Homeകവിതകൾ

കവിതകൾ

ലാസ്റ്റ് ബസ്

കവിതസുജ എം ആർകരിനീലക്കുപ്പായമിട്ട്, ഞാനിരുട്ടത്ത്, അവസാനത്തെ ബസും കാത്ത് നിൽക്കുന്നു. കഴിഞ്ഞ തുലാവാവിന്റന്ന് കാറ്റിൻ ചോല പിടിച്ച് മരിച്ച കുഞ്ഞാത്തുട്ടി, റോഡിന്റപ്പുറത്ത് ചായക്കടയിലിരുന്ന്, ചായയുറുഞ്ചിക്കുടിക്കുന്നു...ഇരുട്ടും തുളച്ചാ കണ്ണിലെ തീയിളക്കം എന്നെത്തേടിയെത്തുന്നു. പണിയിത്തിരി ജാസ്തിയുണ്ടായിരുന്നു, അതാ.. വൈകിയത്.. ഞാൻ തല താഴ്ത്തുന്നു.ഒരു തീച്ചൂള...

നദിക്കരയിൽ നിന്ന് വീട്ടിലേക്കുള്ള ദൂരം

കവിത വിനോദ് വിയാർ കുറച്ചപ്പുറത്ത് മെലിഞ്ഞുകിടന്ന നദിയോട് ഞാൻ ചങ്ങാത്തം കൂടി വീട്ടിൽ നിന്നും ഓടിച്ചെന്ന് കഥകൾ പറയാൻ തുടങ്ങി നദി തിളങ്ങിച്ചിരിക്കും നാൾക്കുനാൾ എന്നേക്കാൾ മെലിഞ്ഞുവരുന്നു പാവം!നദി കേട്ട കഥകൾ നുണക്കഥകളായിരുന്നു നദി പറഞ്ഞത് ചരിത്രവും ഞങ്ങൾക്കിടയിലെ ദൂരം ഒറ്റയോട്ടത്തിൻ്റെ കിതപ്പായിരുന്നു.ഒരുനാൾ കനത്ത മഴയത്ത് കുടയില്ലാതെ നദി എന്നെത്തേടിയെത്തി എൻ്റെ മുറിയിൽ എൻ്റെ കസേരയിൽ എൻ്റെ...

പെയ്തിറങ്ങുമ്പോൾ

കവിത ചന്ദന എസ് ആനന്ദ്മഴ നനഞ്ഞ കത്തിലെ വരികൾ പതിവിലധികമായി ഒഴുകാറുണ്ട്. എന്റെ ഹൃദയത്തിൽ നിന്നും ഇറങ്ങി പോയ ഇന്നലെകളിൽ പൊതിഞ്ഞ തുള്ളികളും. പെയ്തിറങ്ങുന്ന കുളിരിനൊപ്പം കൂട്ട് പോകാറുള്ള കുശുമ്പൻ കാറ്റ് കുറിമാനം തട്ടിപ്പറിക്കാതിരിക്കാനത്രെ നിന്നെ പൊതിർത്തുന്നത്. നീയത് കൈപ്പറ്റിയന്ന്...

ഉയിർപ്പ്

കവിത പ്രീതി ദിലീപ്എത്രയധികം നേരത്തെ വീടടങ്ങുന്നുവോ, അത്രയും സൽസ്വഭാവങ്ങൾ കൽപ്പിച്ചു നൽകിയ ജോസുട്ടിയുടെ വീടിൻ്റെ ഭൂമിശാസ്ത്രം ഒറ്റയിറക്ക് വെള്ളത്തിന് ഒപ്പം വിഴുങ്ങുമെങ്കിലും പിന്നെയും വർഷങ്ങളെടുത്തു അന്നയ്ക്കതൊന്ന് ദഹിക്കാൻ..,,പിന്നീടങ്ങോട്ട് ഓരോ നേരത്തും ചെയ്യേണ്ടുന്നത് കൽപ്പനകളായി അവളങ്ങ് മനപാഠം പഠിക്കാൻ ശ്രമിച്ചോണ്ടേയിരുന്നു...അന്നത്തെ കൊല്ലത്തെ പള്ളിപ്പെരുന്നാളിന് ജോസൂട്ടി കൂട്ടി...

ഉളുമ്പ്

(കവിത) ആതിര കെ തൂക്കാവ് മൂന്നാം ക്ലാസ്സിന്റെ ആദ്യ നിരയിലെ ബെഞ്ചിൽ തനിച്ചിരുന്നൊരു പെണ്ണുണ്ട്.മിണ്ടി പറയാൻ കൂട്ടുകാരില്ലാ, ഉച്ചക്കഞ്ഞി കുടിക്കാൻ കൈ പിടിച്ചു വലിച്ചു കൊണ്ട് പോവാൻ കൂട്ടുകാരിയില്ല, ആരുമില്ലാത്തൊരു പെണ്ണ്.മുട്ടോളമുള്ള നീല പാവാടയ്ക്ക് താഴെ ആളുകൾ...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ തിളങ്ങുന്ന ബിംബമൊരെണ്ണം വരികൾക്കിടയിൽ ഒളിച്ചിരിക്കും. അവളുടെ അരിഞ്ഞ സ്വപ്നച്ചിറകുകൾ കാറ്റിൽ ലിപികളില്ലാ വരികൾ മൂളും സ്നേഹം സ്നേഹം എന്ന വാക്കുമാത്രം വരികൾക്കിടയിൽ ഏച്ചു നിൽക്കും. തോറ്റുപോയത് പോരാടാനറിയാതെയല്ല വൈകാരികമായൊരു മനസ്സും അതിനുള്ളിലെ സ്നേഹവും കൊണ്ടാണെന്ന് കടുപ്പിച്ച...

