Homeകവിതകൾ

കവിതകൾ

കിണർ

കവിത അഭിരാമി എസ് ആർകൊട്ടമ്പൊലേന് കെണറ് കുത്താരുന്ന് വല്ല്യമ്മച്ചീടെ  പെണ്ണുചോയ്പ്പിന് തലേന്ന് പെലേൻ കെണറിടിഞ്ഞ് ചത്ത്ചത്തതല്ല, വല്ല്യമ്മച്ചീടപ്പൻ കൊന്ന് താത്തിയതാന്നും പറയുന്നൊണ്ട്എന്നതാന്നേലും  പെണ്ണ് ചോയ്പ്പിനാള് കൂടുമ്മൊമ്പ്  അമ്മച്ചി പണി പറ്റിച്ച് മൂപ്പത്തി വീട് വിട്ടെറങ്ങികൊട്ടമ്പെലേന്റെ കൂരേല് കേറി പൊറുതി തൊടങ്ങി പെലേന്റോട പൊറുത്തോരെന്നുമ്പറഞ്ഞ് വല്ല്യമ്മച്ചീനേം വീട്ടരേം അകന്ന ശേഷക്കാരേമ്പോലും പള്ളീന്ന് പൊറത്താക്കിതറവാട്ട്...

സമാധാനം

കവിത യഹിയാ മുഹമ്മദ്I നിന്നെ ഓർക്കുമ്പോഴെല്ലാം ഞാനൊരു ചക്കപ്പഴമാവുംഎവിടെന്നില്ലാതെ ഒരു കൂട്ടം തേനീച്ചകൾ പറന്നു വരും...!ചില മുരളലുകൾ മാത്രം ബാക്കിയാവുംചക്കപ്പഴം ഞെട്ടറ്റു വീഴുംIIനിന്നെ പ്രണയിക്കുമ്പോഴേക്കും ഒരു പുഴ ദിശമാറി ഒഴുകുംതാന്തോന്നിയായ പുഴ എവിടെയെന്നില്ലാതെയലഞ്ഞ് പ്രളയമാവുംകടന്നുകയറും, കെട്ടിപ്പുണരും, മുത്തം വെയ്ക്കും, പിച്ചിച്ചീന്തും കൂടെക്കൂട്ടുംഒടുക്കം പുഴ ഉൾവലിയും നീയും ഞാനും...

ദൈവമിപ്പോള്‍ സ്വര്‍ഗ്ഗത്തിലില്ല

അനിൽ കുര്യാത്തിചോളം വിതച്ച വയലേലകളില്‍ നിന്നും ഗോതമ്പ് വിളവെടുക്കുന്നവരോടവർ ചോദിച്ചു "എന്റെ നാവിൽ പൂട്ടാന്‍ വിലങ്ങുണ്ടോ"രജസ്വലയല്ലാത്ത അവളുടെ കന്യാചര്‍മ്മം പിളർത്തിയൊഴുക്കിയ പ്രാണന്റെ കണ്ണുനീരിന് ആർത്തവ ചുവപ്പില്ലായിരുന്നുസ്വര്‍ഗ്ഗം തേടുന്ന ചെന്നായ്ക്കളോടൊരുവൾ അക്ഷര ഭിക്ഷയാചിച്ചു അവര്‍ ദൈവത്തെ ചൂണ്ടിക്കാട്ടി അവളുടെ നാവരിഞ്ഞുവിശുദ്ധ ഗ്രന്ഥങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു മുലകളറുത്തെറിഞ്ഞു ദൈവമപ്പോള്‍...

ഭൂമിയുടെ വിത്ത്

കവിതകുഴൂർ വിത്സൺഅതിരാവിലെ ഭൂമിയുടെ വിത്തുകൾ ശേഖരിക്കാൻ പുറപ്പെട്ടു തിരിച്ച് പറക്കും വഴി ചിലത് പുരമുകളിൽ വീണു ചിലത് മലമുകളിൽ വീണു മറ്റ് ചിലത് വയലുകളിൽ ഭൂമിയുടെ വിത്തുകൾ മണ്ണിലും കണ്ണിലും വിണ്ണിലും മുളയ്ക്കാൻ...

സഖീ നിന്നെയും കാത്ത്

കവിതവർഷ എ.പിനിന്റെ കണ്ണിലെ പ്രണയത്തിന്റെ തീക്ഷ്ണത കെട്ടുപോയിരിക്കുന്നു സഖി... നിന്റെ മുഖത്തെ മധുരപുഞ്ചിരിയിൽ മങ്ങലേറ്റിരിക്കുന്നു നിന്റെ പൈങ്കിളി കിന്നാരങ്ങൾ എന്നിൽ നിന്നും ഓടിയൊളിച്ചിരിക്കുന്നു നിന്റെ പരിഭവ കണ്ണുനീർത്തുള്ളികൾ എന്റെ കണ്ണുകളുടെ കാണാമറയത്തേക്കു- പോയ്മറഞ്ഞിരിക്കുന്നു നിന്റെ വിരഹം എന്നെ വലിഞ്ഞുമുറുകും...

