‍ വിരലുകള്‍ രൂപാകൃതി ഒന്നിലും തെളിഞ്ഞില്ല അവള്‍.അവള്‍...

തെളിവുകൾ

പി.സുരേഷ്പ്രണയിച്ചിരുന്നു എന്നതിന് തെളിവ് ചോദിക്കരുതേ ചങ്ങാതീ മരിച്ചതിന് എന്ത് തെളിവാണ് എനിക്കിനി ഹാജരാക്കാൻ കഴിയുക? സ്വപ്നത്തിന്റെ മോർച്ചറിയിൽ നിന്ന് കഴുകിയെടുത്ത് ഓർമ്മയുടെ പോസ്റ്റ്മോർട്ടം ടേബിളിൽ കിടത്തിയിട്ടുണ്ട്. വാതിലടച്ചിട്ടില്ല, ചെന്നു നോക്കാം. ആഴത്തിലേറ്റ മുറിവിൽ നിന്ന് രക്തം പൊടിയുന്നുണ്ടാവും തുറന്നിരിക്കുന്ന കണ്ണുകളിൽ പെയ്യാൻ വെമ്പുന്ന മേഘങ്ങൾ കാണാം അതിനു താഴെ ആകാശത്തിന്റെ നിറം ചാലിച്ച ഒരു പുഴ ഒഴുകുന്നുണ്ടാവും പിളർന്നിരിക്കുന്ന ചുണ്ടുകൾക്കിടയിൽ നിന്ന് യുദ്ധത്തിൽ തോറ്റ പടയാളിയുടേതു പോലെ വിതുമ്പൽ കേൾക്കാം ഓർമ്മകൾ മുറുകെപ്പിടിച്ചതുകൊണ്ടാവാം, വിരലുകൾ...

ഭോഗിക്കപ്പെട്ട ഹൃദയം

റീമ കരീംപ്രണയത്താലെപ്പോഴെങ്കിലും നിങ്ങളുടെ തൊലി പൊള്ളിയടരുന്നത് പോലെ തോന്നിയിട്ടുണ്ടോ?അത്രമേൽ ആർദ്രമായി പ്രിയപ്പെട്ടവന്റെ/പ്രിയപ്പെട്ടവളുടെ ചുണ്ടുകൾ പതിഞ്ഞ ഇടങ്ങളിലെല്ലാം അഗാധഗർത്തങ്ങൾ രൂപപ്പെടുന്നത് നോക്കി നില്ക്കേണ്ടി വന്നിട്ടുണ്ടോ? ആകാശങ്ങൾ ഒളിപ്പിച്ചവയെന്നു മഷിയെഴുതിയ കണ്ണുകളിൽ നിന്നും ചോര വാർന്നൊഴുകുന്ന രുചി അറിഞ്ഞിട്ടുണ്ടോ? കിതപ്പുകൾ ചൂടാറ്റിയ രാത്രികളോർക്കുമ്പോൾ വേദന താങ്ങാനാവാതെ നെഞ്ചുപിളർന്നു പുറത്തുചാടിയ ഒരു മിടിപ്പ് ഇരുട്ടിലേക്ക് നടന്നുനീങ്ങുന്ന കാലൊച്ച കേട്ടിട്ടുണ്ടോ?വാക്കുകൾ രതിയിലേർപ്പെട്ട കവിതയിൽ നിന്നും ആത്മാക്കൾ ഉറക്കെ പാടുന്ന പാട്ടിലുണർന്ന്, നിലാവിന്റെ കിടക്കയിൽ ഉടലു തിരയേണ്ടി വന്നിട്ടുണ്ടോ?ഉണ്ടെങ്കിൽ, ഇത്രയറിയുക. നിങ്ങളുടെ...

പരിഭാഷ

കവിത ശ്രീരേക് അശോക്ചെമ്പിച്ച മുടിയിഴകൾ, തവിട്ടു നിറമുള്ള കണ്ണുകൾ പൗർണ്ണമി പുതച്ച ഗോതമ്പു പാടം കണക്കെ തൊലിപ്പുറം അവൾക്കെന്റെ ഭാഷയല്ലെന്നുറപ്പിനേക്കാൾ ഉറപ്പ്ഭാഷയറിയാത്ത നാട്ടിൽ, ജോലി തേടിയുള്ളോരോ അലച്ചിലിൽ, രണ്ടിരുമ്പു കസേരയുടെ ബലത്തിൽ , തുരുമ്പു പിടിക്കാൻ തുടങ്ങിയ യൗവ്വനത്തെ; താങ്ങി നിർത്തിയിരിക്കയാണ് ഞങ്ങൾഎന്നോ, ശരീരത്തിലെ സ്പന്ദിക്കുന്ന അവയവമായി...

വീഞ്ഞുകുപ്പി

(കവിത)രാജന്‍ സി എച്ച് ശ്രീശ് മാഷുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഒരു കുപ്പി വീഞ്ഞ് കൈയില്‍ കരുതിയിരുന്നു. മദ്യശാലയില്‍ നിന്നതു വാങ്ങുമ്പോള്‍ ചുറ്റും കുടിയന്മാരുടെ തള്ളായിരുന്നു. വാക്കുകള്‍ കൊണ്ടും ഉടലുകള്‍ കൊണ്ടും ഉയിരുകള്‍ കൊണ്ടും.മാഷ് കുടിക്കുമോ എന്നെനിക്കറിയില്ല. കുടിക്കുമെങ്കില്‍ ഏതുതരം മദ്യമാവും ലഹരി കൂടിയതോ കുറഞ്ഞതോ ഒറ്റയ്ക്കോ കൂട്ടായോ എന്നൊന്നുമെനിക്കറിയില്ല. എനിക്ക് മാഷെ...

റിവേഴ്സ് ഗിയർ

കവിത യഹിയാ മുഹമ്മദ്അപ്പനിൽ നിന്ന് എന്നിലേക്കും അപ്പച്ചനിൽ നിന്ന് അപ്പനിലേക്കും കൈമാറിക്കിട്ടിയ യാത്രാപേടകമാണ് ഈ ചേതക്സ്റ്റാർട്ടാവാൻ ഇത്തിരി പണിയാണേലും ഓടിത്തുടങ്ങിയാൽ നൂലു പൊട്ടിയ പട്ടം പോലെ പറന്നു തുടങ്ങും.വീട്ടിൽ നിന്ന് സ്കൂളുവരെ നീണ്ട വയലിൽ പെരുമ്പാമ്പു പോലെ വളഞ്ഞുപുളഞ്ഞ് കടക്കുന്ന വരമ്പിലൂടെ ചേതകിൽ അപ്പനുപിറകിലിരുന്നാണ് കുട്ടിക്കാലത്ത് ഞാൻ സ്കൂളിൽ പോയിരുന്നത്അപ്പൻ അതിനു മുകളിൽ നട്ടെല്ലു നിവർത്തിയിരുന്നാണ് യാത്ര ചെയ്യാറ് അതു പോലെ തന്നെയായിരിക്കും അപ്പച്ചനും യാത്ര...

Power of Words

(Poem)Sreesha I am not a super woman. I can laugh, Cry and be confident occasionally.. I had a great collection of words, The awesome gift of my beloveds And It had...
spot_imgspot_img