Homeകവിതകൾ

കവിതകൾ

മരുഭൂ മഴ

കവിത അനീഷ പിബാൽക്കണിയിൽ നിന്ന് മഴ കാണുന്നുണ്ട് ഫ്ളാറ്റിലെ കുട്ടി. മഴയെ കട്ടോണ്ടു പോകാൻ നെഞ്ചിടിച്ചു പതുങ്ങുന്നുണ്ട്, താഴെ കോൺക്രീറ്റു വൃത്തികൾക്കിടയിൽ ഒളിച്ചു വളർന്ന പേരറിയാച്ചെടി..അകത്ത് മുഷിഞ്ഞുറങ്ങുന്നു.. മരത്തിലേക്കും മനുഷ്യരിലേക്കുമുള്ള മഴപ്പെയ്ത്തുകളിൽ നിന്ന് മനസ്സടർത്തിയെടുത്ത രണ്ടു പേർ..ബാൽക്കണിയിൽ വെയില് തൊട്ടു നോക്കുന്നുണ്ടിപ്പോൾ കുട്ടി..മഴയെ കട്ടോണ്ടു പോയിക്കാണും മരുഭൂമിച്ചെടി......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp :...

ഉടമസ്ഥർ

ഇഖ്ബാൽ ദുറാനിപ്രണയത്തിന്റെ ഒറ്റമുറി വീട് സ്വന്തമായിരുന്നില്ല.വാടക കുടിശ്ശിക കുറിച്ചിട്ട മതിലുകൾ.ഇറക്കി വിടുമ്പോഴേക്കും വിരഹത്തിന്റെ വീട് സ്വന്തമാക്കി ഉടമസ്ഥരാകുന്നു ഹൃദയങ്ങളെപ്പോഴും !ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in 

തിരുമുറിവുകളുടെ ഭാഷ

മറിയംഅടുക്കള ഒരു തിരുഹൃദയമാണ്, അവൾ അതിലെ ഉണങ്ങാത്ത മുറിവുംതിളച്ചുതൂവുന്ന കഞ്ഞിക്കലത്തിൽ പിടഞ്ഞുമരിക്കുന്നുണ്ട് കണ്ണീർത്തുള്ളിതേച്ചുമിനുക്കിയ പാത്രത്തിന്റെ നടുവിൽ വറുത്തുവച്ചിട്ടുണ്ട് ഒരു സ്വപ്നമൽസ്യംപടിവാതിൽക്കൽ എത്തിനോക്കി പമ്മിനിൽപ്പുണ്ട് ഒരു തേങ്ങൽചിരവയിലിരുന്ന് ആർത്തുപെയ്യുന്നു പണ്ടെന്നോ പഠിച്ച ഗുണനപ്പട്ടികകൾഅതിരാവിലെ അടിച്ചുവാരിക്കളഞ്ഞത് അരയാതെകിടന്ന ചില ഉൾവിളികളാണ്തൊടിവക്കിലെ കിണറ്റിൻകരയിൽനിന്നും നനഞ്ഞിറങ്ങിവന്നത്...

കണ്ണെഴുത്ത്

മൃദുല എംഎല്ലാ ദിവസവും കണ്ണെഴുതുമ്പോൾ ഞാൻ നിന്നെയൊർക്കും... കണ്ണാടിയിലെ വെയിൽത്തുണ്ടിനപ്പുറം നീ കണ്ണോർക്കുന്നതെനിക്ക് കാണാം... മിഴിക്കോണിൽ നീ പറഞ്ഞ കൽക്കണ്ടക്കാട് തിരഞ്ഞു പോകും. വിഷാദത്തിന്റെ തവിട്ടു നിറത്തിലേക്കു പിന്നെയും കടും കറുപ്പ് ചേർത്ത് തിളക്കിയെടുക്കും...സ്നേഹത്തിന്റെ മണൽപേപ്പർ ചേർത്ത്...

കടലേ കടലേ കടലമ്മേ

കവിതഅജേഷ്.പിഭൂമി നെറുകെ പിളർന്നതിൽ ചിതറിപ്പോയ ചെറു പച്ചപ്പുകളെ ചുറ്റി കടലൊഴുകുന്നുണ്ട് ശാന്തമായി.വെയിലേറ്റ് നാണിച്ചു പോയ കരയെ തൊടാൻ കടൽ ധൃതികൂട്ടും ഉപ്പു ചുവയ്ക്കുന്ന ചുംബനം കൊണ്ട് കരയെ നനയ്ക്കും.മണലിലെഴുതിയ കടലമ്മയെന്ന വാക്കിനെ മുറിച്ച് ഏലേലം താളത്തിൽ വല നെയ്ത സ്വപ്നങ്ങൾ വഞ്ചിയിലേറി കടലിലേക്കിറങ്ങും.ചെറുചൂടുള്ള ചോറ് എരിവു തിങ്ങിയ മീൻ കടലിന്റെ ദാനങ്ങൾ കൊണ്ട് വിശപ്പിനെ...

നീ മരിച്ചുപോയെന്നറിയുമ്പോൾ

കവിത ഹരിത എച്ച് ദാസ്പരിചിതമായ വഴികൾ പതിവില്ലാതെ നീണ്ടുതുടങ്ങും മുന്നോട്ട് നടക്കും തോറും കാലുകൾ ഉറച്ചുവയ്ക്കാനാവാത്ത വിധം പാളി പാളി വീണുകൊണ്ടിരിക്കും അത്രയും പ്രിയപ്പെട്ട...അത്രയും... ചുണ്ടുകൾ വിറകൊള്ളും ഇന്നലെ വരെ വർത്താനങ്ങളാൽ മൂടിയ വീട് തണുത്തുറഞ്ഞു നിശബ്ദതയിലാഴും മടിച്ചു മടിച്ചു കടന്നു വരുന്ന അരണ്ടവെളിച്ചം സംശയത്തോടെ എത്തിനോക്കി ആരോടെന്നില്ലാതെ പറയും ഇവിടം...

