Homeകവിതകൾ
കവിതകൾ
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
സ്നേഹിതയ്ക്ക്
കവിത
പ്രശാന്ത് പി.എസ്
ആ കണ്ണീർ ഗോളങ്ങളിൽ
ഒരു സമുദ്രം തേടിക്കൊണ്ട്
ഇരുണ്ട റെയിൽവേ പ്ലാറ്റ്ഫോമിനപ്പുറത്തെ
നിൻ്റെ കാഴ്ച്ച
എനിക്കുള്ളിലെ മത്സ്യത്തെ
പിടിച്ചെടുക്കുന്നു.
ഉടഞ്ഞ പാത്രത്തിലിപ്പോൾ
ശൂന്യത മാത്രമാണ്.
ഏറ്റുപറച്ചിലിൻ്റെ താരാട്ടിനൊടുവിൽ
ഓർമ്മകളുടെ പട്ടിണിമരണത്തിന് സാക്ഷിയായ്
തീവണ്ടി നീങ്ങുന്നുവെങ്കിലും
ചുവന്ന ചവറ്റുകൊട്ടയ്ക്ക് പിറകിൽ
കാറ്റാടിമരത്തിൻ്റെ കത്തി വികൃതമായ
കഷണം പോലെ
സ്വയം മങ്ങിമറയുന്ന
നിന്നെയെനിക്ക് കാണാം.
നിഗൂഢമായൊരു സ്മാരകശിലയായ്
സ്വയം...
അവൾ
കവിത
സുനിബാറിൻ്റെ
ഇരുണ്ട
വെളിച്ചത്തിൽ
ഒറ്റക്കിരിക്കുന്ന
ഒരുവനെ
തിരഞ്ഞപ്പോഴാണ്
കണ്ണുകളയാളിൽ
ഉടക്കിയത്.
ഒരേ ബ്രാൻഡിൻ്റെ
സൗഹൃദക്കുമിളകൾ
ഞങ്ങൾക്കിടയിൽ
അതിർത്തികളെ
പൊട്ടിച്ചു കളഞ്ഞു
അയാൾ
പറഞ്ഞുതുടങ്ങി
ഞങ്ങൾ
പ്രണയത്തിലാണ്
ഓരോരാത്രിയിലും
അവളുടെ
ഉടലിൻ്റെമണം
ഓരോ
പുരുഷൻ്റെയാണെന്ന്
അവളെന്നോട്പറയും.
എങ്കിലും
ഞങ്ങൾ
പ്രണയിച്ചുകൊണ്ടേയിരുന്നു.
ചുമന്നചുണ്ടുള്ളവളെ
ഒരിക്കലുമെനിക്ക്
ചുംബിക്കണമെന്ന്
തോന്നിയിട്ടില്ല
ഉമ്മകൾ
പ്രണയത്തിൻ്റെ
അടയാളമെന്ന്
ഞങ്ങളെവിടെയും
വായിച്ചിരുന്നില്ല.
ഉടലുതൊടാതെ
ഉള്ളറിഞ്ഞപ്പോൾ
ഒരു ദിവസം
അവൾ പറഞ്ഞു
ഉടലാണ്
വില്പനക്ക്
കടലുകടന്ന്
ചന്തയിൽചെല്ലണം
ഇനിയില്ലെന്നുറപ്പിച്ച്
തിരിച്ചുവരണം.
മറന്നുപോയ
ജീവിതങ്ങളെ
വിളക്കിച്ചേർക്കണം
സ്വയമറ്റുപോയ
ചങ്ങലയാണെങ്കിലും.
ഞങ്ങളിപ്പോൾ
കാത്തിരിപ്പിലാണ്
ഉടലുതിന്നാത്ത
പ്രണയത്തിൻ്റെ
മധുനുകരാൻ.
വേച്ചു വേച്ച്
പടികളിറങ്ങുന്ന
അയാളുടെ
കണ്ണിൽ
പ്രണയമുണ്ടായിരുന്നു
ഒരിക്കലും
മരിക്കാതിരിക്കാൻ.
...
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.inആത്മ ഓൺലൈനിൽ...
