Homeകവിതകൾ

കവിതകൾ

Letters to Milena by Franz Kafka

വിവർത്തനം : സനൽ ഹരിദാസ്കത്തുകളിലൂടെ പരസ്പരം സംവേദനം നടത്താമെന്ന ആശയം മനുഷ്യനെങ്ങനെയാവും ലഭിച്ചത്? ഒരുവന് വിദൂരസ്ഥമായ ഒരാളെക്കുറിച്ച് ചിന്തിക്കാനും അടുത്തുള്ളയൊരാളെ ചേർത്തു പിടിക്കാനുമാവും. മറ്റെല്ലാം മനുഷ്യശക്തിക്കതീതമാണ്. കത്തുകൾ കുറിക്കുകയെന്നാൽ അത്യാർത്തിയോടെ അതിനായി കാത്തിരിക്കുന്ന പ്രേതങ്ങൾക്കു മുൻപിൽ സ്വയം വെളിപ്പെടുത്തുകയെന്നാണർത്ഥം. കുറിച്ചയക്കുന്ന ചുംബനങ്ങളൊരിക്കലും ലക്ഷ്യത്തിലെത്തിച്ചേരുന്നില്ല. വഴിനീളെ അവ...

ഷെമീർ പട്ടരുമഠത്തിന്റെ കവിതകള്‍

വാക്കുകൾക്കിടയിലുള്ള മൗനത്തിലാണ് ട്രപ്പീസുകളിക്കുന്നത്. ശൂന്യതയിലേക്ക് ചാടുമ്പോള്‍ മുകളിലേക്കുയര്‍ത്തുന്ന അദൃശ്യമായ ചരടാകും. സൂഫിനൃത്തംപോലെ കറങ്ങിത്തിരിയുമ്പോള്‍ നിന്നിടം ശൂന്യമെന്ന് കബളിപ്പിക്കും.. അലിഞ്ഞലിഞ്ഞ് ഇല്ലാതാകുവാനുളള ശ്രമത്തെ പിന്‍മാറ്റമെന്ന് തെറ്റിധരിക്കരുതെ ഞാന്‍ നീയാകുവാനുളള പരിശ്രമത്തിലാണ് നീയാണ് വസന്തമെന്നെഴുതി മിഴിവാതില്‍ പാതിയടയ്ക്കും. ഗ്രീഷ്മത്തിലേക്കൊരു ചാല് വരച്ച് നിന്നെയൊരു നദിയായ് ഒഴുക്കിവിടും. തുടക്കം എവിടെ ..? എന്നുളളത് വിദൂരമായ ഓര്‍മ്മയില്‍ ഒടുങ്ങുംവരെ ഈ കളി തുടരും . നീ കാണാതെ നിന്നെ തിരഞ്ഞു കൊണ്ടേയിരിക്കുന്ന കളിയില്‍ നമ്മള്‍ ''അദൃശ്യ''രാണ്. ..................ഏത്ര മുങ്ങിയാലും വീണ്ടും വീണ്ടും കയറി നിൽക്കുവാനൊരു കര...

രണ്ട് ക്യാമറക്കവിതകൾ

(കവിത)നിസാം കിഴിശ്ശേരി 1)നഗര മധ്യമാണ് പശ്ചാത്തലം.ക്ലോസ് ഷോട്ടിൽ അതൊരു ബൈക്കാണ്. നറുക്കെടുപ്പ് വിജയിയെ കാത്തിരിക്കുമതിന്റെ ഏകാന്തതയാണ്.ഫോക്കസ് ഔട്ട് ആണെന്നറിയലിൽ ഏത് നിമിഷവും അമർത്താവുന്ന ഡിലീറ്റിന്റെ സാധ്യതയീ ഫോട്ടോ പകരം, ലോങ് ഷോട്ടിൽ ഉടനെ ഒന്നെടുക്കപ്പെടും.2.5,2.0,1.5 ആയി സൂം ഔട്ട് ആകുന്ന ക്യാമറ, 1.0...

