Homeകവിതകൾ

കവിതകൾ

ഭൂതസ്വനം

റോബിൻ എഴുത്തുപുരനിന്റെ കണ്ണുകൾക്ക് അടക്കിപ്പിടിച്ച് കവിത പോലൊന്ന് ചൊല്ലിത്തരാനാകുംചിറകടി കേൾക്കുന്ന മരച്ചില്ലവരെ പറന്നുയർന്ന് കൊക്കുരുമ്മിടാനുംമഴച്ചെരുവിൽ നഗ്നമാകുന്ന വെയിലുടലിനെ കുത്തിനോവിക്കാനുംവെള്ളാരംകല്ലടുക്കിയ പുഴ മണ്ഡപങ്ങളെ തട്ടിത്തെറുപ്പിയ്ക്കാനുംഎന്റെ ഭൂതസ്വനങ്ങളിൽ......, അണഞ്ഞു പോവാനുമാകുംആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

സ്മേരം

(കവിത) ശ്രീജനേർത്തു പോവുന്ന വേനൽകിതപ്പിന്റെ ആർത്തനാദവും വാനിലായ് ,നീരദങ്ങൾ തന്നാനന്ദനൃത്തവുംനീല വിരിയിട്ടജാലക പഴുതിലൂ, ടിമ്പമാർന്നൊരു പാട്ടിന്റെ താളവും. സന്ധ്യ മാഞ്ഞ് തണുത്ത രാവിൽ അന്ന്, പെയ്തു തോർന്ന മഴപ്പാട്ടിനീണവും.ബാക്കിയാവുന്നു രാവിന്റെയോരത്ത് പാതിയാക്കിയ വരികളും ചിന്തയും നിറയെ വെട്ടം പരക്കുന്നു ,ചുറ്റിലും കുഞ്ഞു തുമ്പികൾ പാറിക്കളിക്കുന്നു.പതിയെ...

പുറത്തിറങ്ങുമ്പോൾ കാണരുതേ എന്നാഗ്രഹിക്കുന്ന സ്ത്രീയെക്കുറിച്ചാണ്

നിവീപണ്ട് അവരെ കാണുന്നതിനും മുമ്പേ മൂർച്ചയുള്ള വെള്ളം തല വഴി വീണപോലെ എന്നു കേട്ടിട്ടുണ്ടെങ്കിലും..കോഴിക്കോടുനഗരത്തിൽ പ്രകാശവേഗത്തിൽ പ്രേമങ്ങളോടുന്ന ഒറ്റവരിപ്പാതകളിലൊന്ന് അവരുടെ ആ നരച്ച മുടിയിഴയിലാണെന്ന് പ്രേമിച്ചവർ പറഞ്ഞിട്ടുണ്ട്.രണ്ടു കണ്ണും തലയിലെടുത്തുവച്ച് തലയിൽ കയറി നടക്കുന്ന, മുലകളിലൊന്ന് വഴിയിലെങ്ങാനും വീണുപോയോ എന്നറിയാൻ ഇടയ്ക്ക് താഴേക്ക് എത്തിനോക്കാത്ത പെൺകൂട്ടത്തിൽ അവരുമുണ്ട്.അവരുടെ കാമുകൻ എനിക്ക് കൂടുതൽ...

വെള്ളമേക്കാല (ഇരുള ഭാഷ)

ഗോത്ര ഭാഷാ കവിതആർ.കെ. അട്ടപ്പാടിതില്ലേലോ... തില്ലേലോ പിഞ്ചുവണ്ണാ കതിര്ലഗേ പാലു റുസിയോ പറാന്ത് വന്താ പച്ചെക്കിളി കൊത്തി പോകുതോ.തില്ലേലോ... തില്ലേലോ പന്തിക്കൂട്ടാ പറന്ത് വന്ത് ഉമ്പി പോകുതോ പാത്ത് നിക്കാ കാവക്കാരാ കൊറാല്ക്കൊടുത്തനോ.തില്ലേലോ... തില്ലേലോ അന്തിമില്ലെ പകല്മില്ലെ കണ്ണ് സെവെക്കുതോ പാട്പ്പട്ടാ മനസ്സ് ഈങ്ക് ഏങ്കി പോകുതോ.തില്ലേലോ... തില്ലേലോ കാടുലുത്...

തോന്നലുകൾ

കവിത അബിദ. ബി ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ ഡസ്കിൽ പാണ്ടി ലോറിയുടെ പടം വരയായിരുന്നു പ്രധാന വിനോദം  രാത്രി പുതപ്പിനടിയിൽ പാണ്ടി ലോറി ഹോണടിച്ചു കയറി വരും ചെങ്കുത്തായ കയറ്റങ്ങൾ കയറി ഞാനും ലോറിയും ക്ലാസുകൾ മാറിക്കേറി ആറാം ക്ലാസ്സിൽ റോഡുവക്കത്തെ വിദ്യാലയത്തിൽ ലോറി ഒരു കീറാമുട്ടിയായി.പഞ്ചാബിക്കാരൻ ലോറി...

