Homeകവിതകൾ

കവിതകൾ

ഉടൽ നഷ്ടപ്പെട്ടവൾ

കവിത നിഷ ആന്റണി ചിത്രീകരണം : സുബേഷ് പത്മനാഭൻഒരു വീട്. പാതയോരത്ത് ഉയർന്ന് നില്ക്കുന്നൊരു വലിയ വീട്. തേക്കിൻ തടിയിൽ പൊതിഞ്ഞ് ഇരുനിലയിലും ധാരാളം ജനാലകളും വാതിലുകളും ഉള്ള വീട്.പക്ഷെ മുറിയുടെ ചെറു ദ്വാരങ്ങളിൽ കൂടിപ്പോലും കാറ്റ് അകത്തേക്ക് കടന്നു വരാറില്ല.ഇരുട്ടും മൂത്രച്ചൂരും ഇറ്റിറ്റ് വീഴുന്ന അകമുറിയിൽ കൃത്രിമമായൊരു ജീവിതം തളപ്പിട്ട് വേച്ചും...

അ അതിര് അധിനിവേശം

കവിത അശ്വനി ആർ ജീവൻ എന്റച്ഛന്റെ വിണ്ടു പൊട്ടിയ കാലാണ് ഞങ്ങളുടെ പുതിയ ഭൂപടംവടക്കേയറ്റത്തെ കാൽനഖങ്ങൾക്കുള്ളിൽ നിന്നും വിണ്ട നിലങ്ങളിലേക്ക് മണ്ണ് പാകുന്നുണ്ട് ചില വേരുകൾ അതിലങ്ങോളമിങ്ങോളം ചോരയിറ്റും വിരലുകൾലാത്തി പിളർത്തിയ തൊലിയുടെ 'ഇങ്ക്വിലാബ്' തെക്കേയറ്റത്ത്... വിഭജിച്ചു പോയ ദേശങ്ങളിലേക്ക് പടർന്നു കയറണമെന്നുണ്ടതിന്ഇപ്പോഴിറ്റു വീഴും മട്ടിൽ കിഴക്കുനിന്നും പടിഞ്ഞാറു നിന്നും പതാക നിവർത്തുന്നു, നമുക്കൊരു...

ട്രോൾ കവിതകൾ – ഭാഗം 11

ട്രോൾ കവിതകൾ – ഭാഗം 11വിമീഷ് മണിയൂർട്രോളിഎൻ്റെ ചെരുപ്പിട്ട് നടക്കാൻ നോക്കുകയായിരുന്നു ഒരു ഉറുമ്പ്. കിടക്കുന്നതിന് മുമ്പ് ആ ഉറുമ്പ് അയച്ച മെസ്സേജ് എന്നെ കാണിച്ചു: ഞാനിന്ന് കപ്പലിനെ ട്രോളി.നടയിൽകുനി വിജയൻമരിച്ചപ്പോഴാണ് നടയിൽകുനി...

ഇനിയും പറക്കാന്‍ പഠിച്ചിട്ടില്ലാത്ത നിന്നെയോര്‍ത്ത്

നിധിന്‍ വി. എന്‍.വിഷാദം പുതച്ചിരിക്കുന്ന വൃദ്ധനെ ഉള്ളില്‍ ചുമക്കുകയല്ല ഏകാകിയുടെ നഗരം, ചങ്ങലയറുക്കുന്ന ഉന്മാദിയെ, അവന്റെ ഭാഷയെ, ശരീരചലനങ്ങളെ സംഗീതമെന്നെഴുതുകയാണ്.അപ്പൂപ്പന്‍ താടി ശീലിച്ച യാത്രയുടെ ഭാരമില്ലായ്മയില്‍ പാതയിലൊരു മരം സ്വപ്‌നം കാണുന്നുണ്ട്, കടലിരമ്പം ഉള്ളിലൊതുക്കിയ ശംഖുപോലെ.ഇനിയും പറക്കാന്‍ പഠിച്ചിട്ടില്ലാത്ത നിന്നെയോര്‍ത്ത്, ആകാശച്ചെരുവില്‍ നിന്ന് മഴവില്ലൊടിച്ചെടുത്ത് ഞാനൊരു കവിതയെഴുതുന്നു.2കാടിനുള്ളില്‍ നഗ്നമായൊരുവള്‍ കവിതയിലേക്ക് കടന്നുവരുന്നു.അവള്‍ നടന്നിടം ചുവന്നപൂക്കള്‍ കൊണ്ട് ഭഗവതി പട്ടണിയുന്നു.മുലക്കണ്ണില്‍ ചുണ്ടുചേര്‍ത്തവള്‍ ഖജുരാഹോയിലേക്ക് കൂട്ടുന്നു. മുലചുരന്ന ഞാന്‍, എന്റെയും നിന്റെയും...

