Homeകവിതകൾ
കവിതകൾ
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
ഇരട്ടകൾ
കവിതറാണി സുനിൽആദ്യം
വെളിച്ചം കണ്ടതു ഞാനായിരുന്നു...
പിന്നാലെയവളും...
നട്ടുച്ചയ്ക്കായിരുന്നു ജനനമെന്നും
ചോരക്കളറായിരുന്നെന്നും
അമ്മാമ്മ പറഞ്ഞപ്പോൾ...
എന്തൊരു കീറലായിരുന്നെന്നു
നാണിത്തള്ള ചിരിച്ചു.പക്ഷേ അവളെപ്പറ്റി
ആരുമൊന്നും പറഞ്ഞില്ല...
കുളിച്ചു കുട്ടിയുടുപ്പിട്ടു
കളിക്കാനിരുന്നപ്പോൾ...
ഞാനവളെ തിരക്കിയെങ്കിലും
നട്ടുച്ചയായതുകൊണ്ടാവാം... കണ്ടതേയില്ല...പള്ളിക്കൂടത്തിലേക്കുള്ള
ഇടവഴിയിൽ... റബറിലകൾക്കിടയിൽ
പൂത്തിരി കത്തിച്ചും...
കൊച്ചു പന്തം കത്തിച്ചും...
ഉദയസൂര്യൻ
ഒളിച്ചു കളിക്കുന്നുണ്ടായിരുന്നൂ...എത്ര വേഗമോടിയാലും...
എത്ര പതുക്കെ നടന്നാലും...
അവളൊരിക്കലും
എനിക്കു മുന്നിലായിരുന്നില്ല...
പറയുന്നതൊക്കെ കേട്ട്
പതിഞ്ഞ കാൽവയ്പ്പുകളോടെ
പുറകിലങ്ങനെയുണ്ടാകും...പടിഞ്ഞാറെത്തി...
മുല്ലപ്പൂനിറം
അനിത ശ്രീജിത്ത്വെളുത്ത നിറമുള്ള
നരച്ച പ്രഭാതങ്ങൾ എനിക്കിഷ്ടമല്ല
അവ എന്നെ ഇഷ്ടമില്ലാതിരുന്ന
എൻറെ മുത്തശ്ശിയെ ഓർമിപ്പിക്കുന്നു
അവർ എന്റെ
നിറമില്ലാത്ത കൈകളിൽ
കൂട്ടിപ്പിടിച്ചുകൊണ്ട്
നിറമുള്ളവരെപ്പറ്റി വാചാലരാകുമായിരുന്നു
വെളുത്തവരുടെ ഹൃദയം
മുല്ലപ്പൂ കൊണ്ട് നിർമ്മിച്ചതാണെന്ന്
അവർ ഉൾപ്പുളകത്തോടെ പറയുമ്പോൾ
അസ്വസ്ഥതയോടെ ഞാൻ മുഖം തിരിക്കുംവീണ്ടും വെളുത്തവരേപ്പറ്റി പറയാതിരിക്കാൻ
'അച്ഛൻ കറുത്തതാണല്ലോ '...
റാവുത്തറങ്ങാടി…….പുനർജ്ജനി
കവിതറെജില ഷെറിൻഇരിഞ്ഞാലക്കുടയുടെ
ഭൂതകാലവേരുകളിൽ
നിന്നുയർന്ന് അയാളുടെ
തട്ടകമായിരുന്ന ഒരിടമിതാ
പുനരാവിഷ്ക്കാരം തേടി അയാളിലേക്ക് തന്നെ
തിരിച്ചെത്തുന്നുഠാണാവ് മുതലുള്ള
തന്റെ പ്രിയപ്പെട്ട ദൂരം
ഓർമ്മകളുടെ
റോഡോമീറ്ററിൽ
അളന്ന് വീണ്ടുമാ
ബോർഡവിടെ
അയാൾ പുതുക്കിവെച്ചു
'റാവുത്തറങ്ങാടി'അയാളൊരു
ഇൻസ്റ്റലേഷനായി
മാറിയതങ്ങനെയാണ്പലപലവീടുകളും
നാടുനീങ്ങിപ്പോയ ഇടം
പുതിയ വലിയ
കെട്ടിടങ്ങളുടെ
ചോട്ടിലുറക്കത്തിൽ
ആണ്ട് പോയ
പഴയതെരുവോരം.അതിൻ മനസ്സ്
മാന്തിയെടുക്കുന്ന
യന്ത്രമായ് അയാൾ
മാറിയതങ്ങനെയാണ്അങ്ങാടിയുടെ
വരണ്ടുണങ്ങിപ്പോയ
സംസ്കൃതിയിൽനിന്നും
പഴയ യുവത്വമയാൾ
സൃഷ്ടിച്ച് തുടങ്ങി
പച്ചപ്പ് പരന്ന്തുടങ്ങികെളവികളുടെ
വെത്തലപാക്ക്പോലെ
പിന്നാമ്പുറങ്ങളിലേക്ക്
ഒരിക്കൽ ചവച്ച് തുപ്പിയിട്ട
തമിഴ്പേച്ചുകളപ്പോൾ
ചുറ്റിലും മുഴങ്ങിഅറുക്കാൻ കൊണ്ട്...
