Homeകവിതകൾ

കവിതകൾ

ബോധിവൃക്ഷത്തിലെ ഉയിർപ്പൂക്കൾ

കവിതബിനേഷ് ചേമഞ്ചേരിഅവരെന്നെ പകുത്തെടുക്കുമ്പോൾ കയ്പ്പേറുമീ കരൾ മാത്രം ബാക്കിവെക്കുന്നു.ഉടൽ കത്തുന്നോരടുപ്പിലെന്നും ഉയിർപ്പൂക്കൾ ചാരമാവുന്നു. വിളവെടുപ്പിന്നു പാകമാവുന്നതിൻ മുൻപെ സ്വപ്നവിത്തുകളെല്ലാമവർ അരിഞ്ഞെടുക്കുന്നു.മനസ്സിൻ മരച്ചില്ലയിൽ മടുപ്പിൻ കരിങ്കുരങ്ങുകൾ ചവർപ്പിൻ നെല്ലിക്കകൾ കൊഴിച്ചിടുന്നു. മുടിയഴിച്ചാടുന്ന തെയ്യങ്ങൾ ചുറ്റിലും കനൽച്ചീളുകൾ കാൽപന്തുപോലുരുട്ടുന്നു.(adsbygoogle =...

ഞാനാണത്രെ…

വർഷ മുരളീധരൻവായ അപായചിഹ്നത്താൽ അടക്കപെടന്നു(....എന്നാൽ അങ്ങനെയാവട്ടെ... ). കയ്യും കാലും വിരലും 'പൂജാപുഷ്പങ്ങളായി' മാറിയിരുന്നു. അവയവങ്ങളോരോന്നും ഇരുപത്തൊൻപത് കഷ്ണങ്ങളാവുന്നു. നേരെ പകുത്ത മുടി, കണ്ണ്, ചെവി, മൂക്കിന്റെ ഒരു തുള, ഒരു കൈ, കാല് എന്നിങ്ങനെ രണ്ട്...

ആ അന്ന്…

ധന്യ ഇന്ദുഞാൻ മരിച്ചെന്ന് നീയറിയുന്ന നിമിഷം പതിവുപോലെ നിർവികാരമായി കടന്നു പോകുംനീയറിഞ്ഞില്ലേയെന്ന് ചോദിക്കുന്ന സുഹൃത്തിനോട് ങ്ഹായെന്ന് അലസ - മായി പറഞ്ഞൊഴിയുംതൂവാലയെടുത്ത് നെറ്റി തുടച്ച് ലാപ്ടോപ് തിരക്കിലേക്ക് വീണ്ടുമൂളിയിടുംഉച്ചഭക്ഷണ സമയത്തെ നേരമൊഴിവിൽ വാട്ട്സാപ്പ് സന്ദേശങ്ങളിൽ എന്തോ തിരയുംരണ്ടു പെഗിന്റെ പിൻബലത്തിൽ രാത്രി വൈകിയെത്തി മേശപ്പുറത്തെ തണുത്ത - ഭക്ഷണം കഴിച്ച് ഭാര്യയുറങ്ങിയെന്നു - റപ്പു വരുത്തി അലമാരയുടെ ഏറ്റവും മുകളിലെ പൊടി പിടിച്ച, നിറം മങ്ങിത്തുടങ്ങിയാ ബ്ലാക്ക്...

ഹൃദയം

സൗദ അഹമദ്ഉടഞ്ഞ ചില്ലു പാത്രമാണ്. പെറുക്കി കൂട്ടാനോ അടുക്കി വെക്കാനോ ശ്രമിക്കരുത്.എറിഞ്ഞുടച്ചവനെ നോക്ക് കൊണ്ട് പോലും വേദനിപ്പിക്കാൻ കഴിയാത്തതാണ്.അടുക്കി കൂട്ടാൻ ശ്രമിക്കേണ്ട ഉള്ളുരഞ്‌ മുറിവ് തട്ടി നെഞ്ചം വിങ്ങിയല്ലാതെ കടന്നു പോകാനാവില്ല.വഴി മാറി പോകുക ചിതറി തെറിച്ചിടത്തു ചുരുണ്ടു കൂടി കിടന്നു മണ്ണിൽ പുതഞ്ഞു പോകും വരെ!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ഭോഗിക്കപ്പെട്ട ഹൃദയം

