Homeകവിതകൾ

കവിതകൾ

പണ്ടത്തെ പ്രേമം

കവിതഅഞ്ജു ഫ്രാൻസിസ്പുഷ്പിക്കാത്ത പണ്ടത്തെ പ്രേമം പാകമാകാത്ത ചെരുപ്പുപോലെയാകാം...ചിലപ്പോ ചെറുതാകാം.. പാദങ്ങളെ ഇറുക്കി, തൊടുന്നിടമൊക്കെ മുറിച്ച് ഓരോ കാലടിയിലും പാകമല്ലെന്ന് നോവിപ്പിച്ച് ഓർമ്മിപ്പിച്ച്, 'ഒന്ന് പുറത്തു കടന്നാൽ മതിയെന്ന്' കൊതിപ്പിച്ചങ്ങനെ..വലുതുമാകാം.. നടവഴിയിൽ തട്ടി വീഴിച്ച് നടക്കുമ്പോൾ പടേ പടേന്ന് അസ്വസ്ഥതപ്പെടുത്തി നമ്മുടേതല്ലാത്ത ശൂന്യത നിറച്ചങ്ങനെ.പാകമാവാത്ത ചെരുപ്പിൽ നിന്ന് പറ്റുന്നതും വേഗം പുറത്തു കടക്കണം.. അതില്ലാത്തതിന്റെ മുറിവും സുഖവും അറിയണം..ചെരുപ്പിൽ ആണിയെന്നോ മണമെന്നോ തേഞ്ഞതെന്നോ നിങ്ങൾക്ക് പറഞ്ഞു പരത്താംഅല്ലാത്തതാണ് നല്ലത്.ആ ചെരുപ്പിന് പാകമുള്ളൊരു കാൽ വരുമായിരിക്കാം.. വരട്ടെ.. മഴക്കാലത്തവർ കീ...

മഴ മണമുള്ള വീട്

കവിതഅജേഷ് പിമഴയത്ത് ആകാശം കണ്ടു കിടന്നിരുന്ന ഒരു വീടുണ്ടായിരുന്നു ഞങ്ങൾക്ക്.ഓലപ്പഴുതിലൂടെ മിന്നലുകൊണ്ട് വെള്ളത്തുള്ളികൾക്ക് ആകാശം പതിയെ അകത്തേക്ക് വഴി കാണിക്കുന്ന വീട്.തണുത്തുറഞ്ഞ നിലത്തേക്ക് മഴയെ കടത്തില്ലെന്ന് വാശി പിടിച്ച് അമ്മ പാത്രങ്ങളെടുത്തു മലർത്തിവെയ്ക്കും.അമ്മമ്മ കരിങ്കുട്ട്യേ പറക്കുട്ട്യേ.,,, എന്നു ദൈവങ്ങളെ വിളിക്കും,തലയിൽ കൈകൾ വെച്ച് വേനൽച്ചൂടിൽ പറയാതെ വന്ന മഴയെ പ്രാകും.മോന്തിയിലെ റാക്കിൻ്റെ മണം കൊണ്ട് മഴയുടെ കുളിരിനെ വരിഞ്ഞു കെട്ടി അച്ഛൻ മാത്രം കയറുകട്ടിലിൽ കിടന്നുറങ്ങും.രാവു വെളുക്കുമ്പോൾ ചാണകം തൂവിയ നിലത്ത് അമ്മയെ...

ട്രോൾ കവിതകൾ – ഭാഗം 31

വിമീഷ് മണിയൂർ കാക്കയും കാടും കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക...

