Homeകവിതകൾ

കവിതകൾ

പ്രിയപ്പെട്ട ആമിക്ക്

റെജില ഷെറിൻപ്രിയപ്പെട്ട ആമീ, നിന്റെ സ്മൃതിപഥങ്ങളിൽ ദുഖസാന്ദ്രം ഉറഞ്ഞ അതേ പ്രണയമിതാ…ഇപ്പോൾ ചുണ്ടുകളിൽ നിന്നടരും മുമ്പേ എന്റെ വാക്കുകളേയും നിർദ്ദയം കുടിച്ച് വറ്റിക്കുന്നു, ഞാനുണങ്ങുന്നു.വഴുക്കൻപ്രകൃതത്താൽ അക്ഷരങ്ങളിൽ ചിലത് തെന്നിമാറുന്നു; ഇടക്കിടെ ക്രമംതെറ്റിച്ചേർന്നിരുന്ന് ഭ്രാന്തമായ് അലറുന്നു.വീണ്ടും നിശ്ശബ്ദത കനക്കുന്നു, ഞാൻ അസ്വസ്ഥയാകുന്നുജീവിതം വകഞ്ഞ് മാറ്റി നീ ഇറങ്ങിപ്പോയ പടവുകൾ നോക്കി ഞാൻ മൗനമാർന്ന്...

നിറയെ പേരുകളുള്ള ഒരുവൾ

അശ്വനി. ആര്‍ ജീവന്‍പേരെഴുതാനുളളിടത്ത് മൂന്നു കളങ്ങളാണ് തിരിച്ചറിയലിനുള്ളതാണ് വെട്ടാതെ, തിരുത്താതെ വലിയക്ഷരത്തിലെഴുതേണ്ടതാണ് വീണ്ടും പറയുന്നു, തിരിച്ചറിയലിനുള്ളതാണ്... ചോറിൽ നിന്നും കിട്ടിയ മുടി, ചൂടാകാത്ത വെള്ളം, ഏറ്റവുമൊടുക്കം ചത്ത താരാട്ടു കൂടി പെറുക്കി വച്ച് ഞാനിറങ്ങിപ്പോന്നു... അവർ തിരിച്ചറിഞ്ഞതേയില്ല!................................................................ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

മഴ മറന്ന കുടകൾ

തസ്മിൻ ശിഹാബ്മൂന്ന് മടക്കുള്ള കുട ബാഗിൽ നിന്നെടുത്ത് മഴയിലേക്കിറങ്ങുമ്പോൾ ഒന്നിച്ചു നനയാതെ പോയ മഴ അകലെയെവിടെയോ നീല ഞരമ്പുള്ള ഓർമ്മകൾ തിരയുകയാവാം, ഇലത്തുമ്പിലിരുന്ന് തുലാവർഷം പനിക്കോളിലൊരു കടൽ കാണുകയാവാം കനൽ മൂടിയ ആകാശം വേർപ്പിറ്റിത്തളർന്ന് മഴക്കവിതക്കൊരു വഴിയൊരുക്കുകയാവാം, ചോരത്തിളപ്പിൽ മടുത്ത കളിയിൽ കുട മറന്ന വഴിതേടി അലയുകയാവാം ചൂടൻ രസങ്ങൾ മഴയിൽ പതുങ്ങുകയാവാം, ചേമ്പില ചൂടിയ പുതുമഴയിൽ വില്ലൊടിഞ്ഞ മോഹങ്ങൾ നരച്ച കാവലായ് കിതയ്ക്കുകയാവാം, എങ്കിലും ഓരോ കുടവട്ടത്തിലും വെയിലിലേക്കുള്ള...

ഈ സ്വപ്നങ്ങളുടെ ഒരു കാര്യം

കവിതഡോ. കല സജീവൻഇന്നലെ രണ്ടു വെള്ളപ്പക്ഷികൾ വന്ന് അവളുടെ ഉറക്കത്തെ കൊത്തിക്കൊണ്ടുപോയി. കറുത്ത നിറത്തിലുള്ള ഉറുമാലായിരുന്നു അത്. ഉറക്കത്തിന്റെ വക്കിൽ മൂന്ന് സ്വപ്നങ്ങൾ തുന്നിച്ചേർത്തിരുന്നു. രണ്ടെണ്ണം രാത്രിയുടെ ആദ്യത്തെ പടവുകളിലിരുന്ന് കാണേണ്ടവ, അവസാനത്തേത് പുലർകാലത്തിനു വേണ്ടി...