ചെമന്ന പൂക്കൾ
സ്മിത ഒറ്റക്കൽചില പൂക്കൾ
അങ്ങനെയാണ്.ചോന്ന് ചോന്ന്
തിളങ്ങി
തീക്കനൽ
പോലെ ജ്വലിക്കുന്ന
മുരിക്ക്.ഒരു പക്ഷേ
പണ്ടെങ്ങോ
ചിതയുടെ
കാവൽ നിന്നിരിക്കാം.തീവിഴുങ്ങി പക്ഷി
കൂടുകൂട്ടാൻ
തേടിനടന്ന
ചില്ലകളാകാം.അന്തിച്ചോപ്പ് വാരിക്കുടിച്ച്
വെറുതെ ചിരിച്ചതാകാം.ഒരു പക്ഷേ ഉള്ളിലെ
കിതപ്പെല്ലാം ഉറഞ്ഞ
ശിലാ തൈലം
വേരിലൂടെ
തീയായ്
പടർന്ന്
ശിഖരങ്ങളിലെ
സുന്ദര പുഷ്പങ്ങളായി
വിടർന്നടർന്നതുമാകാം.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
നിരാശനെന്ന നിലയിൽ,ഒരു യുവാവിന്റെ വൈകുന്നേരം
കവിത
അക്ഷയ്. പി. പിഒറ്റയാനെന്നോ മറ്റോ പേരുള്ള
ലോഡ്ജിന്റെ മദ്ധ്യത്തിലാരോ പണിഞ്ഞിട്ട മുറി.അതിനകത്തിരുന്നൊരാൾ,
കടലിന്റെ പശ്‌ചാത്തലത്തിൽ തിരകളെ തെറുത്തുകൂട്ടുന്നൊരാകാശ മണമുള്ള വൈകുന്നേരം.നിരാശയത്രയും, ഒറ്റയ്ക്കടിച്ചു
തീർത്തവനെന്ന നിലയിൽ
അയാളുടെ കാഴ്ച മാത്രം
കിറുങ്ങി വീഴുന്നു.ഇപ്പോൾ മുറിനിറയേ
മുറിവുകളുടെയോർമ്മ.
അതിന്റെ അതിരുകൾ,
വണ്ടികേറി മരിച്ച മുത്തശ്ശി
പാറിക്കളിക്കുന്ന ഭൂപടം.ആത്‍മഹത്യയ്ക്ക് തൊട്ടുമുൻപാരോ
കുറിച്ചിട്ട...
കളവും ജീവിതവും
സന്ധ്യ ഇ.ഒരു പക്ഷേ,
നീ പറഞ്ഞതു മുഴുവന്‍ കളവായ്‌ക്കോട്ടെ
പക്ഷേ ആ നിമിഷങ്ങളില്‍
ജീവിച്ചത്ര
ഈയായുസ്സു മുഴുവന്‍ ഞാന്‍ ജീവിച്ചിട്ടില്ലനിന്റെ വാക്കുകളാവുന്ന അമൃതുപോലെ
മറ്റൊന്നും ഞാന്‍ നുകര്‍ന്നിട്ടില്ല.ആ നിമിഷങ്ങളില്‍ വീണു മരിച്ചുപോകണേയെന്നു
മറ്റൊരിക്കലും ഞാനാഗ്രഹിച്ചിട്ടില്ല
ചില കളവുകളിലാണ് ജീവിതം
മുന്നോട്ടു പോകുന്നതെന്ന്
പ്രണയത്തെപ്പോലെ തീവ്രമായി
മറ്റൊന്നും പഠിപ്പിച്ചിട്ടില്ല.ചിത്രീകരണം:...
അവളുടെ മരണം ആത്മഹത്യയല്ല
കവിത
ഭൗമിനിഅവളുടെ മരണം
എത്ര പെട്ടെന്നായിരുന്നു!ഒരു കയറിന്റെ അറ്റത്തായി
ജീവനറ്റ ഉടൽ തൂങ്ങിയാടുന്നു.
കണ്ണുകളിലായി ഒരു കിനാവ്
തുറിച്ചുന്തി നിൽക്കുന്നു.തറയിലങ്ങിങ്ങായി
വിസർജ്ജ്യങ്ങൾ
പറ്റിപ്പിടിച്ചിരിക്കുന്നു.യൗവനയുക്തയായ
സ്ത്രീയുടെ മരണം
ചിന്തകളുടെ കാടുകൾ
താണ്ടുവാൻ നിങ്ങളെ
പ്രേരിപ്പിച്ചേക്കാം.സംശയത്തിന്റെ
കയറിൽ കുരുങ്ങി
നിങ്ങളും പലതവണ
ആത്മഹത്യ ചെയ്തേക്കാം.മരണത്തിന്റെ വേരുകൾ
ചിക്കിച്ചികയുന്ന വേളയിൽ
ഉടയാത്ത മാറിടം കണ്ട്
അദ്ഭുതപ്പെടരുത്.ഹൃദയം തുരക്കുമ്പോൾ
പ്രണയത്തിന്റെ തിരുമുറിവ്
ദൃശ്യമാകാത്തതിൽ
അല്പംപോലും
ദുഃഖിക്കുകയുമരുത്.തലച്ചോറ് കീറി
പരിശോധിക്കുമ്പോൾ
സ്വാർത്ഥ പ്രണയത്തിന്റെ
വെടിയുണ്ട...
