Homeകവിതകൾ

കവിതകൾ

ഒരു വരിയിലൂടെയൊരു യാത്ര

കവിതസൗമ്യ. സി അവർ വരിയൊപ്പിച്ചാണ് നീങ്ങുന്നത് എന്റെ നുഴഞ്ഞുകയറ്റം കണ്ടിട്ടാവണം അവരിൽ ചിലർ അന്ധാളിക്കുകയും പരിതപിക്കുകയും അസഭ്യം പുലമ്പുകയും ചെയ്തു. അവരുടെ വരിയൊത്ത യാത്രക്കു ഇളക്കം സംഭവിച്ചിരിക്കുന്നു. അവരുടേത് മുൻകൂട്ടി നിശ്ചയിച്ച ഒന്നാണല്ലോ അവരുടെ വസ്ത്രങ്ങൾ മണ്ണ് തിന്നതാവണം അവസാനത്തെ പുഴുവും ഭക്ഷണം കഴിഞ്ഞു മടങ്ങുന്നത് കണ്ടു. ഇപ്പോൾ...

ഹാർമോണിയം ശ്വസിക്കുമ്പോൾ

ഹിലാല്‍ അഹമ്മദ്‌ഹാർമോണിയം ശ്വസിക്കുമ്പോൾ സ്വപ്നത്തിൽ ഞാൻ ഇനിയും തുറക്കാത്ത തവിട്ടുനീല പെയിന്റടിച്ച വാതിൽ കര കര ശബ്ദത്തിൽ ആരോ തുറന്നടക്കുന്നു സിരകളുടെ കരിനീലയിൽ നിന്ന് അല്പമൂറ്റി മേലാകെ വയലറ്റ് നിറത്തിൽ രാവിന്റെ ഒച്ച പൂക്കുന്നു തെളി നീലയുടെ ആകാശത്ത് കൊത്തിപ്പിരിഞ്ഞ അമ്മക്ക് ഒരു കോങ്കണ്...

പൊൻ മരം

കവിത അനിലേഷ് അനുരാഗ് മുതിർന്നൊരു മരം മുറിച്ചെടുത്ത് പണിത വാതായനങ്ങൾ പോലെകനമുള്ള സ്വർണ്ണക്കട്ടി ഉലയിലുരുക്കിയ കണ്ഠാഭരണങ്ങൾ പോലെഒരേ ധാതുക്കളിൽ നിന്ന് നാമുണ്ടായിനീ എനിക്കു വേണ്ടി പൊടിച്ച പൊൻ മരം,അസഹനീയമായ ആത്മഹർഷം,ജന്മങ്ങളിൽ തിരഞ്ഞ അജ്ഞാതപുഷ്പം,എൻ്റെ ചിറകുവിടർത്തിയ പ്രണയാകാശം,നീ എന്ന് ഞാൻ തെറ്റിവായിച്ച ഞാൻആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

അമ്പിളിവട്ടം

അജിത് പി.പിമൂന്നു വയസ്സുകാരന്റെ ചിത്രത്തിൽ അമ്പിളിയൊരു വെള്ളിവര പോലെ!അയാൾ ചിരിക്കുന്നു. തിരുത്തുന്നു.ആകാശത്തൊഴുകുന്ന വെള്ളിപ്പുഴയല്ല കുട്ടീ, ചന്ദ്രൻ.അതിന്റെ അരികുകൾ, തന്നെത്തന്നെ ചുറ്റി കിണറു പോലെ വട്ടമായിരിക്കുന്നു.കുട്ടിയ്ക്കു കാണുവാനായ് അയാൾ ക്ലിക്കുന്നു ചന്ദ്രനെ, ഫോണിൽ.അവൻ കാണട്ടെ, വിരലുകൾ കൊണ്ട് സൂം ചെയ്തു പോകുമ്പോൾ ജീവിതം എങ്ങനെ വട്ടത്തിലിരിക്കുന്നുവെന്ന്.'ഇതാ നോക്കൂ, ഈ ഫോട്ടോയിൽ നോക്കൂ.'കുഞ്ഞിവിരലുകൾ കൊണ്ട് ആകാശം സൂം ചെയ്ത് അവൻ നിലാവുപോലെ ചിരിക്കുന്നു.എടുക്കുമ്പോൾ മങ്ങിപ്പോയ...

