Homeകവിതകൾ

കവിതകൾ

അംബേദ്കർ

കവിത രതീഷ് ടി ഗോപിലോകം നമിക്കുന്ന വിജ്‍ഞാനസൂര്യാ നിൻ മുന്നിലെന്നുടെ ശതകോടി ആദരം.നീ എൻ വിമോചകൻ, മാർഗദർശി നീ എന്റെ വിധി മാറ്റി എഴുതിയോനും. നീ വിശ്വമാനവൻ, ക്രാന്തദർശി മാനവിക മൂല്യത്തിനാദ്യ പാഠം.മർത്യരായി മണ്ണിൽ പിറന്നിട്ടുമീ- നാട്ടിൽ...

പാവകളി

ഞെട്ടറ്റു വീണിട്ടും തലപൊക്കിയ ഓർമ്മകളുടെ കനച്ച ഗന്ധമായിരുന്നാ പാവക്ക്. നിലംപൊത്തി തറയുടെ ചുണ്ടിൽ ചുംബിക്കവേ, മോഹങ്ങൾ കെട്ടിപ്പൂട്ടി വെച്ച ഉപ്പുമാങ്ങാ ഭരണിയിലേക്കായിരുന്നു അവളുടെ നോട്ടം. ഒരിക്കൽ പച്ച മാങ്ങാക്കൊതി പറഞ്ഞന്നു കൊണ്ടുത്തന്നതാണാ ഉപ്പുമാങ്ങ ഭരണി. പാകമാകാൻ കാത്തിട്ടോ വായിലേക്കെടുത്തില്ലെങ്കിലും, മണ്ണിലേക്കെടുത്തല്ലോ!!! നാളേറെയായി ഉപ്പു കുടിച്ച് ജീർണിച്ചിരുന്ന സ്വപ്നങ്ങൾ കല്ലിച്ചു...

സംശയങ്ങൾ

അഹ് മദ് മുഈനുദ്ദീൻമെലിഞ്ഞൊരു വഴി രണ്ടായി പിരിയുന്നിടത്ത് തുടങ്ങും സംശയങ്ങൾ ഇടത്തോട്ടോ, വലത്തോട്ടൊ? എത്രയോ വട്ടം വന്നതാണ് ഇനിയും വരേണ്ടി വരും വഴിയടയാളങ്ങൾ വിരൽ ചൂണ്ടികൾ കാഴ്ച്ച മറച്ച് എവിടെയെങ്കിലും തൂങ്ങിക്കിടപ്പുണ്ടാകുംകുറേകൂടി മുന്നോട്ട് പോയപ്പോഴാണ് സംശയം കനത്തത് അടയാളങ്ങളിൽ ഉറപ്പിച്ച് നിർത്തിയിരുന്ന ഞാവൽമരം ഈ വഴിയിലുമുണ്ട് മുൻവാതിലുകൾ അടഞ്ഞുകിടക്കുന്ന വീടുകൾ കുഞ്ഞു കാൽപ്പാദം പതിയാത്ത മുറ്റങ്ങൾമരിച്ചുപോയൊരു...

കവിതക്കൂട്ട്

അനൂപ് ഗോപാലകൃഷ്ണൻ(1)ഓർമ്മവരാറുണ്ടിടയ്ക്ക്, ഇടികുടുങ്ങുന്നൊരു മഴയത്ത് കവുങ്ങുപാള കുടയാക്കി നിനക്കൊപ്പം തോണിപ്പടിയിലെ വിറത്തണുപ്പിലിരുന്ന- ക്കരെയിറങ്ങിയതുംഒന്നരവെയിലിലുണക്കുന്ന വിത്ത് നിലാസാധകത്തിനു വെച്ച്, മുറ്റത്ത്, നിന്റെ മടിയിൽ കിടന്ന് കുന്നിറങ്ങിയെത്തുന്നൊരു പാട്ടിനു കാതോർത്തതുംതടം കോരലും തളിച്ചുനനയുമൊക്കെ കഴിഞ്ഞ് കിണറ്റിൻകരയിലെത്തുന്ന നിന്റെ വിയർപ്പിൽ വാഴച്ചുണ്ടിന്റെ മണമുതിരുന്നതും വയണപ്പൂവിട്ട കാച്ചെണ്ണ തേച്ച് നീ വയൽക്കുളത്തിലേക്ക് നടക്കുന്നതും തേവരെ തൊഴുതുരിയാടിയെത്തുന്ന നിന്റെ ഭസ്മക്കുറിച്ചേലുംവളപ്പിലെ മുണ്ടവരിക്കയടർത്താറായെന്ന് തൊട്ടോർമ്മിപ്പിച്ചതും, അടുപ്പിൽ തിള വന്ന് പാകം നോക്കുമ്പോൾ ഇലയിട്ട്...

