Homeകവിതകൾ

കവിതകൾ

നദിക്കരയിൽ നിന്ന് വീട്ടിലേക്കുള്ള ദൂരം

കവിത വിനോദ് വിയാർ കുറച്ചപ്പുറത്ത് മെലിഞ്ഞുകിടന്ന നദിയോട് ഞാൻ ചങ്ങാത്തം കൂടി വീട്ടിൽ നിന്നും ഓടിച്ചെന്ന് കഥകൾ പറയാൻ തുടങ്ങി നദി തിളങ്ങിച്ചിരിക്കും നാൾക്കുനാൾ എന്നേക്കാൾ മെലിഞ്ഞുവരുന്നു പാവം!നദി കേട്ട കഥകൾ നുണക്കഥകളായിരുന്നു നദി പറഞ്ഞത് ചരിത്രവും ഞങ്ങൾക്കിടയിലെ ദൂരം ഒറ്റയോട്ടത്തിൻ്റെ കിതപ്പായിരുന്നു.ഒരുനാൾ കനത്ത മഴയത്ത് കുടയില്ലാതെ നദി എന്നെത്തേടിയെത്തി എൻ്റെ മുറിയിൽ എൻ്റെ കസേരയിൽ എൻ്റെ...

രണ്ടറ്റങ്ങൾ

കവിത സമീർ പിലാക്കൽഒരിക്കൽ നമ്മൾ ഒരേ ഭൂഖണ്ഡത്തിന്റെ വലിയ രണ്ടറ്റങ്ങളായിരുന്നു,ഇടക്കെന്നോ ഒരു അഗ്നിപർവത സ്ഫോടനം ഫലകങ്ങളിളക്കി രണ്ട് ദ്വീപുകളായി നമ്മെ ഒറ്റപ്പെടുത്തി,നിന്റെ ദ്വീപിൽ മാത്രം വസന്തം തളിരിട്ടത്രേ ഞാനോ,നിന്റെ ഓർമയിൽ ആൾത്താമസമില്ലാതെ കിടക്കുന്ന ദ്വീപ്,ഒരിക്കൽ നമ്മൾ ആകാശത്താൽ ഉമ്മ വെക്കും...

നാല് ഗാന്ധി കവിതകൾ

ഗാന്ധി / കെ.വി ജ്യോതിഷ്റ കൊണ്ട് വരച്ചു തുടങ്ങിയ ചിത്രത്തിൽ നിന്നും ക്ഷ വരപ്പിച്ചവനെ കണ്ട് ഗാന്ധി ക്രുദ്ധനായ്!കടലറ്റം നീണ്ടു കിടക്കുന്ന ക്യാൻവാസിൽ ഗുഹാമുഖത്തി ലേക്കൊരുവഴി......ചിത്രങ്ങളിൽ കോറിയിട്ട ഗാന്ധി സ്വപ്നങ്ങളിൽ നിന്നും രാജ്യം പിടഞ്ഞ് വീഴുന്നത് കണ്ടായിരിക്കണം ആശംസകൾ സ്വീകരിക്കാതെ തെരുവിൽ കൊല്ലപ്പെട്ടവന്റെ ചോരക്കറയുടെ "റ "യിൽ വടികുത്തി നിന്നത്_______________________________ആരാണ് ഗാന്ധി?...

ചിലമ്പ്

കവിതമധു. ടി. മാധവൻകോമരം തുള്ളുന്നു.. ചെമ്പട്ടിന്റെ കടും ചുവപ്പിൽ, അരമണിയുടെ കിലുക്കത്തിൽ, അസുരവാദ്യത്തിന്റെ ചടുലമാം താളത്തിൽ കോമരമുറഞ്ഞു തുള്ളുന്നു...വിയർപ്പിൽ കുതിർന്ന ഭസ്മത്തിൻ - ഗന്ധം പേറിയ നാട്ടുവഴികളിൽ ആഭിചാരത്തിൻ കലശകുടമുടഞ്ഞു ചുവന്ന തെച്ചിപ്പൂക്കൾ ചിതറിയ പാതയിൽ മന്ത്രവാദത്തിന്റെ തോരണം തൂക്കിയ ഉച്ചാടനത്തിന്റെ പത്മകളങ്ങളിൽകഴുത്തറ്റ ഇരയുടെ രക്തം...

പെയ്തിറങ്ങുമ്പോൾ

കവിത ചന്ദന എസ് ആനന്ദ്മഴ നനഞ്ഞ കത്തിലെ വരികൾ പതിവിലധികമായി ഒഴുകാറുണ്ട്. എന്റെ ഹൃദയത്തിൽ നിന്നും ഇറങ്ങി പോയ ഇന്നലെകളിൽ പൊതിഞ്ഞ തുള്ളികളും. പെയ്തിറങ്ങുന്ന കുളിരിനൊപ്പം കൂട്ട് പോകാറുള്ള കുശുമ്പൻ കാറ്റ് കുറിമാനം തട്ടിപ്പറിക്കാതിരിക്കാനത്രെ നിന്നെ പൊതിർത്തുന്നത്. നീയത് കൈപ്പറ്റിയന്ന്...

കടുക്

അവിനാഷ് ഉദയഭാനുകണ്ണെത്താത്തിടത്തോളം പരന്നു കിടക്കുന്ന കടുക് പാടങ്ങൾ. മഞ്ഞിന്റേയും മേഘങ്ങളുടേയും പുതപ്പുകൾക്കിടയിൽ നിന്നൊരു സൂര്യൻ കടുകു പൂക്കളിലേക്ക് മഞ്ഞയുരുക്കിയൊഴിക്കുന്നു.മോണക്കുള്ളിൽ വെരുകുകളെ പോറ്റുന്നൊരുവൾ താമസിക്കുന്നതിവിടെയാണ്.ഒട്ടുമേ മെരുങ്ങാതെ അവ തമ്മിലിടിക്കുന്ന ചില രാത്രികളിൽ അവന്റെ നാവ് സമർത്ഥനായ ഒരു വേട്ടക്കാരനാവുന്നു.മഞ്ഞുരുട്ടി നിറച്ച...

