Homeകവിതകൾ

കവിതകൾ

ഭൂമിയിലെ ഒച്ചകൾ

കവിത അജിത് പ്രസാദ് ഉമയനല്ലൂർ            ഭൂമിയിലേക്കൊന്നു കാതുകൂർപ്പിച്ചാൽ നാരിനോളം പോന്ന ചില ഒച്ചകൾ കേൾക്കാം. കാതിന്റെ ദിശമാറും തോറും ഒച്ചകളുടെ കയറ്റിറക്കങ്ങൾ കൂടിയും കുറഞ്ഞുമിരിക്കും. പുല്ലുകൾക്കിടയിലേക്ക് നോക്കിയാൽ വരിതെറ്റാതെ നീങ്ങുന്ന ഉറുമ്പുകളുടെ, പുല്ലുകളുടെ ഭൂമിയിൽ കിളിർത്ത വേരുകളുടെ, വെയിലിനെ ഒപ്പിയെടുക്കുന്ന മണ്ണിന്റെ ചില ഒച്ചകൾ കേൾക്കാം.വിത്തുപൊട്ടുന്നതിന്റെ പൂവ് ചിരിക്കുന്നതിന്റെ ഇല അടർന്നു വീഴുന്നതിന്റെ കുറച്ചുകൂടി വലിയ...

പെൺ വിചാരം

കവിത ചന്ദ്രു വെള്ളരിക്കുണ്ട്ഞാൻ നിന്റെ മധുരമുള്ള ചുണ്ടുകളെപ്പറ്റി ഹൃദ്യമായി പറയുമ്പോൾ നീ, വരണ്ടുണങ്ങിപ്പോയ അതിലെ കറുത്ത പാടുകളും അതിന് താഴെ ചിരി വറ്റിയ ശേഷിപ്പുകളും കാട്ടിത്തന്നു.ഞാൻ നിന്റെ വിടർന്ന കണ്ണുകളെപ്പറ്റി പതിയെ പറഞ്ഞപ്പോൾ നീ, കൺതടത്തിലെ കരുവാളിച്ച കാഴ്ചകളേയും പെരുമഴ പെയ്തു നീലിച്ചുപോയ രണ്ട് നീർച്ചാലുകളും കാട്ടിത്തന്നു.ഞാൻ നിന്റെ...

കഥയെഴുത്തുകാരൻ

കവിതദിവ്യ. എസ്എനിക്കൊരാളെ അറിയുമായിരുന്നു.കഥയെഴുതിയെഴുതി ചെറിയൊരു സൂചി കയ്യിലെടുത്ത ഒരാൾ.തിളക്കമുള്ള അതിന്റെ അറ്റം തൊട്ട് എന്നും രാവിലെ ഞാൻ കണ്ണെഴുതിയിരുന്നു.ഒരൊറ്റ കരച്ചിലിന് കടന്നുചെല്ലാൻ മാത്രം വലുപ്പമുള്ള അതിന്റെ ദ്വാരത്തിലൂടെ പല വൈകുന്നേരങ്ങളിലും ഞങ്ങൾ ഓരോ ചായ പകുത്തുകുടിച്ചിരുന്നു.കരഞ്ഞുകരഞ്ഞുറങ്ങുന്ന പകലുകളിലൊക്കെ കെട്ടിപ്പിടിച്ചിരുന്ന അയാളേയും എന്നേയും ഒരേപോലെ ഇളംകരിമ്പ് വാസനിച്ചിരുന്നു. ഇന്നും കടല്...

ആണെഴുത്തിന്റെ സമകാലിക ബദ്ധപ്പാടുകൾ

എം. ബഷീർ ആണുങ്ങൾ എഴുതാനിരിക്കുമ്പോൾ എന്തെല്ലാം ബദ്ധപ്പാടുകളാണല്ലേ പെട്ടന്നൊരു മഴപെയ്യുന്നു എന്ന് കരുതുക ചോരുന്ന വീടാണ്‌ വെള്ളത്തുള്ളികൾ ഇറ്റിവീണ് മഷിയിളകും കടലാസ് കുതിരും ഉള്ളിൽ വരച്ച ബിംബങ്ങളൊക്കെ ഉടഞ്ഞുപോകും മലയിളകുന്ന കാറ്റാണ് പുറത്തെന്ന് കരുതുക പൊടുന്നനെ വീടിന്റെ നെറുകയിലേക്ക് ആടിയുലയുന്ന തെങ്ങിനെയോർത്ത് നെഞ്ചുപൊട്ടും അതെങ്ങാനും വീണാലെന്തായിരിക്കും എന്ന ചിന്തയിൽ മഴപോലെ വിയർക്കും അപ്പൊ തന്നെ എഴുത്തുനിർത്തി ചാടിയെഴുന്നേൽക്കുംപെട്ടെന്ന്...

ട്രോൾ കവിതകൾ – ഭാഗം 27

വിമീഷ് മണിയൂർ ഇൻസ്റ്റലേഷൻവീട്ടിനു പുറത്ത് നിർത്തിയിട്ട കാർ എടുത്ത് ഉരുട്ടി അടുക്കളയിൽ കൊണ്ടു വെച്ചു നോക്കൂ. കോഴികളെ കെട്ടിത്തൂക്കി, സ്ഥിരമായ് കിടന്നുറങ്ങുന്ന കട്ടിലിൽ നിങ്ങളുടെ തലയിലെ പേനുകളെ കിടത്തിയുറക്കി നോക്കൂ. പൂജാമുറിയിൽ കപീഷിനെയും മാജിക്...

