Homeകവിതകൾ

കവിതകൾ

തുടർച്ച

ആർദ്ര എം.പിപത്തോ നാൽപതോ വർഷങ്ങൾക്കു മുൻപ് മാത്രമായിരുന്നു എന്റെ അമ്മയുടെ യൗവനം. ഏതോ ഒരാർത്തവനുരയലിൽ വെമ്പിട്ടു പോയ പ്രണയം അതിനും മുൻപായിരുന്നു.പുസ്തകത്തിനിടയിൽ പെൻസിലുകൊണ്ടും പുസ്തകച്ചട്ടയുടെ മറവിൽ അതീവരഹസ്യമായും അമ്മയൊളിപ്പിച്ച ഭ്രാന്തൻ നോവ് ആരോടും ചോദിക്കാതെ ഒരിടുട്ടിൽ പുറത്ത് ചാടിക്കളഞ്ഞു.ഇഞ്ചയും പെണ്ണും ചതച്ചു...

തുഴപ്പാട്ട്

(കവിത)നീതു കെ ആര്‍രാവു പകലായും പകൽ രാവായും സമയ സൂചികകൾ തെറ്റിയോടുന്ന ഘടികാരമായവൾ; ഉള്ളുരുക്കത്താൽ പാതിയിലേറെ ചത്തുപോയവൾ; അന്യമായ രുചികൾ പുളിച്ചു തികട്ടി വശം കെട്ടവൾ.ഇരുണ്ട ദ്വീപിൽ നിന്നും തനിയേ തുഴഞ്ഞ് കര തേടിയിറങ്ങുന്നു... ക്ഷീണം, തുഴക്കോലിൻ ഭാരം, ജലത്തിൻ ഒഴുക്ക് അതികഠിനമീ തുഴയൽ.കരയണയാനുള്ള അവളുടെ വാശിയിൽ കാറ്റ് കുളിരേകി.. ജലം പതിയെ ഒഴുകി ..വെളിച്ചപ്പൊട്ടുകൾ തിളങ്ങുന്ന രാവുകൾ പിൻതള്ളി ഒഴുകവെ ... പിന്നെയും......

ജീവിച്ചവരോ മരിച്ചവരോ അല്ലാത്ത ചിലര്‍

(കവിത) രാജന്‍ സി എച്ച്1 ഇന്നലെ ഞാന്‍ രാമേട്ടനെ വഴിയില്‍ കണ്ടു. അങ്ങാടിയില്‍ നിന്ന് പച്ചക്കറി വാങ്ങി വരികയാണ്. എത്ര കാലമായി രാമേട്ടന്‍ ഇല്ലാതായിട്ടെന്ന് ഓര്‍ത്തതേയില്ല. ലോട്ടറിയെടുത്തില്ലേയെന്നു ചോദിച്ചു. അതില്ലാതെ രാമേട്ടനില്ല. എത്ര കാലമായി രാമേട്ടന്‍ ലോട്ടറിയെടുക്കുന്നു. ചിലപ്പോഴൊക്കെ അഞ്ഞൂറോ ആയിരമോ അടിക്കും. അതുമതി രാമേട്ടന് പ്രതീക്ഷയായി. ഒരിക്കല്‍...

നിങ്ങൾ അടയാളപ്പെടുന്നത് ..

കവിത നിമ. ആർ. നാഥ്‌നോക്കൂ.. വഴികൾ പഴയതു തന്നെയെന്നു  തോന്നും. എത്രയോ  പരിചിതമെന്നു ഉറപ്പിക്കും.   എന്നിരിക്കിലും , നിങ്ങളില്ലായ്മയുമായി  പൊരുത്തപ്പെട്ടവളിലേക്കു , തിരികെ കയറി ചെല്ലരുത് . നനുത്തതും  തെഴുത്തതുമായ, സ്നേഹത്തിൻ വള്ളിപ്പടർപ്പുകൾ തിരയരുത് . വലിച്ചെറിഞ്ഞ  പാതയിൽ...

കടലിന്റെ ചില പരി(ത)സ്ഥിതികൾ

ജുനൈദ് അബൂബക്കര്‍ വഴുക്കലുകൾ ഉണങ്ങിത്തുടങ്ങിയ ചില ജലസസ്യങ്ങൾ, കാലുകൾ മാത്രമില്ലാത്ത കുറച്ചധികം പച്ചത്തവളകൾ, ചെളികുഴഞ്ഞ് തിളക്കം പോയ മണൽത്തരികൾ, അകം തെളിഞ്ഞ് കാണാവുന്ന പേരറിയാത്തൊരു മത്സ്യം, മുള്ളുകളില്ലാത്തത്, ചാകാറായൊരു പുഴയോടൊത്ത് കടൽത്തീരത്ത് വന്നടിഞ്ഞിരിക്കുന്നു...‘വെയിലേറ്റുണങ്ങിയാൽ, കടൽക്കാക്കകൾ തിന്നാൽ, ഭൂമിയിൽ ഒരു തെളിവു പോലും ബാക്കിവയ്ക്കാൻ കഴിയാത്ത ഇവറ്റകൾ എന്തിനാണിവിടെ അടിഞ്ഞു കൂടുന്നത് ? ‘ എന്നൊക്കെ...

