Homeകവിതകൾ

കവിതകൾ

വെറുക്കപ്പെട്ട ചിലത്

അരുണ വിജയൻഞാനെന്റെ, തലച്ചോറിനുള്ളിലടക്കം ചെയ്‌ത ഏഴു പുരുഷന്മാരുണ്ട്.! ചിലരെന്നെ ഉപേക്ഷിച്ചവരാണ്, ചിലരെ ഞാനും.. അവർക്ക് ആത്മാവുണ്ടായിട്ടില്ല, ശരീരം മാത്രം.. അവരഴുകിയിട്ടുമില്ല.. അതുകൊണ്ട്, എനിക്കവരെ തീരെ ഭയവുമില്ല.. ഞാനവരുടെ ശ്മശാനത്തിലിരുന്ന്, അവരെനിക്കെഴുതിയ കത്തുകൾ വായിക്കുകയും, അവരെനിക്ക് സമ്മാനിച്ച മിട്ടായികൾ തിന്നുകയും ചെയ്യാറുണ്ട്.. അവരെന്നെ പ്രണയിച്ചതോർത്ത് എനിക്കവരോട് അതീവ ദുഃഖം തോന്നാറുണ്ട്.. എട്ടാമത്തെ...

നക്ഷത്രങ്ങളെ വാറ്റിയതിൽപ്പിന്നെ

കവിത സിന്ദുമോൾ തോമസ്അന്നുതൊട്ടിന്നോളമെന്നും പുതുമഴപൊഴിയുന്ന നേരം മാരിവിൽ പൂക്കുന്ന നേരം ശീതക്കാറ്റു കുളിർതൂവും നേരം നിന്നെ ഓർമിക്കാറുണ്ടായിരുന്നുതേൻകണം ഒന്നിറ്റു നിൽക്കും മഞ്ഞ പൂവുകൾ വിടരുന്ന നേരം രാവിൻ വസന്തങ്ങൾ വാനിൽ താരകളായ് തെളിയുമ്പോൾ നിന്നെ ഓർമിക്കാറുണ്ടായിരുന്നുഗ്രീഷ്‌മനാളം കത്തിയെരിയെ ചാരുമാമരം വാടി നിൽക്കുമ്പോൾ കിളികൾ വിയർത്തൊലിക്കുമ്പോൾ ഞാൻ ദാഹിച്ചലഞ്ഞു കുഴയുമ്പോൾ നിന്നെ ഓർമിക്കാറുണ്ടായിരുന്നുചെന്താരകങ്ങളെ...

വുളക്കു

പണിയഗോത്രഭാഷാ കവിത ഹരീഷ് പൂതാടിതിരിയെരിഞ്ചു കറുത്തും കനലായിയും ഒരുകാലുമ്പേ തൊഴുതു നിഞ്ച വുളക്കുഇരുട്ടിലിത്ത മറെ നീക്കി ചുവന്തു തടിച്ചുഒരു തുള്ളി ബൊള്ളത്തെങ്കു വോണ്ടി കാത്തു നിഞ്ച ഒഞ്ചു മയിഞ്ചുടുവകുടിച്ചെയൊക്കെ കത്തിഞ്ചോ ആണെ കരിയിഞ്ചോ ഊടെ മുക്കെലിലി ആടിയാടി ആളിഞ്ചോ ചൂട്ടുചുവന്തു ചുവന്തു...

ജീവിതത്തെക്കുറിച്ച് പതിനഞ്ച് നാനോ കവിതകൾ

കവിത മുനീർ അഗ്രഗാമി1.തുടർച്ചആദ്യ മനുഷ്യനിൽ എന്റെ ആദ്യത്തെ ചുവട് അവസാന മനുഷ്യനിൽ എന്റെ അവസാന ചുവട് ഇവിടെ ഇപ്പോൾ ഞാൻ കാലു വെക്കുന്നു അത്രമാത്രം.2. അടുക്കളതിളച്ചുമറിഞ്ഞും വെന്തും ഒടുവിൽ അവളെത്തുമ്പോൾ ചൂടാറും അവൻ പാകം നോക്കും തന്റെ രുചി വേവുന്ന അടുക്കളയ്ക്ക് വേണ്ടി അവൾക്ക് വിശക്കും3....

