Homeകവിതകൾ

കവിതകൾ

കുഞ്ഞേനച്ഛന്റെ ചാവടിയന്തിരം

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത് ഇരിക്കുന്നവരാരും കരഞ്ഞേക്കല്ലെന്ന് കുഞ്ഞേനച്ഛന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്.കുഞ്ഞേനച്ഛന്റെ മരണത്തിന് എല്ലാവരും കോമാളി ചിരി ചിരിച്ചാല്‍ മതി.ആറ്റ പുല്ലിറങ്ങി കുഞ്ഞേനച്ഛന്‍ വെളിക്കിറങ്ങിയ പറമ്പെല്ലാം, ഒറ്റക്കിരുന്ന് പൂശാറുള്ള മൊട്ടക്കുന്നെല്ലാം കുഞ്ഞേനച്ഛനെ കാണുമ്പോള്‍ മാത്രം അനുസരണയോടെ നില്‍ക്കണ അമ്മിണി പശുവെല്ലാം വരിവരിയായി വന്ന് ചിരിച്ച് പോകട്ടെ.ഇനിയാര് അതിരിട്ട പറമ്പില്‍ വെളിക്കിരിക്കും. മൊട്ട കുന്നിലെ പെണ്‍ ദൈവങ്ങള്‍ കൊപ്പമിരുന്ന് കള്ള് പൂശും.' ഉടയോരില്ലാത്ത ഭൂമി പോലെയാണ് ഉറ്റവരാരുമില്ലാത്ത താനുമെന്ന് ' കുഞ്ഞേനച്ഛന്‍ പറയും.തെക്കേ തൊടിയില്‍ കുഞ്ഞേനച്ഛനും പടിഞ്ഞാറെ...

സ്വവർഗ്ഗാനുരാഗികളുടെ ദൈവം

ആദിഅവനെയുമ്മ വെയ്ക്കുകയെന്നാൽ ചരിത്രത്തെ തുപ്പലുകൂട്ടി തിന്നുക എന്നാണർത്ഥം... വെളിച്ചം വാരി തേച്ചിടങ്ങളിൽ വെച്ച് ചോര കൊണ്ട് തൊടുന്ന നേരം ഞങ്ങൾ സാഫോയുടെ വരികളുരുവിടാറുണ്ട്. അന്നേരങ്ങളിൽ, 377 തിരുമുറിവുകൾ ഞങ്ങളുടെ മേൽ പറ്റിക്കിടപ്പുണ്ടാകും.. ആ മുറിവുകളിലൂടെ ചരിത്രത്തെ കണ്ടെത്താം. പ്രണയത്തിന്റെ ചരിത്രം!!!എന്തുകൊണ്ടോ സോദോമിലേക്ക് പോകാൻ ഞങ്ങളിഷ്ടപ്പെട്ടിരുന്നില്ല.. അവിടെയുള്ള ദൈവങ്ങൾ ഞങ്ങളെ...

നുണയോണം

കവിത വി. ടി. ജയദേവൻമാവേലിയല്ലാ മര്‍ത്ത്യ വാമനപ്രഭുവിന്റെ കാലടിച്ചവിട്ടേറ്റു പാതാളലോകത്തേയ്ക്കു താണതു തുമ്പപ്പൂവും തെച്ചിയും തൊട്ടാവാടി- പ്പടര്‍പ്പും മുക്കുറ്റിയും പാടവും കാക്കപ്പൂവും.വരില്ലാ, ഓണം വന്നെന്ന് ഓടിയിങ്ങെത്താനവര്‍ മാവേലി രാജാവിന്റെ സിദ്ധിയുള്ളവരല്ലാ.....ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

