Homeകവിതകൾ

കവിതകൾ

ഇരുവശത്തേക്കും DNA പിന്നിയിട്ട പെൺകുട്ടി

കവിത താരാനാഥ് "ഒടുക്കം അടക്കുമ്പോളേലും നിനക്ക് അടക്കവും ഒതുക്കവും ഒണ്ടാകുവോടീ ? " എന്ന പ്രാക്ക് പ്രാവിന്റെ "പ്രാ", വാക്കിന്റെ "ക്ക്" എന്നിവ ഉള്ളതിനാൽ പുറകേ പറന്നു വന്നു ശകാരച്ചെപ്പിയടഞ്ഞ ചെവിയിൽ കൊത്തിയപ്പോൾ ഉള്ളൊന്നു കുടഞ്ഞ് അവൾ നന്നാവാൻ തീരുമാനിച്ചു. നന്നാവുമ്പോൾ അടിസ്ഥാനം തൊട്ട് വേണം. അവൾ DNA എടുത്ത് മെഴുക്കു പുരട്ടി മെടഞ്ഞിട്ടു ! ഇരു...

പ്രണയം പിരിയുമ്പോൾ

കവിതയഹിയാ മുഹമ്മദ്പ്രണയം പിരിയുമ്പോൾ ഒരു കടൽ ഉടലാകെ മൂടി വെക്കുംപ്രളയം ഒടുങ്ങിയതിന് ശേഷമുള്ള അശാന്തതയിൽ രണ്ട് വൻകരകൾ പിറവിയെടുക്കും.ഏകാന്തതയുടെ ഒറ്റത്തുരുത്തിൽ മൗനത്തിന്റെ കപ്പൽ സഞ്ചാരികൾ നങ്കൂരമിടും നമ്മിൽ നിന്നും പറിച്ചെടുത്ത അട്ടഹാസത്തെ പോക്കുവെയിൽ തൂക്കിലേറ്റുംഅന്ന് എന്റെ കണ്ണുകളിൽ ഒരു കടൽ ചത്തു മലർന്നിട്ടുണ്ടാവും തിരയിളക്കമില്ലാത്ത സഞ്ചാര...

അങ്ങനെ എന്റെ മുറി ഒരു മരച്ചുവടായി

കെ എസ്‌ കൃഷ്ണകുമാർവഷളൻ എന്ന വിളിയോടെ ആ പ്രണയമവസാനിച്ചു. അവളെ ഉമ്മ വച്ചിട്ടോ തൊട്ടുനോക്കിയിട്ടോയല്ല; ഒറ്റനോട്ടത്തിലേ തെളിഞ്ഞിരുന്നു എന്റെ കൊതികളെല്ലാം. ഇപ്പോൾ മൗനിയായിരുന്ന് പ്രണയകവിതകൾ എഴുതുന്നു, തേൻപഴം കൊതിച്ചോടിയെത്തിയിട്ടൊന്നും കിട്ടാത്ത അതേ കരച്ചിലിന്റെ മണങ്ങളൂറി ധ്യാനിച്ചിരിക്കുകയാണു, മുറിയൊരു മരച്ചുവടാകുന്നു എത്ര തുടച്ചിട്ടും നിലം നിറയെ കരിയിലകൾ, ജാലകങ്ങളടച്ചിട്ടും കാറ്റ്‌ കൊണ്ടു വരും പൊടിപടലങ്ങൾ, കിടക്കവിരിയിലും തലയിണയിലും മണ്ണിലെന്ന പോൽ ഉറുമ്പുകൾ ചെറുപ്രാണികൾ, ഉറങ്ങാനാകാതെ എന്റെ...