റീമ കരീംപ്രണയത്താലെപ്പോഴെങ്കിലും നിങ്ങളുടെ തൊലി പൊള്ളിയടരുന്നത് പോലെ തോന്നിയിട്ടുണ്ടോ?അത്രമേൽ ആർദ്രമായി പ്രിയപ്പെട്ടവന്റെ/പ്രിയപ്പെട്ടവളുടെ ചുണ്ടുകൾ പതിഞ്ഞ ഇടങ്ങളിലെല്ലാം അഗാധഗർത്തങ്ങൾ രൂപപ്പെടുന്നത് നോക്കി നില്ക്കേണ്ടി വന്നിട്ടുണ്ടോ? ആകാശങ്ങൾ ഒളിപ്പിച്ചവയെന്നു മഷിയെഴുതിയ കണ്ണുകളിൽ നിന്നും ചോര വാർന്നൊഴുകുന്ന രുചി അറിഞ്ഞിട്ടുണ്ടോ? കിതപ്പുകൾ ചൂടാറ്റിയ രാത്രികളോർക്കുമ്പോൾ വേദന താങ്ങാനാവാതെ നെഞ്ചുപിളർന്നു പുറത്തുചാടിയ ഒരു മിടിപ്പ് ഇരുട്ടിലേക്ക് നടന്നുനീങ്ങുന്ന കാലൊച്ച കേട്ടിട്ടുണ്ടോ?വാക്കുകൾ രതിയിലേർപ്പെട്ട കവിതയിൽ നിന്നും ആത്മാക്കൾ ഉറക്കെ പാടുന്ന പാട്ടിലുണർന്ന്, നിലാവിന്റെ കിടക്കയിൽ ഉടലു തിരയേണ്ടി വന്നിട്ടുണ്ടോ?ഉണ്ടെങ്കിൽ, ഇത്രയറിയുക. നിങ്ങളുടെ...

കവിതകൾ

രഗില സജിവേരുകളായിരുന്നവ മുറിഞ്ഞ്, വിരലുകളായി കുറുകിയതിനാൽ മാത്രം ചലിക്കാനാവുന്ന വൃക്ഷങ്ങളാണു നാം.* ചെടി എന്നെപ്പറ്റി ഒരു കവിതയെഴുതുകയാണ്. കവിതയുടെ ഒടുക്കം ഞാൻ പൂവിട്ടുനിന്നു. ചെടി എന്റെ ചെരിപ്പിനകത്ത് വലിപ്പക്കൂടുതലുള്ള കാല് ഇറുക്കിപ്പിടിച്ചിരിക്കുന്നുണ്ട്.* വിത്ത് മുളക്കുന്നതിന്റെ, പ്രാവ് അടയിരിക്കുന്നതിന്റെ, ചെടി പൂക്കന്നതിന്റെ, ഒച്ചിഴച്ചിലിന്റെ, മേഘസഞ്ചാരത്തിന്റെ, മുയലിണക്കത്തിന്റെ, പൂച്ച മെരുക്കത്തിന്റെ, പക്ഷികൾ തൂവലിറുത്തിടുന്നതിന്റെ നേർത്ത കൂർത്ത ഒച്ചകൾ കേട്ടിട്ടുണ്ടോ? ഉടുപ്പുകളെല്ലാമഴിച്ച് മണ്ണിൽ ചെവി...

