Homeകവിതകൾ

കവിതകൾ

കടുക്

അവിനാഷ് ഉദയഭാനുകണ്ണെത്താത്തിടത്തോളം പരന്നു കിടക്കുന്ന കടുക് പാടങ്ങൾ. മഞ്ഞിന്റേയും മേഘങ്ങളുടേയും പുതപ്പുകൾക്കിടയിൽ നിന്നൊരു സൂര്യൻ കടുകു പൂക്കളിലേക്ക് മഞ്ഞയുരുക്കിയൊഴിക്കുന്നു.മോണക്കുള്ളിൽ വെരുകുകളെ പോറ്റുന്നൊരുവൾ താമസിക്കുന്നതിവിടെയാണ്.ഒട്ടുമേ മെരുങ്ങാതെ അവ തമ്മിലിടിക്കുന്ന ചില രാത്രികളിൽ അവന്റെ നാവ് സമർത്ഥനായ ഒരു വേട്ടക്കാരനാവുന്നു.മഞ്ഞുരുട്ടി നിറച്ച...

കഥയിൽ നിന്നും

കവിത സൗമ്യ.സി കഥയുടെ അങ്ങേതലയ്ക്കൽ നിന്ന് അയാൾ നടന്ന് കയറി വന്നു, ഒരേ അക്ഷരത്തിലൂടെ ഗോവണിയിലൂടെയെന്ന പോലെ. തലക്കെട്ടിലേക്ക് കൈകളുയർത്തി എന്തോ പറയാൻ ഭാവിക്കുകയാണ് അയാൾ. പിന്നീട്, രണ്ട് വരികളുടെ ശൂന്യതയ്ക്കപ്പുറത്തെ ശീർഷകത്തിൽ മലർന്നു കിടന്നു കൊണ്ട് "കഥ "എന്ന രണ്ടക്ഷരത്തെ ഉറ്റു നോക്കി. ശേഷം തല ചെരിച്ചു താഴേക്കു...

പ്രേതം

കവിത ഷംസ്   പാതിരാവിലൊരു പ്രേതമെന്റെ പാതിരാവണ്ടിക്കു കൈകാട്ടി   മഞ്ഞും മാറാലയും കൊണ്ടു മുറുക്കിവെച്ച ജനാല ഒറ്റച്ചിമ്മലിൽ സുതാര്യമായി.*   ഊരിവീഴുന്നു ഓർമ്മപ്പത്തായത്തിൻ ഓടാമ്പലുകൾ, ചിറകടിച്ചുയരുന്നു മറവിക്കുഞ്ഞുങ്ങൾ.   ഒരേ മരം മണം അതേ നഗരം തീരം   കാന്തമേറ്റതു പോലെൻ അകക്കാന്തികൾ, സ്വയം കുരുങ്ങിപ്പോയ ചിലന്തികൾ.   സമയത്തോടുള്ള വഞ്ചനയത്രേ ഓർമകളുടെ ജനിതകം.   അതിനാൽ പാതിരാത്രിയിലെ പ്രേമമേ, ഈ പാതിരാവണ്ടി നീയേ തെളിക്കുക തിരിച്ചെന്നെ നടത്തുക.   കാലമേ ഇനി ബാക്കിയായിട്ടുള്ളൂ.     *വിജയലക്ഷ്മിയുടെ...

മലകളെ പറ്റിയല്ല, മുലകളെ പറ്റിയുമല്ല, അവളെ പറ്റി മാത്രം…

ആദിമുലകളുടഞ്ഞ ഒരുവൾ മുലകളെ കുറിച്ചോർത്തു... ആദ്യം മനസ്സ് നീറ്റി പിന്നെ, മുലചുണ്ടിൽ മുറി വീണു, മുറി കീറി നിലാവിന്റെ പാൽ ചുരുന്നു..മനസ്സിനടിയിൽ കടലലറുന്നു!!ചുണ്ടുകൾ പുകക്കറയിൽ വരണ്ടു, അടിതട്ടിലെ ആഴമളക്കാൻ വന്നവർ, ആഴങ്ങളറിയതെ മടങ്ങിപ്പോയവർ..ഓർമ്മകൾ കളകീറി ഒഴുകി...!! പകൽമാന്യന്മാർ, സദാചാരത്തിന്റെ ചൂണ്ടകൊളുത്തലുകൾ, വെളുത്ത ജുബ്ബയ്ക്കടിയിലെ തുള വീണ...

