Homeകവിതകൾ

കവിതകൾ

വായില്ലാക്കുന്നിലപ്പൻ

കവിത മനീഷഅയാൾക്ക് അവൾ മാത്രമായിരുന്നു കൂട്ട്. ആനക്കൊമ്പിന്റെ നിറമുള്ള, പഞ്ഞിമിട്ടായി ഉടലുള്ള, കാപ്പിക്കുരു കണ്ണുള്ള നായ്ക്കുട്ടി!കട്ടിലിൽ അയാൾ ഉറങ്ങുമ്പോൾ അവൾ താഴെ കാവൽ. മുറ്റത്തയാൾ ഇരിക്കുമ്പോൾ അതിരുകളിൽ അവളുടെ പരിശോധന. അയാൾ കഴിക്കുന്നതൊക്കെ അവളും കഴിച്ചു. അയാൾ അവളെ മടിയിലിരുത്തി ലോകവാർത്തകൾ ചർച്ച ചെയ്തു. രോമക്കാടുകൾ ചീകിയൊതുക്കി. പാലും,കോഴിയും സ്നേഹവും കൊടുത്തിട്ടും തുടുക്കുന്നില്ലെന്നു പരാതി പറഞ്ഞു. ഞാനില്ലയെങ്കിൽ ആരുണ്ട് ഇങ്ങനെ പോറ്റാനെന്നു നിശ്വസിച്ചു.ഒറ്റപ്പെടലിന്റെ നരയിൽ തിളങ്ങിപ്പാറിയ പഴയ കറുപ്പിനെ പരതി, ഉയിർ വേവുമ്പോൾ കൊന്നവടി വെട്ടി അവളെ തല്ലി. ഉമ്മറത്ത് മുള്ളി, മുറ്റത്ത് ഉലാത്തി, വെറുതെ കുരച്ചു കാരണങ്ങൾ കേട്ട് അവൾ ചിന്തിച്ചു. ചിലപ്പോഴെ...

റെയിൽവണ്ടി

(കവിത)സിന്ധു സൂസന്‍ വര്‍ഗീസ്‌മൗനത്തിന്റെ പുകമഞ്ഞു മൂടിയ സ്റ്റേഷനുകൾ താണ്ടി രണ്ടാമതൊരു യാത്ര.മുമ്പേയിറങ്ങിപ്പോയവർ കയറുന്നു മുന്നേ മുന്നേ..മണിമലേടെ ചിറ്റോളം പോലെ സുധാമണി വന്നു കേറുമ്പോൾ എണ്ണക്കറുപ്പിന്റെ ഓമനച്ചേല്.. കഴുത്തിലാ പഴയ വെള്ളേം ചൊമപ്പും പളുങ്കിന്റെ മാല..ഹൈസ്‌കൂളിലെ ചേച്ചിമാരിടുന്ന ഫുൾപാവാടയിടാനാണത്രെ അവൾക്കു പൂതി.. ആറ്റിനക്കരെ, കാലമുറഞ്ഞ കുടിലിൽ പഴഞ്ചനൊരു കണ്ണീർവിളക്ക് ഇപ്പോഴും മുനിഞ്ഞു കത്തുന്നുണ്ടത്രേ!രാജശ്രീടെ മെഴുക്കുള്ള മുഖവും ഒഴുക്കൻ മുടിയും ഇത്തിരിക്കുറുമ്പും...

തുമ്പിയാവുമ്പോൾ

ഷാലു ജോമോൻചെടിത്തലപ്പുകളിലോ പൂവിതളുകളിലോ മുറ്റത്തു വലിച്ച് കെട്ടിയ അയയിലോ ഇരിക്കുന്ന തുമ്പിയെ മൃദുവായൊന്ന് തൊട്ട് നോക്കണം. സംവേദനങ്ങളുടെ ഉൾക്കിടിലത്താൽ ഒന്നു പറന്നുയർന്നിട്ട് ഇരിപ്പിടത്തിലേക്ക് തന്നെയവ പറന്നിറങ്ങും!തീരെ നേർത്തുപോയ സ്വപ്നങ്ങൾ കൊണ്ട് നിർമിച്ചതിനാലാവും തുമ്പികളുടെ ചിറകിലെ ഞരമ്പുകളെല്ലാം ഇങ്ങനെ തെളിഞ്ഞു കാണുന്നത്!അതിലൂടെ നോക്കുമ്പോൾ നിന്റെ ഹൃദയച്ചുവപ്പിനും എന്റെ നീലാകാശത്തിനും എന്തൊരു തെളിമയാണ്!തുമ്പികളുടെ കണ്ണുകളേക്കാളും, ഉടലിനേക്കാളും ഭംഗി ചിറകുകൾക്കാണന്നുറപ്പിച്ചപ്പോഴാണ് അദൃശ്യമായിപ്പോയ എന്റെ ഉടൽപാർശ്വങ്ങളിൽ രണ്ട് ചിറകുകൾ ഉരുവായി...

