Homeകവിതകൾ

കവിതകൾ

കടുക്

അവിനാഷ് ഉദയഭാനുകണ്ണെത്താത്തിടത്തോളം പരന്നു കിടക്കുന്ന കടുക് പാടങ്ങൾ. മഞ്ഞിന്റേയും മേഘങ്ങളുടേയും പുതപ്പുകൾക്കിടയിൽ നിന്നൊരു സൂര്യൻ കടുകു പൂക്കളിലേക്ക് മഞ്ഞയുരുക്കിയൊഴിക്കുന്നു.മോണക്കുള്ളിൽ വെരുകുകളെ പോറ്റുന്നൊരുവൾ താമസിക്കുന്നതിവിടെയാണ്.ഒട്ടുമേ മെരുങ്ങാതെ അവ തമ്മിലിടിക്കുന്ന ചില രാത്രികളിൽ അവന്റെ നാവ് സമർത്ഥനായ ഒരു വേട്ടക്കാരനാവുന്നു.മഞ്ഞുരുട്ടി നിറച്ച...

പലായന (സു)വിശേഷങ്ങൾ

കവിത മുഹമ്മദ് ഉവൈസ് ടി.പിപെല്ലറ്റു തകർത്ത തലയോട്ടിക്കൂട്ടങ്ങൾ അടുക്കി വെച്ച് ഒരു ദേശാടനക്കിളി ചിറകടിച്ച് ചില്ല വിട്ടുയർന്നുഗ്രനേഡു വിളഞ്ഞ മണ്ണകങ്ങളിൽ നിന്ന് ആകാശം കണക്കെ, സർപ്രസ് മരങ്ങൾ വസന്തം പറഞ്ഞു: "പൂക്കൾ വിരിയുന്നത് അറുത്ത് കളയാം, പക്ഷേ വസന്തം വരുന്നത് തടയാനൊക്കില്ലല്ലോ."*തുളവീണ തോണിത്തുമ്പിലിരുന്ന് ചോര മായാത്ത ഒരു...

ട്രോൾ കവിതകൾ – ഭാഗം 12

ട്രോൾ കവിതകൾ – ഭാഗം 12വിമീഷ് മണിയൂർ കരുണ 2.0 ടൈറ്റാനിക് സിനിമ കാണുകയായിരുന്നു മണിയൂരിലെ കാറ്റ്. പെട്ടെന്ന് കൈവിടർത്തി കപ്പലിൻ്റെ തുമ്പത്ത് നിൽക്കുന്ന ജാക്കിനും റോസിനും മുകളിലൂടെ കടന്നുപോകുന്ന കടൽക്കാറ്റിനോട് മണിയൂരിലെ കാറ്റിന് പ്രണയം...

കടലെടുത്തത്

കവിത അർച്ചന      അങ്ങനെ ഒരു ദിവസം അവർ ഒരേ കടലിൻറെ രണ്ടതിരിൽ ചെന്നിരിക്കുന്നു. അതിലെ അവൾ തിരകളെ ചുരുട്ടി എതിരേക്ക് കാതോർക്കുന്നു. അവർ തുഴഞ്ഞൊഴുകിയ കടലാസു തോണികളെ തിരയുന്നു. കടലിന്റെ ടച്ച് സ്ക്രീനിൽ മീനുകൾ കൊണ്ടെഴുതി വച്ച പ്രണയഗീതങ്ങൾ ഉരസി നോക്കുന്നു. ആഴങ്ങളിലേക്ക് നൂണ്ടിറങ്ങി കഥകളെഴുതിയ ഇച്ചൂളി തൊണ്ടുകൾ നുണച്ചിറക്കുന്നു . തിരയവളെ...

അതിരുകൾ തിരുത്തി വരച്ച രാജ്യം

കവിത ഐഷു ഹഷ്ന ചിത്രീകരണം: ഹരിതഅന്തിയുറങ്ങുന്ന കുടിലുകൾക്ക് മുന്നിലാരോ മതിലുകൾ പണിയുന്നു. ഞങ്ങൾക്ക് നേരെ തിരിച്ച കണ്ണാടിയിൽ ഞങ്ങളുടെ മുഖമല്ല. അടുപ്പിലിരുന്നു തിളക്കുന്ന പാത്രങ്ങളാരോ എറിഞ്ഞുടക്കുന്നു. ഞങ്ങളുടെ ചൂണ്ടുവിരലുകൾ നേരെ നിൽക്കുന്നില്ല. രാജ്യസ്നേഹികളെന്ന് നെറ്റിയിലെഴുതിയവർ ഞങ്ങളുടെ വായ തുന്നിച്ചേർക്കുകയാണ്. കണ്ണുകെട്ടിയ ദേവതയെ നെടുവീർപ്പിടുന്ന വയൽ വരമ്പിൽ നാട്ടിയിട്ടുണ്ട്. ഒരിക്കലും നിറയാത്ത വയറുമായി ചിലർ...

ഉപഗുപ്തൻ ഉറക്കമോ

ഗോപാലകൃഷ്ണൻ ഇടത്തണ്ണിൽഉപഗുപ്തനുറക്കമോ ഉടനൊന്നുണരുമോ ഉയർത്തെഴുന്നേല്പിനുള്ള ശാന്തിമന്ത്രം ഉരുവിടാനെത്തുമോ....?ഉൽകൃഷ്ടനാംബുദ്ധഭിക്ഷുവിന്റെ സാന്ത്വനം കാംക്ഷിയ്ക്കയാണിന്ന് മാനവരാകെയും കബന്ധമായ് കിടന്നൊരു വാസവദത്തയ്ക്കരികിലെത്തി ആത്മശാന്തിയേകി അന്ത്യയാത്ര അയച്ചതല്ലേ...!(adsbygoogle = window.adsbygoogle || ).push({});ദത്തയെപോലെ ഒരാളും അനാഥരല്ല ശ്മശാനത്തിലുമല്ല...! കരചരണങ്ങൾ ഛേദിച്ച _ കബന്ധവുമല്ല...! പകരുന്ന വ്യാധിയാൽ മൃത്യുനാശം വന്ന് - ആതുരാലയത്തിൻ തിണ്ണയിൽ...