കുറുംകവിതകൾ

കവിത ഉണ്ണികൃഷ്ണൻ കളമുള്ളതിൽതെരുവ് തെരുവിലെ തോക്ക് ഭ്രാന്തെടുത്ത പോലെ വെറുതെ ചിലയ്ക്കുന്നു. കുട്ടികളുടെ തുള വീണ ഉടുപ്പുകൾ അമ്മമാരെ കാണാതെ കരയുന്നു.അന്യോന്യം പുഴയുടെ സ്വപ്നപ്പടർച്ചയാണ് തീരം - തീരത്തിന്റെ നഷ്ടമോഹങ്ങൾ പുഴയും തീരം ഉന്മാദിയായ പുഴ ഉച്ചത്തിൽ പാട്ടു പാടുന്നു.തീരങ്ങളിൽ പുതിയ പൂവുകൾ വിടരുന്നു.സ്വച്ഛം (ജാനകി ടീച്ചർക്ക് ) തത്വചിന്തകനായ അച്ഛന്റെ മകൾ ഉറക്കെ ചോദ്യങ്ങൾ ചോദിയ്ക്കുന്നു.ഉച്ചത്തിൽ ചിരിയ്ക്കുന്ന അമ്മയ്ക്കൊപ്പം ഒരു വീട് പാട്ടു പാടുന്നു.യന്ത്രം റേഷൻ കാർഡിലെ അടയാളപ്പെടുത്തലുകൾ പോലെ ഒരേ തരത്തിൽ - തയ്യൽയന്ത്രം ഒരു സ്ത്രീയെ തുന്നിയെടുക്കുന്നു. ...ഉണ്ണികൃഷ്ണൻ കളമുള്ളതിൽ, വടക്കാഞ്ചേരി ശ്രീവ്യാസ എൻ എസ് എസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ. പാലക്കാട് തേങ്കുറുശ്ശിയിൽ താമസംആത്മ...

റെഡ് അലർട്ട്

(കവിത)അച്യുത് എ രാജീവ്അവളുടെ പരിഭവം ഇരുണ്ടിരുണ്ട് പിണക്കമായ് ഉരുണ്ടുകൂടാൻ തുടങ്ങുന്നതറിഞ്ഞ് എന്നിലെ മാനസികാവസ്ഥാനിരീക്ഷണ- കേന്ദ്രം റെഡ്‌ അലർട്ട് പ്രഖ്യാപിച്ചുപിടയ്ക്കുന്ന നല്ല നിമിഷങ്ങളെ ഓർമ്മയുടെ വഞ്ചിയിൽ നിറയ്ക്കാനുള്ള അവളിലേക്കുള്ള പുറപ്പാടുകൾക്ക് നിരോധനം നിലവിൽ വന്നുമൂക്കിൻപാലത്തിനപ്പുറമിപ്പുറം നിലകൊള്ളുന്ന അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നതിനാൽ ഏത് നിമിഷവും ഇമകൾ നീക്കി വെള്ളം തുറന്ന് വിട്ടേക്കുമെന്ന് അറിയിപ്പുണ്ടായിമൗനത്തിൻ മലയിടിഞ്ഞ് വാക്കുകൾ ഉരുൾപൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ അവിടേക്കുള്ള...

