Homeകവിതകൾ

കവിതകൾ

ഇരയില്ല

വർഷ മുരളീധരൻഇല്ല. നമ്മിൽ നിന്നൊരിരയുണ്ടാവില്ല. വേണ്ട. ബലിയാടാവാൻ അവളോ, കഴുവേറാൻ അവനോ വേണ്ട. വന്ധ്യംകരിച്ചും ഗർഭപാത്രമുപേക്ഷിച്ചും നമുക്കതുറപ്പിക്കാം. സമാധാനിക്കാം. വിവാഹോടമ്പടിയില്ലാതെ നമുക്കവരെ പെറ്റുപോറ്റാമായിരുന്നു പക്ഷെ, ആർത്തവം പരിശോധിക്കാനായ് അടിവസ്ത്രമൂരുകയും, കന്യകയാണോ എന്ന് വിരൽ കൊണ്ടളക്കുകയും ചെയ്യുന്നിടത്തത് വേണ്ട. നാളെയൊരുപക്ഷേ നീ അവർക്ക് ഭക്ഷണം...

ഒറ്റച്ചോദ്യം

കെ എസ്‌ കൃഷ്ണകുമാർനേരത്തെയെത്തി. താക്കോൽ അവളുടെ കയ്യിലാണ്.താഴിട്ട്‌ പൂട്ടിയ പടിവാതിലഴികൾ പിടിച്ചങ്ങനെ നിൽക്കുമ്പോൾ പൊടുന്നനെ തെറിച്ചുപോയി ചിന്തയുടെ ഒരു ചുഴലിയിൽ വർഷങ്ങൾ മുന്നിലേക്ക്‌.വീടിനുമുന്നിൽ അന്യനായി ആത്മാവായി വന്നു നിൽക്കുന്നതുപോലെ, അകത്തേക്ക്‌ കടക്കാനാകാതെ ജീർണ്ണിച്ച ചീർത്ത ചിതലരിച്ച വീടും മുറ്റവും ഓർമ്മകളും മണങ്ങളും തിങ്ങിനിറഞ്ഞ്‌ നനയ്ക്കാതെ ഉണങ്ങിപ്പോയ ചെടികളും പുരപ്പുറത്തോളം വളർന്ന് അധികാരം കാണിച്ച്‌ ചുറ്റുമുലാത്തുന്ന പുല്ലുകളും മദ്യപിച്ച്‌ നെഞ്ചുയർത്തി നിൽക്കുന്ന ചിതൽപ്പുറ്റുകളും കാലടികൾ വറ്റിയ മുറ്റവും അക്കാലമത്രെയുമടിച്ച ചായമൊക്കെയുണങ്ങി ചുക്കിച്ചുളിഞ്ഞ ചുമരുകൾക്കുള്ളിലെ അസ്ഥികൾ നിഴലിക്കുന്ന വീടും കാറ്റ്‌ കൊന്നിട്ട ഓലപ്പട്ടകളും മരക്കൊമ്പുകളും പട്ടടപ്പുതപ്പിട്ട്‌ രക്തം വാർന്ന ഞരമ്പുകൾ...

HOW FAR ARE YOU?

Poem Prathibha PanickerShould I come so close to you that our breaths could touch each other? Or should I keep myself a little far such that I can...

മധുരം

കവിത റോബിൻ എഴുത്തുപുരഈ മരത്തിൽ ഒറ്റപ്പക്ഷികളും വരില്ലേയെന്ന് ചുണ്ടുകടിച്ച് മധുരത്തെറികളെ ചങ്കിൽനിന്ന് പറത്തിവിട്ട് പൊണ്ണൻതടിയിലെ ചോണനുറുമ്പിനെ ചേർത്ത് കെട്ടിപ്പിടിച്ചവൾനീളൻ കുപ്പായം മുട്ടോളം പൊക്കിക്കുത്തി മരംകേറി അരമണിക്കും പാദസരത്തിനും താളമൊപ്പിച്ച് കരിമ്പച്ചകൾ കുലുക്കിവീഴ്ത്തി വിയർത്തുവിയർത്ത് വറ്റിപ്പോയവൾതെറികൾ നിഴൽച്ചില്ലയിലെ ഇലപ്പടർപ്പിൽ മധുരം കൊത്തികൊത്തി ........ ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

പിന്മടക്കം

കവിത കല്പറ്റ നാരായണൻ                     ' ഹാ അയാളുടെ ഇടതുകരം എന്റ തലയ്ക്കു കീഴിലായിരുന്നെങ്കിൽ '- ഉത്തമഗീതംമധുവിധു അവസാനിച്ച ദിവസം ഞാൻ വ്യക്തമായോർക്കുന്നു തലേന്ന് അവൾ തലവെച്ചുറങ്ങിയ കൈ രാവിലെ എനിക്കുയർത്താനായില്ല അവൾ അവളുടെ ശരിയായ ഭാരം വീണ്ടും വഹിച്ചു തുടങ്ങി.അന്ന് വീട്ടിന് പിന്നിലെ...

അവൾ പറക്കുമ്പോൾ

കവിതബിബിൻ ആന്റണിഅവൾ പറക്കുമ്പോൾ ചിറകൊക്കെ ഒതുങ്ങി നില്ക്കണം തുത്ത്‌ താഴ്ന്നിരിക്കണം ചുണ്ടുകൾ 'ഇവിടുണ്ടേ ', 'ഇപ്പവരാട്ടോ' എന്നിങ്ങനെ ഇടയ്ക്കിടെ അറിയിച്ചോണ്ടിരിക്കണം.അവൾ പറക്കുമ്പോൾ, ആകാശം കാണുമ്പോൾ 'അയ്യോ കൂട്ടിലെ കുളിരുമതിയെന്നും', 'മിസ്സ്യൂ' എന്നും ഇടയ്ക്കിടെ കുറുകണംഅവൾ പറന്നാലും നിലംതൊട്ടിരിക്കണം അടുപ്പു നേരങ്ങളിലൊക്കെ അടുക്കളയിൽ ഒപ്പുവക്കണംപറന്ന് ചില്ലയിൽ കുടുങ്ങാതിരിക്കാൻ, കാറ്റാൽ ദേശംവിട്ട്...

