Homeകവിതകൾ

കവിതകൾ

നിഗൂഡ രാത്രി

കവിത പ്രേം കൃഷ്ണൻഅവൾ രാത്രി ഒരേ സമയം മുല്ലപ്പൂക്കളെ വിവാഹം കഴിക്കുകയും പാലപ്പൂക്കളുമായി സംഗമിക്കുകയും ചെയ്യുന്ന ഒരപൂർവ്വ അമാവാസി നാളിൽ ഗ്രാമത്തിലെ വീടുകളെല്ലാം ഗാഡ നിദ്രയിലായിരുന്നു.ഇരുട്ടിലേക്ക് മിന്നൽ ധ്യാനിച്ച ഒരു നിമിഷത്തിന്റെ ശൂന്യതയിൽ പാതിരാവിന്റെ അത്ഭുത വാതിൽ പിളർന്ന് അവൾ യക്ഷി പുറത്ത് വന്നു.ഓർമ്മകളിലായിരുന്നു ചിലങ്കകൾ. ഉള്ളിലപ്പോൾ കൂരിരുൾ വഴികളിൽ നടന്നവന്റെ കാൽപ്പാദരേഖകൾ പിളർന്നലറിയ അവളുടെ മാത്രം ഗൃഹാതുരത.സർപ്പങ്ങൾ വറ്റിപ്പോയ പഴയ കാവുകൾ കടന്നപ്പോൾ നിശബ്ദ യാമങ്ങളുടെ കാറ്റ്.അതും കടന്ന് പോകവേ നാലും കൂടിയ കവലയിൽ രാത്രിയിട്ട് മൂടിയ പെട്ടിക്കടയെ നോക്കി മുറുക്കാൻ...

അവൾ

ജയേഷ് വെളേരിഹൃദയത്തിന്റെ സുഷിരത്തെ കുറിച്ച് അവളെന്നോട് വാചാലമാകാറുണ്ടായിരുന്നുഓരോ സുഷിരവും ഓരോ വസന്തവും ഓരോ മഴക്കാറുമാണെന്നാണ് അവളെന്നോട് പറഞ്ഞത്.ഓരോ കാറ് പെയ്യുമ്പോഴും നെഞ്ചിൽ തിമിർത്തിരുന്ന നിന്റെ വിരലുകളിലെ താളം ഒന്നു മാത്രമായിരുന്നു.ഇടക്ക് വെച്ച് താളം മുറിഞ്ഞപ്പോ നീ കൊളുത്തി വെച്ച മെഴുകു തിരികളെല്ലാം അതേ സുഷിരത്തിലൂടെ ഉരുകിയൊലിച്ച് പടർന്നു കയറുകയായിരുന്നു.ആത്മ...

ഉമൈബ

കവിത ഷിംന സീനത്ത്ഏതാകൃതിയിൽ നീട്ടിപ്പരത്തിയാലും ചുട്ടെടുക്കുമ്പോൾ ഒരേ ഛായയിൽ ചുരുണ്ടിരിക്കും ഉമൈബയുടെ പകലുകൾപലജാതി പ്രശ്നങ്ങൾ മുടികളിലൂടെ നഖങ്ങളിലൂടെ കണ്ണിലൂടെ കയറിവരും കുഞ്ഞിനസുഖം തീണ്ടുന്നത് ഇന്നലെ മാറ്റിയിട്ട ഓട് പൊട്ടിയത് തളിർത്തയില കരിഞ്ഞു പോയത്കണ്ണേറാണ്‌ ഉമൈബ നീറിയിരിക്കില്ലകോഴിയെ കാണാതാവുന്നത് ചോറ് വേണ്ടാന്നു തോന്ന്ണത് ഉറക്കമില്ലാത്തത്‌വരത്തുപോക്കാണ്‌ ഉമൈബ നീറിയിരിക്കില്ല...