രക്തം നിറഞ്ഞ മുറി

അജേഷ് നല്ലാഞ്ചി വണ്ണാമ്പല നിറഞ്ഞ ഈ ഗുഡുസു മുറിക്ക് ഓലക്കണ്ണി നനഞ്ഞ മണമാണ്.. ചുമർ നിറയെ ചൊട്ടപ്പുഴുക്കളാണ്...പല്ലി പാറ്റ തേരട്ട കരിങ്കണ്ണി അണങ്ങ് ചേക്കാലി പിന്നെ പേരറിയാത്ത അനേകം ചെറുജീവികളുടെ സത്രം..ചിതൽ പുറം ജനാലയ്ക്ക് താഴെ ചാരി വച്ച മാച്ചിപ്പട്ട വഴി ഏത് നിമിഷവും അകത്ത് കയറും....നീ ഇവിടെ ഉപേക്ഷിച്ച് പോയ കളർ പെൻസിലുകൾ കൊണ്ട് ഞാൻ ഓർമയെ വരച്ചെടുക്കുകയാണ്.....വസന്തമെത്തും...

അവസാനത്തെ ക്ഷണക്കത്ത്

സുബൈർ സിന്ദഗി പാവിട്ടപ്പുറംഞാൻ പുതിയ വീട്ടിലേക്ക് പോവുകയാണ് പുതിയ വീട് താമസം തറക്കല്ലിടാലോ ചുമര് പണിയോ ഒന്നും ഇല്ല എനിക്ക് മാത്രം കിടക്കാനുള്ള വീട്ടിൽ ഞാൻ തനിച്ചു യാത്ര പോണം ആ വീട്ടിലേക്ക് എനിക്ക് ഒറ്റക്ക് പ്രവേശിക്കാനാവില്ല ഞാൻ ക്ഷണിക്കാതെ തന്നെ എല്ലാവരും...

മേരി

രാധാകൃഷ്ണൻ എടച്ചേരിഎന്റെ കളിക്കൂട്ടുകാരി പറങ്കിമാവിൽ കാക്കയും നാട്ടുമാവിൽ അണ്ണാനുമായികശുവണ്ടി വറുത്ത് പരിപ്പും മാമ്പഴം മുറിച്ച് മധുരവും തന്നു വള്ളിവെച്ചു വീഴ്ത്തിയവന്റെ നെഞ്ചുടച്ചുഎന്നേക്കാൾ വേഗത്തിൽ ഓടിയും പുഴയിൽ നീന്തിയും കുന്നു കേറിയും കാടു തൊട്ടും ഇരുളിൽ പതുങ്ങിയും മൂക്കിൽ കൂടി പുകവിട്ടും തോട് ചാടിയും കുതിച്ചുഡാം കണ്ട് പിടുത്തം വിട്ടപ്പോൾ ഒറ്റക്കയ്യിൽ തൂക്കിയെടുത്തുഅവൾ ജയനും ഞാൻ സീമയുമായിനനുത്ത മീശ...

പ്രതീതി

(കവിത)ഷൈജുവേങ്കോട്അടച്ചിട്ട മുറിയിൽ ജനലുകൾ തുറന്ന് വെച്ച് വെളിയിലേയ്ക്ക് നോക്കിയിരന്നു.ഒരു തുള്ളിയും ഉറങ്ങാതെ രാത്രി.കാറ്റ് വീശിയെടുത്ത് കൊണ്ടുവന്ന മഞ്ഞ് ഇലകളിൽ മരങ്ങളിൽ വീടുകളിൽ പരിസരങ്ങളിൽ പറ്റി പിടിച്ച് വളർന്ന് ഈർപ്പത്തിന്റെ തോൽ ഉരിഞ്ഞിട്ടു.രാത്രിയെ പൊത്തി മൂടി വരുന്ന ഇരുട്ടിനെ കൊത്തിപ്പിരിച്ച്, കൊത്തിപ്പിരിച്ച് തുപ്പിക്കൊണ്ടിരിയ്ക്കുന്നു. കൃത്രിമ വിളക്കുകൾ !ഇനിയൊരു ദിനവും ഇരുട്ടിൽ മുങ്ങരുതെന്ന ഉറച്ച കാൽവെപ്പോടെ വെളിച്ചത്തിന്റെ കുരിശുരൂപം രാത്രിയുടെ തോളിൽ കയറി കിടന്നു.രാത്രി ഒഴിഞ്ഞ കാലത്തെ പുലരി, നട്ടുച്ച, വൈകുന്നേരം , മഴ, വെയിൽ,...