കടലുടൽ

കവിത യഹിയാ മുഹമ്മദ് ചിത്രീകരണം : മജ്നി തിരുവങ്ങൂർഅതിശക്തമായ അടിയൊഴുക്കുള്ള ഒരു കടലുടൽ രണ്ടു ചുഴികൾ കർണ്ണപടം.കരയിലേക്ക് അലതല്ലിപ്പായും പാൽനുരതിര രണ്ടു കണ്ണുകൾആഴക്കടൽപരപ്പിൽ ഏകം തുഴയില്ലാതെ തുഴയുന്ന വഞ്ചിക്കാരൻ ഇരുകൈകൾ പരപ്പ് രണ്ടു കാലുകൾ നീലിമ ഉടൽ.മല തുള്ളിപ്പായുന്ന പുഴയൊഴുക്ക് അഴിമുഖപ്രവാഹം നാസിക അതിനിഗൂഢം ഒരു വായഗർത്തംനാവ് പതിയിരിക്കുന്ന തിമിംഗലം ഭീകരം ഗർത്തം നീളുന്നു അത്ഭുതക്കലവറ മീനുകൾചിപ്പികൾ, മുത്തുകൾ നീരാളികൾ വിഷസസ്യങ്ങൾ കടൽപുഴുക്കൾ!കടലാമ മണൽപ്പരപ്പ് അതിലേക്ക് ഊഴ്ന്നിറങ്ങിപ്പോയ ഒരു മനുഷ്യൻ ശ്വാസം കിട്ടാതെ പിടയുന്നു. കിതയ്ക്കുന്നു തുഴയുന്നുഅവിടെ എവിടെയോ ആണെന്ന് തോന്നുന്നു ഒരഗ്നിപർവ്വതം ഉരുകിക്കൊണ്ടിരിക്കുന്നത്ഒരു സമുദ്രം ചിന്നിച്ചിതറാൻ പാകത്തിൽ തിളച്ചു...

കടലിന്റെ ചില പരി(ത)സ്ഥിതികൾ

ജുനൈദ് അബൂബക്കര്‍ വഴുക്കലുകൾ ഉണങ്ങിത്തുടങ്ങിയ ചില ജലസസ്യങ്ങൾ, കാലുകൾ മാത്രമില്ലാത്ത കുറച്ചധികം പച്ചത്തവളകൾ, ചെളികുഴഞ്ഞ് തിളക്കം പോയ മണൽത്തരികൾ, അകം തെളിഞ്ഞ് കാണാവുന്ന പേരറിയാത്തൊരു മത്സ്യം, മുള്ളുകളില്ലാത്തത്, ചാകാറായൊരു പുഴയോടൊത്ത് കടൽത്തീരത്ത് വന്നടിഞ്ഞിരിക്കുന്നു...‘വെയിലേറ്റുണങ്ങിയാൽ, കടൽക്കാക്കകൾ തിന്നാൽ, ഭൂമിയിൽ ഒരു തെളിവു പോലും ബാക്കിവയ്ക്കാൻ കഴിയാത്ത ഇവറ്റകൾ എന്തിനാണിവിടെ അടിഞ്ഞു കൂടുന്നത് ? ‘ എന്നൊക്കെ...

നമ്മളെ ആരോ പിന്തുടരുന്നതിനാല്‍ കറുത്തവന്‍റെ സങ്കടം

കവിതഅച്യുതൻ .വി.ആർ ചിത്രീകരണം : സുബേഷ് പത്മനാഭൻകുറേ നേരമായി മുഷിപ്പന്‍ പിരിമുറുക്കവുമായി ഇവിടെ ഈ അലങ്കരിച്ച ഇരുമ്പുമറയുടെ മുകളില്‍ കാത്തിരിക്കുന്നു.വലിയ താല്‍പ്പര്യമൊന്നുമുണ്ടായിട്ടല്ല. കടലിന്‍റെ അരികുപറ്റി എപ്പോഴും തങ്ങിനില്‍ക്കുന്ന ജീവിതം കടൽച്ചൊരുക്കില്ലാത്തതായിരുന്നു. അതെനിക്ക് ഇപ്പോൾ ബോധക്കേടുണ്ടാക്കുന്നുണ്ട്.പക്ഷെ എനിക്കിവിടെ കാത്തുനിന്നേ പറ്റു എന്‍റെ കുട്ടികള്‍ മുകളിലെ കൂട്ടില്‍ ഇരിക്കുന്നുണ്ട്‌. വരണ്ട...

