Homeകവിതകൾ

കവിതകൾ

അടുക്കിവെയ്‌പ്പ്

കവിതജയലക്ഷ്മി ജി ഞാനറിയുന്നൊരാൾ ഇന്നലെ ഇടറിയിറങ്ങി തിരിഞ്ഞുനോട്ടങ്ങൾക്കോ നെടുവീർപ്പിനോ ഇടംകൊടുക്കാതെ അയാൾ നടന്നകന്നു മൂന്ന് തവണ പേര് ചൊല്ലിവിളിച്ചിട്ടും, പ്രേതാത്മാവിനെപ്പോലെ കാലുകളില്ലാതെ തുഴഞ്ഞ് അയാൾ പോയി ഒരിക്കൽ എന്റെ സ്വപ്നത്തിൽ, ഒരു സ്യൂട്ട്കേസിൽ നിറയെ ഓർമ്മകളുമായി അയാൾ വീട്ടിൽ കയറി വന്നു ഓർമ്മകളിലൊന്നിനെയെങ്കിലും വാങ്ങി വളർത്താൻ എന്നോടു...

ചാവക്ഷരം

കവിതഅരുൺജിത്ത് മോഹൻചുവർ ചിത്രത്തിന് ചായം തേക്കുന്ന തിടുക്കത്തിൽ നിറങ്ങളെല്ലാം നിശ്ചലം. അടർന്നു വീഴാറായ ഭിത്തിക്കുമേൽ ചുവപ്പിലൊരു വട്ടം വരക്കുമ്പോൾ പകലറിയാത്തൊരു സന്ധ്യ കണക്കെ മുഖം തിരഞ്ഞു നോട്ടമില്ലാത്ത കാഴ്ചകൾ പോലെ സംഗീതം. നേരിയ ഒച്ചയിൽ ഗിറ്റാറിൻ്റെ ദീനസ്വരം യാത്ര അയപ്പിൻ്റെ അറ്റത്ത് നീങ്ങി നീങ്ങി മറയുന്ന തോണി വിദൂരയാത്രയുടെ...

CARGO

സെർബിയൻ കവിതMarija Knežević പരിഭാഷ : സൗമ്യ പി.എൻ.അവർ ഞങ്ങളെ ഈ നാട്ടിലേക്ക് ചരക്കിറക്കിയ ശേഷം കൽപിച്ചു:  നിങ്ങൾ സ്വതന്ത്രരാണ്.ചരക്കുകളുടെ ലോകത്തു പറയും പോലെ ഉടനെയല്ലെങ്കിൽ പിന്നീട് ഞങ്ങളെ വീണ്ടും കടത്തിക്കൊണ്ടു പോകും എന്നു വരുകിലും...

മഞ്ഞപ്പൂച്ചക്കുഞ്ഞിന്റെ മരണം

കവിതരാധിക സനോജ്എൻ്റെ പൂച്ചക്കുഞ്ഞിനെ ഞാൻ ഇന്ന് മറവു ചെയ്തുനുര വന്ന ചുണ്ടിലേക്ക്ഒന്ന് രണ്ട് എന്ന്കുടിനീരിറ്റിച്ചപ്പോൾഎനിക്കറിയാത്ത ഭാഷയിൽ അത്അമ്മേ എന്നു വിളിച്ചുഅത് മൃഗമല്ലാതായി, അപ്പോൾഭൂമിയെന്ന വീട്ടിലെ, വിലപിക്കുന്നഒരു കൊച്ചു കുടുംബമായിരുന്നു , ഞങ്ങളപ്പോൾചികിത്സ കിട്ടാതെ മരിച്ചകുഞ്ഞുങ്ങൾഎൻ്റെ...

വാടക മുറികളെക്കുറിച്ച്

ബിൻസി മരിയ 1 വാടക മുറികളെക്കുറിച്ച് വാടക മുറികളെക്കുറിച്ചാണ്. ചില വാടക മുറികള്‍ ഗര്‍ഭ പാത്രങ്ങള്‍ പോലെയാണ്. ഉറവു മണം പരന്നൊഴുകുന്ന ഇരുട്ടില്‍, നനുത്തു നേര്‍ത്ത ആമ്പല്‍ വള്ളിച്ചുററുകളില്‍ എന്ന പോലെ അവയെന്നെ ചേര്‍ത്ത് ചേര്‍ത്ത് പിടിക്കും. ഇലഞരമ്പുകള്‍ പോല്‍ നേര്‍ത്ത ചുവരുകളുള്ള...

ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്?

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്കുഞ്ഞുണ്ണി മാഷ് പാഠം പഠിപ്പിച്ച് കൊണ്ടിരിക്കെ എനിക്ക് ചോദിക്കാനുള്ള ചോദ്യമായിരുന്നു അത് " ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്" ചോദിച്ചില്ല.വൈക്കത്ത് ബോട്ടടുക്കുമ്പോൾ ഗാന്ധിയെ ആൾക്കൂട്ടം പൊതിയുമ്പോൾ, ഒന്ന് തൊടാൻ വേണ്ടി മാത്രം ബഷീർ, ആൾക്കൂട്ടത്തിനിടയിലൂടെ. ഞെങ്ങി, ഞെരുങ്ങി. മിന്നാമിന്നി വെളിച്ചങ്ങളുടെ ആയുസ്സു പോലുമില്ലാതെ ഒരു തൊടൽ,ബഷീർ ഗാന്ധിയെ തൊടുമ്പോൾ തീർച്ചയായും എൻ്റെ സത്യന്വേക്ഷണ കഥ വായിച്ചിട്ടുണ്ടാകില്ല, ഉപ്പ്...

