Homeകവിതകൾ
കവിതകൾ
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
അറുക്കലിന്റെ കല
(കവിത)ജിഷ്ണു കെ.എസ്.1കുടുക്കുകൾ അഴിച്ച്
ഉടുത്തതെല്ലാം ഉരിഞ്ഞെടുത്ത്
സമയത്തിന്റെ മണൽച്ചുഴിയിലേക്ക്
ഉന്തിയിട്ടു.
ചലനങ്ങളെല്ലാം
ഒരൊറ്റ പിടച്ചിലിൽ
ഉറഞ്ഞു പോയി.ശില്പത്തിൽ നിന്നും മറ്റൊരു ശില്പം
കൊത്തിയെടുക്കുന്നു.
മൂർച്ച കെണ്ട് മുറിഞ്ഞ കൈ
മേശവിരിയിൽ വെക്കുന്നു.
അതിനടയാളം പടർന്ന്
മരുഭൂമി ആകുന്നു.കാലുകൾക്കടിയിൽ
കടൽ തിളയ്ക്കുന്നു.
മേശവിരിപ്പിൽ നിന്നും
കടലിലേക്ക്
മരുഭൂമി ഇറ്റി വീഴുന്നു.
കടൽ ചോരച്ചുവപ്പാകുന്നു.കരിനീലിച്ച വരണ്ട ചുണ്ടുകളെ
നാവിനാൽ കുതിർത്തെടുക്കുന്നു.
മുലക്കണ്ണുകളില്‍...
തുമ്പിയാവുമ്പോൾ
ഷാലു ജോമോൻചെടിത്തലപ്പുകളിലോ
പൂവിതളുകളിലോ
മുറ്റത്തു വലിച്ച് കെട്ടിയ അയയിലോ ഇരിക്കുന്ന തുമ്പിയെ മൃദുവായൊന്ന്
തൊട്ട് നോക്കണം.
സംവേദനങ്ങളുടെ
ഉൾക്കിടിലത്താൽ
ഒന്നു പറന്നുയർന്നിട്ട്
ഇരിപ്പിടത്തിലേക്ക്
തന്നെയവ പറന്നിറങ്ങും!തീരെ നേർത്തുപോയ
സ്വപ്നങ്ങൾ കൊണ്ട്
നിർമിച്ചതിനാലാവും
തുമ്പികളുടെ ചിറകിലെ ഞരമ്പുകളെല്ലാം
ഇങ്ങനെ തെളിഞ്ഞു കാണുന്നത്!അതിലൂടെ നോക്കുമ്പോൾ
നിന്റെ ഹൃദയച്ചുവപ്പിനും
എന്റെ നീലാകാശത്തിനും
എന്തൊരു തെളിമയാണ്!തുമ്പികളുടെ കണ്ണുകളേക്കാളും,
ഉടലിനേക്കാളും
ഭംഗി
ചിറകുകൾക്കാണന്നുറപ്പിച്ചപ്പോഴാണ്
അദൃശ്യമായിപ്പോയ
എന്റെ ഉടൽപാർശ്വങ്ങളിൽ
രണ്ട് ചിറകുകൾ
ഉരുവായി...
പെയ്തിറങ്ങുമ്പോൾ
കവിത
ചന്ദന എസ് ആനന്ദ്മഴ നനഞ്ഞ കത്തിലെ വരികൾ പതിവിലധികമായി ഒഴുകാറുണ്ട്.
എന്റെ ഹൃദയത്തിൽ നിന്നും ഇറങ്ങി പോയ ഇന്നലെകളിൽ പൊതിഞ്ഞ തുള്ളികളും.
പെയ്തിറങ്ങുന്ന കുളിരിനൊപ്പം കൂട്ട് പോകാറുള്ള കുശുമ്പൻ കാറ്റ് കുറിമാനം തട്ടിപ്പറിക്കാതിരിക്കാനത്രെ
നിന്നെ പൊതിർത്തുന്നത്.
നീയത് കൈപ്പറ്റിയന്ന്...
പണ്ടത്തെ പ്രേമം
കവിതഅഞ്ജു ഫ്രാൻസിസ്പുഷ്പിക്കാത്ത
പണ്ടത്തെ പ്രേമം
പാകമാകാത്ത
ചെരുപ്പുപോലെയാകാം...ചിലപ്പോ ചെറുതാകാം..
പാദങ്ങളെ ഇറുക്കി,
തൊടുന്നിടമൊക്കെ മുറിച്ച്
ഓരോ കാലടിയിലും
പാകമല്ലെന്ന്
നോവിപ്പിച്ച് ഓർമ്മിപ്പിച്ച്,
'ഒന്ന് പുറത്തു കടന്നാൽ മതിയെന്ന്'
കൊതിപ്പിച്ചങ്ങനെ..വലുതുമാകാം..