ശിശുദിനം ഗാസയിൽ

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്വായനാദിനം വരുന്നു. ഇവിടെ പി.എൻ പണിക്കറുണ്ട് കുഞ്ഞുണ്ണി മാഷുണ്ട് വായനയുടെ ചക്രവാളങ്ങളിലേക്ക് നീന്താൻ പഠിപ്പിച്ചവർ അല്ലെങ്കിൽ ധാരാളം റഷ്യൻ കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട് എം.ടിയും ബഷീറും തകഴിയും എല്ലാവരുമുണ്ട്.സ്വാത്രന്ത്യ ദിനം വരുന്നു. ഞങ്ങൾക്ക് പതാകകൾ കലാപഭൂമികളിലെ തെരുവുകളിൽ പ്രയാസപ്പെട്ട് ഒളിപ്പിക്കേണ്ടതില്ല. ഞങ്ങളുടെ ജനഗണമനയ്ക്ക് യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടവരെ നോക്കി ചങ്ക് പൊട്ടി കരയേണ്ടതില്ല.പരിസ്ഥിതി ദിനം...

ജിപ്സിപ്പെണ്ണ്

കവിതകല സജീവൻകയ്യിൽ ഒരു പൂങ്കുലയുമായാണ് ജിപ്സിപ്പെണ്ണിനെ ആദ്യം കണ്ടത്. അവളുടെ പുറത്തു തൂക്കിയിട്ട കൂടയിൽ നിന്ന് പിന്നെയും പൂക്കൾ എത്തി നോക്കുന്നുണ്ടായിരുന്നു. മേൽകുപ്പായം ഇട്ടിരുന്നില്ല അവൾ. കുഞ്ഞു ഞാവൽപഴം വെച്ച് അലങ്കരിച്ച് പോലുള്ള മുലകൾ അവളെ അഹങ്കാരിയാക്കി. പല രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന പതാകകൾ ചേർത്തു...

സൂക്ഷ്മത്തിൽ ചിലത്

ശ്രുതി വി.എസ് വൈലത്തൂർസൂക്ഷിച്ച് നോക്ക് കാണാൻ ഇനിയും ബാക്കിയില്ലേ.... അതിന് ...? മനുഷ്യന്റെ പുറംതോട് പൊട്ടിച്ചിങ്ങിറങ്ങണം പൊട്ടിച്ചിതറുന്ന മണൽ തരികളെ കാണാൻ, സൂക്ഷ്മജീവികളുടെ വന്യമായ പ്രണയം കാണാൻ...കേൾക്കാൻ ഇനിയുമെത്ര ബാക്കി ഇരുട്ടിൽ കാടിന്റെ ഉൾത്തടം വിറച്ചു ശബ്ദിക്കുന്നത് . കടലാഴങ്ങളിൽ വേരുകൾക്കിടയിൽ പെറ്റുപെരുകുന്നത്...സൂക്ഷിച്ചിറങ്ങണം മനുഷ്യനിൽ നിന്ന് പുറംതോട് പൊട്ടിച്ച് ഉള്ളിൽ , കയറിച്ചെന്നിരിക്കണം നീ , നിന്നെ മാത്രം തേടണം ബാക്കിയാകുന്നതിന്റെ ഉത്തരം തിരയണം...തോടിനുള്ളിലിരിക്കുമ്പോൾ മനുഷ്യനാകാത്തതും ചിലതിനെ...

വട്ടം

(കവിത)ട്രൈബി പുതുവയൽഎത്രയോ വട്ടം മനസ്സുകൊണ്ട് കുരിശേറ്റിയിട്ടാണ് ക്രിസ്തുവിന് ശരീരം കൊണ്ടൊരു കുരിശിലേറാൻ കഴിഞ്ഞത്..എത്രയോ വട്ടം വെള്ളക്കാരന്റെ ബുള്ളറ്റുകൾ തുളവീഴ്ത്തിയിട്ടാണ് ഗാന്ധിക്ക് നെഞ്ചിലൊരു വർഗ വെറിയന്റെ വെടിയേൽക്കാൻ കഴിഞ്ഞത്..എത്രയോ വട്ടം മനസ്സുകൊണ്ട് കാതങ്ങൾ സഞ്ചരിച്ചിട്ടാണ്...

മീസാൻ കല്ലിന് ചോദിക്കാനുണ്ട്

കവിത മുർഷിദ് മോളൂർനിങ്ങളെന്തിനാണ് ഇരുൾഭയം നിറഞ്ഞ മനസ്സുകൊണ്ട് ഇതുവഴി അലയുന്നതെന്ന് മീസാൻ കല്ലുകൾക്കറിയണമെന്നുണ്ടായിരുന്നു.ശ്മശാനങ്ങൾ സ്വപ്‌നങ്ങൾ അടക്കം ചെയ്യപ്പെട്ട താജ്മഹലുകളല്ലേ.. ?!ഒരായുസ്സിന്റെ രക്തചലനങ്ങൾക്ക്, പടർന്നുപിടിച്ച സ്നേഹമുല്ലകൾക്ക് പകരം ഒരിറ്റു കണ്ണീരിൽ മണ്ണു കുഴച്ചുണ്ടാക്കിയ കളിവീടുപോലെയല്ലേ ?!ഇനി പിറക്കാത്ത പകലുകളുടെ ചിറകുകെട്ടി രണ്ടറ്റം അവസാനിപ്പിച്ച തിയ്യതിക്കുളിൽ നിന്ന് പിന്നെയും ആത്മാക്കൾക്ക് ഉണർന്നിരിക്കണമെന്നാകയാൽ ഓരോ കല്ലറകളും വാതിലില്ലാത്ത പാർപ്പിടങ്ങൾ തന്നെയല്ലേ ?!ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...
spot_imgspot_img