ഉയരം കൂടും തോറും…

(കവിത)നീതു കെ ആര്‍മണ്ണിടിഞ്ഞു...മലയിടിഞ്ഞു... പുതഞ്ഞു പോയ ജീവനുമേലേ വാർത്തയുടെ മലവെള്ളപ്പാച്ചിൽ. കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു.. ഒരു ദ്രുത കവിതയിലും ഹാഷ്ടാഗിലും കണ്ണീരുണങ്ങുന്നു...തുന്ന് വിട്ട ചായത്തോട്ടങ്ങളിൽ ഒരു രാത്രിയുടെ അന്നം വിറങ്ങലിച്ചു ബലിച്ചോറാകുന്നു.. വടുകെട്ടിയ നെറ്റിയിൽ നിന്നൂർന്നുപോയ തൊട്ടിയിൽ കല്ലിച്ച കിനാവുകൾ..ലായങ്ങൾ* പാടിപ്പാടിക്കുഴഞ്ഞ സ്വാതന്ത്ര്യഗീതിയിൽ നമ്മൾ...

ലോകം

കവിത അനീഷ് പാറമ്പുഴ ലോകത്തിന്റെ നാലു കോണുകളിലിരുന്ന് നാലുപേർ രാത്രിയിൽ രാവിലെ മധ്യാഹ്നത്തിൽ സായാഹ്നത്തിൽ സ്വപ്നങ്ങളിൽ മഞ്ഞും മഴയും വെയിലും പൊടിക്കാറ്റും വീഴ്ത്തിക്കൊണ്ടിരിക്കുന്നുമഞ്ഞിലൊരാൾ ലോകം മുഴുവൻ കണ്ണെത്താ ദൂരത്തേക്കു നീണ്ടു കിടക്കുന്ന മഞ്ഞുപോലെ ഏകാന്തമാണെന്നു കരുതുന്നുകാട്ടിലൊരാൾ കറുപ്പിൽ തണുപ്പിൽ ഇനിപ്പിൽ കാട്ടാറിന്റെ ഒച്ചയിൽ മലയണ്ണാൻറെ ചിലമ്പലിൽ ലോകം ഇപ്പോൾ ഉറക്കമാണെന്നു കരുതുന്നുകടലിലൊരാൾ ആദ്യസൃഷ്ടി ജലത്തിൽ എന്നുറപ്പിച്ചു ചെറിയൊരു വഞ്ചിയിൽ താൻ മാത്രം ഉറങ്ങുന്ന ലോകത്തിന് കാവലിരിക്കുകയാണ്...

കടം

വിഷ്ണു ലതവസന്തം നരച്ചു തുടങ്ങുംമ്പോൾ ഒരു യാത്രയിൽ മറവികളാൽ നാം കണ്ടുമുട്ടിയേക്കുംബോഗിയിലേ തിരക്കിൽ അടുത്ത സ്റ്റോപ്പിറങ്ങേണ്ട യാത്രക്കാരന്റെ സീറ്റിൽ കണ്ണുനട്ടിരിക്കയാൽ മഴയുടുപ്പ് തുന്നിയ തുലാ രാത്രികളൊന്നും ഒർമ്മയെ നനച്ച് കൊള്ളണമെന്നില്ല മാസവസാനം കടം നിറഞ്ഞ കീശയിൽ മറന്നു...

നൃത്തം

ഗിരീഷ് പുറക്കാട്ബസ്സിലെ തിരക്കിൽ ഒരു മാന്യന്റെ കൈപ്പടം പിടിച്ച് ഒടിച്ച് കളയുന്നു ഒരു പെണ്ണ് ... ആ പെണ്ണാണ് എന്റെ കവിതയുടെ ഛന്ദസ്സും അലങ്കാരവും ...പെണ്ണിന്റെ കണ്ണീര് കൊണ്ടെഴുതിയ കാവ്യപുസ്തകത്തിലെ സങ്കടപ്പേജ് കീറി തന്റെ കുഞ്ഞിന്റെ അപ്പി തുടച്ചെറിയുന്നു മറ്റൊരു പെണ്ണ് ... ആ പെണ്ണാണ് എന്റെ കവിതയിലെ വ്യത്തവും നൃത്തവുംക്ഷുഭിത കേസരി ചടുല യൗവനങ്ങളെ ക്ഷമിക്കുക...
spot_imgspot_img