Homeകവിതകൾ

കവിതകൾ

പതിനാറിൽ ഒരു പ്രണയം ഉണ്ടാവുക എന്നാൽ

കവിതജാബിർ നൗഷാദ് ചിത്രീകരണം മനുചെറുതാവുന്തോറും ഭംഗിയേറുന്ന, മെലിയും തോറും കൂർത്തിറങ്ങുന്ന, വഴി. സ്മരണ.വഴിയിലേക്ക് കുനിഞ്ഞു നിൽക്കുന്നൊരു ചെടി പാതയെ തൊടാനാകാതെ- യൊടുവിലൊരു പൂവിനെയടർത്തുന്നു.ഇലകളുടെ ശബ്ദത്തിൽ നിന്നും കാറ്റിന്റേതിനെ വേർതിരിച്ചെടുക്കുന്ന തിരക്കിൽ പൂവൊരു ഓർമയിലേക്കുരുണ്ടു.പതിനാറിലും പതിനഞ്ചിലും ആടിനിൽക്കുന്ന ഒരാണും പെണ്ണും വഴിയുടെ പെരുപ്പത്തിൽ നിന്നും ഞെരുക്കത്തിലേക്ക് നടന്നു പോയി.ഒറ്റയാളിലേക്ക് ചുരുങ്ങിയ പാതയിൽ വെച്ചവൾ അവന്റെ ചുണ്ടിനു കീഴിൽ ചുംബിച്ചു.ഇലയിൽ നിന്നും കഴുത്തിലേക്കടർന്നു വീണ പച്ചുറുമ്പവളുടെ വേർപ്പിൽ കടിച്ചുതൂങ്ങി.തുള്ളിയാവാൻ കൊതിച്ചു നിൽക്കുന്ന...

നിറയലിന്റെയും ഒഴിയലിന്റെയും കഥ

കവിത വി. ടി. ജയദേവൻആദ്യമാദ്യം ഒരാളില്‍ അയാള്‍ മാത്രമായിരിക്കും. പിന്നീട് ആളെണ്ണം കൂടിക്കൂടി വരും. ആണുങ്ങള്‍, പെണ്ണുങ്ങള്‍, കുഞ്ഞു കുട്ടികള്‍, വൃദ്ധന്മാര്‍, ബന്ധുജനം, ശത്രുജനം. സഹകാരികള്‍. അഭ്യുദയആഗ്രഹക്കാര്‍, ഗുണചിന്തകര്‍, പ്രേമികള്‍, കാമികള്‍, പഴം പെറുക്കാന്‍...

വെറുതെയിരുന്നപ്പോൾ ആണുങ്ങളെപ്പറ്റി!

കവിത ആർദ്ര കെ എസ്ആണുങ്ങളായിരിക്കാൻ എന്ത് രസമാണെന്നാണ്! ഷർട്ടിടാതെ ഉമ്മറത്തിരുന്ന് നെഞ്ചത്ത് ചുരുണ്ട് കിടക്കുന്ന രോമങ്ങളുഴിഞ്ഞ് പത്രം വായിക്കാം, അത് തടവി തൊടിയിലൂടെ നടക്കാം, അത് വിരലിലിട്ട് ചുരുട്ടി ഫോണിൽ കഥ പറഞ്ഞ് കിടക്കാം. തണുത്താൽ മുണ്ടൂരി പുതയ്ക്കാം. കൊതു കടിച്ചാൽ മുണ്ട് കയറ്റിയുടുത്ത് രോമത്തിനിടയിലൂടെ ചൊറിയാം. പിന്നെ കാലിമ്മേൽ കാൽകേറ്റി വച്ച് രോമങ്ങൾ ഉഴിഞ്ഞിരിക്കാം. ചോറിൽ...

ഫാൻ തി കിം ഫുക് എന്ന  നാപാം പെൺകുട്ടി

കവിതരമ സൗപര്‍ണികകത്തുന്ന കാലം കടന്ന് തീക്കാറ്റുകള്‍- ദിക്കുകള്‍ ചുറ്റുന്ന ഭൂവില്‍; ചെത്തിയും, വീണ്ടും മിനുക്കിയും- ചായങ്ങളത്രയും മൂടിപ്പൊതിഞ്ഞും, പുത്തന്‍ ഋതുക്കള്‍ കടന്ന് പോയീടവേ- പച്ചപ്പണിഞ്ഞവള്‍ വന്നു. കണ്ണിലേയ്ക്കുറ്റുനോക്കിക്കൊണ്ടവള്‍- ചോദ്യമൊന്ന് ചോദിക്കുന്നു വീണ്ടും! കണ്ടുവോ തീ പടര്‍ന്നാളുന്ന തെരുവിലെ അന്ധകാരത്തിന്റെ ചിത്രം.. ബോധോദയത്തിന്റെ ഗയകളെ തേടുന്ന- നേരിന്റെ ശബ്ദങ്ങള്‍ പോലെ ചോദിച്ചവള്‍...