മഗ്രീത്തിൻ്റെ വിചിത്ര മരണം 

കവിത അമലു ചിത്രീകരണം : സുബേഷ് പത്മനാഭൻ"എപ്പോളായിരുന്നു..? " "അറിയില്ല.. മൂന്ന് നാല് ദിവസമായിട്ടുണ്ടാവുമെന്ന് തോന്നുന്നു " "നിങ്ങളെപ്പോളാണ് അറിഞ്ഞത്" "ഇന്നിപ്പോ മണം വന്നപ്പോൾ....." അവർ മരിച്ചു മൃതദേഹത്തിന് മൂന്നുദിവസത്തിൻ്റെ പഴക്കം പോലീസ് എത്തുമ്പോൾ കസേരയിൽ ചാരിയിരിക്കുന്ന നിലയിലായിരുന്നു സിസ്റ്റർ മേരി മഗ്രീത്ത് കൈയിൽ ജപമാല മുൻപിൽ കത്തിതീരും മുൻപേ കെട്ടുപോയൊരു മെഴുകുതിരി ഒരേ...

ലൗ

കവിതസുകുമാരൻ ചാലിഗദ്ധഅക്ഷരമാലയിലെ ഏകദേശം അക്ഷരങ്ങളെ എന്റെ പേരിനൊപ്പം ചേർത്തെഴുതിയിട്ട് ബെഞ്ചില് മേശയില് മതിലില് കൈയ്യില് നെഞ്ചില് റോഡില് ബുക്കില് ലൗ വരച്ചത് സുരേഷും അജിത്തും കണ്ടു ശാരദയും രശ്മിയും ചിരിച്ചു കവിത മുഖം വീർപ്പിച്ചു ശില്പ ചീത്ത പറഞ്ഞു വിനീതയ്ക്ക് നാണം വന്നു.ആശ വെച്ച ആശയ്ക്ക് ഇപ്പോഴുമുണ്ട് ലൗ ...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

അമരാന്ത ഡിസിൽ‌വ

ജുനൈദ് അബൂബക്കർസെമിത്തേരിക്കടുത്താണ് പുതിയ താമസം, അടുത്ത വീട്ടിലെ അമരാന്ത ഡിസിൽ‌വയുടെ അമ്മയെ അവിടെയാണടക്കിയത്. കുരിശുവച്ച് അടിച്ചുറപ്പിച്ചിട്ടില്ല, പകരമൊരു ഫുട്ബോൾ മാത്രമാണ് കൂട്ടിന്, ഓരോ ദിവസവും പന്തിനെ ഓരോ സ്ഥലങ്ങളിൽ കാണാം.രാത്രികളിൽ കർത്താവിന്റെ ടീമുമായ് അവർ കളിക്കുന്നുണ്ടത്രെ! ഓഫ് സൈഡ്, ഓൺ സൈഡ്, സെൽഫ് ഗോളുകളുടെയൊക്കെ ഒടുക്കത്തെ ആരവങ്ങൾ കേൾക്കാറുണ്ടെന്ന് അമരാന്ത!! ആഴ്ചക്കാഴ്ച്ചക്ക് പേരുമാറ്റിവരുന്ന കാറ്റുകളാണെന്ന് ഞാൻ;റഫറിയില്ലാത്ത...

പോസ്റ്റ് ഓഫീസ് മാൻ

കവിത ബിബിൻ ആൻ്റണി ചിത്രീകരണം: ബിബിൻ ആൻ്റണിപ്രാവുകൾക്കുവേണ്ടി മരിക്കുന്ന ഒരാളുണ്ട്.സന്ധിബന്ധങ്ങളുടെ ഉറവക്കുഴികളിലെല്ലാം അയാൾ നെല്ലും പയറും തിനയും കരുതി വയ്ക്കുന്നു.തൊണ്ടക്കുഴിയിൽ പ്രണയത്തിന്റെ മുറിപ്പാടിൽ കുടിനീരിന്റെ കരുതൽ കാത്ത് വയ്ക്കുന്നു.അയാളൊരു പഴയ തപാലാപ്പീസിന്റെ നിറത്തിൽ ഇടിഞ്ഞും പൊളിഞ്ഞും ഇരുട്ടു പൂശിയും ചെതുക്കിച്ചിരിക്കുകയാണ്...അയാളിലെ അറകളിൽ, മുറികളിൽ, മച്ചുകളിൽ നീലച്ചില്ലുടഞ്ഞ അലമാരകളിൽ കുന്നുകൂടി, കൂടണയാതെപോയ കത്തുകളിലെ മേൽവിലാസങ്ങളിൽ നിന്നും പ്രാവുകൾ മുട്ട വിരിഞ്ഞിറങ്ങുന്നു, പെരുകുന്നു, ഫിഗ് ഫ്രൂട്ടു പോലെ കുലച്ചു കിടക്കുന്നു...അവ കൊക്കുരുമ്മുമ്പോൾ ചിറകുണക്കുമ്പോൾ കൊത്തി...

ഒന്നും ഒത്തുനോക്കാത്തവർ

(കവിത)അനൂപ് ഷാ കല്ലയ്യംകണ്ടിട്ടില്ലേ…? ഒന്നും ഒത്തുനോക്കാതെ പരിചയക്കാരാക്കുന്നവരെ, ആട്ടം നിക്കാത്ത ചെറിയസൂചിപോലെ- കാക്കത്തൊള്ളായിരം കഥ,അതിനാത്ത് അതിന്റെയിരട്ടി- കഥാപാത്രങ്ങൾ. സ്ഥിരം ലൊക്കേഷനൊന്നുമില്ല പോക്കും വരവും പറഞ്ഞട്ടുമാകില്ല ഏത് വട്ടത്തിനാത്തേക്കും കൂട്ടാം എന്നാ കേസിനുവേണേലും കിറുക്കന് പൊക്കാം എവിടെക്കിട്ട് എറിഞ്ഞാലും കിറി കീറി ചിരിച്ചോണ്ടിരിക്കും, അറിയില്ലെന്ന് പറയും നൊണയും കൊതികുത്തും അസൂയേം, കടം ചോദിക്കും കള്ളവണ്ടികേറും കക്കും- അങ്ങനെ...
spot_imgspot_img