Homeകവിതകൾ

കവിതകൾ

ഇരട്ടകൾ

കവിതറാണി സുനിൽആദ്യം വെളിച്ചം കണ്ടതു ഞാനായിരുന്നു... പിന്നാലെയവളും... നട്ടുച്ചയ്ക്കായിരുന്നു ജനനമെന്നും ചോരക്കളറായിരുന്നെന്നും അമ്മാമ്മ പറഞ്ഞപ്പോൾ... എന്തൊരു കീറലായിരുന്നെന്നു നാണിത്തള്ള ചിരിച്ചു.പക്ഷേ അവളെപ്പറ്റി ആരുമൊന്നും പറഞ്ഞില്ല... കുളിച്ചു കുട്ടിയുടുപ്പിട്ടു കളിക്കാനിരുന്നപ്പോൾ... ഞാനവളെ തിരക്കിയെങ്കിലും നട്ടുച്ചയായതുകൊണ്ടാവാം... കണ്ടതേയില്ല...പള്ളിക്കൂടത്തിലേക്കുള്ള ഇടവഴിയിൽ... റബറിലകൾക്കിടയിൽ പൂത്തിരി കത്തിച്ചും... കൊച്ചു പന്തം കത്തിച്ചും... ഉദയസൂര്യൻ ഒളിച്ചു കളിക്കുന്നുണ്ടായിരുന്നൂ...എത്ര വേഗമോടിയാലും... എത്ര പതുക്കെ നടന്നാലും... അവളൊരിക്കലും എനിക്കു മുന്നിലായിരുന്നില്ല... പറയുന്നതൊക്കെ കേട്ട് പതിഞ്ഞ കാൽവയ്പ്പുകളോടെ പുറകിലങ്ങനെയുണ്ടാകും...പടിഞ്ഞാറെത്തി...

നിന്നെ കാണാൻ തോന്നുമ്പോൾ

ജുനൈദ് അബൂബക്കര്‍നീ കൂടെയില്ലാത്തസമയത്താണ് നിന്നെ കൂടുതൽ കാണണമെന്ന് തോന്നുന്നത്അതിനെന്തുചെയ്യുമെന്നോർത്ത്, നിന്നെക്കാണാൻ ഒറ്റയ്ക്കിരുന്ന് വർത്തമാനം പറയാൻ ഏതെങ്കിലുമൊരു കടൽത്തീരത്തേക്ക് ഞാനെന്റെയുള്ളിൽ നിന്നിറങ്ങിയിറങ്ങിപ്പോകുംനീയവിടെക്കാണില്ലന്നെനിക്കുറപ്പാണ് ഞാനവിടെയുണ്ടെന്ന് നിനക്കുമറിയില്ലല്ലോഇതൊക്കെയോർത്തോർത്തിരിക്കുമ്പോൾ കടലിൽ നിന്ന് നിന്റെ മുഖമുള്ളൊരു മത്സ്യകന്യക കയറിവന്ന് വെയിൽകായുംനനഞ്ഞ ചുരുണ്ട തലമുടിയുണക്കാൻ കൈകൾകൊണ്ട് കോതിക്കൊണ്ടേയിരിക്കുംതമ്മിൽ പരിചയമില്ലാത്തവരെപ്പോലെ ഞങ്ങൾ രണ്ടുവഴിക്ക് കണ്ണുകൾ പായിക്കുംഅവളവിടെയുണ്ടോയെന്ന്...

ഞാറ്റുവേല പെരുന്നാൾ

കവിത കെൽ‌വിൻപരസ്പരം പറയാതെ നാം പിരിഞ്ഞിരിക്കുന്നു. എന്നിട്ടും, അകലങ്ങളിലെവിടെയോ ആ സൂര്യകാന്തി പാടത്തിനുമപ്പുറം നിന്റെ നിഴലുകൾ, ആകാശ നീലിമയിൽ വർണ്ണങ്ങളുടെ മഴവില്ലുകളെ വരച്ചിടുന്നു.പരസ്പരം പറയാതെ നാം മൗനത്തിലായിരിക്കുന്നു. എന്നിട്ടും, എന്റെ ഉറക്കത്തിന്റെ അതിരുകൾക്കപ്പുറം നിന്റെ ഓർമ്മകൾ, എന്റെ ഹൃദയത്തിന്റെ അറകളുടെ- ഒരറ്റത്ത് സ്വപനങ്ങളിൽ വരച്ചിടുന്നു.ഇന്ന് ഇതാ... ആ ഞാറ്റുവേല പെരുന്നാളിൽ, കുക്കിരിക്കിളികൾ - ചലപില കൂടി കളിക്കുന്ന ആ ഇടവഴിയിൽ, നാം...