‘ഇന്നി’ന്റെ കുമ്പസാരം…

കാർത്തിക ശിവപ്രസാദ്'ഇന്ന്' വകഞ്ഞു നോക്കിയ വിശ്രമവേളകൾ തിരക്കുപിടിച്ചതായിരുന്നു.നീതിപീഠങ്ങൾ, ജീവിതത്തിന്റെ ആരവും വ്യാസവും കൂട്ടിക്കിഴിച്ച് പകുത്തു നൽകുമ്പോൾ കണ്ണീരുകൊണ്ട് വിശപ്പടക്കാനാവാതെ 'മരവിച്ച' ബാല്ല്യം..കൊടിക്കൂറകളിൽ നിറം മാറ്റി വംശവും രോഷവും ഭാഗിച്ചെടുത്ത് നരഭോജികളാവാൻ മൽസരിക്കുന്നുണ്ട് ചിലർ..രാത്രിയുടെ മൗനമണ്ഡലങ്ങളിൽ അരിച്ചിറങ്ങുന്ന നൈമിഷികതയുടെ അരണ്ട വെളിച്ചം.. അതിൽ, ഊറിയിറ്റുന്ന ' നാളെ'യെന്ന ഭീതി..സൃഷ്ടിയുടെ വികൃതരൂപം പേറിയ ചിരിയുടെ ചവറ്റുകൊട്ടകൾ.. അതിൽ...

അയാളിറക്കത്തിൽ

കവിതലിഖിത ദാസ്ഇറങ്ങിപ്പോയ ഒരു മനുഷ്യനെ നിങ്ങൾ തിരിച്ചു വിളിയ്ക്കുകയോ അയാൾ അപ്രതീക്ഷിതമായി തിരികെ വരികയോ ചെയ്തിട്ടുണ്ടൊ..?അയാളുടെ നരച്ച ചിരി - പാകമല്ലാത്ത ഒരു കുപ്പായത്തിനുള്ളിൽപ്പെട്ടുപോയ ഉടലുപോലെ നിങ്ങളെ അസ്വസ്ഥപ്പെടുത്തും. അയാളുടെ നോട്ടം - എത്ര മധുരമിട്ടിട്ടും കടുപ്പമേറ്റിയിട്ടും ഒത്തുകിട്ടാത്ത ഒരു...

സമാപനം

കവിത മധു ബിപുല്‍മേടുകള്‍, കാട്ടു പൊന്തകള്‍, കിളിക്കൂടുകള്‍ ചുമന്നു ചില്ലകള്‍… കിനാവുകള്‍‍ ആകാശത്തോളം  ഉയരുമ്പോഴും കാലില്‍ വലിയുന്നുണ്ട്.                             മനസ്സു നീര്‍ത്തി‍ ചിറകു വിടര്‍ത്തി- യെഴുതി പഠിക്കുമ്പൊഴും താഴേക്ക്  വലിക്കുന്നുണ്ട്.                   പൊട്ടിക്കാന്‍ കൊതിയീ  കടിഞ്ഞാണ്‍ ആകാശച്ചെരുവില്‍ കുളമ്പടിക്കാന്‍ മേഘങ്ങള്‍ക്കുമേലേ കുതിക്കാന്‍   പക്ഷെ ഇരുളുന്നു   സായന്തനത്തിന്‍ പൊടി കഴുകിക്കളയാനായി നിലാവിന്റെ പൊയ്കയിലേക്ക്...

ചിലമ്പ്

കവിതമധു. ടി. മാധവൻകോമരം തുള്ളുന്നു.. ചെമ്പട്ടിന്റെ കടും ചുവപ്പിൽ, അരമണിയുടെ കിലുക്കത്തിൽ, അസുരവാദ്യത്തിന്റെ ചടുലമാം താളത്തിൽ കോമരമുറഞ്ഞു തുള്ളുന്നു...വിയർപ്പിൽ കുതിർന്ന ഭസ്മത്തിൻ - ഗന്ധം പേറിയ നാട്ടുവഴികളിൽ ആഭിചാരത്തിൻ കലശകുടമുടഞ്ഞു ചുവന്ന തെച്ചിപ്പൂക്കൾ ചിതറിയ പാതയിൽ മന്ത്രവാദത്തിന്റെ തോരണം തൂക്കിയ ഉച്ചാടനത്തിന്റെ പത്മകളങ്ങളിൽകഴുത്തറ്റ ഇരയുടെ രക്തം...

ചാൾസ് ബുക്കോവ്സ്ക്കിയുടെ മൂന്നു കവിതകൾ

വിവർത്തനം : സനൽ ഹരിദാസ്ഏറ്റവും ഇരുണ്ട ഒരു ഏപ്രിൽ രാത്രി ഓരോ മനുഷ്യനുമൊടുവിൽ കുരുങ്ങുകയും തകരുകയും ചെയ്യുന്നു ഓരോ കുഴിമാടങ്ങളും  തയ്യാറാകുന്നു ഓരോ കഴുകനും കൊല്ലപ്പെടുന്നു ഒപ്പം സ്നേഹവും സൗഭാഗ്യവും കവിതകൾ ഒടുങ്ങിക്കഴിഞ്ഞു, തൊണ്ട വരണ്ടിരിക്കുന്നു. ഇതിന് അന്ത്യകൂദാശകൾ  ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല കാരണങ്ങളും കണ്ണീരുമുണ്ടാകുമെന്നും വേദനയാണ്...
spot_imgspot_img