Homeകവിതകൾ

കവിതകൾ

സഹജാ…

കവിതനിഷ നാരായണൻആ പ്ളാശുമരത്തിന്റെ ഇലകള്‍ക്കിടയിലൂടെ നിന്നെ നോക്കുമ്പോള്‍, നീ നിലാവ് കോരിക്കോരി ചെടിച്ചോട്ടിലിടും.നിലാവു പറ്റിയ കൈ ഉടുപ്പില് തുടച്ച് നീ നിവര്‍ന്നുനില്‍ക്കുമ്പോള്‍, നിലാവലേ,.. നീയതു തന്നെ; നിലാവല. ..ഓ നിലാവലേ, നീ കാലുകള്‍ കരിമണ്ണില്‍ പൂഴ്ത്തും.കറുകറുത്ത രസം പുളച്ചുകേറി കണ്ണില്‍ കൊത്തുമ്പോള്‍ കണ്‍പൂട്ടി, മരനായ് കണക്കെ പിരണ്ടു പനകയറി പനങ്കുലയൊന്നു പൊട്ടിച്ച് വായിലിടും.ഹോയ്, പനമരമേ, ഊക്കന്‍...

ചാവ്

പണിയ ഗോത്രഭാഷാ കവിത സിജു സി മീന മഞ്ചു മാഞ്ച കാട്ടിലിയ കാട്ടുകോയി നാട്ടിലിയ കൂട്ടിലി കുടുങ്കി കിരയിഞ്ച കണക്ക..! നാനു ഈ സിമന്റു പിരലി കുടുങ്കി കിരയിഞ്ചെ.. തണുപ്പ് കാണി! ചൂട് താനേ!!കായലു പൂത്തുണങ്കുത്ത കാട്ടിലി കൂമെം ഒറ്റ കൊമ്പിലിളച്ചു മൂളിഞ്ചോ:- "ഞണ്ടു...

പ്രേതം

കവിത ഷംസ്   പാതിരാവിലൊരു പ്രേതമെന്റെ പാതിരാവണ്ടിക്കു കൈകാട്ടി   മഞ്ഞും മാറാലയും കൊണ്ടു മുറുക്കിവെച്ച ജനാല ഒറ്റച്ചിമ്മലിൽ സുതാര്യമായി.*   ഊരിവീഴുന്നു ഓർമ്മപ്പത്തായത്തിൻ ഓടാമ്പലുകൾ, ചിറകടിച്ചുയരുന്നു മറവിക്കുഞ്ഞുങ്ങൾ.   ഒരേ മരം മണം അതേ നഗരം തീരം   കാന്തമേറ്റതു പോലെൻ അകക്കാന്തികൾ, സ്വയം കുരുങ്ങിപ്പോയ ചിലന്തികൾ.   സമയത്തോടുള്ള വഞ്ചനയത്രേ ഓർമകളുടെ ജനിതകം.   അതിനാൽ പാതിരാത്രിയിലെ പ്രേമമേ, ഈ പാതിരാവണ്ടി നീയേ തെളിക്കുക തിരിച്ചെന്നെ നടത്തുക.   കാലമേ ഇനി ബാക്കിയായിട്ടുള്ളൂ.     *വിജയലക്ഷ്മിയുടെ...

നിറയെ മുള്ളോളുള്ളയിടം

കവിത ജാബിർ നൗഷാദ്1സായഹ്നത്തിനു വിയർപ്പിന്റെ ഗന്ധമുള്ള രാജ്യത്ത് നിഴലുകൾ കടലിലേക്ക് നീളുന്നു. ഒരേ ചായങ്ങളിൽ മനുഷ്യരെയാകാശം പെറുക്കി വെക്കുന്നു. പരസ്പരം ഉരുമിയുരുമി ബസ്സുകളിൽ നിന്നും ബസ്സിലേക്ക് വെയില് നീങ്ങുന്നു. സ്ത്രീകളുടെ മാത്രം വരണ്ട മുടികളിൽ തലോടി കടന്ന് പോകുന്നു. ഇവരെല്ലാം ഒരു ദിവസത്തിന്റെ ഭാരം ഇറക്കിവെക്കുന്നതെവിടെയാണ്. ഇവരെ കാത്തിരിക്കുന്നതെന്താണ്. വിഷാദ നക്ഷത്രങ്ങളുടെ ഉദ്യാനമാണീ...

