Homeകവിതകൾ

കവിതകൾ

ഓർമകളുടെ ചരിവ്

(കവിത)അജേഷ് പിവീണ്ടും ചുരം കയറുമ്പോൾ ഹെഡ് ഫോണിൽ പാടി പതിഞ്ഞ അതെ തമിഴുഗാനം,ബസിൻ്റെ മൂളലുകൾക്ക് ആ പാട്ടിൻ്റെ താളം മഴയ്ക്കും മഞ്ഞിനും അതിൻ്റെ ഈണം.കാഴ്ചകളുടെ വളവുകൾ താഴേക്കു താഴേക്കു ഓടിയൊളിക്കുന്നു...പാതവക്കിലെ ചുവന്നു തുടുത്ത പൂക്കളെല്ലാം എത്ര വേഗത്തിലാണ് മറവി ബാധിച്ച് നരച്ചു പോയത്...!ഒമ്പതാം വളവിനു കീഴെ ഓർത്തുവെച്ചൊരു വെള്ളച്ചാട്ടം, തണുത്തു മരവിച്ച പാറകളിൽ പേരറിയാ പൂക്കളുടെ മഴനൃത്തം....'പത്താം വളവിനു കീഴെ കോടയിൽ...

കണ്ണെഴുത്ത്

മൃദുല എംഎല്ലാ ദിവസവും കണ്ണെഴുതുമ്പോൾ ഞാൻ നിന്നെയൊർക്കും... കണ്ണാടിയിലെ വെയിൽത്തുണ്ടിനപ്പുറം നീ കണ്ണോർക്കുന്നതെനിക്ക് കാണാം... മിഴിക്കോണിൽ നീ പറഞ്ഞ കൽക്കണ്ടക്കാട് തിരഞ്ഞു പോകും. വിഷാദത്തിന്റെ തവിട്ടു നിറത്തിലേക്കു പിന്നെയും കടും കറുപ്പ് ചേർത്ത് തിളക്കിയെടുക്കും...സ്നേഹത്തിന്റെ മണൽപേപ്പർ ചേർത്ത്...

കർത്താവേ..

കവിത വൈഗ ക്രിസ്റ്റി നെൻ്റെ രാജ്യമൊന്നും വരികേലെന്ന് മനസ്സിലായിട്ടാണ് വീടുവിട്ടിറങ്ങിത്തിരിച്ചത്... ഇറങ്ങിയതായാലും ഇറക്കിയതായാലും ഫലമൊന്നാണേ ! മക്കളില്ലാത്ത കൊണ്ട് കൂട്ടക്കാര് പൊറത്താക്കി മക്കളൊണ്ടാരുന്നേലവര് പൊറത്താക്കിയേനേ... ഫലമൊന്നാണേ !ആകാശങ്ങൾക്കപ്പുറത്തിരിക്കുന്ന തമ്പുരാനേ നിൻ്റെ നാമം വിശുദ്ധീകരിക്കപ്പെടണമേ നിൻ്റെ രാജ്യം... മറീങ്കുട്ടി മുന്നേ നിന്നു ചിരിക്കുന്നു ഒരു മഴനൂലിൻ്റെ വെത്യാസത്തിൽ മരണത്തിലേക്കിറങ്ങി പോയവളാണ്... മറീങ്കുട്ടിയേ നെനക്കവിടെ കർത്താവിൻ്റെ രാജ്യത്ത് സുഖവാന്നോ? നീ പോയത് നന്നായെടിയേ അന്നന്നു വേണ്ട ആഹാരത്തിനു വേണ്ടി നെനക്ക് വെഷമിക്കേണ്ടല്ലോന്ന് നമ്മക്ക്...

ഇടം

(കവിത)മഞ്ജു ഉണ്ണികൃഷ്ണൻസ്വപ്നങ്ങളുടെ തീവ്രഅസഹ്യതയുള്ള പെൺകുട്ടി . ഏതോ മുൻജന്മത്തിലെ നാട്ടിലൂടെ നടക്കുന്നു.കുറേയേറെ കുന്നുകൾ തോടുകൾ ചാലുകൾ കുളങ്ങൾ കൊക്കരണികൾ നിലങ്ങൾ നിരപ്പുകൾ ഒരു പുഴയും .കണ്ടു മറന്ന ഒരാകാശം അതേ തണുപ്പുള്ള കാറ്റ് മണ്ണിൻ്റെ മാറാപശ്ശിമ . മുൻപ് നടന്നതിൻ്റെ തോന്നൽ.വീടിരുന്ന വളവിലെ കയറ്റം വള്ളിക്കാട് . ഈടിമ്മേലിരുന്ന് താഴേക്ക് കാലിട്ട് ആട്ടികൊണ്ട് മൂളിയ എന്തോ ഒന്ന് ഓർമ്മ വരുന്നു.സിനിമയും പാട്ടുമൊന്നും ഇല്ലാക്കാലത്ത് എന്ത്...

കടലേ കടലേ കടലമ്മേ

കവിതഅജേഷ്.പിഭൂമി നെറുകെ പിളർന്നതിൽ ചിതറിപ്പോയ ചെറു പച്ചപ്പുകളെ ചുറ്റി കടലൊഴുകുന്നുണ്ട് ശാന്തമായി.വെയിലേറ്റ് നാണിച്ചു പോയ കരയെ തൊടാൻ കടൽ ധൃതികൂട്ടും ഉപ്പു ചുവയ്ക്കുന്ന ചുംബനം കൊണ്ട് കരയെ നനയ്ക്കും.മണലിലെഴുതിയ കടലമ്മയെന്ന വാക്കിനെ മുറിച്ച് ഏലേലം താളത്തിൽ വല നെയ്ത സ്വപ്നങ്ങൾ വഞ്ചിയിലേറി കടലിലേക്കിറങ്ങും.ചെറുചൂടുള്ള ചോറ് എരിവു തിങ്ങിയ മീൻ കടലിന്റെ ദാനങ്ങൾ കൊണ്ട് വിശപ്പിനെ...