ഒരു പുനർജ്ജന്മം

വൈശാഖ് വി.പിഎന്റെ ഓർമകളിൽ, ജീർണിച്ച മസ്തിഷ്കത്തില്‍, തണുത്തുറഞ്ഞ ഞരമ്പുകളിൽ, ചിതലെടുത്ത ഓർമകളിൽ, നീ  പിന്നെയും ജനിക്കുകയാണ് ഞാൻ തൊടുമ്പോഴെല്ലാം നീ ഉണരുകയാണ്.എന്റെ രാത്രികൾ മറന്ന നക്ഷത്രമേ.ഈ മനുഷ്യൻ ഒടുവിൽ കണ്ടുമുട്ടിയത് നിന്നെയായിരുന്നു. ആദ്യമായി കണ്ടതൊന്നും ഓർമിപ്പിക്കരുത്. ഹൃദയത്തിൽ ക്ഷതമേല്പിക്കരുത്. ക്ഷതമേല്പികേണ്ടത് എന്റെ വിരലുകളിലാണ്.നീ തൊട്ടപ്പോഴാണ് ഞാൻ ആകാശത്തിലേക്ക് പറന്നത്. നീ തൊട്ടപ്പോഴാണ് ഞാൻ വേരുറച്ചു പടർന്നത്. നീ...

മഞ്ഞിനടിയിലെ തീപ്പെട്ടി

കവിത മനോജ് കാട്ടാമ്പള്ളിമരണത്തിനുനേരെ തീപ്പെട്ടി കത്തിച്ചു കാണിച്ച് അതിജീവിക്കാനായുന്ന പെണ്‍കുട്ടിയുടെ കഥ*യാണ് ഞാനപ്പോള്‍ വായിച്ചത്മഞ്ഞിനടിയില്‍പ്പെട്ട് അവള്‍ മരിച്ചുപോയതിന്‍റെ സങ്കടം പുസ്തകം അടച്ചുവെച്ചപ്പോഴും പിന്തുടര്‍ന്നു.നക്ഷത്രങ്ങളുടെ ചിത്രമുള്ള തീപ്പെട്ടിയുരച്ച് ഒരുപാട് സിഗരറ്റുകള്‍ വലിച്ചു.വാസ്തവത്തില്‍ മഞ്ഞില്‍ മരിച്ച പെണ്‍കുട്ടിയെക്കുറിച്ചോര്‍ത്ത് മാത്രമാണോ ഞാനിന്ന് ഇത്രമാത്രം അസ്വസ്ഥനാകുന്നത്?കടയടച്ച് വീട്ടിലിരിക്കുന്ന സാധാരണക്കാരനായ ഒരു മനുഷ്യന്‍ എന്തിനാണ് മഞ്ഞിനെക്കുറിച്ചും മഞ്ഞുകാലത്തെക്കുറിച്ചും ചിന്തിക്കുന്നത്?വിഷാദം തണുപ്പുപാകിയ ഈ രാത്രിയില്‍ ഏകാന്തതയുടെ മഞ്ഞുമലയില്‍ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിതേയില്ല.തീപ്പെട്ടി കത്തിച്ചു കാണിച്ച് മരണത്തെ അതിജീവിക്കാനായുന്ന ഒരു...

ഞാനിന്ന്

ബിന്ദുബാബുപൂക്കാൻ മറന്ന പാരിജാതവും... തളിർക്കാൻ മടിക്കും തേൻമാവും...വിടരാത്ത മുല്ലയും നിറം മങ്ങിയ ചെമ്പനീർപ്പൂക്കളും എന്റെ സ്വപ്നങ്ങളിലേക്ക് ചേക്കേറിത്തുടങ്ങി....പാട്ടു മറന്ന ഒറ്റമൈന തലയ്ക്കു ചുറ്റും വട്ടമിടുന്നു....താളം പിഴച്ച രാപ്പാടിതൻ ഗീതം കാതുകളെ നിറയ്ക്കുന്നു...ലക്ഷ്യം മറന്നൊരു പത്തേമാരി കറുത്ത കൊടിയേന്തി എനിക്കു നേരെ കൈനീട്ടി ഒഴുകി വരുന്നു..കടിഞ്ഞാൺ കൈവിട്ടുപോയൊരുള്ളവുമായെ- ത്തിപ്പിടിക്കട്ടെ ഞാനെന്റെ പത്തേമാരിയെ... ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

