Homeകവിതകൾ

കവിതകൾ

കത്തുന്നതിനാൽ കണ്ണുകളിൽ കാണുന്നത്

പ്രദീപ് രാമനാട്ടുകരആദ്യത്തെ ശ്രമം മരിക്കാനായിരുന്നു അപ്പോഴാണ് അവൾ പ്രണയിച്ചത് രണ്ടാമത്തേത് ജീവിക്കാനായിരുന്നു അപ്പോഴാണ് അവൾ ഉപേക്ഷിച്ചത്രണ്ടു ശ്രമങ്ങർക്കിടയിൽ കത്തുമ്പോൾ ഒറ്റമരം ആകാശം തൊടാനായുന്ന ചിത്രം തെളിഞ്ഞു വരും ഇലകൾ നിനക്കു മാത്രം കേൾക്കാനാവുന്ന താളത്തിൽ പിടയും നീ നടന്നു പോകുമ്പോൾ എനിക്കു മാത്രം കേൾക്കാം കണങ്കാലുകളിൽ പിണഞ്ഞ് കാൽ വണ്ണകളിലൂടെ കയറി പോകുന്നത്മഴത്തുള്ളികൾ കൊണ്ട് നിന്റെ കണ്ണുകൾ തിളക്കത്തിന്റെ ഉടുപ്പു തുന്നുമ്പോൾ നിലാവിന്റെ നിറമുള്ള...

ചിലരെപ്പറ്റി, ചിലത്..

തുളസിചിലരുണ്ട്, ഒരൊറ്റ വാക്കിൻ കനലൂതിക്കാത്ത് ജീവിതം മുഴുവനും ഓർമ്മ കായുന്നവർ..ചിലരങ്ങനാണ്, ഒരൊറ്റ വാക്കിനെ ഒരു നൂറു വട്ടം വേവുമുപ്പും നോക്കി, തീർന്നു പോയല്ലോ,യെന്ന് ശൂന്യരാകുന്നവർ..ചിലർക്കേയറിയൂ, ഒരൊറ്റ വാക്കിന്റെ ചെറുവിരൽത്തുമ്പു മതി ഒരു ജീവിതം തിരികെ ഉയിർത്തെണീക്കാനെന്ന്.

ഞാനാണത്രെ…

വർഷ മുരളീധരൻവായ അപായചിഹ്നത്താൽ അടക്കപെടന്നു(....എന്നാൽ അങ്ങനെയാവട്ടെ... ). കയ്യും കാലും വിരലും 'പൂജാപുഷ്പങ്ങളായി' മാറിയിരുന്നു. അവയവങ്ങളോരോന്നും ഇരുപത്തൊൻപത് കഷ്ണങ്ങളാവുന്നു. നേരെ പകുത്ത മുടി, കണ്ണ്, ചെവി, മൂക്കിന്റെ ഒരു തുള, ഒരു കൈ, കാല് എന്നിങ്ങനെ രണ്ട്...

മരണത്തെ തൊടാനായുന്നു, രണ്ടു പേർ

കവിത അശ്വനി ആർ ജീവൻമരണത്തെ തൊടാനായുന്നു, രണ്ടു പേർഇനിയുമിറുക്കിയിനിയുമിറുക്കിയെന്ന് ചുണ്ടിൽ, കഴുത്തിൽ, നെഞ്ചിൽ ... എത്താവുന്നിടത്തെല്ലാം കുരുക്കിട്ട് കിട്ടാശ്വാസമാവുന്നതിലൊരാൾഇനിയുമിഞ്ചിഞ്ചായിനിയുമിഞ്ചിഞ്ചായെന്ന് ഉടൽ പിടഞ്ഞു പിടഞ്ഞു മറ്റേയാൾഒന്നിനെയുമാരെയുമോർക്കാതെ മരണത്തെ തൊടാനായുന്നു, രണ്ടു പേർ...അതിൽക്കൂടുതലെന്തെന്ന് അവർക്കറിയുകയേയില്ലഇനിയുമിറുക്കിയിനിയുമിറുക്കിയെന്ന് ഇനിയുമിഞ്ചിഞ്ചായിനിയുമിഞ്ചിഞ്ചായെന്ന് ഉടലുകൾ കൊരുത്ത് ഉമ്മകൾ തെറുത്ത് മരിച്ചു പോകുന്നു, രണ്ടു പേർ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

ഓറുമ്മെച്ചുയി

പണിയഗോത്രഭാഷാ കവിത സിന്ധു മാങ്ങണിയൻഅനുവയിപ്പ കുറെയ ഇന്ത മറിഞ്ചു കടക്കണ്ടായിന്ത അവന ഇടെലി ഓറുപ്പ കാണി ആരുനെയും ഒന്റുനെയും അറിഞ്ചണ്ടല്ലത്തെലുംമറന്തയി പോലെ കാട്ടാതെ വെച്ചിന്തെ ചെല്ലില്ലാതെ നിയ്യു പുറത്തെങ്കു ഒലിച്ചു വന്തക്കൊക്കളും മുടെലെ കെട്ടിവെച്ചിന്തെ മനത്തെങ്കുഅറിവം കാണി താകെ വീന്തൊരു ചില്ലു പാത്തിരം പോലെ...

