Homeകവിതകൾ

കവിതകൾ

ഇനിയും പറക്കാന്‍ പഠിച്ചിട്ടില്ലാത്ത നിന്നെയോര്‍ത്ത്

നിധിന്‍ വി. എന്‍.വിഷാദം പുതച്ചിരിക്കുന്ന വൃദ്ധനെ ഉള്ളില്‍ ചുമക്കുകയല്ല ഏകാകിയുടെ നഗരം, ചങ്ങലയറുക്കുന്ന ഉന്മാദിയെ, അവന്റെ ഭാഷയെ, ശരീരചലനങ്ങളെ സംഗീതമെന്നെഴുതുകയാണ്.അപ്പൂപ്പന്‍ താടി ശീലിച്ച യാത്രയുടെ ഭാരമില്ലായ്മയില്‍ പാതയിലൊരു മരം സ്വപ്‌നം കാണുന്നുണ്ട്, കടലിരമ്പം ഉള്ളിലൊതുക്കിയ ശംഖുപോലെ.ഇനിയും പറക്കാന്‍ പഠിച്ചിട്ടില്ലാത്ത നിന്നെയോര്‍ത്ത്, ആകാശച്ചെരുവില്‍ നിന്ന് മഴവില്ലൊടിച്ചെടുത്ത് ഞാനൊരു കവിതയെഴുതുന്നു.2കാടിനുള്ളില്‍ നഗ്നമായൊരുവള്‍ കവിതയിലേക്ക് കടന്നുവരുന്നു.അവള്‍ നടന്നിടം ചുവന്നപൂക്കള്‍ കൊണ്ട് ഭഗവതി പട്ടണിയുന്നു.മുലക്കണ്ണില്‍ ചുണ്ടുചേര്‍ത്തവള്‍ ഖജുരാഹോയിലേക്ക് കൂട്ടുന്നു. മുലചുരന്ന ഞാന്‍, എന്റെയും നിന്റെയും...

രൂപകങ്ങൾ; സത്യവും മിഥ്യയും

കവിത വിമീഷ് മണിയൂർകഴിഞ്ഞ മാർച്ച് മുപ്പതാം തീയ്യതി ഉച്ചകഴിഞ്ഞതോടെ എന്റെ കൈവശമുണ്ടായിരുന്ന രണ്ടു രൂപകങ്ങളും തീർന്നു പോയിരുന്നു.അതു കഴിഞ്ഞുള്ള രണ്ടു ദിവസങ്ങളിലും രൂപകങ്ങൾ കിട്ടാതെ ഞാൻ പണി നിർത്തിവെച്ചു.എന്തോ പന്തികേട് മണത്ത് കൂടുതലൊന്നും ചോദിക്കാതെ...

പൈപ്പ് വെള്ളത്തിൽ

രഗില സജിപലേടത്ത് കുഴിച്ചു, മരങ്ങൾ വെട്ടി, വീടുകളെ മാറ്റി പാർപ്പിച്ച്, ആളുകളെ ഒഴിപ്പിച്ച്, റോഡുകീറി, റെയിലുമാന്തി, പല ജാതി ജീവികളെ കൊന്ന് കൊന്ന് നീട്ടിവലിച്ചേച്ചുകെട്ടി നാട്ടിലേക്കെത്തിച്ചതാണ്, വെള്ളം. പൈപ്പ് രണ്ടാൾപ്പൊക്കത്തിലുള്ള കുഴലാണ്.ഊക്കിലൂക്കിൽ വീടുകളുടെ കുടങ്ങളിൽ ബക്കറ്റുകളിൽ മെലിഞ്ഞ പൈപ്പിന്റെ ഉടലു ചൂഴ്ന്നെത്തുന്ന വെള്ളത്തിൽ പക്ഷിക്കാല്, മനുഷ്യകുലത്തലയോട്ടികൾ, ചീഞ്ഞ മരക്കൊമ്പ്, വീടിന്റെ വിണ്ട ചുമര്, ഉരഞ്ഞ് തീർന്ന തീവണ്ടിച്ചക്രം, വഴികളിലെ...