നിന്നെ കാണാൻ തോന്നുമ്പോൾ

ജുനൈദ് അബൂബക്കര്‍നീ കൂടെയില്ലാത്തസമയത്താണ് നിന്നെ കൂടുതൽ കാണണമെന്ന് തോന്നുന്നത്അതിനെന്തുചെയ്യുമെന്നോർത്ത്, നിന്നെക്കാണാൻ ഒറ്റയ്ക്കിരുന്ന് വർത്തമാനം പറയാൻ ഏതെങ്കിലുമൊരു കടൽത്തീരത്തേക്ക് ഞാനെന്റെയുള്ളിൽ നിന്നിറങ്ങിയിറങ്ങിപ്പോകുംനീയവിടെക്കാണില്ലന്നെനിക്കുറപ്പാണ് ഞാനവിടെയുണ്ടെന്ന് നിനക്കുമറിയില്ലല്ലോഇതൊക്കെയോർത്തോർത്തിരിക്കുമ്പോൾ കടലിൽ നിന്ന് നിന്റെ മുഖമുള്ളൊരു മത്സ്യകന്യക കയറിവന്ന് വെയിൽകായുംനനഞ്ഞ ചുരുണ്ട തലമുടിയുണക്കാൻ കൈകൾകൊണ്ട് കോതിക്കൊണ്ടേയിരിക്കുംതമ്മിൽ പരിചയമില്ലാത്തവരെപ്പോലെ ഞങ്ങൾ രണ്ടുവഴിക്ക് കണ്ണുകൾ പായിക്കുംഅവളവിടെയുണ്ടോയെന്ന്...

തോന്നൽ

(കവിത)ജയകുമാർ മല്ലപ്പള്ളി എന്റെ സ്വപ്നത്തിൽ ഒരു കരുത്തൻ കാടിറങ്ങുന്നു . അടവിയിലെ ഇടവഴി അവന്റേതെന്നും എന്റെ നടവഴിയല്ലെന്നും ഉറക്കെ പറയുന്നവൻ. വാക്ക്‌ പോരിനൊടുവിൽ ഇക്കോ ടൂറിസത്തിന്റെ ചൂണ്ടു പലകയിലേക്ക് വിരൽ നീണ്ടപ്പോൾ അവന്റെ കണ്ണുകളിൽ പുച്ഛം! പരിസ്ഥിതി ലോല- പ്രശ്നരഹിത പ്രദേശമെന്ന് പറയവേ 'വാടകക്കാരൻ' എന്ന അവന്റെ അഭിസംബോധനയിൽ ജാള്യത...

ബേത്തി

റാവുളഭാഷാ കവിത സുകുമാരൻ ചാലിഗദ്ധഅല്ലക്കിണാവാ ബാവെൻ്റ - മൈത്തിനിപ്പെണ്ണു ചന്തപ്പലാ... ബളളിറുക്കാവില ബളെമു പോറാ ബാവിലിയക്കിൻ്റ ചിന്തെമു പോറാചിക്കിപ്പെരിയാട്ടി ചീരക്കുണ്ടാത്തെ മഞ്ചോണ മലയില മാന്നും പെറ്റ മൈച്ചെറ ബെട്ടിന്ന ഗുണ്ടും മുളെച്ച ചൂരിഗഡ്ഡിലിയ തുപ്പച്ചുവാന്തവാ ..ആവുല്ലുപ്പാക്കി ഈഗഡെ ബാത്തമ മാവുൻ്റ കണ്ണുക്കു ബെന്തക്കുവാങ്കു ബെയില്ലുമറെച്ചെങ്കു...
spot_imgspot_img