Homeകവിതകൾ

കവിതകൾ

ഞാനാണത്രെ…

വർഷ മുരളീധരൻവായ അപായചിഹ്നത്താൽ അടക്കപെടന്നു(....എന്നാൽ അങ്ങനെയാവട്ടെ... ). കയ്യും കാലും വിരലും 'പൂജാപുഷ്പങ്ങളായി' മാറിയിരുന്നു. അവയവങ്ങളോരോന്നും ഇരുപത്തൊൻപത് കഷ്ണങ്ങളാവുന്നു. നേരെ പകുത്ത മുടി, കണ്ണ്, ചെവി, മൂക്കിന്റെ ഒരു തുള, ഒരു കൈ, കാല് എന്നിങ്ങനെ രണ്ട്...

നിഴലിനോട്

റോഷ്‌ന അബ്ദുൽ സലാംമരണം വരെ കൂടെയുണ്ടാകും എന്ന് പറഞ്ഞിട്ടല്ലേ എല്ലാരും നിന്റെ കൂടെ വന്നത് .എന്നിട്ട്, വെയിൽ വന്നപ്പോൾ നീ എന്തിനാ കാൽകീഴിലൊളിച്ചത്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

നാവ്

കവിത ജിതിൻ എസ്. രവീന്ദ്രൻ ചിത്രീകരണം : സുബേഷ് പത്മനാഭൻപാൽപ്പല്ലുകൾ പൊഴിയുന്ന ആ ദിവസങ്ങളിലെ ശൂന്യതകളെ അവൻ നാവു കൊണ്ട് തൊട്ടു നോക്കും.ശൂന്യതകളില്ലാതാവുമ്പോൾ മനുഷ്യർ അത് എവിടെ നിന്നെങ്കിലും ഏന്തിത്തൊട്ട് രുചിക്കും എന്നത് അവന് ജീവിതപാഠമാണ്പുതിയ പല്ലുകൾ ആ ആനന്ദത്തെ നഷ്ടമാക്കി. പൊഴിഞ്ഞ പല്ലുകളുള്ള കുഞ്ഞുങ്ങളോട് അവൻ അസൂയാലുവായി.മുതിർന്നു മുരടിച്ചപ്പോഴും ആ ശീലം കൈമോശം വന്നില്ല. രാത്രികാലങ്ങളിൽ വീടിന്റെ ടെറസിൽ ആകാശം...

ഇടം

കവിതസ്മിത നാഗത്തറഎന്റെ അടുപ്പ് കത്തുമ്പോൾ, എത്രയെത്ര ചിന്തകളാണ് ഞാൻ വേവിച്ചെടുത്തത് ! രുചിയുള്ളതും, രുചിയില്ലാത്തതും. ചിലത് അടിയിൽ പിടിച്ച് കരിഞ്ഞ് കങ്ങൻ മണത്തു. ആരും പെട്ടെന്ന് കയറി വരാത്ത എന്റെ ഇടമായതു കൊണ്ട് തത്കാലം രക്ഷപ്പെട്ടു. രുചിയുള്ളവ മാത്രം വിളമ്പി. അല്ലാത്തവ ആരും കാണാതെ കാടിവെള്ളത്തിലിട്ടു. പ്രതിഷേധം അറിയിക്കാനാവത്തതു കൊണ്ടാവാം പാവം പശു ഒന്നും മിണ്ടാതെ അത് കുടിച്ചു തീർത്തത്.ഇ ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

ഭൂപടം

സുവിൻ വി എംഹിസ്റ്ററി ക്ലാസ്സിൽ ലോകഭൂപടം ചുവരിൽ തൂക്കിയിട്ട് ടീച്ചറ് പറഞ്ഞു നമ്മളെ ഈ ഭൂമിയെ പരത്തി വെച്ചാൽ ഇതുപോലിണ്ടാവും.. കൊള്ളാം..കൊള്ളാം.. ടീച്ചറെ, നമ്മൾ ഇതിൽ എവിടെയായിരിക്കും? ടീച്ചറൊന്നു പതറി ഇന്ത്യയെന്ന് പറയണോ? ഇവിടെയാണ്‌ നാമെന്ന് ഇന്ന് പറഞ്ഞാൽ ചിലപ്പോ നാളെ അവര് പറയില്ലേ ഈ ടീച്ചർക്കൊന്നും അറിയില്ലെന്ന്..! എങ്കിലും ടീച്ചർ ഇന്ത്യയ്ക്ക്...

