Homeകവിതകൾ

കവിതകൾ

റാപ്സോഡി ഓഫ് വിന്റർ

സിജു കൊട്ടാരത്തിൽ ജോസ്വരിക, സ്കാൻഡിനേവിയൻ കന്യാവനങ്ങളിൽ മൈനസ് ഇരുപത് ഡിഗ്രി തണുപ്പിൽ തീവ്രശൈത്യത്തിന്റെ വർത്തുള തുരംഗത്തിലൂടെ എന്റെ മഞ്ഞുകൂടാരത്തിൽ നീ പ്രവേശിക്കുക.ഉറഞ്ഞുപോയ തടാകത്തിന്റെ മറുകരയിൽ റെയ്ൻഡിയറുകൾ കുളമ്പുകളാഴ്ത്തിയ ഒറ്റയടിപ്പാതക്കരികെ ശൈത്യം കുടിച്ച് സമാധിയിലാണ്ട പൈൻ മരത്തിന്റെ സൂചിയിലകളിൽ നീ, കാടും മഞ്ഞും ഇണചേരുന്ന ശീൽക്കാരം ശ്രവിക്കുക.വരിക ഇവിടെ,...

(കവിത)

മാവോ വർഗ്ഗീസ്‌രാത്രി സമയം ഇരുട്ടിന്റെ ചായത്തിൽ കുളിച്ചുചിറകുകൾ തളർന്നൊരു കാക്ക പറന്ന് വരികയാണ്വിശപ്പ് കഴുത്തിൽ ചുറ്റിപിടിച്ചിരിക്കുന്നുഅൽപം ചോറിന്റെ വറ്റുതരുമോ എനിക്ക്അതാ അകലെ എന്റെ ബലിച്ചോർ കിടപ്പുണ്ട്ഉറുമ്പുകൾ കയറി പഴകിയ വാസനയിൽ മുങ്ങിയ ബലിച്ചോറവൻ...

ഹൈക്കു കവിതകൾ

ഫലാലു റഹ്മാൻ പുന്നപ്പാലജീവിതംമിന്നാമിനുങ്ങിന്റെ പകൽ പോലെ നേർത്തത്.....പ്രണയംഎന്നിൽ നിന്നും നിന്നിലേക്ക് പടർന്നു പകർന്നു കത്തി തീർന്നത്നിഴൽചവിട്ടേറ്റിട്ടും മൗനം പൂണ്ട ജ്ഞാനിആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

പനി ചലനങ്ങൾ

കവിത ജാബിർ നൗഷാദ്മൂടൽ മഞ്ഞുപോലെയാകാശം നിലാവ് തെളിക്കുന്ന തണുത്ത രാത്രിയിൽ പിറവിയെ പഴിച്ചിരിക്കുന്ന പനി വിരിഞ്ഞയുടൽ, നിറം മങ്ങിയുറുമ്പു കടിച്ചു നീലിച്ച ആദാമിന്റെ ആപ്പിൾ കഷ്ണം. നാവികനെ കാത്ത് കടൽതീരത്തിരിക്കുന്ന മത്സ്യകന്യകയുടെ കണ്ണുകൾ, ശപിക്കപ്പെട്ട കാഴ്ച. ഇലകളുടെ നിഴലിൽ നിന്നും കിളിർത്തു വരുന്ന വെളുത്ത പൂവ്, കാറ്റ് തട്ടി ആകാശത്തേക്ക് കൊഴിയുമ്പോൾ ഞാൻ കഥയെഴുതുന്നു.അന്ത്യമില്ലാത്ത...

വൃത്തസ്ഥിത

കവിതലോപമൂന്നു കല്ലുടുപ്പിന്റെയിത്തിരി വട്ടം മാത്രം. മൂളലിൽ മുടന്തുന്ന പാദ വിന്യാസം മാത്രം. ചിലന്തിക്കാലാൽപ്പാവും നേരിയ ചിത്രം മാത്രം. ചിലമ്പും പാത്രത്തിന്റെ ശൂന്യ വർത്തുളം മാത്രം. നിറയും കണ്ണീരുപ്പായ് കല്ലിച്ച മുഖം താഴ്ത്തി- തറിയിൽ നൂലെന്നപോൽ തിരിഞ്ഞേ തീരുമ്പൊഴും ചുഴലിക്കാറ്റിൻ വന്യവേഗ വൃത്താകാരയായ് ചുടലത്തീയീയായ്...

