Homeകവിതകൾ

കവിതകൾ

ആണെഴുത്തിന്റെ സമകാലിക ബദ്ധപ്പാടുകൾ

എം. ബഷീർ ആണുങ്ങൾ എഴുതാനിരിക്കുമ്പോൾ എന്തെല്ലാം ബദ്ധപ്പാടുകളാണല്ലേ പെട്ടന്നൊരു മഴപെയ്യുന്നു എന്ന് കരുതുക ചോരുന്ന വീടാണ്‌ വെള്ളത്തുള്ളികൾ ഇറ്റിവീണ് മഷിയിളകും കടലാസ് കുതിരും ഉള്ളിൽ വരച്ച ബിംബങ്ങളൊക്കെ ഉടഞ്ഞുപോകും മലയിളകുന്ന കാറ്റാണ് പുറത്തെന്ന് കരുതുക പൊടുന്നനെ വീടിന്റെ നെറുകയിലേക്ക് ആടിയുലയുന്ന തെങ്ങിനെയോർത്ത് നെഞ്ചുപൊട്ടും അതെങ്ങാനും വീണാലെന്തായിരിക്കും എന്ന ചിന്തയിൽ മഴപോലെ വിയർക്കും അപ്പൊ തന്നെ എഴുത്തുനിർത്തി ചാടിയെഴുന്നേൽക്കുംപെട്ടെന്ന്...

മുറി

മുഹമ്മദ്‌ സ്വാലിഹ്ഈ മുറിയിലേക്ക് അങ്ങനെയാരും കടന്നുവരില്ല. കണ്ടെടുക്കാനോ കണ്ടുകെട്ടാനോ ഇവിടെയൊന്നും ഇല്ലെന്ന് ഞാന്‍ വിചാരിക്കുന്നു.ഒരു തോക്കുണ്ട്, പണ്ട് പെരുന്നാരാവിന് പത്തുര്‍പ്യക്ക് വാങ്ങിയത്. പിന്നെ, വെള്ളത്തില്‍ തളര്‍ന്നു വളരുന്നൊരു ചെടി, നാളെയെന്നോ വിരിഞ്ഞേക്കാവുന്നത്. ഒരു പഴയ വിളക്ക്. മണ്ണെണ്ണ മതിയാവാത്തതുകൊണ്ടുമാത്രം കത്താത്തത്.പിന്നെയെന്താ... ആ ഒരു ജനവാതിലുണ്ട് കുറേക്കാലമായി തുറക്കാറില്ല, ആകാശം കാണുന്നത് നിയമംമൂലം നിരോധിച്ചത് അറിഞ്ഞുകാണുമല്ലോ..പിന്നെയൊരു...

ബോധോദയം

വിഷ്ണു ഷീല ബോധി വൃക്ഷമില്ല വനനശീകരണം. ബോധോദയത്തിനായി അലഞ്ഞ പുതിയ തലമുറയിലെ ഒരു ബുദ്ധൻ ഒടുവിൽ ആമസോണിൽ എത്തി. വെളിച്ചം കടക്കാത്ത ആമസോണിന്റെ ഇരുണ്ട അഗാധതയിൽ സംസാരിക്കുന്ന പൂക്കളേയും പക്ഷികളേയും, മൃഗങ്ങളേയും കണ്ടു. സംസാരിക്കാൻ മറന്ന മനുഷ്യരുടെ അടയാളങ്ങളും കണ്ടു. ഒടുവിൽ ഒരു ബോധി വൃക്ഷം ഓർഡർ ചെയ്തവൻ തപസ്സു തുടങ്ങി. രാപ്പകലില്ലാതെ ലൈവ് പാടുന്ന മെഡിറ്റേഷൻ...

