Homeകവിതകൾ

കവിതകൾ

വൃത്താകൃതിയിൽ ഒരു തവള

കവിത അജിത് പ്രസാദ് ഉമയനല്ലൂർപണ്ട് പള്ളിക്കൂടത്തില് പഠിക്കുമ്പോ വൈകുന്നേരത്തെ കൂട്ടമണിയൊച്ച കേട്ടാപ്പിന്നെ ബാഗും തൂക്കിയൊരോട്ടമുണ്ട്. ആ ഓട്ടമവസാനിക്കണത് ഇറക്കമിറങ്ങി തൊടികടന്നു വരണ ആളൊഴിഞ്ഞ തീട്ടപ്പറമ്പിലെ തോട്ടിൻകരേലാണ്.തോടിനിരുവശവും ഭിത്തീം ചുമരുമൊന്നും കെട്ടിപ്പൊക്കാഞ്ഞ് ഒണ്ടായിരുന്ന കയ്യാല മണ്ണിടിഞ്ഞ് തോടൊരു ജലമാർഗ്ഗമായി ഒഴുകിയിരുന്ന കാലം.തൂറാൻമുട്ടി വരുന്നോർക്കൊക്കെ എളുപ്പത്തിൽ കാര്യം സാധിക്കുവാൻ അവിടം പറ്റിയ ഇടമായിരുന്നു.അന്നുകൊറെ മീനുകള് ആകാശം...

ദൈവമനെ

കാട്ടുനായ്ക്ക ഗോത്രഭാഷാകവിതബിന്ദു ഇരുളംദബ്ബെല്ലുപ്ത്തിദ ദൈവമനെ കണ്ടെരാ . സണ്ണ കാട് ഗെല്ലീ മൊളിച്ചത്ത്.അണ്ദ ഗോഡെ ഗെസല്തിൻത്ത് . സേറ് മ് ണ്ണ് ല് മ്‌ശിയർത്തു സാരി ശിദ കോല കെ അളകിത്ത്. മട്ട് ഒന്തൊന്താകി ഹ്‌ട്‌ ദ് തിരി ത്ത്. യ സറ് ഗൊന്തു തരെ .ഇല്ലി, ദൈവ്വന്...

മറവിക്കും മരണത്തിനുമിടയിലെ ചിലർ

കവിതസ്നേഹ മാണിക്കത്ത്മറവിക്കും മരണത്തിനുമിടയിൽ ജീവിക്കുന്നവരാണ് മനുഷ്യർ ആരുടെയൊക്കെയോ തലച്ചോറിൽ ആയിരം വെടിയുണ്ടകൾ ഏറ്റു നിങ്ങൾ മരിച്ചു വീഴുന്നു നിങ്ങളുമൊത്ത് ചിലവഴിച്ച ദിനങ്ങൾ ബലികാക്കയ്ക്ക് ചോറ് നൽകുമ്പോലെ അശ്രാന്ത പരിശ്രമത്തോടെ അവർ മറന്നു വെയ്ക്കുന്നു മരണത്തിന്റെ പുഴയിൽ നിങ്ങൾ മനുഷ്യരെ ചാരം നിറഞ്ഞ മൺപാത്രത്തിൽ ഒഴുക്കി കളഞ്ഞു ഓർമകളെ മീനുകൾ വിഴുങ്ങുന്നതും നോക്കി ശ്രാദ്ധമൂട്ടുന്നു… മറവിയിലേക്ക് ഒഴുക്കിയ മനുഷ്യരെ കാണുമ്പോൾ മരവിപ്പ് നിറഞ്ഞ പോസ്റ്റ്‌...