‘ബെസ്റ്റ് ടൈമി’ൽ രണ്ടു പേർ

കവിത നിസാം കിഴിശ്ശേരി  കൊന്ത്രമ്പല്ലുകളെ മുട്ടി നടക്കാൻ പറ്റാതായിരിക്കുന്നു ആ നാട്.ചുമ്മാതല്ല, കൊന്ത്രമ്പല്ലനൊരു കാമുകൻ റോഡരികെ നിർത്തിയ ബൈക്കിൻ്റെ കണ്ണാടിയിൽ നോക്കി *കണ്ണാടിയിലെ വസ്തുക്കൾ ദൃശ്യമാകുന്നതിനേക്കാൾ അടുത്താണ് എന്ന് വായിക്കുക പോലും ചെയ്ത്, മനോഹരീ.. എൻ്റെ ഉന്തമ്പല്ലീ.. എന്ന് കൊന്ത്രമ്പല്ലുകാരിയായ കാമുകിയെ ഓർത്ത് ഓർത്ത് പാടുന്നത്.ഇതേ സമയം...

ജാതി

കവിത ലിജിന കടുമേനി പള്ളിക്കൂടത്തിൽ പോകും വഴിയേ കേട്ട് ഞാൻ ഓയ് ചെറുമിയേ..ഓയ് ചെറുമി.. ഒളിമങ്ങി ചിരി നൽകി മെല്ലെ നടക്കവേ കാവിലെ ഉത്സവ പിരിവ് കണ്ടു ആരോ പറയണ കേട്ട് തിരിഞ്ഞു ഞാൻഅത് രാമന്റെ കുടി അത് വേണ്ട നമ്പ്യാരെ വീടത നേരെ...

വിനിമയവും മൂന്ന് കവിതകളും

കവിതടി. പി. വിനോദ്1. പറയുന്നു“കിതക്കുന്നല്ലോ? നടക്കുകയാണോ?”“അല്ല, നിന്റെ ശബ്ദത്തിൽ നിന്ന് ശ്വാസമെടുക്കുകയാണ്, കിട്ടാവുന്ന സമയത്തിനുള്ളിൽ പറ്റാവുന്നത്ര വേഗത്തിൽ.”2. തോന്നുന്നുഒരു ജലകണത്തിന് മരത്തിനുള്ളിലേക്ക് പോകാമെന്ന് തോന്നുന്ന മട്ടിൽ, ഒരു പുഴ തനിക്ക് കുറുകെ സഞ്ചാരങ്ങളെ വിട്ടുകൊടുക്കുന്ന വിധത്തിൽ, മനുഷ്യർക്കും എനിക്കുമിടയിൽ വേരുകളോ പാലങ്ങളോ ഉള്ളതിന്റെ സങ്കീർണ്ണമായ അത്ഭുതം3. ചോദിക്കുന്നുഏകാന്തത ഒരു ചോദ്യമാണെങ്കിലല്ലേ അതിനൊരു ഉത്തരം കണ്ടെത്തേണ്ടതുള്ളൂ?...https://www.youtube.com/watch?v=YJNAL4fiNjgടി.പി.വിനോദ് കവി. ഗവേഷകന്‍. ബംഗളൂരുവിലെ...

കണ്ണും നാവും

വിദ്യപൂവഞ്ചേരിശബ്ദിക്കാനറിയാത്തവരുടെ ദേശത്തു വന്ന് ശബ്ദമില്ലാതായിപ്പോയതാണ്. ഇണചേരാനാഗ്രഹിക്കുന്ന വാക്കുകളെ വന്ധ്യംകരണം ചെയ്ത് കല്ലെറിയരുത്.ചലിക്കാനറിയാത്തവരുടെ തൂക്കുപാലത്തിൽ കയറി നിശ്ചലമായിപ്പോയതാണ്. ചോരവറ്റിയ കൈകാലുകളറുത്തു വിൽപ്പനക്ക് വെക്കരുത്.കാഴ്ചയില്ലാത്തവരുടെ ആകാശത്തിലെത്തിയപ്പോൾ ക്ഷമത വറ്റി തട്ടിത്തടഞ്ഞതാണ്. വ്യാപിക്കാൻ തുടങ്ങുന്ന സ്വപ്നങ്ങളെ ശസ്ത്രക്രിയ ചെയ്ത് ഊന്നുവടി കൊടുക്കരുത്.പുഷ്പിക്കാനറിയാത്തവരുടെ പൂന്തോട്ടത്തിൽ അതിഥിയായി എത്തിയതാണ്. ഇരുട്ടിലൂടെ നുഴഞ്ഞുവന്ന് മൊട്ടിടുന്ന വസന്തത്തിന് വേലികെട്ടരുത്.ഹൃദയമില്ലാത്തവരുടെ കളിക്കളത്തിൽ കളിമറന്ന് ഒരുമാത്ര പകച്ചു നിന്നതാണ്. തോറ്റതാണെന്നു കരുതി കിതപ്പു മാറാത്ത ലോകത്തെ കീഴ്മേൽ മറിക്കരുത്.
spot_imgspot_img