രാജാവ് നഗ്നനാണ്
പ്രവീൺഒരു പകര്‍ച്ചവ്യാധിയായിരുന്നു.
ആ സ്വപ്നം.
സ്വപ്നം
കണ്ടവർ
കണ്ടവർ
തെരുവിൽ
അടിഞ്ഞുകൂടി.
അവരുടെ ക്ഷുപിതം
രാജാവിന്‍റെ മുടിയിൽ
കറുപ്പ് പൂശിച്ചു.
മലവും
മൂത്രവും,
കിടക്കയിൽ തന്നെ
അഴിച്ചു വിടുന്ന
തിരുമനസ്സ്.
ചാരന്മാരിലൂടെ
തെരുവിന്‍റെ
കാരണമറിഞ്ഞു.
നിങ്ങൾക്ക് മുൻപ്
അതെ സ്വപ്നം
കണ്ടവൻ എന്ന നിലയ്ക്ക്.
അദ്ദേഹം
മട്ടുപാവിൽ നിന്ന്
തുണിയൂരി
നഗ്നനായി.
ഐക്യദാർഢ്യം
പ്രകടിപ്പിച്ചു.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
കുപ്പിവള
കവിത
അഭിരാമി എസ്. ആർ
ചിത്രീകരണം :ഹരിതപച്ച, മഞ്ഞ, ചോപ്പ്
എന്തോരം നെറങ്ങളാ
പല ജാതിയിൽ, പല വെലയിൽ
പുള്ളിയൊള്ളത്, വരകളൊള്ളത്,
ഒറ്റനെറം, പ്ലാസ്റ്റിക്, ചില്ല്ഒരു സെറ്റ് കുപ്പിവളയ്ക്ക്
എത്ര നാളായി കൊതിക്കുവാ
മാധവമ്മാമ്മേടെ കടേൽ പോവുമ്പോഴെല്ലാം
കണ്ണ് ചെന്ന് വീഴുക
വളകളിന്മേലാണ്
എന്തുവാ കൊച്ചേ വേണ്ടേ?
അരക്കിലോ പഞ്ചാര,
നൂറ്...
കസേര, പ്രേമം
(കവിത)മുബശ്ശിര്‍ സിപിപ്രേമമില്ലെന്നോര്‍ത്തു കരഞ്ഞു
ഞാനിരുന്നീ കസേരയില്‍
നാലു കൊല്ലം,
കസേര കരുതി
അതിനാണീ പ്രേമ സങ്കടം.ആള് പോയ നേരം
നീങ്ങി നീങ്ങി
ആളെ കണ്ടത്താനുള്ള തിരക്കിലായി
കസേര.അടഞ്ഞ വഴികളോര്‍ത്തു
നാലു കാലുകളോര്‍ത്തു
പ്രേമമില്ലാഞ്ഞതോര്‍ത്തു
സ്ഥിരം സങ്കടപ്പെട്ടു കസേര.വെളിച്ചമണഞ്ഞ രാത്രിയില്‍
കാലുകള്‍ക്കിടയില്‍ കാലുകള്‍
കോര്‍ത്തു കെട്ടിപ്പിടിക്കും
ഞങ്ങള്‍
കരയും, വരും പ്രേമമെന്നു
തോളിലും കൈപ്പിടിയിലും തലോടും
പരസ്പരം.ഉണ്ടായിരുന്നിടത്തെ...
വീട്ടിലേക്കുള്ള വഴി
കവിതഹരിത.എച്ച്.ദാസ്വരമ്പോരം ചേർന്നു നടന്നാൽ
വീട്ടിലേക്കുള്ള വഴിയായി
അക്കരെ നിന്നും
നീട്ടിയൊരു കൂവൽ കേട്ടമാത്രയിൽ
കാലുകൾക്ക്
വേഗമേറും
പരിചിതനായ കാറ്റ്
നനുനനുത്ത മഴയുമായ്
അരികിലെത്തും
ദാ ഇനിയൊരല്പം മാത്രമെന്ന്
വഴികളോരോന്നും
മന്ത്രിക്കുംകിതപ്പോടെ വീടെത്തിയാൽ
ആവലാതികൾ
പിഴിഞ്ഞ് ഉണക്കാനിടാം
മാസ്ക്കിനെ ഊരിയെറിഞ്ഞ്
വിയർപ്പിനെ തുടച്ചുകളയാം
അഴിച്ചിട്ട കൈലി എടുത്തുടുത്ത്
ആഞ്ഞൊരു നെടുവീർപ്പെടുക്കാം
വാതിലുകൾ ചേർത്തടച്ച്
വിഴുപ്പുചുമക്കുന്ന
മുറികളെ തുറന്നിടാം
കിടക്കയോരം പടർന്നുകയറി
ഉറക്കത്തിനെ ചേർത്തണയ്ക്കാംനീണ്ടൊരു
കോട്ടുവായിട്ടുണരും നേരം
മധുരമാർന്ന കട്ടനിൽ
ഒരു...