പേര് ചേര്‍ക്കല്‍

കവിതരാജന്‍ സി എച്ച്ഞങ്ങളുടെ റേഷന്‍ കാര്‍ഡില്‍ വീട്ടിലുള്ള എല്ലാ അംഗങ്ങളുടേയും പേരില്ല. പേരുള്‍പ്പെടുത്താന്‍ പൊതുവിതരണ ആപ്പീസര്‍ സമ്മതിക്കുന്നില്ല. അവര്‍ക്കും ഭക്ഷണം വേണ്ടേ?റേഷന്‍ കാര്‍ഡില്‍ ഭാര്യയുണ്ട്, കുടുംബനാഥയാണ്. ജോലി:വീട്ടുഭരണം. എന്‍റെ പേരുണ്ട്. കുടുബനാഥയുടെ ഭര്‍ത്താവ്. ജോലി:വിരമിച്ചയാള്‍. മകനുണ്ട്. ജോലി:സംരംഭകന്‍. മകളുണ്ട്. ജോലി:തൊഴില്‍ രഹിത.കൊടുത്ത അപേക്ഷയില്‍ നാലു പേരെക്കൂടി ചേര്‍ക്കാനാണ്. പേര്:ടിപ്പു. പ്രായം:അഞ്ചു വയസ്സ്. ജോലി:വീടു കാവല്‍. കുടുംബനാഥയുമായുള്ള ബന്ധം: സ്നേഹബന്ധം. പേര്:ഝാന്‍സി. പ്രായം:നാലു വയസ്സ് ജോലി:ടിപ്പുവിനെ നോക്കല്‍. കുടുംബനാഥയുമായുള്ള...

നീലച്ച ഒരു കാട് പ്രളയത്തിലകപ്പെടും വിധം

അശ്വനി ആര്‍ ജീവന്‍ മൂന്നാം മൈലന്നെഴുതിയ കുറ്റി കടന്നാൽ കാടാണ്... മൂത്തോളെ പെറ്റ കഥ തൊടങ്ങുന്നതിങ്ങനാ നല്ല നീലച്ച കാടാര്ന്ന് പോറസ്റ്റാരെ കണ്ണും വെട്ടിച്ചോണ്ടും കേറണം പറേമ്പൊ പറേണമല്ലോ കണ്ടാ ഉടുമുണ്ടടക്കം ഉരിഞ്ഞു പോണ ചീത്തയാ പറഞ്ഞല്ലോ ഇപ്പോ പെറ്റു വീണ പോലത്തെ നല്ല...

എന്റെ ശരീരത്തിലൂടെ വാക്കുകളും ചിത്രങ്ങളും പാഞ്ഞുനടക്കുന്നു

കവിത പ്രതാപ് ജോസഫ്നട്ടെല്ല് ഒരു ആറുവരി അതിവേഗപാതയാണ് വാഹനങ്ങൾ ഇരമ്പിയാർക്കുന്നതിന്റെ വെളിച്ചമല്ലാതെ മറ്റൊന്നും കാണാനില്ല എന്റെ കൈകൾ ഏതോ വിദൂരഗ്രാമത്തിലേയ്ക്കുള്ള പാതകളാണ് അതിന്റെയറ്റത്ത് വലിയ കുന്നിൻചെരുവിൽ ഓലമേഞ്ഞ വീട്ടിൽ ഒറ്റയ്ക്കൊരാൾ വസിക്കുന്നു മഴപെയ്യുന്നുണ്ട്, കാറ്റടിക്കുന്നുണ്ട് മണ്ണെണ്ണയും വാങ്ങി അയാൾ വീട്ടിലേയ്ക്ക് മടങ്ങുന്നുഎന്റെ ഹൃദയത്തിന്റെ ഇരുട്ടുനിറഞ്ഞ...

പൂവാൽമാവ്

(കവിത)വിനോദ് വിയാർമതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്.പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ തരില്ല പെൺപിള്ളേർക്ക് ഇറുത്തിട്ടുകൊടുക്കും ഒന്നുനോക്കുകയേ വേണ്ടൂ ചുമ്മാചിരിക്കുകയേ വേണ്ടൂ ആ സമയത്തെ മാവിൻ്റെ കണ്ണിറുക്കിച്ചിരി എനിക്കു പിടിക്കില്ല 'എടാ പൂവാൽമാവേ…' എന്നുറക്കെ...

കൗതുകം

(കവിത)സിജു സി മീനകാട്ടിൽ പുഴയോരത്ത് തണുത്ത നിലത്ത് മുള പാട്ട് കേട്ട് പുൽമെത്തയിലുറങ്ങിയ നാൾ ഫാൻ വെറുമൊരു കൗതുകമായിരുന്നു..!ഈ ഇഷ്ടിക മുറിയിൽ ഉരുകുന്ന ചൂടിൽ തലയ്ക്ക് മേൽ ഫാൻ കറങ്ങുമ്പോൾ എന്റെ കാടും കാട്ടാറും മുള പാട്ടും പുൽമെത്തയും എല്ലാം... ഒരു കൗതുകമാകുന്നു..!!ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

മുത്തശ്ശി

കവിതവിനോദ് വി.ആർമുത്തശ്ശിയെ വരയ്ക്കാൻ എളുപ്പമല്ല പഞ്ഞിത്തലമുടി മോണകാട്ടിച്ചിരി തോളൊപ്പം തൂങ്ങിയ കാതുകൾ കാലം ചുളിവ് പുരട്ടിയ തൊലി നിറങ്ങളുടെ കോലായയിൽ മുത്തശ്ശി തെളിയുന്നില്ല. കഥകളുടെ തെളിച്ചത്തെ ഏതു വർണ്ണം ചേർത്തുവരയ്ക്കും! കഥ പറയുന്ന മുത്തശ്ശിയുടെ കുസൃതിയെ വരച്ചെടുക്കാൻ എനിക്കിനിയും പ്രായമാകണം. വരച്ചു തുടങ്ങാൻ നല്ലത് മലകൾക്കിടയിലിരുന്ന് ഒളിഞ്ഞുനോക്കുന്ന സൂര്യനോ ഒൻപത് വരകൾക്കുള്ളിൽ നിവരുന്ന കുടിലോ നിറയെ...
spot_imgspot_img