Homeകവിതകൾ

കവിതകൾ

ഇഞ്ചുറി ടൈം

കവിത ജിപ്സ പുതുപ്പണ൦അരക്ഷിതരായ ഞങ്ങളാൽ സുരക്ഷിതനാക്കപ്പെടുന്ന ദൈവമേ അവസരങ്ങളുടെ ധാരാളിത്തത്താൽ നിങ്ങളൊരു ദൈവം തന്നെയെന്ന് കരുതിപ്പോവുന്നു..അനാഥത്വത്തെ കൂട്ടിയിട്ട് കത്തിക്കുന്ന മുറ്റമുണ്ട് ഞങ്ങളുടെ വീടുകൾക്ക്.തോറ്റവരുടെ പർണശാലകൾക്ക്  തീ പിടിക്കുന്നു ഞങ്ങളത്യുച്ചത്തിൽ കരയുന്നു. തീവെളിച്ചത്തിലുടലിൽ പറ്റിയ  പോളിസ്റ്റർ ഉടുപ്പു പോലെ അപ്പോഴുമഴിയാത്ത ഞങ്ങളുടെ പൊള്ളുന്ന ഭക്തിയിൽ നിങ്ങളുടെ ആനന്ദം.പെൺകുട്ടിക്ക് തീ പിടിക്കും മുൻപ് ഇറങ്ങിയോടാവുന്നതേയുള്ളൂ.വഴിയിലെവിടെയോ കാൽ തടഞ്ഞ്  വീഴണമെന്നു...

സ്മൈലികൾ

മിഷാൽ സലിം വാടാനപ്പള്ളിവർണ്ണ വർഗ്ഗ ഭാഷ ദേശ മത ആദർശ വ്യത്യാസങ്ങളുടെ മുൾവേലികൾ പറിച്ചെറിഞ്ഞ് മനുഷ്യനെന്ന അടിസ്ഥാന അസ്തിത്വത്തിലേക്ക് മടങ്ങി വന്ന്, ഒരുപോലെ... തികച്ചും ഒരുപോലെ... ചിരിക്കുവാനും കരയുവാനും ഇളിക്കുവാനും പുച്ചിക്കുവാനും പ്രതിഷേധിക്കുവാനും പ്രശംസിക്കുവാനും...കാലമിത്രയും ഭാഷകളുടേയും വാക്കുകളുടേയും ചങ്ങലകളിൽ തളച്ചിടപ്പെട്ട ഹൃദയവികാരങ്ങളെ...

പ്രണയം അതിജീവനത്തിലാണ്

കവിത ഭൗമിനി എത്രയോ, മിണ്ടാതിരുപ്പുകളുടെ കടുത്തനീറ്റലിൽ ഉപ്പു വിതറിയൂട്ടി പ്രണയമതിന്റെ എല്ലുന്തിയ ഉടലിനെ മിനുപ്പിക്കുന്നു.എത്രയോ, ഇറങ്ങിപ്പോകലിന്റെ ആഴങ്ങളിൽ മുങ്ങിച്ചാകാതെ പ്രണയമതിന്റെ കെട്ടുപോയ കണ്ണുകളും തുറന്നു പൊന്തി വരുന്നു.എത്രയോ, തിരിച്ചുവരവിന്റെ ധന്യതയിൽ ഉന്മാദം പൂണ്ടു പൂത്തുലഞ്ഞ് നില തെറ്റാതെ പ്രണയമതിന്റെ ചുവടുകളെ, ഒരു ഉറപ്പിന്മേൽ കൊളുത്തിയിടുന്നു.എത്രയോ മുൾവേലികളിൽ കൊരുത്തും ചോരയൊലിപ്പിച്ചും മുറിഞ്ഞുപോകാതെ ഒട്ടിയൊട്ടിപ്പിടിക്കുന്ന ആത്മാവിലേക്ക് പ്രണയമതിന്റെ അതിജീവനത്തെ ചേർത്തുവയ്ക്കുന്നുപ്രണയമേ... നീയെന്നും നിലനില്പു സമരത്തിന്റെ കൊടിപിടിക്കുന്നു. പ്രണയികളോ, രക്തസാക്ഷിയെപ്പോലെ അടിമുടി ചുവക്കുന്നു !ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email...