ഭ(മ)രണപ്പാട്ട്
കവിതസുരേഷ് നാരായണന്‍ഭരണം ജഡങ്ങളെ സൃഷ്ടിച്ചു..
ജഡങ്ങൾ മറവിയെ സൃഷ്ടിച്ചു..
ജഡങ്ങളും മറവിയും ഭരണങ്ങളും കൂടി
ദേശം പങ്കുവെച്ചു...
ചിതകൾ പങ്കുവെച്ചു.ട്വീറ്റായി
വാട്സ്ആപ്പുകളായി
ഫോർവേഡുകളായി
വിഷമൊഴുകി- പ്പടരുകയായി..ആർട്ടിക്കിൾ തിരുത്തുകയായി; അനുച്ഛേദം ജനിക്കുകയായി..വീഥിയിൽ
ഷൂസുകൾ അമരുന്നു; രാജാവ് അമറുന്നു.ഭരണം...രാഷ്ട്രമെവിടെ രാഷ്ട്രപിതാവെവിടെ ത്രിവർണ്ണങ്ങളെവിടെനമ്മുടെ ചൂണ്ടുവിരലുകളെവിടെഉപ്പ് കുറുകിയ കടൽത്തീരങ്ങൾ, ഉർവ്വര...
പാറ്റ
കവിത
സാലിം സാലിഒരു പാറ്റയുടെ
ജീവിതമാണ്
മനുഷ്യന്.ഇനിയും സ്വന്തമാക്കാൻ
കഴിയാത്ത
കുറേ വെളിച്ചംഎവിടെയിരുന്നാലും
തൃപ്തി വരാത്ത
ചിറകുകൾആരുടേയോ
ഭിത്തിയിൽ
പറ്റിച്ചേർന്നിരിക്കാൻ
തോന്നുന്ന മനസ്സ്അറിഞ്ഞും
അറിയാതെയും
ഉപേക്ഷിക്കുന്ന ഇടങ്ങൾഅങ്ങിനെയങ്ങിനെ,
ഒരിക്കൽ
ആകാശത്തോളം
സ്വപ്നം
കണ്ടിരിക്കുമ്പോഴാവും,
പുറകിൽ നിന്നൊരു
പല്ലി വന്ന്
പിടികൂടുക.ഈ പിടച്ചിലിൽ
കവിഞ്ഞ്,
ഈ വേദനയിൽ
കവിഞ്ഞ്,
എന്താണ്
ഒരു മനുഷ്യന്
ഒരു പാറ്റയ്ക്ക്
സ്വന്തമായിട്ടുള്ളത്......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.inആത്മ ഓൺലൈനിൽ...
അഭാവത്തില്‍
(കവിത)ദിവാകരന്‍ വിഷ്ണുമംഗലംഒരു പിരിയലില്‍
പിരിയുന്നില്ലൊട്ടും
പിഴുതുമാറ്റുവാ-
നരുതാബന്ധങ്ങള്‍
സകലമാം വേരും
പടര്‍ന്നതില്‍ നിന്നും
വിടുവിക്കാനാവാ
ഗുണങ്ങള്‍ നീറ്റുന്നുഅത് തെളിച്ചതാം
വെളിച്ചങ്ങള്‍,നിത്യ-
സുഖദുഃഖങ്ങള്‍തന്‍ സ്മരണ,
സൗഹൃദപ്പടര്‍ച്ച,
സാന്ത്വനക്കുളിര്‍ച്ച,
സര്‍വ്വവും
പതിവിലുമേറ്റം
വിളഞ്ഞുനില്‍ക്കുന്നു!തെളിയുമുണ്മതന്‍
പ്രകാശഗേഹമാം
പ്രണയവാങ്മയം,
നിവരും ശൂന്യത
അതുവരെയില്ലാ
ഘനമറിയുന്നു
വനഗര്‍ഭസ്ഥമാം
കൊടും മൗനങ്ങളില്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.inആത്മ...


