Homeകവിതകൾ

കവിതകൾ

ശിശുദിനം ഗാസയിൽ

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്വായനാദിനം വരുന്നു. ഇവിടെ പി.എൻ പണിക്കറുണ്ട് കുഞ്ഞുണ്ണി മാഷുണ്ട് വായനയുടെ ചക്രവാളങ്ങളിലേക്ക് നീന്താൻ പഠിപ്പിച്ചവർ അല്ലെങ്കിൽ ധാരാളം റഷ്യൻ കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട് എം.ടിയും ബഷീറും തകഴിയും എല്ലാവരുമുണ്ട്.സ്വാത്രന്ത്യ ദിനം വരുന്നു. ഞങ്ങൾക്ക് പതാകകൾ കലാപഭൂമികളിലെ തെരുവുകളിൽ പ്രയാസപ്പെട്ട് ഒളിപ്പിക്കേണ്ടതില്ല. ഞങ്ങളുടെ ജനഗണമനയ്ക്ക് യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടവരെ നോക്കി ചങ്ക് പൊട്ടി കരയേണ്ടതില്ല.പരിസ്ഥിതി ദിനം...

പതിവുകള്‍

(കവിത)രാജേഷ് ചിത്തിരജനാലയ്ക്കുപ്പുറം ഒരു നദിയുണ്ട് പതിവ് പോലെ അത് നിശ്ശബ്ദമൊഴുകുന്നു ജനാലയ്ക്കിപ്പുറം മുറിയിലും നിശ്ശബ്ദത.ഫ്രിഡ്ജിന്റെ വാതിൽ അടുക്കളറാക്കിന്റെ അടപ്പൂകൾ കറിപ്പൊടിഭരണികൾ നിർബന്ധിക്കുന്നത് കൊണ്ട് മാത്രം, അതുകൊണ്ടു മാത്രം അവയെല്ലാം അവളോട് മിണ്ടാൻ ശ്രമിക്കുന്നുഅവൾ ഒന്നും മിണ്ടാത്തതു കൊണ്ടാവണം കറിപ്പാത്രത്തിൽ നിന്നും ഏതോ ഗന്ധം അവളുടെ മൂക്കിൽ ഉമ്മവെയ്ക്കാനൊരുങ്ങും, അവളപ്പോഴും...

ഉട്ങ്കല്ത്ത കുപ്പായം

ധന്യ വേങ്ങച്ചേരിഭാഷ : മാവിലൻ തുളുഇനി പഠിപ്പ്ക്ണത്ണ്ട് പണ്ട് ടീച്ചെറ് ചോക്കെറ്ത് ബോർഡ്ട്ട് ബരെയെനക തെരെമാലെ മാതിരി ബർത്തടങ്ക്ത് പോക് പുസ്തകം മക്ട്പ്പ്ക്ന കൂറ്റ്കാട്ട് മുല്ലെ തൈ അറ്കറ്കെ കൊള്ളി ച്മ്പ്ത് നിന്റിപ്പ്ക്ണ മാതിരി അ ള ,ഇ ള ,...

മോർച്ചറിക്കു പുറത്ത്

കവിത നദീർ കടവത്തൂർ‘ഭൂമി കൊല്ലപ്പെട്ടിരിക്കുന്നു’ പത്രങ്ങളിൽ വലിയ തലക്കെട്ടിൽ വാർത്ത.പാതിരാ ചർച്ചകളിൽ കൊലപാതകിയാരെന്ന തർക്കം കൊടുമ്പിരികൊണ്ടു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു. ശ്വാസകോശം കരിമ്പുക നിറഞ്ഞ് നിലച്ചു പോയിരുന്നു. മാലിന്യത്താൽ വീർത്തു തടിച്ച് കരൾ പൊട്ടിപ്പോയിരുന്നു. നട്ടെല്ലിന്റെ സ്ഥാനത്ത് തുരന്നെടുത്തു ബാക്കിയായ ഒരു വലിയ ദ്വാരം. ധമനികളിലെ രക്തത്തിൽ തിരിച്ചറിയാൻ കഴിയാത്ത രാസമിശ്രിതവും.മോർച്ചറിക്കു പുറത്ത് മൃതദേഹമേറ്റു വാങ്ങാൻ എട്ടും പൊട്ടും...

ചായം

ജയേഷ് വെളേരി ചായം പൂശിയിടത്താണ് കണ്ണുകളുടക്കിയത് കരിമഷിയാണെന്ന് തോന്നുമെങ്കിലും കണ്ണിനു താഴെയായ് കുത്തുകൾചായം പൂശിയതാണെന്ന് തോന്നി ദേഹം തൊടുമ്പോഴാണ് ഇളകുന്നതാണ് ചുരുണ്ടു കൂടിയതാണെന്ന് ഓർമ്മപ്പെടുത്തിയത്ഒട്ടിച്ചേർന്നപ്പോഴാണ് ചായം ഒന്നിപ്പിച്ചതാണെന്ന് മനസ്സിലായത് നടവഴിയിലും ഇരുളിലും പിന്നാമ്പുറത്തും ആകാശത്തും അതേ ചായക്കൂട്ടുകൾകറുപ്പും ചുവപ്പും മഞ്ഞയും നിറത്തിൽ ചായക്കൂട്ടുകൾ കണ്ണിൽ കവിളിൽ നെഞ്ചിൽ രോമ കൈകളിൽ.. ഓരോ ചായക്കുത്തുകളും ഓരോ പ്രതീകങ്ങളായിരുന്നു കോപത്തിന്റെ പ്രണയത്തിന്റെ പ്രതീക്ഷയുടെ ചായങ്ങൾ..!ആത്മ ഓൺലൈനിലേക്ക്...

