Homeകവിതകൾ

കവിതകൾ

രാജാവ് നഗ്നനാണ്

പ്രവീൺഒരു പകര്‍ച്ചവ്യാധിയായിരുന്നു. ആ സ്വപ്നം. സ്വപ്നം കണ്ടവർ കണ്ടവർ തെരുവിൽ അടിഞ്ഞുകൂടി. അവരുടെ ക്ഷുപിതം രാജാവിന്‍റെ മുടിയിൽ കറുപ്പ് പൂശിച്ചു. മലവും മൂത്രവും, കിടക്കയിൽ തന്നെ അഴിച്ചു വിടുന്ന തിരുമനസ്സ്. ചാരന്മാരിലൂടെ തെരുവിന്‍റെ കാരണമറിഞ്ഞു. നിങ്ങൾക്ക് മുൻപ് അതെ സ്വപ്നം കണ്ടവൻ എന്ന നിലയ്ക്ക്. അദ്ദേഹം മട്ടുപാവിൽ നിന്ന് തുണിയൂരി നഗ്നനായി. ഐക്യദാർഢ്യം പ്രകടിപ്പിച്ചു.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

കല്ലിനെപ്പറ്റിയുള്ള കവിതകൾ

രഗില സജി 1. പുഴയിൽ നിന്നും കിട്ടിയ കല്ലിൽ മീനുകളുടെ ആവാസത്തിന്റെ കഥയുണ്ട്. ജലസസ്യങ്ങളുടെ വേരിറുക്കങ്ങളും ആകാശത്തിന്റെ ഛേദവും ഭൂമിയുടെ കണ്ണാടിച്ചിത്രവുമുണ്ട്. 2 ഒഴുക്കിൽ മിനുസപ്പെട്ട് പോയ കല്ലിൽ ഞാൻ നദിയുടെ പേര് തിരഞ്ഞു നമ്മൾ കുളിച്ചതിന്റെയും ആഴത്തിൽ കെട്ടിപ്പുണർന്നതിന്റെയും ഓർമ്മയല്ലാതൊന്നും കണ്ടില്ല. 3. വീടിന്റെ  തിണ്ണയിൽ നമ്മൾ കളിച്ച ഏറ്റവും എളുപ്പമുള്ള കളി കല്ലുകൊണ്ടുള്ളതാണ് ചുമരിൽ നിന്നും കളിക്കിടയിൽ ഒരമ്മക്കല്ല് കുട്ടിക്കല്ലുകളെ ആഗിരണം ചെയ്തപ്പോൾ എത്ര...

പണിയൻ 

(കവിത)സിജു സി മീന  (പണിയ ഗോത്ര ഭാഷ)കണ്ടം പൂട്ടുവം പോയ അപ്പനെ, കണ്ടത്തിലി ചവുട്ടുത്തരു..! അപ്പന ചോരെയും നീരും കണ്ടം നിറച്ച അപ്പന ചോരയും നീരും കൊണ്ടു നെല്ലും മുളച്ച.. അവരള പള്ളയും നിറഞ്ചഎന്ന പള്ളയും ഒട്ടുത്ത അമ്മന നെഞ്ചും പൊട്ടുത്തഏക്കു...

ഹരിതം

ആര്യ ടിതീപിടിച്ച മരങ്ങളില്‍ നിന്ന് വിശപ്പെരിയുന്ന കാട് ഉരുകിയൊലിക്കുന്നു.ചുംബനം കൊണ്ട് വിപ്ലവം കൊണ്ടുവരുന്നു.ഇലകള്‍ പൊഴിഞ്ഞ് നഗ്നമായി വേരുകളാഴ്ത്തി ഭോഗം നടത്തുന്നു.നിലനില്പുസമരങ്ങളില്‍ അവ പൂക്കാലം പിടിച്ചുവാങ്ങി ഇന്‍ക്വിലാബ് വിളിക്കുന്നു...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

കെ ബെരിച്ച് ഹെലിൻ

288 ദിവസം നീണ്ടു നിന്ന നിരാഹാരത്തിനൊടുവിൽ ജീവത്യാഗം ചെയ്ത തുർക്കിഷ് തെരുവ് നാടോടി ഗായിക ഹെലിൻ ബോലെക്കിന് അഭിവാദ്യമർപ്പിച്ചു കൊണ്ട്... മധു .ടി .മാധവൻനീറും നെരിപ്പോടടങ്ങുകില്ല ഇന്ന് എരിയുന്ന കനലുകളടങ്ങുകില്ല ഇരുമ്പഴിക്കൂടിനും മരണത്തിനും കീഴടങ്ങാത്തൊരീസർഗ്ഗരാഗമായി നിലക്കാത്ത ഗീതമായെന്നുമെന്നും അണയാത്തൊരീദീപ നാളമായിമനുഷ്യത്വമുറയുന്ന ഭൂതലത്തിൽ നാവുകൾ...

