Homeകവിതകൾ

കവിതകൾ

ജുനൈദ് അബൂബക്കറിന്റെ കവിതകള്‍

രാത്രിമഴഒരു രാത്രിയെ അലക്കിപ്പിഴിഞ്ഞ് കരികളഞ്ഞ് ഉണക്കാനിടുമ്പോള്‍ പകലേ പകലേയെന്ന് വിളിച്ച് മഴ വരുന്നു, മനസ്സു പോലെ നനച്ചു കളയുന്നു..നമ്മള്‍നീ അറിഞ്ഞില്ലേ പെണ്ണേ, നമ്മുക്കിടയിലെ രാജ്യം ചുരുങ്ങിപ്പോയത് ? അതിര്‍ത്തിവേലികള്‍ പൂക്കള്‍ നിറഞ്ഞ പരുത്തിച്ചെടികളായ് മാറിയിരിക്കുന്നു അതിലെ രണ്ടുപൂക്കാളായ് കാറ്റത്ത് തലയാട്ടി, തലയാട്ടി നമ്മള്‍ ചേര്‍ന്നിരിക്കുന്നു ഇപ്പോള്‍...

കർക്കിടകവാവ്

പ്രവീണ്‍ പി സിബലിതർപ്പണതിന്റെ ശിരസ്സിൽ നിളയുടെ അവസാന രക്തവും കൈക്കുള്ളിലാക്കി.... പിതൃക്കൾക്കുനീട്ടുമ്പോൾ... നിന്റെ മകനെയും കൊണ്ട് എന്നരികിൽ ഈറനോടെ വന്നിരുന്ന് അനുഭൂതിയിലേക്ക് കണ്ണീർകൊടുത്ത് വിങ്ങുമ്പോൾ... നമ്മൾ തീർത്തും അപരിചിതരായിരുന്നു..! നിന്റെ മകന്റെ മുഖത്ത് തിരിച്ചറിവില്ലാത്ത ഒരമ്പരപ്പ്, അവന്റച്ഛനെ ഒരു ബലികാക്കയായ് കരുതാൻ ഓർമ്മയുദിചില്ലയിരിക്കാം... പണ്ട് അതെ...

മറവിക്കുറിപ്പ്

കവിതഅളകനന്ദാലാൽവീടുമാറാമെന്ന് തീരുമാനിച്ച ദിവസം അമ്മ കുറേ ചെടിച്ചട്ടികൾ വരുത്തി. ഇറങ്ങാനിനി ദിവസങ്ങൾ മതിയെന്നിരിക്കെ ചെടികൾ നട്ടുപിടിപ്പിക്കുന്നതിന്റെ രഹസ്യമെനിക്ക് മനസ്സിലായേയില്ല. മുറ്റത്തെ റോസാപ്പൂക്കളും ഡാലിയകളും എന്തിന് തുളസിച്ചെടി വരേ ഒരോന്നായി മണ്ണും വേരുമടക്കിപ്പിടിച്ച് പലായനത്തിനൊരുങ്ങിയെന്ന തോന്നലിലെനിക്കൊരു വെപ്രാളമായി. ഞാനൊരുങ്ങിയില്ലല്ലോ, ഈ വീടു ചുറ്റി മണക്കുന്ന കാട്ടുമുല്ലയും കിണറ്റിൻ കരയിലെ ചെമ്പരത്തിക്കാടും വഴിയോരത്തെ ഓടപ്പൂക്കളുമെന്ത് ചെയ്യും. അമ്മയ്ക്ക് ആവലാതിയൊന്നുമില്ല, ഇങ്ങനെയെത്ര വേരുകളുപേക്ഷിച്ചിരിക്കുന്നു....

