Homeകവിതകൾ

കവിതകൾ

ആർക്കും അധികമൊന്നും ഓർമ്മ കൊടുക്കല്ലേ

വിമീഷ് മണിയൂർ1ആരും മരുന്നു കഴിക്കാത്ത വിട്ടുമാറാത്ത രോഗമാണ് ഓർമ്മ എപ്പോഴും എന്തിനെന്നില്ലാതെ അത് തല പുറത്തിടും ഉണ്ണാനും ഉറങ്ങാനുമാവാതെ പിന്നെ കൂട്ടുകിടക്കണം തലങ്ങും വിലങ്ങും രോഗികളെ കണ്ട് മുഷിഞ്ഞ് ഏതാണ്ട് ഭേദമായെന്നും പറഞ്ഞ് മറ്റെന്തെങ്കിലും ചെയ്തു തുടങ്ങും.2ഓർമ്മയാണ് പിടിക്കപ്പെടാത്ത ഒരേയൊരു കുറ്റവാളി ഓർമ്മ കൊണ്ടല്ലാതെ ഒരു കൊലയും നടന്നിട്ടില്ല ഒരു കള്ളനും രാത്രി...

കിളിപ്പട്ടങ്ങൾ

കവിത സുര്യ സുകൃതംചിറകൊടിഞ്ഞ കിളികളാണ് പട്ടങ്ങളായ് പറക്കുന്നത്.രാത്രികളോട് കൊഞ്ഞനം കാട്ടി പകലുകളിൽ തന്റേടികളായ് ചിരിച്ച് ചിരിച്ച്.... കളിച്ച് രസിച്ച്.... പാടി പറന്നവർ.വേടനില്ലാത്ത കാടുകൾ അവർ സ്വപ്നം കണ്ടിട്ടുണ്ടാവാം. മതിയാവോളം പൊക്കത്തിൽ പറന്നിട്ടുണ്ടാവാം.എരിഞ്ഞു തുടുക്കുന്ന സൂര്യന്റെ കവിളിലൊരുമ്മ വയ്ക്കുവാനുള്ള യാത്രയിലായിരുന്നവർ. ഇടയ്ക്കെപ്പോഴോ, തടുത്ത, മേഘത്തോടേറ്റുമുട്ടിയാ ചിറകുകൾ തകർന്ന് പോയ്.കൊതിയുണ്ട് പിന്നെയും പൊങ്ങി പറക്കുവാൻ. കൊതിയുണ്ട് കാറ്റിന്റെ ഊഞ്ഞാലിലാടുവാൻ.ഇനിയെന്റെ...

കടലുടൽ

കവിത യഹിയാ മുഹമ്മദ് ചിത്രീകരണം : മജ്നി തിരുവങ്ങൂർഅതിശക്തമായ അടിയൊഴുക്കുള്ള ഒരു കടലുടൽ രണ്ടു ചുഴികൾ കർണ്ണപടം.കരയിലേക്ക് അലതല്ലിപ്പായും പാൽനുരതിര രണ്ടു കണ്ണുകൾആഴക്കടൽപരപ്പിൽ ഏകം തുഴയില്ലാതെ തുഴയുന്ന വഞ്ചിക്കാരൻ ഇരുകൈകൾ പരപ്പ് രണ്ടു കാലുകൾ നീലിമ ഉടൽ.മല തുള്ളിപ്പായുന്ന പുഴയൊഴുക്ക് അഴിമുഖപ്രവാഹം നാസിക അതിനിഗൂഢം ഒരു വായഗർത്തംനാവ് പതിയിരിക്കുന്ന തിമിംഗലം ഭീകരം ഗർത്തം നീളുന്നു അത്ഭുതക്കലവറ മീനുകൾചിപ്പികൾ, മുത്തുകൾ നീരാളികൾ വിഷസസ്യങ്ങൾ കടൽപുഴുക്കൾ!കടലാമ മണൽപ്പരപ്പ് അതിലേക്ക് ഊഴ്ന്നിറങ്ങിപ്പോയ ഒരു മനുഷ്യൻ ശ്വാസം കിട്ടാതെ പിടയുന്നു. കിതയ്ക്കുന്നു തുഴയുന്നുഅവിടെ എവിടെയോ ആണെന്ന് തോന്നുന്നു ഒരഗ്നിപർവ്വതം ഉരുകിക്കൊണ്ടിരിക്കുന്നത്ഒരു സമുദ്രം ചിന്നിച്ചിതറാൻ പാകത്തിൽ തിളച്ചു...

