Homeകവിതകൾ
കവിതകൾ
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
രണ്ടുവര
കവിത
കെ.ഷിജിൻരണ്ടുവര കോപ്പിയിൽ
എഴുതി ശീലിച്ചതുകൊണ്ടാവണം,
നിൽക്കക്കള്ളിയില്ലാതായപ്പോൾ,
മഷിതീർന്ന വിമ്മിഷ്ടത്തിൽ
അമർത്തിയെഴുതി പുറത്തായിപ്പോയ
അക്ഷരങ്ങളെപ്പോലെ
പകച്ചുനിന്നത്...വരിനിരയൊപ്പിച്ചൊരു ഭാഷ
കൊഞ്ഞച്ചല്ലാതെ
പറയാനാവാഞ്ഞതിന്റെ
കുറ്റബോധത്തിൽ
തല കുമ്പിട്ടപ്പോഴൊക്കെയും,
വരയിലൊതുങ്ങിയൊരുക്കിയവരുടെ
ഭാഷ,
ചെവിയിൽ ചിരിക്കനലായി
ഒഴുകിപ്പരന്നത്...സ്വാഭാവികമായ വേഗം പോലും
രണ്ടുവരയെഴുത്ത്
കവരുമെന്ന്
വെറുതേ നിനച്ചതേയുള്ളൂ,
ഒച്ചിന്റെ രാജകല്പനകൾരണ്ട
രാജ്യം കവർന്ന്
വനവാസത്തെ
വിധിച്ചു തന്നിരുന്നു...രണ്ടുവരകോപ്പിയുടെ
ഓർമയിലാണ്
രണ്ടുവരപ്പാളത്തിൽ
മലർന്നു കിടന്നത്,
അപ്പോഴും
മുകളിലും താഴെയും
അക്ഷരങ്ങൾ
പുറത്തായിരുന്നു...അവ
പിറ്റേന്ന്
പെട്ടെന്ന് തിരണ്ടുപോയവളുടെ
ജാള്യത്തോടെ
വെറുങ്ങലിച്ചു നിന്നു;
അന്നേരം
അപ്പുറത്തെ സ്കൂളിൽ
ആഗസ്ത് പതിനഞ്ച്
പായസം വെച്ച്
കളിക്കുകയായിരുന്നു......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...
കിണർ
കവിത
അഭിരാമി എസ് ആർകൊട്ടമ്പൊലേന് കെണറ് കുത്താരുന്ന്
വല്ല്യമ്മച്ചീടെ
പെണ്ണുചോയ്പ്പിന് തലേന്ന്
പെലേൻ കെണറിടിഞ്ഞ് ചത്ത്ചത്തതല്ല,
വല്ല്യമ്മച്ചീടപ്പൻ കൊന്ന്
താത്തിയതാന്നും പറയുന്നൊണ്ട്എന്നതാന്നേലും
പെണ്ണ് ചോയ്പ്പിനാള് കൂടുമ്മൊമ്പ്
അമ്മച്ചി പണി പറ്റിച്ച്
മൂപ്പത്തി വീട് വിട്ടെറങ്ങികൊട്ടമ്പെലേന്റെ കൂരേല് കേറി
പൊറുതി തൊടങ്ങി
പെലേന്റോട പൊറുത്തോരെന്നുമ്പറഞ്ഞ്
വല്ല്യമ്മച്ചീനേം വീട്ടരേം
അകന്ന ശേഷക്കാരേമ്പോലും
പള്ളീന്ന് പൊറത്താക്കിതറവാട്ട്...
ഓർത്ത് തോൽക്കുമ്പോൾ
അജേഷ് നല്ലാഞ്ചി
കിണറ് മണ്ണ് മണക്കുന്ന
കാറ്റാണ്
മരിപ്പ് കാണാൻ
ആദ്യമെത്തിയിട്ടുണ്ടാവുക
കൈതപ്പായയിൽ പൊതിഞ്ഞ
രണ്ട് കാലുകളാണ്
അവസാനത്തെക്കാഴ്ച.ഇരുന്നിരുന്ന്
തേഞ്ഞും കറുത്തും പോയ
നാലുകാൽ ബെഞ്ചിലാണ്
തോറ്റു പോയൊരു മനുഷ്യൻ
വശങ്ങളിലേക്ക്
വീണുപോവുമോ എന്ന മട്ടിൽ
വിറങ്ങലിച്ചു കിടന്നത്ചാപ്പയിൽ തൂങ്ങിയ
കയറിന്റെയറ്റത്ത്
കാക്കപ്പൊന്നിന്റെ
തിളക്കമുണ്ടായിരുന്നു..കറുത്ത ട്രൗസർ ധരിച്ച
ഉറക്കച്ചടവുള്ള
ഒരു കുട്ടി
ആരുടെ കൈകളാണ്
തന്നെയെടുത്തിരിക്കുന്നതെന്നു പോലുമറിയാതെ
ഒരു ദൂരക്കാഴ്ച്ചയ്ക്ക്
കൊതിച്ച് നിൽപ്പുണ്ടായിരുന്നുപിന്നീടൊരു
സ്വപ്നത്തിൽ പോലും
വന്ന്...
