Homeകവിതകൾ

കവിതകൾ

ഉറക്കമില്ലാത്തവർ വാഴ്ത്തപ്പെടട്ടെ

അനു തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാല, തിരൂർരാത്രി കുറുകുമ്പോളുള്ളിലൊരു ആന്തൽ വിലങ്ങും.നിവർക്കാത്ത ചുളുങ്ങിയ പുതപ്പുവിരികൾ, ഓർമ്മകളുടെ വെട്ടത്തിൽ വട്ടം കൂടുന്ന ഈയാം പാറ്റകൾ, മറിച്ചും തിരിച്ചും നോക്കുന്ന ഡയറി പേജുകൾ. ഇവരുടെയൊപ്പം...

പടച്ചോന്റെ സംഗീതം

കവിതജാബിർ നൗഷാദ് ഉടലിനെ പൊതിഞ്ഞ ശലഭക്കൂട്ടങ്ങളെ വീശിയോടിച്ച് കണ്ണ് തിരുമ്മി കാട്ടാറിലേക്ക് ചാടി, തിരികെ ഒഴുക്കിനെതിരെ നീന്തി നീന്തി എത്തിച്ചേർന്നത് (ചേരേണ്ടിയിരുന്നത്) വീട്ടിലേക്കാണ്. ഇരുട്ടിനേം വെളിച്ചത്തേം ബന്ധിപ്പിക്കുന്ന മഞ്ഞ് പാടയിൽ അവ്യക്തമായൊരിടം. കണ്ണിലെ നനവിനാൽ തെന്നി നിൽക്കുന്ന ചാമ്പമരങ്ങൾ സ്വാഗതം ചെയ്യുന്നു. നരച്ച മഞ്ഞ പാവാട തുമ്പിനാൽ കോറിയിട്ട മണൽ ചിത്രങ്ങളിൽ അങ്ങിങ്ങായ്‌ സിഗരറ്റ് കുറ്റികൾ, വളത്തുണ്ടുകൾ. ഓടുകളിലൂടെയുരുണ്ടു വീഴുന്ന പന്തിന്റെ താളത്തിനൊത്ത് കനമുള്ള ശകാരങ്ങൾ. അകത്തുനിന്നാരവങ്ങൾ, ദാദയുടെ ബാറ്റിനാലുയരുന്നത്. കണ്ണിറുക്കി കാതോർത്തപ്പൊ അടുക്കളയിൽ നിന്നുമടക്കിപ്പിടിച്ച നേർത്ത തേങ്ങലുകൾ വേവുന്ന നെഞ്ചും പുകയാത്തടുപ്പും. കിണറ്റിലെ ആമയും വട്ടത്തിലാകാശവും. തെന്നി...

പൂവരശ്

കിനാവ്മണ്ണിലേക്കെടുത്തനേരം അവൾ ചിരിക്കുകയായിരുന്നു പൂവരശ്ഒരു കവറിന്റെ വട്ടച്ചുവരുകൾക്കകത്ത് അല്പം വെള്ളവും വളവും തന്ന് മരിക്കാനനുവദിക്കാതെ ജീവിക്കാൻ വിടാതെ എത്ര ദിനരാത്രങ്ങൾ എത്രയെത്ര മഴക്കാലങ്ങൾ എത്രയെത്രകാറ്റിന്നീണങ്ങൾ ഞാനൊറ്റക്കേകനായ് അനുഭവിച്ചു!മുരടിച്ചവേരുകൾ വളരാൻ മടിച്ച ഇതളുകൾ കാത്തിരിക്കുകയായിരുന്നു! എന്നെങ്കിലും പച്ചമണ്ണിനാർദ്രതയിലൊരു പൂവരശായ് വളരണം കിളികൾക്ക് കൂടാകണം പൂവിട്ടുഫലമായ് വസന്തമാകണം പൊന്നോണങ്ങളുണ്ണണം വിഷുപക്ഷിക്കു കൊമ്പൊരുക്കണംഒരു ചെറുകുഴിയിൽ മഴ പാട്ടുകൾ പാടിയ ആ ചെറുവീട്ടിലാണ് പൂവരശ് മണ്ണിന്റെ സുഖമറിഞ്ഞത് ആ തണുപ്പിൽ വേരുറപ്പിക്കാൻ മനമറിഞ്ഞത്പിന്നെയാണവൾ ജീവിതമറിഞ്ഞത് മഴനക്കുന്ന നഗ്നതയുടെ ഉന്മാദമറിഞ്ഞത് ഉടുവിൽ രതിസുഖമായ് മരപ്പെയ്ത്തായത്