ഡീജെ

കവിത താരാനാഥ്‌. ആർഒരു കഷണം കാന്തത്തിന് ഒരു പിടി മണലിൻന്മേൽ ഉളവാകും സ്വാധീനം ? ഒരു പൈഡ് പൈപ്പർ ഊതുന്നൊരു നാദത്തിൻ അനുധാവന ശബ്ദം ? പ്രാചീന തപസ്വികൾ തൻ ആവാഹന സിദ്ധി ?* * *ആ പാട്ടിൽ ഞാൻ കാറ്റത്തുലയുന്നൊരു കാറ്റാടി വരിവരിയായ് നിരനിരയായ് ആടുന്നുണ്ടൊരുപോലെ ഒരു കടലിൻ തീരം പോൽ ഒരു...

ട്രോൾ കവിതകൾ – ഭാഗം 16

വിമീഷ് മണിയൂർ മരിച്ചു പോയിരിക്കുന്നുരസകരമായ ഒന്ന് ചരിത്രത്തിൽ സംഭവിച്ചിരിക്കുന്നു. പ്ലാവുള്ള കണ്ടിയിൽ കുഞ്ഞിരാമൻ മരിച്ചു. കുഞ്ഞിരാമന് മുമ്പും പിമ്പും എന്ന് ചരിത്രം രണ്ടായി മുറിഞ്ഞു പോയിരിക്കുന്നു. കുഞ്ഞിരാമൻ്റേത് സുവർണ്ണ കാലഘട്ടം എന്ന് വാർഡ് മെമ്പർ...

മേരി

രാധാകൃഷ്ണൻ എടച്ചേരിഎന്റെ കളിക്കൂട്ടുകാരി പറങ്കിമാവിൽ കാക്കയും നാട്ടുമാവിൽ അണ്ണാനുമായികശുവണ്ടി വറുത്ത് പരിപ്പും മാമ്പഴം മുറിച്ച് മധുരവും തന്നു വള്ളിവെച്ചു വീഴ്ത്തിയവന്റെ നെഞ്ചുടച്ചുഎന്നേക്കാൾ വേഗത്തിൽ ഓടിയും പുഴയിൽ നീന്തിയും കുന്നു കേറിയും കാടു തൊട്ടും ഇരുളിൽ പതുങ്ങിയും മൂക്കിൽ കൂടി പുകവിട്ടും തോട് ചാടിയും കുതിച്ചുഡാം കണ്ട് പിടുത്തം വിട്ടപ്പോൾ ഒറ്റക്കയ്യിൽ തൂക്കിയെടുത്തുഅവൾ ജയനും ഞാൻ സീമയുമായിനനുത്ത മീശ...

മറന്നു പോയ മനുഷ്യരോട്

കവിത സ്മിത ശൈലേഷ് മറന്നു പോയ മനുഷ്യരൊക്കെയും മനസിലിരുന്നു വേവുന്നു മറന്നിട്ടും ഇടയ്‌ക്കൊക്കെ എനിക്ക് നിങ്ങളെ വിരഹിക്കുന്നുണ്ടെന്ന് ഓർമ്മയുടെ ഉൾകാടെരിയുന്നു..പ്രാണന്റെ അടിവേരിൽ വരെ പുരണ്ടിരുന്ന മനുഷ്യരെ കുറിച്ചാണ്.. ജീവനിങ്ങനെ ജീവിതമായിരിക്കുന്നത് നീയുള്ളത് കൊണ്ടാണെന്ന് ആവർത്തിച്ചുരുവിട്ട മനുഷ്യരെ കുറിച്ചാണ്..അവരിറങ്ങി പോയ വിടവുകളെ കുറിച്ചാണ് സ്നേഹമുരഞ്ഞു നീറിയ മുറിവുകളെ കുറിച്ചാണ്..ഒരിറ്റു വെട്ടമില്ലാത്ത അവസാനിക്കാത്ത ഇടനാഴിയിലൂടെ ശ്വാസമില്ലാതെ ഇഴഞ്ഞു നീങ്ങിയ ദിനരാത്രങ്ങളെ കുറിച്ചാണ്..എന്നെയോർമ്മിക്കുന്നൊരു ഹൃദയത്തിന്റെ ഇരമ്പൽ കേൾക്കുന്നുണ്ടോയെന്നു ഹൃദയം ധ്യാനഭരിതമാവുകയും ഒരു തുമ്പിച്ചിറകൊച്ച പോലുമില്ലാത്ത നിശ്ശബ്ദതയുടെ ഏകാന്തതയുടെ അമ്പുകൊണ്ട് ചോര വാർന്നു പലകുറി മരിക്കുകയും ചെയ്ത നിരാശയുടെ...