ഉപേക്ഷിച്ചിട്ടും ഉപേക്ഷിച്ചിട്ടും ബാക്കിയാകുന്നത്

കവിത കീർത്തന പ്രസീന ചിത്രീകരണം : ഹരിതഅയാളുപേക്ഷിച്ചുപോയ അതേ ഇടത്തിൽ നിന്നും തിരിച്ചും ഉപേക്ഷിച്ചെന്ന് വരുത്തി ഞാൻ ഇറങ്ങി നടന്നു.തൊട്ടടുത്ത മെയിൻ റോഡിൽ എത്തിയപ്പോഴേക്കും റോഡ് ക്രോസ് ചെയ്യാൻ ഞാൻ സദാ ഇറുകെപ്പിടിച്ചിരുന്ന അയാളുടെ കുപ്പായത്തിന്റെ തുമ്പ് ചുറ്റും പരതി. ഉപേക്ഷിച്ചു വരുവാണല്ലോ, ഞാൻ പിന്നെയും നടന്നു.മാസങ്ങൾക്കപ്പുറം അയാളുടെ നാട്ടിലൂടെ ബസിൽ...

നാല് കവിതകള്‍

സുജിത്ത് സുരേന്ദ്രൻവാടകവീട്പ്രണയംകൊണ്ടു മുറിവേറ്റവൻ കവിതകൊണ്ടു മെനഞ്ഞുണ്ടാക്കിയ വാടകവീട്ടിലായിരുന്നു..മരണമെന്ന വീട്ടുടമസ്ഥൻ ഇറക്കിവിടും വരെ.!കൂട്ടുകാരൻഞാൻ നടന്നുവന്ന തീവഴികളിൽ തണലു ചാറിനിന്നൊരു മരമുണ്ടായിരിക്കും..ഹൃദയങ്ങൾകവിതയുടെ മരക്കൊമ്പിൽ തൂങ്ങി കിടന്നാടുന്നുണ്ട്. പ്രണയം കൊണ്ടു മുറിവേറ്റ ചില ഹൃദയങ്ങൾ..ആഴംകവിളിലേക്ക് കവിഞ്ഞൊഴുകിയ പുഴയുടെ ആഴമറിഞ്ഞത്നമ്മുടെ ഹൃദയങ്ങൾ രണ്ടുതീരങ്ങളായി മാറിയതിനു ശേഷമാണ്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

പതിനാറിൽ ഒരു പ്രണയം ഉണ്ടാവുക എന്നാൽ

കവിതജാബിർ നൗഷാദ് ചിത്രീകരണം മനുചെറുതാവുന്തോറും ഭംഗിയേറുന്ന, മെലിയും തോറും കൂർത്തിറങ്ങുന്ന, വഴി. സ്മരണ.വഴിയിലേക്ക് കുനിഞ്ഞു നിൽക്കുന്നൊരു ചെടി പാതയെ തൊടാനാകാതെ- യൊടുവിലൊരു പൂവിനെയടർത്തുന്നു.ഇലകളുടെ ശബ്ദത്തിൽ നിന്നും കാറ്റിന്റേതിനെ വേർതിരിച്ചെടുക്കുന്ന തിരക്കിൽ പൂവൊരു ഓർമയിലേക്കുരുണ്ടു.പതിനാറിലും പതിനഞ്ചിലും ആടിനിൽക്കുന്ന ഒരാണും പെണ്ണും വഴിയുടെ പെരുപ്പത്തിൽ നിന്നും ഞെരുക്കത്തിലേക്ക് നടന്നു പോയി.ഒറ്റയാളിലേക്ക് ചുരുങ്ങിയ പാതയിൽ വെച്ചവൾ അവന്റെ ചുണ്ടിനു കീഴിൽ ചുംബിച്ചു.ഇലയിൽ നിന്നും കഴുത്തിലേക്കടർന്നു വീണ പച്ചുറുമ്പവളുടെ വേർപ്പിൽ കടിച്ചുതൂങ്ങി.തുള്ളിയാവാൻ കൊതിച്ചു നിൽക്കുന്ന...

സ്വതന്ത്ര ചിന്തകൾ

ഷിബു കൃഷ്ണൻ സൈരന്ധ്രി അരുവിക്കരഇടവേളയിൽ വിശ്രമം മുറിഞ്ഞ നിമിഷങ്ങൾ, അശാന്തതയുടെ ആത്മ- സ്പന്ദനങ്ങൾ ഞെരിഞ്ഞമരുന്നയീ വിങ്ങലുകൾക്കിടയിലും എന്നെ ഒരിക്കലും പിരിയാത്ത ഓർമ്മകൾ ഉടഞ്ഞു വീണ മനസ്സിലെന്നും പിടയ്ക്കുന്ന ഹൃദയവുമായി അട്ടഹസിക്കുന്നു, എപ്പോഴും കാലമാം ബന്ധനങ്ങളിൽ, ഉഴറുന്നു എന്റെ ജീവൻ.നിദ്ര വിണ്ടു കീറിയ യാമങ്ങളിൽ വേദന തിന്നുന്ന മോഹങ്ങൾ അശാന്തമായ തീരങ്ങളിൽ വിശ്രമിക്കുവാൻ...
spot_imgspot_img