നടവഴിയിൽ
തട്ടി വീഴിച്ച്
നടക്കുമ്പോൾ
പടേ പടേന്ന്
അസ്വസ്ഥതപ്പെടുത്തി
നമ്മുടേതല്ലാത്ത
ശൂന്യത നിറച്ചങ്ങനെ.പാകമാവാത്ത ചെരുപ്പിൽ നിന്ന്
പറ്റുന്നതും വേഗം
പുറത്തു കടക്കണം..
അതില്ലാത്തതിന്റെ
മുറിവും സുഖവും
അറിയണം..ചെരുപ്പിൽ
ആണിയെന്നോ
മണമെന്നോ
തേഞ്ഞതെന്നോ
നിങ്ങൾക്ക് പറഞ്ഞു പരത്താംഅല്ലാത്തതാണ് നല്ലത്.ആ ചെരുപ്പിന്
പാകമുള്ളൊരു കാൽ
വരുമായിരിക്കാം..
വരട്ടെ..
മഴക്കാലത്തവർ
കീ...
ഇലകൾ എഴുതിയ മരം
നിഖിൽ തങ്കപ്പൻമരം വിളിക്കുമ്പോൾ
കയറി വരുന്ന ഇലകളെപ്പോലെ
അക്ഷരങ്ങൾ ഓരോന്നായി കയറിവന്ന്
ഒരു കവിതയിലിരിക്കുന്നു.
മരം
പഴുത്തില കൊഴിക്കും പോലെ
വയസ്സുചെന്ന അക്ഷരങ്ങളെ
കവിത
വെട്ടിക്കളയുന്നു.
ഇലകൾ
വന്നും പോയുമിരിക്കെ,
മരം മരമായിത്തന്നെ നിൽക്കുന്നു.
പഴം തിന്നാനാഗ്രഹിച്ചു
തൈ നട്ട ഒരുവൻ
മരത്തിനു വളമായി
നിവർന്നു കിടക്കുന്നു..ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍...
പ്ഫ
(കവിത)ബിജു ലക്ഷ്മണൻ ഇത്രയോ ദൂരമെന്ന്
രണ്ടറ്റങ്ങളിൽ നിന്നും
നെടു വീർപ്പിടുന്നു.ഇത്രയേ കാഴ്ച്ചയെന്ന്
വെളിച്ചം കാടായ്
നിഴലുകളിൽ
ഒളിപ്പിക്കുന്നു.ഇത്രയേ ആഴമെന്ന്
പുഴ ...
ഇത്രത്തോളം കുറിയതെന്ന്
ആറും.പച്ചയാറി
വിളർത്ത കാട്ടിൽ
നീറിയൊരാറായവൾ
ഒഴുകി.അപ്പനൊര് പന്തി
ചേട്ടനൊര് പന്തി
അവസാന പന്തിയിൽ
ഒരു വറ്റു മാത്രമായ നേരങ്ങൾ
ഒറ്റ വാക്കായവൾ
പുലർത്തി.കാടോളം
കാട്ടുതീയിലെരിഞ്ഞ്
പോറലേൽക്കാത്തിടങ്ങളിലൊരിടം
തേടിയൊരടുപ്പു കൂട്ടി.അരി
കപ്പ
വേവ് വേറെ വേറെയൂറ്റണം
ഇനിയും പന്തി ബാക്കിയുണ്ട്.ഓളൊരൊച്ച വച്ചു
പ്ഫ....!
ആറൊരു...
പുതിയ കവിത
ഷഹൽ സാദിഖ്സമാശ്വാസ
വാക്കുകളുമായി
അന്നാരും എന്റെയടുത്തേക്ക്
വരേണ്ടതില്ല.വേണമെങ്കിൽ
അവസാനത്തെ
അത്താഴം പോലെയൊന്ന്
കൂടാം, അതിന് ശേഷവും
ഞാൻ ജീവിച്ചിരിപ്പുണ്ടാകുമെന്നത്, പ്രത്യേകം ശ്രദ്ധിക്കണം.കാരണം, ഉയിർത്തെഴുന്നേൽക്കാനാകാത്ത വിധം ക്രൂശിക്കുന്നതെന്റെ
പ്രണയത്തെ മാത്രമാണ്.ഹൃദയത്തിലെപ്പഴേ
അതിന് മരണം
സംഭവിച്ചു എന്നത്
തികച്ചും യാദൃശ്ചികം
മാത്രമാണ്.തികട്ടി വരുന്ന
ഓർമകൾക്കിടയിലൂടെ
ഞാനവിടം സന്ദർശിക്കാറുണ്ട്.ഒരു നേരം
നിശബ്ദമായി നിന്ന്
പ്രാർത്ഥിക്കാറുണ്ട്
അത്രയും മതി.
