Homeകവിതകൾ

കവിതകൾ

വെയില്‍ കാണാത്ത ഭ്രൂണങ്ങള്‍

(കവിത)ഗണേഷ് പുത്തൂര്‍ആശുപത്രിയില്‍ അസ്വാഭാവികത ഒട്ടുമേ ഇല്ലാത്ത ഒരു മുറിയില്‍ ഭ്രൂണാവസ്ഥയിലെ കുഞ്ഞിന്റെ പാടപോലെയുള്ള ഹൃദയം നിശ്ചലമായി. തിണ്ണയില്‍ പടര്‍ന്ന് വീണ ചോര കൂടെ മരിച്ച ഒരമ്മയും അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയും ഒരാള്‍ തന്നെ.ഏതോ രാത്രിയുടെ ആനന്ദ നിമിഷത്തില്‍ പാകിയ വിത്ത് പ്രാപിച്ച രൂപത്തിന് ഇപ്പോള്‍ രക്തനിറം അതിരൂക്ഷ...

ട്രോൾ കവിതകൾ – ഭാഗം 32

വിമീഷ് മണിയൂർ ഗിരീഷും ജിതേഷും രജീഷും ഗിരീഷും ജിതേഷും രജീഷും ഒരേ മരത്തിൻ്റെ വേരുകളായിരുന്നു. വേനൽക്കാലത്ത് വെള്ളം തേടി മൂന്നു ദിക്കുകളിലേക്ക് മൂവരും യാത്ര തിരിച്ചു. കുറെ കഴിഞ്ഞപ്പോൾ വെള്ളം മാത്രം പോസ്റ്റലായി തിരിച്ചുവന്നു. ഞങ്ങൾ മൂന്നാളും ഞാനും...

ട്രോൾ കവിതകൾ – ഭാഗം 14

വിമീഷ് മണിയൂർ കടം വാങ്ങിയ ഒന്ന് പണ്ട് നൂറിൽ നിന്ന് ഇരുപത്തൊമ്പത് കുറയ്ക്കുന്നതിനു വേണ്ടി ഇടത്തേ അറ്റത്തു നിന്ന് കടം വാങ്ങിയ ഒന്നിന് വേണ്ടി എണ്ണൽ സംഖ്യയിലെ ഒന്ന് രാവിലെ എന്നെ കാണാൻ വന്നു.പതിനാറ് വർഷവും...

ട്രോൾ കവിതകൾ – ഭാഗം 34

വിമീഷ് മണിയൂർ മഞ്ഞനിറം കാക്കയ്ക്ക് മഞ്ഞനിറം കൊടുക്കുകയായിരുന്നു ഒരു കുട്ടി. അവൻ്റെ അമ്മ ചോദിച്ചു: കറുപ്പല്ലേ കാക്ക. അതെ, വെയിലത്തിറങ്ങി കുളിച്ചപ്പോൾ നനഞ്ഞതാണ്. ഖേദിക്കുന്നു ചാടിക്കൊണ്ടിരുന്ന തവള ആകാശത്തിൽ സ്റ്റക്കായി. അത് തന്നെത്തന്നെ ഉന്തി നോക്കി. പൊടുന്നനെ മെസ്സേജ്...

എന്നാൽ ഞാൻ

സുനിത ഗണേഷ്ഞാനിറങ്ങി പോകട്ടെ എന്റെ പ്രജ്ഞയിൽ നിന്നും..ശരീരം അലക്കി തേച്ച് അലമാരയുടെ താഴെത്തട്ടിൽ എടുത്തു വെക്കാം...ഇടക്കെടുത്ത് പൂപ്പൽ തുടച്ച് ഒരു അധരാമൃതം നൽകി തിരികെ വെക്കണം...എന്റെ ചുവന്ന ചിന്തകൾ തട്ടി ചുവരുകൾ നിറം മാറിയിരിക്കാം....എന്റെ നിശ്വാസം തിങ്ങി നിൽക്കുന്ന മുറികളോരോന്നും കഴുകിത്തുടക്കണം...പുതിയ നിറങ്ങൾ ചേർത്തെൻ പഴകിയ പരിദേവനങ്ങൾ മൂടിവെക്കണം....എന്റെ പേനയിലെ മഷികൊണ്ടു ഞാൻ പോയ വഴിയിൽ...