ചിത്രകാരാ, ഒരു നദിയെ വരയാമോ?

കവിതസിന്ധു . കെ.വിഹേ ,ചിത്രകാരാ – ഒരു നദിയെ വരയാമോ നീ സിന്ധുവെന്നൊരു നദിയെ,അങ്ങു തിബത്തിൽ, നിനക്കറിയാമായിരിക്കും ഹിമാലയമലനിരകൾക്കുമപ്പുറം മാനസസരോവരത്തിനുമപ്പുറം, വടക്ക് സിന്ധുവെന്നൊരു നദി –ഹേ, ചിത്രകാരാ, നീ കേൾക്കുന്നുണ്ടോ - ആ നദി, ഞാൻ തന്നെയാണ്. (നിനക്കറിയാമോ, എന്റെ പേരിലാണ് ഇതുവരെയും നീ...

യക്ഷിയുടെ മരണം

കവിതവിജയരാജമല്ലിക (ദൈവത്തിന്റെ മകൾ)യക്ഷി മരിച്ചു വേഷഭൂഷാദികളിൽ പൊതിഞ്ഞ തുടു മാറും,തുടുതുടുത്ത തുടകളും, നാഭീതടങ്ങളും പക്ഷികൾ കൊത്തിപ്പറിച്ചു അക്ഷികളമ്പരന്നു കക്ഷികളോടിമറഞ്ഞു സാക്ഷിയായ കാലം മൗനത്തിലാണ്ടുസ്വത്വസാക്ഷാത്കാരത്തിനായി ഇന്നുമാ യക്ഷിയുടെയാത്മാവ് സ്വപ്നസഞ്ചാരിണിയായലയുന്നു എന്നിൽനിന്നു നിന്നിലേക്കും നിന്നിൽനിന്നു മറ്റൊരുവനിലേക്കും!*കുന്നത്തൂർ പാടിയിലെ യക്ഷിയെ പറ്റി എഴുതിയ കവിത *...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ...

അവസ്ഥാന്തരങ്ങൾ 

കവിത സീന ജോസഫ്മരണത്തിലേക്കെന്നപോലെയാണ്‌ അയാൾ അടിതെറ്റി വീണത്‌വല്ലാതിരുണ്ട ഒരു ആവാസവ്യവസ്ഥയിലേക്കാണ്‌ അയാൾ കണ്ണുകൾ തുറന്നത്‌പ്രേതാലയം പോലെ പാതി പണിതീർന്ന വീട്‌ കഴുക്കോലുകൾ ഭാഗം വയ്ക്കുന്ന ആകാശംഞെട്ടിവിറച്ച്‌ ഓടിമറയുന്ന മിന്നൽപ്പിണരുകൾ ചേറിൽപ്പുതഞ്ഞ്‌ അയാളുടെ പാതിമെയ്‌!(adsbygoogle...

