Homeകവിതകൾ

കവിതകൾ

രാജാവ് നഗ്നനാണ്

പ്രവീൺഒരു പകര്‍ച്ചവ്യാധിയായിരുന്നു. ആ സ്വപ്നം. സ്വപ്നം കണ്ടവർ കണ്ടവർ തെരുവിൽ അടിഞ്ഞുകൂടി. അവരുടെ ക്ഷുപിതം രാജാവിന്‍റെ മുടിയിൽ കറുപ്പ് പൂശിച്ചു. മലവും മൂത്രവും, കിടക്കയിൽ തന്നെ അഴിച്ചു വിടുന്ന തിരുമനസ്സ്. ചാരന്മാരിലൂടെ തെരുവിന്‍റെ കാരണമറിഞ്ഞു. നിങ്ങൾക്ക് മുൻപ് അതെ സ്വപ്നം കണ്ടവൻ എന്ന നിലയ്ക്ക്. അദ്ദേഹം മട്ടുപാവിൽ നിന്ന് തുണിയൂരി നഗ്നനായി. ഐക്യദാർഢ്യം പ്രകടിപ്പിച്ചു.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

കുറ്റം

ഹാഫിസ് മുഹമ്മദ്സംശയത്തിന്റെ പേരിലാണ് പിടികൂടിയത് ... അതേ ആനുകൂല്യത്തിലാണ് വെറുതെ വിട്ടതും ...ചോദ്യങ്ങള്‍.... നോട്ടങ്ങള്‍.....സംശയിക്കെണ്ടതില്ലാത്ത സാഹചര്യത്തില്‍ വീണ്ടും പിടി കൊടുക്കുമ്പോള്‍ അവനും തെല്ലു സംശയമില്ലായിരുന്നു...ആയതിനാല്‍ 'സംശയ'ത്തെ വെറുതെ വിട്ടു... അത് അടുത്ത ഇരയെ തേടിപ്പോയിട്ടുണ്ട്....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

നീലച്ച ഒരു കാട് പ്രളയത്തിലകപ്പെടും വിധം

അശ്വനി ആര്‍ ജീവന്‍ മൂന്നാം മൈലന്നെഴുതിയ കുറ്റി കടന്നാൽ കാടാണ്... മൂത്തോളെ പെറ്റ കഥ തൊടങ്ങുന്നതിങ്ങനാ നല്ല നീലച്ച കാടാര്ന്ന് പോറസ്റ്റാരെ കണ്ണും വെട്ടിച്ചോണ്ടും കേറണം പറേമ്പൊ പറേണമല്ലോ കണ്ടാ ഉടുമുണ്ടടക്കം ഉരിഞ്ഞു പോണ ചീത്തയാ പറഞ്ഞല്ലോ ഇപ്പോ പെറ്റു വീണ പോലത്തെ നല്ല...

ഹൃദയരക്തം

ബിപിനുഹൃദയരക്തം കൊണ്ടാണോ ഇതെഴുതിയതെന്ന് സുഹൃത്ത് ചോദിച്ചു.അപ്പോഴാണ് ഞാനെന്റെ കവിത രുചിച്ചു നോക്കിയത്.ചോരയുടെഉപ്പുരസം നാവിലറിഞ്ഞു പക്ഷേ... പനിനീർപ്പൂക്കളുടെ ഗന്ധമായിരുന്നു മനസ്സിലറിഞ്ഞത്!ആരെയാണ് ഞാനിതേൽപ്പിക്കുക?രക്തസാക്ഷി സ്മരണകൾ കുളിർ മഞ്ഞായി പെയ്തു വീഴുന്ന തെരുവിൽ സഖാക്കളുണ്ട്ഏതു ദുർഘട വീഥിയിലും കൈത്താങ്ങായ് കൂടെയുണ്ട് കൂട്ടുകാർഅറിയാതെ വരച്ചുവെച്ച ജീവിത തോന്ന്യാക്ഷരങ്ങൾ മായ്ക്കുന്ന ടീച്ചറായി പ്രിയതമയുണ്ടെപ്പോഴുംകാലങ്ങൾക്കുമപ്പുറത്ത് ഇടവഴിയോരത്ത് വഴിക്കണ്ണുമായ് കാത്തു നിന്നവൾഅറിയാദൂരത്തെ തടവറക്കൂട്ടിലൊരു നോവുന്ന ഓർമ്മദൈവമേ ഇതെന്റെ ഹൃദയ രക്തം കൊണ്ട് ഞാൻ കുറിച്ചതാണ്ആരെയാണ് ഞാനിതേൽപ്പിക്കുക....?ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും...

കുറ്റിച്ചൂല്

കവിത പി വി സൂര്യഗായത്രിഅവർ വീട്ടിലേക്കൊരു ചൂല് വാങ്ങി ആദ്യം വന്നു കയറിയപ്പോൾ തരക്കേടില്ലാത്ത പ്രൗഢിയൊക്കെ ചൂലിനുണ്ടായിരുന്നു നല്ല നീളം ഉറച്ച കൈപ്പിടി ഒത്ത തണ്ടും തടിയും.വീട്ടുകാരി ചൂല് കൈയ്യിലൊതുങ്ങുമോ എന്നും പെട്ടന്നുതന്നെ തനിക്ക് മെരുങ്ങുമോ എന്നും രണ്ട്‌ ദിവസം പരീക്ഷിച്ചു കൊള്ളാമെന്ന് നാട്ടുകാര് പറഞ്ഞപ്പോൾ ചൂല് 'എ'യിൽ...

