Homeകവിതകൾ

കവിതകൾ

വെറുതെ ഒരിഷ്ടം

അരുണ്യ സി. ജി.നമുക്കിടയിലെ വേഴാമ്പലുകൾക്ക് നീരുറവകൾ കിട്ടാതിരുന്നില്ല...വിശപ്പടങ്ങാത്ത പറവകളും സ്മൃതിയടങ്ങാത്തൊരാത്മാവുമുണ്ടായിരുന്നില്ല....മരണസന്നാഹമായി കൊതിച്ചു നിന്ന സിരകൾക്കും മടുപ്പ് ബാധിച്ചിരുന്നില്ല...ഇത്രമേൽ ക്ഷാമമുണ്ടാവാതിരുന്നിട്ടും ഇരുണ്ട ഖനികളിൽ പുൽനാമ്പുകൾ കിളിർകാതിരുന്നു...വിലാസം തെറ്റി പറന്നകന്ന ദേശാടനകിളികളായി ഓർമ്മകൾ മാറിക്കൊണ്ടിരുന്നു...നിറങ്ങൾ കെട്ടടങ്ങിക്കൊണ്ടിരുന്നതും, മൂകസംഹാരികൾ കുളിരുചൂടാതിരുന്നതും, നമുക്കിടയിലെ നശിച്ചകന്ന ഓർമകൾക്ക് തണുത്ത മരവിപ്പു നൽകി...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ഭ(മ)രണപ്പാട്ട്

കവിതസുരേഷ് നാരായണന്‍ഭരണം ജഡങ്ങളെ സൃഷ്ടിച്ചു.. ജഡങ്ങൾ മറവിയെ സൃഷ്ടിച്ചു.. ജഡങ്ങളും മറവിയും ഭരണങ്ങളും കൂടി ദേശം പങ്കുവെച്ചു... ചിതകൾ പങ്കുവെച്ചു.ട്വീറ്റായി വാട്സ്ആപ്പുകളായി ഫോർവേഡുകളായി വിഷമൊഴുകി- പ്പടരുകയായി..ആർട്ടിക്കിൾ തിരുത്തുകയായി; അനുച്ഛേദം ജനിക്കുകയായി..വീഥിയിൽ ഷൂസുകൾ അമരുന്നു; രാജാവ് അമറുന്നു.ഭരണം...രാഷ്ട്രമെവിടെ രാഷ്ട്രപിതാവെവിടെ ത്രിവർണ്ണങ്ങളെവിടെനമ്മുടെ ചൂണ്ടുവിരലുകളെവിടെഉപ്പ് കുറുകിയ കടൽത്തീരങ്ങൾ, ഉർവ്വര...

രണ്ട് കവിതകള്‍

ആര്‍ഷ കബനിഅടയാളംഎന്റെ നാവികാ, നീ വരുമ്പോൾ ഞാനീ കരക്കടയാളമായ് - കടലിനെ കൊടിനാട്ടും.കൊളുത്ത്നമ്മൾ ചുംബിച്ചതുപോലെയാവില്ല - അവർ ചുംബിച്ചിട്ടുണ്ടാവുക. നമ്മൾ പ്രണയിച്ചതു പോലെയാവില്ല അവർ പ്രണയിച്ചിട്ടുണ്ടാവുക. നമ്മൾ പരസ്പരം പാകമായതു പോലെയാവില്ല അവർ പാകപ്പെട്ടിട്ടുണ്ടാവുക. മെരുങ്ങാതെ ഓർമ്മയുടെ ഉറക്കുള്ളിൽ ചിറക് കുടഞ്ഞ് നമ്മുടെ ജനനേന്ദ്രിയങ്ങൾ.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ആത്മ ഓൺലൈനിലേക്ക്...

ഇത്ര മാത്രം

കവിത ഹരീന്ദ്രൻ പോറ്റികണ്ണിലെ കൗതുകം തൊട്ടു- ള്ളിലെ കവിത വരെ കയ്യിലെ മഞ്ചാടി മുതല്‍ കടലോളമെത്തിയ കനവ് വരെ.നീ പോയപ്പോ കൂടെ കൊണ്ട് പോയത് ഇത്ര മാത്രം.ഇത്ര മാത്രമായിരുന്നു ഞാന്‍ അതറിഞ്ഞത് നീ മാത്രവും.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