വട്ടം

(കവിത)ട്രൈബി പുതുവയൽഎത്രയോ വട്ടം മനസ്സുകൊണ്ട് കുരിശേറ്റിയിട്ടാണ് ക്രിസ്തുവിന് ശരീരം കൊണ്ടൊരു കുരിശിലേറാൻ കഴിഞ്ഞത്..എത്രയോ വട്ടം വെള്ളക്കാരന്റെ ബുള്ളറ്റുകൾ തുളവീഴ്ത്തിയിട്ടാണ് ഗാന്ധിക്ക് നെഞ്ചിലൊരു വർഗ വെറിയന്റെ വെടിയേൽക്കാൻ കഴിഞ്ഞത്..എത്രയോ വട്ടം മനസ്സുകൊണ്ട് കാതങ്ങൾ സഞ്ചരിച്ചിട്ടാണ്...

കാരിപ്പൊടത്ത്

മാവിലൻ ഗോത്രഭാഷാ കവിതഅംബിക പി വിപെളിച്ചെട്ട് പറിയെ സമയാണ്ട് പർന്നകേനെ ഏന് ചൂണ്ട് നിക്കർന്ന മൂട്കോട്ട്ന തെളിക്കെ തെളിക്കെക് പിടെയൊളിപ്പത്ള്ള ചതിത്ത കനപ്പെട്ന മൂട് നാണല്ന്ത് തൊടരടാ...? ഏറന കറ്ത്ത മെട്ടക്ക്ണ്ടെ നിക്കറ് പേടിപ്പ്ക്ന്...? മെല്ലെ ഓഡ്ഡോണെ മെല്ലെ നടെത്ത്‌ പർക്ക്ന എന്നെ നാ...

ശരീരമില്ലാത്തവർ

ഗിരീഷ് വര്‍മ്മപറയുന്നതെന്തും വായുവിലലയടിക്കുന്നുണ്ട്. കുഞ്ഞലകൾക്ക് പോലുമെന്ത് തീച്ചൂടെന്ത്നാറ്റമെത്രവഴുവഴുപ്പ്!അവരൊരു സംഘമാണ്. നാവറുപ്പ് സംഘം ഉയരും നാവുകളറുക്കുന്നോർ ചരിത്രത്തിൽ വീര സമരങ്ങളിൽ പുറംതിരിഞ്ഞുനിന്നോർ. നാവേറ് പാടി വളർത്തപ്പെട്ടവരെങ്കിലും നാക്കിനെല്ലില്ലാത്തോർ.ശരീരമില്ലാത്തോർ നുഴഞ്ഞു കയറുന്നവർ കയറുമിടങ്ങളിൽ കയറിയവർ മകുടങ്ങൾ പൊളിക്കും. ഏറുമാടങ്ങളിലിരുന്ന് വഴിതെറ്റിയലയന്നവർക്ക് നരകത്തിലേക്ക് വഴി ചൂണ്ടും. രാജ്യസംരക്ഷകരാണെന്ന് നടിക്കുമ്പോൾ കാടും മേടുമവർ ചുട്ടെരിക്കും. ഒറ്റയാന്റെ ചെയ്തികളാണ് മനുഷ്യകൃഷിയിടങ്ങളിൽ സംഘമിറങ്ങുമ്പോൾ.ശരീരമില്ലെന്നത് പോകട്ടെ ശുദ്ധമായി നയിക്കേണ്ടുന്ന ഒരാത്മാവുമില്ലന്നതാണ് കഷ്ടം!വെറും ശബ്ദങ്ങൾ മാത്രം ചോര കുടിക്കുന്ന...

ഖബർ

കവിത ജാബിർ നൗഷാദ് എന്റെ അനന്തതാവളം ഇവിടെയാവരുതെന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. ഇവിടുത്തെ മൈലാഞ്ചിയിലകൾക്ക് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. മഞ്ചാടിമരങ്ങളുടെ ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്. അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന് എനിക്ക് വേണ്ടി യാസീൻ ഓതുമ്പോൾ നിങ്ങളുടെ (മെയിൽ ഒൺലി) കാലിലോ, ഉറുമ്പുകൾ തുന്നി ചേർത്ത രണ്ടിലകൾ പോലെ ചുരുണ്ട കയ്യിലോ അവർ കടിച്ചുവെന്നിരിക്കും. ആ നോവിലെന്നെക്കുറിച്ചുള്ളയോർമ്മ- മുറിയും. അസ്വസ്ഥരാകും. ദുആ വേഗത്തിലാകും എന്റെ കൂർത്ത...

