Homeകവിതകൾ

കവിതകൾ

പി ജയചന്ദ്രന്

കവിതരാജന്‍ സി എച്ച്പാട്ടു പാടുമ്പോള്‍ ഭാവ- മുള്‍ക്കാമ്പില്‍ വിടര്‍ത്തുവാന്‍ കൂട്ടുപോരുമോ ജയ- ചന്ദ്രനെന്‍ ഹൃദയത്തില്‍?ആരെയും ഭാവാത്മക ഗായകനാക്കും രാഗ- മാധുരി ഞാനെന്‍ നെഞ്ചില്‍ ചേര്‍ത്തു വച്ചതാണെന്നോ!പാടുവാനാവാത്തതാം തൊണ്ടയിലതിന്‍ ശ്രുതി ചേര്‍ത്തിരിപ്പുണ്ടാം വ്യര്‍ത്ഥ- മെങ്കിലും ജന്മാന്തരം.(adsbygoogle = window.adsbygoogle ||...

ഉദ്യോഗസ്ഥ

കവിത ഷീജ പള്ളത്ത്പതിവുള്ളൊരു ഉണർത്തുപാട്ടിനെ വിരൽതൊട്ടു നിശബ്ദമാക്കി പുതയ്ക്കാത്ത പുതപ്പിനെ സ്വപ്നങ്ങളോടൊപ്പം കുടഞ്ഞു മടക്കി വച്ച് കോപിച്ചുണരുന്ന വെളിച്ചത്തെക്കെടുത്തി തപ്പിതടഞ്ഞവൾ, പുറത്തു കടക്കുംവിട്ടുപോവാത്ത ഉറക്കത്തെ കഴുകിക്കളഞ്ഞ് അവളൊരു  പടനയിക്കാൻ  ഒരുങ്ങും സൂഷ്മതയോടെ അടുക്കളപ്പാത്രങ്ങളോട് ശബ്ദം ഉണ്ടാക്കരുതെന്ന് അടക്കം പറയുംഅടവുകൾ അറിയാത്ത സേനാധിപതി തന്റെ  സാമ്രാജ്യത്തെത്തന്നെ പൊരുതി ജയിക്കും,, പോരാട്ട വീര്യങ്ങളെ വിളമ്പിവച്ച്, ആസ്വദിക്കാനാവാത്ത സമയത്തെ കടമെടുത്ത്, കണ്ണാടിയിൽ നോക്കും.വേഗം കൂടിയ സമയത്തെ ശപിച്ച് കാത്തുനിൽപ്പുകളിൽ അസ്വസ്ഥയാവും ക്ഷീണങ്ങൾക്ക്  മേലെ വെയിൽ പൊള്ളൽ ചുവന്നൊഴുകുന്ന  പകലുകൾ.കിട്ടാത്ത കനിവിന്റെ...

സ്വപ്നങ്ങളെ കുറിച്ച് മാത്രം സംസാരിച്ചിരുന്നവളുടെ മരണം

കവിതദിവ്യ പി എസ്വിശ്വസിക്കാൻ വയ്യ! എന്ന് അവളെ അറിയുന്നവർ പരസ്പരം പറഞ്ഞു പാതി അടഞ്ഞ കണ്ണുകളിൽ ഇപ്പോഴും പ്രതീക്ഷ നിഴലിക്കുന്നുണ്ടോ? കൈ കാലുകൾ വിടർത്തി, കമിഴ്ന്ന നിലയിൽ കാണപ്പെട്ട ദേഹത്ത് പുഴുക്കളരിക്കുന്നുണ്ടെന്നെനിക്ക് തോന്നി സ്വന്തം കിടപ്പുമുറിയിൽ ഞരമ്പ് മുറിച്ച നിലയിൽ കാണപ്പെട്ട ഒരു ബോഡി മാത്രമായി അവൾ മാറിയിരിക്കുന്നു മണിക്കൂറുകൾക്ക് മുൻപ്, ടെഹ്‌റാഡൂൺ നൈനിറ്റാൾ ഷിംലാ വിശേഷങ്ങൾ ചൂടോടെ പങ്കുവെക്കുകയും ഉറക്കെ പൊട്ടിച്ചിരിക്കുകയും...

