Homeകവിതകൾ

കവിതകൾ

നോട്ടപ്പൂവ്

കവിതരാജന്‍ സി എച്ച്എന്‍റെ തോട്ടത്തില്‍ വിടരാത്ത ഒരു പൂവായിരുന്നു അവള്‍.അവള്‍ വിടരുമെന്ന് കാണുന്ന ചെടികളെയൊക്കെയും വെള്ളമൊഴിച്ചും വളമിട്ടും അണുക്കളെയോടിച്ചും പരിപാലിച്ചു പോന്നു.പൂക്കള്‍ വിടര്‍ന്നു. വിടര്‍ന്നതൊന്നുമെന്നാല്‍ അവളായില്ല.നിറത്തിലോ മണത്തിലോ രൂപഭംഗിയിലോ ഒന്നുമവളായില്ല.അങ്ങനെയാണെന്‍റെ കാന്‍വാസിലവളെ പകര്‍ത്താന്‍ ശ്രമിച്ചത്.വരയില്‍ അവളുണ്ടുള്ളില്‍. നിറത്തില്‍ അവളായില്ല കാന്‍വാസ്. അവളുടെ നിറം ഉടല്‍ മുടിയഴക്അവളുടെ ചിരി സ്വപ്നങ്ങള്‍ വിരലുകള്‍ രൂപാകൃതി ഒന്നിലും തെളിഞ്ഞില്ല അവള്‍.അവള്‍...

കടൽവക്കത്തെ വീട്

(കവിത)അബ്ദുള്ള പൊന്നാനി  കടൽ വക്കത്തെയെൻ്റെ വീടിനെ കടലമ്മ കണ്ണ് വെച്ചിട്ട് കാലമേറെയായി.വീട് ചോദിക്കാനായിവന്ന തിരമാലകൾ എത്ര തവണ മുറ്റത്ത് വന്നു തിരിച്ചുപോയി.മീൻ മണമുള്ള വീട്ടിൽ മുറുക്കാൻവാസന വിരിയുന്ന ചുണ്ടിൽ കെസ്സിൻ്റെ വരികൾ മൂളുന്ന നേരംകാറ്റൊന്ന് വീശിയാൽ മഴക്കാറ് മാനത്ത് കണ്ടാൽ കണ്ണ് നട്ടിരിക്കുന്ന ഉമ്മയുടെയുള്ളമൊരു കടലാവും.ഉപ്പിൻ്റെ  രുചിയുള്ള...

പ്രണയദിനം കഴിഞ്ഞ്‌ പിറ്റേന്ന് പകൽ

കെ എസ്‌ കൃഷ്ണകുമാർഉത്സവപ്പറമ്പുപ്പോലെ ചവറുകൾ ബാക്കിവാക്കുകൾ. വിൽക്കാതെ ആരും വരാതെ കാത്തുകാത്തുറങ്ങിയവ ഇനി കരയില്ലെന്ന് മുഖം തുടയ്ക്കുന്നു. ജീവിക്കാൻ പ്രണയമൊന്നും വേണ്ടെന്ന് കവലയിലെ മരക്കൊമ്പിൽ തുണ മരിച്ച കുരുവി പിറുപിറുക്കുന്നു. വരുംവരുമെന്ന് ഒടുക്കം കണ്ണു വിളക്കായി മാറിയ വേഴാമ്പലാണിപ്പോൾ തലമുണ്ഡനം ചെയ്ത്‌ ഇതുവഴി പുഴയുടെ ഉള്ളിലേക്ക്‌ നടന്നത്‌‌. മൂലകളും  മുറ്റങ്ങളും ചെടിമറവുകളും വഴികളും വരാന്തകളും നിറയെ വർണ്ണച്ചരടുകൾ സമ്മാനപ്പൊതിക്കടലാസുകൾ യുദ്ധം തീർന്ന് തിരികെപോകുന്ന കപ്പൽപ്പടകൾ, ഭൂമിയാകെ ഇഷ്ടത്തിന്റെ കടൽ. ചുംബിച്ചുതീരാത്ത ചുണ്ടുകൾ വിറയ്ക്കുന്നത്‌ കേൾക്കുന്നുണ്ട്‌, മുഖമാകെ...

