Homeകവിതകൾ

കവിതകൾ

അഞ്ചു കവിതകൾ

കവിതമുനീർ അഗ്രഗാമി1. വേനൽത്തടാകംചിറകുണ്ടായിട്ടു തന്നെയാണ് വേനലിൽ അതു പറന്നു പോയത്.അദൃശ്യമായ പറക്കലിന്റെ ആധിയിൽ അവിടെ ഒരു കിളിക്കൂട് അത് ബാക്കി വെച്ചിരിക്കുന്നുപൊഴിഞ്ഞ തൂവലുകളും ചൂടും ചൂരും ഓർമ്മകളുടെ മീൻമുള്ളുകളും കൂട്ടിൽ അതിനെ ഓർത്ത് കിടക്കുന്നുഅതിൽ നിന്ന് അതിന്റ ഓർമ്മയുടെ അവസാനത്തെ ചലനം കൊത്തിയെടുക്കുന്നു , ഒരു കൊറ്റിഎത്ര വിദഗ്ധമായാണ് തടാകം...

പൈപ്പ് വെള്ളത്തിൽ

രഗില സജിപലേടത്ത് കുഴിച്ചു, മരങ്ങൾ വെട്ടി, വീടുകളെ മാറ്റി പാർപ്പിച്ച്, ആളുകളെ ഒഴിപ്പിച്ച്, റോഡുകീറി, റെയിലുമാന്തി, പല ജാതി ജീവികളെ കൊന്ന് കൊന്ന് നീട്ടിവലിച്ചേച്ചുകെട്ടി നാട്ടിലേക്കെത്തിച്ചതാണ്, വെള്ളം. പൈപ്പ് രണ്ടാൾപ്പൊക്കത്തിലുള്ള കുഴലാണ്.ഊക്കിലൂക്കിൽ വീടുകളുടെ കുടങ്ങളിൽ ബക്കറ്റുകളിൽ മെലിഞ്ഞ പൈപ്പിന്റെ ഉടലു ചൂഴ്ന്നെത്തുന്ന വെള്ളത്തിൽ പക്ഷിക്കാല്, മനുഷ്യകുലത്തലയോട്ടികൾ, ചീഞ്ഞ മരക്കൊമ്പ്, വീടിന്റെ വിണ്ട ചുമര്, ഉരഞ്ഞ് തീർന്ന തീവണ്ടിച്ചക്രം, വഴികളിലെ...

രണ്ടുപൈങ്കിളിക്കവിതകൾ

കവിതസുരേഷ് നാരായണൻഉത്തരാധുനികതയുടെ ഉടുപ്പുകൾ എല്ലാമൂർന്നുപോയ ഒരു നിമിഷത്തിൽ എഴുതിയ കവിതകൾ ! ബിംബാധിക്യങ്ങളിൽ നിന്നുള്ള ഒരു താൽക്കാലിക വിടുതൽ!പൈങ്കിളിക്കവിത 11 നിനക്ക്? എന്റെ വിരൽ കുടിച്ചുറങ്ങണം.എനിക്ക് ? നിന്റെ മുടിയിഴകളിലൂടെ മേഞ്ഞു നടക്കണം.2 നിനക്ക് ? എന്റെ മണമുള്ള സോപ്പാൽ കുളിക്കണം.എനിക്ക് ? നിന്റെ ഗോതമ്പുപാടങ്ങളിലെ കിണറാകണം.3 നിനക്ക്...

ഈ അതിർത്തികൾ ആരുടേതാണ്?

ജിനിൽ മലയാറ്റിൽഅപ്പോഴും മ്യാന്മറിൽ മഞ്ഞു പെയ്യുന്നുണ്ടായിരിക്കാം നേപ്പിടിയായിലെയും റങ്കൂണിലെയും തെരുവുകളിൽ ബുദ്ധം ശരണം ഗഛാമി മുഴങ്ങുന്നുണ്ടായിരിക്കാം. ആ സമയം ബോധിവൃക്ഷത്തണലില്ലാത്ത തീരഗ്രാമത്തിൽ ഒരു പെൺകുട്ടി,തന്റെ പാവയെ ഉടുപ്പണിയിക്കുകയാണ്. തീരെ ചെറുതല്ലാത്ത അവളുടെ കണ്ണിൽ ഭീതിയുടെ കടൽച്ചുഴി. വെള്ളിവാളിന്റെ മിന്നൽ. ചോരമിനുപ്പുള്ള മണൽത്തിട്ട.ബോധസ്തമയത്തിന്റെ നടുക്കടൽ. ഉപ്പുകാറ്റിന്റെ നീറ്റൽ. പ്രതീക്ഷ വറ്റിയ കരവെളിച്ചം. ഉറുമ്പുവരികൾ...