മണ്ണെടുക്കും മുമ്പ്

സമീർ പിലാക്കൽമണ്ണെടുക്കും മുമ്പ് ആ മണ്ണിലിറങ്ങണം.. ഈ ശൈത്യത്തിലും അതിങ്ങനെ ചുട്ടുപൊള്ളുന്നതെന്തിനാണ്.. ഉപ്പൂപ്പമാർ ചിന്തിയ ചൂരുള്ള ചോരയുടെ  ചൂടുകൊണ്ടായിരിക്കാം..ആ മണ്ണൊന്ന്  കാതടിപ്പിച്ച് നോക്കൂ.. പൂർവികരുടെ പോരാട്ടത്തിന്റെ കടലിരമ്പം നിങ്ങൾക്ക് കേൾക്കാം…ക്ഷമാപണത്തിന്റെയും സംയമനത്തിന്റെയും ഭാഷയില്ലാത്ത മിമ്പറിന്റെ ധ്വനികൾ കേൾക്കാം.. ആലിമുസ്ലിയാരിന്റെയും വാരിയൻകുന്നത്തിന്റെയും ഗർജനം കേൾക്കാം..ഇനി സ്വർഗത്തിൽ കാണാമെന്നു പറഞ്ഞു പടക്കളത്തിലേക്കയച്ച ഉമ്മമാരുടെ...

അന്തിഗന്ധ

ഗോത്രകവിതബിജേഷ് ബാലൻ ബത്തേരി പാതിരകാറ്റിലായി മണമെഴുതി പൂനിലാ ചന്ദ്രനെ താഴെയാക്കാൻ പൂവിരിക്കാരിക്കും നാണമായി പാതിരാ പൂഗന്ധം തേടി വിണ്ണിലെത്താൻ പെയ്യും മഴ മഴ മുടിന്നാരുനീട്ടി ...ലളിതാഗീതമേറ്റ് മൂളിയും താളിയും ആലോലവായുവിൽ സിരസാട്ടിയും, ഇളയമകൾ പൂമൊട്ടുകൾക്കൊപ്പം ലീലകളാടും ദിനവും രാവിൽ.ആരും കൊതിക്കുമാ പൂമൊട്ടൊന്നു കാണാൽക്കൊതി പൂട്ടിടും വൈകാതെ വേഗസൂര്യൻ കാണൽ...

ഒരൊറ്റ രാത്രി മതി…  

കവിത ശ്രീജിത്ത് വള്ളിക്കുന്ന്പാതിരാത്രിയിൽ ആ വീടിന് പോലീസുകാർ  മുട്ടുമെന്ന് ആരും കരുതിയതല്ല വീട്ടുകാരൻെറ പേര് വിനയനെന്നായിരുന്നു പഠിപ്പ് പത്താം ക്ലാസ്സ്, അവിവാഹിതൻ.   വൈകുന്നേരമായാൽ ഒച്ചയനക്കമില്ലാത്ത വീടാണ് ആരെങ്കിലും വന്നാലറിയിക്കാൻ ബെല്ല് പോലുമില്ല മുറ്റം നിറയെ പൂത്തുനിൽക്കുന്ന ചെടിച്ചട്ടികൾ... എല്ലാം ഇളക്കിമറിച്ച് പോലീസുകാരുടെ...

വരമ്പുകൾ

ജയേഷ് വെളേരിഎത്രയെത്ര വരമ്പുകളാണ് നാം വകഞ്ഞു കെട്ടിയത് ചാലൊഴുകീടുന്നവയെ നടപ്പാതകളെ പുൽച്ചെടി കൂട്ടങ്ങളെ ചികഞ്ഞും പകുത്തും എത്രയേറെ വരമ്പുകൾഓരോ വരമ്പുകളും അതിനു മീതെ വരമ്പുകളായ് പണിപ്പെട്ട് കെട്ടിയ വരമ്പുകളുമാ പെയ്ത്തിൽ ഒലിച്ചു പോയിവീണ്ടും കെട്ടാൻ തുടങ്ങുന്നുണ്ട് അതേ ഓരത്ത് തന്നെ വരമ്പിന്റെ രൂപം മാറി കെട്ടിന്റെ മട്ടും മാറി തലപ്പാവണിഞ്ഞ് കണ്ണു മുറുകെ കെട്ടി ചിതലരിക്കാതെ കെട്ടി...