പാട്ടിൽ

കവിത ടി.പി.വിനോദ്ആബിദാ പർവീൺ പാടുന്ന പാട്ടിൽ ആഴങ്ങളലകളായ് മേലോട്ട് പുളയുന്നു. നിമിഷങ്ങൾ വിണ്ടതാം വിടവുകൾ തോറും നാദങ്ങളിൽ നിന്ന് നാഡികളെത്തുന്നു. വാക്കുകൾ വാക്കുകൾ ചിറകടിയൊച്ചകൾ, വരികൾ തീരുന്നിടം പൊരുളുകൾ ചേക്കുകൾ ആരിൽ നിന്നാരാവാം പാറിപ്പടരുന്നു? ആരിൽ നിന്നാരോ കൂട്ടിലേക്കണയുന്നു? പാട്ടിനുള്ളിൽ പാട്ട്...

കായൽ പൊനി പൊണ്ക്

ബെട്ടക്കുറുമ ഭാഷാകവിതമിന്നുമോൾ ഇ.കെ ഇരുളം ചിത്രീകരണം : സുബേഷ് പത്മനാഭൻപച്ചി ചിമ്മ്യാണ്ട കായോട്യ ദേവ്രറ ഗുരിയറെ ഹാരി ബട്കേ ദേവ്രണ്ണാ ദേവ്രറ ഗുരിയറെ കിക്ക്വ മുട്ടതോ ലവ്വൊലിയോ - വർണ്ണാ ലവ്വൊലിയോ...ചാട മുട്ടതോ ലവ്വൊലിയോ - വർണ്ണാ ലവ്വൊലിയോ... ക്കെമ്മെ...

ഉറുമ്പുകളുടെ റിപ്പബ്ലിക്

കവിത സായൂജ് ബാലുശ്ശേരി സുബേഷ് പത്മനാഭൻഎഴുതപ്പെട്ടിട്ടുണ്ടോയെന്ന് തീർച്ചയില്ലെങ്കിലും ലോകത്തിലെ ഏറ്റവും മഹത്തായ ഭരണഘടന ഉറുമ്പുകളുടേതാണ്എണ്ണിത്തിട്ടപ്പെടുത്തി പൗരത്വ രേഖ നൽകാൻ കഴിയാത്തത്ര ജനതയുണ്ടെങ്കിലും ഉറുമ്പുകളുടെ റിപ്പബ്ലിക്കിൽ നാളിതുവരെ റേഷൻകടകളിലോ ബിവറേജുകളിലോ എന്തിനധികം പാർട്ടി ഓഫീസുകളിൽ പോലും ആരും ഊഴം തെറ്റിച്ചു മുന്നിൽ കടക്കാൻ ശ്രമിച്ചിട്ടില്ല. അത്ര വിശാലമാണ് ആ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ...

കരയുന്ന കഥകൾ

കവിതഫാത്തിമാബീവിസൈദിന്റെ മേലാകെ നീരാണെന്നും, ഡോക്ടർമാരെല്ലാം കയ്യൊഴിഞ്ഞുവെന്നും ബീവി റാബിയയാണ് പറഞ്ഞത്. കേട്ടപ്പോൾ തന്നെ ഞാനും, മറ്റൊരു അയൽവാസിയും കൂടി സൈദിനെ കാണാൻ പോയിരുന്നു. അപ്പോൾ തന്നാലാകുംവിധം സൈദു ഒരു കാര്യം പറയുകയുണ്ടായി. മരിച്ചുപോയ വേലപ്പനെന്നെ വിളിച്ചുവെന്നു.. എല്ലാം വെറും തോന്നലാകുമെന്നും, നേരത്തിനു മരുന്നു കഴിക്കണമെന്നും, നന്നായി വിശ്രമിക്കണമെന്നും പറഞ്ഞു ഞങ്ങളിറങ്ങി. അന്നു വൈകുന്നേരമാണ് അയൽക്കൂട്ടത്തിനു പെണ്ണുങ്ങൾ കൂടിയത്. അക്കൂട്ടത്തിൽ സൈദിന്റെ ബന്ധുക്കളായ ആമിനയേയും, സൈനബയേയും കണ്ടിരുന്നു. അവരുടെ സംസാരം അവിടൊരു ചർച്ചയുമായിരുന്നു.....

