HomeTHE ARTERIASEQUEL 08കഥയെഴുത്തുകാരൻ

കഥയെഴുത്തുകാരൻ

Published on

spot_imgspot_img

കവിത

ദിവ്യ. എസ്

എനിക്കൊരാളെ അറിയുമായിരുന്നു.

കഥയെഴുതിയെഴുതി
ചെറിയൊരു സൂചി കയ്യിലെടുത്ത ഒരാൾ.

തിളക്കമുള്ള അതിന്റെ അറ്റം തൊട്ട്
എന്നും രാവിലെ
ഞാൻ കണ്ണെഴുതിയിരുന്നു.

ഒരൊറ്റ കരച്ചിലിന്
കടന്നുചെല്ലാൻ മാത്രം വലുപ്പമുള്ള
അതിന്റെ ദ്വാരത്തിലൂടെ
പല വൈകുന്നേരങ്ങളിലും ഞങ്ങൾ
ഓരോ ചായ പകുത്തുകുടിച്ചിരുന്നു.

കരഞ്ഞുകരഞ്ഞുറങ്ങുന്ന പകലുകളിലൊക്കെ
കെട്ടിപ്പിടിച്ചിരുന്ന അയാളേയും എന്നേയും ഒരേപോലെ
ഇളംകരിമ്പ് വാസനിച്ചിരുന്നു.
ഇന്നും
കടല് മുറിച്ചുകടക്കുന്ന
പുഴ കാണുമ്പോൾ
ഞാൻ കരിമ്പിൻകാടുകളെ ഓർക്കും.

athmaonline-the-arteria-Kathayezhuthukaaran-divya-s-illustration-subesh-padmanabhan
ഇല്ലസ്ട്രേഷൻ : സുബേഷ് പത്മനാഭൻ

ഇപ്പോൾ മുന്നിൽ കാണുന്ന കാട്ടിൽ
അവസാനത്തെ മിന്നാമിന്നുങ്ങും
എത്തിച്ചേരുന്നത് നോക്കിയിരിക്കുമ്പോൾ,
സ്നേഹത്തിന്റെ സൂചിക്കുത്തുള്ള
അയാളുടെ നനുത്ത വിരലുകൾക്കുള്ളിൽ
അനുസരണയുള്ള കുട്ടിയെപ്പോലെ
ഒതുങ്ങിക്കിടന്നിരുന്ന
എന്റെ പിൻകഴുത്തിലെ മറുകിനെ
ഞാൻ പതുക്കെ തടവുന്നു.

അനേകം പഴുപ്പുകളുണ്ടായിരുന്ന
അയാളുടെ മുറിവുകളെ ഉണക്കിയിരുന്ന
എന്റെ കണ്ണുകൾക്കിപ്പോൾ
ഒരേ കടച്ചിൽ.

എന്നോടുമാത്രമായി പറഞ്ഞ
അയാളുടെ കഥകളൊക്കെയും
ഇപ്പോളെന്റെ കാലിന്റെ വിരലറ്റങ്ങളിൽ
മഴ നനഞ്ഞതുമാതിരി
വിറച്ചിരിക്കുന്നു.

ശൂന്യമായൊരു വെയിലുമാത്രം
കൂട്ടുള്ള ഈ രാത്രിയിൽ
അയാളെക്കുറിച്ചൊരു കഥയെഴുതിത്തുടങ്ങാൻ
അനാഥമാക്കപ്പെട്ട
ഈ കുന്നിൻചെരിവു തന്നെ
ഞാൻ തിരഞ്ഞെടുക്കുന്നു.

ഇനിയൊരുവട്ടം കൂടെ കണ്ടാൽപ്പോലും
വഴിമാറി നടക്കുമെന്നറിഞ്ഞിട്ടും
കാറ്റുവഴികൾക്കൊപ്പം
അയാളെ മാത്രം തിരഞ്ഞിറങ്ങുന്നു.

അഴികളേതുമില്ലാത്ത
ഒരു ജനലുപോലെ
എന്റെ കവിത
അയാൾക്കടുത്തെത്താൻ
തനിയെ പിച്ചവെച്ചു പഠിക്കുന്നു.

ഇപ്പോൾ
നിറങ്ങളേയില്ലാത്ത
പുതിയൊരു മഴവില്ല്
ഞാൻ പണിയുന്നു.
അയാളുടെ കണ്ണുകൾപോലെ നീണ്ടുനീണ്ടുപോകുന്ന
അതിനെ നോക്കി,

ഒരിക്കലും എത്തിച്ചേരാനിടയില്ലാത്ത
അയാളുടെ ഉറുമ്പുമാളങ്ങളെ
സ്വപ്നം കണ്ട്,
കണ്ണീര് വഴിയുന്നൊരു പവിഴമല്ലിക്കൊപ്പം
ഞാനും
മഞ്ഞുകാലത്തെ കാത്തിരിക്കുന്നു.


ദിവ്യ എസ്

പാലക്കാട് ജില്ലയിൽ ശ്രീകൃഷ്ണപുരം സ്വദേശി. മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിൽ രണ്ടാം വർഷ രസതന്ത്ര വിദ്യാർത്ഥി. ആനുകാലികങ്ങളിലും മാഗസിനുകളിലും കവിത എഴുതി വരുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...