Homeകവിതകൾ

കവിതകൾ

ചാവുതീനി പക്ഷി

പണിയ ഗോത്ര ഭാഷ കവിത ഹരീഷ് പൂതാടിഓമി ദിവസ മാത്ര പയക്ക ഉള ചാവു പുയെ മുറിച്ചു മണ്ണോഞ്ചു മറിഞ്ചു മേലോഞ്ചു തൊട്ടുനരേ വന്ത കണ്ണിലി മേലോഞ്ചു കണ്ട ആതിക്ക നോക്കുത്തെ ചോരേ ഒയുകി ചുരുങ്കുത്ത കുടെലുമ്പെ  നഖനും കൊക്കും മൂർച്ചെ കൂട്ടി കൊത്തി വലിപ്പ...

കാവൽക്കാരനോട്

ശശി കാട്ടൂർഅല്ലയോ പുതിയ കാവൽക്കാരാ നോക്കൂ , പൗരാണികമായി കൈമാറി വന്ന എന്റെ പൂന്തോട്ടം നാനാതരം ചെടികൾ പൂക്കൾ, നിറങ്ങൾ,ഗന്ധങ്ങൾ ഹാ,എത്ര മനോഹരം ഈ വൈവിധ്യത്തിലെ ഏകത .വിരുന്നുകാർ പോലും അസൂയപ്പെടും വിധം...

ഉത്ഥിതരുടെ കല്ലറ

കവിതനിഷജീവിച്ചിരിക്കുമ്പോൾ തന്നെ മരിക്കുന്ന ചിലരുണ്ട്.പരേതനെന്നോ പരേതയെന്നോ പറയാതെ,ഓ, എന്നാ പറയാനാ, അതൊരു ശവം കണക്കാ എന്ന് വിശേഷിപ്പിക്കപ്പെടുന്നവർ.നിർഭാഗ്യമെന്ന് പറയട്ടെ അവരുടെ ശവക്കല്ലറ നിർമ്മിക്കുന്നത് ഏറ്റവും വേണ്ടപ്പെട്ടവർ തന്നെയായിരിക്കും.പക്ഷെ ഒരു പ്രത്യേകതയുണ്ട്.അവരുടെ കല്ലറ ജീവനുള്ളവരുടെ ഇടയിൽ തന്നെയാണ്.അതൊരുപക്ഷെ അടുക്കളയിലോ കിടപ്പുമുറിയിലോ ആയിരിക്കും.നിങ്ങൾ കണ്ടിട്ടില്ലെ? കണ്ണിലെ തിളക്കം വറ്റിയവരെ,പറയാനുള്ള കഥകൾ  പറഞ്ഞു തീരാതെ പര്യമ്പറത്തിരുന്ന്  സ്വയം പിറുപിറുക്കുന്നവരെ, മോഹഭംഗങ്ങൾ കൊണ്ട് നിശ്ചലരായി പോയവരെ, നേരത്തിനു മുന്നേ തലയിൽ...

അവൾ

മഞ്ജു ഉണ്ണികൃഷ്ണൻഅവൾ കടവിലെത്തുമ്പോൾ പുഴയൊന്ന് നീണ്ടുനിവരും,അപ്പോൾ ഗതികെട്ട നിശ്വാസത്തോടെ അവളാ ഭാണ്ഡം നിലത്തിടും. കുപ്പായമൊന്ന് പൊക്കി കുത്തി. വെള്ളത്തിലേക്കിറങ്ങും പുഴയോട് മിണ്ടി പറഞ്ഞത് തുണി അടിച്ചലക്കും. ചിലപ്പോ കുടഞ്ഞ് നിവർത്തി ഒന്ന് മുഖം ചേർക്കും.പുഴയിൽ ഒന്ന് മുഖം നോക്കി വെള്ളമൊന്ന് തെറിപ്പിച്ച് കരയ്ക്ക് കയറും.അപ്പോഴും എത്ര തുടച്ചിട്ടും നിറം പോകാത്ത മുറിവുപാടുകളെ പറ്റി ഓർത്തുകൊണ്ട് പുഴ ഒഴുകും. മുറിവുള്ളതായി...

തണുത്ത വൈകുന്നേരത്ത്

കവിത ഗായത്രി സുരേഷ് ബാബുവളരെയേറെ സ്നേഹത്തോടെ അയാളൊരിക്കൽ മാത്രമേ എന്നെ തൊട്ടിട്ടുള്ളു. തീവ്രമായ ഒറ്റപ്പെടലനുഭവിക്കുന്നതിനാൽ അയാളെ കാണാനായി ഞാൻ പോയ വൈകുന്നേരം.അയാളന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി കിടക്കുകയായിരുന്നു. കട്ടിലിന്റെ തലക്കലുള്ള സ്റ്റൂളിൽ പാതി കുടിച്ചുവച്ച കട്ടനും...

സ്വർഗരാജ്യം

നദീർ കടവത്തൂർഹൃദയം എങ്ങനെയാണ്‌ ഒന്നാവുന്നത്?അവയെ വിഭജിക്കണം.ഒന്ന് ശുദ്ധരക്തവും മറ്റൊന്ന് അശുദ്ധവും.വെട്ടി മുറിച്ച് രണ്ടാക്കി മാറ്റണം.തമ്മിൽ ഒരു ധമനിയുടെ ബന്ധം പോലും ഉണ്ടാവരുത്.ചെറുകുടലിനെന്തിനാണ്‌ ഈ നീളം?കോശങ്ങളെന്തിന്‌ ഇത്രയധികം?വരത്തരെന്ന പേരിട്ടു വിളിച്ച് അകറ്റണംപെട്ടെന്നൊരുനാൾ ഇല്ലാതാക്കണം.അങ്ങനെ സ്വർഗരാജ്യം പണിയണം.സൂര്യനൊരിക്കലും അസ്തമിക്കാത്തയൊന്ന്.