മുല്ലപ്പൂനിറം

അനിത ശ്രീജിത്ത്വെളുത്ത നിറമുള്ള നരച്ച പ്രഭാതങ്ങൾ എനിക്കിഷ്ടമല്ല അവ എന്നെ ഇഷ്ടമില്ലാതിരുന്ന എൻറെ മുത്തശ്ശിയെ ഓർമിപ്പിക്കുന്നു അവർ എന്റെ നിറമില്ലാത്ത കൈകളിൽ കൂട്ടിപ്പിടിച്ചുകൊണ്ട് നിറമുള്ളവരെപ്പറ്റി വാചാലരാകുമായിരുന്നു വെളുത്തവരുടെ ഹൃദയം മുല്ലപ്പൂ കൊണ്ട് നിർമ്മിച്ചതാണെന്ന് അവർ ഉൾപ്പുളകത്തോടെ പറയുമ്പോൾ അസ്വസ്ഥതയോടെ ഞാൻ മുഖം തിരിക്കുംവീണ്ടും വെളുത്തവരേപ്പറ്റി പറയാതിരിക്കാൻ 'അച്ഛൻ കറുത്തതാണല്ലോ '...

പടച്ചോന്റെ സംഗീതം

കവിതജാബിർ നൗഷാദ് ഉടലിനെ പൊതിഞ്ഞ ശലഭക്കൂട്ടങ്ങളെ വീശിയോടിച്ച് കണ്ണ് തിരുമ്മി കാട്ടാറിലേക്ക് ചാടി, തിരികെ ഒഴുക്കിനെതിരെ നീന്തി നീന്തി എത്തിച്ചേർന്നത് (ചേരേണ്ടിയിരുന്നത്) വീട്ടിലേക്കാണ്. ഇരുട്ടിനേം വെളിച്ചത്തേം ബന്ധിപ്പിക്കുന്ന മഞ്ഞ് പാടയിൽ അവ്യക്തമായൊരിടം. കണ്ണിലെ നനവിനാൽ തെന്നി നിൽക്കുന്ന ചാമ്പമരങ്ങൾ സ്വാഗതം ചെയ്യുന്നു. നരച്ച മഞ്ഞ പാവാട തുമ്പിനാൽ കോറിയിട്ട മണൽ ചിത്രങ്ങളിൽ അങ്ങിങ്ങായ്‌ സിഗരറ്റ് കുറ്റികൾ, വളത്തുണ്ടുകൾ. ഓടുകളിലൂടെയുരുണ്ടു വീഴുന്ന പന്തിന്റെ താളത്തിനൊത്ത് കനമുള്ള ശകാരങ്ങൾ. അകത്തുനിന്നാരവങ്ങൾ, ദാദയുടെ ബാറ്റിനാലുയരുന്നത്. കണ്ണിറുക്കി കാതോർത്തപ്പൊ അടുക്കളയിൽ നിന്നുമടക്കിപ്പിടിച്ച നേർത്ത തേങ്ങലുകൾ വേവുന്ന നെഞ്ചും പുകയാത്തടുപ്പും. കിണറ്റിലെ ആമയും വട്ടത്തിലാകാശവും. തെന്നി...

ശരീരമില്ലാത്തവർ

ഗിരീഷ് വര്‍മ്മപറയുന്നതെന്തും വായുവിലലയടിക്കുന്നുണ്ട്. കുഞ്ഞലകൾക്ക് പോലുമെന്ത് തീച്ചൂടെന്ത്നാറ്റമെത്രവഴുവഴുപ്പ്!അവരൊരു സംഘമാണ്. നാവറുപ്പ് സംഘം ഉയരും നാവുകളറുക്കുന്നോർ ചരിത്രത്തിൽ വീര സമരങ്ങളിൽ പുറംതിരിഞ്ഞുനിന്നോർ. നാവേറ് പാടി വളർത്തപ്പെട്ടവരെങ്കിലും നാക്കിനെല്ലില്ലാത്തോർ.ശരീരമില്ലാത്തോർ നുഴഞ്ഞു കയറുന്നവർ കയറുമിടങ്ങളിൽ കയറിയവർ മകുടങ്ങൾ പൊളിക്കും. ഏറുമാടങ്ങളിലിരുന്ന് വഴിതെറ്റിയലയന്നവർക്ക് നരകത്തിലേക്ക് വഴി ചൂണ്ടും. രാജ്യസംരക്ഷകരാണെന്ന് നടിക്കുമ്പോൾ കാടും മേടുമവർ ചുട്ടെരിക്കും. ഒറ്റയാന്റെ ചെയ്തികളാണ് മനുഷ്യകൃഷിയിടങ്ങളിൽ സംഘമിറങ്ങുമ്പോൾ.ശരീരമില്ലെന്നത് പോകട്ടെ ശുദ്ധമായി നയിക്കേണ്ടുന്ന ഒരാത്മാവുമില്ലന്നതാണ് കഷ്ടം!വെറും ശബ്ദങ്ങൾ മാത്രം ചോര കുടിക്കുന്ന...

