Homeകവിതകൾ

കവിതകൾ

ഉപ്പയില്ലാത്ത ഞാൻ

ബഹിയഉപ്പയില്ലാതായതിൽ പിന്നെയാണ് ഞാൻ സ്വതന്ത്രയായത്.അടിക്കടി ഫോണിൽ വിളിച്ച് എവിടെയാണെന്നും എന്താണെന്നും ഇനിയെപ്പോളിങ്ങ് എത്തുമെന്നും ഇനിയാരും തിരക്കില്ലല്ലോ.വരാനിരിക്കുന്ന പരീക്ഷയെക്കുറിച്ച് നിത്യേനയെന്നോണം ഓർമ്മിപ്പിച്ച് സ്വന്തം കാലിൽ നിൽക്കാൻ ഇനിയാരും പ്രേരിപ്പിക്കില്ലല്ലോ.ചുവന്ന ജിലേബിയും പലഹാരങ്ങളും വാങ്ങിവെച്ച്, കാണുമ്പോഴെല്ലാം വഴക്കു പറഞ്ഞു കഴിപ്പിച്ച് ഇനിയാരുമൊരിക്കലും ഡയറ്റിങ്ങ് തെറ്റിക്കയുമുണ്ടാവില്ല.കാണണോരുടെ മുഴുവൻ പറച്ചിലിനുമപ്പുറം സ്വന്തം കാലുകൾക്കു പോലും...

പ്രണയ കാര്യം

കവിതഡോ കെ എസ് കൃഷ്ണകുമാർഅടുത്തിരുന്നപ്പോഴാണ് ഒരു പൂവിന്റെ ഗന്ധം. കണ്ണുകളിൽ നിന്ന് നക്ഷത്രമാലകൾ. കൺകടലിലെ തിരമാലകളെ എണ്ണുന്നതുപോലെ മിഴിപ്പോളകളുടെ നൃത്തം. നീയോ ഞാനോ ആദ്യം സ്നേഹിച്ചു തുടങ്ങിയതെന്ന് ഉത്തരം കിട്ടാതെ കടം നിറഞ്ഞ് ഒരു സമസ്യ. നിൻ്റെ ചിരി നിലാവ് ശബ്ദം തേൻ തുള്ളികൾ എന്നൊക്കെ നിങ്ങൾ പറയുന്ന ഭ്രാന്തുകൾ എന്നു മുതലാണ് എന്റെ നാവിൽ മുളച്ചുതുടങ്ങിയത്.ഒറ്റ കാര്യമേ...

ഇവിടെ ഇങ്ങനെ ഒരു കവി ജീവിച്ചിരുന്നു

കവിത ഗോകുൽ കൃഷ്ണൻ.എൻ. വിമരിച്ച കവിയുടെ കവിതകൾ കണ്ടെടുക്കുമ്പോൾ, ചിതലുകളുടെ വാ പകുതിയിൽ നിന്നാണ് വാരിയെടുക്കുക. അപ്പോൾ അതിന് ഒരു ഇങ്ക് ഫില്ലറിന്റെ ഉണങ്ങിയ നീല നിറമായിരിക്കും. അത് മരിച്ച കവികളെ പോലെ മരവിച്ചിരിക്കും.മരിച്ച കവിയുടെ കുഴിമാടങ്ങൾ മാന്തി കടിഞ്ഞൂൽ...

ട്രോൾ കവിതകൾ – ഭാഗം 26

വിമീഷ് മണിയൂർ ഒരില ഒരില വട്ടത്തിൽ ചുട്ടെടുക്കുകയായിരുന്നു മരം. ഉറുമ്പുകൾ കയറി ഇറങ്ങി അതിൽ ഞരമ്പുകൾ വരച്ചുകൊണ്ടിരുന്നു. ആ ഇലയുടെ അടിയിൽ താമസിച്ച് ഒരു പുഴു കുറഞ്ഞ സമയത്തിൽ മ്യൂറലുകൾ ചെയ്തു. കാറ്റ് ഇടയ്ക്കിടെ സ്കാൻ...

