Homeകവിതകൾ

കവിതകൾ

ഇലകൾ എഴുതിയ മരം

നിഖിൽ തങ്കപ്പൻമരം വിളിക്കുമ്പോൾ കയറി വരുന്ന ഇലകളെപ്പോലെ അക്ഷരങ്ങൾ ഓരോന്നായി കയറിവന്ന് ഒരു കവിതയിലിരിക്കുന്നു. മരം പഴുത്തില കൊഴിക്കും പോലെ വയസ്സുചെന്ന അക്ഷരങ്ങളെ കവിത വെട്ടിക്കളയുന്നു. ഇലകൾ വന്നും പോയുമിരിക്കെ, മരം മരമായിത്തന്നെ നിൽക്കുന്നു. പഴം തിന്നാനാഗ്രഹിച്ചു തൈ നട്ട ഒരുവൻ മരത്തിനു വളമായി നിവർന്നു കിടക്കുന്നു..ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ചേര

കവിത അഭിരാമി എം സോമൻപുതുമഞ്ഞ് കാപ്പിമരങ്ങളോടിണ ചേരുന്ന പാതിരയ്‌ക്ക് ക്ലാരയുടെ മരണചിന്തകൾ ചീവീടുകൾക്കൊപ്പം ഒപ്പീസു പാടി. അവൾ കസേരവലിച്ച് മഞ്ഞയിൽ പുള്ളിയുള്ള നൈലോൺ സാരി ഫാനിൽ കുരുത്തു, മുറുകിയെന്നുറപ്പാക്കി."മുറുക്കം പോരല്ലോ കൊച്ചേ.. നോക്കിക്കേ ഒരു മഞ്ഞച്ചേര പോലെ!...

പടർന്നു പായുന്ന കനൽ

(കവിത)സുനിത ഗണേഷ്ഒരു തീക്കനൽ ആണ് ചില നേരം മനസ്സ്...നിനക്കറിയും എന്ന ഉറപ്പിൽ ഞാനുറച്ച് നിൽക്കുന്ന മണ്ണിലും ചില നേരം തീക്കട്ട ജ്വലിക്കാറുണ്ട്.കാലു പൊള്ളുമ്പോൾ നീയെന്ന ഉറപ്പ് എൻ്റെയുള്ളിൽ നിന്നും പൊള്ളിയടരുമോയെന്ന ഭയം! അവിടെ നിന്നും തത്ക്ഷണം ഓടിമാറും...ഉള്ളുറപ്പിനായി കാലു തണുപ്പിക്കാൻ ഇത്തിരി തണലോ, വെള്ളമോ ഉള്ളിടത്തേക്ക്...പക്ഷേ, വഴിയാകെ കനല് പടരുന്നു. നീയെന്ന ഉറപ്പ്! ഉള്ളൂ പൊള്ളിയടരുന്നു. ആത്മാവ് തീയിലമരുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

കൊഴിഞ്ഞു പോക്ക്

(കവിത)സിജു സി മീനവിരിയാതെ പൊഴിയുന്നു മൊട്ടുകളീ പള്ളിക്കൂടത്തിന്‍ പടവുകളില്‍ കാശിനാകര്‍ക്ഷണം കൊണ്ടോ.. ഇഞ്ചി പാടത്തെരിയുന്നു ബാല്യം..!ഗ്രഹിക്കാനൊരുങ്ങാത്ത പാഠങ്ങളോ.. നാവില്‍ വഴങ്ങിടാ ഭാഷകളോ.. നിന്നെ പടവിനപ്പുറം നിര്‍ത്തിടുന്നു..?നിന്നക്ക് നാനാര്‍ത്ഥമേകുന്ന പേരുകളോ.. ഊരിലെ കോലാഹലങ്ങളോ.. നിന്റെ വഴിപിഴപ്പിച്ചതാരോ..?പുറകിലെ ബെഞ്ചിന്‍ കുരുന്നിനെ കാണാ ഗുരുവോ.. സന്ധ്യയ്ക്ക് കേറുന്ന ചാരായ കാറ്റോ.. നിന്നറിവുകള്‍...

നാല് കവിതകള്‍

സുജിത്ത് സുരേന്ദ്രൻവാടകവീട്പ്രണയംകൊണ്ടു മുറിവേറ്റവൻ കവിതകൊണ്ടു മെനഞ്ഞുണ്ടാക്കിയ വാടകവീട്ടിലായിരുന്നു..മരണമെന്ന വീട്ടുടമസ്ഥൻ ഇറക്കിവിടും വരെ.!കൂട്ടുകാരൻഞാൻ നടന്നുവന്ന തീവഴികളിൽ തണലു ചാറിനിന്നൊരു മരമുണ്ടായിരിക്കും..ഹൃദയങ്ങൾകവിതയുടെ മരക്കൊമ്പിൽ തൂങ്ങി കിടന്നാടുന്നുണ്ട്. പ്രണയം കൊണ്ടു മുറിവേറ്റ ചില ഹൃദയങ്ങൾ..ആഴംകവിളിലേക്ക് കവിഞ്ഞൊഴുകിയ പുഴയുടെ ആഴമറിഞ്ഞത്നമ്മുടെ ഹൃദയങ്ങൾ രണ്ടുതീരങ്ങളായി മാറിയതിനു ശേഷമാണ്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