വാർദ്ധക്യം 

(കവിത)സൗദ റഷീദ് ️ പൊളിയാറായ തറവാട്ടുപടിക്കൽ കാലം കരിനിഴൽ വീഴ്ത്തിയ ഒരോട്ടുകിണ്ടിഉമ്മറക്കോലായിൽ ദ്രവിച്ചു തീരാറായ ഒരു ചാരുകസേരഅതിനടുത്തായി എന്നോ വച്ചുമറന്ന ഒരോട്ടുകോളാമ്പിവരാന്തയുടെ മൂലയിൽ ഇല്ലികളടർന്നു പഴകിയ ഒരു കാലൻകുടചായ്‌പ്പിൽ നിറംമങ്ങി ഇരുളുപടർന്ന മുറിയിൽ ഒരെല്ലിൻകൂട്ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

കർത്താവേ..

കവിത വൈഗ ക്രിസ്റ്റി നെൻ്റെ രാജ്യമൊന്നും വരികേലെന്ന് മനസ്സിലായിട്ടാണ് വീടുവിട്ടിറങ്ങിത്തിരിച്ചത്... ഇറങ്ങിയതായാലും ഇറക്കിയതായാലും ഫലമൊന്നാണേ ! മക്കളില്ലാത്ത കൊണ്ട് കൂട്ടക്കാര് പൊറത്താക്കി മക്കളൊണ്ടാരുന്നേലവര് പൊറത്താക്കിയേനേ... ഫലമൊന്നാണേ !ആകാശങ്ങൾക്കപ്പുറത്തിരിക്കുന്ന തമ്പുരാനേ നിൻ്റെ നാമം വിശുദ്ധീകരിക്കപ്പെടണമേ നിൻ്റെ രാജ്യം... മറീങ്കുട്ടി മുന്നേ നിന്നു ചിരിക്കുന്നു ഒരു മഴനൂലിൻ്റെ വെത്യാസത്തിൽ മരണത്തിലേക്കിറങ്ങി പോയവളാണ്... മറീങ്കുട്ടിയേ നെനക്കവിടെ കർത്താവിൻ്റെ രാജ്യത്ത് സുഖവാന്നോ? നീ പോയത് നന്നായെടിയേ അന്നന്നു വേണ്ട ആഹാരത്തിനു വേണ്ടി നെനക്ക് വെഷമിക്കേണ്ടല്ലോന്ന് നമ്മക്ക്...

റാവുത്തറങ്ങാടി…….പുനർജ്ജനി

കവിതറെജില ഷെറിൻഇരിഞ്ഞാലക്കുടയുടെ ഭൂതകാലവേരുകളിൽ നിന്നുയർന്ന് അയാളുടെ തട്ടകമായിരുന്ന ഒരിടമിതാ പുനരാവിഷ്ക്കാരം തേടി അയാളിലേക്ക് തന്നെ തിരിച്ചെത്തുന്നുഠാണാവ് മുതലുള്ള തന്റെ പ്രിയപ്പെട്ട ദൂരം ഓർമ്മകളുടെ റോഡോമീറ്ററിൽ അളന്ന് വീണ്ടുമാ ബോർഡവിടെ അയാൾ പുതുക്കിവെച്ചു 'റാവുത്തറങ്ങാടി'അയാളൊരു ഇൻസ്റ്റലേഷനായി മാറിയതങ്ങനെയാണ്പലപലവീടുകളും നാടുനീങ്ങിപ്പോയ ഇടം പുതിയ വലിയ കെട്ടിടങ്ങളുടെ ചോട്ടിലുറക്കത്തിൽ ആണ്ട് പോയ പഴയതെരുവോരം.അതിൻ മനസ്സ് മാന്തിയെടുക്കുന്ന യന്ത്രമായ് അയാൾ മാറിയതങ്ങനെയാണ്അങ്ങാടിയുടെ വരണ്ടുണങ്ങിപ്പോയ സംസ്കൃതിയിൽനിന്നും പഴയ യുവത്വമയാൾ സൃഷ്ടിച്ച് തുടങ്ങി പച്ചപ്പ് പരന്ന്തുടങ്ങികെളവികളുടെ വെത്തലപാക്ക്പോലെ പിന്നാമ്പുറങ്ങളിലേക്ക് ഒരിക്കൽ ചവച്ച് തുപ്പിയിട്ട തമിഴ്പേച്ചുകളപ്പോൾ ചുറ്റിലും മുഴങ്ങിഅറുക്കാൻ കൊണ്ട്...