സമാപനം

കവിത മധു ബിപുല്‍മേടുകള്‍, കാട്ടു പൊന്തകള്‍, കിളിക്കൂടുകള്‍ ചുമന്നു ചില്ലകള്‍… കിനാവുകള്‍‍ ആകാശത്തോളം  ഉയരുമ്പോഴും കാലില്‍ വലിയുന്നുണ്ട്.                             മനസ്സു നീര്‍ത്തി‍ ചിറകു വിടര്‍ത്തി- യെഴുതി പഠിക്കുമ്പൊഴും താഴേക്ക്  വലിക്കുന്നുണ്ട്.                   പൊട്ടിക്കാന്‍ കൊതിയീ  കടിഞ്ഞാണ്‍ ആകാശച്ചെരുവില്‍ കുളമ്പടിക്കാന്‍ മേഘങ്ങള്‍ക്കുമേലേ കുതിക്കാന്‍   പക്ഷെ ഇരുളുന്നു   സായന്തനത്തിന്‍ പൊടി കഴുകിക്കളയാനായി നിലാവിന്റെ പൊയ്കയിലേക്ക്...

കസായിപ്പുരയിലെ സൂഫി

കവിത യഹിയാ മുഹമ്മദ്ഇറച്ചിവെട്ടുകാരൻ സെയ്താലിമാപ്പിള പൊടുന്നനെ ഒരു ദിവസം മൗനത്തിലേക്കാണ്ടുപോയികസായിപ്പുരയിൽ ഒരു ബുദ്ധൻ്റെ പിറവി.നാട്ടുകാർ അതിശയം കൊണ്ടു.അറക്കാനിരുത്തുമ്പോൾ ദൈവവചനമുച്ചരിക്കുന്നതിനെ കുറിച്ചാണയാളിപ്പോൾ കണ്ണടച്ചു ധ്യാനിക്കുന്നത്."ദൈവമേ, ഇയാളെന്നെ കൊല്ലുന്നേ... രക്ഷിക്കണേ... രക്ഷിക്കണേ... ആടിൻ്റെ ദയനീയരോധനത്തിനിടയിൽ സർവ്വസ്തുതിയും ദൈവത്തിന്. മന്ത്രത്താൽ കത്തി കഴുത്തിൽ വയ്ക്കുന്നു.അറവുശാല ഒരു ബോധിവൃക്ഷമായി സമാധാനത്തിൻ്റെ തണലുവിരിക്കുന്നു. വേദനയറിയാതെ കണ്ടം ഛേദിക്കുന്നത് അഹിംസയെന്ന് അയാൾ ധ്യാനത്തിൽ ഉൽബോദിതനാവുന്നു. അറവുമാടുകളുടെ കരച്ചിലിൽ അയാളുടെ...

മുല്ലപ്പൂനിറം

അനിത ശ്രീജിത്ത്വെളുത്ത നിറമുള്ള നരച്ച പ്രഭാതങ്ങൾ എനിക്കിഷ്ടമല്ല അവ എന്നെ ഇഷ്ടമില്ലാതിരുന്ന എൻറെ മുത്തശ്ശിയെ ഓർമിപ്പിക്കുന്നു അവർ എന്റെ നിറമില്ലാത്ത കൈകളിൽ കൂട്ടിപ്പിടിച്ചുകൊണ്ട് നിറമുള്ളവരെപ്പറ്റി വാചാലരാകുമായിരുന്നു വെളുത്തവരുടെ ഹൃദയം മുല്ലപ്പൂ കൊണ്ട് നിർമ്മിച്ചതാണെന്ന് അവർ ഉൾപ്പുളകത്തോടെ പറയുമ്പോൾ അസ്വസ്ഥതയോടെ ഞാൻ മുഖം തിരിക്കുംവീണ്ടും വെളുത്തവരേപ്പറ്റി പറയാതിരിക്കാൻ 'അച്ഛൻ കറുത്തതാണല്ലോ '...
spot_imgspot_img