ഭൂതകാലം

കവിത സ്നേഹ മാണിക്കത്ത് ജടപിടിച്ച യോഗിയെ പോലെ മൈതാനത്തിൽ പടർന്നു കിടന്ന ഇരുട്ട്. ചിതറിയ നിഴലുകളായി പ്രാവുകൾ കാഷ്ടിച്ച അടയാളങ്ങൾ ചുവന്ന മണ്ണിൽ കിടക്കുന്നുണ്ടാകും അത്രയ്ക്ക് അഭംഗിയോടെയാണ് സ്നേഹിച്ച മനുഷ്യർ ഓർമ്മകളിൽ പ്രത്യക്ഷപ്പെടുക അവർക്ക് എത്ര നാളുകൾക്കിപ്പുറവും ചിറകു വിടർത്തി നമ്മുടെ തലച്ചോറിൽ കൂടുകെട്ടി രാപാർക്കാൻ സാധിക്കും. മറ്റേതൊക്കെയോ മനുഷ്യർക്കൊപ്പം അപരിചിത ഭൂഖണ്ഡത്തിലെ കടലിൽ അവർ കാൽ നനയ്ക്കുമ്പോൾ ഉടലിലെ ഒരു ഞരമ്പ് മറ്റൊരാൾ മോഷ്ടിച്ചു കൊണ്ട് പോയെന്നു തോന്നും അവരുടെ ഭാവങ്ങൾ ഏതോ...

മരണത്തെ തൊടാനായുന്നു, രണ്ടു പേർ

കവിത അശ്വനി ആർ ജീവൻമരണത്തെ തൊടാനായുന്നു, രണ്ടു പേർഇനിയുമിറുക്കിയിനിയുമിറുക്കിയെന്ന് ചുണ്ടിൽ, കഴുത്തിൽ, നെഞ്ചിൽ ... എത്താവുന്നിടത്തെല്ലാം കുരുക്കിട്ട് കിട്ടാശ്വാസമാവുന്നതിലൊരാൾഇനിയുമിഞ്ചിഞ്ചായിനിയുമിഞ്ചിഞ്ചായെന്ന് ഉടൽ പിടഞ്ഞു പിടഞ്ഞു മറ്റേയാൾഒന്നിനെയുമാരെയുമോർക്കാതെ മരണത്തെ തൊടാനായുന്നു, രണ്ടു പേർ...അതിൽക്കൂടുതലെന്തെന്ന് അവർക്കറിയുകയേയില്ലഇനിയുമിറുക്കിയിനിയുമിറുക്കിയെന്ന് ഇനിയുമിഞ്ചിഞ്ചായിനിയുമിഞ്ചിഞ്ചായെന്ന് ഉടലുകൾ കൊരുത്ത് ഉമ്മകൾ തെറുത്ത് മരിച്ചു പോകുന്നു, രണ്ടു പേർ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

ഞാനും ദൈവവും രതിയിലേർപ്പെട്ട ശേഷം അവൾ പറഞ്ഞു തുടങ്ങുന്നത്

രാഹുൽ മണപ്പാട്ട്1ഒരു യാത്രയിൽ കണ്ടുമുട്ടിയവന് എന്നോട് ഒരിത്!! ഒറ്റ ഷേയ്ക് ഹാന്റിൽ ദൈവമാണെന്റെ പേരെന്ന് പറഞ്ഞ് ഒരു ചായ കടയിലേക്ക് എന്നെ ക്ഷണിച്ചു.. അവൻ രണ്ട് കട്ടൻ പറഞ്ഞു. ദൈവമെന്ന പേരിനുടമയായ അവന്റെ മുന്നിൽ ഞാൻ ഭക്തിയോടെ ചായ ഊതിയൂതി കുടിച്ചു.2ഞങ്ങൾ പെട്ടെന്ന് ഒരു മുറി സംഘടിപ്പിച്ചു... ജനവാതിലുകളില്ലാത്ത ആ ഇടുങ്ങിയ മുറിയിൽ വിളക്കുകളും, മെഴുകുതിരികളും കത്തിച്ചു..... പിന്നെ...
spot_imgspot_img