Homeകവിതകൾ

കവിതകൾ

തായി ൻ്റെ തൊണ്ടിയെമ്മെ

മലവേട്ടുവഗോത്രഭാഷാ കവിത ഉഷ എസ് പൈനിക്കര ചിത്രീകരണം : ഹരിതതായി ൻ്റെ തൊണ്ടിയെമ്മെ തായി കൈമെച്ചി തായി തായി ൻ്റെ തൊണ്ടിയെമ്മേ ബെളുതെ തണാറും കയ്മെയും കയിതിലും മുത്തുണകൊണ്ടക്കിയെ കൈവളെയും കല്ലെ മാലയും തായിരെ പാങ്..പാളെത്തൊപ്പ്ലെ...

പ്രണയദിനം കഴിഞ്ഞ്‌ പിറ്റേന്ന് പകൽ

കെ എസ്‌ കൃഷ്ണകുമാർഉത്സവപ്പറമ്പുപ്പോലെ ചവറുകൾ ബാക്കിവാക്കുകൾ. വിൽക്കാതെ ആരും വരാതെ കാത്തുകാത്തുറങ്ങിയവ ഇനി കരയില്ലെന്ന് മുഖം തുടയ്ക്കുന്നു. ജീവിക്കാൻ പ്രണയമൊന്നും വേണ്ടെന്ന് കവലയിലെ മരക്കൊമ്പിൽ തുണ മരിച്ച കുരുവി പിറുപിറുക്കുന്നു. വരുംവരുമെന്ന് ഒടുക്കം കണ്ണു വിളക്കായി മാറിയ വേഴാമ്പലാണിപ്പോൾ തലമുണ്ഡനം ചെയ്ത്‌ ഇതുവഴി പുഴയുടെ ഉള്ളിലേക്ക്‌ നടന്നത്‌‌. മൂലകളും  മുറ്റങ്ങളും ചെടിമറവുകളും വഴികളും വരാന്തകളും നിറയെ വർണ്ണച്ചരടുകൾ സമ്മാനപ്പൊതിക്കടലാസുകൾ യുദ്ധം തീർന്ന് തിരികെപോകുന്ന കപ്പൽപ്പടകൾ, ഭൂമിയാകെ ഇഷ്ടത്തിന്റെ കടൽ. ചുംബിച്ചുതീരാത്ത ചുണ്ടുകൾ വിറയ്ക്കുന്നത്‌ കേൾക്കുന്നുണ്ട്‌, മുഖമാകെ...

ഉറക്കത്തിന്റെ പര്യായപദങ്ങൾ

കെ എസ്‌ കൃഷ്ണകുമാർപ്രാർത്ഥിക്കാൻ ഒന്നുമില്ലാത്തവൻ വേഗം ഉറങ്ങിപ്പോകും. നേരത്തെ ചെന്ന് അനുഗ്രഹങ്ങളൊന്നും വാങ്ങാനില്ലാത്തതിനാലാകാം പതിയെ ഉണരുകയുമുള്ളൂ.ജീവിതപ്പുസ്തകത്തിലെ അന്നത്തെ എല്ലാ കണക്കുകളും കൂട്ടിത്തീർന്ന് ചിലർ ഉറങ്ങുമ്പോഴേക്കും പാതിരാ കടന്നിരിക്കും, നടുനിവർത്തുമ്പോഴേക്കും പൂങ്കോഴി ഉണർത്തും, ഉണരാനായി.പകുതിയിൽ ഞെട്ടിയുണരുന്നവരുടെ കാര്യമാണു ഏറ്റവും കഷ്ടം, പിന്നെ ഒട്ടുമുറങ്ങാനാകാതെ അവർ പലരുടെയും ഉറക്കങ്ങൾ കണ്ടുമോർത്തും ചാഞ്ഞും ചെരിഞ്ഞും പുരസ്കാരങ്ങളൊന്നുമില്ലെങ്കിലും നന്നായി ഉറക്കം അഭിനയിച്ചങ്ങനെ കിടക്കും.മുഴുവനും മയങ്ങിപ്പോകുന്നവരുണ്ട്‌, ഒരോളത്തിലങ്ങനെ രാത്രിയുടെ മുകളിൽ നേരം വെളുക്കും വരെ അവർ പൊന്തികിടക്കും, ബോട്ടിന്റെ പുക...

