Homeകവിതകൾ

കവിതകൾ

പുനർവായനകൾ

കവിത ഹരീന്ദ്രൻ പോറ്റിചില അനുഭവങ്ങൾ ഓർമകളായി മാറുമ്പോൾ എഴുത്തിനുള്ള വിഷയങ്ങളായി ഒതുങ്ങും.... അതേ അനുഭവങ്ങൾ മറ്റുള്ളവരിലൂടെ ആവർത്തിക്കപ്പെടുമ്പോൾ പുനർവായനകളുണ്ടാകും അതങ്ങനെയാണ്.... ഓരോ കാലത്തിലും... കഥാപാത്രങ്ങൾ മാത്രമേ മാറുകയുള്ളൂ... കഥകൾ മാറുകയില്ല...

അവിലമ്മ

കവിത ആർഷ എസ്സ് പിള്ളവിണ്ടു കീറിയ പാദങ്ങൾ നിലത്തൂന്നിയാണ് വേലി നീര് നക്കി കുടിച്ചു തീർത്ത ഭൂമിയൊക്കെയും അവർ നടന്നു തീർത്തത്.നീണ്ട മൂക്കിന്റെ ഒഴിഞ്ഞ കുഴിയിൽ ഈർക്കിലോട്ടി കിടക്കുന്നു. കഴുത്തിലെ മാല ക്ലാവിനോട് യുദ്ധം ചെയ്തു ചോര വാർത്തു ചുവന്നു.അവിലമ്മ മഞ്ഞ ചരട് കൊണ്ട് വല...

കണ്ണും നാവും

വിദ്യപൂവഞ്ചേരിശബ്ദിക്കാനറിയാത്തവരുടെ ദേശത്തു വന്ന് ശബ്ദമില്ലാതായിപ്പോയതാണ്. ഇണചേരാനാഗ്രഹിക്കുന്ന വാക്കുകളെ വന്ധ്യംകരണം ചെയ്ത് കല്ലെറിയരുത്.ചലിക്കാനറിയാത്തവരുടെ തൂക്കുപാലത്തിൽ കയറി നിശ്ചലമായിപ്പോയതാണ്. ചോരവറ്റിയ കൈകാലുകളറുത്തു വിൽപ്പനക്ക് വെക്കരുത്.കാഴ്ചയില്ലാത്തവരുടെ ആകാശത്തിലെത്തിയപ്പോൾ ക്ഷമത വറ്റി തട്ടിത്തടഞ്ഞതാണ്. വ്യാപിക്കാൻ തുടങ്ങുന്ന സ്വപ്നങ്ങളെ ശസ്ത്രക്രിയ ചെയ്ത് ഊന്നുവടി കൊടുക്കരുത്.പുഷ്പിക്കാനറിയാത്തവരുടെ പൂന്തോട്ടത്തിൽ അതിഥിയായി എത്തിയതാണ്. ഇരുട്ടിലൂടെ നുഴഞ്ഞുവന്ന് മൊട്ടിടുന്ന വസന്തത്തിന് വേലികെട്ടരുത്.ഹൃദയമില്ലാത്തവരുടെ കളിക്കളത്തിൽ കളിമറന്ന് ഒരുമാത്ര പകച്ചു നിന്നതാണ്. തോറ്റതാണെന്നു കരുതി കിതപ്പു മാറാത്ത ലോകത്തെ കീഴ്മേൽ മറിക്കരുത്.

ഭരണിപ്പാട്ട്

കവിത താരാനാഥ് പട്ടാമ്പിപ്പാലത്തിന്നോരം പാതിരാത്രി കട്ടൻകാപ്പി കുടിക്കും നേരം പാട്ട് "ഇരുനൂറു പൗർണ്ണമി ചന്ദ്രികകൾ ഇരുനൂറു പൊന്നരയന്നങ്ങൾ " പാട്ട് ... മുഷിഞ്ഞ വേഷം മുടിഞ്ഞ ശബ്ദം മാനസനിലയോളം വെട്ടിയ നിലാവ് "മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു മണിമുകിൽത്തേരിലിറങ്ങി" അടുത്ത പാട്ട്പാട്ട് പാലമിറങ്ങി നിലാവ് പുഴയിലും ഓരോ പാട്ടിന്നിടയിലും മൈനാകങ്ങൾ പൂത്തുലയുന്നു കാപ്പി കുടിച്ചു വറ്റിച്ചു .. ഗായകനെ ഉപേക്ഷിച്ച് യാത്ര തുടർന്നുകാറിൽ ഒറ്റക്കിരുന്ന് പാടി പാട്ടിൻ്റെ പൂഗചർവ്വിതരസാമൃതം തെറിച്ചു തെറി...