ഉടലിന്റെയും മനസ്സിന്റെയും ഉപഗ്രഹങ്ങൾ

കവിതപി.എം ഇഫാദ്ഒറ്റുകാരുടെ മേശക്ക് മുകളിൽ വിടർത്തിയിട്ട് കൊടുക്കുന്ന ഉടൽ. തോണ്ടിയെടുത്ത് പുറത്തിടുന്നു നിലച്ച സമയങ്ങൾ, വറ്റിയ പുഴയാഴങ്ങൾ, ഒറ്റതുരുത്തിലെ ഒറ്റയാൻ ഇരിപ്പുകൾ. ചതിയന്മാരുടെ ദസ്തയോവ്സ്കി വിശുദ്ധ വിഷാദങ്ങളെ ചോരയിൽ നിന്നും ഇഴപിരിച്ചെടുക്കുകയാണ്.ഒന്നിൽ നിന്ന് ഒന്നു പോയാൽ പൂജ്യമാകുന്നത് പോലെ ഞാൻ ആരുമല്ലാതെ ആകുകയാണ്. മനുഷ്യരുടെ ഉടലിൽ മാത്രമല്ല കൈത കാടിന്റെ വിരലുകളിൽ തോട്ടു...

പ്രണയികളുടെ രാജാവ്

ആര്യ രോഹിണിപെയ്യാനായി ഇരുൾമൂടിയതൊക്കെയും കണ്ണിൽ തളം കെട്ടിനിൽക്കുന്ന രാത്രികളിലൊക്കെയും പ്രണയികളുടെ രാജാവ് എന്നോടൊപ്പം ദിശ തെറ്റി നടന്നിരുന്നു.ഓരോ പ്രണയം മരിക്കുമ്പോഴും കശേരുക്കളിൽ മുറുകുന്ന ഒരു തൂക്കുകയറിനുള്ളിലൂടെയാൾ ഉറങ്ങിയെഴുന്നേറ്റുകൊണ്ടേയിരുന്നു.പ്രകാശം ചുറ്റിയുടുത്ത നഗര മധ്യങ്ങളിൽ വിവസ്ത്രരാക്കപ്പെട്ടവരുടെ...

കോർത്തുവെച്ച മഴനൂലുകൾ…

കറിവെച്ചു വെച്ച മൺചട്ടി മേലെയും, ഊതിയൂതി പതം വന്ന അടുപ്പിലേക്കും, കഴുകി കമിഴ്ത്തിവെച്ച നിറം മങ്ങിയ പാത്രങ്ങളിലും, ഓലമേഞ്ഞ ഒറ്റമുറി വീടിന്റെ മൂലയിൽ ചാരിയ തഴപ്പായിലേക്കും ഇറ്റു വീഴുന്ന മഴത്തുള്ളികളോരോന്നും കോർത്തുവെച്ചതുപോലെ.. !ഇടവപ്പാതിയിൽ...

കുന്നിറങ്ങിനടക്കാനൊരുങ്ങുന്ന ചോന്ന കാടുകൾ

കവിത റീന വിഇപ്പ വരാമെന്ന് പറഞ്ഞ് ആ വളവിനപ്പുറം അവൾ കാടു കയറി. ഇരുളും പാറ മറവിൽ ഒരു മദയാനയുടെ ചിന്നം വിളി.അവളോ ... ഞാനോ.. ? രതി കാട്ടുഞാവൽക്കായ്കൾ ചുണ്ടിലുററിക്കുന്നു പൊന്തകൾക്കുള്ളിൽ മറയുന്നു.കാട്ടു പൂവൊന്നുണ്ടുള്ളിൽ ചോന്ന് ചോര ചാറിച്ചുവക്കുന്നെന്നവൾ കാടു കാട്ടുന്നു.വെയിൽ വന്നു ചിരിച്ചു കുഴഞ്ഞു .മഴ വന്നു ചിണുങ്ങി പിണങ്ങി. വൈകല്ലേ വൈകല്ലേ പെണ്ണേ കാത്തിരുന്നു മുഷിയുന്നുണ്ടുച്ചകാടിനുള്ളിൽ വഴുക്കലുളളവഴി ക്ഷണിക്കാതെ വന്ന വിശന്ന...

ശൂന്യതയിലേക്കുള്ള നടവഴിയിൽ തണൽ മരങ്ങളില്ല

ടി.സി.വി. സതീശൻശൂന്യതയിലേക്കുള്ള നടവഴിയിൽ തണൽ മരങ്ങളില്ല തൊള്ള നിറയ്ക്കാൻ ഒരിറക്കു വെള്ളവുമില്ലവരണ്ട കിണർ ഉരുകുന്ന ആകാശം വെളിച്ചം ഇരുളായി, ഇരുളിന്റെ ആഴമളക്കാൻ ഒരു മിന്നാമിന്നി പോലുമില്ലവെട്ടിവീഴ്ത്തിയപ്പോൾ നിങ്ങൾ കൊണ്ടുപോയത് വെറും തണലല്ല, ഞങ്ങളുടെ ജീവവായുവിനെ, കുടിനീരിനെ കൊടുത്ത് ഉരുകുന്ന ഉള്ളിനെ കടമെടുത്തപ്പോൾ പറഞ്ഞതു, വികസനത്തിന്റെ വിമാനമിറങ്ങുമെന്ന്അച്ഛന്റെ അസ്ഥിത്തറയിൽ വാടിയുണങ്ങും തുളസിക്ക് ഇറ്റുദാഹജലത്തിനായ്‌ കുപ്പിനീട്ടി കാത്തിരിക്കുന്നു നാം വിപ്ലവം വിപ്ലവമെന്നു...
spot_imgspot_img