ഒരു നുണക്കഥ

സുനിത ഗണേഷ്ഇങ്ങനെ നടന്നോണ്ടിരിക്കുമ്പോൾ പെട്ടെന്ന് എന്നെ കാണാതെയാവണം. നിന്റെ കൈയിൽ മുറുക്കിപ്പിടിച്ച എന്റെ കൈ കാണാതെ നീ അമ്പരക്കണം... ജീവനേ നീയെവിടെയെന്നു തേടണം...എണ്ണ തേക്കാത്ത നിന്റെ കാടൻ മുടിയിഴകൾ എന്റെ വിരലിനായി എഴുന്നു നിൽക്കണം...നിന്റെ ഹൃദയ ഭിത്തികളിൽ ചോര ആഞ്ഞിടിക്കണം. അപ്പോൾ നീ ഓടുകയായിരിക്കും... കല്ലുമതിലുകൾക്കിടയിലുള്ള നൂലുവഴിയിലൂടെ, നിന്റെ ശരീരം ചിലപ്പോൾ കൽവേലി തട്ടി മുറിഞ്ഞേക്കാം. എനിക്ക്...

ഒടുക്കം

കവിത സീന ജോസഫ്ലൈറ്റ്‌ഹൗസ്‌ ഏകാകികൾക്കൊരു താജ്മഹൽ ഉപ്പുകാറ്റിൽ കടൽക്കാക്കകൾ തുറമുഖങ്ങൾ മങ്ങിയ മായക്കാഴ്ചകൾനെഞ്ചിൽ കടലിന്റെ ഓംകാരം ഓർമ്മകളുടെ കടൽച്ചൊരുക്ക് കപ്പൽപ്പായകളുടെ സങ്കടപ്പിടച്ചിൽനീട്ടിയും കുറുക്കിയും നിഴലുകളെഴുതുന്നു ദേശാടനങ്ങളുടെ ഭൂപടപ്പകർപ്പുകൾപിരിയൻ കോണിപ്പടികളിൽ മണൽ തരികളുടെ  ചിത്രമെഴുത്ത് പരിചിതമല്ലാത്ത പാദമുദ്രകൾആകാശച്ചെരുവിൽ സൂര്യന്റെ ചായില്യം പ്രതിഗമന തീരങ്ങളിൽ ചിന്തകളുടെ വേലിയിറക്കംഇനി കടലെടുക്കട്ടെ മഷിതീർന്ന തൂലിക ലിപി മാഞ്ഞൊരീ കടലാസും ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും...

ഒറ്റ നക്ഷത്രം

കവിത ബിജു ലക്ഷ്മണൻമറ്റൊരു ലോകം നെയ്യുന്നവരാണ് ഏകാകികൾ, അവിടെ കനൽചിന്തകളുടെ കുന്നിൻമുകളിൽ ബുദ്ധശിലകളായി തപം ചെയ്യുന്നു...താഴെ, താഴ്വാരങ്ങളിലേക്ക് നോക്കൂ മൗനങ്ങളിൽ നിന്നും ഭ്രഷ്ടായവർ പരിശുദ്ധ ജലത്തിൽ തത്തികുളിക്കുന്നു ബഹളങ്ങളാൽ ഒരു പ്രാർത്ഥന തീർക്കുന്നു...ഒറ്റപ്പെട്ട ദൈവം ശ്രീകോവിലിലും പള്ളി മിനാരങ്ങളിലും ഭയപ്പെട്ടൊതുങ്ങുന്നു....അപ്പോഴും ഇടിഞ്ഞ കുന്നിൻ മുകളിലേക്ക് കണ്ണും നട്ട് രാവുകൾക്ക് കാവലിരിക്കുന്നു ഒരു ഒറ്റ നക്ഷത്രം... ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ഖലീൽ ജിബ്രാന്റെ രണ്ട് കവിതകൾ

(കവിത)വിവർത്തനം : ശിവശങ്കർനോക്കുകുത്തിഒരിക്കൽ , ഞാനൊരു നോക്കുകുത്തിയോടു ചോദിച്ചു, "ഈ ഒഴിഞ്ഞ പാടത്ത് ഒറ്റയ്ക്കുനിന്ന് നീ മടുത്തിട്ടുണ്ടാകും അല്ലേ ?"അപ്പോൾ നോക്കുകുത്തി പറഞ്ഞു, "ഇല്ല, എനിക്കിതൊരിക്കലും മടുക്കില്ല. ഭയപ്പെടുത്തുന്നതിന്റെ ഈ സന്തോഷം എനിക്ക് ശാശ്വതവും ആഴമേറിയതുമാണ്"ഒരുനിമിഷം ചിന്തിച്ചിട്ട് ഞാനും...

തുഴപ്പാട്ട്

(കവിത)നീതു കെ ആര്‍രാവു പകലായും പകൽ രാവായും സമയ സൂചികകൾ തെറ്റിയോടുന്ന ഘടികാരമായവൾ; ഉള്ളുരുക്കത്താൽ പാതിയിലേറെ ചത്തുപോയവൾ; അന്യമായ രുചികൾ പുളിച്ചു തികട്ടി വശം കെട്ടവൾ.ഇരുണ്ട ദ്വീപിൽ നിന്നും തനിയേ തുഴഞ്ഞ് കര തേടിയിറങ്ങുന്നു... ക്ഷീണം, തുഴക്കോലിൻ ഭാരം, ജലത്തിൻ ഒഴുക്ക് അതികഠിനമീ തുഴയൽ.കരയണയാനുള്ള അവളുടെ വാശിയിൽ കാറ്റ് കുളിരേകി.. ജലം പതിയെ ഒഴുകി ..വെളിച്ചപ്പൊട്ടുകൾ തിളങ്ങുന്ന രാവുകൾ പിൻതള്ളി ഒഴുകവെ ... പിന്നെയും......
spot_imgspot_img