ശിശുദിനം ഗാസയിൽ

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്വായനാദിനം വരുന്നു. ഇവിടെ പി.എൻ പണിക്കറുണ്ട് കുഞ്ഞുണ്ണി മാഷുണ്ട് വായനയുടെ ചക്രവാളങ്ങളിലേക്ക് നീന്താൻ പഠിപ്പിച്ചവർ അല്ലെങ്കിൽ ധാരാളം റഷ്യൻ കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട് എം.ടിയും ബഷീറും തകഴിയും എല്ലാവരുമുണ്ട്.സ്വാത്രന്ത്യ ദിനം വരുന്നു. ഞങ്ങൾക്ക് പതാകകൾ കലാപഭൂമികളിലെ തെരുവുകളിൽ പ്രയാസപ്പെട്ട് ഒളിപ്പിക്കേണ്ടതില്ല. ഞങ്ങളുടെ ജനഗണമനയ്ക്ക് യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടവരെ നോക്കി ചങ്ക് പൊട്ടി കരയേണ്ടതില്ല.പരിസ്ഥിതി ദിനം...

ഫാസിസ്റ്റുകാലത്തെ വർത്തമാനം

റബീഹ് എം.ടിചുരുട്ടി പിടിച്ച മുഷ്ടികളെ അവർ അടിച്ചൊതുക്കും. ഉയർന്ന് കേൾക്കുന്ന ശബ്ദങ്ങളെ അവർ തല്ലിക്കെടുത്തും. മഷിത്തുള്ളി കിനിയുന്ന പേനത്തുമ്പുകളെ അവർ ഒടിച്ചുകളയും. ഒപ്പിയെടുക്കുന്ന കാമറ ചില്ലുകൾ അവർ തെരുവിൽ ചിതറിക്കും. എതിരിൽ വരുന്ന ചോദ്യങ്ങളിൽ അവർ ചോദ്യചിഹ്നം നിരോധിക്കും. തെരുവുകളിൽ പുക വിതച്ച് അവർ രക്തം കൊയ്യും. അധികാരങ്ങളെ കൈയ്ക്കു...

അമ്മക്കളി

കവിത കീർത്തന പ്രസീന ചിത്രീകരണം : സുബേഷ് പത്മനാഭൻകുഞ്ഞിലേ, അമ്മേം കുഞ്ഞും കളിക്കുമ്പോ എനിക്കെപ്പോഴും അമ്മയാകാനായിരുന്നു ഇഷ്ടം.പുലർച്ചെ കോഴി കൂവുമ്പോ ഞാനുമെണീക്കും. മുടി ചുരുട്ടിക്കെട്ടി,കണ്ണു തിരുമ്മി മുഖം കഴുകി അടുക്കളയിലെത്തും.ഇന്നലെ പ്ലാൻ ചെയ്തമാതിരി രാവിലത്തേക്കുള്ള, ഉച്ചക്കേക്കുള്ള സകലതും വച്ചുണ്ടാക്കും. കെട്ട്യോനെണീക്കുന്ന നേരത്ത് ബെഡ് കോഫിയുമായി ഹാജരാകും. തൊട്ടിലിൽ നിന്ന് കരയുന്ന കുഞ്ഞിനെയുമെടുത്ത് രണ്ട് റൗണ്ട് നടക്കും.അദ്ദേഹം...