ജുനൈദ് അബൂബക്കറിന്റെ കവിതകള്‍

അവസാന മനുഷ്യന്‍ഇണയില്ലാത്ത അവസാന മനുഷ്യനൊരു പൂവാകും കാറ്റ് അവന്റെ വിത്തുകളെ ഈ ലോകം മുഴുവന്‍ പരത്തും അവനൊരു പൂന്തോട്ടമാകുംചെമ്പകച്ചുവട്ടില്‍നീ+ഞാന്‍ എന്ന് കോമ്പസ് മുനയാല്‍ കോറിയിട്ടതിപ്പോഴും ആരും കാണാതെ തന്റെ പൂക്കളാല്‍ മറച്ച് കാത്തുസൂക്ഷിക്കുന്നുണ്ട് പള്ളിക്കൂടത്തിലെ വയസ്സന്‍ ചെമ്പകംകരിമ്പന്‍മഴയുണക്കിയ തുണികളെ വെയില്‍ തൊടുമ്പോള്‍ തെളിയുന്നു, മഴയുടെ കറുകറുത്ത ഉമ്മക്കറകള്‍മഴആകാശനിറമുള്ള നിന്റെ അടിവസ്ത്രത്തിലൂടെ മേഘമായി...

ഈ അതിർത്തികൾ ആരുടേതാണ്?

ജിനിൽ മലയാറ്റിൽഅപ്പോഴും മ്യാന്മറിൽ മഞ്ഞു പെയ്യുന്നുണ്ടായിരിക്കാം നേപ്പിടിയായിലെയും റങ്കൂണിലെയും തെരുവുകളിൽ ബുദ്ധം ശരണം ഗഛാമി മുഴങ്ങുന്നുണ്ടായിരിക്കാം. ആ സമയം ബോധിവൃക്ഷത്തണലില്ലാത്ത തീരഗ്രാമത്തിൽ ഒരു പെൺകുട്ടി,തന്റെ പാവയെ ഉടുപ്പണിയിക്കുകയാണ്. തീരെ ചെറുതല്ലാത്ത അവളുടെ കണ്ണിൽ ഭീതിയുടെ കടൽച്ചുഴി. വെള്ളിവാളിന്റെ മിന്നൽ. ചോരമിനുപ്പുള്ള മണൽത്തിട്ട.ബോധസ്തമയത്തിന്റെ നടുക്കടൽ. ഉപ്പുകാറ്റിന്റെ നീറ്റൽ. പ്രതീക്ഷ വറ്റിയ കരവെളിച്ചം. ഉറുമ്പുവരികൾ...

മുറ്റം

കവിത ആദിഷ ടി.ടി.കെഅലക്കു കല്ല്പൊട്ടിയ കന്യകാത്വം ചോര വാർന്ന് നിലവിളിച്ചൊലിച്ചിറങ്ങിയ നൂലിഴകളെ തേച്ചുവെളുപ്പിച്ചെടുത്ത കുമ്പസാരക്കൂട്അയൽപകലുകളിൽ എത്രയെത്ര ആത്മഹത്യകൾ ശോഭനമാക്കിയ നീട്ടിവലിച്ച കൊലക്കയർവെയിൽതണലേ നീ പ്രണയിക്കുമോ എന്ന പേടി കൊണ്ടാണ് നിന്നെ തണുപ്പിച്ചു വിട്ട മരച്ചില്ലകളെ ഞാൻ കരിച്ചു കളയുന്നത്. ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

കാമജലധി

കവിതവിജയരാജമല്ലികആ നാദമാധുരി കേൾക്കെ ഞാനൊരു സ്വപ്ന വസന്തമായി വിടരുമായിരുന്നുഎന്റെ നദാല കർണപുടങ്ങൾ രാഗദ്യുതിപോൽ ത്രസ്സിക്കുമായിരുന്നുകാമജലധിയിലെത്ര അനുരക്ത ജലദയായ് ജ്വലിച്ചുമിന്നുമായിരുന്നു പിന്നെ ഒരു രതിമഴയായ് പൊഴിയുമായിരുന്നുകൊതിപൂണ്ടൊരുനാൾ കാണാൻ വെമ്പി നേരിൽ കണ്ടു അനന്തരം നദാലം മാനസംഎങ്കിലും ആ നാദമെന്റെ പ്രണയാംഗുലികളെ ഇന്നും ഉണർത്തുന്നു വിവശയാക്കുന്നു!*Auralism is a sexual fetish...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ...

കേരളപ്പിറവി

കെ. വി ജ്യോതിഷ്ആചാരപ്പെരുമയിൽ നാട് കുതിക്കുമ്പോഴാണ് മാറ് മറച്ചവരുടെ നഗ്നത വാരിയെടുത്ത്, കോരൻ കഞ്ഞി വാരി കുടിച്ച കുമ്പിൾ തേടി ആർത്തവത്താൽ കുടിയൊഴിപ്പിക്കപ്പെട്ട പെണ്ണിനേയും കൂട്ടി പരശുരാമന്റെ മഴുവിൽ നാണം കൊണ്ട് കേരളം ഒളിച്ചത്.ചക്ര വാഹനങ്ങളെ കേരളത്തെ ഇടവഴികൾ വളഞ്ഞിട്ട്...
spot_imgspot_img