വീട്ടിലേക്കുള്ള വഴി

കവിതഹരിത.എച്ച്.ദാസ്വരമ്പോരം ചേർന്നു നടന്നാൽ വീട്ടിലേക്കുള്ള വഴിയായി അക്കരെ നിന്നും നീട്ടിയൊരു കൂവൽ കേട്ടമാത്രയിൽ കാലുകൾക്ക് വേഗമേറും പരിചിതനായ കാറ്റ് നനുനനുത്ത മഴയുമായ് അരികിലെത്തും ദാ ഇനിയൊരല്പം മാത്രമെന്ന് വഴികളോരോന്നും മന്ത്രിക്കുംകിതപ്പോടെ വീടെത്തിയാൽ ആവലാതികൾ പിഴിഞ്ഞ് ഉണക്കാനിടാം മാസ്ക്കിനെ ഊരിയെറിഞ്ഞ് വിയർപ്പിനെ തുടച്ചുകളയാം അഴിച്ചിട്ട കൈലി എടുത്തുടുത്ത് ആഞ്ഞൊരു നെടുവീർപ്പെടുക്കാം വാതിലുകൾ ചേർത്തടച്ച് വിഴുപ്പുചുമക്കുന്ന മുറികളെ തുറന്നിടാം കിടക്കയോരം പടർന്നുകയറി ഉറക്കത്തിനെ ചേർത്തണയ്ക്കാംനീണ്ടൊരു കോട്ടുവായിട്ടുണരും നേരം മധുരമാർന്ന കട്ടനിൽ ഒരു...

മീനുകളെല്ലാം ജലജീവികളല്ല !

കവിതറോബിൻ എഴുത്തുപുരഅലങ്കാരമീനുള്ള വീടുകളിലെല്ലാം അക്വേറിയമുണ്ടാകാറില്ല.ഒഴുക്കിൽ വഴുതി, വറ്റി ചെകിളയിൽ ചരലേറിയ പുഴയോ,വെയിലിൽ മരച്ചെതുമ്പൽ ഇളകിവീഴുന്ന കാടോ,ആദ്യമഴയിൽ ചുഴിപ്പാടു പൊട്ടുന്ന കൊമ്പൻ മരുഭൂമിയോ,കൊള്ളിമീൻ പുളയ്ക്കുന്ന നീലച്ചതുപ്പുള്ള ആകാശമോ,ഒക്കെ ഉണ്ടായിരിക്കാം.വേണമെങ്കിൽ വെള്ളമെന്നു പേരിട്ട് മാറ്റിക്കൊടുക്കാം നിങ്ങൾക്ക്.https://youtu.be/PACu3_Mi8qEറോബിൻ എഴുത്തുപുര.  അധ്യാപകൻ. ഇടുക്കി ജില്ലയിലെ  കട്ടപ്പന സ്വദേശം. ആകാശവാണിയിൽ നിരവധി തവണ കവിതകൾ അവതരിപ്പിച്ചു. മുഖ്യധാരാ മാധ്യമങ്ങളിലും മറ്റ് ആനുകാലികങ്ങളിലും സോഷ്യൽമീഡിയയിലും സജീവം. 9446686921... ആത്മ...

