Homeകവിതകൾ

കവിതകൾ

പൂക്കാനിടമില്ലാത്തൊരുവൾ

കവിത നന്ദന എസ്വേട്ടക്കാരന് സപ്തഋഷികളും കൂടി ഓതിക്കൊടുത്തത് എന്താണെന്നറിയാൻ അവൾ ഇനിയും കാത്തിരിക്കണം. കനത്തുപോയ കണ്ണീരിൽ തിരി മങ്ങിയാണ് കത്തുന്നത്. ഇരുട്ടിൻറെ ചൂരിനൊപ്പം മയക്കംഒളിച്ചോടി . പകലിന് തന്നെ കൂട്ടികൊടുക്കാൻ രാത്രിക്കുരാത്രി വന്ന ചന്ദ്രൻ കാമുകനാണെന്ന് തെറ്റിദ്ധരിച്ച അന്നുമുതൽ അവൾക്ക് തന്നെ അവളെ വിശ്വാസമില്ലാതായിരിക്കുന്നു. കുരുമുളക് തിരികളിൽനിന്നും മിഴിനീട്ടിയ ആയിരത്തൊന്ന് മുളകിൻകണ്ണുകളും തന്റെ...

അവൾടപ്പൻ, അവൾടമ്മ

കവിത സുരേഷ് നാരായണൻ 1 .അവൾടപ്പൻക്ലാസ് നോട്സ് വാങ്ങിക്കാൻ കൂട്ടുകാരിയെ കാണാമ്പോയി."അവളെ ഇപ്പോ കാണാമ്പറ്റില്ല." അവൾടപ്പൻ പറഞ്ഞു. "അവളടുക്കളയിൽ തിളച്ചു മറിഞ്ഞുകൊണ്ടിരിക്കുകയാണ്."2.അവൾടമ്മകല്യാണം കഴിഞ്ഞ് കുറച്ചീസം ആയപ്പൊ നിറയെ മുറിവുകളുമായി വീട്ടിൽ കയറി വന്നൂ മോള്.അവൾടമ്മയാകട്ടെ അത്യന്തം ക്ഷമയോടെ, ഓരോ മുറിവിനേയും എണ്ണയും കടുകും മുളകും ഇഞ്ചിയും ഇട്ട് താളിച്ച് മൂപ്പിച്ച് വഴറ്റി വറ്റിച്ചെടുത്തു.പിന്നെയവൾക്ക് നൊന്തതേയില്ല.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

തത്വമസി

മനീഷ് നരണിപ്പുഴഅന്ന് വല്ലാത്തൊരരാജകത്വത്തിലേക്ക് പറിച്ചെറിയപ്പെടുംനിശ്ചയിച്ചു വെച്ച യാത്രാവഴികളെല്ലാം മറ്റാരാലോ മാറ്റി വരക്കപ്പെടുംയുദ്ധത്തിൽ തോറ്റ രാജാവിനെ പോലെ എല്ലാമറിഞ്ഞിട്ടും തീരുമാനങ്ങളെടുക്കാനാവാതെ ഉഴറും എവിടേക്കോ കാടുകയറി ഏതോ ബോധി വൃക്ഷ തണലിൽ ശാന്തനാവാൻ ശ്രമിക്കും അടിച്ചടിച്ചു കൊല്ലാറാക്കിയ പാമ്പിനെ കളിയാക്കുന്ന ഉയിർ പോലെ പ്രണയം പിന്നെയും ഞെളിപിരി കൊള്ളുംഅപ്പോഴും ഉള്ളമൊരശ്വം കണക്കെ തോൽക്കാനാവാതെ നിന്നിലേക്ക്...

കവിതപ്പുറത്ത്

കവിത   അഞ്ജു ഫ്രാൻസിസ് മഴ തുളുമ്പുന്ന, ഒരു പഞ്ഞിക്കുപ്പായക്കാരി കവിതയ്ക്കു പുറത്ത് ബാ നമുക്ക് ലോകം ചുറ്റാം.മോളിന്ന് നോക്കുമ്പോ, താഴെ ഒരു കടുക് പോലെ നമ്മുടെ വീടെന്ന് നീ ഞെട്ടും. നമ്മള് പോയ കാടുകള്, കിതച്ച് കേറിയ കുന്നുകള്, ഒരു കരിമ്പച്ച തുള്ളിയായ് നിന്റെ കണ്ണിലിറ്റും.പുഴയൊരു നീലക്കരയാകും. നമ്മള് കുപ്പീലിട്ട് വളർത്തിയ സ്വർണ...

കസായിപ്പുരയിലെ ആട്ടിൻകുട്ടികൾ

കവിതബഹിയനേരം വെളുക്കുന്നേയുള്ളൂ, നിരത്തുകളിൽ തിരക്കുകൾ തുടങ്ങുന്നു, അന്നം തേടിയും അഗ്നി തേടിയും ....വഴിവക്കിലെ കസായിപ്പുരയിൽ കട്ടുറുമ്പുകളരിച്ച വലിയ മരമുട്ടി! തൂക്കിയിട്ട ചകിരിക്കയർ ! വായ്തല രാകിയ പലവിധ കത്തികൾ !(adsbygoogle = window.adsbygoogle || ).push({});അരികിലെ ഇരുമ്പുതൂണിൽ പാൽമണം മാറാത്ത കുഞ്ഞാട് !കണ്ടാലറിയാം ആരോ...