മേരി

രാധാകൃഷ്ണൻ എടച്ചേരിഎന്റെ കളിക്കൂട്ടുകാരി പറങ്കിമാവിൽ കാക്കയും നാട്ടുമാവിൽ അണ്ണാനുമായികശുവണ്ടി വറുത്ത് പരിപ്പും മാമ്പഴം മുറിച്ച് മധുരവും തന്നു വള്ളിവെച്ചു വീഴ്ത്തിയവന്റെ നെഞ്ചുടച്ചുഎന്നേക്കാൾ വേഗത്തിൽ ഓടിയും പുഴയിൽ നീന്തിയും കുന്നു കേറിയും കാടു തൊട്ടും ഇരുളിൽ പതുങ്ങിയും മൂക്കിൽ കൂടി പുകവിട്ടും തോട് ചാടിയും കുതിച്ചുഡാം കണ്ട് പിടുത്തം വിട്ടപ്പോൾ ഒറ്റക്കയ്യിൽ തൂക്കിയെടുത്തുഅവൾ ജയനും ഞാൻ സീമയുമായിനനുത്ത മീശ...

നീയും ഞാനും

സുലു കരുവാരക്കുണ്ട്നീ പിരിഞ്ഞതിൽ പിന്നെ നിന്നോളം ആഴത്തിൽ വേരാഴ്ന്ന് പോയിട്ടില്ല ഒരു ബന്ധവും... അത്രമേൽ മൃദുവായി ചുംബിച്ചിട്ടില്ല ഒരു പൂവിലും...അത്രമേൽ ചേർന്ന് നിന്നിട്ടില്ല ഒരു ഹൃദയത്തിലും.... അത്രമേൽ കോർത്തു പിടിച്ചിട്ടില്ല ഒരു...

ചരിഞ്ഞു നോട്ടം

(കവിത)അജിത് പ്രസാദ് ഉമയനല്ലൂർമുറ്റത്തെ മാവിൻകൊമ്പിലെ കാക്കക്കൂട്ടിലിരുന്ന് കണ്ണുചിമ്മിത്തുറക്കുന്ന കാക്കയുടെ ചരിഞ്ഞ നോട്ടത്തിൽ മുറ്റത്ത് ഉണക്കുവാനിട്ടിരിക്കുന്ന അക്ഷരമാലകൾ.ചരിഞ്ഞ അക്ഷരമാലകൾ!മനുഷ്യന്റെ ഭാഷയ്ക്കുമേൽ തങ്ങൾക്കധികാരമുണ്ടെന്ന ഗർവ്വോടെ അക്ഷരങ്ങളെ കൊത്തിയെടുത്ത് പറക്കുന്ന കാക്കയുടെ നിഴലിൽ സൂര്യൻ ചരിഞ്ഞു വീഴുന്നു.മതിലിനപ്പുറം നടന്നുപോകുന്ന ഭാഷയില്ലാത്തവന്റെ കാലൊച്ച. അയാളുടെ കൈയ്യിൽ നഗരമധ്യത്തിലെ നട്ടുച്ചയിൽ തയ്യൽക്കടയിൽ നിന്നും അളവുപാകപ്പെടുത്തിയ ഏകാകിയുടെ കുപ്പായം.അയാളുടെ ശിരസ്സൊരു ഭൂഗോളമാണ്. ഭൂഗോളത്തിൽ ഏകാകിയുടെ അക്ഷാംശ രേഖ!അയാളുടെ...

അച്ഛൻ

(കവിത)ശിവശങ്കര്‍സ്വത്ത് ഭാഗിച്ചപ്പോൾ എനിക്കു കിട്ടിയത് അച്ഛന്റെ വലംകാലീന്ന് അല്പം നാറുന്ന കുഴിനഖച്ചെളിയായിരുന്നു ആ മണ്ണിൽ ആദ്യത്തെ വിത്തെറിഞ്ഞുകൊണ്ട് ഞാൻ തുടങ്ങുന്നു എന്റെ കുഞ്ഞുങ്ങൾക്ക് വിശപ്പാറ്റാൻ ഞാനതിൽ ആഞ്ഞു പണിയുന്നു പിന്നെ അച്ഛനെപ്പോലെ, വലംകാലിൻ പെരുവിരലിൽ പെരുംകുഴികൾ ഞാൻ തീർക്കുന്നു ചെളിവാരി ഞാൻ നിറയ്ക്കുന്നു. അച്ഛനെപ്പോലെ വേദനകൊണ്ട് ഞാൻ പുളയുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...