തോന്നലുകൾ

കവിത അബിദ. ബി ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ ഡസ്കിൽ പാണ്ടി ലോറിയുടെ പടം വരയായിരുന്നു പ്രധാന വിനോദം  രാത്രി പുതപ്പിനടിയിൽ പാണ്ടി ലോറി ഹോണടിച്ചു കയറി വരും ചെങ്കുത്തായ കയറ്റങ്ങൾ കയറി ഞാനും ലോറിയും ക്ലാസുകൾ മാറിക്കേറി ആറാം ക്ലാസ്സിൽ റോഡുവക്കത്തെ വിദ്യാലയത്തിൽ ലോറി ഒരു കീറാമുട്ടിയായി.പഞ്ചാബിക്കാരൻ ലോറി...

ചെവിക്കുറ്റിയിൽ നൊമ്പരത്തിപ്പൂവ് വെച്ച മാതിരി

(കവിത)കെ ടി നിഹാല്‍ആകാശത്തോടുള്ള താഴ്മ കാരണം പുഴയിലേക്ക്  തലതാഴ്ത്തി നിൽക്കുന്ന മരം അമ്മയുടെ സമ്മതമില്ലാതെ പുഴയിലേക്ക് ഇറങ്ങി നീന്തൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇല നിഴൽ തൻറെ കൂടെയുണ്ട് എന്ന ആത്മവിശ്വാസത്തോടെ രാത്രി കാറ്റിനൊപ്പം പുഴയിലേക്ക് ഒളിച്ചോടി കുളിച്ച് തോർത്തി കേറും വരെ അവൾ ഓർത്തു കാണില്ല ഇനി തിരികെ...

വേദനിക്കുന്നവരുടെ രാജ്യം!

കൃഷ്ണഈ നേരം , ഈ ലോകത്ത് എത്ര മനുഷ്യർ വേദനിക്കുന്നുണ്ടാവും?ഒരു വാക്ക് കൊണ്ട് പോലും വേദന സംവേദനം ചെയ്യാൻ കഴിയാതെ, അടുത്ത നിമിഷം എങ്ങിനെ ജീവിക്കുമെന്നറിയാതെ വഴി തെറ്റിയ, നില തെറ്റിയ മനുഷ്യർ !മനുഷ്യരാൽ, ഒരു ദുശ്ശകുനമെന്നോണം, ഉപേക്ഷിക്കപ്പെട്ടവർ.ഒരുപാട് ചിരിക്കുകയും, മനുഷ്യരെ ചിന്തിപ്പിക്കുകയും ചെയ്തിരുന്ന, ഒടുക്കം സ്നേഹത്തിൻ്റെ ഒരു വറ്റ് കിട്ടാതെ പട്ടിണിയിലാവർ !...

ജീവിച്ചവരോ മരിച്ചവരോ അല്ലാത്ത ചിലര്‍

(കവിത) രാജന്‍ സി എച്ച്1 ഇന്നലെ ഞാന്‍ രാമേട്ടനെ വഴിയില്‍ കണ്ടു. അങ്ങാടിയില്‍ നിന്ന് പച്ചക്കറി വാങ്ങി വരികയാണ്. എത്ര കാലമായി രാമേട്ടന്‍ ഇല്ലാതായിട്ടെന്ന് ഓര്‍ത്തതേയില്ല. ലോട്ടറിയെടുത്തില്ലേയെന്നു ചോദിച്ചു. അതില്ലാതെ രാമേട്ടനില്ല. എത്ര കാലമായി രാമേട്ടന്‍ ലോട്ടറിയെടുക്കുന്നു. ചിലപ്പോഴൊക്കെ അഞ്ഞൂറോ ആയിരമോ അടിക്കും. അതുമതി രാമേട്ടന് പ്രതീക്ഷയായി. ഒരിക്കല്‍...