കടലിറങ്ങി വന്ന വീട്ടിലെ ഞാന്‍/ ഞങ്ങള്‍

സുതാര്യ സികുന്നിന്‍ ചരുവില്‍ നമുക്കൊരു വീടുണ്ടായിട്ടുണ്ട്. മെഴുകു മേഞ്ഞ ചുവരുകള്‍ ഉള്ള, ചിറകു പോലെ ജനാല തൂങ്ങിയ, മേല്‍ക്കൂരയിലേക്ക് നോക്കിയാല്‍ പാതി ആകാശവും പാതി കടലും കാണുന്ന ഉടല്‍ച്ചൂടില്‍ തറ മെഴുകിയ വീട്. ഒരു രാത്രി മാത്രം ആകാശത്തിലേക്കെന്നു കള്ളം പറഞ്ഞ് നീ കടലിലേക്കു കയറി പോയിട്ടുണ്ട്.തിരികെ വരാന്‍...

മൂന്നാമത്തെ വഴി

കവിതകെ ഗോപിനാഥൻനാട്ടിലൊക്കെ അന്ന് വെട്ടുവഴികൾ മാത്രം. വഴിവെട്ടുന്നവരും, വഴിപോക്കരും വിയർപ്പു കൊണ്ടു നനച്ച, കടഞ്ഞ കാലടികൾ പതിഞ്ഞ സഞ്ചാരങ്ങൾ.പഴയ പാതയുടെ ഓരത്തു, ഒതുങ്ങിനിൽപ്പു മെലിഞ്ഞ പടികൾ. പള്ളിക്കൂടം, പണിശാല, പ്രതിഷ്ഠകൾ. വക്കിലൊരിടത്തുമില്ല ഖി വിളക്ക് കൊളുത്തിയ ചൂണ്ടുപലകകൾ എന്നിട്ടും, നേരമല്ലാത്ത കാലത്തും ദിശ തെറ്റാതെ നമ്മൾ.ആ യാത്രകളിൽ, എതിരെ പരിഭ്രമിക്കുന്ന ആശങ്കകൾക്കു ഒരു...

രണ്ട് ക്യാമറക്കവിതകൾ

(കവിത)നിസാം കിഴിശ്ശേരി 1)നഗര മധ്യമാണ് പശ്ചാത്തലം.ക്ലോസ് ഷോട്ടിൽ അതൊരു ബൈക്കാണ്. നറുക്കെടുപ്പ് വിജയിയെ കാത്തിരിക്കുമതിന്റെ ഏകാന്തതയാണ്.ഫോക്കസ് ഔട്ട് ആണെന്നറിയലിൽ ഏത് നിമിഷവും അമർത്താവുന്ന ഡിലീറ്റിന്റെ സാധ്യതയീ ഫോട്ടോ പകരം, ലോങ് ഷോട്ടിൽ ഉടനെ ഒന്നെടുക്കപ്പെടും.2.5,2.0,1.5 ആയി സൂം ഔട്ട് ആകുന്ന ക്യാമറ, 1.0...

ചിറകില്ലാത്ത ചിത്രശലഭങ്ങൾ 

കവിത ജാബിർ നൗഷാദ്അവർ, വെറും ബ്രഷ് കൊണ്ട് നിറങ്ങളിൽ നിന്നും ആത്മാവിനെ ഒപ്പിയളന്നെടുക്കുന്നു. മെരുങ്ങാത്ത തീവ്രാഭിലാഷങ്ങളെ തലയിൽ പൂശി തളയ്ക്കുന്നു. കാണുന്നതിൽ നിന്നും ഉൾകൊള്ളുന്നതിലേക്കുള്ള നേർത്ത നൂലിലൂടെ നടക്കാൻ തുനിയുന്നവർക്ക്, മൂന്നാമതൊരു കണ്ണിനെ തലയിൽ പേറുന്നവർക്ക് കണ്ടാശ്വസിക്കുവാൻ മാത്രം അവ കരുതി വെക്കുന്നു.അവർ, ചായം കൊണ്ട് ഹൈഡ് ആൻഡ് സീക് കളിക്കുന്നു. അവിടെയുമിവിടെയും മുറിപ്പാടുകളൊളുപ്പിച്ചു വെക്കുന്നു. അടയാളങ്ങളിൽ ചവുട്ടി വരും തലമുറകളിൽ നിന്നും ആരെങ്കിലും...

കോർത്തുവെച്ച മഴനൂലുകൾ…

കറിവെച്ചു വെച്ച മൺചട്ടി മേലെയും, ഊതിയൂതി പതം വന്ന അടുപ്പിലേക്കും, കഴുകി കമിഴ്ത്തിവെച്ച നിറം മങ്ങിയ പാത്രങ്ങളിലും, ഓലമേഞ്ഞ ഒറ്റമുറി വീടിന്റെ മൂലയിൽ ചാരിയ തഴപ്പായിലേക്കും ഇറ്റു വീഴുന്ന മഴത്തുള്ളികളോരോന്നും കോർത്തുവെച്ചതുപോലെ.. !ഇടവപ്പാതിയിൽ...
spot_imgspot_img