കണക്കെടുപ്പ്

കവിത അരുൺജിത്ത്ഒറ്റയിരുപ്പിൽ എഴുതി തീർത്ത കവിതയാണ്,(അമ്മ)വരച്ചിടാൻ അധികമില്ലല്ലോ..?ഇന്നലെയും മിനിഞ്ഞാന്നും,ഇനി നാളെയും എല്ലാംഒരേ പഴന്തുണി മണംകെട്ട് വീർത്ത് പല്ലിളിച്ചു നിൽക്കുന്നു.ഉമ്മറത്തെ വൈക്കോൽക്കുണ്ടവട്ക്കോറത്തെ അമ്മിക്കല്ല്കരി പുരണ്ട കൂട്ടാൻചട്ടി..ച്ഛേ! മാറ്റിയെഴുതാം..സ്വിച്ചിനോടുന്ന മിക്സി അലക്കി ഉണക്കുന്ന വാഷിംഗ് മെഷീൻചമഞ്ഞുറങ്ങുന്ന സോഫ..,ആഹ് കാലമിങ്ങനെ...

മെല്ലെ

കവിതസീന ജോസഫ്കരച്ചിലുകൾ പലവിധമാണ്മഴയും വെയിലും ഒരുമിച്ചത് പോലെയൊന്ന്. ചുണ്ടുകൾ ചെറുതായി വിറകൊള്ളും. കണ്ണുകളിലെ തെളിച്ചമുള്ള പുഞ്ചിരിയുടെ അരികുചേർന്ന് മെല്ലെയാണ് നനവ് പടരുക. മുഖത്തൊരു മഴവില്ല് തെളിയും ചുറ്റിലും പൂമ്പാറ്റപ്പറക്കങ്ങൾ!(adsbygoogle = window.adsbygoogle || ).push({});വേണ്ടപ്പെട്ടൊരാൾ തകർന്ന് നിൽക്കുമ്പോഴാണ് അടുത്തത്. വേറൊന്നും ചെയ്യാനില്ല. മെല്ലെ, ഇറുകെ ചേർത്തുപിടിച്ച്, സങ്കടക്കാലം നടന്നു തീർക്കുക. നെഞ്ചിൻകൂട്ടിലെ കനമുരുകി തീരും വരെ ഒരുമിച്ചു കരയുക! ഇനിയുള്ളത് ഒരു കൊടുങ്കാറ്റ് കെട്ടഴിച്ചു വിട്ടതു പോലെ. കാടുലച്ച് മല കിടുക്കി കടപുഴക്കി വരുന്നതു പോലെ. ആരും ഒന്നുമറിയില്ല. കണ്ണിലൊരു തുള്ളി പൊടിയില്ല! എങ്ങനെയോ കാലുറപ്പിച്ചു നിൽക്കയാണ്! അപ്പോഴാരെങ്കിലും ഒന്ന് തൊട്ടാലോ പിന്നെ നമ്മളില്ല! വീണടിഞ്ഞു...

പി ജയചന്ദ്രന്

കവിതരാജന്‍ സി എച്ച്പാട്ടു പാടുമ്പോള്‍ ഭാവ- മുള്‍ക്കാമ്പില്‍ വിടര്‍ത്തുവാന്‍ കൂട്ടുപോരുമോ ജയ- ചന്ദ്രനെന്‍ ഹൃദയത്തില്‍?ആരെയും ഭാവാത്മക ഗായകനാക്കും രാഗ- മാധുരി ഞാനെന്‍ നെഞ്ചില്‍ ചേര്‍ത്തു വച്ചതാണെന്നോ!പാടുവാനാവാത്തതാം തൊണ്ടയിലതിന്‍ ശ്രുതി ചേര്‍ത്തിരിപ്പുണ്ടാം വ്യര്‍ത്ഥ- മെങ്കിലും ജന്മാന്തരം.(adsbygoogle = window.adsbygoogle ||...
spot_imgspot_img