Homeകവിതകൾ

കവിതകൾ

ഗേൾഫ്രണ്ട്

കവിതഅനൂപ് കെ എസ് നനയാൻ നല്ലോണം ഭയക്കുന്ന ഒട്ടും തിരക്കില്ലാത്ത നടത്തം തരാട്ടുന്ന രണ്ടാളാണ് ഞങ്ങൾ. തമ്മിൽ യാതൊരു കരാറുമില്ല കടുത്ത പരിചയമില്ല പ്രിയപ്പെട്ട രഹസ്യങ്ങളില്ല അടുത്ത് നിന്നിട്ടുണ്ടെങ്കിലും, പരസ്പരം ആരുടെയും ആരുമായിട്ടില്ല. എങ്കിലും, കാണാതിരുന്ന വിടവ് നേരങ്ങളെ പ്രവചിച്ച് ശരിയാക്കി ഞെട്ടാറുണ്ട്. ഒരൗപചാരികതയുമില്ലാതെ ; കണ്ടാൽ, കൈകാണിച്ചു നിൽക്കും അവസാനം നിർത്തിയ ചിരീന്ന് തുടരും പുതിയതൊക്കെ തടഞ്ഞുവക്കാതെ പങ്കുവെക്കും,...

കള്ളങ്ങള്‍

കവിതബാലകൃഷ്ണൻ മൊകേരികരാറുകാരൻ വിട്ടുകളഞ്ഞ ക്വാറിയിലെ ചന്നംപിന്നം പാറപ്പൊടിയിൽ എപ്പോഴൊക്കെയോ വീണ പ്രണയത്തിന്റെ ചില വിത്തുകള്‍ നാമ്പെടുക്കാനൊരുങ്ങിയെങ്കിലും, പുളിപ്പിച്ച കള്ളങ്ങളുടെ ജൈവവളം കിട്ടാതെ അവയെല്ലാം മുളയിലേ കരിഞ്ഞു!(adsbygoogle = window.adsbygoogle || ).push({});കാണുന്ന മുഖങ്ങളിൽ കാണാത്ത കള്ളങ്ങളുടെ ചിരിയൊളിപ്പിക്കാനാവാതെവന്നപ്പോള്‍, കൂട്ടുകാര്‍ പിണങ്ങിപ്പോയി! നാട്ടുനടപ്പിന്റെ കള്ളങ്ങളിൽവീണു കടുകുമണിപോലെ പൊട്ടിത്തെറിച്ചപ്പോള്‍ വീട്ടുകാര്‍ പടിയടച്ചു. വേണ്ടപ്പോള്‍...

നോക്കൂ…

ബിനേഷ് ചേമഞ്ചേരിപൂക്കളുപേക്ഷിച്ച ഘടികാരസൂചികൾ വെയിൽപ്പക്ഷികൾ കൊത്തിയെടുത്ത് നിഴൽച്ചിത്രങ്ങളിൽ തുന്നിപ്പിടിപ്പിക്കുന്നത് നോക്കൂ..!ചാമ്പമരച്ചുവട്ടിൽ അറവുമൃഗത്തിന്റെ രണ്ടു ചോരച്ച കണ്ണുകൾ ഉറുമ്പുകളുടെ ഒത്തൊരുമയെക്കുറിച്ച് ആശ്ചര്യപ്പെടുന്നത് നോക്കൂ..!കരിയിലകളുടെ കാതിൽ ചിതൽ മഞ്ഞച്ച ചുണ്ടുകൾ കൊണ്ടു മണൽ കാവ്യങ്ങളെഴുതുന്നത് നോക്കൂ..!ഇന്നലെകളെ ശവക്കച്ച പുതപ്പിച്ച് മറവികളുടെ തണ്ടിലേറ്റി അമാലൻമാർ നടന്നു നീങ്ങുന്നത് നോക്കൂ..!സ്വയം മുഖം...