പെണ്ണൊരു തീ

കവിത പ്രതീഷ് നാരായണൻവഴുക്കുന്ന വരാലിനെ ഓർമിപ്പിക്കുന്നു അവൾ വരുന്ന പകലുകൾ.ബൈക്കിനു പിന്നിൽ മീൻകൊട്ടയുംവച്ച് പടിക്കലെത്തി ഹോണടിച്ചപ്പോൾ തിടുക്കത്തിൽ തിണ്ണവിട്ടിറങ്ങീ ഞാൻ.ഐസുരുകിയ വെള്ളത്തിനൊപ്പം ചോരയും ചിതമ്പലും ഒഴുകി നീളുന്ന ചാലിന്റെ മണംപിടിച്ച് എനിക്കുമുന്നേ പൂച്ച.നോക്കുമ്പോൾ ഇടവഴിയിൽ നിന്ന് അവളൊരു സെൽഫിയെടുക്കുന്നു.അരിച്ചിറങ്ങുന്ന വെയിൽ ചീളുകളിൽ ഉടലു മിന്നിക്കുന്ന പള്ളത്തിയെപ്പോലെ നോട്ടത്തിന്റെ മിന്നായമെറിയുന്നു.തൊട്ടു തൊട്ടില്ലെന്ന മട്ടിലപ്പോൾ എനിക്കുള്ളിൽ പാഞ്ഞുപോകുന്നൊരു കൊള്ളിമീൻ.സെൽഫിയിലെ പൂച്ച സ്വർണ്ണനാരുകൾ കൊണ്ട് ഉടുപ്പിട്ട ഒരു വിചിത്രകല്പനപോലെയും മീനുകൾ കൊട്ടനിറഞ്ഞ ആകാശത്ത് മിന്നിത്തെളിയുന്ന നക്ഷത്രങ്ങളായും ബൈക്ക് കിതപ്പടങ്ങാത്ത ശ്വാസകോശങ്ങളെ വായുവിൽ ഉയർത്തിപ്പിടിച്ചൊരു ജീവിയെപ്പോലെയും കാണപ്പെട്ടു.മുകളിൽ ചുവന്ന ഹൃദയമൊട്ടിച്ച് അവൾ അതുടനെ എഫ് ബി യിൽ പോസ്റ്റിടുന്നു.വെറുതേ ഒരിടവഴി ഇളവെയിൽ പൂച്ച പച്ചമീൻ ബൈക്ക് ഇങ്ങനെ പലവകകൾ കോർത്തൊരു ചിത്രം കിടന്നു എന്റെ പേജിലും.നെറ്റിൽ കോരിയെടുക്കുമ്പോൾ രണ്ടിൽ ഏതു പടം കുരുങ്ങിയാലും നിങ്ങൾക്കതിൽ കണാം വെയിലത്ത് തീ പോലെ തിളയ്ക്കുന്ന പെണ്ണൊരുത്തിയെ.... ആത്മ...

പച്ച കുത്തൽ

കവിതകല സജീവൻനിന്റെ ഉമ്മകൾ പതിഞ്ഞിടത്തെല്ലാം എനിക്ക് പച്ചകുത്തണം. തൊലി വരഞ്ഞ്, ഓർമ്മയുടെ കരിം പച്ച തേച്ച് പൊള്ളിക്കണം. എന്റെ വിടർത്തിയകറ്റിയ ചുണ്ടുകളിൽ ഉണ്ണിക്കണ്ണൻ, കൈവിരലിലൂടെ ഊർന്ന് ഒരുതുടംവെണ്ണ, പൊക്കിൾ മീതെയാലോലം. അണി വയർത്തുടക്കത്തിൽ കള്ളക്കണ്ണൻ, കണ്ണിറുക്കുന്ന കാലിച്ചെറുക്കൻ. ഉടലിലുടനീളം പല ഭാവത്തിൽ പല രൂപത്തിൽ നിന്റെ രഹസ്യാവതാരങ്ങൾ. ചേലകൾ കട്ടതും പാമ്പിനെ കൊന്നതും ലോകങ്ങൾ കണ്ടതും പ്രിയതമകളെ...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

ഞാനിന്ന്

ബിന്ദുബാബുപൂക്കാൻ മറന്ന പാരിജാതവും... തളിർക്കാൻ മടിക്കും തേൻമാവും...വിടരാത്ത മുല്ലയും നിറം മങ്ങിയ ചെമ്പനീർപ്പൂക്കളും എന്റെ സ്വപ്നങ്ങളിലേക്ക് ചേക്കേറിത്തുടങ്ങി....പാട്ടു മറന്ന ഒറ്റമൈന തലയ്ക്കു ചുറ്റും വട്ടമിടുന്നു....താളം പിഴച്ച രാപ്പാടിതൻ ഗീതം കാതുകളെ നിറയ്ക്കുന്നു...ലക്ഷ്യം മറന്നൊരു പത്തേമാരി കറുത്ത കൊടിയേന്തി എനിക്കു നേരെ കൈനീട്ടി ഒഴുകി വരുന്നു..കടിഞ്ഞാൺ കൈവിട്ടുപോയൊരുള്ളവുമായെ- ത്തിപ്പിടിക്കട്ടെ ഞാനെന്റെ പത്തേമാരിയെ... ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...
spot_imgspot_img