Homeകവിതകൾ

കവിതകൾ

തോന്നൽ

(കവിത)ജയകുമാർ മല്ലപ്പള്ളി എന്റെ സ്വപ്നത്തിൽ ഒരു കരുത്തൻ കാടിറങ്ങുന്നു . അടവിയിലെ ഇടവഴി അവന്റേതെന്നും എന്റെ നടവഴിയല്ലെന്നും ഉറക്കെ പറയുന്നവൻ. വാക്ക്‌ പോരിനൊടുവിൽ ഇക്കോ ടൂറിസത്തിന്റെ ചൂണ്ടു പലകയിലേക്ക് വിരൽ നീണ്ടപ്പോൾ അവന്റെ കണ്ണുകളിൽ പുച്ഛം! പരിസ്ഥിതി ലോല- പ്രശ്നരഹിത പ്രദേശമെന്ന് പറയവേ 'വാടകക്കാരൻ' എന്ന അവന്റെ അഭിസംബോധനയിൽ ജാള്യത...

നിങ്ങളൊരു എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്നു ?

charles bukowski യുടെ So you want to be a writer? എന്ന കവിത. വിവർത്തനം : സനൽ ഹരിദാസ് സകലതുമുണ്ടായിട്ടുപോലും നിങ്ങളിൽ നിന്നത് ചിതറിത്തെറിച്ചു പുറത്തെത്തുന്നില്ലെങ്കിൽ, അത് ചെയ്യരുത്.നിങ്ങളുടെ ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും വായ്ക്കകത്തു നിന്നും...

മാരീചൻ

കവിതതാരാനാഥ്‌ നീ വരിഞ്ഞു മുറുക്കുമ്പോൾ പൊടിഞ്ഞിടുന്നുള്ളം നീ പിടിച്ച മുയൽക്കുഞ്ഞിൻ മൂന്നു കൊമ്പിൽ ലോകം !നിൻ്റെ നോട്ടം കൊള്ളിയാൻ പോൽ പൊള്ളിടുന്നു ദേഹം നിൻ നഖപ്പാടെത്രകാലമുണങ്ങാതെ നീറും ?നിൻ മുടിനാരെത്ര നേർത്തതത്ര നേർത്തതാണ് ഭ്രാന്തു പൂത്തുലഞ്ഞ കൊക്ക - സ്വബോധമുള്ള പാതനീ വിളിച്ചാൽ അത്ര...

ചിതലുകൾ

കവിത ആരതി ലക്ഷ്മി കൃഷ്ണൻഎഴുതട്ടെ,വീണ്ടും വീണ്ടും  കാര്‍ന്നു തിന്നുന്ന ചിതലുകളെ കുറിച്ച്, ഉടലാകെയരിച്ചിറങ്ങി  ഓരോ രോമക്കുത്തുകൾക്കു മേലെയും കാമത്തിന്റെ ചിതൽപുറ്റ്‌ പണിയുന്നവര്‍.നിറങ്ങളാലേ കണ്ണുമഞ്ഞളിപ്പിച്ച്, മനസ്സിനെ വരുതിയിലാക്കുന്ന മാന്ത്രിക വിദ്യ പഠിച്ചവ.കവിളിലൂടൊലിച്ചിറങ്ങിയ കണ്ണീര്‍ ചാലുകളെ  ഊറ്റിക്കുടിച്ച്...

സ്വസ്ഥം, സ്വാസ്ഥ്യം, പലയിനം സാദ്ധ്യതകൾ

കവിത സുജ എം.ആർ കാറ്റേറ്റ് തുടുത്ത ലില്ലി പൂക്കൾ താമസിച്ചിരുന്ന താഴ്വാരത്തിൽ വെച്ച്, തണുത്ത ലില്ലി പൂക്കൾക്കിടയിൽ തല കുനിച്ച് നിന്ന കുറേ വെളുത്ത മഞ്ഞുപൂക്കൾ ഇറുത്തെടുത്ത് നിനക്ക് നീട്ടി ഞാൻ,ഒന്ന് വീതം മൂന്ന് നേരം!!! ഒക്കെ ശരിയാകും..നീയിറങ്ങി നടന്ന എന്റെ...

നിന്നാൽ പ്രണയിക്കപ്പെടുകയെന്നാൽ

പ്രതിഭ പണിക്കർനിന്നാൽ പ്രണയിക്കപ്പെടുകയെന്നാൽ, മാഞ്ഞ്‌ ഏറെക്കഴിഞ്ഞ രാവിനിപ്പുറവും നിന്റെ വിരൽത്തുമ്പ്‌ തൊട്ടയിടങ്ങളിലെ മിന്നൽക്കണങ്ങളാൽ മുഴുവനായ്‌ പടർന്നെരിയപ്പെടലാണ്; നിന്റേതുമായ്‌ കൂടിച്ചേർന്ന ഉടൽവല്ലികളിലൊക്കെയും ഒരു മുൾപ്പടർപ്പുമായി കോർക്കപ്പെട്ടത്‌ പോലെ നീറ്റൽ അറിയലാണു; നിശ്വാസങ്ങൾ കലർന്ന നിമിഷം മുതൽ തെറ്റിപ്പോയ നെഞ്ചിടിപ്പുകളെ വരുതിയിലാക്കാൻ പാടുപെടലാണു.(adsbygoogle =...