അതിരുകൾ

കവിത അനു.വിവീടിൻ്റെ അതിര് കാടാണ് പോക്കുവെയിലാറുമ്പോളിടക്കൊക്കെ കാടിനെ നോക്കി നിൽക്കാറുണ്ടുഞാൻ വീട്ടതിരിനുള്ളിൽ! വീടിന് നാലതിരുകളുണ്ട് അതിലേറെ അരുതുകളും അതിരുകൾക്കും അരുതുകൾക്കുമിടയിൽ വിങ്ങി വിങ്ങി ഞാനൊരിക്കൽവീട്ടതിരുതുരന്നു. കാടിൻ്റെ അതിരുകൾ തേടിനടന്നു. നടന്നു നടന്നു ഞാൻ ഇരുന്നു, കിടന്നുമറിഞ്ഞു. കൈനീട്ടി കാട്ടു വള്ളിക്കൾ തൊട്ടു ഏന്തിയിട്ടെത്താത്തവ ചാടിപ്പറിച്ചൂ.. കൂവിവിളിച്ചു. അലറിക്കരഞ്ഞൂ... പൊട്ടിച്ചിരിച്ചൂ.. ഒടുവിൽ കാടിൻ്റെ ഉള്ളറയിൽ മലർന്ന് കെടന്ന്...

ട്രോൾ കവിതകൾ – ഭാഗം 9

വിമീഷ് മണിയൂർപണ്ട് പണ്ട് പണ്ട് പണ്ട്പണ്ട് പണ്ട് പണ്ട് പണ്ട് പണ്ട് വായ മൂക്കിന് മേലെയായിരുന്നു. അന്നൊക്കെ സർക്കാരോഫീസു പോലെ മൂക്ക് ശനിയും ഞായറും അവധിയായിരുന്നു. വായാണെങ്കിൽ പഞ്ചായത്ത് കിണറ് പോലെ തീട്ടക്കുണ്ടായി....

പുനർവായനകൾ

കവിത ഹരീന്ദ്രൻ പോറ്റിചില അനുഭവങ്ങൾ ഓർമകളായി മാറുമ്പോൾ എഴുത്തിനുള്ള വിഷയങ്ങളായി ഒതുങ്ങും.... അതേ അനുഭവങ്ങൾ മറ്റുള്ളവരിലൂടെ ആവർത്തിക്കപ്പെടുമ്പോൾ പുനർവായനകളുണ്ടാകും അതങ്ങനെയാണ്.... ഓരോ കാലത്തിലും... കഥാപാത്രങ്ങൾ മാത്രമേ മാറുകയുള്ളൂ... കഥകൾ മാറുകയില്ല...

ആത്മഹത്യാ കുറിപ്പ്

സാലിം സാലിഇപ്പോൾ മനസ്സിലാകുന്നു കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്കു ചാടുന്നൊരാൾക്ക് താൻ പരാജയപ്പെടുകയാണെന്ന് തോന്നാത്തതെന്തുകൊണ്ടാണെന്ന്.ഇപ്പോൾ മനസ്സിലാകുന്നു കഴുത്തിൽ കയറു കുരുക്കുമ്പോൾ ചിന്തകളെല്ലാം എവിടേക്ക് പാറിപ്പോകുന്നുവെന്ന്.ഇപ്പോൾ മനസ്സിലാകുന്നു കുതിച്ചു വരുന്ന ഒരു തീവണ്ടിയുടെ ശബ്ദത്തെ അയാളുടെ കാതുകൾക്ക് നിർവികാരമാക്കി നിർത്താൻ കഴിയുന്നതെന്തുകൊണ്ടാണെന്ന്. ട്രാക്കിൽ നിന്ന് തല പിൻവലിക്കാത്തതെന്തു കൊണ്ടാണെന്ന്.ഇപ്പോൾ മനസ്സിലാകുന്നു രാവിലെ തൊട്ട് പാലത്തിന് മുകളിലൂടെ മുഖം കുനിച്ച് പല്ലു കടിച്ച് നടന്നിരുന്ന അയാൾക്ക് ഭ്രാന്തായിരുന്നില്ലെന്ന്.ഇപ്പോൾ മനസ്സിലാകുന്നു ഞരമ്പറുത്ത്...
spot_imgspot_img