ഉടച്ചുവാർക്കൽ

കവിതസീന ജോസഫ്ഉള്ളിലെ ജീവവായു മുഴുവൻ ഒരു കാരിരുൾ ശിലയിലേക്കൂതി നിറയ്ക്കണം.മൂർച്ചയുള്ള ഒരുളി വേണം അധികമുള്ളത്‌ അടർത്തിമാറ്റുവാൻ.കണ്ണുകളുടെ കാര്യത്തിൽ അതിസൂക്ഷ്മത വേണം ആഴത്തിൽ തന്നെ കൊത്തിയെടുക്കണം സങ്കടങ്ങൾ ആരും കാണാതെ ഇട്ടുമൂടുവാനുള്ളതാണ്‌.ചുണ്ടുകളിൽ ഒരു മോണാലിസ ചിരിയും വേണം ആന്തരികവ്യാപാരങ്ങൾ ആരുമറിയാതിരിക്കുവാനാണത്‌.പറയാത്ത വാക്കുകളിൽ...

ഞാറ്റുവേല പെരുന്നാൾ

കവിത കെൽ‌വിൻപരസ്പരം പറയാതെ നാം പിരിഞ്ഞിരിക്കുന്നു. എന്നിട്ടും, അകലങ്ങളിലെവിടെയോ ആ സൂര്യകാന്തി പാടത്തിനുമപ്പുറം നിന്റെ നിഴലുകൾ, ആകാശ നീലിമയിൽ വർണ്ണങ്ങളുടെ മഴവില്ലുകളെ വരച്ചിടുന്നു.പരസ്പരം പറയാതെ നാം മൗനത്തിലായിരിക്കുന്നു. എന്നിട്ടും, എന്റെ ഉറക്കത്തിന്റെ അതിരുകൾക്കപ്പുറം നിന്റെ ഓർമ്മകൾ, എന്റെ ഹൃദയത്തിന്റെ അറകളുടെ- ഒരറ്റത്ത് സ്വപനങ്ങളിൽ വരച്ചിടുന്നു.ഇന്ന് ഇതാ... ആ ഞാറ്റുവേല പെരുന്നാളിൽ, കുക്കിരിക്കിളികൾ - ചലപില കൂടി കളിക്കുന്ന ആ ഇടവഴിയിൽ, നാം...

നോട്ടപ്പൂവ്

കവിതരാജന്‍ സി എച്ച്എന്‍റെ തോട്ടത്തില്‍ വിടരാത്ത ഒരു പൂവായിരുന്നു അവള്‍.അവള്‍ വിടരുമെന്ന് കാണുന്ന ചെടികളെയൊക്കെയും വെള്ളമൊഴിച്ചും വളമിട്ടും അണുക്കളെയോടിച്ചും പരിപാലിച്ചു പോന്നു.പൂക്കള്‍ വിടര്‍ന്നു. വിടര്‍ന്നതൊന്നുമെന്നാല്‍ അവളായില്ല.നിറത്തിലോ മണത്തിലോ രൂപഭംഗിയിലോ ഒന്നുമവളായില്ല.അങ്ങനെയാണെന്‍റെ കാന്‍വാസിലവളെ പകര്‍ത്താന്‍ ശ്രമിച്ചത്.വരയില്‍ അവളുണ്ടുള്ളില്‍. നിറത്തില്‍ അവളായില്ല കാന്‍വാസ്. അവളുടെ നിറം ഉടല്‍ മുടിയഴക്അവളുടെ ചിരി സ്വപ്നങ്ങള്‍ വിരലുകള്‍ രൂപാകൃതി ഒന്നിലും തെളിഞ്ഞില്ല അവള്‍.അവള്‍...

അഞ്ചു കവിതകൾ

കവിതമുനീർ അഗ്രഗാമി1. വേനൽത്തടാകംചിറകുണ്ടായിട്ടു തന്നെയാണ് വേനലിൽ അതു പറന്നു പോയത്.അദൃശ്യമായ പറക്കലിന്റെ ആധിയിൽ അവിടെ ഒരു കിളിക്കൂട് അത് ബാക്കി വെച്ചിരിക്കുന്നുപൊഴിഞ്ഞ തൂവലുകളും ചൂടും ചൂരും ഓർമ്മകളുടെ മീൻമുള്ളുകളും കൂട്ടിൽ അതിനെ ഓർത്ത് കിടക്കുന്നുഅതിൽ നിന്ന് അതിന്റ ഓർമ്മയുടെ അവസാനത്തെ ചലനം കൊത്തിയെടുക്കുന്നു , ഒരു കൊറ്റിഎത്ര വിദഗ്ധമായാണ് തടാകം...
spot_imgspot_img