ബോധോദയം

വിഷ്ണു ഷീല ബോധി വൃക്ഷമില്ല വനനശീകരണം. ബോധോദയത്തിനായി അലഞ്ഞ പുതിയ തലമുറയിലെ ഒരു ബുദ്ധൻ ഒടുവിൽ ആമസോണിൽ എത്തി. വെളിച്ചം കടക്കാത്ത ആമസോണിന്റെ ഇരുണ്ട അഗാധതയിൽ സംസാരിക്കുന്ന പൂക്കളേയും പക്ഷികളേയും, മൃഗങ്ങളേയും കണ്ടു. സംസാരിക്കാൻ മറന്ന മനുഷ്യരുടെ അടയാളങ്ങളും കണ്ടു. ഒടുവിൽ ഒരു ബോധി വൃക്ഷം ഓർഡർ ചെയ്തവൻ തപസ്സു തുടങ്ങി. രാപ്പകലില്ലാതെ ലൈവ് പാടുന്ന മെഡിറ്റേഷൻ...

അക്ക്

കവിതരാഹുൽ പൊയ്കയിൽസൂര്യൻ പടിഞ്ഞാറ് മുങ്ങിനിവരാൻ മടിച്ച് മടിച്ചു പോവും നേരം അവളും ഞാനും വാകമരച്ചോട്ടിൽ അക്ക് കളിച്ചു. അക്ക് നെറ്റിയിൽ വച്ച് അന്തിവാനം നോക്കി ഒത്തോ ഒത്ത് ഒത്തോ ഒത്ത്. വരയിൽ ചവിട്ടാതെ നെറ്റിയിൽ നിന്ന് അക്ക് കളത്തിനുപുറത്തേക്കിട്ട് അക്കിലേക്കാഞ്ഞെത്തി. വിജയാഹ്ളാദത്തോടെ അവളിലേക്കൊന്ന് കണ്ണെറിഞ്ഞു. അന്തിവെയിൽ അവളുടെ കവിളിൽ രക്ത ചന്ദനമണിയിച്ചു. പെറ്റിക്കോട്ട് കഴിഞ്ഞു മുട്ടിലൂടെ കാൽപ്പാദത്തിലേക്ക് വാകമരം ഒരു പൂവ് കൊഴിച്ചു. വയറുപൊത്തി...

ഞാനായ ഞാന്‍

സാറാ ജെസിന്‍ വര്‍ഗീസ്ഞാൻ ഇങ്ങനെ ഞാനായി പോയതിന്റെ നിരാശയിലും വിഷാദത്തിലും നിറങ്ങളൊക്കെ മങ്ങി മങ്ങി തുടങ്ങിയപ്പോഴാണത് കണ്ടത്..ഒരു കുഞ്ഞി കവിത "ചിലർ ജനിക്കുന്നത് ചിറക് വിടർത്താനാണ്, ചിലരാകട്ടെ വേരുകൾ പടർത്താനും"അപ്പോൾ തോന്നി, ഞാനത്ര മോശം ഞാനൊന്നുമല്ലയെന്ന്..ചിലർക്ക് ആകാശം, എനിക്ക് ഭൂമി. ചിലർക്ക് ചിറകുകൾ എനിക്ക് വേരുകൾ. ചിലർ പ്രണയിക്കും, ഞാൻ സങ്കല്പിക്കും.ഒറ്റ ചിരിയിൽ, ചേർത്തുനിർത്തലിൽ, ചിലപ്പോഴൊക്കെ...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

കണ്ണുകൾ മാറാല കെട്ടുന്ന മൂല

(കവിത)അഭിരാം എം പി1 റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നാലാം വളവിലെ ഒരടി പാത കയറിയാലാണ് വീട്. വെളുത്ത വലിയൊരു വീടിന്റെ, ഭസ്മം കൊണ്ട് കുറി വരച്ച ഒരു പടുവൃദ്ധൻ തറവാടിന്റെ, അത്തറിന്റെ മിനിപ്പുള്ള ഒരു ഗൾഫുക്കാരൻ വീടിന്റെ, അങ്ങിനെയെല്ലാത്തിന്റെയും നടുക്ക്, നെഞ്ചിനകത്ത് അകപ്പെട്ട ഊർദ്ധ്വൻ പോലെ അതുപോലെയൊരു വീട്. നീണ്ടു...
spot_imgspot_img