ഇരുട്ടിടങ്ങളിൽ വെച്ച് മാത്രം പ്രണയിച്ചവരെക്കുറിച്ച്…

കവിത ആദിഞാൻ ആത്മഹത്യ ചെയ്യുമെന്ന് നീ കരുതിക്കാണില്ല, എന്റെ വരികളിലെ ശൂന്യതയെ ഒരിക്കൽ പോലും നിന്റെ ചുണ്ടുകൾ വലിച്ചെടുക്കുകയുമുണ്ടായില്ല. ഞാൻ വാ കീറി ചിരിക്കുമ്പോളൊക്കെ നിന്റെ കണ്ണുകൾ, കറുത്തുപോയവ, എന്നിലേക്കുറ്റുനോക്കും. പകൽ വെളിച്ചങ്ങളിൽ നമ്മളുമ്മ വയ്ക്കുകയോ വിരൽ കോർത്ത് നടക്കുകയോ ചെയ്തില്ല. ഒരിക്കൽ പോലും നമ്മൾ നമ്മുടെ കാലുകളെ തിരകൾക്ക് വിട്ട് കൊടുക്കുകയോ, മീനുകളോടൊപ്പം...

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർസൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല.പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം.ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

നൃത്തം

ഗിരീഷ് പുറക്കാട്ബസ്സിലെ തിരക്കിൽ ഒരു മാന്യന്റെ കൈപ്പടം പിടിച്ച് ഒടിച്ച് കളയുന്നു ഒരു പെണ്ണ് ... ആ പെണ്ണാണ് എന്റെ കവിതയുടെ ഛന്ദസ്സും അലങ്കാരവും ...പെണ്ണിന്റെ കണ്ണീര് കൊണ്ടെഴുതിയ കാവ്യപുസ്തകത്തിലെ സങ്കടപ്പേജ് കീറി തന്റെ കുഞ്ഞിന്റെ അപ്പി തുടച്ചെറിയുന്നു മറ്റൊരു പെണ്ണ് ... ആ പെണ്ണാണ് എന്റെ കവിതയിലെ വ്യത്തവും നൃത്തവുംക്ഷുഭിത കേസരി ചടുല യൗവനങ്ങളെ ക്ഷമിക്കുക...

കാട്ടുപ്പൂച്ച

കവിത സുകുമാരൻ ചാലിഗദ്ധആകാശ പുഴയും പുഴക്കര നിഴലും മണ്ണിനെ മണവാട്ടിയാക്കി മഴപോലെ മണവാളനാടി ...വരയിട്ട മൈലാഞ്ചി ചന്തും കുറിതൊട്ട പൂവാക പൂവും മലനാട്ടിൽ കൊറെയുണ്ട് മരക്കുറ്റി കാറ്റുണ്ട് നിലം മെഴുകാൻ വെയിലുണ്ട് വേറൊരു വെണ്ണീര് പെണ്ണുണ്ട് .ഇളംഞ്ചീര കുളിക്കുമ്പോൾ കളിതെറ്റി മൈനകൾ കലകല കിലുകിലാ മലമല മഴ പറന്നേ...

മഞ്ഞപ്പൂച്ചക്കുഞ്ഞിന്റെ മരണം

കവിതരാധിക സനോജ്എൻ്റെ പൂച്ചക്കുഞ്ഞിനെ ഞാൻ ഇന്ന് മറവു ചെയ്തുനുര വന്ന ചുണ്ടിലേക്ക്ഒന്ന് രണ്ട് എന്ന്കുടിനീരിറ്റിച്ചപ്പോൾഎനിക്കറിയാത്ത ഭാഷയിൽ അത്അമ്മേ എന്നു വിളിച്ചുഅത് മൃഗമല്ലാതായി, അപ്പോൾഭൂമിയെന്ന വീട്ടിലെ, വിലപിക്കുന്നഒരു കൊച്ചു കുടുംബമായിരുന്നു , ഞങ്ങളപ്പോൾചികിത്സ കിട്ടാതെ മരിച്ചകുഞ്ഞുങ്ങൾഎൻ്റെ...

ട്രോൾ കവിതകൾ – ഭാഗം 15

വിമീഷ് മണിയൂർപൊങ്ങച്ചം പക്ഷി പൊങ്ങച്ചം പറഞ്ഞു: ദാഹിക്കുമ്പോൾ ഞങ്ങൾ ആകാശത്തെ മഴക്കുഴികളിൽ ചെന്ന് കൊത്തിക്കുടിക്കും. മണ്ണിര കൂട്ടിച്ചേർത്തു: ഞങ്ങൾ വാല് താഴ്ത്തി കുഴൽക്കിണർ കുത്തി ഊറ്റിക്കുടിക്കും. അണ്ണാൻ പറഞ്ഞു: ഞങ്ങൾ മരങ്ങൾ വെള്ളം വലിച്ചു...
spot_imgspot_img