ആണെഴുത്തിന്റെ സമകാലിക ബദ്ധപ്പാടുകൾ

എം. ബഷീർ ആണുങ്ങൾ എഴുതാനിരിക്കുമ്പോൾ എന്തെല്ലാം ബദ്ധപ്പാടുകളാണല്ലേ പെട്ടന്നൊരു മഴപെയ്യുന്നു എന്ന് കരുതുക ചോരുന്ന വീടാണ്‌ വെള്ളത്തുള്ളികൾ ഇറ്റിവീണ് മഷിയിളകും കടലാസ് കുതിരും ഉള്ളിൽ വരച്ച ബിംബങ്ങളൊക്കെ ഉടഞ്ഞുപോകും മലയിളകുന്ന കാറ്റാണ് പുറത്തെന്ന് കരുതുക പൊടുന്നനെ വീടിന്റെ നെറുകയിലേക്ക് ആടിയുലയുന്ന തെങ്ങിനെയോർത്ത് നെഞ്ചുപൊട്ടും അതെങ്ങാനും വീണാലെന്തായിരിക്കും എന്ന ചിന്തയിൽ മഴപോലെ വിയർക്കും അപ്പൊ തന്നെ എഴുത്തുനിർത്തി ചാടിയെഴുന്നേൽക്കുംപെട്ടെന്ന്...

ISD കാൾ

(കവിത)അനൂപ്. കെ . എസ്ISD കാൾഹലോ.. ആഹ ഹലോ! ലൗഡ് സ്പീക്കറിലാണോടി, അല്ലാ..! അടുത്ത് ആരേലുമുണ്ടോ? ഇല്ലന്നെ.! എന്താടാ? അതേ എനിക്ക് നിന്നെയൊന്നു കാണണം. അഹ് അതിനെന്താ..നീ അമ്മയാവുന്നതിന് മുൻപ്.നിശബ്ദത…എവിടെവെച്ച്? അങ്ങനെ ചോദിച്ചാ, നല്ല തിരക്കുള്ള എവിടേലും വെച്ച്.നിശബ്ദത….നിന്റെ വിരലിൽ തൊടണം എല്ലാ വിരലിലെയും ഞൊട്ട പൊട്ടിക്കണം വിയർത്ത് ഒട്ടുന്നവരെ വിരലിൽ...

കുന്നുകളിൽ നമ്മൾ മിന്നാമിനുങ്ങുകളാകുമ്പോൾ

ആര്യ ടി.കുന്നുകളിൽ നമ്മൾ മിന്നാമിനുങ്ങുകളാകുന്നു. സ്വർണ്ണത്തുള്ളികളിൽ ചിറകുകൾകൊണ്ട്‌ വട്ടം വരയ്ക്കുന്നു.ഒരിക്കൽ കുന്നുകൾ വളർന്ന് പർവ്വതങ്ങളാകും. തീക്കുഞ്ഞുങ്ങളെ പ്രസവിക്കും. അവ വളർന്ന് വലിയ ഭൂതങ്ങളെപ്പോലെ ഒരിക്കൽ തീക്കടൽ തുപ്പും. അങ്ങനെയാണ് അഗ്നിപർവ്വതങ്ങൾ ഉണ്ടാകുന്നതെന്ന് നീ പറഞ്ഞു.നമ്മൾ വളർന്ന് പരുന്തുകളാകുമെന്നും ചിറകിൻെറ വൃത്തങ്ങളിൽ പരസ്പരം കോർത്ത് ആകാശം തുറന്ന് അതിൽ 'പാഠം-5 ജ്യാമിതീയരൂപങ്ങൾ ' എന്നെഴുതിവെയ്ക്കുമെന്നും....പിന്നെയിപ്പോൾ നിനക്കെങ്ങനെയാണ് ഒറ്റയ്ക്ക് മുകളിലേക്ക് പറന്നുപോകാൻ കഴിയുന്നത്...

ഡെത്ത് റിപ്പബ്ലിക്ക്

കവിത ആർദ്ര അക്ഷരിഅന്ന് നമ്മൾ കാടിനറ്റത്തെ മൺവീട്ടിലായിരുന്നു. തറ പാകിയ പുസ്തകങ്ങൾ ഇളക്കി വായിച്ചും മേൽക്കൂര മേഞ്ഞ സാന്തുരികൾ വലിച്ചു മീട്ടിയും നമ്മളതിനകത്തു നടന്നു. നമ്മുടെ മേശവലിപ്പ് നിറയെ നീണ്ടിക്കിഴങ്ങുകൾ, അടുക്കളയ്ക്കകത്ത് കാട്ടുപൂക്കൾ, കിടപ്പുമുറിയിലങ്ങോളം വിഷപ്പാമ്പുകൾ. അന്നു രാത്രി പെയ്ത മഴ മുഴുവൻ നമ്മളൊന്നിച്ചു കൊണ്ടു. കണ്ടെടുക്കാൻ പാകത്തിൽ ഒരു കാടിനെ തൊടിയിലൊളിപ്പിച്ചു വെച്ചു. ശേഷം, ആയിരം വർഷങ്ങൾ ഒന്നിച്ചു മരിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു നീണ്ട...
spot_imgspot_img