അ,ആ,ഇ,ഈ,ഉ,ഊ…..അമ്മ

(കവിത)ആദി1അ-സാധാരണമാം വിധം ഭാവിയിൽ പെൺകുട്ടിയാകാൻ സാധ്യതയുള്ള എന്റെ ശരീരം ആണുങ്ങളുടെ ലോകം ഉപേക്ഷിക്കുന്നു2ആ-കാശങ്ങളും ഭൂമിയും ഞങ്ങൾക്കന്യം ഒരു പട്ടി സ്വന്തം വാല് കടിച്ച് വട്ടം കറങ്ങും മാതിരി ഞാനെന്റെ ശരീരത്തിൽ വട്ടം കറങ്ങി തുടക്കവും ഒടുക്കവുമില്ലാതെ3.ഇ-ത്തവണ, എന്റെ കാലുകൾക്കിടയിൽ ഞാൻ ഒരു നുണയായിരുന്നു എന്റെ സത്യം മറ്റെവിടെയോ വിശ്രമിക്കുന്നു കുപ്പായങ്ങൾ എന്റെ ഉടലിനോട് സദാ പരാജയപ്പെടുന്നു4.ഈ-മരണം അത്രയും സ്വാഭാവികമാണ്, ജീവിച്ചിരിക്കുന്നവർക്ക് മനസ്സമാധാനം വേണമായിരുന്നു അതുകൊണ്ട് ഞാൻ മരിക്കുന്നു.5.ഉ-ലകം മുഴുവൻ ആണുങ്ങൾക്ക് തീറെഴുതികൊടുത്തതാരാകും ആണുങ്ങളുടേതാകരുത് ലോകം6ഊ-തി വീർപ്പിക്കാൻ മാത്രം ജീവിതത്തിലെന്തുണ്ട് വേദനയല്ലാതെ7ഋ-തുക്കളെല്ലാമെന്റെ ചില്ലയിൽ പാർക്കട്ടെ കിളികളുപേക്ഷിച്ച ഇതേ ചില്ലയിൽ8എ-ത്ര ദൂരെയാണ്...

സ്മൈലികൾ

മിഷാൽ സലിം വാടാനപ്പള്ളിവർണ്ണ വർഗ്ഗ ഭാഷ ദേശ മത ആദർശ വ്യത്യാസങ്ങളുടെ മുൾവേലികൾ പറിച്ചെറിഞ്ഞ് മനുഷ്യനെന്ന അടിസ്ഥാന അസ്തിത്വത്തിലേക്ക് മടങ്ങി വന്ന്, ഒരുപോലെ... തികച്ചും ഒരുപോലെ... ചിരിക്കുവാനും കരയുവാനും ഇളിക്കുവാനും പുച്ചിക്കുവാനും പ്രതിഷേധിക്കുവാനും പ്രശംസിക്കുവാനും...കാലമിത്രയും ഭാഷകളുടേയും വാക്കുകളുടേയും ചങ്ങലകളിൽ തളച്ചിടപ്പെട്ട ഹൃദയവികാരങ്ങളെ...

Letters to Milena by Franz Kafka

വിവർത്തനം : സനൽ ഹരിദാസ്കത്തുകളിലൂടെ പരസ്പരം സംവേദനം നടത്താമെന്ന ആശയം മനുഷ്യനെങ്ങനെയാവും ലഭിച്ചത്? ഒരുവന് വിദൂരസ്ഥമായ ഒരാളെക്കുറിച്ച് ചിന്തിക്കാനും അടുത്തുള്ളയൊരാളെ ചേർത്തു പിടിക്കാനുമാവും. മറ്റെല്ലാം മനുഷ്യശക്തിക്കതീതമാണ്. കത്തുകൾ കുറിക്കുകയെന്നാൽ അത്യാർത്തിയോടെ അതിനായി കാത്തിരിക്കുന്ന പ്രേതങ്ങൾക്കു മുൻപിൽ സ്വയം വെളിപ്പെടുത്തുകയെന്നാണർത്ഥം. കുറിച്ചയക്കുന്ന ചുംബനങ്ങളൊരിക്കലും ലക്ഷ്യത്തിലെത്തിച്ചേരുന്നില്ല. വഴിനീളെ അവ...
spot_imgspot_img