Homeകവിതകൾ

കവിതകൾ

കസേര, പ്രേമം

(കവിത)മുബശ്ശിര്‍ സിപിപ്രേമമില്ലെന്നോര്‍ത്തു കരഞ്ഞു ഞാനിരുന്നീ കസേരയില്‍ നാലു കൊല്ലം, കസേര കരുതി അതിനാണീ പ്രേമ സങ്കടം.ആള് പോയ നേരം നീങ്ങി നീങ്ങി ആളെ കണ്ടത്താനുള്ള തിരക്കിലായി കസേര.അടഞ്ഞ വഴികളോര്‍ത്തു നാലു കാലുകളോര്‍ത്തു പ്രേമമില്ലാഞ്ഞതോര്‍ത്തു സ്ഥിരം സങ്കടപ്പെട്ടു കസേര.വെളിച്ചമണഞ്ഞ രാത്രിയില്‍ കാലുകള്‍ക്കിടയില്‍ കാലുകള്‍ കോര്‍ത്തു കെട്ടിപ്പിടിക്കും ഞങ്ങള്‍ കരയും, വരും പ്രേമമെന്നു തോളിലും കൈപ്പിടിയിലും തലോടും പരസ്പരം.ഉണ്ടായിരുന്നിടത്തെ...

ജീവിച്ചവരോ മരിച്ചവരോ അല്ലാത്ത ചിലര്‍

(കവിത) രാജന്‍ സി എച്ച്1 ഇന്നലെ ഞാന്‍ രാമേട്ടനെ വഴിയില്‍ കണ്ടു. അങ്ങാടിയില്‍ നിന്ന് പച്ചക്കറി വാങ്ങി വരികയാണ്. എത്ര കാലമായി രാമേട്ടന്‍ ഇല്ലാതായിട്ടെന്ന് ഓര്‍ത്തതേയില്ല. ലോട്ടറിയെടുത്തില്ലേയെന്നു ചോദിച്ചു. അതില്ലാതെ രാമേട്ടനില്ല. എത്ര കാലമായി രാമേട്ടന്‍ ലോട്ടറിയെടുക്കുന്നു. ചിലപ്പോഴൊക്കെ അഞ്ഞൂറോ ആയിരമോ അടിക്കും. അതുമതി രാമേട്ടന് പ്രതീക്ഷയായി. ഒരിക്കല്‍...

ഒരൊറ്റ രാത്രി മതി…  

കവിത ശ്രീജിത്ത് വള്ളിക്കുന്ന്പാതിരാത്രിയിൽ ആ വീടിന് പോലീസുകാർ  മുട്ടുമെന്ന് ആരും കരുതിയതല്ല വീട്ടുകാരൻെറ പേര് വിനയനെന്നായിരുന്നു പഠിപ്പ് പത്താം ക്ലാസ്സ്, അവിവാഹിതൻ.   വൈകുന്നേരമായാൽ ഒച്ചയനക്കമില്ലാത്ത വീടാണ് ആരെങ്കിലും വന്നാലറിയിക്കാൻ ബെല്ല് പോലുമില്ല മുറ്റം നിറയെ പൂത്തുനിൽക്കുന്ന ചെടിച്ചട്ടികൾ... എല്ലാം ഇളക്കിമറിച്ച് പോലീസുകാരുടെ...

ഒളിയമ്പ്

കവിത ശിവൻ തലപ്പുലത്ത്‌നീയെപ്പോഴാണ് മുറിഞ്ഞവാക്കുകളെ തുന്നി ചേർക്കാൻ തുടങ്ങിയത്അക്ഷരങ്ങൾക്ക് മോഹലസ്യം വന്നു തുടങ്ങിയപ്പോൾ കൂട്ടം കൂടിനിന്ന് പുസ്തകങ്ങൾ നിലവിളി ച്ചു തുടങ്ങിയിരിക്കുന്നുവെട്ടി മുറിക്കുന്ന തീവണ്ടി വേഗങ്ങളിൽ കുടുങ്ങി നെടുവീർപ്പുകൾക്ക് കണ്ണും കാതും നഷ്ടപെടുന്നുവട്ടം കെട്ടിപ്പി ടിച്ചവർ വരിഞ്ഞു മുറുക്കി ന്യായം പറയുന്നുആവിപറക്കുന്ന അക്ഷരങ്ങളിൽ നിന്ദിത ന്റെയും പീഡിതന്റെയും ആല്മരോധനങ്ങൾക്ക് കാതു കൊടുത്തവർ വരണ്ടൊ...

തിരനല്ലൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

കൊല്ലം: ബഹുജന കലാസാഹിത്യവേദിയുടെ 4-ാമത് തിരുനല്ലൂര്‍ അവാര്‍ഡിന് കവിതാപുസ്തകങ്ങള്‍ ക്ഷണിക്കുന്നു. 2016 ജനുവരി ഒന്നുമുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള പുസ്തകങ്ങള്‍ സ്വീകരിക്കും. 2019 ജനുവരി 15-നകം ബന്ധപ്പെട്ട പുസ്തകത്തിന്റെ മൂന്ന് കോപ്പി...