വീട്

ശിവപ്രിയ സാഗരബാല്യം നിറച്ചുവെക്കുന്ന ഒരു കുട്ടി, തന്റെ സഞ്ചിയിലേക്ക് അടുക്കിപ്പെറുക്കി വെക്കുന്ന ഓര്‍മ്മകള്‍. നടന്നു നീങ്ങിയ വഴിയോരങ്ങളെ വളച്ചൊടിച്ച് സഞ്ചിയിലാക്കുകയാണവള്‍.എത്ര പെറുക്കിയിട്ടും അടച്ചു തീരാത്ത ജനവാതിലുകള്‍ കൊട്ടിയടച്ച് ഉമ്മറക്കോലായിലേക്ക് ഓടി പോകുന്ന ചവിട്ടുപടികള്‍ സഞ്ചിയില്‍ നിന്നിറങ്ങിയോടുന്ന വീട്.വീട് ബാല്യം നിറയ്ക്കുന്ന സഞ്ചിയിലില്ല വീടിനെ തിരയുന്ന കുട്ടി നിറമില്ലാത്ത വീടിന്റെ ഉമ്മറത്ത് അച്ഛാച്ചനിരുന്ന് എഴുതാത്ത പത്രങ്ങളൊക്കെയും വായിക്കുന്നു ...അടുക്കളയില്‍ അടുപ്പിനരികില്‍ അമ്മയിരിക്കുന്നു. ഇല്ലായ്മയുടെ കലത്തിലേക്ക് വല്ലായ്മകള്‍ പുഴുങ്ങിയെടുക്കുന്നുഅടുത്ത മുറിയില്‍ ജനാലകള്‍ തുറന്നിട്ട് നാളെയുടെ സ്വപ്നത്തില്‍ ഒരു കുഞ്ഞ്...

മഞ്ഞിനടിയിലെ തീപ്പെട്ടി

കവിത മനോജ് കാട്ടാമ്പള്ളിമരണത്തിനുനേരെ തീപ്പെട്ടി കത്തിച്ചു കാണിച്ച് അതിജീവിക്കാനായുന്ന പെണ്‍കുട്ടിയുടെ കഥ*യാണ് ഞാനപ്പോള്‍ വായിച്ചത്മഞ്ഞിനടിയില്‍പ്പെട്ട് അവള്‍ മരിച്ചുപോയതിന്‍റെ സങ്കടം പുസ്തകം അടച്ചുവെച്ചപ്പോഴും പിന്തുടര്‍ന്നു.നക്ഷത്രങ്ങളുടെ ചിത്രമുള്ള തീപ്പെട്ടിയുരച്ച് ഒരുപാട് സിഗരറ്റുകള്‍ വലിച്ചു.വാസ്തവത്തില്‍ മഞ്ഞില്‍ മരിച്ച പെണ്‍കുട്ടിയെക്കുറിച്ചോര്‍ത്ത് മാത്രമാണോ ഞാനിന്ന് ഇത്രമാത്രം അസ്വസ്ഥനാകുന്നത്?കടയടച്ച് വീട്ടിലിരിക്കുന്ന സാധാരണക്കാരനായ ഒരു മനുഷ്യന്‍ എന്തിനാണ് മഞ്ഞിനെക്കുറിച്ചും മഞ്ഞുകാലത്തെക്കുറിച്ചും ചിന്തിക്കുന്നത്?വിഷാദം തണുപ്പുപാകിയ ഈ രാത്രിയില്‍ ഏകാന്തതയുടെ മഞ്ഞുമലയില്‍ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിതേയില്ല.തീപ്പെട്ടി കത്തിച്ചു കാണിച്ച് മരണത്തെ അതിജീവിക്കാനായുന്ന ഒരു...

വാസനയുടെ ടിക്കറ്റ്

കവിത തേജസ്വിനി ജെ സിആറ് മണി ബസിലെന്നും വാസനയുടെ ഒരു കൊളാഷ് വിരിയുന്നുണ്ട്.പലകൈ മറിഞ്ഞ് നടു വളഞ്ഞു പോയ പത്തുറ്പ്യക്കടലാസ് മണം...പയ്പ്പിന് പരിച വെക്കുന്ന, പായ്യാരത്തിന് കൂട്ടിരിക്കുന്ന , പലഹാരപ്പൊതിമണം...ഓള് കഴുകിയാ മാത്രം വെടിപ്പാവുന്ന(?) ചോറ്റുപാത്രത്തിലെ എച്ചിലുമണം..എന്റെ ഉടുപ്പിന്റെ മണം... നിന്റെ വിയർപ്പിന്റെ മണം.. തലയിലേറ്റി നടന്നിട്ടും തളര്‍ന്നു പോയൊരു മല്ലിപ്പൂവിന്റെ മടുപ്പൻമണം...ആറ് മണി ബസിലെന്നും വാസനയുടെ ഒരു...
spot_imgspot_img