നോക്കൂ…

ബിനേഷ് ചേമഞ്ചേരിപൂക്കളുപേക്ഷിച്ച ഘടികാരസൂചികൾ വെയിൽപ്പക്ഷികൾ കൊത്തിയെടുത്ത് നിഴൽച്ചിത്രങ്ങളിൽ തുന്നിപ്പിടിപ്പിക്കുന്നത് നോക്കൂ..!ചാമ്പമരച്ചുവട്ടിൽ അറവുമൃഗത്തിന്റെ രണ്ടു ചോരച്ച കണ്ണുകൾ ഉറുമ്പുകളുടെ ഒത്തൊരുമയെക്കുറിച്ച് ആശ്ചര്യപ്പെടുന്നത് നോക്കൂ..!കരിയിലകളുടെ കാതിൽ ചിതൽ മഞ്ഞച്ച ചുണ്ടുകൾ കൊണ്ടു മണൽ കാവ്യങ്ങളെഴുതുന്നത് നോക്കൂ..!ഇന്നലെകളെ ശവക്കച്ച പുതപ്പിച്ച് മറവികളുടെ തണ്ടിലേറ്റി അമാലൻമാർ നടന്നു നീങ്ങുന്നത് നോക്കൂ..!സ്വയം മുഖം...

ഹൃദയം

സൗദ അഹമദ്ഉടഞ്ഞ ചില്ലു പാത്രമാണ്. പെറുക്കി കൂട്ടാനോ അടുക്കി വെക്കാനോ ശ്രമിക്കരുത്.എറിഞ്ഞുടച്ചവനെ നോക്ക് കൊണ്ട് പോലും വേദനിപ്പിക്കാൻ കഴിയാത്തതാണ്.അടുക്കി കൂട്ടാൻ ശ്രമിക്കേണ്ട ഉള്ളുരഞ്‌ മുറിവ് തട്ടി നെഞ്ചം വിങ്ങിയല്ലാതെ കടന്നു പോകാനാവില്ല.വഴി മാറി പോകുക ചിതറി തെറിച്ചിടത്തു ചുരുണ്ടു കൂടി കിടന്നു മണ്ണിൽ പുതഞ്ഞു പോകും വരെ!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

അവസ്ഥാന്തരങ്ങൾ 

കവിത സീന ജോസഫ്മരണത്തിലേക്കെന്നപോലെയാണ്‌ അയാൾ അടിതെറ്റി വീണത്‌വല്ലാതിരുണ്ട ഒരു ആവാസവ്യവസ്ഥയിലേക്കാണ്‌ അയാൾ കണ്ണുകൾ തുറന്നത്‌പ്രേതാലയം പോലെ പാതി പണിതീർന്ന വീട്‌ കഴുക്കോലുകൾ ഭാഗം വയ്ക്കുന്ന ആകാശംഞെട്ടിവിറച്ച്‌ ഓടിമറയുന്ന മിന്നൽപ്പിണരുകൾ ചേറിൽപ്പുതഞ്ഞ്‌ അയാളുടെ പാതിമെയ്‌!(adsbygoogle...

പുക തിന്നവര്‍

സച്ചിന്‍ എസ്. എല്‍.പുകയുന്ന ചിന്തകള്‍ക്ക് വിലങ്ങില്ലാത്തയിടങ്ങളാണിനി വേണ്ടത്.ഞെക്കിപ്പിഴിഞ്ഞു കാച്ചിയ സര്‍ബത്തിനെരിവു പകരുന്ന പുകയില്‍- വെന്ത തലമുറയെ കട്ടപ്പുക- യെന്നാക്ഷേപിച്ച മാലോകരോട്തിന്ന പുകയില്‍ കുരുത്ത തീപ്പന്തങ്ങള്‍ ആളിത്തുടങ്ങുന്നുണ്ടിവിടെ- നിങ്ങള്‍ മുറുക്കിത്തുപ്പിയ ഇടങ്ങളില്‍………………………………………………………. ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

