Homeകവിതകൾ

കവിതകൾ

ഒരു പുഴയ്ക്കും മീതെ



കവിത ദീപ്തി സൈരന്ധ്രിഅവൾ ഒരു തുരുത്താണ് ഒറ്റ തുരുത്ത് പച്ച പോളകൾ ഒഴുകി അടിയാത്ത മൺ തുരുത്ത്. ഒരു പുഴയ്ക്കും മീതെ നടക്കാത്ത പെണ്ണാണ്... തുരുമ്പാണി കടത്തിലൂടെ കുറുകെ കടന്നവരൊക്കെയും അവൾക്കൊപ്പം പുഴയടുക്കിൽ നിന്ന്, മണ്ണ് കോരി നിറച്ചു, ഇല നിവർത്തിൽ ചുരണ്ടിയ ചരൽ പീരകളാൽ എക്കൽ പാനിയുണ്ടാക്കി കുറുക്കി, ഇടയ്ക്ക് തൂവി അവൾക്കൊപ്പം കുമ്പിൾ പൊതികളിൽ ഈർക്കിൽ തുന്നലുകൾ കോർക്കുകയായിരുന്നു ഇന്ന്...

കണ്ണുകൾ മാറാല കെട്ടുന്ന മൂല

(കവിത)അഭിരാം എം പി1 റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നാലാം വളവിലെ ഒരടി പാത കയറിയാലാണ് വീട്. വെളുത്ത വലിയൊരു വീടിന്റെ, ഭസ്മം കൊണ്ട് കുറി വരച്ച ഒരു പടുവൃദ്ധൻ തറവാടിന്റെ, അത്തറിന്റെ മിനിപ്പുള്ള ഒരു ഗൾഫുക്കാരൻ വീടിന്റെ, അങ്ങിനെയെല്ലാത്തിന്റെയും നടുക്ക്, നെഞ്ചിനകത്ത് അകപ്പെട്ട ഊർദ്ധ്വൻ പോലെ അതുപോലെയൊരു വീട്. നീണ്ടു...

ഉയിർപ്പ്

കവിത പ്രീതി ദിലീപ്എത്രയധികം നേരത്തെ വീടടങ്ങുന്നുവോ, അത്രയും സൽസ്വഭാവങ്ങൾ കൽപ്പിച്ചു നൽകിയ ജോസുട്ടിയുടെ വീടിൻ്റെ ഭൂമിശാസ്ത്രം ഒറ്റയിറക്ക് വെള്ളത്തിന് ഒപ്പം വിഴുങ്ങുമെങ്കിലും പിന്നെയും വർഷങ്ങളെടുത്തു അന്നയ്ക്കതൊന്ന് ദഹിക്കാൻ..,,പിന്നീടങ്ങോട്ട് ഓരോ നേരത്തും ചെയ്യേണ്ടുന്നത് കൽപ്പനകളായി അവളങ്ങ് മനപാഠം പഠിക്കാൻ ശ്രമിച്ചോണ്ടേയിരുന്നു...അന്നത്തെ കൊല്ലത്തെ പള്ളിപ്പെരുന്നാളിന് ജോസൂട്ടി കൂട്ടി...

എന്തൊരു അലങ്കോലപ്പെട്ട അസഹനീയതയാണ് ഈ പ്രേമം

ആര്‍ഷ കബനിഎന്റെ കവിതക്ക് പ്രണയത്തിനുപകരം മറ്റൊരു വാക്ക് വേണമായിരുന്നു. ഭ്രാന്ത്, നോവ്, കനൽ, വിഭ്രാന്തി, ഏകാന്തത, മുറിവ് , ആനന്ദം, ആത്മാവ്, അസഹനീയം , മരണം തുടങ്ങിയ വാക്കുകൾ കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി വെച്ചു.എന്റെ കവിതയിൽ നിന്റെ പേരിനു പകരവും. ഞാനതുതന്നെ മാറ്റി നിരത്തി.ഇത്തരം കവിതകളെഴുതുമ്പോൾ എന്റെ തലമുടി കൂടുതൽ കെട്ടുപിണയുന്നു. എന്ത് നാശമാണിത്.33...

മാർക്കീത്താരം

(കവിത)അനൂപ് ഷാ കല്ലയ്യം പന്തിലേക്ക് ഇരുട്ട് കേറിയപ്പോ കളി നിർത്തി, കോണുകളിലെല്ലാം ജയിച്ചത്‌ ഞങ്ങളായിരുന്നു. 'എന്റെ പൊന്നെടാവേ സൂപ്പറായി കളിച്ചത് ഞങ്ങളാ, പക്ഷേ തോറ്റുപോയി', എന്നൊന്ന് ആശ്വസിക്കാൻ പോലും എതിരിനാവില്ല; ഗോൾ ഷോട്സ് ഓൺ ടാർഗറ്റ് പൊസ്സഷൻ പാസ്സസ് അങ്ങനെയെല്ലാ എണ്ണവും ഞങ്ങടെ മൂലെലായിരുന്നു;തിരിച്ച് പെരക്കാത്തേക്ക് ഇരുട്ട് പിടിച്ച് നടക്കുമ്പോ- ടീം തെകക്കാൻ കൂട്ടിയോരൊക്കെ റോട്ടീന്ന് വെട്ടം...