പ്രകടമാക്കാത്ത സ്നേഹം

കവിതജാബിർ നൗഷാദ്എന്റെ നെഞ്ച് ജീവനോടെ കുഴിച്ചു മൂടപ്പെട്ട സ്നേഹിതരുടെ ഖബർസ്ഥാനാണ് ദിനം പ്രതി അവിടെ പുതിയ മീസാൻ കല്ലുകൾ മുളയ്ക്കുന്നു. അതിന്റെ ഭാരം താങ്ങാനാകാതെ ഞാൻ തളർന്നു വീഴുന്നു.എന്റെ ഹൃദയത്തിൽ നിലയ്ക്കാതെ മിടിച്ചു കൊണ്ടിരിക്കുന്ന പ്രാർത്ഥന അവസാനിക്കുമ്പോൾ അവരൊക്കെയും ഖബറിൽ നിന്നെണീറ്റു വരും. എനിക്ക് വേണ്ടി തിരികൾ കത്തിക്കും ദിക്റ് ചൊല്ലും.അങ്ങനെ ഞാൻ മണ്ണിലേക്കടിയുമ്പോൾ അവരുടെ ഉള്ളിൽ ഒളിച്ചിരുന്ന...

എയർ ഇന്ത്യ

കവിതകെ.ടി അനസ് മൊയ്‌തീൻ മഹാനായ പന്തുകളിക്കാരൻ സുൽഫിക്കർ അലി മൈതാനത്തു നിന്നും അടിച്ചുയർത്തിയ പന്ത് പൊട്ടിയ കണ്ണാൽ ഒരു എയർ ഇന്ത്യ കണ്ട് നിലവിളിച്ച് എന്റെ ഗോൾ വലക്കകത്ത് വന്ന് പുതച്ചുമൂടിക്കവെ, മഹാനായ പന്തുകളിക്കാരൻ സുൽഫിക്കർ അലി കോർണറിൽ മുട്ടിലിരുന്ന് അതിന്റെ പേടിയാഘോഷിക്കുന്നു.വിസിലൂതിപ്പറക്കും ലെഫ്രി വാറ്റുകാരൻ ദിവ്യൻ. വൈകി വൈകി വാങ്ക് പെനയുന്നു. ചുറ്റിയ...

ഇഞ്ചുറി ടൈം

കവിത ജിപ്സ പുതുപ്പണ൦അരക്ഷിതരായ ഞങ്ങളാൽ സുരക്ഷിതനാക്കപ്പെടുന്ന ദൈവമേ അവസരങ്ങളുടെ ധാരാളിത്തത്താൽ നിങ്ങളൊരു ദൈവം തന്നെയെന്ന് കരുതിപ്പോവുന്നു..അനാഥത്വത്തെ കൂട്ടിയിട്ട് കത്തിക്കുന്ന മുറ്റമുണ്ട് ഞങ്ങളുടെ വീടുകൾക്ക്.തോറ്റവരുടെ പർണശാലകൾക്ക്  തീ പിടിക്കുന്നു ഞങ്ങളത്യുച്ചത്തിൽ കരയുന്നു. തീവെളിച്ചത്തിലുടലിൽ പറ്റിയ  പോളിസ്റ്റർ ഉടുപ്പു പോലെ അപ്പോഴുമഴിയാത്ത ഞങ്ങളുടെ പൊള്ളുന്ന ഭക്തിയിൽ നിങ്ങളുടെ ആനന്ദം.പെൺകുട്ടിക്ക് തീ പിടിക്കും മുൻപ് ഇറങ്ങിയോടാവുന്നതേയുള്ളൂ.വഴിയിലെവിടെയോ കാൽ തടഞ്ഞ്  വീഴണമെന്നു...