പതിവുകള്‍
(കവിത)രാജേഷ് ചിത്തിരജനാലയ്ക്കുപ്പുറം ഒരു നദിയുണ്ട്
പതിവ് പോലെ അത് നിശ്ശബ്ദമൊഴുകുന്നു
ജനാലയ്ക്കിപ്പുറം മുറിയിലും നിശ്ശബ്ദത.ഫ്രിഡ്ജിന്റെ വാതിൽ
അടുക്കളറാക്കിന്റെ അടപ്പൂകൾ
കറിപ്പൊടിഭരണികൾ
നിർബന്ധിക്കുന്നത് കൊണ്ട് മാത്രം,
അതുകൊണ്ടു മാത്രം
അവയെല്ലാം അവളോട് മിണ്ടാൻ ശ്രമിക്കുന്നുഅവൾ ഒന്നും മിണ്ടാത്തതു കൊണ്ടാവണം
കറിപ്പാത്രത്തിൽ നിന്നും
ഏതോ ഗന്ധം
അവളുടെ മൂക്കിൽ ഉമ്മവെയ്ക്കാനൊരുങ്ങും,
അവളപ്പോഴും...
എയർ ഇന്ത്യ
കവിതകെ.ടി അനസ് മൊയ്‌തീൻ
മഹാനായ പന്തുകളിക്കാരൻ
സുൽഫിക്കർ അലി
മൈതാനത്തു നിന്നും അടിച്ചുയർത്തിയ പന്ത്
പൊട്ടിയ കണ്ണാൽ
ഒരു എയർ ഇന്ത്യ കണ്ട്
നിലവിളിച്ച്
എന്റെ ഗോൾ വലക്കകത്ത് വന്ന്
പുതച്ചുമൂടിക്കവെ,
മഹാനായ പന്തുകളിക്കാരൻ സുൽഫിക്കർ അലി
കോർണറിൽ മുട്ടിലിരുന്ന്
അതിന്റെ പേടിയാഘോഷിക്കുന്നു.വിസിലൂതിപ്പറക്കും ലെഫ്രി
വാറ്റുകാരൻ ദിവ്യൻ.
വൈകി വൈകി
വാങ്ക് പെനയുന്നു.
ചുറ്റിയ...
കാമജലധി
കവിതവിജയരാജമല്ലികആ നാദമാധുരി
കേൾക്കെ ഞാനൊരു
സ്വപ്ന വസന്തമായി
വിടരുമായിരുന്നുഎന്റെ നദാല കർണപുടങ്ങൾ
രാഗദ്യുതിപോൽ
ത്രസ്സിക്കുമായിരുന്നുകാമജലധിയിലെത്ര
അനുരക്ത ജലദയായ് ജ്വലിച്ചുമിന്നുമായിരുന്നു
പിന്നെ ഒരു രതിമഴയായ്
പൊഴിയുമായിരുന്നുകൊതിപൂണ്ടൊരുനാൾ
കാണാൻ വെമ്പി
നേരിൽ കണ്ടു
അനന്തരം നദാലം മാനസംഎങ്കിലും ആ നാദമെന്റെ
പ്രണയാംഗുലികളെ
ഇന്നും ഉണർത്തുന്നു
വിവശയാക്കുന്നു!*Auralism is a sexual fetish...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ...
ഉള്ളുറവയ്‌ക്കൊരു വാക്ക്
കവിത
ഡോ. രാജേഷ് മോൻജിമുഖം പൂഴ്ത്തിയത്
തലയൊളിപ്പിക്കാനല്ല;
ആനത്തലയിളക്കാൻ പോന്ന
ഒരാശയം പെറുക്കാനാണ്.തീയുണ്ടകൾ വാരിക്കോരി
നിറയ്ക്കണമെന്നില്ല
ഒരൊറ്റ വാക്കുമതി
ചിന്നിച്ചിതറാൻ.
ഒരൊറ്റ വാക്കുമതി
അടിയിടിയാൻ..മദിച്ച കൊമ്പനേയും
കുതിച്ച വമ്പനേയും
തളയ്ക്കാൻ വമ്പുള്ള
ഒരെലുമ്പൻ മതി.ചങ്ങലയിടയിട്ട് വലത്തു
തിരിഞ്ഞ്, പിന്നെയിടം വെട്ടി മറിഞ്ഞ്
കൺമിന്നും വേഗത്തിലടിമാറി -
ത്തിരിഞ്ഞൊന്നു
നിവരുമ്പോഴേക്കവനമരും
മണ്ണിൽ കൊമ്പ് കുത്തും,
ചെയ്ത തെറ്റുകളെല്ലാം
ഒലിച്ചിറങ്ങി...