ലോക്ഡൗൺ കുടുംബകഥ

കവിത മനോജ് കുമാർ പഴശ്ശികുറേക്കാലമായി വേറിട്ടു കഴിഞ്ഞ ശേഷം അവർ ഒന്നിച്ചു നിന്നു. അതൊരു കോടതി മുറിയായിരുന്നു. വന്നത് ആലോചിച്ചുറപ്പിച്ച ഡൈവോഴ്സിനായിരുന്നു. ഒരു മൂന്നു വയസ്സുകാരി അമ്മയിൽ നിന്നൂർന്നിറങ്ങി ദൂരേയ്ക്ക് ദൂരേയ്ക്ക് നടന്നു. മുഖാവരണം ധരിച്ചതു പോലെ നിശബ്ദമാക്കപ്പെട്ട വരാന്തയാണത്.അത് മാർച്ച് 23 ന്റെ വൈകുന്നേരമായിരുന്നു. ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ അവൾക്കു...

എത്ര പെട്ടെന്നാണ് പൂക്കളെല്ലാം നിറം മാറുന്നത്

കവിത വിബിൻ ചാലിയപ്പുറംതുമ്പ് കരിഞ്ഞ പാറ്റച്ചിറകിനുള്ളിലൂടെ ഉറുമ്പ് ആകാശം നോക്കി.രാത്രി ശക്തമായി മഴ പെയ്തിട്ടും രാവിലെത്തന്നെ എന്താണിത്ര ചൂടെന്നോർത്തു. മഴ മാത്രമല്ലല്ലോ കൂടിനുള്ളിലേക്ക് കേൾക്കാൻ പാകത്തിന് നിലവിളികൾ, വെടിയൊച്ചകൾ, ചില്ലുജനാലകൾ പൊട്ടിയുടയുന്നത്, എല്ലാം ഉണ്ടായിരുന്നല്ലോ...

നിഴലിനോട്

റോഷ്‌ന അബ്ദുൽ സലാംമരണം വരെ കൂടെയുണ്ടാകും എന്ന് പറഞ്ഞിട്ടല്ലേ എല്ലാരും നിന്റെ കൂടെ വന്നത് .എന്നിട്ട്, വെയിൽ വന്നപ്പോൾ നീ എന്തിനാ കാൽകീഴിലൊളിച്ചത്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

പിന്മടക്കം

കവിത കല്പറ്റ നാരായണൻ                     ' ഹാ അയാളുടെ ഇടതുകരം എന്റ തലയ്ക്കു കീഴിലായിരുന്നെങ്കിൽ '- ഉത്തമഗീതംമധുവിധു അവസാനിച്ച ദിവസം ഞാൻ വ്യക്തമായോർക്കുന്നു തലേന്ന് അവൾ തലവെച്ചുറങ്ങിയ കൈ രാവിലെ എനിക്കുയർത്താനായില്ല അവൾ അവളുടെ ശരിയായ ഭാരം വീണ്ടും വഹിച്ചു തുടങ്ങി.അന്ന് വീട്ടിന് പിന്നിലെ...

പാവകളി

ഞെട്ടറ്റു വീണിട്ടും തലപൊക്കിയ ഓർമ്മകളുടെ കനച്ച ഗന്ധമായിരുന്നാ പാവക്ക്. നിലംപൊത്തി തറയുടെ ചുണ്ടിൽ ചുംബിക്കവേ, മോഹങ്ങൾ കെട്ടിപ്പൂട്ടി വെച്ച ഉപ്പുമാങ്ങാ ഭരണിയിലേക്കായിരുന്നു അവളുടെ നോട്ടം. ഒരിക്കൽ പച്ച മാങ്ങാക്കൊതി പറഞ്ഞന്നു കൊണ്ടുത്തന്നതാണാ ഉപ്പുമാങ്ങ ഭരണി. പാകമാകാൻ കാത്തിട്ടോ വായിലേക്കെടുത്തില്ലെങ്കിലും, മണ്ണിലേക്കെടുത്തല്ലോ!!! നാളേറെയായി ഉപ്പു കുടിച്ച് ജീർണിച്ചിരുന്ന സ്വപ്നങ്ങൾ കല്ലിച്ചു...

കണ്ടമുളിമ്പേയ അന്തി ഉറക്ക / വയൽ വരമ്പിലെ അന്തിയുറക്കം

പണിയ ഗോത്രഭാഷാകവിത ഹരീഷ് പൂതാടി ചിടെലെ കാളിക ശവദാഹ പൂണ്ടു തീ മുയുങ്കി ഒരുതുള്ളി ചോരേലി കനെലെരിക്കിഞ്ച കണ്ട നിരത്തോ കണ്ട മുളിയോ കൊയ്ത്തെത്തടെ പകലിരവു വരെ മക്കളെ ഉറക്കുത്ത കണ്ടമുളി പറെവെയും കാക്കെയും തീറ്റെ നോക്കി പോയക്കു...
spot_imgspot_img