സൂര്യാസ്തമയങ്ങൾ

കവിത സ്നേഹ മാണിക്കത്ത് സൂര്യാസ്തമയങ്ങൾ കടും നിറം നൽകിയ ഓർമ്മകളിൽ ഹൃദയസ്പന്ദനങ്ങൾക്കും കാല്പനികതയ്ക്കും ഒരിടം നൽകി ചിന്താമഗ്നയാകുന്ന നിമിഷത്തിൽ നിങ്ങളുടേതായിരുന്ന മനുഷ്യരെ വഴിയോരത്തെ മരപ്പീടികയിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന രംഗം ആയിരം തവണ നാടകം കളിച്ചു നോക്കുക. നിങ്ങളുടെ ശ്വാസത്തിന്റെ ഗന്ധം മണത്തു ചുണ്ടിലേക്കും കഴുത്തിലേക്കും മീൻ ചുംബനങ്ങൾ ഏകാൻ, അവരുടെ മീശത്തുമ്പുകൾ, ദൃതി കാണിക്കുന്ന നിമിഷങ്ങൾ ഓർക്കുക നിങ്ങളുടെ ശബ്ദം ഉന്മാദമായി അവരിൽ നിറഞ്ഞ നിഴൽ സംഭാഷണം ഓർക്കുക അപ്രതീക്ഷിതമായി അവരുടെ പുതിയ കാമുകിയുമൊത്ത് ഒരേ പരീക്ഷ...

പടരാൻ മറന്നത്

ദീപ്തി സൈരന്ധ്രിതൂവി നിറയാനിരുന്ന ഉപ്പു പാത്രത്തിൽ ഞാൻ കുഴിച്ചിട്ട വിയർപ്പ് പരലുകളും , വെയിലിൽ ഉണക്കി കുപ്പിയിലടച്ചു  സൂക്ഷിച്ച മുറുക്കമേറിയ നീറ്റലൂറിയ  വറ്റലുകളും പിഴിഞ്ഞെടുക്കലുകളിൽ കുമിഞ്ഞു കൂടി ബാക്കിയായ തരികളും പതഞ്ഞു നിറഞ്ഞു വീണു നേർത്ത പാളികളായി കരിമണം പടർത്തിയ പാൽ ചിരികളും നേരമില്ലായ്മകളിൽ വെപ്രാള പാച്ചിലുകളിൽ തട്ടി തൂവി വീണ പല നിറം പകർന്ന പൊടി കൂട്ടുകളും താളിക്കലുകളിൽ പൊട്ടി ചീറ്റി...

രാത്രികൾ പനിക്കുമ്പോൾ

കവിത ജിബു കൊച്ചുചിറഅമ്മയടുത്തില്ലാതെ രാത്രികൾ പനിക്കുമ്പോൾ ഓർമ്മകൾ കട്ടിലുകടന്നു യാത്ര പോകാറുണ്ട് അവിടെ, നനഞ്ഞ  തുണിയുമായി ഉറക്കം ഒഴിഞ്ഞ് ഇരുട്ടിലിരിപ്പുണ്ടാകും മധ്യവയസിൽ എത്തിയ ഒരു നാൽപ്പത്തെട്ടുകാരി.കട്ടിലിന്റെ ഓരം ചേർന്നു കിടക്കുന്ന കണവന്റെ ചിഹ്നം വിളികൾക്ക് കാതു കൊടുത്ത അതെ മനസിന് പ്രായം ഇരുപത് തികയാറായി അതുകൊണ്ടാകാം പത്തു തികയാത്ത മകന്റെ മടുപ്പിൽ അവൾക്ക്...

മൗനം

നീതു കെ.ആർ.ചില മൗനങ്ങൾ അങ്ങനെയാണ് പ്രത്യേക രസക്കൂട്ടുകൾ ചേർത്ത് പറയേണ്ടതിൽ അപ്പുറം അർത്ഥം ദ്യോതിപ്പിക്കുന്നത് ഒരു വീർപ്പിൽ അണകെട്ടി പൊതിഞ്ഞ് വയ്ക്കുന്ന സ്വപ്നങ്ങൾ തേങ്ങി തേങ്ങി മരിച്ചു വീഴുന്നത് പുനർജനികളില്ലാതെ വിറങ്ങലിച്ചു വേരറ്റുപോയ വാക്കുകളുടെ പിടച്ചിൽ പേറുന്ന രണ്ടക്ഷരംആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

അഞ്ച് കവിതകള്‍

ഇഖ്ബാൽ ദുറാനിഹൃദയം വെന്തുരുകി മേല്‍പ്പോട്ടുയര്‍ന്ന നീരാവി തന്നെയാണ് കണ്ണിലെ - ഓരോ മഴ,യും ! ചുംബനങ്ങള്‍ ചുണ്ടുകള്‍ക്കിടയില്‍ നല്ല ഉറക്കമായിരുന്നു നിന്റെ ചുണ്ടുകള്‍ തട്ടിയുണര്‍ത്തും വരെ! രാത്രി കൂടെ കിടന്ന് മയക്കിയെന്ന പരാതി,യിലകള്‍ പകലിന്റെ മുറ്റം നിറയെ! ചിന്തകളിങ്ങനെ തീരത്തടിഞ്ഞാല്‍ കടലിന് തിരയിളക്ക മെങ്ങനെ മറക്കാനാവും! കച്ചവടം പലഹാര കടയിലെ ഭരണിയില്‍ ഭംഗിയില്‍ അടുക്കി വെച്ചിരിക്കുന്നു. ഹൃദയാ,കൃതിയിലുള്ള ബിസ്‌ക്കറ്റുകള്‍. ഇഷ്ടത്തിന് ചവച്ചരച്ച് കഴിക്കാന്‍ പാകത്തില്‍ മധുരമുള്ളവ!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in
spot_imgspot_img