വറ്റ്

(കവിത)ദിവാകരൻ വിഷ്ണുമംഗലംവറ്റാത്ത സ്നേഹത്തിന്റെ വാത്സല്യച്ചിചിരി, വേവും ഒറ്റ ധാന്യത്തിൻ സഹനത്തിന്റെ കതിർക്കനംമഴയിൽ മഞ്ഞിൽ വേനൽക്കനലിൽ വസന്തത്തിൻ നിറവിൽ, സ്വപ്നം ധ്യാനിച്ചുണരും സ്നേഹാന്നജം.ജീവൻ്റെയമൂല്യമാം കണമാണിത്, കൊയ്ത്തിൽ വകഞ്ഞ കതിരിൽ നി- ന്നുതിർന്നു വെയിലേറ്റുംതപിച്ചും വെന്തും നിത്യം നിനക്കു വിശപ്പാറ്റാൻ മനസ്സിൽ കനലിൽൽ ഞാൻ കൊളുത്തും നിലാവിത്;ആയിരം ജന്മങ്ങൾക്കായ് കാവലാം കാതൽ; സ്വപ്നം ചിരിച്ചേ നിൽക്കും മാറ്റ്, ജീവൻ്റെ തുമ്പപ്പൂവ്.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

ഒറ്റയാത്രികൻ

ചന്ദന എസ് ആനന്ദ്വളവു തിരിഞ്ഞു കഴിയുമ്പോൾ ആ അപരിചിതൻ ഒറ്റയ്ക്കായി. എന്നിരുന്നാലും പ്രിയപ്പെട്ട യാത്രക്കാരൻ ജനാലക്കമ്പിയിൽ ചാരി കിടന്ന് കാറ്റു കൊള്ളുന്നുണ്ടായിരുന്നു. ചാറ്റൽ മഴയുടെ കൊഞ്ചലും കുഴലുമായ് തൊട്ടു തഴുകിയങ്ങനെ. ഓർമകളിലൂടെ മന്ദം മന്ദം, ഇളകിയൊഴുകി. ആദ്യം കയറിയ...

പാപ്പാത്തി

കവിത ആതിര ആര്‍ഇപ്പോഴും ഒന്നാമതെത്തണമെന്ന ഉപദേശം കേള്‍ക്കുമ്പോഴൊക്കെ നിന്നെ ഓര്‍മ്മ വരും... ഒന്നിന് വലുതായിട്ടൊന്നുമില്ലേയെന്ന് പണ്ട്  ഞാന്‍ ചോദിച്ചപ്പോഴല്ലേ വട്ടപൂജ്യത്തിന് ചിറകുകള്‍ വരച്ച് നീ എനിക്കൊരു പാപ്പാത്തിയെ സമ്മാനിച്ചത്... …ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp :...

കാർ ഒരു കുടീരമാകുന്നു

കവിത ഡോ.കെ എസ്‌ കൃഷ്ണകുമാർ അന്തിമയങ്ങുന്നതേയുള്ളൂ, പെട്ടെന്ന് ആകെ ഇരുട്ട്‌. ബസ്‌സ്റ്റോപിൽ തണൽ വിരിച്ചുനിൽക്കുന്ന പൂമരച്ചോട്ടിലെ വൃദ്ധനായ വഴിവാണിഭക്കാരൻ ധൃതിപ്പെട്ട്‌ ചാക്കുവിരികൾ ചുരുട്ടിവയ്ക്കുന്നു.പിറുപിറുക്കുന്നു, ഇന്നൊന്നും വിറ്റില്ല ഭയങ്കര മഴ വരുന്നുണ്ട്‌ വരാൻ കണ്ട നേരം ആകെ ഇരുട്ടായല്ലോ രാത്രിയായോ. വീട്ടിലേക്ക്‌ കൂടെ പോരാൻ കുഞ്ഞുങ്ങളെപ്പോലെ വില്പന സാധനങ്ങൾ ഓരോന്നായി അയാളുടെ ഭാണ്ഡങ്ങളിലേക്ക്‌ അനുസരണയോടെ കയറിയിരുന്നു.അയാൾ ശപിക്കുന്നുണ്ട്‌. പണ്ടാറ മഴ ഒടുക്കത്തെ ഇരുട്ട്‌ ഒന്ന് ശരിക്ക്‌ ഇരിക്ക്‌ എന്റെ‌ കണ്ണാടി ചീർപ്പേ ചാന്തേ...

