Homeകവിതകൾ

കവിതകൾ

രണ്ടു പേർ

കവിത അനന്ദു കൃഷ്‌ണഞാൻ അവളെ സ്നേഹിക്കുന്നു പക്ഷെ അവളുടെ നായക്കുട്ടിയുടെ പേരെനിക്ക് അറിയില്ല അവൾക്കെന്നേക്കാൾ ഉയരമുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ല കണ്ണിനു ചെറിയ കാപ്പി നിറമാണോ കറുപ്പാണോ എന്ന് ഓർമ്മയിലില്ല കഴിഞ്ഞ വട്ടം കണ്ടതിനേക്കാൾ മുടി നീണ്ടുവോ വണ്ണം വെച്ചുവോ എന്ന് തിരിച്ചറിയാനും അറിയില്ല,ഞാൻ കഴിച്ചോ ഉറങ്ങിയോ എന്നൊന്നും...

പൂക്കളുടെ നീറ്റം

അഡ്വ. ഫരീദബാനുഅങ്ങനെയാണെന്നും... രാവിലെ മുതൽ വൈകുന്നേരം വരെ പതിവാണ്... കാർ നിറുത്തിയിടുന്നതൊരു പൂമരത്തിൻ ചുവട്ടിലാണ്. എന്നും എല്ലാകാലവും പൂക്കുന്ന മരമല്ല; പക്ഷേ പൂമരമാണ്.ആകെ പൂത്തുലയുന്നൊരു കാലമുണ്ട്.. നേരവും കാലവും കൂട്ടിപ്പിണഞ്ഞു ഒന്നുചേരുന്ന കാലം... നല്ല തെളിച്ചമുള്ള നല്ല കാറ്റുള്ള നല്ല തണുപ്പുള്ള മഞ്ഞുപൊഴിയുന്ന കുളിര് കോരുന്നൊരു കാലം...ചുവന്ന പൂക്കളല്ല.. വയലറ്റ് പൂക്കളല്ല... മരം കാണാത്തത്രയും നിറയുന്ന പൂക്കൾ കടും മഞ്ഞപ്പൂക്കൾ....വലുതല്ല ചെറിയ പൂക്കൾ; തീരെ...

ക്വട്ടേഷൻ

കവിതഡോ.കെ.എസ്. കൃഷ്ണകുമാർചായമിട്ട നഖമുള്ള വിരലുകൾ ചേർത്ത് മലയാളം ടീച്ചർ രണ്ടു ചെവിയിലും മാറി മാറി തരാറുള്ള കാന്താരി തിരുമ്മലുകൾ, മുടിസ്ലൈഡ് ചേർത്ത് കൈത്തണ്ടയിലെ മാംസം പറിച്ചെടുക്കുന്ന സയൻസ് ടീച്ചറുടെ കഴുകൻ നുള്ളലുകൾ, ട്രൗസർ പൊക്കി തുടകളിൽ ചെമന്ന ഭസ്മക്കുറികൾ വരച്ചുതരുന്ന സ്പോർട്സ് മാഷിൻറെ ചൂരലടികൾ, ഡസ്കിൽ മടക്കിവെച്ച കുഞ്ഞുകൈമുഷ്ടികളുടെ എല്ലുമുഴകളിൽ മരസ്കെയിലു കൊണ്ടുള്ള ഫിസിക്സ് മാഷിൻറെ ചുറ്റികയടികൾ ഓരോ വരി കവിതയും തെറ്റുന്പോൾ ഹിന്ദിടീച്ചർ പുറകിൽ നിന്ന് തന്നിരുന്ന തലയ്ക്കടികൾ ഒന്നും മറന്നിട്ടില്ല എല്ലാം...