കവിയെവിടെ

ഉനൈസ് വട്ടപ്പറമ്പൻമേശപ്പുറത്ത് പേന മരവിച്ചിരിക്കുകയാണ്.. മഷിയെല്ലാം ആരോ തട്ടിമറിച്ചിട്ടിട്ടുണ്ട്.. നീരുവറ്റിയ ഒരു പുഴയെ ഓർമ്മിപ്പിക്കും വിധം അവ ഉണങ്ങിപ്പോയിരിക്കുന്നു..ഇപ്പോളയാൾ മഴ നനയാറില്ല.. കുന്നിൻ ചെരുവിലേക്കും നദിക്കരയിലേക്കും വരാറില്ല.. മാവിൻ കൊമ്പിലെ ഇണക്കിളികളെയും പാടെ മറന്നിരിക്കുന്നു..കുറച്ച് നാളായ് കവിഹൃദയം ചത്തിരിപ്പാണ്.. ചിന്തകൾ വേരിറങ്ങാൻ പ്രയാസപ്പെടുന്നു..അയാൾ എഴുതിയിരുന്ന ചുവരുകളെ കടലാസ് കഷ്ണങ്ങളെ ചിതല് മോഷ്ടിക്കുകയാണ്..ഇനി നിങ്ങൾ മലമുകളിലേക്ക് ചെല്ലണം.. താഴെ പ്രകൃതിയുടെ അനന്തതയിലേക്ക് നോക്കി കൂവി വിളിക്കണം.. നദിക്കരയിലേക്ക് ചെല്ലണം അടിത്തട്ടിലൊന്ന് മുങ്ങിനിവരണം..പതിയെ കാറ്റ് വീശിതുടങ്ങുമ്പോൾ നിങ്ങൾക്കൊരശരീരി കേൾക്കാം.. കാതോർക്കുക പ്രകൃതിയുടെ കവിതയാണത്..ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

നില(തെറ്റി)ച്ചവൾ

കവിതയാമിബാലഅവളുടെ നടത്തത്തിന് പതിനേഴ് നിലകളുണ്ട്. അതിന്റെ ആദ്യത്തെ നിലയിൽ കാപ്പിക്കപ്പും അവസാനത്തെ നിലയിൽ അലക്കുകല്ലുമായിരുന്നു പടികളിലെല്ലാമവൾ ചെടികൾ നട്ടു. ഇലകളുള്ളതും, പൂക്കളുള്ളതും. ചട്ടികളിൽ പലതിലും വഴുതനയും, കാന്താരിയും മുളപ്പിച്ചു. പോരാത്തതിന് മൂളിപ്പാട്ടും.(ചില ദിവസങ്ങളിൽ)എട്ടാമത്തെ നിലയിലെ വാതിലുകൾ തുടച്ചവൾ സമയം കളയും. തലവേദനയാണെന്ന് നുണ പറയും.(adsbygoogle = window.adsbygoogle || ).push({});(ചില ദിവസങ്ങളിൽ)രണ്ടാമത്തെ നിലയിലെ അടുപ്പുകല്ലിലവൾ ചിത്രങ്ങൾ വരയ്ക്കും. മോര്കറിയ്ക്ക് ഉപ്പ് കൂട്ടിയിടും(ചില...

നോവിന്റെ തൂവാല

അഫ്സൽ യൂസഫ്ഈ വേനലിനപ്പുറം നമുക്കുള്ളിൽ വീർപ്പുമുട്ടുന്ന മേഘങ്ങൾ മഴയായ് പെയ്യുമോ സമുദ്രത്താൽ ചുറ്റപ്പെട്ട തുരുത്തിൽ നിന്ന് എങ്ങനെയാണ് നീ പുറത്തുവരിക? നീയൊരു കിളിയായിരുന്നെങ്കിലെന്ന് ഇടക്ക് ഞാൻ ആശിച്ചു പോകാറുണ്ട് പക്ഷേ കൂട്ടിലടച്ച കളിയായാലോ? വടക്ക് നിന്നുവരുന്ന കാറ്റുകൾ ഇടയ്ക്കെല്ലാം നിൻറെ ശബ്ദം കേൾപ്പിക്കാറുണ്ട് പക്ഷേ...
spot_imgspot_img