പെയ്ത്ത്

എം സി സന്ദീപ്1. കാണേണ്ടിയിരുന്നില്ല കാർമേഘമേ, ഇങ്ങനെ കരഞ്ഞ് തീരാനായിരുന്നെങ്കിൽ.2. പൂക്കളും ഇലകളും മിഴി കൂമ്പി. മഴ വന്നാകെ നനച്ച നാണത്താൽ.3. പെരുമഴയാൽ നനഞ്ഞു കുതിർന്നൊരു പൂച്ചക്കുഞ്ഞ് മുരണ്ടും വിറച്ചും അടുക്കളമൂലയിൽ തല നനയാത്തൊരിടം തേടുന്നു.4. തല തിരിഞ്ഞ പ്രണയമൂങ്ങകളുടെ ഉം,ഉം മൂളലുകൾക്കു മേൽ പെടുന്നനെയെത്തിയ പാതിരാ മഴ ശ്രുതി ചേർക്കുന്നു.5. അഴുക്കുകളെല്ലാം ഒഴുക്കി കളയുന്നു ഈ മഴപ്പെയ്ത്ത്. അഴലുകളെല്ലാം കഴുകി കളയുന്നു കണ്ണീർപ്പെയ്ത്ത്.6. തൊട്ടാവാടിയെ ഉമ്മ വെച്ച് മുറിഞ്ഞൊരു മഴത്തുള്ളി ഭൂമിയിലൊരു ശവക്കുടീരം പണിയുന്നു.7. കാറ്റ് വീഴ്ത്തി,...

മുറിവ്

കവിതശാലിനി എസ്'മുറി'യാകുന്ന കുളിർ ...കുളിമുറിയിലിട്ടുണക്കിയ തോല് ഉടല് ചുറ്റിയൊഴുകുന്നു ജലധാര ...വെള്ളം ...കണ്ണിലേക്കൊഴിക്കുമ്പോൾ ചത്ത മീനിന്റെ ഹൃദയമെനിക്ക് ഉടലിലേക്കു പകരുമ്പോൾ പ്രണയത്തിലും ഉഴറി വീണ തിരയിളക്കങ്ങൾ പലതു മണക്കുന്നു ഒഴുകി വീണ പച്ചപ്പിൽ ചിതറി വീണ പൊട്ടിച്ചിരികൾ ഇനിയും മുഴുവനായി...

ഒറ്റ നക്ഷത്രം

കവിത ബിജു ലക്ഷ്മണൻമറ്റൊരു ലോകം നെയ്യുന്നവരാണ് ഏകാകികൾ, അവിടെ കനൽചിന്തകളുടെ കുന്നിൻമുകളിൽ ബുദ്ധശിലകളായി തപം ചെയ്യുന്നു...താഴെ, താഴ്വാരങ്ങളിലേക്ക് നോക്കൂ മൗനങ്ങളിൽ നിന്നും ഭ്രഷ്ടായവർ പരിശുദ്ധ ജലത്തിൽ തത്തികുളിക്കുന്നു ബഹളങ്ങളാൽ ഒരു പ്രാർത്ഥന തീർക്കുന്നു...ഒറ്റപ്പെട്ട ദൈവം ശ്രീകോവിലിലും പള്ളി മിനാരങ്ങളിലും ഭയപ്പെട്ടൊതുങ്ങുന്നു....അപ്പോഴും ഇടിഞ്ഞ കുന്നിൻ മുകളിലേക്ക് കണ്ണും നട്ട് രാവുകൾക്ക് കാവലിരിക്കുന്നു ഒരു ഒറ്റ നക്ഷത്രം... ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

അദ്ധ്യായങ്ങൾ

കവിതബിജു ലക്ഷ്മണൻഹൃദയചിഹ്നത്തിൽ കോമ്പസ് മുനയാൽ ബെഞ്ചിൽ കോറിയിട്ട ആഴമുള്ള അക്ഷരങ്ങൾ.ഇടത്തെ ബെഞ്ചിലെ വിടർന്ന കണ്ണുകളിൽ കവിത വായിക്കുന്ന സമയം, ബ്ലാക്ക് ബോർഡിൽ കുമാരൻ മാഷ് താജ്മഹൽ വരക്കുന്നു.ചരിത്രത്തിന്റെ ഇടനാഴികൾ വരയ്ക്കുന്നു !കണക്കും ചരിത്രവും തമ്മിൽ...?ചിന്ത മുഴുമിപ്പിക്കുന്നതിനു മുൻപേ അക്ഷരങ്ങളെല്ലാം മാഞ്ഞു, ചരിത്രചിത്രങ്ങൾ മങ്ങി. ഹോം വർക്കിന്റെ ഭാരത്തോടെ ആദ്യപിരീഡവസാനിച്ചിരിക്കുന്നു.അപ്പോഴും സുലൈഖ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു രാമനവളെയും...അടുത്ത പിരീഡിൽ ചരിത്രം പഠിപ്പിക്കുന്ന സക്കറിയ മാഷ് രാമനെ...
spot_imgspot_img