കൂടുതലായൊന്നും
ആഗ്രഹിക്കരുത്.മെയ്മാസപ്പൂക്കൾക്ക്
മണ്ണിൽ വീണാത്മഹത്യ
ചെയ്യാൻ മറ്റൊരു
കാരണം കൂടിയായി
എന്നറിഞ്ഞതിൽ...
കണ്ടം വഴി ഓടുമ്പോൾ
മോബിൻ മോഹൻഅങ്ങനെയങ്ങ് ഓടിയൊളിക്കാൻ
പോന്ന ഇടമാണോ കണ്ടം.
തോറ്റ് തുന്നം പാടി
വിയർത്തു വശംകെട്ട
വിളറി വെളുത്ത ബോധങ്ങൾക്ക്
ഓടിമാറാൻ പാതയൊരുക്കലല്ല
കണ്ടത്തിന്റെ കർമ്മം..
മുലച്ചിപറമ്പിൽ
ചോര പൊടിഞ്ഞു
മരിച്ച പെണ്ണിന്റെ
കോപക്കണ്ണീർ
വീണലിഞ്ഞ മണ്ണാണ്.
ഓളുടെ കെട്ടിയോൻ
കണ്ടപ്പന്റെ ആത്മബോധം
താളം ചവിട്ടിയ മണ്ണ്.
ചിറയോട് ചേർത്തുകെട്ടിയ
ചിരുകണ്ടന്റെ വിയർപ്പും
കറുത്ത രക്തവും
കൂടിക്കുഴഞ്ഞ...
ബേടെയ് ക്രൂരെന്നല്ല കൈൽത്തണ്ടെയ് പേടിപ്പന്നുമുക്കാണി
സുകുമാരൻ ചാലിഗദ്ധഭാഷ : റാവുളബേരൊക്ക പൊതിഞ്ചിച്ചു
ബിരെബിരെ പറാന്തു
ബേനി മറെക്കിന്റ കാലത്തെക്കൊരു
ഗുഡിയിട്ടു മാവുനെ തുറാന്തു മലെഞ്ചപ്പോ
ബേടെയ് നിലെഞ്ചിന്ത
അമ്പുമു ബില്ലുമു ഇണെച്ചേരുവക്കാണി
കൈബിരെല്ലിലിയ ബെങ്കെ ആറിപ്പോയിള.ബുറെച്ചു ബുറെച്ചൊണ്ടു
പച്ചു പച്ചൊണ്ടു
മരഗോട്ടെക്കു അത്തി
മുഖാറു ബെളുപ്പിക്കിന്റെ ബേടെനെ
മലെഞ്ചൊണ്ടിന്ത കൈൽത്തണ്ടെയ്
ഒറ്റമലെച്ചില്ലിലി ഗാധിയിട്ട.ഒറുയത്തീ...
തീവണ്ടിക്ക് ഒരു പാട്ടിന്റെ വേഗം
(കവിത)അമലുവഴിയാത്രയിൽ കാണാത്ത
നഗരത്തിന്റെ മറുമുഖം
കെട്ടിടങ്ങളുടെ നിറം മങ്ങിയ
പിന്നാമ്പുറങ്ങൾ
ചെത്തിമിനുക്കാത്ത പുറംപോക്കുകൾ
വിചിത്രങ്ങളായ ഫ്രെയ്മുകൾ
നോക്കിനിൽക്കെ
മിന്നിമായുന്ന നഗരം
ആരോ പറയുന്നു
'റെയിൽപാളങ്ങൾ നഗരത്തിന്റെ ഞരമ്പുകളെന്ന്
ത്വക്കിനുള്ളിലൂടെ അതങ്ങനെ
ഇരമ്പങ്ങളെ വഹിക്കുന്നുവെന്ന്'
തീവണ്ടിത്താളത്തിൽ നഗരം
കിതക്കുന്നു
കുതിക്കുന്നു
കുതിപ്പിൽ കൗതുകംകൊണ്ടൊരു കുട്ടി നീളൻ വണ്ടിയെ കൈവീശിയാത്രയയക്കുന്നു
അവന് അപു¹വിന്റെ ഛായ1
അലീസ് വീണ
മുയൽമാളം കണക്കെ
പരിചിത നഗരത്തെ
വിഴുങ്ങുന്ന
തീവണ്ടിപ്പാതയിലെ...