റെഡ് അലർട്ട്

(കവിത)അച്യുത് എ രാജീവ്അവളുടെ പരിഭവം ഇരുണ്ടിരുണ്ട് പിണക്കമായ് ഉരുണ്ടുകൂടാൻ തുടങ്ങുന്നതറിഞ്ഞ് എന്നിലെ മാനസികാവസ്ഥാനിരീക്ഷണ- കേന്ദ്രം റെഡ്‌ അലർട്ട് പ്രഖ്യാപിച്ചുപിടയ്ക്കുന്ന നല്ല നിമിഷങ്ങളെ ഓർമ്മയുടെ വഞ്ചിയിൽ നിറയ്ക്കാനുള്ള അവളിലേക്കുള്ള പുറപ്പാടുകൾക്ക് നിരോധനം നിലവിൽ വന്നുമൂക്കിൻപാലത്തിനപ്പുറമിപ്പുറം നിലകൊള്ളുന്ന അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നതിനാൽ ഏത് നിമിഷവും ഇമകൾ നീക്കി വെള്ളം തുറന്ന് വിട്ടേക്കുമെന്ന് അറിയിപ്പുണ്ടായിമൗനത്തിൻ മലയിടിഞ്ഞ് വാക്കുകൾ ഉരുൾപൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ അവിടേക്കുള്ള...

രണ്ടു കവിതകള്‍

സുനിത ഗണേഷ്മുലയില്ലാത്തവള്‍അറിഞ്ഞില്ലേ.... അവള്‍ മരിച്ചു. സ്വയംഹത്യയെന്നും അരിഞ്ഞു തള്ളിയതെന്നും രണ്ടുപക്ഷം.....മുല്ലപ്പൂക്കള്‍ നിലാവില്‍ വിടരുന്ന ഓരോ രാവിലും മുല്ലവള്ളിയുടല്‍ ചുറ്റും സുഗന്ധം പരത്തി മട്ടുപ്പാവിലെ അയാളുടെ ജനലരികിലേക്കു ഏറെ വഴക്കത്തോടെ ചാഞ്ഞു കയറുമ്പോഴും അവള്‍ വേദനയോടെ അരികില്‍ നോക്കി നിന്നിരിക്കാം....ശരീരമാകെ പലതവണ കുത്തിക്കീറിയിട്ടും ആഴത്തില്‍ കിളച്ചിട്ടും ഒട്ടും ദുഗ്ദ്ധം ചുരത്താഞ്ഞതിനാലാവണം അധികം വൈകാതെ അവള്‍ ആ കാട്ടില്‍ ഒറ്റയായത്... മുലയില്ലാത്തവള്‍ എന്നു മറ്റു റബ്ബര്‍ മരങ്ങള്‍ അടക്കം പറഞ്ഞത്.....ഒടുവില്‍ അയാള്‍ അവളെ അരിഞ്ഞെറിഞ്ഞത്.....അതിന്...

ശരീര സാധ്യതകളുടെ നാല് കവിതകൾ

രഗില സജിഅവളും ഇരുട്ടുംഅവൾ പാകമില്ലാത്ത ഒരു കുപ്പായത്തിന്നകത്ത് ഉഴലുന്നു. വലിയ കുടുക്കുകളുള്ള മുറി വാതിലോടാമ്പലക്കകത്ത്.ഇരുട്ടിന്റെ നീളൻ കൈകളിലേക്ക് വാതിൽച്ചോട്ടിലെ ചെറു വിടവിലൂടെ പറന്നെത്തുന്നു വെളിച്ചപ്പൂമ്പാറ്റകൾഅവൾക്ക് ശ്വാസം മുട്ടുകയും ശരീരം വിറച്ച് വിയർക്കുകയും ചെയ്തു. മിന്നുന്ന കുപ്പായക്കൈ വലിച്ച് പൊട്ടിച്ചു ഉടുപ്പിന്റെ വട്ടക്കുടുക്ക്.തുറന്ന വാതിൽ, പൊട്ടിയ താഴ്. വെളിച്ചത്തിന്റെ നൂലിഴ വകഞ്ഞ് നഗ്നയായി അവൾ നടന്നു. മറ്റൊരാളവളെ...