രാത്രിയുടെ ഭൂമിശാസ്ത്രം വേറെ

സുബിന്‍ ഉണ്ണികൃഷ്ണന്‍രാത്രിയുടെ ഭൂമിശാസ്ത്രം വേറെ എന്നും ഞാനെന്റെ വീട്ടിലേക്കുള്ള ഇടവഴി തെറ്റുന്നു.. ഒരൊറ്റയടിപ്പാതയിലൂടെ നടന്ന് കെട്ടിപ്പോയ കാമുകിയുടെ, അമ്മയുടെ അസ്ഥിമാടത്തിലെത്തുന്നു. അവരില്‍ നിന്ന് അവളുടെ മാറിലെ അര്‍ബ്ബുദത്തെപ്പറ്റി കേട്ട് എന്റെ ചുണ്ടു വറ്റുന്നു.'അവളുടെ കെട്ടിയോന്‍ തല്ലുമോ?' ഞാന്‍ ചോദിക്കും 'എത്ര കുഞ്ഞുങ്ങളുണ്ട്?' ഞാന്‍ ചോദിക്കും 'മരിച്ചാല്‍ അവളെ ഇങ്ങോട്ട്...

മരിച്ചവർ തിരിച്ചുവരുമ്പോൾ

ഏ. വി. സന്തോഷ് കുമാർമരിച്ചവർ ഒരിക്കൽ തിരിച്ചു വരും ഒരിക്കൽ മാത്രം.അന്ന് നിങ്ങൾ മുമ്പ് പറയാൻ മറന്നവയൊക്കെയും ഓർത്തെടുത്ത് പറയും. ചെയ്തുകൊടുക്കുവാൻ കഴിയാതിരുന്നവ ചെയ്തുകൊടുക്കുവാനായും.നിങ്ങൾമാത്രം തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നതിൽ ജാള്യതപ്പെട്ട് ചില അഭിപ്രായങ്ങൾ ആരായും. അപ്പോൾ നിങ്ങൾ പറഞ്ഞതൊന്നും വന്നയാൾ കേട്ടില്ലല്ലോ എന്ന് കൂടുതൽ ജാള്യതപ്പെടും. വന്നിരിക്കുന്നതെന്തിനാണെന്ന് വന്നയാൾ പറഞ്ഞറിയുമ്പോൾ നിങ്ങൾ എന്തൊരു ദുരന്തമാണെന്ന തോന്നൽ നിങ്ങളെ മൂടും.മരിച്ചുപോയവർ തിരിച്ചുപോകുമ്പോൾ, അപ്പോൾ...

വീട്

ശിവപ്രിയ സാഗരബാല്യം നിറച്ചുവെക്കുന്ന ഒരു കുട്ടി, തന്റെ സഞ്ചിയിലേക്ക് അടുക്കിപ്പെറുക്കി വെക്കുന്ന ഓര്‍മ്മകള്‍. നടന്നു നീങ്ങിയ വഴിയോരങ്ങളെ വളച്ചൊടിച്ച് സഞ്ചിയിലാക്കുകയാണവള്‍.എത്ര പെറുക്കിയിട്ടും അടച്ചു തീരാത്ത ജനവാതിലുകള്‍ കൊട്ടിയടച്ച് ഉമ്മറക്കോലായിലേക്ക് ഓടി പോകുന്ന ചവിട്ടുപടികള്‍ സഞ്ചിയില്‍ നിന്നിറങ്ങിയോടുന്ന വീട്.വീട് ബാല്യം നിറയ്ക്കുന്ന സഞ്ചിയിലില്ല വീടിനെ തിരയുന്ന കുട്ടി നിറമില്ലാത്ത വീടിന്റെ ഉമ്മറത്ത് അച്ഛാച്ചനിരുന്ന് എഴുതാത്ത പത്രങ്ങളൊക്കെയും വായിക്കുന്നു ...അടുക്കളയില്‍ അടുപ്പിനരികില്‍ അമ്മയിരിക്കുന്നു. ഇല്ലായ്മയുടെ കലത്തിലേക്ക് വല്ലായ്മകള്‍ പുഴുങ്ങിയെടുക്കുന്നുഅടുത്ത മുറിയില്‍ ജനാലകള്‍ തുറന്നിട്ട് നാളെയുടെ സ്വപ്നത്തില്‍ ഒരു കുഞ്ഞ്...