ട്രോൾ കവിതകൾ (ഭാഗം : 4)

കവിത വിമീഷ് മണിയൂർതലക്കെട്ടിനെക്കുറിച്ച്ഈ കവിതയുടെ തലക്കെട്ടിനെക്കുറിച്ചാണ് ഈ കവിത. നിങ്ങൾ കാണാത്തതുപോലെ ഞാനും ഇതിൻ്റെ തലക്കെട്ട് കാണുന്നില്ല. കാരണം ഈ കവിതയുടെ തലക്കെട്ട് നാല് ഒച്ചകളാണ്. ഒച്ചകൾ അക്ഷരങ്ങളെ പോലെ അടങ്ങിയൊതുങ്ങി ഒരിടത്തിരിക്കാത്തതു കൊണ്ട് എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. തൽക്കാലം...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

കസേര

കവിത ജസ്റ്റിൻ പി ജയിംസ്കസേരകൾ കാതലുള്ള കഥകളുടെ കന്മദ ശേഷിപ്പുകളാണ്!കിനാക്കൾ കാടുകയറും കാലം. പാതിരാക്കും പാതിവെളുപ്പിനും മുറിവിട്ടിറങ്ങും. മൂത്രമൊഴിക്കാൻ. ഇരുട്ടിന്റെ കുട്ടിത്തത്തെ തെല്ലും തല്ലാതെ. രാത്രിക്ക് എന്നും ബാല്യമാണ്!നിലാവില്ലാത്ത പല രാത്രികളിലും പടിഞ്ഞാറേ വാരത്തിൽ ഇരുണ്ടൊരു ചന്ദ്രപ്രഭ കാണാം.കയറുപൊട്ടിയ ജിജ്ഞാസയിൽ ഒരിക്കൽ കയറിച്ചെന്നു.ചിണുങ്ങി ചിരിക്കുന്ന ചിതലെടുത്തൊരു മരക്കസേര.കാലൊന്നില്ലെങ്കിലും തണ്ടെല്ലിന് നല്ല ബലം. ഒപ്പം ചുമരിന്റെ കരുണയും.അവിടിരുന്നുറങ്ങി.തെരുവ് തെണ്ടിയ വെയിൽച്ചീളുകൾ. പൊള്ളിപ്പടർന്ന പിഞ്ചുകാൽ. നെല്ല് കുത്തിക്കോരിയ യൗവ്വനം. കപ്പയും കാന്താരിയും പരിഹരിച്ച പട്ടിണിസമരങ്ങൾ. മക്കളാറെണ്ണത്തിന്റെ പ്രാരാബ്ധം. 'പറമ്പിലെ പുല്ലു...

ലൗ

കവിതസുകുമാരൻ ചാലിഗദ്ധഅക്ഷരമാലയിലെ ഏകദേശം അക്ഷരങ്ങളെ എന്റെ പേരിനൊപ്പം ചേർത്തെഴുതിയിട്ട് ബെഞ്ചില് മേശയില് മതിലില് കൈയ്യില് നെഞ്ചില് റോഡില് ബുക്കില് ലൗ വരച്ചത് സുരേഷും അജിത്തും കണ്ടു ശാരദയും രശ്മിയും ചിരിച്ചു കവിത മുഖം വീർപ്പിച്ചു ശില്പ ചീത്ത പറഞ്ഞു വിനീതയ്ക്ക് നാണം വന്നു.ആശ വെച്ച ആശയ്ക്ക് ഇപ്പോഴുമുണ്ട് ലൗ ...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

രണ്ടുവര

കവിത കെ.ഷിജിൻരണ്ടുവര കോപ്പിയിൽ എഴുതി ശീലിച്ചതുകൊണ്ടാവണം, നിൽക്കക്കള്ളിയില്ലാതായപ്പോൾ, മഷിതീർന്ന വിമ്മിഷ്ടത്തിൽ അമർത്തിയെഴുതി പുറത്തായിപ്പോയ അക്ഷരങ്ങളെപ്പോലെ പകച്ചുനിന്നത്...വരിനിരയൊപ്പിച്ചൊരു ഭാഷ കൊഞ്ഞച്ചല്ലാതെ പറയാനാവാഞ്ഞതിന്റെ കുറ്റബോധത്തിൽ തല കുമ്പിട്ടപ്പോഴൊക്കെയും, വരയിലൊതുങ്ങിയൊരുക്കിയവരുടെ ഭാഷ, ചെവിയിൽ ചിരിക്കനലായി ഒഴുകിപ്പരന്നത്...സ്വാഭാവികമായ വേഗം പോലും രണ്ടുവരയെഴുത്ത് കവരുമെന്ന് വെറുതേ നിനച്ചതേയുള്ളൂ, ഒച്ചിന്റെ രാജകല്പനകൾരണ്ട രാജ്യം കവർന്ന് വനവാസത്തെ വിധിച്ചു തന്നിരുന്നു...രണ്ടുവരകോപ്പിയുടെ ഓർമയിലാണ് രണ്ടുവരപ്പാളത്തിൽ മലർന്നു കിടന്നത്, അപ്പോഴും മുകളിലും താഴെയും അക്ഷരങ്ങൾ പുറത്തായിരുന്നു...അവ പിറ്റേന്ന് പെട്ടെന്ന് തിരണ്ടുപോയവളുടെ ജാള്യത്തോടെ വെറുങ്ങലിച്ചു നിന്നു; അന്നേരം അപ്പുറത്തെ സ്കൂളിൽ ആഗസ്ത് പതിനഞ്ച് പായസം വെച്ച് കളിക്കുകയായിരുന്നു......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...
spot_imgspot_img