Homeകവിതകൾ

കവിതകൾ

രാജാവും കള്ളനും

കവിത സായൂജ് ബാലുശ്ശേരിഎനിക്ക് മൂന്ന് പൂജ്യം കിട്ടുമ്പോൾ നിനക്ക് മൂന്ന് പൂജ്യവും അതിന്റെ തുടക്കത്തിൽ ഒരൊന്നിനെയും കിട്ടുമായിരുന്നു അങ്ങനെയാണ് നീ രാജാവും ഞാൻ കള്ളനുമാകുന്നത്മോന്തിയ്ക്ക് അപ്പന്റെ കൂടെ പറമ്പിൽ വെളിക്കിരിക്കാൻ നേരം നിന്റെ ഒന്നിനെപ്പോലെ കരിമ്പനകൾ കാണും ഇടയ്ക്കൊന്ന് കണ്ണടയുമ്പോൾ എന്റെ മൂന്ന്...

സ്വേഛാധിപതി

കവിത (മഞ്ജുൾ ഭരദ്വാജ് / ഹിന്ദി) മൊഴിമാറ്റം : ഇന്ദിരാ കുമുദ്സ്വേച്ഛാധിപതി ജനപ്രീതിയുടെ കുതിരപ്പുറത്തേറിയാണ് അധികാരത്തിലേറിയത് എന്താണ് ജനപ്രീതി? ജനക്കൂട്ടത്തിന്റെ ഭ്രാന്താകാം !ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നിടം ഇരുട്ടുനിറഞ്ഞ ഗുഹപോലെയാണ് അവിടെ സംസ്കാരം ഒളിച്ചുവെയ്ക്കപ്പെടുകയും അരാജകത്വം കൊടികുത്തി വാഴുകയും ചെയ്യുന്നുസ്വേഛാധിപതിയാകട്ടെ ജനവികാരം മാനിക്കാതെ ഒരുതരം ഉൻമാദാവസ്ഥയുടെ കൊടുമുടിയിലായിരിക്കും അധികാരത്തിന്റെ ഉൻമാദം കാരണം അയാളുടെ...

പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പ്

അപര്‍ണ. എംമുറിച്ചു തൂടങ്ങുന്നതിനു എന്നെയൊന്ന് കഴുകിയെടുക്കണം. എന്നെ പൊതിഞ്ഞുവച്ച തൊലി അത്രയും ഉരിഞ്ഞെടുത്തേക്കൂ, ചുളിവുകള്‍ വീഴാനനുവദിക്കരുത് കാലമിത്രയും കാത്തുവച്ചതാണ്. ചുവന്ന മാംസത്തില്‍ പിണഞ്ഞ് മുറുകിയ ഞരമ്പുകളേ അഴിച്ചെടുത്തേയ്ക്കൂ, മുറിവേല്‍പ്പിക്കരുത് അവയില്‍ സ്വപ്നങ്ങള്‍ സഞ്ചരിക്കുന്നുണ്ടാവും. തലയോട്ടി പിളര്‍ന്നെന്റെ മസ്തിഷ്‌കത്തെ കുപ്പിയിലടച്ചുവയ്ക്കു, കുപ്പി തുറക്കരുത് ഓര്‍മകളോടിയൊളിച്ചേയ്ക്കും അടുത്ത സീസണില്‍ തൂക്കി വില്‍ക്കാന്‍ കരാറുണ്ട്. വീര്‍ത്ത് ചത്തിട്ടില്ലാത്ത വൃക്കയും കരളും മാറ്റെവച്ചേയ്ക്കൂ , ജനനേന്ദ്രിയത്തില്‍ തൊട്ടു...

‘ഇന്നി’ന്റെ കുമ്പസാരം…

കാർത്തിക ശിവപ്രസാദ്'ഇന്ന്' വകഞ്ഞു നോക്കിയ വിശ്രമവേളകൾ തിരക്കുപിടിച്ചതായിരുന്നു.നീതിപീഠങ്ങൾ, ജീവിതത്തിന്റെ ആരവും വ്യാസവും കൂട്ടിക്കിഴിച്ച് പകുത്തു നൽകുമ്പോൾ കണ്ണീരുകൊണ്ട് വിശപ്പടക്കാനാവാതെ 'മരവിച്ച' ബാല്ല്യം..കൊടിക്കൂറകളിൽ നിറം മാറ്റി വംശവും രോഷവും ഭാഗിച്ചെടുത്ത് നരഭോജികളാവാൻ മൽസരിക്കുന്നുണ്ട് ചിലർ..രാത്രിയുടെ മൗനമണ്ഡലങ്ങളിൽ അരിച്ചിറങ്ങുന്ന നൈമിഷികതയുടെ അരണ്ട വെളിച്ചം.. അതിൽ, ഊറിയിറ്റുന്ന ' നാളെ'യെന്ന ഭീതി..സൃഷ്ടിയുടെ വികൃതരൂപം പേറിയ ചിരിയുടെ ചവറ്റുകൊട്ടകൾ.. അതിൽ...