മുറ്റം

കവിത ആദിഷ ടി.ടി.കെഅലക്കു കല്ല്പൊട്ടിയ കന്യകാത്വം ചോര വാർന്ന് നിലവിളിച്ചൊലിച്ചിറങ്ങിയ നൂലിഴകളെ തേച്ചുവെളുപ്പിച്ചെടുത്ത കുമ്പസാരക്കൂട്അയൽപകലുകളിൽ എത്രയെത്ര ആത്മഹത്യകൾ ശോഭനമാക്കിയ നീട്ടിവലിച്ച കൊലക്കയർവെയിൽതണലേ നീ പ്രണയിക്കുമോ എന്ന പേടി കൊണ്ടാണ് നിന്നെ തണുപ്പിച്ചു വിട്ട മരച്ചില്ലകളെ ഞാൻ കരിച്ചു കളയുന്നത്. ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

വിപരീതസൂചി

മോഹനകൃഷ്ണൻ കാലടിനരകത്തിൽ പുതിയൊരു ഘടികാരം പണിയിപ്പിച്ചിട്ടുണ്ടത്രെ. അതിന്റെ സൂചികൾ കറങ്ങുന്നത് വിപരീത ദിശയിലാണത്രെ.അതിൽ നിന്നുളവാകുന്ന സമയത്തിന് പുതിയൊരു പേരത്യാവശ്യം.പുതുനാമം കണ്ടുപിടിച്ചുവരുന്നതിനായി പല നരകങ്ങളിലായി പണിയില്ലാതെ മുഷിഞ്ഞോരന്തേവാസികളെ പരോളിൽ വിട്ടിട്ടുണ്ടത്രെ.അവർ പല കോലത്തിൽ പല കാലത്തിൽ പല ദേശത്തിൽ പല വേഷത്തിൽ പലതും ചൊല്ലി പലതും...

ചിത്രകാരാ, ഒരു നദിയെ വരയാമോ?

കവിതസിന്ധു . കെ.വിഹേ ,ചിത്രകാരാ – ഒരു നദിയെ വരയാമോ നീ സിന്ധുവെന്നൊരു നദിയെ,അങ്ങു തിബത്തിൽ, നിനക്കറിയാമായിരിക്കും ഹിമാലയമലനിരകൾക്കുമപ്പുറം മാനസസരോവരത്തിനുമപ്പുറം, വടക്ക് സിന്ധുവെന്നൊരു നദി –ഹേ, ചിത്രകാരാ, നീ കേൾക്കുന്നുണ്ടോ - ആ നദി, ഞാൻ തന്നെയാണ്. (നിനക്കറിയാമോ, എന്റെ പേരിലാണ് ഇതുവരെയും നീ...

പ്രണയത്തിലിടം പിടിച്ചവൾ

കൃഷ്ണേന്ദു പി കുമാര്‍പ്രണയത്തിലിടം പിടിച്ചൊരുവളെ പെട്ടെന്നറിയാം!കണ്ട മാത്രയില്‍ കണ്ണിമകളിൽ കാഴ്‌ച മറയ്ക്കുന്ന വിരുതവൾക്കറിയാം!ചോപ്പുമേഞ്ഞ ചുണ്ടിൽ, പൂത്ത മാമ്പൂകണക്കെ പടർന്ന ചുംബന- ച്ചൂടാറ്റാനറിയാം!ഉടൽ ചേര്‍ത്തു തുന്നുന്ന കരവലയം ഭേദിച്ചൊരുവേള മാറിനിൽക്കാനറിയാം!ഇളകിയാട്ടങ്ങളില്ലാത്തൊ- രൊറ്റമരക്കാട് പൂക്കുന്ന ഗന്ധമൊതുക്കും വേലയറിയാം!പറഞ്ഞതത്രയും പ്രണയിക്കുന്നവളെ കുറിച്ചല്ല; പ്രണയത്തിലിടം പിടിച്ചൊരുവളെ കുറിച്ചാണ്!ഹൃദയം മാറ്റിയവിടെ അപകടകരമാം വിധം തലച്ചോറ്‌ ഘടിപ്പിച്ചൊരുവളെ കുറിച്ച്!!ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