തൊണ്ണൂറിനും മുത്തശ്ശിക്കും ഇടയിൽ

രാഹുൽ വി.സികണ്ണിമാങ്ങാക്കാലത്തു കുരുങ്ങിക്കിടന്ന മുത്തശ്ശിയുടെ പല്ല് ഏറുതെറ്റി കൊഴിഞ്ഞു വീഴുംവരെ ആരും ശ്രദ്ധിച്ചിരുന്നേയില്ല (അതിനു ശേഷവും)മരിക്കാൻ മറന്നുപോയതിനുശേഷം, കൃത്യമായി പറഞ്ഞാൽ മുറുക്കാൻപെട്ടി കളവുപോയതിന്റെ തലേന്ന്, ഇളയമ്മാമന്റെ മുറിയിലെ സെറാമിക് പാൽഗ്ലാസ്സ് നിലത്തുവീണത് കേട്ട്, മുത്തശ്ശിയുടെ മുറിയിൽ കൈതപ്പാ കുടഞ്ഞെഴുന്നേറ്റ് വല്യക്കുഞ്ഞമ്മ കണ്ണിരുമ്മിയശേഷം, എല്ലാ ഉറക്കങ്ങളും പിടഞ്ഞുരുണ്ട് ഒറ്റമുറിയിരുട്ടിലേക്ക് മിണ്ടാതെ... അനങ്ങാതെ... എല്ലാം എത്ര പെട്ടന്നായിരുന്നു.വിറച്ചുവിറങ്ങലിച്ച അക്ഷരങ്ങളെ തൊണ്ണൂറിന്റെ അടക്കിലും ചിട്ടയിലും വൃത്തിയോടെ...

ഉടമസ്ഥർ

ഇഖ്ബാൽ ദുറാനിപ്രണയത്തിന്റെ ഒറ്റമുറി വീട് സ്വന്തമായിരുന്നില്ല.വാടക കുടിശ്ശിക കുറിച്ചിട്ട മതിലുകൾ.ഇറക്കി വിടുമ്പോഴേക്കും വിരഹത്തിന്റെ വീട് സ്വന്തമാക്കി ഉടമസ്ഥരാകുന്നു ഹൃദയങ്ങളെപ്പോഴും !ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in 

ബേത്തി

റാവുളഭാഷാ കവിത സുകുമാരൻ ചാലിഗദ്ധഅല്ലക്കിണാവാ ബാവെൻ്റ - മൈത്തിനിപ്പെണ്ണു ചന്തപ്പലാ... ബളളിറുക്കാവില ബളെമു പോറാ ബാവിലിയക്കിൻ്റ ചിന്തെമു പോറാചിക്കിപ്പെരിയാട്ടി ചീരക്കുണ്ടാത്തെ മഞ്ചോണ മലയില മാന്നും പെറ്റ മൈച്ചെറ ബെട്ടിന്ന ഗുണ്ടും മുളെച്ച ചൂരിഗഡ്ഡിലിയ തുപ്പച്ചുവാന്തവാ ..ആവുല്ലുപ്പാക്കി ഈഗഡെ ബാത്തമ മാവുൻ്റ കണ്ണുക്കു ബെന്തക്കുവാങ്കു ബെയില്ലുമറെച്ചെങ്കു...

വീടെത്താറായോ?

കവിത അലീനഡോക്ടറെ കാണാനുള്ള ബെഞ്ചിലിരുന്ന് വീടെത്താറായോ എന്ന് ഒരുവൾ ചോദിക്കുന്നു. തലയിൽ വെള്ളി കയറിയിട്ടുണ്ട്. മുഖത്ത് വെറും കുട്ടി. അമ്മക്കൈ പിടിച്ച് അനങ്ങാതിരിക്കുമെങ്കിലും ഇടക്കിടെ ഉറക്കെ വിളിച്ചു ചോദിക്കും "വീടെത്താറായോ?" കോട്ടയം മെഡിക്കൽ കോളേജിന്റെ കടുകും പരിപ്പും വിതറിയ മൊസൈക്ക് തറയിലേക്ക് മാത്രം നോക്കിയിരിപ്പാണ്. നഴ്സുമാർ, കുട്ടികൾ എന്നിവരുടെ നിഴലുകൾ ഒ.പിക്ക് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും...
spot_imgspot_img