സ്വാഭാവികം

കവിതടോബി തലയൽവാക്കുകൾ കൊണ്ട് മുറിവേറ്റവരുടെ മരണം നിശ്ശബ്ദതയുടെ ആഴത്തിൽ ശ്വാസംമുട്ടിയാണ് സംഭവിക്കുക. ദംശനമേറ്റതിന്റെ ഓർമ്മകൾ ചോരയോട്ടം നിലച്ച ഞരമ്പുകളിൽ കരിയിലക്കൈകളിലെ അഴുകിത്തുടങ്ങിയ രേഖകൾ പോലെ കരുവാളിച്ചു കിടക്കണമെന്നില്ല, പൊട്ടിത്തെറിക്കുമായിരുന്ന ഒരു സ്റ്റൗവ് അനുഭവിച്ച വീർപ്പുമുട്ടലുകൾ മുഖത്ത് പുകയുന്നുണ്ടാവില്ല, കിടപ്പുമുറിയിലെ അപമാനങ്ങളോ അവഗണനകളോ എവിടെയും തിണർത്തുകിടപ്പുണ്ടാവില്ല, ഭർത്തൃപീഡനമെന്നോ ഭാര്യാപീഡനമെന്നോ സ്ത്രീധന പീഡനമെന്നോ അകമുറിവുകളിൽ അടയാളമുണ്ടാവില്ല, പിടച്ചിലുകൾ വറ്റിപ്പോയ ഹൃദയത്തിൽ വാർന്നുപോയ സങ്കടങ്ങൾ ഒരു മാപിനിയും സൂചിപ്പിക്കില്ല, അസ്വാഭാവികതകളുടെ വിരൽപ്പാടുകളും ഒരിടത്തും പതിഞ്ഞിട്ടുണ്ടാവില്ല, വാർദ്ധക്യസഹജമായ അസുഖത്താലോ മറ്റുസ്വാഭാവിക...

ഡിസംബർ ആറ്

കവിത സതീഷ് കളത്തിൽഅഹങ്കാരികളായ പിക്കാസുകൾക്ക്, ഭ്രാന്തിളകിയ അലവാങ്കുകൾക്ക്, ആക്രോശിക്കുന്ന തൂമ്പക്കൈകൾക്ക് ചരിത്രഭൂപടങ്ങളെ മാറ്റിവരയ്ക്കാൻ എളുപ്പം സാധിക്കുമെന്നു തെളിയിച്ച, ഉളുപ്പ് കലർന്ന ചരിത്രം പിറന്ന ദിനം; ഡിസംബർ ആറ്..!* അലവാങ്ക്= കമ്പിപ്പാരആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ...

കലി

വിനീത സജീവ്‌ആദ്യം അവൻ അവളെ ഒരു കവിതയാക്കി. അവനിലെ ഈണം ചേർത്തൊര് ഗാനമാക്കി. തൊട്ട് തലോടി അവളിലവൻ കഥകളുണ്ടാക്കി.കാലം കഴിഞ്ഞപ്പോൾ അവൾ സ്വയം അറിഞ്ഞപ്പോൾ താനെന്ന ചിത്രത്തെ അവൾ വീണ്ടും വരച്ചപ്പോൾ അവൾ അവനൊര് കടംകഥയായ്....!അവളെന്ന ഉത്തരം അവൻ മറന്നപ്പോൾ ആദ്യം അവൾ മൌനിയായി... പിന്നെ ഭ്രാന്തിയായി... പിന്നെ...

