Homeകവിതകൾ

കവിതകൾ

ഞാനായ ഞാന്‍

സാറാ ജെസിന്‍ വര്‍ഗീസ്ഞാൻ ഇങ്ങനെ ഞാനായി പോയതിന്റെ നിരാശയിലും വിഷാദത്തിലും നിറങ്ങളൊക്കെ മങ്ങി മങ്ങി തുടങ്ങിയപ്പോഴാണത് കണ്ടത്..ഒരു കുഞ്ഞി കവിത "ചിലർ ജനിക്കുന്നത് ചിറക് വിടർത്താനാണ്, ചിലരാകട്ടെ വേരുകൾ പടർത്താനും"അപ്പോൾ തോന്നി, ഞാനത്ര മോശം ഞാനൊന്നുമല്ലയെന്ന്..ചിലർക്ക് ആകാശം, എനിക്ക് ഭൂമി. ചിലർക്ക് ചിറകുകൾ എനിക്ക് വേരുകൾ. ചിലർ പ്രണയിക്കും, ഞാൻ സങ്കല്പിക്കും.ഒറ്റ ചിരിയിൽ, ചേർത്തുനിർത്തലിൽ, ചിലപ്പോഴൊക്കെ...

സുപ്രീം കോമഡി

മിണ്ടാതിരിക്ക് അനങ്ങാതിരിക്ക് കരയരുത് കൂറ്റ് പുറത്ത് കേക്കരുത് എന്നാൽ ഇന്നെയും കൂട്ടും കല്യാണത്തിന് പണ്ട് കുഞ്ഞായിരിക്കുമ്പോൾ ഉമ്മ പയറ്റുന്ന നമ്പറുകള്.ഞാൻമിണ്ടാതിരിക്കും അനങ്ങാതിരിക്കും കരയാതിരിക്കും കൂറ്റ് പുറത്ത് വരാതെ കഷ്ടപ്പെടും. ഈ ത്യാഗങ്ങളൊക്കെ ചെയ്താൽകല്യാണത്തിന് കൂട്ടോ നമ്മള് വിചാരിക്കും കൂട്ടുന്ന് ബയ്യ പൊറത്തൂടെ ഉമ്മ കല്യാണപ്പൊരേല് പോയിക്കുണ്ടാകും.പിന്നെയിതു വരെമിണ്ടാതിരിക്കൂല അനങ്ങാതിരിക്കൂല കരഞ്ഞ് കരഞ്ഞ് കരഞ്ഞ് കൂറ്റ് വെച്ച്...

ഡീജെ

കവിത താരാനാഥ്‌. ആർഒരു കഷണം കാന്തത്തിന് ഒരു പിടി മണലിൻന്മേൽ ഉളവാകും സ്വാധീനം ? ഒരു പൈഡ് പൈപ്പർ ഊതുന്നൊരു നാദത്തിൻ അനുധാവന ശബ്ദം ? പ്രാചീന തപസ്വികൾ തൻ ആവാഹന സിദ്ധി ?* * *ആ പാട്ടിൽ ഞാൻ കാറ്റത്തുലയുന്നൊരു കാറ്റാടി വരിവരിയായ് നിരനിരയായ് ആടുന്നുണ്ടൊരുപോലെ ഒരു കടലിൻ തീരം പോൽ ഒരു...

മീൻ മരണങ്ങൾ

(കവിത)ഹാഷിം ഷാജഹാൻ മണ്ണാർക്കാട്മുങ്ങി മരണങ്ങളേക്കാൾ കൂടുതൽ ലോകത്ത് ഉണങ്ങി മരണങ്ങൾ സംഭവിക്കുന്നുകടലിനോട് മത്സരിച്ചിട്ടെന്ന പോലെ കരയിലേക്കെടുത്തിട്ട മീനിനെ വെയിൽ ഉണക്കിയെടുത്ത് റോഡരികിൽ അട്ടിക്ക് വെച്ച് വിൽക്കുന്നുചാകാൻ കിടന്നപ്പോൾ പോലും ഒരു തുള്ളി വെള്ളം തന്നില്ലല്ലോ എന്ന സങ്കടം അവരുടെ മുദ്രാവാക്യമാണ്വെള്ളത്തിൽ കിടന്നു മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന്...

നിങ്ങളാണേ സത്യം

കവിത പ്രദീഷ് കുഞ്ചുകോരിച്ചൊരിയുന്നൊരു രാത്രിമഴയിലാണ്, എന്റേതല്ലാത്ത ഒരു നായ, തണുത്തുവിറച്ച്, എന്റെ കട്ടിലിൽ കേറി കിടക്കുന്നത്, ഞാൻ കണ്ടത്. ഞാൻ കിടക്കാനൊരുങ്ങി, മൂത്രമൊഴിക്കാൻ പോയ സമയത്താണ് പേരറിയാത്ത ആ 'പട്ടി' പണി പറ്റിച്ചത്.പാവം.! തണുത്തു വിറക്കുന്നുണ്ട്. ഇതുപോലെ, ഈ രാത്രിയിൽ കേറിക്കിടക്കുവാൻ സ്ഥലമില്ലാതെ, തണുത്തുവിറക്കുന്ന എത്ര നായ്ക്കൾ ഉണ്ടാകും?!എന്റെ മനസ്സലിഞ്ഞു. ഞാൻ...