കടല്

കവിത ഗായത്രി ദേവി രമേഷ് ചീമു ചിണുങ്ങി, ഉസ്സ്ക്കൂളിൽ എല്ലാ പിള്ളേരും കടൽ കാണാമ്പോയി ഞാമാത്രം പോയില്ല.തിരയെണ്ണണം, കക്കാ പെറുക്കണം, കടലമുട്ടായിയും പഞ്ഞിമുട്ടായിയും തിന്നണം.ആഴ്ചക്കൊടുവിൽ പണിക്കാശ് കിട്ടും, അപ്പൊ കടൽ കാണാം കക്കാ പെറുക്കാം പഞ്ഞിമുട്ടായിയും ബാങ്ങാ പിന്നൊരു കൂട്ടം കൂടിയുണ്ട്, ആനവണ്ടിയില് പൂവാം അപ്പൻ ശൊല്ലി.ചീമു ഒന്നെണ്ണി, രണ്ടെണ്ണി, മൂന്നെണ്ണി, നാലെണ്ണി ആഴ്ചക്കവസാനം വന്ന ദിവസങ്ങളെല്ലാമെണ്ണി, പുത്തനുടുപ്പിട്ടു, മുടിയിൽ റിബ്ബൺ കെട്ടി.ചീമു ആനവണ്ടിയിൽ കേറി...

ചരിഞ്ഞു നോട്ടം

(കവിത)അജിത് പ്രസാദ് ഉമയനല്ലൂർമുറ്റത്തെ മാവിൻകൊമ്പിലെ കാക്കക്കൂട്ടിലിരുന്ന് കണ്ണുചിമ്മിത്തുറക്കുന്ന കാക്കയുടെ ചരിഞ്ഞ നോട്ടത്തിൽ മുറ്റത്ത് ഉണക്കുവാനിട്ടിരിക്കുന്ന അക്ഷരമാലകൾ.ചരിഞ്ഞ അക്ഷരമാലകൾ!മനുഷ്യന്റെ ഭാഷയ്ക്കുമേൽ തങ്ങൾക്കധികാരമുണ്ടെന്ന ഗർവ്വോടെ അക്ഷരങ്ങളെ കൊത്തിയെടുത്ത് പറക്കുന്ന കാക്കയുടെ നിഴലിൽ സൂര്യൻ ചരിഞ്ഞു വീഴുന്നു.മതിലിനപ്പുറം നടന്നുപോകുന്ന ഭാഷയില്ലാത്തവന്റെ കാലൊച്ച. അയാളുടെ കൈയ്യിൽ നഗരമധ്യത്തിലെ നട്ടുച്ചയിൽ തയ്യൽക്കടയിൽ നിന്നും അളവുപാകപ്പെടുത്തിയ ഏകാകിയുടെ കുപ്പായം.അയാളുടെ ശിരസ്സൊരു ഭൂഗോളമാണ്. ഭൂഗോളത്തിൽ ഏകാകിയുടെ അക്ഷാംശ രേഖ!അയാളുടെ...

റെഡ് അലർട്ട്

(കവിത)അച്യുത് എ രാജീവ്അവളുടെ പരിഭവം ഇരുണ്ടിരുണ്ട് പിണക്കമായ് ഉരുണ്ടുകൂടാൻ തുടങ്ങുന്നതറിഞ്ഞ് എന്നിലെ മാനസികാവസ്ഥാനിരീക്ഷണ- കേന്ദ്രം റെഡ്‌ അലർട്ട് പ്രഖ്യാപിച്ചുപിടയ്ക്കുന്ന നല്ല നിമിഷങ്ങളെ ഓർമ്മയുടെ വഞ്ചിയിൽ നിറയ്ക്കാനുള്ള അവളിലേക്കുള്ള പുറപ്പാടുകൾക്ക് നിരോധനം നിലവിൽ വന്നുമൂക്കിൻപാലത്തിനപ്പുറമിപ്പുറം നിലകൊള്ളുന്ന അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നതിനാൽ ഏത് നിമിഷവും ഇമകൾ നീക്കി വെള്ളം തുറന്ന് വിട്ടേക്കുമെന്ന് അറിയിപ്പുണ്ടായിമൗനത്തിൻ മലയിടിഞ്ഞ് വാക്കുകൾ ഉരുൾപൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ അവിടേക്കുള്ള...