ഒരു നുണക്കഥ

സുനിത ഗണേഷ്ഇങ്ങനെ നടന്നോണ്ടിരിക്കുമ്പോൾ പെട്ടെന്ന് എന്നെ കാണാതെയാവണം. നിന്റെ കൈയിൽ മുറുക്കിപ്പിടിച്ച എന്റെ കൈ കാണാതെ നീ അമ്പരക്കണം... ജീവനേ നീയെവിടെയെന്നു തേടണം...എണ്ണ തേക്കാത്ത നിന്റെ കാടൻ മുടിയിഴകൾ എന്റെ വിരലിനായി എഴുന്നു നിൽക്കണം...നിന്റെ ഹൃദയ ഭിത്തികളിൽ ചോര ആഞ്ഞിടിക്കണം. അപ്പോൾ നീ ഓടുകയായിരിക്കും... കല്ലുമതിലുകൾക്കിടയിലുള്ള നൂലുവഴിയിലൂടെ, നിന്റെ ശരീരം ചിലപ്പോൾ കൽവേലി തട്ടി മുറിഞ്ഞേക്കാം. എനിക്ക്...

മരണക്കിണർ

കൃഷ്ണവിട്ട് പോയ മനുഷ്യരുടെ മുന്നിൽ പിന്നെയും നിങ്ങൾ മുട്ടിലിഴഞ്ഞും, കിടന്നും യാചിക്കും. സ്നേഹം കൊണ്ട് നിങ്ങളെ പൊതിഞ്ഞ അതേ മനുഷ്യരോട് ഒരൽപ്പമെങ്കിലും എന്നെയൊന്ന് പരിഗണിക്കണേ എന്ന് കൈകൂപ്പി പറയേണ്ട ദിവസമുണ്ടാകും.കടല് വറ്റുമ്പോൾ പിടയുന്ന മീനുകളുടെ സമനിലയില്ലാത്ത ഭാഷയായിരിക്കും...

നാടന്‍പ്രേമം

ബിജു. ടി. ആർ പുത്തഞ്ചേരിപഴയ വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ വേലിപ്പടര്‍പ്പുകളില്‍ തലനീട്ടിയ നീലശംഖുപുഷ്പത്തിന്റെ നേര്‍ത്ത പുഞ്ചിരിയില്‍ വീണ്ടെടുപ്പിന്റെ തിളക്കം കാണാം ... ഉമ്മറത്തിണ്ണയില്‍ വെച്ച നീണ്ട വാലുള്ള ഓട്ടുകിണ്ടിയിലെ തണുത്തവെള്ളം  മുഖത്തൊഴിക്കുമ്പോള്‍ ആലസ്യത്തിന്റെ കറുത്തപക്ഷികള്‍ ആകാശത്തേയ്ക്കുയരുന്ന ചിറകടി കേള്‍ക്കാം... അടുക്കളയിലെ മേശയ്ക്കു മുകളില്‍ മണ്‍കലത്തിലടച്ചുവെച്ച മോരുവെള്ളത്തിന് മരിച്ചുപോയ(തണുത്തു പോയ) ആത്മവിശ്വാസത്തെ തൊട്ടുണര്‍ത്താനുള്ള മന്ത്രശേഷിയുണ്ട്. പിഞ്ഞാണത്തില്‍ വിളമ്പിയ കുത്തരിച്ചോറും സാമ്പാറും, ചുട്ടപപ്പടവും  പച്ചമുളകിന്റെ ചമ്മന്തിയും, കാച്ചിയമോരും.... മാതൃത്വത്തിന്റെ...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

ചിലരെപ്പറ്റി, ചിലത്..

തുളസിചിലരുണ്ട്, ഒരൊറ്റ വാക്കിൻ കനലൂതിക്കാത്ത് ജീവിതം മുഴുവനും ഓർമ്മ കായുന്നവർ..ചിലരങ്ങനാണ്, ഒരൊറ്റ വാക്കിനെ ഒരു നൂറു വട്ടം വേവുമുപ്പും നോക്കി, തീർന്നു പോയല്ലോ,യെന്ന് ശൂന്യരാകുന്നവർ..ചിലർക്കേയറിയൂ, ഒരൊറ്റ വാക്കിന്റെ ചെറുവിരൽത്തുമ്പു മതി ഒരു ജീവിതം തിരികെ ഉയിർത്തെണീക്കാനെന്ന്.

ചിലമ്പ്

കവിതമധു. ടി. മാധവൻകോമരം തുള്ളുന്നു.. ചെമ്പട്ടിന്റെ കടും ചുവപ്പിൽ, അരമണിയുടെ കിലുക്കത്തിൽ, അസുരവാദ്യത്തിന്റെ ചടുലമാം താളത്തിൽ കോമരമുറഞ്ഞു തുള്ളുന്നു...വിയർപ്പിൽ കുതിർന്ന ഭസ്മത്തിൻ - ഗന്ധം പേറിയ നാട്ടുവഴികളിൽ ആഭിചാരത്തിൻ കലശകുടമുടഞ്ഞു ചുവന്ന തെച്ചിപ്പൂക്കൾ ചിതറിയ പാതയിൽ മന്ത്രവാദത്തിന്റെ തോരണം തൂക്കിയ ഉച്ചാടനത്തിന്റെ പത്മകളങ്ങളിൽകഴുത്തറ്റ ഇരയുടെ രക്തം...
spot_imgspot_img