കവിയും കല്പണിക്കാരനും 

സതീശൻ ഒ. പി. പണ്ടു പണ്ടു വെറോണിക്ക  എന്ന നഗരത്തിൽ  ലൂസിഫർ എന്നൊരു  കവിയുണ്ടായിരുന്നു. കാട്ടു പൂക്കളെ പറ്റി സന്ധ്യയെപ്പറ്റി  കാമുകിമാരെ പറ്റി  അയാൾ അതി മനോഹരമായി  കവിതകൾ എഴുതുമായിരുന്നു. ഒരേ ചില്ലയിലെ പല പൂക്കളെ  അയാൾ പല പേരിട്ടു വിളിച്ചു. പല ദിവസങ്ങളിലെ സന്ധ്യകളെ   അയാൾ  പലതായി തന്നെ ആസ്വദിച്ചു.കാമുകിമാർ അദ്ധേഹത്തിനു ഒരു ഭാരമേ ആയിരുന്നില്ല. അപ്പൂപ്പൻ...

മഞ്ഞുകാലത്തിന്റെ ആടുകൾ

അവിനാഷ് ഉദയഭാനു( അടുപ്പിലേക്ക് വിറക് കഷ്ണങ്ങൾ തിരുകി വെച്ച് കൊണ്ട് , പതിഞ്ഞ ഇടറിയ ശബ്ദത്തിൽ)പീറ്റർ, ഞാനുണരുന്നതിനും മുൻപെ മഞ്ഞുകാലമതിന്റെ ആട്ടിൻപ്പറ്റത്തെ കുന്നുംപുറത്തേക്ക് മേയാൻ വിട്ടിട്ടുണ്ട്. അവയ്ക്ക് പിറകേയല്ലേ നീയും പോയത്? നിന്റെ തുകൽ ഷൂസിന്റെ കീറലുള്ള ഭാഗങ്ങളിലെല്ലാം ഞാനോരോ പ്രാവിൻ...

നിന്നാൽ പ്രണയിക്കപ്പെടുകയെന്നാൽ

പ്രതിഭ പണിക്കർനിന്നാൽ പ്രണയിക്കപ്പെടുകയെന്നാൽ, മാഞ്ഞ്‌ ഏറെക്കഴിഞ്ഞ രാവിനിപ്പുറവും നിന്റെ വിരൽത്തുമ്പ്‌ തൊട്ടയിടങ്ങളിലെ മിന്നൽക്കണങ്ങളാൽ മുഴുവനായ്‌ പടർന്നെരിയപ്പെടലാണ്; നിന്റേതുമായ്‌ കൂടിച്ചേർന്ന ഉടൽവല്ലികളിലൊക്കെയും ഒരു മുൾപ്പടർപ്പുമായി കോർക്കപ്പെട്ടത്‌ പോലെ നീറ്റൽ അറിയലാണു; നിശ്വാസങ്ങൾ കലർന്ന നിമിഷം മുതൽ തെറ്റിപ്പോയ നെഞ്ചിടിപ്പുകളെ വരുതിയിലാക്കാൻ പാടുപെടലാണു.(adsbygoogle =...

ഓണംകേറാമൂല

ഡോ: കെ. എസ്‌. കൃഷ്ണകുമാർവന്ന വഴിയിൽ എത്ര മാളുകൾ കണ്ടുവെന്ന ചോദ്യത്തിനു കൃത്യം മറുപടി തന്നു. പതിനാലു മാളുകൾ.അബാദ് ന്യൂക്ലിയസ്‌ സെന്റ്‌ർ സ്ക്വയർ ലുലു ഇന്റ്‌ർനേഷ്ണൽ ഗോൾഡ്‌ സൂക്ക്‌ ഗ്രാന്റ്‌ ഒബറോൺ മറീന ബേ പ്രൈഡ്‌ ലൈഫ്‌ സ്റ്റൈൽ ഗ്രാന്റ്‌ സിസോ കെന്നീസ്‌ ആസ്റ്റൻ നെസ്റ്റോ ജി സി ഡി എ വൈൽഡ്‌ ഫിഷ്‌.എത്ര നന്ത്യാവട്ടച്ചെടി കണ്ടു? ഉത്തരമില്ല. അതെങ്ങനെ,...
spot_imgspot_img