ചെണ്ടയായി ഞാന്‍
കവിതരാജൻ സി എച്ച്(മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിക്ക്) പിഴച്ച കോലൊന്നില്‍
പഴിച്ചിരിക്കുമ്പോള്‍
നമിച്ചു പോയി ഞാന്‍
നിനയ്ക്കും കോലില്‍ നീ
നിറഞ്ഞു കൊട്ടുമ്പോള്‍.
പകര്‍ച്ചയില്ലാതെ
പതര്‍ച്ചയില്ലാതെ
പല വിതാനത്തില്‍
പറന്നു വീഴുന്നു
പകരമില്ലാത്ത
പ്രകമ്പനങ്ങളായ്.
തക തരികിട
പ്രപഞ്ചമാകുമ്പോള്‍
പ്രതിധ്വനിക്കുന്നു_
ണ്ടിഹപരങ്ങളില്‍
പ്രണവമോങ്കാരം.(adsbygoogle = window.adsbygoogle || ).push({});അഹമഴിഞ്ഞു പോ_
മഹസ്സിലും...
റിബലുകള്‍ ശരണം വിളിക്കുന്നു
ഉനൈസ് വട്ടപ്പറമ്പൻപതിനെട്ട് അംഗരാജ്യങ്ങള്‍ക്കി-
പ്പുറത്ത് നിന്ന്
റിബലുകള്‍ ശരണം മുഴക്കുകയാണ്..
സിന്ദൂരം
പടികയറുമ്പൊഴേക്കും
ധീരനായൊരു ദൈവം
ഇറങ്ങിയോടുന്നു..
അശുദ്ധിയുടെ നാലാംഘടകവും പേറി
പെണ്ണൊരുത്തി ഭൂമിയെ ചാരമാക്കികളയുന്നത്രെ..
പത്‌നിയുടെ മാറത്തേക്കും
പെങ്ങളുടെ അടിവയറ്റിലേക്കും
ഭക്തന്റെ ശൂലങ്ങള്‍ പാഞ്ഞടുക്കുന്നു
അമ്മയുടെ ചോരപ്പാടിലും കൊടികുത്തി ചിലര്‍ പുലഭ്യം പറയുന്നു..
അവരാണത്രെ ധീരനായൊരു ദൈവത്തിന്റെ കാവല്‍ക്കാര്‍..
അവര്‍ തന്നെയാണ്
സര്‍വ്വപ്രപഞ്ചനായിരുന്ന...
ട്രോൾ കവിതകൾ – ഭാഗം 24
വിമീഷ് മണിയൂർമുതൽമുടക്ക്
കുടിക്കാനുള്ള വെള്ളം എടുത്തു വെയ്ക്കുക, ചുറ്റുമുള്ളവർക്ക് ഉമ്മ കൊടുക്കുക, ലൈറ്റ് ഓഫാക്കുക, ഫാൻ ഇടുക തുടങ്ങി ജീവിച്ചിരിക്കുന്നവർ ഉറങ്ങാൻ കിടക്കുമ്പോൾ ചെയ്യുന്നതൊന്നും മരിക്കാൻ കിടക്കുന്നവർ ചെയ്യേണ്ടതില്ല. ജീവിച്ചിരിക്കുന്നവരുടെ സമാധാനത്തിന് വേണ്ടി കുറച്ച്...
അറുക്കലിന്റെ കല
(കവിത)ജിഷ്ണു കെ.എസ്.1കുടുക്കുകൾ അഴിച്ച്
ഉടുത്തതെല്ലാം ഉരിഞ്ഞെടുത്ത്
സമയത്തിന്റെ മണൽച്ചുഴിയിലേക്ക്
ഉന്തിയിട്ടു.
ചലനങ്ങളെല്ലാം
ഒരൊറ്റ പിടച്ചിലിൽ
ഉറഞ്ഞു പോയി.ശില്പത്തിൽ നിന്നും മറ്റൊരു ശില്പം
കൊത്തിയെടുക്കുന്നു.
മൂർച്ച കെണ്ട് മുറിഞ്ഞ കൈ
മേശവിരിയിൽ വെക്കുന്നു.
അതിനടയാളം പടർന്ന്
മരുഭൂമി ആകുന്നു.കാലുകൾക്കടിയിൽ
കടൽ തിളയ്ക്കുന്നു.