നാല്‍പ്പത്

നിലോഫർ ടി. എ.ചങ്കുവിറപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ അലറിക്കഴിയുമ്പോള്‍, ചെങ്കതിര്‍ പൂത്ത പോലുള്ള നിന്റെ മാറിടത്തില്‍ നിന്നും ഹാരങ്ങള്‍ ഓരോന്നായി ഊരിക്കഴിയുമ്പോള്‍, കൂടിയാലോചനകള്‍ക്കും ഉടമ്പടികള്‍ക്കും ശേഷം നിന്‍ സ്വരം നിശബ്ദമായിക്കഴിയുമ്പോള്‍, നിരാഹാരമിരുന്നു മെലിഞ്ഞുണങ്ങിയ ശരീരത്തിലേക്ക് ഒരിറ്റ് സര്‍ബത്ത്, കടലായി വന്നു പതിച്ചുകഴിയുമ്പോള്‍, നൈരാശ്യത്തിന്റെയും വിഷാദത്തിന്റെയും...

രണ്ടു കവിതകള്‍

ജിബിൻ കോട്ടുമലപ്രേതംപുലര്‍ച്ചെ കട തുറക്കാനെത്തിയപ്പോള്‍  ശങ്കരേട്ടനാണ് ആദ്യം കണ്ടത്... നിയമസഭയുടെ പ്രധാന കവാടത്തില്‍  വെള്ളപുതച്ചൊരു രൂപം- മിന്നായംപോലെ, ഖജനാവിനടുത്ത് പാറാവുകാരനും  കണ്ടത്രെ...! ഒരൂന്നുവടികൂടി ഓര്‍ത്തെടുത്തു അയാള്‍, അമ്പലനടയില്‍  ആക്രോശിച്ചിട്ടിറങ്ങിപ്പോയ- കണ്ണട വച്ച മൊട്ടത്തലയനെ  രാമന്‍നമ്പൂതിരിയും വിസ്തരിച്ചു... കോടതി വരാന്തയിലൊക്കെ കാര്‍ക്കിച്ചു- തുപ്പി വച്ചിടുണ്ട്.. രക്തസാക്ഷി മണ്ടപത്തില്‍ - ചെമ്പരത്തി കൊണ്ടര്‍ച്ചന ചെയ്തു പരിഹസ്സിച്ചതായും കണ്ടു .. ഒറ്റമുണ്ട്,  ഊന്നുവടി,  മൊട്ടത്തല, കണ്ണട.. മണംപിടിച്ചു...

ചായം

ജയേഷ് വെളേരി ചായം പൂശിയിടത്താണ് കണ്ണുകളുടക്കിയത് കരിമഷിയാണെന്ന് തോന്നുമെങ്കിലും കണ്ണിനു താഴെയായ് കുത്തുകൾചായം പൂശിയതാണെന്ന് തോന്നി ദേഹം തൊടുമ്പോഴാണ് ഇളകുന്നതാണ് ചുരുണ്ടു കൂടിയതാണെന്ന് ഓർമ്മപ്പെടുത്തിയത്ഒട്ടിച്ചേർന്നപ്പോഴാണ് ചായം ഒന്നിപ്പിച്ചതാണെന്ന് മനസ്സിലായത് നടവഴിയിലും ഇരുളിലും പിന്നാമ്പുറത്തും ആകാശത്തും അതേ ചായക്കൂട്ടുകൾകറുപ്പും ചുവപ്പും മഞ്ഞയും നിറത്തിൽ ചായക്കൂട്ടുകൾ കണ്ണിൽ കവിളിൽ നെഞ്ചിൽ രോമ കൈകളിൽ.. ഓരോ ചായക്കുത്തുകളും ഓരോ പ്രതീകങ്ങളായിരുന്നു കോപത്തിന്റെ പ്രണയത്തിന്റെ പ്രതീക്ഷയുടെ ചായങ്ങൾ..!ആത്മ ഓൺലൈനിലേക്ക്...

ബോഗൺ വില്ല

മീര ധന്യപടർന്നു പടർന്നൊരു തണലായിട്ടും വരണ്ടുപോയൊരു പൂവ് മഷി പടരാതെയെത്ര കവിതകളായ കടലാസുതോട്ടം പ്രിയനേ... എനിക്കൊരാഗ്രഹമുണ്ട് ഈ പിറന്നാളിന് അടുത്ത വിവാഹ വാർഷികത്തിന് പിന്നെയെന്റെ രോഗശയ്യയിൽ ഒടുവിലെന്റെ ഖബറിടത്തിൽ ബോഗൺവില്ലപ്പൂക്കളാൽ മാല തുന്നണം കൂട നിറയെ ഭാരമില്ലാത്ത മണമില്ലാത്ത ഏറ്റവും സുന്ദരിയായ പൂവേ, നിന്നെമൂടി നിറയണം അടുത്ത വരവിന് തല നിറയെ ചൂടി നടക്കണം ഏറ്റവും അപേക്ഷയായി പറയുന്നു എന്നെയറിയുന്നവനേ, മുല്ലകളാൽ...
spot_imgspot_img