Homeകവിതകൾ

കവിതകൾ

പര്യായങ്ങളിലൊന്ന്

റോബിൻ എഴുത്തുപുരപര്യായങ്ങളിൽനിന്ന് കൗതുകമുണർത്തിയ ഒന്നിനെമാത്രം കടമെടുത്തു അർത്ഥംകൊണ്ട് നിർജ്ജീവമായ പകലെങ്കിലും അലങ്കാരങ്ങൾകൊണ്ട് നീയൊരു രാത്രിയാണ് മറഞ്ഞും തെളിഞ്ഞും വിളക്കുകത്തിക്കുന്ന നിലാവിന്റെ ഗ്രാമം ശ്വാസം വിളയുന്ന കറുത്തയിലകളുള്ള ആ മരങ്ങൾ ഇവിടെയാണ് മൗനത്തിന്റെ അവസാന തുള്ളിയിലും കെട്ടടങ്ങാത്ത വീര്യമുണ്ട് പര്യായമേ നിന്നെയും നനയ്ക്കുന്ന ഒരു മഴയുണ്ടാകും അതുവരെ സ്വന്തമാണെന്നൊരു അടുപ്പം നടിച്ചോട്ടേ...?ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

മരക്കൊമ്പു

ഗോത്രഭാഷാ കവിതഅമൃത തവിഞ്ഞാൽ, വയനാട് ചിത്രീകരണം :  മജ്നിഏണ്ടുന്തോ കായ് വീന്തു മണ്ണിലിന്തു പൊന്തി വന്തും കാഞ്ചു ഒക്കളേയും തിലെ പൊന്തിച്ചു മലയു മണ്ണിലിയ ഒക്കത്തുന്ണ്ണേയും അങ്കെക്കും ഇങ്കെക്കും പോയിക്കാഞ്ചു മലയു നമക്കു പൈപ്പട്ടക്കുവാ തിണ്ണുവാ ഉള്ളെന്നെ വേയിപ്പാ നമ്മ പിരക്ക എപ്പളും ചെമ്മക്കാരായിവരു. ... മരക്കൊമ്പ് എവിടുന്നോ വിത്ത്...

ഋതു

സുവിൻ വി എംഒരു ഋതുവുണ്ട്. അതിൽ എല്ലാ ഋതുക്കളുമുണ്ട് ആ ഋതു, ഒരേ സമയം കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയെയും വരാനിരിക്കുന്ന പൂക്കാലത്തേയും ഒരു തലയണയിൽ മുറുക്കിപ്പിടിക്കുന്നു.ആ ഋതുവിലൂടെ മതിലുകളും ഭിത്തികളും തകർന്നൊഴുകുന്നു. ഒരു തുള്ളി പല പല വേദനകളുടെ തിരമാലകളാവുന്നു.ആ...

കഥാർസിസ്

സനൽ ഹരിദാസ്പെറ്റിക്കോട്ടിലെ അസാമാന്യ വലിപ്പമുള്ള തുളയിലേക്ക് അറിയാതെ കൈകടത്തിയ കാമുകന്റെ ലിംഗാഗ്രം പോലെ ദിനവും ഞെട്ടിത്തളരുന്ന മനുഷ്യരുണ്ട്.എല്ലില്ലാത്ത യാഥാർത്ഥ്യങ്ങളെ മുറിച്ചു വിൽക്കുന്നിടത്ത് ഉരിഞ്ഞെറിയപ്പെട്ട തൊലികൾക്ക് വിലപേശുകയാണവർ.പരസ്പരം ഇരട്ടകളായി പെരുകുന്ന ലോകത്തിന്റെ അനുകരണനോന്മാദങ്ങളെ ആദ്യം തിരിച്ചറിയുന്നതും അവരാണ്.അധികഭാരങ്ങളും ഭാരക്കുറവുകളും സമീകരിക്കുന്ന തുലാസുകൾക്കു സമാനമാണ് അവരുടെ പ്രണയങ്ങൾ.ചങ്ങലയുടെ അതിദീർഘത്താൽ അവരുമൊരിക്കൽ തെറ്റായി തിരിച്ചറിയപ്പെട്ടവർ തന്നെ.ദീർഘസഞ്ചാരങ്ങളാണവരെ കാലിലെ...

രാവ് കുളിക്കാനിറങ്ങുമ്പോൾ

കവിത അരുൺജിത്ത്രാവ് കുളിക്കാനിറങ്ങുന്നതു മുതൽ പാത്തു പേടിച്ചകത്തിരിപ്പാണ്നാലു പെറ്റും ചോര കിനിഞ്ഞിറങ്ങീം ദീർഘം കട്ടകുത്തി നിൽക്കുന്നുരാവ് കുളികളിഞ്ഞ് കേറുമ്പോഴും പരക്കെ നിലാവ് വിരിക്കുമ്പോഴുംപതിഞ്ഞ ഒച്ചയിൽ  ഒരു കടല് പരന്നൊഴുകും കടലിന്റെ ഓരങ്ങളിൽ മണല് വന്നടിയുന്നതും തിര തീരം വിട്ടൊഴിയുന്നതും പാത്തൂന്റെ പുസ്തകത്തിലെഴ്താറില്ല..ചത്ത് കുത്തി ചോറ് പുഴുങ്ങുമ്പോഴും  ഈറ...