രണ്ടു കവിതകള്‍

കെ എം ശ്രീലാല്‍ഉപ്പ്നിന്റെയും എന്റെയും ജീവിതം പോലെ പരപ്പാര്‍ന്ന കടലിന്റെ സ്വപ്‌നങ്ങള്‍ കുറുക്കി കുറുക്കി തുടങ്ങുമ്പോഴാണ് ഉപ്പിന്റെ രുചിയറിഞ്ഞതും എന്റെ ശരീരം പല വിപ്ലവങ്ങൾക്ക് സന്നദ്ധമായിത്തുടങ്ങിയതും. ................................................................വെള്ളം ചേര്‍ത്ത് കുഴച്ച് മയപ്പെടുത്തുമ്പോഴും മധുരം ചേര്‍ത്തെന്നെ ലഹരിപിടിപ്പിച്ചപ്പോഴും നിനക്കാവശ്യമായ പരുവത്തിലാക്കി മാറ്റിയെടുത്തപ്പോഴും എണ്ണയില്‍ മുക്കി കുളിപ്പിച്ച് കയറ്റുമ്പോഴും ഞാന്‍ അറിഞ്ഞിരുന്നതേയില്ല നിന്റെ രുചി ഭേദങ്ങളെ തൃപ്തിപ്പെടുത്താനാണ് ഞാനെന്ന്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835...

ട്രോൾ കവിതകൾ – ഭാഗം 17

വിമീഷ് മണിയൂർ കെട്ടിടംഒരു സ്ത്രീ വീടിന് കെട്ടിടം എന്ന് പേര് എഴുതി ഒട്ടിച്ചു. പിറ്റേന്ന് അവൾ നേരത്തെ എഴുന്നേറ്റില്ല. ഉണ്ടാക്കിയ ഒരു ഗ്ലാസ് ചായ തന്നത്താൻ കുടിച്ച് പത്രം വായിച്ച് നടക്കാൻ പോയി. ഉച്ചയ്ക്ക്...

പലായന (സു)വിശേഷങ്ങൾ

കവിത മുഹമ്മദ് ഉവൈസ് ടി.പിപെല്ലറ്റു തകർത്ത തലയോട്ടിക്കൂട്ടങ്ങൾ അടുക്കി വെച്ച് ഒരു ദേശാടനക്കിളി ചിറകടിച്ച് ചില്ല വിട്ടുയർന്നുഗ്രനേഡു വിളഞ്ഞ മണ്ണകങ്ങളിൽ നിന്ന് ആകാശം കണക്കെ, സർപ്രസ് മരങ്ങൾ വസന്തം പറഞ്ഞു: "പൂക്കൾ വിരിയുന്നത് അറുത്ത് കളയാം, പക്ഷേ വസന്തം വരുന്നത് തടയാനൊക്കില്ലല്ലോ."*തുളവീണ തോണിത്തുമ്പിലിരുന്ന് ചോര മായാത്ത ഒരു...

പ്ഫ

(കവിത)ബിജു ലക്ഷ്മണൻ ഇത്രയോ ദൂരമെന്ന് രണ്ടറ്റങ്ങളിൽ നിന്നും നെടു വീർപ്പിടുന്നു.ഇത്രയേ കാഴ്ച്ചയെന്ന് വെളിച്ചം കാടായ് നിഴലുകളിൽ ഒളിപ്പിക്കുന്നു.ഇത്രയേ ആഴമെന്ന് പുഴ ... ഇത്രത്തോളം കുറിയതെന്ന് ആറും.പച്ചയാറി വിളർത്ത കാട്ടിൽ നീറിയൊരാറായവൾ ഒഴുകി.അപ്പനൊര് പന്തി ചേട്ടനൊര് പന്തി അവസാന പന്തിയിൽ ഒരു വറ്റു മാത്രമായ നേരങ്ങൾ ഒറ്റ വാക്കായവൾ പുലർത്തി.കാടോളം കാട്ടുതീയിലെരിഞ്ഞ് പോറലേൽക്കാത്തിടങ്ങളിലൊരിടം തേടിയൊരടുപ്പു കൂട്ടി.അരി കപ്പ വേവ് വേറെ വേറെയൂറ്റണം ഇനിയും പന്തി ബാക്കിയുണ്ട്.ഓളൊരൊച്ച വച്ചു പ്ഫ....! ആറൊരു...
spot_imgspot_img