Homeകവിതകൾ

കവിതകൾ

മരണക്കിണർ

കൃഷ്ണവിട്ട് പോയ മനുഷ്യരുടെ മുന്നിൽ പിന്നെയും നിങ്ങൾ മുട്ടിലിഴഞ്ഞും, കിടന്നും യാചിക്കും. സ്നേഹം കൊണ്ട് നിങ്ങളെ പൊതിഞ്ഞ അതേ മനുഷ്യരോട് ഒരൽപ്പമെങ്കിലും എന്നെയൊന്ന് പരിഗണിക്കണേ എന്ന് കൈകൂപ്പി പറയേണ്ട ദിവസമുണ്ടാകും.കടല് വറ്റുമ്പോൾ പിടയുന്ന മീനുകളുടെ സമനിലയില്ലാത്ത ഭാഷയായിരിക്കും...

ഭൂപടം

സുവിൻ വി എംഹിസ്റ്ററി ക്ലാസ്സിൽ ലോകഭൂപടം ചുവരിൽ തൂക്കിയിട്ട് ടീച്ചറ് പറഞ്ഞു നമ്മളെ ഈ ഭൂമിയെ പരത്തി വെച്ചാൽ ഇതുപോലിണ്ടാവും.. കൊള്ളാം..കൊള്ളാം.. ടീച്ചറെ, നമ്മൾ ഇതിൽ എവിടെയായിരിക്കും? ടീച്ചറൊന്നു പതറി ഇന്ത്യയെന്ന് പറയണോ? ഇവിടെയാണ്‌ നാമെന്ന് ഇന്ന് പറഞ്ഞാൽ ചിലപ്പോ നാളെ അവര് പറയില്ലേ ഈ ടീച്ചർക്കൊന്നും അറിയില്ലെന്ന്..! എങ്കിലും ടീച്ചർ ഇന്ത്യയ്ക്ക്...

രമണി

കവിത മാനസി പി.കെരമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും.ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...

വസന്തത്തിലേക്കുള്ള യാത്ര

കവിതനിഷി ജോർജ്ജ്പൂ പറിക്കാൻ പോരുന്നോ പോരുന്നോ അതിരാവിലെ എന്ന് ചിലച്ചൊരു പക്ഷിക്കൂട്ടം എന്നും രാവിലെ മുറ്റത്ത് നിൽക്കുന്നു. പിന്നല്ലാതെ എന്ന് ചിരിച്ചു കൊണ്ട് എന്നും രാവിലെ ഞാൻ ചാടി പുറപ്പെടുന്നു. വസന്തത്തിനൊപ്പമോ വസന്തത്തിലേക്കോ അല്ലാതെ ആരാണ് ഇഷ്ടത്തിലൊരു യാത്ര പോവുക ?കൈ കോർത്തു നടക്കുന്നതിനിടയിൽ എത്ര പെട്ടെന്നാണ് നമ്മൾ...

കത്തുന്നതിനാൽ കണ്ണുകളിൽ കാണുന്നത്

പ്രദീപ് രാമനാട്ടുകരആദ്യത്തെ ശ്രമം മരിക്കാനായിരുന്നു അപ്പോഴാണ് അവൾ പ്രണയിച്ചത് രണ്ടാമത്തേത് ജീവിക്കാനായിരുന്നു അപ്പോഴാണ് അവൾ ഉപേക്ഷിച്ചത്രണ്ടു ശ്രമങ്ങർക്കിടയിൽ കത്തുമ്പോൾ ഒറ്റമരം ആകാശം തൊടാനായുന്ന ചിത്രം തെളിഞ്ഞു വരും ഇലകൾ നിനക്കു മാത്രം കേൾക്കാനാവുന്ന താളത്തിൽ പിടയും നീ നടന്നു പോകുമ്പോൾ എനിക്കു മാത്രം കേൾക്കാം കണങ്കാലുകളിൽ പിണഞ്ഞ് കാൽ വണ്ണകളിലൂടെ കയറി പോകുന്നത്മഴത്തുള്ളികൾ കൊണ്ട് നിന്റെ കണ്ണുകൾ തിളക്കത്തിന്റെ ഉടുപ്പു തുന്നുമ്പോൾ നിലാവിന്റെ നിറമുള്ള...

തൃശൂർപൂരം

കവിതസ്മിതസൈലേഷ്അങ്ങനെ.. നോക്കി നോക്കി നിന്നപ്പോൾ തൃശൂർ പൂരത്തോടെനിക്ക് പാവം തോന്നിഒരു പാലൈസ് പോലും ആരും വാങ്ങി തരാനില്ലാത്ത കുട്ടിയാണ് ഞാനെന്ന് തൃശൂർ പൂരം എന്റെ മുന്നിൽ നിന്ന് വിതുമ്പിഅവന്റെ കണ്ണിൽ ദൈന്യതയുടെ ...