പൂവരശ്

കിനാവ്മണ്ണിലേക്കെടുത്തനേരം അവൾ ചിരിക്കുകയായിരുന്നു പൂവരശ്ഒരു കവറിന്റെ വട്ടച്ചുവരുകൾക്കകത്ത് അല്പം വെള്ളവും വളവും തന്ന് മരിക്കാനനുവദിക്കാതെ ജീവിക്കാൻ വിടാതെ എത്ര ദിനരാത്രങ്ങൾ എത്രയെത്ര മഴക്കാലങ്ങൾ എത്രയെത്രകാറ്റിന്നീണങ്ങൾ ഞാനൊറ്റക്കേകനായ് അനുഭവിച്ചു!മുരടിച്ചവേരുകൾ വളരാൻ മടിച്ച ഇതളുകൾ കാത്തിരിക്കുകയായിരുന്നു! എന്നെങ്കിലും പച്ചമണ്ണിനാർദ്രതയിലൊരു പൂവരശായ് വളരണം കിളികൾക്ക് കൂടാകണം പൂവിട്ടുഫലമായ് വസന്തമാകണം പൊന്നോണങ്ങളുണ്ണണം വിഷുപക്ഷിക്കു കൊമ്പൊരുക്കണംഒരു ചെറുകുഴിയിൽ മഴ പാട്ടുകൾ പാടിയ ആ ചെറുവീട്ടിലാണ് പൂവരശ് മണ്ണിന്റെ സുഖമറിഞ്ഞത് ആ തണുപ്പിൽ വേരുറപ്പിക്കാൻ മനമറിഞ്ഞത്പിന്നെയാണവൾ ജീവിതമറിഞ്ഞത് മഴനക്കുന്ന നഗ്നതയുടെ ഉന്മാദമറിഞ്ഞത് ഉടുവിൽ രതിസുഖമായ് മരപ്പെയ്ത്തായത്

ചുവന്ന തെരുവ്

സജീബ് നരണിപ്പുഴപൊട്ടിയ തെരുവിളക്കുകൾക്കു താഴെ മരിച്ചു കിടക്കുന്നുണ്ടൊരു തെരുവ്അമീറും ഹസനും കൈകോർത്ത് പിടിച്ച് നടന്ന അതേ തെരുവ് ഈ തെരുവിന്റെ തിരത്ത് നിന്നാണ് ഐലൻ ബോട്ട് കയറിപ്പോയത് നജീബ് പുറപ്പെട്ട് പോയതും ഇതേ തെരുവിൽ നിന്നാണ് ഈ തെരുവിന്റെ ഓരങ്ങളാണ് ജുനൈദിന്റെ നിലവിളികൾക്ക് കാതോർത്തത്ഘനീഭവിച്ച...

ട്രോൾ കവിതകൾ (ഭാഗം 2)

കവിത വിമീഷ് മണിയൂർ കുളിയും പല്ലുതേപ്പുംകുളിയും പല്ലുതേപ്പും അടുത്തടുത്തായിരുന്നു താമസിച്ചിരുന്നത്. ഇടയ്ക്കൊക്കെ ഒരു ഗുഡ്മോണിങ്ങ് സ്റ്റിക്കർ അയക്കുമെന്നല്ലാതെ വേറെ സഹകരണങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. കുളി മുറിയിൽ നിന്ന് പുറത്തിറങ്ങത്തേയില്ല.പല്ലുതേപ്പ് മുറ്റം വരെ നടന്നിട്ടൊക്കെ...
spot_imgspot_img