ട്രോൾ കവിതകൾ (ഭാഗം : 4)

കവിത വിമീഷ് മണിയൂർതലക്കെട്ടിനെക്കുറിച്ച്ഈ കവിതയുടെ തലക്കെട്ടിനെക്കുറിച്ചാണ് ഈ കവിത. നിങ്ങൾ കാണാത്തതുപോലെ ഞാനും ഇതിൻ്റെ തലക്കെട്ട് കാണുന്നില്ല. കാരണം ഈ കവിതയുടെ തലക്കെട്ട് നാല് ഒച്ചകളാണ്. ഒച്ചകൾ അക്ഷരങ്ങളെ പോലെ അടങ്ങിയൊതുങ്ങി ഒരിടത്തിരിക്കാത്തതു കൊണ്ട് എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. തൽക്കാലം...

ചെണ്ടയായി ഞാന്‍

കവിതരാജൻ സി എച്ച്(മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിക്ക്) പിഴച്ച കോലൊന്നില്‍ പഴിച്ചിരിക്കുമ്പോള്‍ നമിച്ചു പോയി ഞാന്‍ നിനയ്ക്കും കോലില്‍ നീ നിറഞ്ഞു കൊട്ടുമ്പോള്‍. പകര്‍ച്ചയില്ലാതെ പതര്‍ച്ചയില്ലാതെ പല വിതാനത്തില്‍ പറന്നു വീഴുന്നു പകരമില്ലാത്ത പ്രകമ്പനങ്ങളായ്. തക തരികിട പ്രപഞ്ചമാകുമ്പോള്‍ പ്രതിധ്വനിക്കുന്നു_ ണ്ടിഹപരങ്ങളില്‍ പ്രണവമോങ്കാരം.(adsbygoogle = window.adsbygoogle || ).push({});അഹമഴിഞ്ഞു പോ_ മഹസ്സിലും...

ഒച്ചകളിലെ സംഗീതം

കവിത രാജന്‍ സി എച്ച് അടുക്കളയില്‍ ഓരോ പാത്രവും തട്ടി വീഴുമ്പോളുണ്ടാവും അതാതിന്‍റേതായ ഒച്ച. നിലവിളിയൊച്ച.ചില്ലു ഗ്ലാസെങ്കില്‍ ചിതറി ചില്ലെന്ന് സ്റ്റീല്‍ തളികയെങ്കില്‍ കറയില്ലാതെ സ്റ്റീലെന്ന് ഓട്ടു പാത്രമെങ്കില്‍ അല്പം കനത്തില്‍ ഓടെന്ന് മണ്‍കുടമെങ്കില്‍ നുറുങ്ങിത്തെറിക്കും മണ്ണെന്ന് അലൂമിനിയച്ചെമ്പെങ്കില്‍ കനമേശാതെ അലൂമിനിയമെന്ന് പ്ലാസ്റ്റിക്കെങ്കില്‍ അയഞ്ഞ് പ്ലായെന്ന്ശ്രദ്ധിച്ചാലറിയും ഓരോ വീഴ്ച്ചയിലും അതാതിന്‍റെ തനിമ.തൊടിയില്‍ ഇല വീഴുമ്പോള്‍ ചിലമ്പി ഇലയെന്ന് മരം വീഴുമ്പോള്‍ അലറി മരമെന്ന് പൂ വീഴുമ്പോള്‍ നിശ്ശബ്ദം പൂവെന്ന് മഴ വീഴുമ്പോള്‍ അലച്ച് മഴയെന്ന് കാതുണ്ടായാല്‍ മതി തിരയിലും ഓം എന്ന്.എന്നാല്‍ മനസ്സ് വീഴുമ്പോള്‍ ഏതൊച്ചയിലെന്ന് ഓര്‍ത്തുനോക്കിയിട്ടുണ്ടോ ?ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...
spot_imgspot_img