Homeകവിതകൾ

കവിതകൾ

ഹിജ്‌റ

ഹബ്റൂഷ് തീവലയത്തിലൂടെ ചാടാനുള്ളൊരു ക്യൂവിൽ നിന്നെന്നപോലെ വെന്തകാലുകളുമായി തോറ്റമനുഷ്യർ പുറത്തുവരും'നിങ്ങളുടേത് ' എന്ന് മുദ്രവെച്ച ജീവിതങ്ങൾ പാരമ്പര്യങ്ങളിൽ നിന്നു കുടിയിറക്കപ്പെടും കണ്ണുകലങ്ങിയ മനുഷ്യരെ കുത്തിനിറച്ചു നിലവിളികളോടെ രാജ്യമില്ലാത്തവരുടെ വണ്ടി ക്രൂരനായ ഗരുഡനെപ്പോലെയവരെ നാടുകടത്തുംഇരുട്ടൊലിക്കുന്ന കണ്ണുകളാൽ തൊലിയുരിയുന്ന ഒച്ചയിൽ ഞാനതിലിരുന്നു കരയുംകൊതിയോടെ ദേശീയഗാനം ഒരുവട്ടംകൂടി വിറയോടെയിരുന്നു ചൊല്ലും കുട്ടിക്കാലവും വഴികളും പുഴകളും ഓണവും...

ട്രോൾ കവിതകൾ – ഭാഗം 13

വിമീഷ് മണിയൂർ ബഹിരാകാശ കവിത ചൊവ്വയിൽ പോയി ഒറ്റക്കിരുന്ന് ചെസ്സ് കളിച്ച് ജയിച്ച് ഭൂമിയിലേക്ക് വരുന്ന വഴി ചന്ദ്രനിലെ എൻ്റെ കുട്ടിക്കാലം ഓർമ്മ വന്നു. അവിടുത്തെ വിചിത്രാകൃതിയുള്ള വീട്ടിൽ എപ്പോൾ വേണമെങ്കിലും വിടർത്തിയെടുക്കാവുന്ന മുറികളിൽ പൂജ്യം...

എന്ന മകളുക്കു

(കവിത)(പണിയ ഗോത്ര ഭാഷ ) സിജു സി മീനവൊള്ളിടി മിനുക്കിഞ്ച വൊള്ളെ പല്ലുമ്പെ വെറ്റിലെ കറെ ആക്കണ്ട മകളെ.. ഈ കറെ നിന്നെ കറയിലാക്കും..!മൂക്കാതെ അമ്മെ ആകണ്ട മകളെ.. മൂത്തു പഴുപ്പാം ഇനിയും നാളുളാപാറിഞ്ച കൊടികളാ ചന്തം കണ്ടു പാറണ്ട മകളെ.. പാറുവാം...

ഉള്ളുറക്കം

എം. ജീവേഷ്എല്ലാം ഉപേക്ഷിക്കപ്പെട്ട മനുഷ്യൻ ഉറങ്ങാൻ കിടക്കുന്നു.കവിത അയാൾക്ക്‌ ചൂടുവെള്ളമാറ്റിവെക്കുന്നു, പുതപ്പെടുത്ത് കാൽവെള്ള ചുറ്റുന്നു, പാട്ടു പാടികൊടുക്കുന്നു, നെറ്റിയിൽ തൊട്ടുനോക്കുന്നു ഉറങ്ങിയോയെന്ന ഭാവത്തിൽ.ഇടയ്ക്ക് അയാൾ ഞെട്ടുന്നു, കവിതയെ തിരഞ്ഞുനോക്കുന്നു, മൺകൂജയിൽ നിന്ന് ഇത്തിരി തൊണ്ടയിലേക്ക് കമിഴ്ത്താൻ ശ്രമിക്കുന്നു, പുതപ്പ് പതിവുപോലെ നിലത്ത് കിടക്കുന്നു.പിന്നെ അയാൾ മേശപ്പുറത്തു കിടക്കുന്ന പുസ്തകമെടുക്കുന്നു, കവിതയെ തൊട്ടുനോക്കുന്നു, ഉറങ്ങിയോ എന്ന് ചോദിക്കുന്നു.ഇങ്ങനെ തിരിച്ചും മറിച്ചുമുള്ള പെരുക്കത്തിനിടയിൽ ലോകമുണരുന്നു.ആത്മ ഓൺലൈനിലേക്ക്...

ഉറക്കത്തിലേക്കു വീഴാതെ…ഉറക്കത്തിലേക്കു നടക്കാമോ ?