ട്രോൾ കവിതകൾ – ഭാഗം 18

വിമീഷ് മണിയൂർസ്വാതന്ത്യത്തിൻ്റെ പ്രതിമഞങ്ങളുടെ വീട്ടിൽ കോഴിക്കൂടാണ് സ്വാതന്ത്യത്തിൻ്റെ പ്രതിമ. അതിൽ കോഴി ഇപ്പോൾ ഇല്ല. ഇല്ലാത്ത കോഴിയുടെ കൂക്കാണ് വീട്ടിൽ എല്ലാവരുടെയും റിങ് ടോൺ. അല്ലെങ്കിലും കോഴിക്കൂട്ടിൽ കോഴി നിർബന്ധമല്ല.ജീവൻ വേണേൽ മാറിക്കോപ്രസവിച്ചു...

വായില്ലാക്കുന്നിലപ്പൻ

കവിത മനീഷഅയാൾക്ക് അവൾ മാത്രമായിരുന്നു കൂട്ട്. ആനക്കൊമ്പിന്റെ നിറമുള്ള, പഞ്ഞിമിട്ടായി ഉടലുള്ള, കാപ്പിക്കുരു കണ്ണുള്ള നായ്ക്കുട്ടി!കട്ടിലിൽ അയാൾ ഉറങ്ങുമ്പോൾ അവൾ താഴെ കാവൽ. മുറ്റത്തയാൾ ഇരിക്കുമ്പോൾ അതിരുകളിൽ അവളുടെ പരിശോധന. അയാൾ കഴിക്കുന്നതൊക്കെ അവളും കഴിച്ചു. അയാൾ അവളെ മടിയിലിരുത്തി ലോകവാർത്തകൾ ചർച്ച ചെയ്തു. രോമക്കാടുകൾ ചീകിയൊതുക്കി. പാലും,കോഴിയും സ്നേഹവും കൊടുത്തിട്ടും തുടുക്കുന്നില്ലെന്നു പരാതി പറഞ്ഞു. ഞാനില്ലയെങ്കിൽ ആരുണ്ട് ഇങ്ങനെ പോറ്റാനെന്നു നിശ്വസിച്ചു.ഒറ്റപ്പെടലിന്റെ നരയിൽ തിളങ്ങിപ്പാറിയ പഴയ കറുപ്പിനെ പരതി, ഉയിർ വേവുമ്പോൾ കൊന്നവടി വെട്ടി അവളെ തല്ലി. ഉമ്മറത്ത് മുള്ളി, മുറ്റത്ത് ഉലാത്തി, വെറുതെ കുരച്ചു കാരണങ്ങൾ കേട്ട് അവൾ ചിന്തിച്ചു. ചിലപ്പോഴെ...

ഗ്രീൻ ടീ

ജിഷ്ണു കെ.എസ്പിറന്നാൾ സമ്മാനമായി രണ്ടു പൊതിക്കെട്ടുകൾ ജൂഡ് ഫെങ് എനിക്കയച്ചു തന്നു. ഈയിടെയായി പതിവ് ജോഗ്ഗിങ്ങ് കഴിഞ്ഞ് അതിൽ നിന്നും ചുരുണ്ട വേര് കണക്കെയുള്ള നരച്ച ഇലകൾ രണ്ടു നുള്ളെടുത്ത് തിളയ്ക്കും വെള്ളത്തിലിടും; അതിൽ കിടന്നവൾ മെല്ലെ ഉടൽ നിവർത്തി ഇളം പച്ച കുടഞ്ഞിട്ട് കൈകൾ വിടർത്തും. അവളുടെ ചിരിയിലേയ്ക്ക് ഞാനൊരല്പം തേനിറ്റിച്ച് ചുണ്ടോട് ചേർക്കും.https://youtu.be/SLJduws3kDUകോട്ടയം, കുടമാളൂർ...

മൂന്ന് കവിതകൾ

കവിതബിനീഷ് കാട്ടേടൻമാറിനിൽക്കൂ.. അഞ്ചാറ് ഉറുമ്പുകൾ വരുന്നുണ്ട്എത്ര സൂഷ്മതയിൽ, ഭംഗിയിലാണ് ഒരു പെൺശലഭത്തിൻ്റെ ശവം പുളിയൻ ഉറുമ്പുകൾ വലിച്ചുകൊണ്ടുപോകുന്നത് !!ചുംബനത്തിൻ്റെ കാരമുള്ളിൽ ചിറകുകൾ കീറി മുറിക്കാതെ, കഴുത്തിൽ കയ്യിട്ട് ഒരു കാട്ടുവള്ളി പിണച്ച് ശ്വാസം മുട്ടിക്കാതെ, ഇടുങ്ങിയ ചില്ലകളുടെ മടിയിലിരുത്തി അടിവയർ നീറ്റുന്ന കൊടുങ്കാറ്റിൽ പേറ്റി പേറ്റി നോവിക്കാതെ നനുത്ത മഴ നനയിച്ച് വലിയ...

കർക്കിടകവാവ്

പ്രവീണ്‍ പി സിബലിതർപ്പണതിന്റെ ശിരസ്സിൽ നിളയുടെ അവസാന രക്തവും കൈക്കുള്ളിലാക്കി.... പിതൃക്കൾക്കുനീട്ടുമ്പോൾ... നിന്റെ മകനെയും കൊണ്ട് എന്നരികിൽ ഈറനോടെ വന്നിരുന്ന് അനുഭൂതിയിലേക്ക് കണ്ണീർകൊടുത്ത് വിങ്ങുമ്പോൾ... നമ്മൾ തീർത്തും അപരിചിതരായിരുന്നു..! നിന്റെ മകന്റെ മുഖത്ത് തിരിച്ചറിവില്ലാത്ത ഒരമ്പരപ്പ്, അവന്റച്ഛനെ ഒരു ബലികാക്കയായ് കരുതാൻ ഓർമ്മയുദിചില്ലയിരിക്കാം... പണ്ട് അതെ...
spot_imgspot_img