അതിരുകൾ തിരുത്തി വരച്ച രാജ്യം

കവിത ഐഷു ഹഷ്ന ചിത്രീകരണം: ഹരിതഅന്തിയുറങ്ങുന്ന കുടിലുകൾക്ക് മുന്നിലാരോ മതിലുകൾ പണിയുന്നു. ഞങ്ങൾക്ക് നേരെ തിരിച്ച കണ്ണാടിയിൽ ഞങ്ങളുടെ മുഖമല്ല. അടുപ്പിലിരുന്നു തിളക്കുന്ന പാത്രങ്ങളാരോ എറിഞ്ഞുടക്കുന്നു. ഞങ്ങളുടെ ചൂണ്ടുവിരലുകൾ നേരെ നിൽക്കുന്നില്ല. രാജ്യസ്നേഹികളെന്ന് നെറ്റിയിലെഴുതിയവർ ഞങ്ങളുടെ വായ തുന്നിച്ചേർക്കുകയാണ്. കണ്ണുകെട്ടിയ ദേവതയെ നെടുവീർപ്പിടുന്ന വയൽ വരമ്പിൽ നാട്ടിയിട്ടുണ്ട്. ഒരിക്കലും നിറയാത്ത വയറുമായി ചിലർ...

വെച്ചു കുത്തൽ

കവിത വിമീഷ് മണിയൂർ 1. വെച്ചു കുത്തൽ നിന്നെയിടിച്ചു തെറിപ്പിച്ച ബൈക്കിൻ കണ്ണാടിയിലെന്നെ കണ്ടോ? നിന്നെ പൊക്കിയെടുത്തോരു കൈയ്യിൽ കുത്തിയ പച്ച നീ കണ്ടോ? കണ്ടില്ലയെങ്കിൽ പരാതികളില്ല, നിന്നിൽ വെച്ചു കുത്തിക്കൊണ്ടിരിക്കാം. 2. ആറു ചക്രത്തിന്റെ വണ്ടീ എത്ര ബക്കറ്റ് കണ്ണീർ നിന്റെ തെങ്ങിൻ തടത്തിലൊഴിച്ചൂ എത്ര മരങ്ങൾ...

കൊല്ലപ്പെടുമ്പോൾ

കൃഷ്ണേന്ദു പി കുമാർനന്നേ ആൾത്തിരക്കുള്ള വഴിയിലാണ് ഞാന്‍ അയാളെ കണ്ടത്. ഒറ്റക്കായിരുന്നില്ല; എന്നിട്ടും!നടന്നു തഴമ്പിച്ച ആ കാലുകളിൽ ഏതോ രാജ്യത്തിന്റെ ഭൂപടം കാണാം!പിന്നെയാണ്, ഒലിച്ചിറങ്ങിയ ചോരച്ചുവപ്പു- വന്നെൻ്റെ ചെരുപ്പിനടിയിൽ പരന്നത്!ചുറ്റിലും അഴുക്ക് പിടിച്ച ഏതോ സ്വാതന്ത്ര്യത്തിന്റെ ദുര്‍ഗന്ധം!ഒന്നടുത്തെത്തി നോക്കിയപ്പോള്‍ എപ്പോഴോ കണ്ടു മറഞ്ഞ ഒരു മുഖം ഓര്‍മ്മവന്നു!മുന്നോട്ടടുത്തപ്പോൾ ചില്ലുപൊട്ടിയ വട്ടക്കണ്ണടയെൻ്റെ കാലില്‍ത്തട്ടി!കൈയിൽ നിന്നും തെറിച്ചുപോയ ആ ഊന്നുവടി ദൂരെമാറി കിടപ്പുണ്ട്!മുഖത്ത് നോക്കിയപ്പോള്‍ അയാള്‍ക്ക് ഗാന്ധിയുടെ ഛായയായിരുന്നു!ഗോഡ്സെമാർ ജീവിച്ചിരിക്കുമ്പോൾ കൊല്ലുക എളുപ്പമാണ്; കൊല്ലപ്പെടുകയും..!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...
spot_imgspot_img