ചാവക്ഷരം

കവിതഅരുൺജിത്ത് മോഹൻചുവർ ചിത്രത്തിന് ചായം തേക്കുന്ന തിടുക്കത്തിൽ നിറങ്ങളെല്ലാം നിശ്ചലം. അടർന്നു വീഴാറായ ഭിത്തിക്കുമേൽ ചുവപ്പിലൊരു വട്ടം വരക്കുമ്പോൾ പകലറിയാത്തൊരു സന്ധ്യ കണക്കെ മുഖം തിരഞ്ഞു നോട്ടമില്ലാത്ത കാഴ്ചകൾ പോലെ സംഗീതം. നേരിയ ഒച്ചയിൽ ഗിറ്റാറിൻ്റെ ദീനസ്വരം യാത്ര അയപ്പിൻ്റെ അറ്റത്ത് നീങ്ങി നീങ്ങി മറയുന്ന തോണി വിദൂരയാത്രയുടെ...

അക്കരെ

കവിതമനു കാരയാട്മഴ പുഴ തോണി! കടവിൽ കുളിക്കാനിറങ്ങുന്നു വെയിൽ!തോണി സ്വയംകെട്ടഴിച്ച് പുഴയിലേക്ക് നീന്തുന്നു മഴ തോണിയിൽ മാത്രമായ് പെയ്യുന്നു! ഒരു കടത്തുകാരനെ പ്പോലെ വെയിൽ തോണിക്കു നേരെ കൈകൊട്ടിക്കൂവുന്നു!മഴ നിറച്ച തോണി മുഖം തിരിക്കാതെ പുഴയ്ക്ക് കുറുകെ നീന്തുന്നു! കടവിൽ വെയിൽ മാത്രം തനിച്ചാകുന്നു!... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

ചുവർ ചിത്രം

കവിത യഹിയാ മുഹമ്മദ് ഞാനൊരു ചിത്രകാരനാവണമെന്ന് എന്നേക്കാളും ശാഠ്യം അവൾക്കായിരുന്നു.കോളേജ് വരാന്തയിൽ ആളൊഴിഞ്ഞ ഗോവണിക്ക് ചുവട്ടിൽ നിന്ന് ചുണ്ടുകൾ കൊണ്ട് ഞാനൊന്നവളെ വരയ്ക്കാൻ ശ്രമിച്ചു. നിനക്ക് ചിത്രമെഴുതാൻ ഞാൻ തന്നെ ഒരു പ്രതലമാവാമെന്ന് അവൾ കുണുങ്ങിച്ചിരിച്ചു.ഞാൻ ചിത്രകാരനായി അവൾ ചുവരും പൂക്കളെ വണ്ടുകൾ എന്ന പോലെ ഏതു ചിത്രകാരനെയാണ് ചുവരുകൾ ഭ്രമിപ്പിക്കാത്തത്ആദ്യം ഞാനവളിൽ നാണത്തെ വരച്ചു. പിന്നെ കാമത്തെയും. പുറത്തുചാടിയ...

പ്രണയത്തിലിടം പിടിച്ചവൾ

കൃഷ്ണേന്ദു പി കുമാര്‍പ്രണയത്തിലിടം പിടിച്ചൊരുവളെ പെട്ടെന്നറിയാം!കണ്ട മാത്രയില്‍ കണ്ണിമകളിൽ കാഴ്‌ച മറയ്ക്കുന്ന വിരുതവൾക്കറിയാം!ചോപ്പുമേഞ്ഞ ചുണ്ടിൽ, പൂത്ത മാമ്പൂകണക്കെ പടർന്ന ചുംബന- ച്ചൂടാറ്റാനറിയാം!ഉടൽ ചേര്‍ത്തു തുന്നുന്ന കരവലയം ഭേദിച്ചൊരുവേള മാറിനിൽക്കാനറിയാം!ഇളകിയാട്ടങ്ങളില്ലാത്തൊ- രൊറ്റമരക്കാട് പൂക്കുന്ന ഗന്ധമൊതുക്കും വേലയറിയാം!പറഞ്ഞതത്രയും പ്രണയിക്കുന്നവളെ കുറിച്ചല്ല; പ്രണയത്തിലിടം പിടിച്ചൊരുവളെ കുറിച്ചാണ്!ഹൃദയം മാറ്റിയവിടെ അപകടകരമാം വിധം തലച്ചോറ്‌ ഘടിപ്പിച്ചൊരുവളെ കുറിച്ച്!!ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in
spot_imgspot_img