ഉറക്കമില്ലാത്തവർ വാഴ്ത്തപ്പെടട്ടെ

അനു തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാല, തിരൂർരാത്രി കുറുകുമ്പോളുള്ളിലൊരു ആന്തൽ വിലങ്ങും.നിവർക്കാത്ത ചുളുങ്ങിയ പുതപ്പുവിരികൾ, ഓർമ്മകളുടെ വെട്ടത്തിൽ വട്ടം കൂടുന്ന ഈയാം പാറ്റകൾ, മറിച്ചും തിരിച്ചും നോക്കുന്ന ഡയറി പേജുകൾ. ഇവരുടെയൊപ്പം...

അഭിമുഖം

കവിത നിഷ നാരായണൻ നമസ്കാരം. ഞാനൊരു ലോകപ്രശസ്ത എഴുത്തുകാരിയാണെന്നു വിചാരിക്കുക. സുഹൃത്തേ,ചിരിക്കണ്ട. ലേശം അങ്ങനെയങ്ങു വിചാരിക്കൂ. നോവലാണ് എന്റെ തട്ടകം. നോവല്‍ എന്ന സാഹിത്യത്തിന് യാഥാര്‍ഥ്യവാദികള്‍ അയിത്തം കല്‍പിക്കുന്നതിനെപറ്റി എനിക്കറിയാം. Fiction എന്ന പേരു തന്നെ ഫിക്ടീഷ്യസ് അത്രേ. മൈക്ക് നേരെ പിടിച്ചാട്ടെ എനിക്ക് ചിലത് പറയാനുണ്ട്. അഭിമുഖങ്ങള്‍ പൊതുവെ...

തുരുത്ത്

കവിതരാഹുല്‍ ഗോവിന്ദ്തുരുത്തീന്ന് പാതിരാത്രി ഉൾക്കടലിലേക്കു ബോട്ടുനീങ്ങുംമീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു റേഡിയോപാടും.തുരുത്തില് പാതിരാത്രി എയ്ത്തുനക്ഷത്രം വഴിതെറ്റി വീഴുംപാതയോരത്തെ നനവഴിയാ മണലിൽ മാണ്ടുകിടക്കും,വെളുപ്പിനു തിരികെട്ട് മാഞ്ഞുപോകും 2 അവിടെ ഉപ്പുറവയുള്ള ഉൾക്കാട്ടിൽ നിറയെ കാട്ടുചെമ്പകങ്ങളാണ്നിലാവുണ്ടെങ്കിൽ,കടപടാന്നു, ബോട്ട് തീരമകന്നാൽ, കാറ്റിൽ ചെമ്പകപൂക്കൾ വാടിവീഴും.അതുംവാരി കിടക്കയിൽ വിതറി പെണ്ണുങ്ങളുറങ്ങും.മത്തുപിടിക്കുന്നതെ- ന്തെന്നറിയതെ പിള്ളേരു ചിണുങ്ങും...നീന്താനായും., നിത്യമാം നീലവെളിച്ചം. 3 മഴക്കാലമെങ്കിൽ ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം മീൻമുള്ളുമൊഴുകിവരും,വള്ളം മിന്നലിൽ രണ്ടാകും,നിലാവ്... നനഞ്ഞുകുതിർന്നു വീർത്തങ്ങനെഅല്ലെങ്കിൽ,അടുത്ത വെയിലത്തെല്ലാം ഉണങ്ങിനിവരും, ആകാശത്തകലേക്ക് അപ്പൂപ്പൻതാടികളെയ്യും സമയം ചുരുട്ടിച്ചുരുട്ടി ഉറുമ്പുകളെ കൂടൊരുക്കാൻ വിളിക്കും. 4 ഉൾക്കടലുകൊണ്ട ബോട്ടെല്ലാം ഏഴാംനാൾ തിരയിറങ്ങും, തീരമണയും തുഴയൊതുക്കും.വലയഴിച്ചാൽപതിനൊന്നാം നൂറ്റാണ്ടിലെ പവിഴപ്പുറ്റ് പാതിരക്കാറ്റ് പിരാന്ത് പേക്കൂത്ത്... 5 ഓളപ്പെരുപ്പം നോക്കി, മീൻവെട്ടും നിഴലുകൾ , വലകൾ, വേനലുകളടുക്കിവെക്കും ഞരമ്പുകൾ,കാറ്റിനെപ്പ(ച്ചു)റ്റിയും റേഡിയോ പാടും.ഉറക്കപ്പടികളിൽ, ദൂരെ , വഴിമറന്ന...
spot_imgspot_img