Homeകവിതകൾ

കവിതകൾ

കത്തുന്നതിനാൽ കണ്ണുകളിൽ കാണുന്നത്

പ്രദീപ് രാമനാട്ടുകരആദ്യത്തെ ശ്രമം മരിക്കാനായിരുന്നു അപ്പോഴാണ് അവൾ പ്രണയിച്ചത് രണ്ടാമത്തേത് ജീവിക്കാനായിരുന്നു അപ്പോഴാണ് അവൾ ഉപേക്ഷിച്ചത്രണ്ടു ശ്രമങ്ങർക്കിടയിൽ കത്തുമ്പോൾ ഒറ്റമരം ആകാശം തൊടാനായുന്ന ചിത്രം തെളിഞ്ഞു വരും ഇലകൾ നിനക്കു മാത്രം കേൾക്കാനാവുന്ന താളത്തിൽ പിടയും നീ നടന്നു പോകുമ്പോൾ എനിക്കു മാത്രം കേൾക്കാം കണങ്കാലുകളിൽ പിണഞ്ഞ് കാൽ വണ്ണകളിലൂടെ കയറി പോകുന്നത്മഴത്തുള്ളികൾ കൊണ്ട് നിന്റെ കണ്ണുകൾ തിളക്കത്തിന്റെ ഉടുപ്പു തുന്നുമ്പോൾ നിലാവിന്റെ നിറമുള്ള...

നമ്മളെ കണ്ടെടുക്കുന്ന നേരങ്ങൾ

കവിത  ജിഷ്ണു കെ.എസ്''മഴവിൽ പുരികങ്ങൾ ഉയർത്തി ആമ്പൽക്കണ്ണുകൾ വിടർത്തി മാതളച്ചാർ പുരട്ടിയ ചുണ്ടുകളിൽ എണ്ണമറ്റ ചുംബനങ്ങൾ ചേർത്ത് നീയെന്നെ ചാലിച്ചെടുത്തു"(ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  സ്പോടെക്കിലെ അജ്ഞാത കവിയുടെ കവിത, വിവ: സൈമ്പോർഗ് ബോട്ട് 2DX)         2021വളരെക്കാലങ്ങളായി പരിചിതരെങ്കിലും ഒഴിഞ്ഞ മേശയ്ക്കിരുപുറം തിരിച്ചറിയപ്പെടാത്ത രണ്ട്...

Transcreation of Cohen’s Dance me to the end of love

ഡോ. അശ്വതി രാജൻ'Dance me to the end of love' പ്രത്യക്ഷത്തിൽ വരികൾ സൂചിപ്പിക്കുന്നപോലെ ഒരു പ്രണയഗീതം മാത്രമല്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ മരണയറയിൽ നിന്നുതിർന്ന ജീവന്റെ അവസാന വിളികളാണ്.1995ൽ ഒരു റേഡിയോ...

പുറപ്പാട്

കവിതധന്യ ഇന്ദു  മറവിയാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട എൻ്റെ പ്രണയമേ നീ മണ്ണടരുകൾക്കുള്ളിൽ സ്വസ്ഥമായിരിക്കുകകണ്ണിൽ നക്ഷത്രമൂർച്ചയുള്ള സ്വപ്നങ്ങൾ കണ്ടും, മഴപ്പൂവിതളുകളിൽ ഒറ്റക്കാൽ നൃത്തം ചവിട്ടിയും ജന്മാന്തരങ്ങൾ തേടി ഞാനലയട്ടെആത്മ പിണ്ഡങ്ങളിൽ ജനിമൃതിയുടെ മുക്തിതേടി ഒരിക്കലും നിലയ്ക്കാത്ത ചുഴികളിൽ ഞാനുമഭയം തേടിയേക്കാം.രേതസിറ്റുവീഴുന്ന ഭൂതകാലയിടനാഴികൾ ഒരിറ്റു വെളിച്ചക്കീറുപോലുമെത്താ- തടഞ്ഞു പോകുമ്പോൾ, എൻ്റെ പ്രണയമേ നമ്മളെന്നെന്നേക്കുമായി വിസ്മൃതിയിലാണ്ടുപോകുന്നുഞാൻ നമ്മളെയോർത്ത്, ഓർത്തോർത്ത് ഇരുന്നിരുന്ന ജനൽപ്പടിയിൽ ചിതൽപുറ്റ് മൂടുമ്പോൾ, പുനർജനി നൂഴലുകൾ അസ്തമയക്കാറ്റിൽ തൂങ്ങിയാടുമ്പോൾ, ഞാനെന്നിലേക്കു...