ഒരു പുനർജ്ജന്മം

വൈശാഖ് വി.പിഎന്റെ ഓർമകളിൽ, ജീർണിച്ച മസ്തിഷ്കത്തില്‍, തണുത്തുറഞ്ഞ ഞരമ്പുകളിൽ, ചിതലെടുത്ത ഓർമകളിൽ, നീ  പിന്നെയും ജനിക്കുകയാണ് ഞാൻ തൊടുമ്പോഴെല്ലാം നീ ഉണരുകയാണ്.എന്റെ രാത്രികൾ മറന്ന നക്ഷത്രമേ.ഈ മനുഷ്യൻ ഒടുവിൽ കണ്ടുമുട്ടിയത് നിന്നെയായിരുന്നു. ആദ്യമായി കണ്ടതൊന്നും ഓർമിപ്പിക്കരുത്. ഹൃദയത്തിൽ ക്ഷതമേല്പിക്കരുത്. ക്ഷതമേല്പികേണ്ടത് എന്റെ വിരലുകളിലാണ്.നീ തൊട്ടപ്പോഴാണ് ഞാൻ ആകാശത്തിലേക്ക് പറന്നത്. നീ തൊട്ടപ്പോഴാണ് ഞാൻ വേരുറച്ചു പടർന്നത്. നീ...

നദിക്കരയിൽ നിന്ന് വീട്ടിലേക്കുള്ള ദൂരം

കവിത വിനോദ് വിയാർ കുറച്ചപ്പുറത്ത് മെലിഞ്ഞുകിടന്ന നദിയോട് ഞാൻ ചങ്ങാത്തം കൂടി വീട്ടിൽ നിന്നും ഓടിച്ചെന്ന് കഥകൾ പറയാൻ തുടങ്ങി നദി തിളങ്ങിച്ചിരിക്കും നാൾക്കുനാൾ എന്നേക്കാൾ മെലിഞ്ഞുവരുന്നു പാവം!നദി കേട്ട കഥകൾ നുണക്കഥകളായിരുന്നു നദി പറഞ്ഞത് ചരിത്രവും ഞങ്ങൾക്കിടയിലെ ദൂരം ഒറ്റയോട്ടത്തിൻ്റെ കിതപ്പായിരുന്നു.ഒരുനാൾ കനത്ത മഴയത്ത് കുടയില്ലാതെ നദി എന്നെത്തേടിയെത്തി എൻ്റെ മുറിയിൽ എൻ്റെ കസേരയിൽ എൻ്റെ...

തിരിച്ചറിയൽ രേഖകളില്ലാത്തവരുടെ നഗരം

കവിത ആർദ്ര വി എസ്ആ നഗരത്തെ ആരും ഓർക്കുന്നില്ല ലോകഭൂപടം വരച്ച മനുഷ്യന്റെ മറവിയായിരുന്നു ആ നഗരം.പേരുകളില്ലാത്തവരും പേരുകളിൽ ചോരവാർന്നു മരിച്ചവരും അതിന്റെ ഊടുവഴികളിൽ കുടിയേറിപ്പാർത്തു.ഒരു കൈലേസു കൊണ്ടു പോലും അടയാളപ്പെടുത്താതിരുന്നതിനാൽ അവിടെയാരും അതിർത്തികളെക്കുറിച്ച് വാചാലരായില്ല.സ്ഥാനഭ്രഷ്ടനായ രാജാവിന്റെ ഒഴിഞ്ഞ ഭിക്ഷാപാത്രമാണ് അവരുടെ ഭരണകൂടം . അതിനരികുപറ്റി നിന്ന ചിറി കോടിയ ദൈന്യതയെ അവർ അവരുടെ ഭരണാധികാരിയാക്കി..ആ നഗരത്തിന്റെ...
spot_imgspot_img