വിപരീതങ്ങളുടെ ഐക്യവും സമരവും പ്രണയത്തിൽ

കവിത എം. സി. സന്ദീപ്പാതിവഴിയിൽ പ്രണയം നഷ്ടപ്പെട്ട ആണുങ്ങൾ പിന്നീടെന്തായിരിക്കും ചെയ്യുകയ്യെന്നോർത്തിട്ടുണ്ടോ...?!ഉറപ്പുള്ളടുത്ത കൊമ്പിലേയ്ക്കൊരു വാനരച്ചാട്ടം നടത്തി തലമാന്തി ഊറിച്ചിരിയ്ക്കും ചിലർ.പ്രതികാരത്തിന്റെ മുനമൂർച്ചകൾ അവളുടെ അടിവയറ്റിലേയ്ക്ക് തിരിച്ചിറക്കും അതും പോരാതെ, ഉള്ളും ഉടലും പൊള്ളിച്ചടർത്തും ചിലർ.വേറെ ചിലരവളുടെ സ്വഭാവ സർട്ടിഫിക്കറ്റ് തയ്യാറാക്കിയതിൽ മറുകിന്റെയെണ്ണം, തുടയളവ്,...

ഉയരം കൂടും തോറും…

(കവിത)നീതു കെ ആര്‍മണ്ണിടിഞ്ഞു...മലയിടിഞ്ഞു... പുതഞ്ഞു പോയ ജീവനുമേലേ വാർത്തയുടെ മലവെള്ളപ്പാച്ചിൽ. കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു.. ഒരു ദ്രുത കവിതയിലും ഹാഷ്ടാഗിലും കണ്ണീരുണങ്ങുന്നു...തുന്ന് വിട്ട ചായത്തോട്ടങ്ങളിൽ ഒരു രാത്രിയുടെ അന്നം വിറങ്ങലിച്ചു ബലിച്ചോറാകുന്നു.. വടുകെട്ടിയ നെറ്റിയിൽ നിന്നൂർന്നുപോയ തൊട്ടിയിൽ കല്ലിച്ച കിനാവുകൾ..ലായങ്ങൾ* പാടിപ്പാടിക്കുഴഞ്ഞ സ്വാതന്ത്ര്യഗീതിയിൽ നമ്മൾ...

പച്ച കുത്തൽ

കവിതകല സജീവൻനിന്റെ ഉമ്മകൾ പതിഞ്ഞിടത്തെല്ലാം എനിക്ക് പച്ചകുത്തണം. തൊലി വരഞ്ഞ്, ഓർമ്മയുടെ കരിം പച്ച തേച്ച് പൊള്ളിക്കണം. എന്റെ വിടർത്തിയകറ്റിയ ചുണ്ടുകളിൽ ഉണ്ണിക്കണ്ണൻ, കൈവിരലിലൂടെ ഊർന്ന് ഒരുതുടംവെണ്ണ, പൊക്കിൾ മീതെയാലോലം. അണി വയർത്തുടക്കത്തിൽ കള്ളക്കണ്ണൻ, കണ്ണിറുക്കുന്ന കാലിച്ചെറുക്കൻ. ഉടലിലുടനീളം പല ഭാവത്തിൽ പല രൂപത്തിൽ നിന്റെ രഹസ്യാവതാരങ്ങൾ. ചേലകൾ കട്ടതും പാമ്പിനെ കൊന്നതും ലോകങ്ങൾ കണ്ടതും പ്രിയതമകളെ...
spot_imgspot_img