ഒറ്റയ്ക്കാവുമ്പോൾ അനന്തമാകുന്നൊരാകാശം

കവിത സായൂജ് ബാലുശ്ശേരിഒറ്റയ്ക്കാവുന്നവരൊന്നും ഒരൊറ്റയാൻ അല്ല കാട് മദിച്ചു നടക്കുന്നത് പോയിട്ട് ഒരു പൂവ് ഉതിർന്ന് വീഴുന്നത് പോലും കണ്ടു നിൽക്കാനുള്ള ഉൾക്കരുത്ത് അവർക്ക് ഉണ്ടാവണമെന്നില്ല.പ്രകാശരശ്മികൾക്ക് പോലും രക്ഷപ്പെട്ടു പുറത്തുകടക്കാൻ കഴിയാത്ത തമോഗർത്തങ്ങൾ പോലെയാണവർ ഓർമ്മകളുടെ ഒരു നുറുങ്ങ് വെട്ടം പോലും അവരുടെ...

പെണ്മരം

അശ്വതി പ്ലാക്കൽആ കാലങ്ങളിൽ ലോകം മുഴുവൻ പെൺകുട്ടികൾ പിറന്നു. നരച്ചു തുടങ്ങിയ ഉടുപ്പുകളും പാൽ വറ്റിയ മുലകളും ചുവരിൽ ഉണങ്ങിതീർന്നു. പിന്നീടവ കൂട്ടമായി മരിച്ചു വീണു. ശേഷിച്ചവയെ ആരൊക്കെയോ തീയിട്ടു. പിന്നെ മരിച്ചെന്നു കള്ളം പറഞ്ഞു. മണ്ണിനടിയിൽ കുഴിച്ചിടുകയോ ചെയ്തു. പിന്നെയും കാലം കടന്നു പോയി കുഴിമാടത്തിൽ ഒരു മുള...

ന്ങ്കളെന്നെ അറിയ്ണത്

ഗോത്ര ഭാഷാകവിത പ്രകാശൻ ചെന്തളംനക്കി പടിച്ചെ യെന്റെ വാസനെകാളും യെത്തറ വെൽതാണ് നാന് നുള്ളി പടിച്ചെ മലയാളെവാസെ .മലെകടന്ത് നാടുതാണ്ടി തൂരത്തിലേക്ക് റാക് തുന്നി പറക്കുവ നുള്ളി പടിച്ചത് ഈ അച്ചരം കേട്ട് പടിച്ചെ കൂറ്റ്കള് .ഊരിലെ കുപ്പായം...

ചാവക്ഷരം

കവിതഅരുൺജിത്ത് മോഹൻചുവർ ചിത്രത്തിന് ചായം തേക്കുന്ന തിടുക്കത്തിൽ നിറങ്ങളെല്ലാം നിശ്ചലം. അടർന്നു വീഴാറായ ഭിത്തിക്കുമേൽ ചുവപ്പിലൊരു വട്ടം വരക്കുമ്പോൾ പകലറിയാത്തൊരു സന്ധ്യ കണക്കെ മുഖം തിരഞ്ഞു നോട്ടമില്ലാത്ത കാഴ്ചകൾ പോലെ സംഗീതം. നേരിയ ഒച്ചയിൽ ഗിറ്റാറിൻ്റെ ദീനസ്വരം യാത്ര അയപ്പിൻ്റെ അറ്റത്ത് നീങ്ങി നീങ്ങി മറയുന്ന തോണി വിദൂരയാത്രയുടെ...

വീട് വരയ്ക്കുന്ന രണ്ടു പേർ

കവിത നിഷഅങ്ങനെ .... മഴവില്ലിൻ്റെ ഏഴു വർണ്ണം കൊണ്ട് അവർ  വീട് വരയ്ക്കാൻ തുടങ്ങി. ഒരാൾ വരച്ച ചിത്രത്തിൽ അമ്മ എപ്പോഴും അടുക്കളയിൽ  ദോശ ചുട്ടുകൊണ്ടിരുന്നു..... മുത്തശ്ശി കോലായിലിരുന്ന് കഥകൾ പറയുകയും മുറ്റത്തെ പൂമ്പാറ്റക്കാടിൽ കുട്ടികൾ ഊഞ്ഞാലാടുകയും വേനലിൽ  വിരിഞ്ഞ  പഴങ്ങളെ കടിച്ചീമ്പുകയും ചെയ്തു. അച്ഛനും, മുത്തച്ഛനും ഒരുമിച്ച് ആകാശത്ത് പച്ചക്കുടകൾ  നിവർത്തുകയും, അതിൽ അണ്ണാനും,...

വിമീഷ് മണിയൂരിന്റെ മൂന്നു കവിതകൾ

കവിതവിമീഷ് മണിയൂർ ഉടമസ്ഥൻ ആകാശത്തിലൂടെ പറക്കുന്ന പക്ഷിയുടെ നിഴൽ ഭൂമിയിലൂടെ ഓടുന്നുഭൂഗുരുത്വാകർഷണം നിഴലിനെ പിടിച്ചു വെച്ച് ഉപദ്രവിക്കുന്നത് കാണാഞ്ഞിട്ടല്ലനിഴലിന്റെ ഉടമസ്ഥനെങ്കിലും ആകാശത്തിലൂടെ രക്ഷപ്പെടാനാകുന്നുണ്ടല്ലോ എന്ന സമാധാനത്തിലാണ്.(adsbygoogle = window.adsbygoogle || ).push({});താമസം ചാടുന്ന തവള ആകാശത്തിൽ കുറച്ചു സമയം താമസിക്കുണ്ട് അതിൻ്റെ വിലാസത്തിൽ ആ ആകാശം കാണാനില്ല....
spot_imgspot_img