അഭിനവ കൃഷ്ണോപദേശം

ആദിഷ ടി. ടി. കെ.ഒരു രഥം വേണം അതിവേഗം പായുന്ന രോമരാജിയില്‍ ചുഴികളുള്ള വെളുത്ത രണ്ടശ്വങ്ങളും. അകലെയൊരു കുരുക്ഷേത്രമൊരുങ്ങുന്നുണ്ട്. വെള്ളയും ചുവപ്പും കാവിയും പച്ചയും യോദ്ധാക്കള്‍ അണിനിരക്കട്ടെ. ഭടതലവന്മാര്‍ കസേരയോടെ പൊങ്ങട്ടെ. ചോരയുടെ എരിവും പുളിയും ഏറെയറിഞ്ഞ കഠാര മുനകള്‍...

ചുരം കയറുന്ന ഒരു ബസ്സിനുപിന്നാലെ

(കവിത)വിനോദ് വിയാർഈ റോഡ് അത്ര വൃത്തിയുള്ളതല്ല പുഴുവരിച്ച റൊട്ടിക്കഷണം പോലെ ആകൃതിയില്ലാത്ത കുഞ്ഞുകുളങ്ങൾ കുളത്തിൽ നിന്നു ജനിച്ചെന്നുതോന്നുംവിധം മഞ്ഞ് സർവ്വത്ര മഞ്ഞ്!ചുരത്തിലെ റോഡിൽ മഞ്ഞോളങ്ങളിൽ കിതച്ചുമിരമ്പിയുമൊരു ബസ്സ് പ്രകാശത്തിൻ്റെ മഞ്ഞച്ച വിതുമ്പലിൽ മഞ്ഞലിയുമ്പോൾ നീട്ടിക്കൂവി ബസ്സ് ചുരം കയറുന്നു.ബസ്സിനുള്ളിൽ ഒരു സൂര്യൻ അതിനെ ചുറ്റി ഭൂമി അതിനതിരിട്ട് കോടാനുകോടി നക്ഷത്രങ്ങൾ! ബസ്സിനുള്ളിൽ മനുഷ്യർ മാത്രമാണെന്ന വിഡ്ഢിത്തം കുറഞ്ഞപക്ഷം...

തെരുവ് നഷ്ടം

കവിത രംനേഷ് പി വിതെരുവുകൾക്ക് എന്തൊക്കെയാണ് നഷ്ടപ്പെട്ടിട്ടുണ്ടാവുക..? മരണം കൊടുമ്പിരികൊള്ളുമ്പോൾ കടംവീട്ടാനാകാതെപോയ റീത്ത് കച്ചവടക്കാരനെ. നക്ഷത്രചിഹ്നമിടാത്ത ഹോട്ടലുടമയ്ക്ക് ചില്ലറ മാറ്റിനൽകുന്ന ഭിക്ഷക്കാരനെ. പോലീസുകാർക്കിപ്പോൾ വേറെപ്പണിയുണ്ടെന്നറിഞ്ഞ് പണിനിർത്തിപ്പട്ടിണിയായ അവിശുദ്ധ കള്ളന്മാരെ. വീട്ടിലേക്കുള്ള അവസാനത്തെ വണ്ടിയും കിട്ടാതെപോയതുകൊണ്ട് തെരുവ് വിളക്കിനൊപ്പം ഇരുട്ട് പങ്കിട്ട ചെറുപ്പക്കാരികളുടെ കിതപ്പ്. ജനനിബിഡമായ വെെകുന്നേരങ്ങളിൽ അടിച്ചതിന് വീര്യം കൂടിപ്പോയതുകൊണ്ടോ, വെെരം കൂടിപ്പോയതുകൊണ്ട് അടിയേറ്റതുകൊണ്ടോ, ഉടുതുണിവെടിഞ്ഞ് വൃഷണം ആകാശത്തെക്കാണിച്ച് ലോകത്തോട് എനിക്കൊരു നഗ്നസത്യം പറയാനുണ്ടെന്ന- പോലെ ചത്തുമലർന്ന ഒരു അജ്ഞാത ശവത്തെ. തൂപ്പുകാരെത്താൻ ഇടയില്ലെന്നറിയാതെ ഇലകൾമാത്രം...
spot_imgspot_img