ചരിഞ്ഞു നോട്ടം

(കവിത)അജിത് പ്രസാദ് ഉമയനല്ലൂർമുറ്റത്തെ മാവിൻകൊമ്പിലെ കാക്കക്കൂട്ടിലിരുന്ന് കണ്ണുചിമ്മിത്തുറക്കുന്ന കാക്കയുടെ ചരിഞ്ഞ നോട്ടത്തിൽ മുറ്റത്ത് ഉണക്കുവാനിട്ടിരിക്കുന്ന അക്ഷരമാലകൾ.ചരിഞ്ഞ അക്ഷരമാലകൾ!മനുഷ്യന്റെ ഭാഷയ്ക്കുമേൽ തങ്ങൾക്കധികാരമുണ്ടെന്ന ഗർവ്വോടെ അക്ഷരങ്ങളെ കൊത്തിയെടുത്ത് പറക്കുന്ന കാക്കയുടെ നിഴലിൽ സൂര്യൻ ചരിഞ്ഞു വീഴുന്നു.മതിലിനപ്പുറം നടന്നുപോകുന്ന ഭാഷയില്ലാത്തവന്റെ കാലൊച്ച. അയാളുടെ കൈയ്യിൽ നഗരമധ്യത്തിലെ നട്ടുച്ചയിൽ തയ്യൽക്കടയിൽ നിന്നും അളവുപാകപ്പെടുത്തിയ ഏകാകിയുടെ കുപ്പായം.അയാളുടെ ശിരസ്സൊരു ഭൂഗോളമാണ്. ഭൂഗോളത്തിൽ ഏകാകിയുടെ അക്ഷാംശ രേഖ!അയാളുടെ...

പല്ലി

കവിതടോബി തലയൽആശുപത്രിച്ചുവരിന്റെ വെളുത്ത നിശ്ശബ്ദതയിൽ ഒരു പല്ലി ഇരുപ്പുണ്ട്, പണ്ടെപ്പോഴോ ജീവിച്ച് മരിച്ച ഒരു സുന്ദരിയുടെ ഏകാന്തത കൊത്തിവെച്ചതുപോലെ!എപ്പോൾ വേണമെങ്കിലും ഒരു ചിലപ്പുകൊണ്ട് ചോരയിറ്റാതെയത് മൗനം മുറിച്ചേക്കാംവാലിന്റെ തുമ്പിൽ പതിയിരിക്കുന്ന പിടച്ചിൽ ഓർമ്മിപ്പിച്ചേക്കാം എല്ലാരേം പറ്റിച്ചെന്നമട്ടിൽ കൊഴിച്ചിട്ട നിഷ്ക്കളങ്കമായൊരു പുഞ്ചിരി, വേർപെടുന്ന ജീവന്റെ വിടപറയുന്ന കൈകൾ!ഒരു പ്രാണിയുടെ നേർക്കുള്ള പല്ലിയുടെ ചെറുനീക്കം കൊണ്ട് അടർന്നുവീണേക്കാം ഭിത്തിയിൽ  തൂങ്ങുന്ന ഫോട്ടോയിലെ പെൺകുട്ടിയുടെ മാറാലകെട്ടിയ മിഴിനീർ, ചുംബനം...

മഗ്രീത്തിൻ്റെ വിചിത്ര മരണം 

കവിത അമലു ചിത്രീകരണം : സുബേഷ് പത്മനാഭൻ"എപ്പോളായിരുന്നു..? " "അറിയില്ല.. മൂന്ന് നാല് ദിവസമായിട്ടുണ്ടാവുമെന്ന് തോന്നുന്നു " "നിങ്ങളെപ്പോളാണ് അറിഞ്ഞത്" "ഇന്നിപ്പോ മണം വന്നപ്പോൾ....." അവർ മരിച്ചു മൃതദേഹത്തിന് മൂന്നുദിവസത്തിൻ്റെ പഴക്കം പോലീസ് എത്തുമ്പോൾ കസേരയിൽ ചാരിയിരിക്കുന്ന നിലയിലായിരുന്നു സിസ്റ്റർ മേരി മഗ്രീത്ത് കൈയിൽ ജപമാല മുൻപിൽ കത്തിതീരും മുൻപേ കെട്ടുപോയൊരു മെഴുകുതിരി ഒരേ...

