Homeകവിതകൾ

കവിതകൾ

കുന്നുകളിൽ നമ്മൾ മിന്നാമിനുങ്ങുകളാകുമ്പോൾ

ആര്യ ടി.കുന്നുകളിൽ നമ്മൾ മിന്നാമിനുങ്ങുകളാകുന്നു. സ്വർണ്ണത്തുള്ളികളിൽ ചിറകുകൾകൊണ്ട്‌ വട്ടം വരയ്ക്കുന്നു.ഒരിക്കൽ കുന്നുകൾ വളർന്ന് പർവ്വതങ്ങളാകും. തീക്കുഞ്ഞുങ്ങളെ പ്രസവിക്കും. അവ വളർന്ന് വലിയ ഭൂതങ്ങളെപ്പോലെ ഒരിക്കൽ തീക്കടൽ തുപ്പും. അങ്ങനെയാണ് അഗ്നിപർവ്വതങ്ങൾ ഉണ്ടാകുന്നതെന്ന് നീ പറഞ്ഞു.നമ്മൾ വളർന്ന് പരുന്തുകളാകുമെന്നും ചിറകിൻെറ വൃത്തങ്ങളിൽ പരസ്പരം കോർത്ത് ആകാശം തുറന്ന് അതിൽ 'പാഠം-5 ജ്യാമിതീയരൂപങ്ങൾ ' എന്നെഴുതിവെയ്ക്കുമെന്നും....പിന്നെയിപ്പോൾ നിനക്കെങ്ങനെയാണ് ഒറ്റയ്ക്ക് മുകളിലേക്ക് പറന്നുപോകാൻ കഴിയുന്നത്...

ഉടലിപ്പോളിവിടെ

കവിതശ്രീകുമാർ കരിയാട്വലുതാമൊരുറക്കത്തിൽ നിന്നു പറിച്ചെടുത്തു തലയുടെ വേരുകൾ. വേരിൽ കുരുങ്ങിക്കിടപ്പതുണ്ടൊരു കുതിര. അകലെ മുഴങ്ങും സിംഫണികൾ. അപരിചിതനഗരത്തിലെങ്ങോ നിന്നും പൊന്തി കുതിരയ്ക്കുകൂടെയൊരു ശിരസ്സ്. ഉറക്കത്തിന്റെ ലയങ്ങളെ മായ്ച്ചുമായ്ച്ചുകളവൂ പുലരി. മെത്തയിൽ തിരശ്ചീനനായ് കിടക്കുന്നവനുടെ നഗ്നമാം ഉടലിപ്പോളിവിടെമാത്രം ജീവിക്കും യുവത. മാഞ്ഞു കുതിര, സിംഫണി,...

കവിയുടെ മരണം

ഫലാലു റഹ്മാൻ പുന്നപ്പാലവാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്നു, ആരോ വരാനുള്ളതുപോലെ.ഇളം തെന്നൽ വീശുന്നുണ്ട് കാറ്റിൽ പാതിര പൂക്കളുടെ, പാരിജാതത്തിന്റെ സുഖമുള്ള ഗന്ധംനിശായാമങ്ങൾ പതിയെ ഊർന്നു വീഴുന്നു മിഴികളടഞ്ഞിരിക്കുന്നുനെഞ്ചിൽ ജിബ്രാന്റെ ഭ്രാന്തൻ പാതി മയങ്ങി തുടങ്ങി ഗ്രാമഫോണിൽ റഫി പതിഞ്ഞ...

യാത്രകൾക്കിടയിൽ

ധന്യ വേങ്ങച്ചേരി കടൽ കണ്ട് കടൽവഴികളിൽ ഉപ്പ് കാറ്റ് കൊറിച്ച് മഞ്ഞിച്ച നിലാവിൽ രാത്രി നക്ഷത്രങ്ങളെ പോലെ നമ്മൾ..സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചില്ല പരിഭവം കൊണ്ട് കല്ലെറിഞ്ഞുമില്ല.കണ്ണെടുക്കുന്ന കടലോളം മണൽ തരികളിൽ അടർന്ന ചിപ്പികൾ പുഴ്ത്തി തിരിച്ചകലും പോലെ നമ്മളാ മണൽ കുഴികളിൽ ആണ്ടു പോകുന്നു.അവിടെ ഏറ്റവുമാഴത്തിൽ എന്റെ പേരിനൊത്ത് നിന്റെ പേരു ചേർത്തെഴുതി എന്റെ...