മേശവിരിപ്പിൽ നിന്നും
കടലിലേക്ക്
മരുഭൂമി ഇറ്റി വീഴുന്നു.
കടൽ ചോരച്ചുവപ്പാകുന്നു.കരിനീലിച്ച വരണ്ട ചുണ്ടുകളെ
നാവിനാൽ കുതിർത്തെടുക്കുന്നു.
മുലക്കണ്ണുകളില്‍...
വംശനാശ മുനമ്പിലെ മനുഷ്യ വംശം
ചാഴ്സ് ബുകോവ്സ്കിയുടെ Dinosauria,We എന്ന കവിതയ്ക്ക് സനൽ ഹരിദാസ് നിർവഹിച്ച പരിഭാഷഇതുപോലെ ജനിച്ചു.
ഇതിനകത്തേക്ക്.
മരമുഖങ്ങൾ പുഞ്ചിരിക്കും പോലെ,
ശ്രീമതി മരണം പൊട്ടിച്ചിരിക്കും പോലെ.
യന്ത്രഗോവണികൾ തകരും പോലെ.
രാഷ്ട്രീയ ഭൂമികകൾ ബലഹീനമാകും പോലെ.
കടയിലെ എടുത്തുകൊടുപ്പുകാർ ബിരുദധാരികളാകുമ്പോൾ,
എണ്ണമയമാർന്ന മത്സ്യം എണ്ണമയമാർന്ന...
ഒരു സെമിത്തേരിയൻ ചുംബനം
കവിതസ്നേഹ മാണിക്കത്ത്
പരസ്പരം മണത്തു നടക്കുന്ന
തെരുവുനായ്ക്കൾ
കടിച്ചു കുടഞ്ഞ പോലെ
ഉപ്പുകാറ്റേറ്റ്
വിണ്ടുകീറിയ
നിന്റെ ചുണ്ടുകൾ.
നെഞ്ചിൽ
ദുർഗന്ധം നിറഞ്ഞ
രഹസ്യകടൽ..
നിന്റെ പിൻകഴുത്തിൽ
മുട്ടിയിരുമ്മിയ എന്റെ
സ്വിസ്സ് ബ്യൂട്ടി ലിപ്സ്റ്റിക്ക്
മണം..
നിന്റെ വിരലിൽ
പൊട്ടിയ മറുകിലെ
ചോരപ്പത
ഉടലിൽ ബ്രേക്ക്
ചവിട്ടുന്നതിന്റെ
പ്രകമ്പനം
പെരുമ്പാമ്പിന്റെ
ആർത്തിനിറഞ്ഞ
കടൽത്തിരകളിൽ
തർക്കിച്ചു മരിച്ച
പ്രേമക്കുഞ്ഞുങ്ങൾ
സെമിത്തേരിയുടെ
തുരുമ്പിച്ച ഗേറ്റിൽ
പിടിച്ചു
നിന്റെ
ബൈക്കിലേക്ക്
തുറിച്ചു നോക്കിയത്.
മരണത്തിനും
അതിജീവനത്തിനും
ഇടയിലെ ചൂണ്ടയിൽ
പരൽ മീനായി
സെമിത്തേരിയിൽ
നീ തരുമെന്ന്
വാക്കുറപ്പിച്ച
ചുംബനങ്ങളിൽ
കുരുങ്ങി
മണ്ണിൽ പിടഞ്ഞു
മരിച്ചത്.
വീണ്ടും കടൽ
ഗർഭത്തിൽ
ഒളിക്കാനായി
നൊന്തു കരഞ്ഞു
ഇഴഞ്ഞു...
ചെമന്ന പൂക്കൾ
സ്മിത ഒറ്റക്കൽചില പൂക്കൾ
അങ്ങനെയാണ്.ചോന്ന് ചോന്ന്
തിളങ്ങി
തീക്കനൽ
പോലെ ജ്വലിക്കുന്ന
മുരിക്ക്.ഒരു പക്ഷേ
പണ്ടെങ്ങോ
ചിതയുടെ
കാവൽ നിന്നിരിക്കാം.തീവിഴുങ്ങി പക്ഷി
കൂടുകൂട്ടാൻ
തേടിനടന്ന
ചില്ലകളാകാം.അന്തിച്ചോപ്പ് വാരിക്കുടിച്ച്
വെറുതെ ചിരിച്ചതാകാം.ഒരു പക്ഷേ ഉള്ളിലെ
കിതപ്പെല്ലാം ഉറഞ്ഞ
ശിലാ തൈലം
വേരിലൂടെ
തീയായ്
പടർന്ന്
ശിഖരങ്ങളിലെ
സുന്ദര പുഷ്പങ്ങളായി
വിടർന്നടർന്നതുമാകാം.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in