വിചാരണ

കവിത കരീം മലപ്പട്ടംനിങ്ങൾ ആൾക്കൂട്ടം എന്ന കോടതിക്ക് മുന്നിൽ അന്തിമ വിചാരണ നേരിട്ടിട്ടുണ്ടോ?ഞാൻ ഝാര്‍ഖണ്ഡുകാരൻ തബ്രീസ് അൻസാരി നിങ്ങൾക്കെന്നെ ജുനൈദ് എന്നോ മുഹമ്മദ് അഖ്‌ലാഖ് എന്നോ അനാഫ് എന്നോ നാസിഫ് എന്നോ വിളിക്കാം.വഴിയരികിൽ തൂറിയതിന്റെ പേരിൽ കൊല്ലപ്പെട്ട ഒന്നര വയസുകാരൻ ഭഗവാനെന്നോ പച്ചമാങ്ങ പറിച്ചതിന്റെ പേരിൽ തല്ലിപ്പഴുത്ത മാങ്ങപോലെ...

പുതിയ കവിത

ഷഹൽ സാദിഖ്സമാശ്വാസ വാക്കുകളുമായി അന്നാരും എന്റെയടുത്തേക്ക് വരേണ്ടതില്ല.വേണമെങ്കിൽ അവസാനത്തെ അത്താഴം പോലെയൊന്ന് കൂടാം, അതിന് ശേഷവും ഞാൻ ജീവിച്ചിരിപ്പുണ്ടാകുമെന്നത്, പ്രത്യേകം ശ്രദ്ധിക്കണം.കാരണം, ഉയിർത്തെഴുന്നേൽക്കാനാകാത്ത വിധം ക്രൂശിക്കുന്നതെന്റെ പ്രണയത്തെ മാത്രമാണ്.ഹൃദയത്തിലെപ്പഴേ അതിന് മരണം സംഭവിച്ചു എന്നത് തികച്ചും യാദൃശ്ചികം മാത്രമാണ്.തികട്ടി വരുന്ന ഓർമകൾക്കിടയിലൂടെ ഞാനവിടം സന്ദർശിക്കാറുണ്ട്.ഒരു നേരം നിശബ്ദമായി നിന്ന് പ്രാർത്ഥിക്കാറുണ്ട് അത്രയും മതി. കൂടുതലായൊന്നും ആഗ്രഹിക്കരുത്.മെയ്മാസപ്പൂക്കൾക്ക് മണ്ണിൽ വീണാത്മഹത്യ ചെയ്യാൻ മറ്റൊരു കാരണം കൂടിയായി എന്നറിഞ്ഞതിൽ...

മരണക്കിണർ

കൃഷ്ണവിട്ട് പോയ മനുഷ്യരുടെ മുന്നിൽ പിന്നെയും നിങ്ങൾ മുട്ടിലിഴഞ്ഞും, കിടന്നും യാചിക്കും. സ്നേഹം കൊണ്ട് നിങ്ങളെ പൊതിഞ്ഞ അതേ മനുഷ്യരോട് ഒരൽപ്പമെങ്കിലും എന്നെയൊന്ന് പരിഗണിക്കണേ എന്ന് കൈകൂപ്പി പറയേണ്ട ദിവസമുണ്ടാകും.കടല് വറ്റുമ്പോൾ പിടയുന്ന മീനുകളുടെ സമനിലയില്ലാത്ത ഭാഷയായിരിക്കും...