പ്രണയിക്കുമ്പോൾ

സുനിത ഗണേഷ്പ്രണയിക്കാനായി നിങ്ങൾ ഒരു എലിയെ തിരഞ്ഞെടുക്കരുത്. നിങ്ങൾക്ക് മാളത്തിനകത്തെ ഇരുട്ടു മാത്രമേ കാണാൻ കഴിയൂ. പ്രണയിക്കാനായി നിങ്ങൾ ഒരു തവളയെ കണ്ടുപിടിക്കരുത്. ആഴമുള്ള കിണറ്റിൽ ഇറ്റു വെള്ളത്തിനായി നിങ്ങൾ ദാഹിക്കും. നിങ്ങൾ ഒരു എട്ടുകാലിയുമായി പ്രണയത്തിലാവരുത്. നിലപാടുകൾ അത് കാലിൽ നിന്നും കാലിലേക്ക് മാറ്റിക്കൊണ്ടിരിക്കും. ഒരു ഞണ്ടിനെ പ്രണയിക്കുകയേ ചെയ്യരുത്. അതു നിങ്ങളെ...

സ്വവർഗാനുരാഗികളുടെ 377 പ്രണയവചനങ്ങൾ

രാഹുല്‍ മണപ്പാട്ട്‌376 പകലുകൾ കാണാതാവുന്ന രാത്രിയിൽ ഒഴുകാൻ മറന്നൊരു കടലിൽ പറവകളായി കൂത്താടുമ്പോൾ വഴികളില്ലാത്ത കാടുകളാവുന്നുണ്ട് നമ്മൾ.എന്റെ പടർന്ന ജനവാതിലുകൾ നിന്റെ കണ്ണുകളാകയാൽ വരവു പ്രതീക്ഷിക്കുവാൻ ഞാനില്ലാതാവുന്നു. നിന്റെ കൂടുവെച്ച വാതിലുകൾ ഞാൻ അടയ്ക്കാത്തതു കൊണ്ട് അവിടെ മാത്രം, അവിടെ മാത്രം തുപ്പൽ പൊട്ടിയായി ചിതറി തെറിക്കുന്നു. ആകാശത്തിന്റെ കുഞ്ഞുകുടിലുകളിൽ വിശപ്പിന്റെ ഉണക്കിറച്ചി വേവിക്കുന്ന ആൺവെരുകുകൾ നിറങ്ങളുടെ ഗന്ധം പൊഴിച്ച് നമ്മളിലേക്ക്...

അവിഹിതം

കവിത മുഹ്സിൻ കൊടുന്നോട്ഇരുട്ട് ഇറങ്ങി നടക്കാൻ പറ്റിയ ഇടവഴിയാണ്. ചന്ദ്രൻ ചുരുട്ട് തെളിക്കാൻ കൂട്ടുനിൽക്കുന്ന ചാരനും. അയല്പക്കത്തെ കൊളുത്തിടാത്ത അടുക്കള  വാതിലിനടുത്ത് നിന്നാൽ കമലയുടെ കൊലുസ്സിന്റെ കിലുക്കം കേൾക്കാം. ഉടലൊതുക്കി ഉരസാതെ വേണം ഉള്ളിലെത്താൻ. വയസ്സൻ കാർന്നോരുടെ കൂർക്കം വലിയിലോ, കാലൻ ക്ലോക്കിന്റെ കുമ്പസാരത്തിനിടക്കോ മനസ്സുമാറി പിറകോട്ട് മടങ്ങരുത്. കമല കടന്ന് പിടിക്കുമ്പോൾ കുളിര് കോരി കിടന്നുറങ്ങുകയും അരുത്. എന്റെ...