ട്രോൾ കവിതകൾ – ഭാഗം 11

ട്രോൾ കവിതകൾ – ഭാഗം 11വിമീഷ് മണിയൂർട്രോളിഎൻ്റെ ചെരുപ്പിട്ട് നടക്കാൻ നോക്കുകയായിരുന്നു ഒരു ഉറുമ്പ്. കിടക്കുന്നതിന് മുമ്പ് ആ ഉറുമ്പ് അയച്ച മെസ്സേജ് എന്നെ കാണിച്ചു: ഞാനിന്ന് കപ്പലിനെ ട്രോളി.നടയിൽകുനി വിജയൻമരിച്ചപ്പോഴാണ് നടയിൽകുനി...

ജോൺസൺ മാഷ് എന്ന ത്രിത്വം

കവിത സുരേഷ് നാരായണൻ 1പതിനൊന്നു വർഷങ്ങൾക്ക് മുമ്പ് കൂടുവിട്ടുപോയ ഒരാൾ. കട്ടൻകാപ്പി തിളപ്പിച്ച് ഞാനയാൾക്ക് ശ്രാദ്ധമൂട്ടുന്നു.ഇയർഫോൺ കുത്തി ഞാനയാളുടെ തുള്ളികളെ ആത്മാവിലേക്കിറ്റിക്കുന്നു.മുളംങ്കൂട്ടങ്ങളിൽ കാറ്റു ചുംബിക്കുന്നേരം പുറകിൽ നിന്നെങ്ങാനുമയാൾ എന്നെ കെട്ടിപ്പിടിച്ചേക്കുമോ എന്നു ഞാൻ അകാരണമായ് ഭയപ്പെടുന്നു.2ഞാൻ ഉമ്മറത്തേക്ക് കാലുകൾ നീട്ടി...

അടച്ചിട്ട നാളുകളിൽ ഉയർന്ന ചോദ്യങ്ങൾ…

കവിത ഡോ.പി.സജീവ്കുമാ൪ലോകം തൊട്ട്, ഗ്രാമം വരെയുള്ള വാർത്തകൾ, റിമോട്ടിൽ വിരലമ൪ത്തി കാണുന്നു, നാലു ചുവരുകൾക്കുള്ളിൽ. ഉയരുന്നു, ചോദ്യങ്ങൾ, ഭയത്താൽ, അവിടെയെങ്ങനെ, രോഗബാധിത൪, പ്രതിരോധങ്ങൾ, പരിശോധനകൾ, മരണങ്ങൾ. ഇവിടെയെങ്ങനെ... പലതും പലകുറി, കണ്ടു, മനം മടുത്ത് പുറത്തിരുന്ന് ആകാശം കാണെ, ഉയരുന്നു നേ൪ക്കുനേർ നിരവധി ചോദ്യങ്ങൾ...മുറ്റത്തെ, തെങ്ങിലോടിക്കളിക്കും അണ്ണാറക്കണ്ണൻ: എന്തു പറ്റി, വലിയ തിരക്കായിരുന്നല്ലോ, ഇങ്ങനെ ഇരിക്കുന്നതു കാണാറേയില്ലല്ലോ?തേക്കിൻചെടിയിൽ പാട്ടു കച്ചേരി നടത്തും, കുയിൽപ്പെണ്ണ്: ഇന്നെന്തേ,...

നീ മരിച്ചുപോയെന്നറിയുമ്പോൾ

കവിത ഹരിത എച്ച് ദാസ്പരിചിതമായ വഴികൾ പതിവില്ലാതെ നീണ്ടുതുടങ്ങും മുന്നോട്ട് നടക്കും തോറും കാലുകൾ ഉറച്ചുവയ്ക്കാനാവാത്ത വിധം പാളി പാളി വീണുകൊണ്ടിരിക്കും അത്രയും പ്രിയപ്പെട്ട...അത്രയും... ചുണ്ടുകൾ വിറകൊള്ളും ഇന്നലെ വരെ വർത്താനങ്ങളാൽ മൂടിയ വീട് തണുത്തുറഞ്ഞു നിശബ്ദതയിലാഴും മടിച്ചു മടിച്ചു കടന്നു വരുന്ന അരണ്ടവെളിച്ചം സംശയത്തോടെ എത്തിനോക്കി ആരോടെന്നില്ലാതെ പറയും ഇവിടം...