കവിതയും അധിനിവേശ നേതാവും തമ്മിലുണ്ടായ ‘ചാറ്റ്’ വിവരങ്ങൾ പുറത്തായപ്പോൾ..

കവിത പാർവതിനേതാവ്: ഞങ്ങൾക്ക് മുഖം തരാതെ ഒളിച്ചതെവിടെയാണ്? കവിത: നിങ്ങൾക്കേതാണു മുഖം?നേ: ഞങ്ങളുമായി ചർച്ച നടത്താൻ പോലും മെനക്കെടാതെ മുങ്ങിയതെന്താണ്? ക: നമുക്കു മിണ്ടാനുള്ള ഭാഷയേതാണ്!നേ: ഞങ്ങൾ നൽകിയ സൗകര്യങ്ങൾ ഉപേക്ഷിച്ചതെന്താണ്? ക: പേനത്തുമ്പിനേക്കാൾ, ചുണ്ടുകളുടെ വിളുമ്പുകളേക്കാൾ എനിക്കു...

പലതും അടക്കിവെയ്ക്കുമ്പോൾ

കവിത അലോഷ്യസ് കന്നിട്ടയിൽഏറെയും കഠിനമായവ, ലളിതമായൊരിറക്കത്തിൽ ചരിഞ്ഞിറങ്ങുന്നു. നൊടിയിടയിൽ, തിടുക്കത്തോടെ അകലേയ്ക്ക് പറന്നകലുവാൻ വെമ്പൽ കൊള്ളുന്നോരു പക്ഷി മനസ്സ്. കൂടണഞ്ഞുപോയ ചിറകിൻക്കാറ്റിൽ നിശബ്ദം പ്രാർത്ഥിക്കുന്നു. ശബ്ദസമുദ്രത്തിന്റെ ലോകം.മൂളിപ്പാട്ടിന്റെ സൗമ്യ സാന്ദ്രതയിൽ ലയിച്ചുറങ്ങുന്നു.ഗ്രന്ഥ ചുരുളിൽ ഒറ്റവരിയുടെ ആഴക്കടൽ. നിനക്കുമെനിക്കുമറിയാവുന്ന ആത്മാവിൻ്റെ പേരിടാത്ത ഒറ്റ പ്രാണനിൽ കൊത്തിയ കാവ്യം ജന്മങ്ങളുടെ പണിതീരാത്ത വംശരേഖയിൽ ഒറ്റ ജീവതം കൊണ്ടെങ്ങനെ ജീവിച്ചു തീർക്കുവാൻ കഴിയും?എല്ലാമൊരു തുടർച്ചകളാണ്, അങ്ങനെയും പറഞ്ഞാശ്വസിക്കാം ആരും കാണാത്ത ജീവന്റെ അക്ഷരതാളുകളിൽ രമിച്ചും,...

പട്ടാവ്

ഇരുളഗോത്രഭാഷാകവിതആർ കെ അട്ടപ്പാടിവേലിടെത്ത് വെതെപ്പോട്ട് കെളെയെടുത്ത കാലത്തി മണ്ണ്ക്കാരാ സൊണ്ണാ മറ്നായ എമ്മ്ക്ക് ഇല്ലെ. മാറിപ്പോസ് മെറെത്ത്പ്പോസ് മണിയകാരാ വന്താത് നാലെ പാട്മില്ലെ പട്ടാവ്മില്ലെ പഞ്ചക്കാലാ കുടിവന്ത്ത്. ഊരേവ്ട്ട് കാടെവ്ട്ട് കടന്ത്പ്പോകാ സൊണ്ണാര് ഓടിയൊളിങ്കാ മാട്ടേമ്മ് കൈയ്യേ തൂക്കി നിപ്പേമ്മ്.പട്ടയം മലയാളം പരിഭാഷവേലിയടച്ച് വിത്തിട്ട് കിളയെടുത്ത കാലത്ത് മണ്ണുക്കാരൻ...
spot_imgspot_img