ഭൂതസ്വനം

റോബിൻ എഴുത്തുപുരനിന്റെ കണ്ണുകൾക്ക് അടക്കിപ്പിടിച്ച് കവിത പോലൊന്ന് ചൊല്ലിത്തരാനാകുംചിറകടി കേൾക്കുന്ന മരച്ചില്ലവരെ പറന്നുയർന്ന് കൊക്കുരുമ്മിടാനുംമഴച്ചെരുവിൽ നഗ്നമാകുന്ന വെയിലുടലിനെ കുത്തിനോവിക്കാനുംവെള്ളാരംകല്ലടുക്കിയ പുഴ മണ്ഡപങ്ങളെ തട്ടിത്തെറുപ്പിയ്ക്കാനുംഎന്റെ ഭൂതസ്വനങ്ങളിൽ......, അണഞ്ഞു പോവാനുമാകുംആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

ഭോഗിക്കപ്പെട്ട ഹൃദയം

റീമ കരീംപ്രണയത്താലെപ്പോഴെങ്കിലും നിങ്ങളുടെ തൊലി പൊള്ളിയടരുന്നത് പോലെ തോന്നിയിട്ടുണ്ടോ?അത്രമേൽ ആർദ്രമായി പ്രിയപ്പെട്ടവന്റെ/പ്രിയപ്പെട്ടവളുടെ ചുണ്ടുകൾ പതിഞ്ഞ ഇടങ്ങളിലെല്ലാം അഗാധഗർത്തങ്ങൾ രൂപപ്പെടുന്നത് നോക്കി നില്ക്കേണ്ടി വന്നിട്ടുണ്ടോ? ആകാശങ്ങൾ ഒളിപ്പിച്ചവയെന്നു മഷിയെഴുതിയ കണ്ണുകളിൽ നിന്നും ചോര വാർന്നൊഴുകുന്ന രുചി അറിഞ്ഞിട്ടുണ്ടോ? കിതപ്പുകൾ ചൂടാറ്റിയ രാത്രികളോർക്കുമ്പോൾ വേദന താങ്ങാനാവാതെ നെഞ്ചുപിളർന്നു പുറത്തുചാടിയ ഒരു മിടിപ്പ് ഇരുട്ടിലേക്ക് നടന്നുനീങ്ങുന്ന കാലൊച്ച കേട്ടിട്ടുണ്ടോ?വാക്കുകൾ രതിയിലേർപ്പെട്ട കവിതയിൽ നിന്നും ആത്മാക്കൾ ഉറക്കെ പാടുന്ന പാട്ടിലുണർന്ന്, നിലാവിന്റെ കിടക്കയിൽ ഉടലു തിരയേണ്ടി വന്നിട്ടുണ്ടോ?ഉണ്ടെങ്കിൽ, ഇത്രയറിയുക. നിങ്ങളുടെ...

വിപരീതങ്ങളുടെ ഐക്യവും സമരവും പ്രണയത്തിൽ

കവിത എം. സി. സന്ദീപ്പാതിവഴിയിൽ പ്രണയം നഷ്ടപ്പെട്ട ആണുങ്ങൾ പിന്നീടെന്തായിരിക്കും ചെയ്യുകയ്യെന്നോർത്തിട്ടുണ്ടോ...?!ഉറപ്പുള്ളടുത്ത കൊമ്പിലേയ്ക്കൊരു വാനരച്ചാട്ടം നടത്തി തലമാന്തി ഊറിച്ചിരിയ്ക്കും ചിലർ.പ്രതികാരത്തിന്റെ മുനമൂർച്ചകൾ അവളുടെ അടിവയറ്റിലേയ്ക്ക് തിരിച്ചിറക്കും അതും പോരാതെ, ഉള്ളും ഉടലും പൊള്ളിച്ചടർത്തും ചിലർ.വേറെ ചിലരവളുടെ സ്വഭാവ സർട്ടിഫിക്കറ്റ് തയ്യാറാക്കിയതിൽ മറുകിന്റെയെണ്ണം, തുടയളവ്,...
spot_imgspot_img