പ്രണ(ള)യകാലങ്ങളിൽ ഞാൻ

സുധി പുറങ്ങ്മികച്ചതായിത്തീരുമായിരുന്ന ഒരു കവിതയുടെ, മൂന്നാമത്തെ വരിയിൽ മിനുക്കുപണി ചെയ്തുകൊണ്ടിരിക്കവെയാണു, എന്റെമുറിയിൽ പ്രണ(ള)യം കേറിവന്നത്‌.ഒട്ടും പ്രതീക്ഷിക്കാതിരുന്നതിനാൽ; എന്ത്‌ ചെയ്യണമെന്നറിയാതെ, ഒന്നാമത്തെ വരിയിലേക്ക്‌ കയറിനിന്നു ജനാലയിലൂടെ പുറത്തേക്ക്‌ നോക്കവേ, ദൂരെനിന്ന് ഒറ്റപ്പെട്ടൊരു വാക്ക്‌ നിസ്സഹായതയോടെ കൈവീശുന്നതാണു കണ്ടത്‌.രണ്ടിടങ്ങളിൽ ഒറ്റപ്പെട്ടുപോയ മനുഷ്യർ കണ്ടുമുട്ടുന്ന തുരുത്താണിതെന്ന്, എഴുതാതെ വെറുതെവിട്ടൊരു കവിത വിളിച്ചുപറഞ്ഞു.നോക്കൂ...എത്ര സമാധാനപരമായി ജീവിച്ചിരുന്നവരിലാണു, നിങ്ങൾ കലാപമുണ്ടാക്കുന്നത്‌?ഒരേസമയം; ഭ്രാന്തും തുടലുമാകുന്നത്‌?പ്രള(ണ)യകാലം കഴിഞ്ഞെഴുതുന്ന കവിതകളൊക്കെയും, രണ്ട്‌ മനുഷ്യരുടെ ജീവിതം കോറിവച്ച തെരുവുചുവരുകളാകുമെന്നതിനാൽ, മനസില്ലാമനസോടെ, ഏതെങ്കിലും ഒന്നുപേക്ഷിക്കാൻ നിർബന്ധിതനാകുന്നു.അതെന്താകണമെന്ന് ചിന്തിച്ചുനിൽക്കവേ, എന്നെയുൾപ്പെടെ വിഴുങ്ങിപ്പോകുന്നു...ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835...

ഗൂഗിൾ മാപ്പിൽ ഇല്ലാത്തയിടങ്ങൾ

കവിതധന്യ ഇന്ദുചിലപ്പോൾ പൊടിഞ്ഞുടഞ്ഞും മറ്റു ചിലപ്പോൾ കുതിർന്നുതിർന്നും ഞാൻ കാണാമറയത്തിരിക്കുന്നുഅപ്പോഴെല്ലാം പുതുമുളകൾ പൊട്ടിയ ശരീരം അസ്വസ്ഥപ്പെടുന്നു ഞാവൽക്കണ്ണുകളിൽ കാമം നിറഞ്ഞും വീഞ്ഞുമണമുള്ള ചുണ്ടിൽ പ്രേമം നിറഞ്ഞും ഉള്ളിൽ കനലെരിഞ്ഞും വെപ്രാളപ്പെടുന്നുഏതോ ഒരിന്നലെയിലെ കൊലുസിളക്കങ്ങൾ മുറിപ്പെടുത്തുന്നു ജനലിനപ്പുറം നീയുണ്ടോ - യെന്ന് സന്ദേഹപ്പെട്ടും പുതിയൊളിയിടങ്ങൾ തേടിയും എഫ്ബി ലോഗൗട്ട് ചെയ്യുന്നുഅതേ നിമിഷത്തിൽ ഒരു പുതിയ സൂര്യനിലേക്ക് ഉണർന്നെണീക്കാൻ ഓർമപ്പെടുത്തുന്നുഞാനെന്നെ കെട്ടിപ്പിടിക്കുന്നുആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...
spot_imgspot_img