കാണെ

കവിത രാജേഷ് നന്ദിയംകോട് ചിത്രീകരണം : സുബേഷ് പത്മനാഭൻജയിച്ചു എന്ന് തോന്നുമ്പോൾ തോറ്റുഎന്നൊരുൾവിളി വെറുതേ എന്ന് തോന്നുമ്പോൾ കാര്യം എന്നറിവ് . കാറ്റക്ഷരങ്ങളിൽ തൂവലുകളുടെ ഭാഷ തിരയുകയാണ്.ചീവീട് പറയുന്നതെന്തെന്ന പിടച്ചിൽ.. മരംമുറിക്കുന്നെന്നോ മഴയില്ലയെന്നോ ..ഓർമ്മകളുടെ കടന്നൽകൂടിളകുകയും തോന്നലുകളെ കുത്തി വീർപ്പിക്കുകയും ചെയ്യുമെന്ന തിരിച്ചറിവിൽ എത്രയേകാന്തയാത്രകൾനിശബ്ദം എന്ന് പേരിട്ട കുറച്ച് നേരങ്ങൾ.. ...രാജേഷ് നന്ദിയംകോട് ആറ് കവിതാ സമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്....

അവസ്ഥാന്തരങ്ങൾ 

കവിത സീന ജോസഫ്മരണത്തിലേക്കെന്നപോലെയാണ്‌ അയാൾ അടിതെറ്റി വീണത്‌വല്ലാതിരുണ്ട ഒരു ആവാസവ്യവസ്ഥയിലേക്കാണ്‌ അയാൾ കണ്ണുകൾ തുറന്നത്‌പ്രേതാലയം പോലെ പാതി പണിതീർന്ന വീട്‌ കഴുക്കോലുകൾ ഭാഗം വയ്ക്കുന്ന ആകാശംഞെട്ടിവിറച്ച്‌ ഓടിമറയുന്ന മിന്നൽപ്പിണരുകൾ ചേറിൽപ്പുതഞ്ഞ്‌ അയാളുടെ പാതിമെയ്‌!(adsbygoogle...

ചെണ്ടയായി ഞാന്‍

കവിതരാജൻ സി എച്ച്(മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിക്ക്) പിഴച്ച കോലൊന്നില്‍ പഴിച്ചിരിക്കുമ്പോള്‍ നമിച്ചു പോയി ഞാന്‍ നിനയ്ക്കും കോലില്‍ നീ നിറഞ്ഞു കൊട്ടുമ്പോള്‍. പകര്‍ച്ചയില്ലാതെ പതര്‍ച്ചയില്ലാതെ പല വിതാനത്തില്‍ പറന്നു വീഴുന്നു പകരമില്ലാത്ത പ്രകമ്പനങ്ങളായ്. തക തരികിട പ്രപഞ്ചമാകുമ്പോള്‍ പ്രതിധ്വനിക്കുന്നു_ ണ്ടിഹപരങ്ങളില്‍ പ്രണവമോങ്കാരം.(adsbygoogle = window.adsbygoogle || ).push({});അഹമഴിഞ്ഞു പോ_ മഹസ്സിലും...

മുറിവേറ്റവർ

കവിത രേഷ്മജഗൻപലതവണ മുറിവേറ്റവരുടെ ഹൃദയത്തിനു നേരെ വാക്കുകളിൽ വിഷം നിറച്ചൊരു പുഞ്ചിരി തൊടുത്തു വിടേണ്ടതില്ല.ഇനി നിങ്ങൾക്ക് സൂര്യനുദിക്കാത്ത പകലുകളാണെന്നും നക്ഷത്രങ്ങളില്ലാത്ത രാത്രിയാണെന്നും പറഞ്ഞു ഭയപ്പെടുത്തേണ്ടതില്ല.പല തവണ മുറിഞ്ഞ ഹൃദയത്തിനിപ്പോൾ കാരിരുമ്പിന്റെ കരുത്തായിരിക്കും.തൊടുക്കുന്നതൊക്കെയും ആയിരങ്ങളാവുന്ന ഇന്ദ്രജാലം അവരും സ്വന്തമാക്കിയിട്ടുമുണ്ടാവും.തൂലികത്തുമ്പിന്റെയറ്റത്ത് നോവാഴങ്ങളെ മുറിച്ചു കടന്ന ഒരു തിരയടങ്ങാ കടൽ.ചിന്തകളിൽ കൊടുങ്കാറ്റിനെ കെട്ടിയിട്ടവന്റെ വീര്യം.നീലഞരമ്പുകളിൽ പ്രതിരോധത്തിന്റെ...
spot_imgspot_img