കവിതകൾ

1) അമ്പിളിയാസീൻ ബിൻ യഹിയഅമ്പിളിയമ്മാവ അമ്പിളിയമ്മാവ മാനത്തിരിക്കണ അമ്പിളിയമ്മാവ കൂടെ നടക്കുന്ന അമ്പിളിയമ്മാവ കാണാൻ നല്ലൊരു ചന്തമുള്ള അമ്പിളിയമ്മാവ താഴെ വരുമോ? നീ കൂടെക്കളിക്കുമോ? നീ അമ്പിളിയമ്മാവ2) പൂക്കൾഭംഗിയുള്ള പൂക്കൾ വിടർന്ന് നിൽക്കും പൂക്കൾ പല നിറത്തിൽ പൂക്കൾ പല തരത്തിൽ പൂക്കൾ3) പൂമ്പാറ്റപാറി നടക്കും പൂമ്പാറ്റ തേൻ...

ഇത്ര മാത്രം

കവിത ഹരീന്ദ്രൻ പോറ്റികണ്ണിലെ കൗതുകം തൊട്ടു- ള്ളിലെ കവിത വരെ കയ്യിലെ മഞ്ചാടി മുതല്‍ കടലോളമെത്തിയ കനവ് വരെ.നീ പോയപ്പോ കൂടെ കൊണ്ട് പോയത് ഇത്ര മാത്രം.ഇത്ര മാത്രമായിരുന്നു ഞാന്‍ അതറിഞ്ഞത് നീ മാത്രവും.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

ഒരൊറ്റ രാത്രി മതി…  

കവിത ശ്രീജിത്ത് വള്ളിക്കുന്ന്പാതിരാത്രിയിൽ ആ വീടിന് പോലീസുകാർ  മുട്ടുമെന്ന് ആരും കരുതിയതല്ല വീട്ടുകാരൻെറ പേര് വിനയനെന്നായിരുന്നു പഠിപ്പ് പത്താം ക്ലാസ്സ്, അവിവാഹിതൻ.   വൈകുന്നേരമായാൽ ഒച്ചയനക്കമില്ലാത്ത വീടാണ് ആരെങ്കിലും വന്നാലറിയിക്കാൻ ബെല്ല് പോലുമില്ല മുറ്റം നിറയെ പൂത്തുനിൽക്കുന്ന ചെടിച്ചട്ടികൾ... എല്ലാം ഇളക്കിമറിച്ച് പോലീസുകാരുടെ...

രണ്ട് കവിതകൾ

വിജയരാജമല്ലിക 1. നിന്റെ മുഖം തലയറ്റ തീവണ്ടികൾ പോലെ ഏതോ അജ്ഞാത സ്റ്റേഷനിൽ വെന്തുരുകും പകലിൽ ഇന്നലെയുടെ പാളങ്ങളിൽ അങ്ങനെ മലർന്നു കിടപ്പു ഞാനും മൗനവുംഇടയ്‌ക്കെപ്പോഴോ ചാറിയ വേനൽ മഴയിൽ വരണ്ട ചുണ്ടിൽ വിടർന്ന ചിരിയിൽ ഓർത്തുപോയി ഞാൻ നിന്റെ മുഖം! 2. അടയുമ്പോൾ കണ്ണുതുറന്നിരിക്കാനായി പൊരുതുമ്പോഴെല്ലാം കണ്ണുമുറുക്കെ പൂട്ടുന്നവർആകെ അടഞ്ഞാൽ പിന്നെ,അഞ്ജലികൾ അനുശോചനങ്ങൾ അവാർഡുകൾവിചിത്രം മാനവം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

മൗനം

അരുൺ മധുസൂദനൻമണ്ണിലാഴ്ന്നിറങ്ങി നേരുതേടിപോയ വേരിലാണെന്റെ സ്വത്വം എന്നറിഞ്ഞതിൽപ്പിന്നെ ഇലകൾ പൊഴിച്ച്, ചില്ലകൾ വിരിച്ച്, ഞാനല്ലാതാവാൻ ശ്രമിച്ചിട്ടില്ല!അനുമുതൽപ്പിന്നെ എന്റെ പൂവുകൾക്ക് നിറവും മധുവിന്നുമധുരവും കാറ്റിന്ന്കുളിരുമേറിയെന്നു ആവഴിപോയൊരു കുയിലുപാടി.എന്നിട്ടുമെന്തേയത് എന്നെവിട്ടു മറ്റൊരുമരച്ചില്ലയ്യിൽ ചേക്കേറിയെന്നു ചോദിച്ചപ്പോൾ ആവഴിവന്ന തെക്കൻ കാറ്റിനും മൗനം! മൗനം, വിദ്വാനു.....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in
spot_imgspot_img