മുറി

മുഹമ്മദ്‌ സ്വാലിഹ്ഈ മുറിയിലേക്ക് അങ്ങനെയാരും കടന്നുവരില്ല. കണ്ടെടുക്കാനോ കണ്ടുകെട്ടാനോ ഇവിടെയൊന്നും ഇല്ലെന്ന് ഞാന്‍ വിചാരിക്കുന്നു.ഒരു തോക്കുണ്ട്, പണ്ട് പെരുന്നാരാവിന് പത്തുര്‍പ്യക്ക് വാങ്ങിയത്. പിന്നെ, വെള്ളത്തില്‍ തളര്‍ന്നു വളരുന്നൊരു ചെടി, നാളെയെന്നോ വിരിഞ്ഞേക്കാവുന്നത്. ഒരു പഴയ വിളക്ക്. മണ്ണെണ്ണ മതിയാവാത്തതുകൊണ്ടുമാത്രം കത്താത്തത്.പിന്നെയെന്താ... ആ ഒരു ജനവാതിലുണ്ട് കുറേക്കാലമായി തുറക്കാറില്ല, ആകാശം കാണുന്നത് നിയമംമൂലം നിരോധിച്ചത് അറിഞ്ഞുകാണുമല്ലോ..പിന്നെയൊരു...

നമ്മളെ ആരോ പിന്തുടരുന്നതിനാല്‍ കറുത്തവന്‍റെ സങ്കടം

കവിതഅച്യുതൻ .വി.ആർ ചിത്രീകരണം : സുബേഷ് പത്മനാഭൻകുറേ നേരമായി മുഷിപ്പന്‍ പിരിമുറുക്കവുമായി ഇവിടെ ഈ അലങ്കരിച്ച ഇരുമ്പുമറയുടെ മുകളില്‍ കാത്തിരിക്കുന്നു.വലിയ താല്‍പ്പര്യമൊന്നുമുണ്ടായിട്ടല്ല. കടലിന്‍റെ അരികുപറ്റി എപ്പോഴും തങ്ങിനില്‍ക്കുന്ന ജീവിതം കടൽച്ചൊരുക്കില്ലാത്തതായിരുന്നു. അതെനിക്ക് ഇപ്പോൾ ബോധക്കേടുണ്ടാക്കുന്നുണ്ട്.പക്ഷെ എനിക്കിവിടെ കാത്തുനിന്നേ പറ്റു എന്‍റെ കുട്ടികള്‍ മുകളിലെ കൂട്ടില്‍ ഇരിക്കുന്നുണ്ട്‌. വരണ്ട...

കാണെ

കവിത രാജേഷ് നന്ദിയംകോട് ചിത്രീകരണം : സുബേഷ് പത്മനാഭൻജയിച്ചു എന്ന് തോന്നുമ്പോൾ തോറ്റുഎന്നൊരുൾവിളി വെറുതേ എന്ന് തോന്നുമ്പോൾ കാര്യം എന്നറിവ് . കാറ്റക്ഷരങ്ങളിൽ തൂവലുകളുടെ ഭാഷ തിരയുകയാണ്.ചീവീട് പറയുന്നതെന്തെന്ന പിടച്ചിൽ.. മരംമുറിക്കുന്നെന്നോ മഴയില്ലയെന്നോ ..ഓർമ്മകളുടെ കടന്നൽകൂടിളകുകയും തോന്നലുകളെ കുത്തി വീർപ്പിക്കുകയും ചെയ്യുമെന്ന തിരിച്ചറിവിൽ എത്രയേകാന്തയാത്രകൾനിശബ്ദം എന്ന് പേരിട്ട കുറച്ച് നേരങ്ങൾ.. ...രാജേഷ് നന്ദിയംകോട് ആറ് കവിതാ സമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്....
spot_imgspot_img