ട്രോൾ കവിതകൾ – ഭാഗം 34

വിമീഷ് മണിയൂർ മഞ്ഞനിറം കാക്കയ്ക്ക് മഞ്ഞനിറം കൊടുക്കുകയായിരുന്നു ഒരു കുട്ടി. അവൻ്റെ അമ്മ ചോദിച്ചു: കറുപ്പല്ലേ കാക്ക. അതെ, വെയിലത്തിറങ്ങി കുളിച്ചപ്പോൾ നനഞ്ഞതാണ്. ഖേദിക്കുന്നു ചാടിക്കൊണ്ടിരുന്ന തവള ആകാശത്തിൽ സ്റ്റക്കായി. അത് തന്നെത്തന്നെ ഉന്തി നോക്കി. പൊടുന്നനെ മെസ്സേജ്...

എന്റെ അയൽക്കാരിയാകാൻ പോകുന്ന പെൺകുട്ടീ

ഉനൈസ് വട്ടപ്പറമ്പൻനാളൊരുപാട് കഴിഞ്ഞ് തൊട്ടടുത്ത വീട്ടിലൊരു കല്യാണം നടക്കുകയാണെങ്കിൽ ആഘോഷങ്ങളോട് കൂടി ആ വീട്ടിലേക്കൊരു പെണ്ണ് വന്ന് കേറും അവൾക്ക് പിന്നിലായി ഒരു മഹാജനസാഗരം തന്നെയുണ്ടാവവാം ആളുകൾ മുറ്റം നിറയുമ്പോൾ ഒരു മതിലിപ്പുറത്ത് വീടിന്റെ ചാരുപടിയിൽ പുസ്തകം വായിക്കുകയാണ് ഞാനെങ്കിൽ എന്റെ ശ്രദ്ധ പാളും എന്റെ...

വീണു പോയ ഇതളുകൾ

ജയേഷ് വെളേരിതെച്ചി ഇറുത്ത് ചൂടാൻ പറഞ്ഞപ്പോ കണ്ണീരെന്ന്‌ ആദ്യം പറഞ്ഞത് നീ കണ്ണീരൊപ്പാൻ കവിത ചൊല്ലിയതും പൂവിറുക്കാൻ തിരികെ നടന്നതും നിനക്കോർമയുണ്ടോഇതളടർന്ന ഓരോ രാവും പകലും പുറത്തിറങ്ങാതെ കഴിച്ചു കൂട്ടിയപ്പോ ആരൊക്കെയോ മന്ത്രം ചൊല്ലുകയായിരുന്നുചൊല്ലിതീർത്ത മന്ത്രവും ചേർത്ത് നാളെ പടിയിറങ്ങി പോകണം അവിടെയും ഇതളടർന്ന് വീഴുമ്പോ തെച്ചികൾ മാല കൊരുക്കുമ്പോൾ മാറിയിരിക്കണം മാറിയിരുന്ന് മുറുകെ...

മെട്രോക്കാരി

(കവിത)അനീഷ് പാറമ്പുഴഒരു രോഗക്കാരിയെ ആരേലും പ്രേമിക്കുമോ പ്രേമിച്ചാല്‍ തന്നെ കെട്ടി അവളില്‍ അങ്ങ് തങ്ങിനില്‍ക്കുമോഎന്തോ എനിക്കിവളെ പെരുത്തിഷ്ടമാണ് ചുമച്ചു കുരച്ചു ആഞ്ഞു വലിച്ചു കിതക്കുന്ന വലിവുകാരിപുകവലിയന്മാര്‍ രാവിലെ തന്നെ അവളെ പുകച്ചു എഴുന്നേല്‍പ്പിക്കും വലിയ ചുമയിലേക്ക് വലിവിലേക്ക് ബഹളത്തിലേക്ക്അപ്പോള്‍ കണ്ടാലും മിണ്ടാതെ മാറിപ്പോയേക്കും സംസാരിച്ചു ശല്യം ചെയ്യാന്‍ വരില്ലരാത്രിയില്‍...