വെളിപാട്

ആതിര എമരണത്തിനു കൃത്യം പത്തെ പത്തു മിനിറ്റിനു മുൻപ് വിഷാദം കൊടി കൊണ്ടിരിക്കുന്ന മാത്രയിൽ എന്തായിരിക്കും അയാളുടെ നാക്കിൻ തുമ്പത്തെന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?വരാനിരിക്കുന്ന മരണത്തിന്റെ പാട കെട്ടിയ ചായ ഇടം കയ്യിൽ പെരു വിരലിനും ചൂണ്ടു വിരലിനും മാത്രമറിയാവുന്ന രഹസ്യമെന്ന കണക്കെ മുറുകെ പിടിച്ചിരിക്കുമ്പോൾ, തന്റെ ഒപ്പമെത്താത്ത വഴികളെ വല കെട്ടി മൂടാത്ത കിണറിലേക്ക് ചാക്കിൽ കെട്ടിയ പൂച്ച കുഞ്ഞുങ്ങളെ...

മറ്റാരുടെയോ പല്ലാണ് വായ

കവിത വിമീഷ് മണിയൂർവീടിന്റെ രണ്ടാം നിലയിൽ വാഷ്ബേസിനു മുമ്പിൽ നിന്ന് തേക്കുന്നത് പോലല്ല മുറ്റത്ത് നിന്ന് പല്ലു തേക്കുന്നത്.മുറ്റത്ത് നിൽക്കുമ്പോൾ മുറ്റത്തോളം പോന്ന പറമ്പാണത് ഒരോ പല്ലും ഓരോ ചെടിയാണ് മുക്കും മൂലയുമാണ് അതിന്റെ ഇലയും നിറവും നിലവും വെവ്വേറെയാണ് തൊട്ടു നിൽക്കുന്ന അടുപ്പം ഉണ്ട്. നാവു പോലൊരാൾ...

വീട് വരയ്ക്കുന്ന രണ്ടു പേർ

കവിത നിഷഅങ്ങനെ .... മഴവില്ലിൻ്റെ ഏഴു വർണ്ണം കൊണ്ട് അവർ  വീട് വരയ്ക്കാൻ തുടങ്ങി. ഒരാൾ വരച്ച ചിത്രത്തിൽ അമ്മ എപ്പോഴും അടുക്കളയിൽ  ദോശ ചുട്ടുകൊണ്ടിരുന്നു..... മുത്തശ്ശി കോലായിലിരുന്ന് കഥകൾ പറയുകയും മുറ്റത്തെ പൂമ്പാറ്റക്കാടിൽ കുട്ടികൾ ഊഞ്ഞാലാടുകയും വേനലിൽ  വിരിഞ്ഞ  പഴങ്ങളെ കടിച്ചീമ്പുകയും ചെയ്തു. അച്ഛനും, മുത്തച്ഛനും ഒരുമിച്ച് ആകാശത്ത് പച്ചക്കുടകൾ  നിവർത്തുകയും, അതിൽ അണ്ണാനും,...

തടവ് പുള്ളി

അഫ്‌സല്‍ വലിയപീടിയക്കല്‍തൂലികയില്‍ നിന്നും ഒരു കവിത തടവ് ചാടിയിട്ടുണ്ട്. വെള്ള വസ്ത്രമാണ് വേഷം. നീളന്‍ താടി വെച്ചിട്ടുണ്ട്. തലയില്‍ തൊപ്പിയുമുണ്ട്.കവലയില്‍ ഫാസിസത്തിനെതിരെ എന്തൊക്കെയോ പ്രസംഗിക്കാറുണ്ട്. വൈകുന്നേരങ്ങളില്‍ തലസ്ഥാനത്തെ ഭീതിയെക്കുറിച്ച് ട്യൂഷന്‍ എടുക്കാറുണ്ട്.മദ്രസയില്‍ പോവുന്ന കുഞ്ഞനുജന്മാരോട് അസീമിനെ കുറിച്ച് സംസാരിക്കാറുണ്ട്. ഇടക്കെല്ലാം നജീബിനെ കണ്ടോ എന്ന്...

പതുക്കെ, ഉണർത്താതെ

കവിതകാവ്യ. എം ഇലകൾ ഉറങ്ങുന്നത് ഉറക്കമൊഴിച്ചിരുന്നു കണ്ടിട്ടുണ്ടോ, എത്ര പിണങ്ങി പിരിഞ്ഞ പകലിലും രാത്രിയവർ എല്ലാം മറന്ന് കൂമ്പിചേർന്ന് ഉറങ്ങും, തമ്മിലേറെ ചേർന്ന്, കുഞ്ഞിലകളെ പുണർന്ന്, ന്റെ കുഞ്ഞിലകുട്ട്യോളെ പേടിസ്വപ്നം കാണിക്കല്ലേന്ന് പ്രാർത്ഥിച്ച്, കുഞ്ഞിലകൾക്ക് നക്ഷത്രങ്ങളുടെ കഥയും പറഞ്ഞു കൊടുത്ത്, ചേർന്നുറങ്ങിയവർ രാവിലെ മഞ്ഞിൽ, മഴയിലും,വെയിലിലും പുണർന്നവരെ പിരിയുന്നു...കവിത, കാവ്യയുടെ ശബ്ദത്തിൽ...
spot_imgspot_img