മീസാൻ കല്ലിന് ചോദിക്കാനുണ്ട്

കവിത മുർഷിദ് മോളൂർനിങ്ങളെന്തിനാണ് ഇരുൾഭയം നിറഞ്ഞ മനസ്സുകൊണ്ട് ഇതുവഴി അലയുന്നതെന്ന് മീസാൻ കല്ലുകൾക്കറിയണമെന്നുണ്ടായിരുന്നു.ശ്മശാനങ്ങൾ സ്വപ്‌നങ്ങൾ അടക്കം ചെയ്യപ്പെട്ട താജ്മഹലുകളല്ലേ.. ?!ഒരായുസ്സിന്റെ രക്തചലനങ്ങൾക്ക്, പടർന്നുപിടിച്ച സ്നേഹമുല്ലകൾക്ക് പകരം ഒരിറ്റു കണ്ണീരിൽ മണ്ണു കുഴച്ചുണ്ടാക്കിയ കളിവീടുപോലെയല്ലേ ?!ഇനി പിറക്കാത്ത പകലുകളുടെ ചിറകുകെട്ടി രണ്ടറ്റം അവസാനിപ്പിച്ച തിയ്യതിക്കുളിൽ നിന്ന് പിന്നെയും ആത്മാക്കൾക്ക് ഉണർന്നിരിക്കണമെന്നാകയാൽ ഓരോ കല്ലറകളും വാതിലില്ലാത്ത പാർപ്പിടങ്ങൾ തന്നെയല്ലേ ?!ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

എന്റെ അയൽക്കാരിയാകാൻ പോകുന്ന പെൺകുട്ടീ

ഉനൈസ് വട്ടപ്പറമ്പൻനാളൊരുപാട് കഴിഞ്ഞ് തൊട്ടടുത്ത വീട്ടിലൊരു കല്യാണം നടക്കുകയാണെങ്കിൽ ആഘോഷങ്ങളോട് കൂടി ആ വീട്ടിലേക്കൊരു പെണ്ണ് വന്ന് കേറും അവൾക്ക് പിന്നിലായി ഒരു മഹാജനസാഗരം തന്നെയുണ്ടാവവാം ആളുകൾ മുറ്റം നിറയുമ്പോൾ ഒരു മതിലിപ്പുറത്ത് വീടിന്റെ ചാരുപടിയിൽ പുസ്തകം വായിക്കുകയാണ് ഞാനെങ്കിൽ എന്റെ ശ്രദ്ധ പാളും എന്റെ...

തെറ്റിയെഴുതി, തിളച്ചു തൂവി

ഗായത്രി. എം.മരിച്ചു പോകുമ്പോൾ  ആരും ഒന്നും കൊണ്ടു പോകുന്നി- ല്ലെന്നു പറയുന്നതൊക്കെ  വെറുതെയാണ്. പണ്ടു വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടിക്കലങ്ങൾ കാണാതായിട്ടുണ്ട് - ഒരേട്ടനുമനിയനും. അമ്മയും അമ്മമ്മയും ഓരോന്നു കൊണ്ടുപോയതാവാനേ തരമുള്ളൂ.  അതോ ഇനി മുത്തശ്ശനാണോ?  നിശ്ചയമില്ല. ഏതായാലും തിരയാനിനി സ്ഥലം ബാക്കിയില്ല,  സംഗതിയൊട്ടു കാണുന്നുമില്ല....അടുപ്പത്ത് കലത്തിൽ വെച്ച അരി തിളച്ച്...

ഇരുട്ടൊച്ച വെച്ചത്

കവിത സുജിത്ത് സുരേന്ദ്രൻ ചിത്രീകരണം : സുബേഷ് പത്മനാഭൻഏതോ ദു:സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നത് പോലെ പെട്ടെന്നാണ് ഇരുട്ടൊച്ച വെച്ചുണർന്നത്തൊട്ടടുത്തു വെച്ചിരുന്ന മൺകൂജയിൽ നിന്ന് ഒരു കുത്തൊഴുക്കെന്നോണം വെള്ളം തൊണ്ട വഴി നിറഞ്ഞൊഴുകിഇനി ഈ രാത്രി മുഴുവനും കെട്ട് പോയ നിലാവിനെ ഓർത്തോർത്ത് കാറ്റിനൊപ്പമത് ഒരു പോള കണ്ണടയ്ക്കാതെ നേരം വെളുക്കുന്നോളമിരിക്കും.നേരിയ വിടവിലൂടെ ഇരുട്ടിൻ്റെ ഒച്ച മുറിയിലേക്ക് കയറി...
spot_imgspot_img