വേദനിക്കുന്നവരുടെ രാജ്യം!

കൃഷ്ണഈ നേരം , ഈ ലോകത്ത് എത്ര മനുഷ്യർ വേദനിക്കുന്നുണ്ടാവും?ഒരു വാക്ക് കൊണ്ട് പോലും വേദന സംവേദനം ചെയ്യാൻ കഴിയാതെ, അടുത്ത നിമിഷം എങ്ങിനെ ജീവിക്കുമെന്നറിയാതെ വഴി തെറ്റിയ, നില തെറ്റിയ മനുഷ്യർ !മനുഷ്യരാൽ, ഒരു ദുശ്ശകുനമെന്നോണം, ഉപേക്ഷിക്കപ്പെട്ടവർ.ഒരുപാട് ചിരിക്കുകയും, മനുഷ്യരെ ചിന്തിപ്പിക്കുകയും ചെയ്തിരുന്ന, ഒടുക്കം സ്നേഹത്തിൻ്റെ ഒരു വറ്റ് കിട്ടാതെ പട്ടിണിയിലാവർ !...

പ്രായമാകുന്നത്

തൻസീം കുറ്റ്യാടിവഴികളേറെ നടന്നു തീർന്നെന്ന തോന്നലെത്തുമ്പോൾ, കാഴ്ചകളിൽ നിന്ന് നടവഴികളിൽ നിന്ന് വാഴ്‌വിന്റെ പല ചെടിപ്പടർപ്പുകൾ പടർന്ന് കയറിയിട്ടുണ്ടാവും ഏതൊരാളിലും.ഭ്രമങ്ങളുടെ തിരയടികൾ അസ്തമിച്ച കടലിലേക്കൊരു കുഞ്ഞു സൂര്യൻ ചൂട്ടുകത്തിച്ചു വരും പോലെ, അകമുറിവുകളിൽ മിന്നാമിന്നികൾ ചേക്കേറും.ചില്ലകളിൽ നിലാവെട്ടം തൂക്കിയിട്ട തണൽമരമെന്ന...

കുഴിയാന

നിഖിൽ. എ.കുഴിയാനയെ ആനകൾ അസൂയയോടെ നോക്കാറുണ്ട്കുഴിയാനകൾ ആനകളെക്കാൾ ഉച്ചത്തിൽ ചിഹ്നം വിളിക്കാറില്ല ആകാശപ്പൊക്കത്തിൽ വെള്ളം ചീറ്റാറില്ലപക്ഷെ ഒരിക്കലും മദംപൊട്ടാറില്ല ചങ്ങലയുരഞ്ഞ് പൊട്ടിയ വൃണപ്പാടുകളില്ല തോട്ടി കൊളുത്തി വലിച്ച മുറിപ്പാടുകളില്ലനെറ്റിപ്പട്ടം തൂക്കി വെയിലത്ത് മൂന്നാൾ ഭാരംപേറി ഞെരുക്കി തളർത്തി നഖം പൊടിച്ച് മുറിവ് പൊട്ടിച്ച് നടത്തിക്കാറില്ലാത്തതുകൊണ്ട് കുഴിയാനയായതുകൊണ്ട്ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ഞാറ്റുവേല പെരുന്നാൾ

കവിത കെൽ‌വിൻപരസ്പരം പറയാതെ നാം പിരിഞ്ഞിരിക്കുന്നു. എന്നിട്ടും, അകലങ്ങളിലെവിടെയോ ആ സൂര്യകാന്തി പാടത്തിനുമപ്പുറം നിന്റെ നിഴലുകൾ, ആകാശ നീലിമയിൽ വർണ്ണങ്ങളുടെ മഴവില്ലുകളെ വരച്ചിടുന്നു.പരസ്പരം പറയാതെ നാം മൗനത്തിലായിരിക്കുന്നു. എന്നിട്ടും, എന്റെ ഉറക്കത്തിന്റെ അതിരുകൾക്കപ്പുറം നിന്റെ ഓർമ്മകൾ, എന്റെ ഹൃദയത്തിന്റെ അറകളുടെ- ഒരറ്റത്ത് സ്വപനങ്ങളിൽ വരച്ചിടുന്നു.ഇന്ന് ഇതാ... ആ ഞാറ്റുവേല പെരുന്നാളിൽ, കുക്കിരിക്കിളികൾ - ചലപില കൂടി കളിക്കുന്ന ആ ഇടവഴിയിൽ, നാം...
spot_imgspot_img