വസന്തത്തിലേക്കുള്ള യാത്ര

കവിതനിഷി ജോർജ്ജ്പൂ പറിക്കാൻ പോരുന്നോ പോരുന്നോ അതിരാവിലെ എന്ന് ചിലച്ചൊരു പക്ഷിക്കൂട്ടം എന്നും രാവിലെ മുറ്റത്ത് നിൽക്കുന്നു. പിന്നല്ലാതെ എന്ന് ചിരിച്ചു കൊണ്ട് എന്നും രാവിലെ ഞാൻ ചാടി പുറപ്പെടുന്നു. വസന്തത്തിനൊപ്പമോ വസന്തത്തിലേക്കോ അല്ലാതെ ആരാണ് ഇഷ്ടത്തിലൊരു യാത്ര പോവുക ?കൈ കോർത്തു നടക്കുന്നതിനിടയിൽ എത്ര പെട്ടെന്നാണ് നമ്മൾ...

ഹൈക്കു കവിതകൾ

കവിതസതീഷ് കളത്തിൽ 1. പാതാളത്തിലെ പണം ശർക്കര നൂലിന്നറ്റത്തെ ദുര ചിരിക്കുന്ന ദൈവം.2. ആകാശത്തെ പട്ടം ഭൂമിയിൽ, പൊട്ടിയ നൂല് മനസിലെ ചിത.3. രക്തം പുതഞ്ഞ തറ ചിലയ്ക്കുന്ന ഘടികാരം കഴുമരം കാത്തിരിക്കുന്ന കബന്ധം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

ഹിജ്‌റ

ഹബ്റൂഷ് തീവലയത്തിലൂടെ ചാടാനുള്ളൊരു ക്യൂവിൽ നിന്നെന്നപോലെ വെന്തകാലുകളുമായി തോറ്റമനുഷ്യർ പുറത്തുവരും'നിങ്ങളുടേത് ' എന്ന് മുദ്രവെച്ച ജീവിതങ്ങൾ പാരമ്പര്യങ്ങളിൽ നിന്നു കുടിയിറക്കപ്പെടും കണ്ണുകലങ്ങിയ മനുഷ്യരെ കുത്തിനിറച്ചു നിലവിളികളോടെ രാജ്യമില്ലാത്തവരുടെ വണ്ടി ക്രൂരനായ ഗരുഡനെപ്പോലെയവരെ നാടുകടത്തുംഇരുട്ടൊലിക്കുന്ന കണ്ണുകളാൽ തൊലിയുരിയുന്ന ഒച്ചയിൽ ഞാനതിലിരുന്നു കരയുംകൊതിയോടെ ദേശീയഗാനം ഒരുവട്ടംകൂടി വിറയോടെയിരുന്നു ചൊല്ലും കുട്ടിക്കാലവും വഴികളും പുഴകളും ഓണവും...

അക്ക്

കവിതരാഹുൽ പൊയ്കയിൽസൂര്യൻ പടിഞ്ഞാറ് മുങ്ങിനിവരാൻ മടിച്ച് മടിച്ചു പോവും നേരം അവളും ഞാനും വാകമരച്ചോട്ടിൽ അക്ക് കളിച്ചു. അക്ക് നെറ്റിയിൽ വച്ച് അന്തിവാനം നോക്കി ഒത്തോ ഒത്ത് ഒത്തോ ഒത്ത്. വരയിൽ ചവിട്ടാതെ നെറ്റിയിൽ നിന്ന് അക്ക് കളത്തിനുപുറത്തേക്കിട്ട് അക്കിലേക്കാഞ്ഞെത്തി. വിജയാഹ്ളാദത്തോടെ അവളിലേക്കൊന്ന് കണ്ണെറിഞ്ഞു. അന്തിവെയിൽ അവളുടെ കവിളിൽ രക്ത ചന്ദനമണിയിച്ചു. പെറ്റിക്കോട്ട് കഴിഞ്ഞു മുട്ടിലൂടെ കാൽപ്പാദത്തിലേക്ക് വാകമരം ഒരു പൂവ് കൊഴിച്ചു. വയറുപൊത്തി...

ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ

ജയേഷ് വെളേരിഹൃദയത്തിന്റെ സൂക്ഷിപ്പുകാരെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ആ കവിത അവസാനിച്ചത് വരികൾക്കിടയിൽ ഉടനീളം രഹസ്യങ്ങൾ സൂക്ഷിച്ചവരുടെ കഥകളായിരുന്നു വെന്തുനീറി മരിച്ചവരുടെ ഒറ്റിക്കൊടുത്ത് മറഞ്ഞു നിന്നവരുടെ വലിയ സ്വപ്നം കാണിച്ച് കൊന്നവരുടെ നീറിയ പാഴ്മരങ്ങളുടെ ചിതലരിച്ച പ്രേതാലയങ്ങളുടെ പെയ്തൊഴിഞ്ഞ കെടുതികളുടെ ചിമ്മിനി വിളക്കിൽ തെളിഞ്ഞ...
spot_imgspot_img