വിപരീതസൂചി

മോഹനകൃഷ്ണൻ കാലടിനരകത്തിൽ പുതിയൊരു ഘടികാരം പണിയിപ്പിച്ചിട്ടുണ്ടത്രെ. അതിന്റെ സൂചികൾ കറങ്ങുന്നത് വിപരീത ദിശയിലാണത്രെ.അതിൽ നിന്നുളവാകുന്ന സമയത്തിന് പുതിയൊരു പേരത്യാവശ്യം.പുതുനാമം കണ്ടുപിടിച്ചുവരുന്നതിനായി പല നരകങ്ങളിലായി പണിയില്ലാതെ മുഷിഞ്ഞോരന്തേവാസികളെ പരോളിൽ വിട്ടിട്ടുണ്ടത്രെ.അവർ പല കോലത്തിൽ പല കാലത്തിൽ പല ദേശത്തിൽ പല വേഷത്തിൽ പലതും ചൊല്ലി പലതും...

സ്വേഛാധിപതി

കവിത (മഞ്ജുൾ ഭരദ്വാജ് / ഹിന്ദി) മൊഴിമാറ്റം : ഇന്ദിരാ കുമുദ്സ്വേച്ഛാധിപതി ജനപ്രീതിയുടെ കുതിരപ്പുറത്തേറിയാണ് അധികാരത്തിലേറിയത് എന്താണ് ജനപ്രീതി? ജനക്കൂട്ടത്തിന്റെ ഭ്രാന്താകാം !ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നിടം ഇരുട്ടുനിറഞ്ഞ ഗുഹപോലെയാണ് അവിടെ സംസ്കാരം ഒളിച്ചുവെയ്ക്കപ്പെടുകയും അരാജകത്വം കൊടികുത്തി വാഴുകയും ചെയ്യുന്നുസ്വേഛാധിപതിയാകട്ടെ ജനവികാരം മാനിക്കാതെ ഒരുതരം ഉൻമാദാവസ്ഥയുടെ കൊടുമുടിയിലായിരിക്കും അധികാരത്തിന്റെ ഉൻമാദം കാരണം അയാളുടെ...

രണ്ടറ്റങ്ങൾ

കവിത സമീർ പിലാക്കൽഒരിക്കൽ നമ്മൾ ഒരേ ഭൂഖണ്ഡത്തിന്റെ വലിയ രണ്ടറ്റങ്ങളായിരുന്നു,ഇടക്കെന്നോ ഒരു അഗ്നിപർവത സ്ഫോടനം ഫലകങ്ങളിളക്കി രണ്ട് ദ്വീപുകളായി നമ്മെ ഒറ്റപ്പെടുത്തി,നിന്റെ ദ്വീപിൽ മാത്രം വസന്തം തളിരിട്ടത്രേ ഞാനോ,നിന്റെ ഓർമയിൽ ആൾത്താമസമില്ലാതെ കിടക്കുന്ന ദ്വീപ്,ഒരിക്കൽ നമ്മൾ ആകാശത്താൽ ഉമ്മ വെക്കും...

കുളിമുറി

രാഹുൽ മണപ്പാട്ട്പതിനൊന്നാം നിലയിലെ കുളിമുറിയിൽ അവൾ കുളിക്കാൻ തുടങ്ങി.. കുളിയെ ആഘോഷമാക്കി കൊണ്ട് ഉടലിന്റെ കൊളുത്തുകളഴിച്ച് ഹാംഗറിൽ തൂക്കിയിട്ടു. കുളിമുറിയുടെ ചുവരുകൾക്കിടയിൽ നിന്നും അരുവി പോലെ വെള്ളം ഉറവ പൊട്ടി. ഭൂമിയുടെ വേരുകൾ പൊട്ടിച്ച്' പൈപ്പിലൂടെ വാലുകളിളക്കി മീനുകൾ ഒഴുകിയൊഴുകിയെത്തി.. ഷവറിന്റെ പൊത്തിലൂടെ ജലവള്ളികൾ തൂങ്ങിയിറങ്ങി. നീർക്കോലികളും, തവളകളും അവളുടെ ഒഴുക്കിലേക്ക് തുഴഞ്ഞ് വന്നു. ഓളങ്ങളിൽ കൊത്തി നീലപൊൻമാനുകൾ ആകാശത്തെ...
spot_imgspot_img