അതുകൊണ്ടാണ് ‌

ജലജാപ്രസാദ്, മഞ്ചേരിഓരോ ആളും ഒറ്റയ്ക്കാണ് പിറക്കുന്നതെങ്കിലും അവനും അവളും കുഞ്ഞുങ്ങളെയും വയസ്സായോരെയും സമപ്രായക്കാരെയും ഉള്ളിൽ പെറ്റുകൂട്ടാറുണ്ട്ഒറ്റക്കിരുന്ന് പ്രാന്താവുമോന്ന് തോന്നുമ്പോഴാണ് ആരും കാണാത്ത മുറികളിൽ 'ചടേ'ന്ന് പ്രസവം നടക്കുന്നത്സുഖപ്രസവമാണെങ്കിലും ചിലതിന് സിസേറിയൻ കഴിഞ്ഞ നോവാകും കനത്ത കരളും കരിഞ്ഞ കണ്ണുമുള്ള ജനനം വേദനതന്നെ(adsbygoogle = window.adsbygoogle || ).push({});ചിലപ്പോൾ തന്നോളം പോന്നവരെയാവും പെറുന്നത്. രസമാണ് അവരോടൊപ്പം കളിയ്ക്കാൻ ചിരിക്കാൻ വഴക്കിടാൻ യാത്ര...

വായനക്കാരനെ കാണാനില്ല

കവിത ശ്രീകുമാർ കരിയാട് കവിതയിലേക്കു കടന്നുപോയ വായനക്കാരനെ കാണാനില്ല. അയാൾ വാക്കുകളിൽ ഒളിച്ചിരിക്കുമോ ? വാക്കുകൾ ചേർന്ന് കൊരുത്ത രൂപകങ്ങളിൽ ഒളിച്ചിരിക്കുമോ ? പദതാള മുഴക്കത്തിൽ ഒളിച്ചിരിക്കുമോ ? കവിതയ്ക്കുള്ളിലുള്ള റെഫറൻസുകളിലെ കുഞ്ഞിടവഴിപ്പാതകളിലൂടെ, മറ്റു കൃതികളിലേക്ക് പോയിക്കാണുമോ? കവിതയുടെ ഓരോ പാളികളും അരിച്ചുപെറുക്കിയ അപസർപ്പകന്റെ നെറ്റി ചുളിഞ്ഞു. ഇതേ...

പേറ്

വിഷ്ണു സുജാത മോഹൻകുളിമുറി, ഗർഭപാത്രം പോലെ അത്രമേൽ സ്വകാര്യത കാത്തു സൂക്ഷിക്കുന്നൊരിടമാണ്. അവിടെ എനിക്കു മാത്രം കേൾക്കാനുള്ള പാട്ടുകൾ ഉണ്ടാകുന്നുണ്ട്. ഭാഷയിലെ വ്യാകരണം പഠിച്ചു തീരാത്തതു കൊണ്ടു മാത്രമാണ് ഗർഭപാത്രത്തിൽ നിന്ന് ഒരു മൂളിപ്പാട്ടു പോലും കേൾക്കാത്തത്.ആടുമേക്കാൻ പോകുന്ന പോലെ - യാണെന്റെ കുളിക്കാൻ പോക്ക് എന്നെ ആരേയോ കുളിപ്പിക്കാ- നേൽപ്പിച്ച് മനസ്സിനേയും കൂട്ടി...

ഒരു പുനർജ്ജന്മം

വൈശാഖ് വി.പിഎന്റെ ഓർമകളിൽ, ജീർണിച്ച മസ്തിഷ്കത്തില്‍, തണുത്തുറഞ്ഞ ഞരമ്പുകളിൽ, ചിതലെടുത്ത ഓർമകളിൽ, നീ  പിന്നെയും ജനിക്കുകയാണ് ഞാൻ തൊടുമ്പോഴെല്ലാം നീ ഉണരുകയാണ്.എന്റെ രാത്രികൾ മറന്ന നക്ഷത്രമേ.ഈ മനുഷ്യൻ ഒടുവിൽ കണ്ടുമുട്ടിയത് നിന്നെയായിരുന്നു. ആദ്യമായി കണ്ടതൊന്നും ഓർമിപ്പിക്കരുത്. ഹൃദയത്തിൽ ക്ഷതമേല്പിക്കരുത്. ക്ഷതമേല്പികേണ്ടത് എന്റെ വിരലുകളിലാണ്.നീ തൊട്ടപ്പോഴാണ് ഞാൻ ആകാശത്തിലേക്ക് പറന്നത്. നീ തൊട്ടപ്പോഴാണ് ഞാൻ വേരുറച്ചു പടർന്നത്. നീ...