കഥയെഴുത്തുകാരൻ

കവിതദിവ്യ. എസ്എനിക്കൊരാളെ അറിയുമായിരുന്നു.കഥയെഴുതിയെഴുതി ചെറിയൊരു സൂചി കയ്യിലെടുത്ത ഒരാൾ.തിളക്കമുള്ള അതിന്റെ അറ്റം തൊട്ട് എന്നും രാവിലെ ഞാൻ കണ്ണെഴുതിയിരുന്നു.ഒരൊറ്റ കരച്ചിലിന് കടന്നുചെല്ലാൻ മാത്രം വലുപ്പമുള്ള അതിന്റെ ദ്വാരത്തിലൂടെ പല വൈകുന്നേരങ്ങളിലും ഞങ്ങൾ ഓരോ ചായ പകുത്തുകുടിച്ചിരുന്നു.കരഞ്ഞുകരഞ്ഞുറങ്ങുന്ന പകലുകളിലൊക്കെ കെട്ടിപ്പിടിച്ചിരുന്ന അയാളേയും എന്നേയും ഒരേപോലെ ഇളംകരിമ്പ് വാസനിച്ചിരുന്നു. ഇന്നും കടല്...

മൂന്ന് പ്രണയകവിതകള്‍

എം. ജീവേഷ്1ആകാശമുണ്ടെന്ന തോന്നലില്ലേ അതു തന്നെയല്ലേ പ്രണയം; ചിറകില്ലാതിരുന്നിട്ടും പറക്കാനാവുന്നത്.2ഏകാന്തത കൊത്തിയില്ലാതാക്കുന്ന ഒരു കിളിയുണ്ടായിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നു. എന്റെ ശിഖരങ്ങൾ അതിന്റെ കൊക്കുകൊണ്ട് ഉരഞ്ഞു പൊട്ടട്ടെ മുറിഞ്ഞു കൊള്ളട്ടെ ചാറൊലിക്കട്ടെ. സാരമില്ല, എന്തുപറഞ്ഞാലും ഒറ്റമരത്തിന് ഒരു കിളി വസന്തം തന്നെയാണ്.3കാറ്റു വന്ന് തൊട്ടെന്നെ.എന്നേക്കാൾ മുറിവുണ്ടായിരുന്നു അതിനും.ചില്ലകളിൽ തട്ടിയ പാടുകൾ, മുള്ളിലുരഞ്ഞ കോറലുകൾ.എങ്കിലും ഉമ്മവച്ചുമ്മവച്ചു പറന്നുപോയ്.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

മുല്ലപ്പൂനിറം

അനിത ശ്രീജിത്ത്വെളുത്ത നിറമുള്ള നരച്ച പ്രഭാതങ്ങൾ എനിക്കിഷ്ടമല്ല അവ എന്നെ ഇഷ്ടമില്ലാതിരുന്ന എൻറെ മുത്തശ്ശിയെ ഓർമിപ്പിക്കുന്നു അവർ എന്റെ നിറമില്ലാത്ത കൈകളിൽ കൂട്ടിപ്പിടിച്ചുകൊണ്ട് നിറമുള്ളവരെപ്പറ്റി വാചാലരാകുമായിരുന്നു വെളുത്തവരുടെ ഹൃദയം മുല്ലപ്പൂ കൊണ്ട് നിർമ്മിച്ചതാണെന്ന് അവർ ഉൾപ്പുളകത്തോടെ പറയുമ്പോൾ അസ്വസ്ഥതയോടെ ഞാൻ മുഖം തിരിക്കുംവീണ്ടും വെളുത്തവരേപ്പറ്റി പറയാതിരിക്കാൻ 'അച്ഛൻ കറുത്തതാണല്ലോ '...
spot_imgspot_img