കെ ബെരിച്ച് ഹെലിൻ

288 ദിവസം നീണ്ടു നിന്ന നിരാഹാരത്തിനൊടുവിൽ ജീവത്യാഗം ചെയ്ത തുർക്കിഷ് തെരുവ് നാടോടി ഗായിക ഹെലിൻ ബോലെക്കിന് അഭിവാദ്യമർപ്പിച്ചു കൊണ്ട്... മധു .ടി .മാധവൻനീറും നെരിപ്പോടടങ്ങുകില്ല ഇന്ന് എരിയുന്ന കനലുകളടങ്ങുകില്ല ഇരുമ്പഴിക്കൂടിനും മരണത്തിനും കീഴടങ്ങാത്തൊരീസർഗ്ഗരാഗമായി നിലക്കാത്ത ഗീതമായെന്നുമെന്നും അണയാത്തൊരീദീപ നാളമായിമനുഷ്യത്വമുറയുന്ന ഭൂതലത്തിൽ നാവുകൾ...

Transcreation of Cohen’s Dance me to the end of love

ഡോ. അശ്വതി രാജൻ'Dance me to the end of love' പ്രത്യക്ഷത്തിൽ വരികൾ സൂചിപ്പിക്കുന്നപോലെ ഒരു പ്രണയഗീതം മാത്രമല്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ മരണയറയിൽ നിന്നുതിർന്ന ജീവന്റെ അവസാന വിളികളാണ്.1995ൽ ഒരു റേഡിയോ...

നമ്മളെ കണ്ടെടുക്കുന്ന നേരങ്ങൾ

കവിത  ജിഷ്ണു കെ.എസ്''മഴവിൽ പുരികങ്ങൾ ഉയർത്തി ആമ്പൽക്കണ്ണുകൾ വിടർത്തി മാതളച്ചാർ പുരട്ടിയ ചുണ്ടുകളിൽ എണ്ണമറ്റ ചുംബനങ്ങൾ ചേർത്ത് നീയെന്നെ ചാലിച്ചെടുത്തു"(ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  സ്പോടെക്കിലെ അജ്ഞാത കവിയുടെ കവിത, വിവ: സൈമ്പോർഗ് ബോട്ട് 2DX)         2021വളരെക്കാലങ്ങളായി പരിചിതരെങ്കിലും ഒഴിഞ്ഞ മേശയ്ക്കിരുപുറം തിരിച്ചറിയപ്പെടാത്ത രണ്ട്...

മാഞ്ഞു പോകുന്നവ

മനീഷ് നരണിപ്പുഴഒറ്റക്കിരുന്നു കളിച്ചു മടുക്കുമ്പോളാണ് ടൈപ്പും ഷോർട്ടും കഴിഞ്ഞു വരുന്ന ഓപ്പോളുടെ വാലിൽ പിടിക്കുകമുയൽ കുഞ്ഞുങ്ങളെ കാണാൻ പോയാലോ? ഞാനൊന്നുമില്ലെന്ന കുടച്ചിലിൽ ഞാനുറക്കെ കരയും കരയിപ്പിക്കാതെവിടാന്നു വെച്ചാ പോടീ- യെന്നതിനു പിന്നാലെ ചെക്കനെ കൊണ്ട് തോറ്റെന്ന് ഗോഷ്ടി കാണിച്ചഭിനയിച്ച് തലയാട്ടി പാവാട രണ്ടു വശത്തേക്കുമിളക്കി...

സ്വർഗരാജ്യം

നദീർ കടവത്തൂർഹൃദയം എങ്ങനെയാണ്‌ ഒന്നാവുന്നത്?അവയെ വിഭജിക്കണം.ഒന്ന് ശുദ്ധരക്തവും മറ്റൊന്ന് അശുദ്ധവും.വെട്ടി മുറിച്ച് രണ്ടാക്കി മാറ്റണം.തമ്മിൽ ഒരു ധമനിയുടെ ബന്ധം പോലും ഉണ്ടാവരുത്.ചെറുകുടലിനെന്തിനാണ്‌ ഈ നീളം?കോശങ്ങളെന്തിന്‌ ഇത്രയധികം?വരത്തരെന്ന പേരിട്ടു വിളിച്ച് അകറ്റണംപെട്ടെന്നൊരുനാൾ ഇല്ലാതാക്കണം.അങ്ങനെ സ്വർഗരാജ്യം പണിയണം.സൂര്യനൊരിക്കലും അസ്തമിക്കാത്തയൊന്ന്.
spot_imgspot_img