അച്ഛനും മകളും

കവിതകൽപ്പറ്റ നാരായണൻഅച്ഛൻ : മൊബൈൽ നെഞ്ഞത്തു വെച്ചുറങ്ങുന്ന മകളുടെ മുഖശ്ശാന്തി എന്നെ പേടിപ്പിക്കുന്നു. ഒരു നിലത്തുമൊരുകൊമ്പിലു മിരിപ്പുറയ്ക്കാത്ത എന്റെ ബഹുകോശജീവി ഏക കോശജീവിയായി തന്നിൽത്തന്നെ സ്വസ്ഥയായോ? ഏറിയ അലച്ചിലുകൾക്കുശേഷം പുറപ്പെട്ടിടത്ത് തന്നെ തിരിച്ചെത്തിയോ?നിരവധി ജന്മങ്ങളിലായി അച്ഛന് കാണാം ഉപയോഗം കുറഞ്ഞ് കുറഞ്ഞ് നിന്റെ കൈകാലുകൾ ശോഷിച്ച് വരുന്നത്! ഒരു വിരലും മിടിപ്പുമായി നീ ചുരുങ്ങുന്നത്.അടുത്തനാളുകളിലായി ഞാൻ കാണുന്നു നീ...

ഡിസംബർ വരുമ്പോൾ

ഹിലാൽ അഹമ്മദ് കൂട്ടുകാരി ചോദിക്കുന്നുഡിസംബർ വരുമ്പോൾ എന്താണ് ഓർമ്മ വരുന്നത്?ക്രിസ്മസോ കരോളോ?നാട്ടിലെ ഏക ക്രിസ്ത്യാനി,ജോഷി ഡോക്ടറുടെ വീട്ടിൽ തൂങ്ങുന്നകൂറ്റൻ നക്ഷത്രം എന്നാണ് ആദ്യം ഓർത്തത്.പിന്നെ ഓർമ്മ വന്നു,രാവിലെ മദ്രസയിൽ പോവുമ്പോൾകാണുന്ന പോസ്റ്റിലെല്ലാംതേച്ച മൈദപ്പാടുണങ്ങാത്ത പോസ്റ്ററുകളിൽവ്യാകരണം...

‘ലിഡിസ്’* നാളെ നിന്റെ പേരാകാതിരിക്കുവാൻ

(കവിത)മായ ചെമ്പകംഇല്ലാതെയായിപ്പോയ ഒരു ഗ്രാമത്തിന്റെ പേരിലാവണം നീയെന്നെ ഓർമ്മിക്കേണ്ടത്. ഒരിക്കലുണ്ടായിരുന്നു, ഇന്നില്ല എന്നറിയുമ്പോൾ ഒരിറ്റു കണ്ണീര് പിടഞ്ഞുവീഴണം.ഇവിടെ കുഞ്ഞുങ്ങൾ സ്‌കൂളിൽ പോയിരുന്നു, പുൽമേടുകളിലവർ കളിച്ചിരുന്നു. ചുവന്ന പോപ്പിപ്പൂക്കൾ നിറയെ വിടർന്നിരുന്നു. തണുപ്പിനെയകറ്റാൻ അവർ ശ്രമിച്ചിരുന്നു. ചുമലിലെ ഭാരം കനപ്പെടുമ്പോൾ ദിവസങ്ങളുടെ മറവിലിരുന്ന് അവർ വിങ്ങിപ്പൊട്ടുകയോ നെടുവീർപ്പിടുകയോ ചെയ്‌തിരുന്നു. എങ്കിലും, ഖനികളിലെ ഇരുളിലും...

അകത്ത് കിടന്നാണയാൾ മരിച്ചത്

നവീന പുതിയോട്ടിൽ എന്റെ അകത്തായതിനാൽ അയാൾ മരിച്ച് പോകും എന്ന് ഞാനൊരിക്കലും കരുതിയതല്ല...നല്ല ഭക്ഷണവും നല്ല ശുശ്രൂഷയും കൊടുത്ത് എത്ര ആരോഗ്യത്തോടെയാണ് ഞാനയാളെ വെയിലും മഴയും കൊള്ളിക്കാതെ എന്റെ അകത്ത് വെച്ച് നോക്കിയത്...പലകാലങ്ങളിൽ, കാലാവസ്ഥാ...

നോക്കൂ…

ബിനേഷ് ചേമഞ്ചേരിപൂക്കളുപേക്ഷിച്ച ഘടികാരസൂചികൾ വെയിൽപ്പക്ഷികൾ കൊത്തിയെടുത്ത് നിഴൽച്ചിത്രങ്ങളിൽ തുന്നിപ്പിടിപ്പിക്കുന്നത് നോക്കൂ..!ചാമ്പമരച്ചുവട്ടിൽ അറവുമൃഗത്തിന്റെ രണ്ടു ചോരച്ച കണ്ണുകൾ ഉറുമ്പുകളുടെ ഒത്തൊരുമയെക്കുറിച്ച് ആശ്ചര്യപ്പെടുന്നത് നോക്കൂ..!കരിയിലകളുടെ കാതിൽ ചിതൽ മഞ്ഞച്ച ചുണ്ടുകൾ കൊണ്ടു മണൽ കാവ്യങ്ങളെഴുതുന്നത് നോക്കൂ..!ഇന്നലെകളെ ശവക്കച്ച പുതപ്പിച്ച് മറവികളുടെ തണ്ടിലേറ്റി അമാലൻമാർ നടന്നു നീങ്ങുന്നത് നോക്കൂ..!സ്വയം മുഖം...
spot_imgspot_img