പുക തിന്നവര്‍

സച്ചിന്‍ എസ്. എല്‍.പുകയുന്ന ചിന്തകള്‍ക്ക് വിലങ്ങില്ലാത്തയിടങ്ങളാണിനി വേണ്ടത്.ഞെക്കിപ്പിഴിഞ്ഞു കാച്ചിയ സര്‍ബത്തിനെരിവു പകരുന്ന പുകയില്‍- വെന്ത തലമുറയെ കട്ടപ്പുക- യെന്നാക്ഷേപിച്ച മാലോകരോട്തിന്ന പുകയില്‍ കുരുത്ത തീപ്പന്തങ്ങള്‍ ആളിത്തുടങ്ങുന്നുണ്ടിവിടെ- നിങ്ങള്‍ മുറുക്കിത്തുപ്പിയ ഇടങ്ങളില്‍………………………………………………………. ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

അതിസാധാരണമായ ഒരു ആണ്‍-പെണ്‍ പ്രണയകഥ!

ബിനീഷ് പുതുപ്പണത്തിന്റെ പ്രേമനഗരം എന്ന നോവലിന്റെ വായനഅനസ്. എന്‍. എസ്അതിസാധാരണമായ ഒരു ആണ്‍-പെണ്‍ പ്രണയകഥ! അതിലുപരി എന്തെങ്കിലുമാണോ ബിനീഷ് പുതുപ്പണത്തിന്റെ ‘പ്രേമനഗരം’ എന്ന പര്യാലോചനയിലാണ് ഈ പ്രണയത്തില്‍ ‘മുഴച്ചു’നില്‍ക്കുന്ന ആ കാര്യം ഓര്‍ത്തത്....

പകൽരാത്രികൾ

കവിത പ്രതിഭ പണിക്കർപകൽനാഴികകളോരോന്നായി മറിച്ചുപോകുമ്പോഴാണ് മഷിപടർന്നൊരിരുണ്ട താൾ മുന്നിൽവന്നുനിൽക്കുക.  നക്ഷത്രങ്ങളില്ലാത്ത നിശാവാനിനേക്കാൾ കനത്ത ഒന്ന്. രേഖപ്പെടുത്തപ്പെട്ടതിന്റെ കാലയോർമ്മ ജീർണ്ണിച്ച നിയമങ്ങൾ പടിപടി നടപ്പിലാവലാണ് പിന്നെ.  സ്വപ്നബാക്കികളുടെ അരിപ്പയിലെടുത്തുസൂക്ഷിച്ച നേർത്ത ശാന്തതയെ തനിക്കൊപ്പമെടുത്ത് നിർദ്ദയനായ നിലാവ്‌‌ അപ്രത്യക്ഷനായിരിക്കും.  മൗനത്തിന്റെ പിടിയിലുടഞ്ഞ്‌ ഓർത്തെടുത്തുവച്ച ശിഷ്ടഗീതികൾ അരഞ്ഞുതീരും.   ചുവരകങ്ങളിൽ തൂങ്ങിനിന്ന് പെയ്യും നാട്ടുനട്ടുച്ചവഴിയിലേതിനേക്കാൾ നിശബ്ദമായ കറുംവെയിൽ. തെളിഞ്ഞുനിൽക്കുന്നത്‌ ഒരു ജലപാതത്തിലും കഴുകിയകറ്റാനാവാത്ത അഴുക്കുമണ്ണടരുകൾ; മാറിനിറയുന്ന വീഞ്ഞുനദികൾക്കൊപ്പം കുടിച്ചുതീർത്തുകളയാനും തോന്നിയ്ക്കാത്ത ആധിച്ചുമട്‌; അത്യന്തമായ ആധിപത്യം. വെറുതെ ഈ കവാടം കടക്കുകയെന്നുമാത്രം.  നഗരമതിന്റെ വാതിലുകൾ കൊട്ടിയടയ്ക്കുന്നുണ്ട്‌.വാടകയിടങ്ങൾ മാറിമാറിക്കയറിയിറങ്ങുന്നെങ്കിലും വിടുതലില്ലാവിധം വിരലടയാളം പതിപ്പിച്ചുപോയിട്ടുള്ള പ്രാക്തനമായ കരാർ പുതുക്കിയെഴുതപ്പെടുന്നില്ല. നിബന്ധനകൾ ഹൃദിസ്ഥമായിട്ടില്ലാത്ത കണിശമായ ആജീവനാന്ത- ഉടമ്പടിയിൽ തുടർനില ചെയ്തൊഴുക്കിൽ ജലപ്പരപ്പിലൊരു മെഴുകുതുള്ളി.  ...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്....
spot_imgspot_img