ഏദൻ തോട്ടം

കവിതജയശ്രീ പെരിങ്ങോട്ഇന്നാണ് ഗന്ധരാജൻ വിരിഞ്ഞത്. തുളച്ച് കയറുന്ന വിടർച്ചയിൽ അവളുടെ വിയർപ്പു മണം. വീട്ടിൽ കൂട്ടു വന്ന പ്രണയിനി നട്ടതാണ്. തോട്ടത്തിന്റെ പടിഞ്ഞാറേ അതിരിൽ നീളൻ വരാന്തയുടെ ചാരുപടി അതിനടുത്തവസാനിക്കുന്നു. മഴയുടെ പ്രാന്തൻ പെയ്ത്തുമായി മറ്റൊരുവൾ നട്ട പാരിജാതം ആദ്യ പ്രണയം പോലെ നേർത്ത് വിരിഞ്ഞു. ഒളിച്ച് നിൽക്കുന്ന...

മരിച്ചവർ തിരിച്ചുവരുമ്പോൾ

ഏ. വി. സന്തോഷ് കുമാർമരിച്ചവർ ഒരിക്കൽ തിരിച്ചു വരും ഒരിക്കൽ മാത്രം.അന്ന് നിങ്ങൾ മുമ്പ് പറയാൻ മറന്നവയൊക്കെയും ഓർത്തെടുത്ത് പറയും. ചെയ്തുകൊടുക്കുവാൻ കഴിയാതിരുന്നവ ചെയ്തുകൊടുക്കുവാനായും.നിങ്ങൾമാത്രം തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നതിൽ ജാള്യതപ്പെട്ട് ചില അഭിപ്രായങ്ങൾ ആരായും. അപ്പോൾ നിങ്ങൾ പറഞ്ഞതൊന്നും വന്നയാൾ കേട്ടില്ലല്ലോ എന്ന് കൂടുതൽ ജാള്യതപ്പെടും. വന്നിരിക്കുന്നതെന്തിനാണെന്ന് വന്നയാൾ പറഞ്ഞറിയുമ്പോൾ നിങ്ങൾ എന്തൊരു ദുരന്തമാണെന്ന തോന്നൽ നിങ്ങളെ മൂടും.മരിച്ചുപോയവർ തിരിച്ചുപോകുമ്പോൾ, അപ്പോൾ...

കസേര

കവിത ജസ്റ്റിൻ പി ജയിംസ്കസേരകൾ കാതലുള്ള കഥകളുടെ കന്മദ ശേഷിപ്പുകളാണ്!കിനാക്കൾ കാടുകയറും കാലം. പാതിരാക്കും പാതിവെളുപ്പിനും മുറിവിട്ടിറങ്ങും. മൂത്രമൊഴിക്കാൻ. ഇരുട്ടിന്റെ കുട്ടിത്തത്തെ തെല്ലും തല്ലാതെ. രാത്രിക്ക് എന്നും ബാല്യമാണ്!നിലാവില്ലാത്ത പല രാത്രികളിലും പടിഞ്ഞാറേ വാരത്തിൽ ഇരുണ്ടൊരു ചന്ദ്രപ്രഭ കാണാം.കയറുപൊട്ടിയ ജിജ്ഞാസയിൽ ഒരിക്കൽ കയറിച്ചെന്നു.ചിണുങ്ങി ചിരിക്കുന്ന ചിതലെടുത്തൊരു മരക്കസേര.കാലൊന്നില്ലെങ്കിലും തണ്ടെല്ലിന് നല്ല ബലം. ഒപ്പം ചുമരിന്റെ കരുണയും.അവിടിരുന്നുറങ്ങി.തെരുവ് തെണ്ടിയ വെയിൽച്ചീളുകൾ. പൊള്ളിപ്പടർന്ന പിഞ്ചുകാൽ. നെല്ല് കുത്തിക്കോരിയ യൗവ്വനം. കപ്പയും കാന്താരിയും പരിഹരിച്ച പട്ടിണിസമരങ്ങൾ. മക്കളാറെണ്ണത്തിന്റെ പ്രാരാബ്ധം. 'പറമ്പിലെ പുല്ലു...