ചായം

ജയേഷ് വെളേരി ചായം പൂശിയിടത്താണ് കണ്ണുകളുടക്കിയത് കരിമഷിയാണെന്ന് തോന്നുമെങ്കിലും കണ്ണിനു താഴെയായ് കുത്തുകൾചായം പൂശിയതാണെന്ന് തോന്നി ദേഹം തൊടുമ്പോഴാണ് ഇളകുന്നതാണ് ചുരുണ്ടു കൂടിയതാണെന്ന് ഓർമ്മപ്പെടുത്തിയത്ഒട്ടിച്ചേർന്നപ്പോഴാണ് ചായം ഒന്നിപ്പിച്ചതാണെന്ന് മനസ്സിലായത് നടവഴിയിലും ഇരുളിലും പിന്നാമ്പുറത്തും ആകാശത്തും അതേ ചായക്കൂട്ടുകൾകറുപ്പും ചുവപ്പും മഞ്ഞയും നിറത്തിൽ ചായക്കൂട്ടുകൾ കണ്ണിൽ കവിളിൽ നെഞ്ചിൽ രോമ കൈകളിൽ.. ഓരോ ചായക്കുത്തുകളും ഓരോ പ്രതീകങ്ങളായിരുന്നു കോപത്തിന്റെ പ്രണയത്തിന്റെ പ്രതീക്ഷയുടെ ചായങ്ങൾ..!ആത്മ ഓൺലൈനിലേക്ക്...

മുത്തശ്ശി

കവിതവിനോദ് വി.ആർമുത്തശ്ശിയെ വരയ്ക്കാൻ എളുപ്പമല്ല പഞ്ഞിത്തലമുടി മോണകാട്ടിച്ചിരി തോളൊപ്പം തൂങ്ങിയ കാതുകൾ കാലം ചുളിവ് പുരട്ടിയ തൊലി നിറങ്ങളുടെ കോലായയിൽ മുത്തശ്ശി തെളിയുന്നില്ല. കഥകളുടെ തെളിച്ചത്തെ ഏതു വർണ്ണം ചേർത്തുവരയ്ക്കും! കഥ പറയുന്ന മുത്തശ്ശിയുടെ കുസൃതിയെ വരച്ചെടുക്കാൻ എനിക്കിനിയും പ്രായമാകണം. വരച്ചു തുടങ്ങാൻ നല്ലത് മലകൾക്കിടയിലിരുന്ന് ഒളിഞ്ഞുനോക്കുന്ന സൂര്യനോ ഒൻപത് വരകൾക്കുള്ളിൽ നിവരുന്ന കുടിലോ നിറയെ...

പടച്ചോന്റെ സംഗീതം

കവിതജാബിർ നൗഷാദ് ഉടലിനെ പൊതിഞ്ഞ ശലഭക്കൂട്ടങ്ങളെ വീശിയോടിച്ച് കണ്ണ് തിരുമ്മി കാട്ടാറിലേക്ക് ചാടി, തിരികെ ഒഴുക്കിനെതിരെ നീന്തി നീന്തി എത്തിച്ചേർന്നത് (ചേരേണ്ടിയിരുന്നത്) വീട്ടിലേക്കാണ്. ഇരുട്ടിനേം വെളിച്ചത്തേം ബന്ധിപ്പിക്കുന്ന മഞ്ഞ് പാടയിൽ അവ്യക്തമായൊരിടം. കണ്ണിലെ നനവിനാൽ തെന്നി നിൽക്കുന്ന ചാമ്പമരങ്ങൾ സ്വാഗതം ചെയ്യുന്നു. നരച്ച മഞ്ഞ പാവാട തുമ്പിനാൽ കോറിയിട്ട മണൽ ചിത്രങ്ങളിൽ അങ്ങിങ്ങായ്‌ സിഗരറ്റ് കുറ്റികൾ, വളത്തുണ്ടുകൾ. ഓടുകളിലൂടെയുരുണ്ടു വീഴുന്ന പന്തിന്റെ താളത്തിനൊത്ത് കനമുള്ള ശകാരങ്ങൾ. അകത്തുനിന്നാരവങ്ങൾ, ദാദയുടെ ബാറ്റിനാലുയരുന്നത്. കണ്ണിറുക്കി കാതോർത്തപ്പൊ അടുക്കളയിൽ നിന്നുമടക്കിപ്പിടിച്ച നേർത്ത തേങ്ങലുകൾ വേവുന്ന നെഞ്ചും പുകയാത്തടുപ്പും. കിണറ്റിലെ ആമയും വട്ടത്തിലാകാശവും. തെന്നി...
spot_imgspot_img