സൂക്ഷ്മത്തിൽ ചിലത്

ശ്രുതി വി.എസ് വൈലത്തൂർസൂക്ഷിച്ച് നോക്ക് കാണാൻ ഇനിയും ബാക്കിയില്ലേ.... അതിന് ...? മനുഷ്യന്റെ പുറംതോട് പൊട്ടിച്ചിങ്ങിറങ്ങണം പൊട്ടിച്ചിതറുന്ന മണൽ തരികളെ കാണാൻ, സൂക്ഷ്മജീവികളുടെ വന്യമായ പ്രണയം കാണാൻ...കേൾക്കാൻ ഇനിയുമെത്ര ബാക്കി ഇരുട്ടിൽ കാടിന്റെ ഉൾത്തടം വിറച്ചു ശബ്ദിക്കുന്നത് . കടലാഴങ്ങളിൽ വേരുകൾക്കിടയിൽ പെറ്റുപെരുകുന്നത്...സൂക്ഷിച്ചിറങ്ങണം മനുഷ്യനിൽ നിന്ന് പുറംതോട് പൊട്ടിച്ച് ഉള്ളിൽ , കയറിച്ചെന്നിരിക്കണം നീ , നിന്നെ മാത്രം തേടണം ബാക്കിയാകുന്നതിന്റെ ഉത്തരം തിരയണം...തോടിനുള്ളിലിരിക്കുമ്പോൾ മനുഷ്യനാകാത്തതും ചിലതിനെ...

ഇവിടെ ഇങ്ങനെ ഒരു കവി ജീവിച്ചിരുന്നു

കവിത ഗോകുൽ കൃഷ്ണൻ.എൻ. വിമരിച്ച കവിയുടെ കവിതകൾ കണ്ടെടുക്കുമ്പോൾ, ചിതലുകളുടെ വാ പകുതിയിൽ നിന്നാണ് വാരിയെടുക്കുക. അപ്പോൾ അതിന് ഒരു ഇങ്ക് ഫില്ലറിന്റെ ഉണങ്ങിയ നീല നിറമായിരിക്കും. അത് മരിച്ച കവികളെ പോലെ മരവിച്ചിരിക്കും.മരിച്ച കവിയുടെ കുഴിമാടങ്ങൾ മാന്തി കടിഞ്ഞൂൽ...

പച്ച കുത്തൽ

കവിതകല സജീവൻനിന്റെ ഉമ്മകൾ പതിഞ്ഞിടത്തെല്ലാം എനിക്ക് പച്ചകുത്തണം. തൊലി വരഞ്ഞ്, ഓർമ്മയുടെ കരിം പച്ച തേച്ച് പൊള്ളിക്കണം. എന്റെ വിടർത്തിയകറ്റിയ ചുണ്ടുകളിൽ ഉണ്ണിക്കണ്ണൻ, കൈവിരലിലൂടെ ഊർന്ന് ഒരുതുടംവെണ്ണ, പൊക്കിൾ മീതെയാലോലം. അണി വയർത്തുടക്കത്തിൽ കള്ളക്കണ്ണൻ, കണ്ണിറുക്കുന്ന കാലിച്ചെറുക്കൻ. ഉടലിലുടനീളം പല ഭാവത്തിൽ പല രൂപത്തിൽ നിന്റെ രഹസ്യാവതാരങ്ങൾ. ചേലകൾ കട്ടതും പാമ്പിനെ കൊന്നതും ലോകങ്ങൾ കണ്ടതും പ്രിയതമകളെ...

മഞ്ഞിനടിയിലെ തീപ്പെട്ടി

കവിത മനോജ് കാട്ടാമ്പള്ളിമരണത്തിനുനേരെ തീപ്പെട്ടി കത്തിച്ചു കാണിച്ച് അതിജീവിക്കാനായുന്ന പെണ്‍കുട്ടിയുടെ കഥ*യാണ് ഞാനപ്പോള്‍ വായിച്ചത്മഞ്ഞിനടിയില്‍പ്പെട്ട് അവള്‍ മരിച്ചുപോയതിന്‍റെ സങ്കടം പുസ്തകം അടച്ചുവെച്ചപ്പോഴും പിന്തുടര്‍ന്നു.നക്ഷത്രങ്ങളുടെ ചിത്രമുള്ള തീപ്പെട്ടിയുരച്ച് ഒരുപാട് സിഗരറ്റുകള്‍ വലിച്ചു.വാസ്തവത്തില്‍ മഞ്ഞില്‍ മരിച്ച പെണ്‍കുട്ടിയെക്കുറിച്ചോര്‍ത്ത് മാത്രമാണോ ഞാനിന്ന് ഇത്രമാത്രം അസ്വസ്ഥനാകുന്നത്?കടയടച്ച് വീട്ടിലിരിക്കുന്ന സാധാരണക്കാരനായ ഒരു മനുഷ്യന്‍ എന്തിനാണ് മഞ്ഞിനെക്കുറിച്ചും മഞ്ഞുകാലത്തെക്കുറിച്ചും ചിന്തിക്കുന്നത്?വിഷാദം തണുപ്പുപാകിയ ഈ രാത്രിയില്‍ ഏകാന്തതയുടെ മഞ്ഞുമലയില്‍ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിതേയില്ല.തീപ്പെട്ടി കത്തിച്ചു കാണിച്ച് മരണത്തെ അതിജീവിക്കാനായുന്ന ഒരു...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...
spot_imgspot_img