അന്തിക്കെടെ

കവിതആർ.കെ അട്ടപ്പാടി ഇരുള ഗോത്രഭാഷഅമ്മേട് അന്തിനലാവെള്സാത്തി മെലെകാ വരെപ്പടപ്പോലെ. മഞ്ച്കാ നീന്ത്കാ വാനത്തി വെളിങ്കാസ്ക്കല്ല്പ്പോലെ നച്ചേത്രകാ. വേലി ഒതുക്കുതി കളബൊലാ ജദ്മ്മ് കേക്ക്ത്. പാതിജാമ്മാക്കാത്ത് തട്ട്കാ മുട്ട്കാ വാലാട്ട്കവാമ്മ് മേരേള്കാ. ഈ കണ്ണ്മ്മ് കാത്മ്മ് സുമ്മയിര്ക്കാതില്ലെ. ഒര് വേലിയള്ങ്കാക്ക് കാത്ത് ഇര്ക്ക്ത്. പൊഗേഗാ തീക്കട്ടെ വെള്സാമ്മ് സൂര്മ്മ്മുണ്ട്പ്പക്കാ. കത്ത്ഗാക്ക് പന്തമ്മ് കെയ്യ്പ്പിടിക്കൊരു കത്തിമ്മ് പോഗലഹാ തൊണേക്ക് സാളെതൊരു എണേമ്മിരിക്ക്ത്. കൂഗ്ഹവാ...

കസേര, പ്രേമം

(കവിത)മുബശ്ശിര്‍ സിപിപ്രേമമില്ലെന്നോര്‍ത്തു കരഞ്ഞു ഞാനിരുന്നീ കസേരയില്‍ നാലു കൊല്ലം, കസേര കരുതി അതിനാണീ പ്രേമ സങ്കടം.ആള് പോയ നേരം നീങ്ങി നീങ്ങി ആളെ കണ്ടത്താനുള്ള തിരക്കിലായി കസേര.അടഞ്ഞ വഴികളോര്‍ത്തു നാലു കാലുകളോര്‍ത്തു പ്രേമമില്ലാഞ്ഞതോര്‍ത്തു സ്ഥിരം സങ്കടപ്പെട്ടു കസേര.വെളിച്ചമണഞ്ഞ രാത്രിയില്‍ കാലുകള്‍ക്കിടയില്‍ കാലുകള്‍ കോര്‍ത്തു കെട്ടിപ്പിടിക്കും ഞങ്ങള്‍ കരയും, വരും പ്രേമമെന്നു തോളിലും കൈപ്പിടിയിലും തലോടും പരസ്പരം.ഉണ്ടായിരുന്നിടത്തെ...

ട്രോൾ കവിതകൾ – ഭാഗം 26

വിമീഷ് മണിയൂർ ഒരില ഒരില വട്ടത്തിൽ ചുട്ടെടുക്കുകയായിരുന്നു മരം. ഉറുമ്പുകൾ കയറി ഇറങ്ങി അതിൽ ഞരമ്പുകൾ വരച്ചുകൊണ്ടിരുന്നു. ആ ഇലയുടെ അടിയിൽ താമസിച്ച് ഒരു പുഴു കുറഞ്ഞ സമയത്തിൽ മ്യൂറലുകൾ ചെയ്തു. കാറ്റ് ഇടയ്ക്കിടെ സ്കാൻ...
spot_imgspot_img