ട്രോൾ കവിതകൾ – ഭാഗം 20

വിമീഷ് മണിയൂർ പുകവലി ആരോഗ്യത്തിന് നല്ലതാണ് ഒരു പുസ്തകത്തിലെ മുപ്പത്തിയാറാമത്തെ പേജിൽ നിന്ന് ഒരു വാക്ക് അടുത്ത പേജിലേക്കും അതു കഴിഞ്ഞ് കസേരയിലേക്കും ഒരു സിഗരറ്റ് വലിക്കാൻ പോയതായിരുന്നു. ഒരാള് വായിക്കാൻ വന്നതും പുസ്തകം പേടിച്ചു....

പാറ്റ

കവിത സാലിം സാലിഒരു പാറ്റയുടെ ജീവിതമാണ് മനുഷ്യന്.ഇനിയും സ്വന്തമാക്കാൻ കഴിയാത്ത കുറേ വെളിച്ചംഎവിടെയിരുന്നാലും തൃപ്തി വരാത്ത ചിറകുകൾആരുടേയോ ഭിത്തിയിൽ പറ്റിച്ചേർന്നിരിക്കാൻ തോന്നുന്ന മനസ്സ്അറിഞ്ഞും അറിയാതെയും ഉപേക്ഷിക്കുന്ന ഇടങ്ങൾഅങ്ങിനെയങ്ങിനെ, ഒരിക്കൽ ആകാശത്തോളം സ്വപ്നം കണ്ടിരിക്കുമ്പോഴാവും, പുറകിൽ നിന്നൊരു പല്ലി വന്ന് പിടികൂടുക.ഈ പിടച്ചിലിൽ കവിഞ്ഞ്, ഈ വേദനയിൽ കവിഞ്ഞ്, എന്താണ് ഒരു മനുഷ്യന് ഒരു പാറ്റയ്ക്ക് സ്വന്തമായിട്ടുള്ളത്......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.inആത്മ ഓൺലൈനിൽ...

സൂക്ഷ്മത്തിൽ ചിലത്

ശ്രുതി വി.എസ് വൈലത്തൂർസൂക്ഷിച്ച് നോക്ക് കാണാൻ ഇനിയും ബാക്കിയില്ലേ.... അതിന് ...? മനുഷ്യന്റെ പുറംതോട് പൊട്ടിച്ചിങ്ങിറങ്ങണം പൊട്ടിച്ചിതറുന്ന മണൽ തരികളെ കാണാൻ, സൂക്ഷ്മജീവികളുടെ വന്യമായ പ്രണയം കാണാൻ...കേൾക്കാൻ ഇനിയുമെത്ര ബാക്കി ഇരുട്ടിൽ കാടിന്റെ ഉൾത്തടം വിറച്ചു ശബ്ദിക്കുന്നത് . കടലാഴങ്ങളിൽ വേരുകൾക്കിടയിൽ പെറ്റുപെരുകുന്നത്...സൂക്ഷിച്ചിറങ്ങണം മനുഷ്യനിൽ നിന്ന് പുറംതോട് പൊട്ടിച്ച് ഉള്ളിൽ , കയറിച്ചെന്നിരിക്കണം നീ , നിന്നെ മാത്രം തേടണം ബാക്കിയാകുന്നതിന്റെ ഉത്തരം തിരയണം...തോടിനുള്ളിലിരിക്കുമ്പോൾ മനുഷ്യനാകാത്തതും ചിലതിനെ...

നോവിന്റെ തൂവാല

അഫ്സൽ യൂസഫ്ഈ വേനലിനപ്പുറം നമുക്കുള്ളിൽ വീർപ്പുമുട്ടുന്ന മേഘങ്ങൾ മഴയായ് പെയ്യുമോ സമുദ്രത്താൽ ചുറ്റപ്പെട്ട തുരുത്തിൽ നിന്ന് എങ്ങനെയാണ് നീ പുറത്തുവരിക? നീയൊരു കിളിയായിരുന്നെങ്കിലെന്ന് ഇടക്ക് ഞാൻ ആശിച്ചു പോകാറുണ്ട് പക്ഷേ കൂട്ടിലടച്ച കളിയായാലോ? വടക്ക് നിന്നുവരുന്ന കാറ്റുകൾ ഇടയ്ക്കെല്ലാം നിൻറെ ശബ്ദം കേൾപ്പിക്കാറുണ്ട് പക്ഷേ...
spot_imgspot_img