കവിതതാരാനാഥ്‌.......................................... ഉറക്കം വരുന്നെന്നു തോന്നുന്ന നേരം ഉടൽക്കാമ്പിനുള്ളിൽ ത്തുടിക്കുന്നു മോഹം ഉറക്കത്തെയൊന്നൊത്തു നേർക്കു കാണേണം ഉറക്കം ഗ്രസിക്കുന്ന മാത്ര കാണേണം അതിന്നായുണർന്ന- ങ്ങിരിക്കുന്നു ധീ , നീയുറങ്ങാൻ തുടങ്ങുന്ന നേരം പകർത്താൻ ! അതിന്നായഴിച്ചൂ വിടുന്നെൻ്റെ ബോധം കടിഞ്ഞാണഴിഞ്ഞശ്വതുല്യം...

ആകാശത്തിൽ വായിച്ചത്

(കവിത)സാബിത് അഹമ്മദ്കുട്ടിക്കാലത്തെ കളിക്കോപ്പുകളിൽ പാതി പൊട്ടിയ ബോംബും ചിതറിത്തെറിച്ച പാത്രങ്ങളും അറ്റ് പോയ കൈകാലുകളും!അവരുടെ കളർ പെൻസിലുകളിൽ ചുവപ്പു നിറം മുഴുക്കെ!അമ്മിഞ്ഞനൽകിയ മാറിടങ്ങൾ അവരുടെ പാൽപ്പല്ലുകളുടെ കടിയറിഞ്ഞിട്ടില്ല, കടിച്ചു കീറുന്ന തേറ്റപ്പല്ലുകൾ അവിടെ ആഴത്തിൽ തറച്ചു നിന്നിരുന്നു!കണ്ണീരുകൾ കൊണ്ടല്ലാതെ അവര് മഴയറിഞ്ഞിട്ടില്ല, തീഗോളങ്ങൾ കൊണ്ടല്ലാതെ അവര് വേനലറിഞ്ഞിട്ടില്ല!അവരുടെ...

സുപ്രീം കോമഡി

മിണ്ടാതിരിക്ക് അനങ്ങാതിരിക്ക് കരയരുത് കൂറ്റ് പുറത്ത് കേക്കരുത് എന്നാൽ ഇന്നെയും കൂട്ടും കല്യാണത്തിന് പണ്ട് കുഞ്ഞായിരിക്കുമ്പോൾ ഉമ്മ പയറ്റുന്ന നമ്പറുകള്.ഞാൻമിണ്ടാതിരിക്കും അനങ്ങാതിരിക്കും കരയാതിരിക്കും കൂറ്റ് പുറത്ത് വരാതെ കഷ്ടപ്പെടും. ഈ ത്യാഗങ്ങളൊക്കെ ചെയ്താൽകല്യാണത്തിന് കൂട്ടോ നമ്മള് വിചാരിക്കും കൂട്ടുന്ന് ബയ്യ പൊറത്തൂടെ ഉമ്മ കല്യാണപ്പൊരേല് പോയിക്കുണ്ടാകും.പിന്നെയിതു വരെമിണ്ടാതിരിക്കൂല അനങ്ങാതിരിക്കൂല കരഞ്ഞ് കരഞ്ഞ് കരഞ്ഞ് കൂറ്റ് വെച്ച്...

തടവ് പുള്ളി

അഫ്‌സല്‍ വലിയപീടിയക്കല്‍തൂലികയില്‍ നിന്നും ഒരു കവിത തടവ് ചാടിയിട്ടുണ്ട്. വെള്ള വസ്ത്രമാണ് വേഷം. നീളന്‍ താടി വെച്ചിട്ടുണ്ട്. തലയില്‍ തൊപ്പിയുമുണ്ട്.കവലയില്‍ ഫാസിസത്തിനെതിരെ എന്തൊക്കെയോ പ്രസംഗിക്കാറുണ്ട്. വൈകുന്നേരങ്ങളില്‍ തലസ്ഥാനത്തെ ഭീതിയെക്കുറിച്ച് ട്യൂഷന്‍ എടുക്കാറുണ്ട്.മദ്രസയില്‍ പോവുന്ന കുഞ്ഞനുജന്മാരോട് അസീമിനെ കുറിച്ച് സംസാരിക്കാറുണ്ട്. ഇടക്കെല്ലാം നജീബിനെ കണ്ടോ എന്ന്...

രമണി

കവിത മാനസി പി.കെരമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും.ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...

ഒറ്റ മൈന

കഥ മുഹമ്മദ് ഹസീബ്സമയം വൈകുന്നേരത്തോടടുക്കുകയാണ്. മാവിന്റെ മുകളിലിരുന്ന് മൈന മുല്ലവള്ളിയിലേക്ക് നോക്കി. മഞ്ഞുതുള്ളികളാൽ ആലിംഗനം ചെയ്യപ്പെട്ട് നിൽക്കുന്ന മുല്ലമൊട്ട് . അവളോട് തീവ്രമായ അനുരാഗത്തിലാണ് മൈന. അൽപനേരം മാവിലിരുന്ന് വീക്ഷിച്ചതിനുശേഷം പറന്നു ചെന്ന് മുല്ല...
spot_imgspot_img