Homeകവിതകൾ

കവിതകൾ

ഋതു

സുവിൻ വി എംഒരു ഋതുവുണ്ട്. അതിൽ എല്ലാ ഋതുക്കളുമുണ്ട് ആ ഋതു, ഒരേ സമയം കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയെയും വരാനിരിക്കുന്ന പൂക്കാലത്തേയും ഒരു തലയണയിൽ മുറുക്കിപ്പിടിക്കുന്നു.ആ ഋതുവിലൂടെ മതിലുകളും ഭിത്തികളും തകർന്നൊഴുകുന്നു. ഒരു തുള്ളി പല പല വേദനകളുടെ തിരമാലകളാവുന്നു.ആ...

കാണാതായ പേരുകളെ തിരഞ്ഞ്

രാഹുൽ മണപ്പാട്ട്തെക്കേപ്പുരയിലെ സഹോദരൻ അയ്യപ്പൻ ഞങ്ങളുടെ കോളനിയിലെ കള്ളുകുടിയനായിരുന്നു. ഞങ്ങളെല്ലാവരും അയ്യപ്പന്റെ കള്ളുകുടിയെ ഉപദേശിച്ച് നന്നാക്കാൻ ഒരുമ്പെട്ടിറങ്ങി. എന്ത് ചെയ്യാൻ പന്തിഭോജനത്തെ കുറിച്ച് പറഞ്ഞ് വെളിവില്ലാതാക്കി ഞങ്ങളെ തിരിച്ചയച്ചു.സോഷ്യലിസം പറഞ്ഞ് നാട് നന്നാക്കാനിറങ്ങിയ ശങ്കരന്റെ, ചെറുമകന്റെ പേരിടൽ ചടങ്ങിന് അതിഥിതിയായി വന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റ ശ്രീനാരായണ ഗുരുവായിരുന്നു. അദ്ദേഹത്തിന്റെ മഹനീയ സാന്നിധ്യത്തിൽ എല്ലാവരും ഉറക്കെയുറക്കെ വാലാട്ടുന്ന പേര് വിളിച്ചു....എല്ലാ വെള്ളിയാഴ്ച്ചയും കക്കാനിറങ്ങുന്ന അയ്യങ്കാളിയെ...

ചില്ലു റാന്തൽ

ചന്ദന എസ് ആനന്ദ്നിറക്കൂട്ടുള്ള ഇരുണ്ട റാന്തൽ. പുതുമയേതുമില്ല. കണ്ടു പഴകിയത്. ഒരു മൂലയിൽ പൊടി പിടിച്ചു കിടക്കുമ്പോൾ തുടച്ചു മിനുക്കിയെടുത്തത്. തിളങ്ങുന്നതല്ല. പക്ഷെ, പകൽ വെളിച്ചമായിരുന്നു തിരി തെളിച്ചാൽ. നിറങ്ങൾ ചാലിച്ച മഴവിൽ ചാരുത ചിരികളിൽ കയറി ഇറങ്ങുന്ന രാത്രി വെളിച്ചങ്ങൾ, ഓർമ്മകൾ. കൂര ചോർന്നൊലിച്ചപ്പോഴൊക്കെ മാറ്റി...

ഇരുട്ട് എന്ന ഒരാൾ

കവിതഎ. കെ. മോഹനൻ ഇരുട്ടിനെ പേടിച്ചത്രയും വേറൊരാളെയും പേടിച്ചിട്ടുണ്ടാവില്ല ആരുംഅകത്ത് കുനിഞ്ഞിരുന്ന് ഇമ ചിമ്മിച്ചിമ്മിക്കൊണ്ടിരിക്കുന്ന മുട്ടവിളക്കിനെ ജനലഴികളിലൂടെ പതുങ്ങിപ്പതുങ്ങി വന്ന് ഊതിക്കെടുത്തി കാറ്റ് ഒന്നും അറിയാത്തതുപോലെ നടന്നുപോകുംഅപ്പോഴേക്കും ചുമരിൽ നെറ്റിയിടിച്ച് നല്ല മുഴ വന്നിട്ടുണ്ടാവുംഒരു കരിങ്കുള്ളനെപ്പോലെ രാത്രി എനിക്കരികിൽ നിവർന്നുകിടക്കുംനത്തുകൾ മൂളുന്നുണ്ടാവും കീരാങ്കീരികൾ പാട്ടുപാടുന്നുണ്ടാവുംഅകലെ എവിടെയോ ഒറ്റയ്ക്കായിപ്പോയ പക്ഷിയുടെ പാട്ട് എന്റെ നെഞ്ചിടിപ്പ് കൂട്ടുംഞാൻ ഒരു തുരങ്കത്തിലൂടെ ഓടുംഒരു സ്വർഗ്ഗം പോലെ പകലപ്പോൾ എനിക്ക് മുന്നിൽ വെളിപ്പെടുംകുറച്ചുനേരം കഴിയുമ്പോഴേക്കും കരിങ്കുള്ളന്റെ...

ട്ക്ക്ളെ

മലവേട്ടുവഗോത്രഭാഷാ കവിത രമ്യ ബാലകൃഷ്ണൻ ചിത്രീകരണം : സുബേഷ് പത്മനാഭൻവെണ്ണിര്ല് ക്ട്ന്ത ക്നാവ്ക്ളെ ഊതി അവ ഒര് കവിതൈ എയ്തുവേൻ തൊടങ്ങീന്റ് ഇട്ടത്തെപ്പറ്റിറ്റ് പഞ്ചാര കണക്കെ മധുരിക്ക്ണ ഇട്ടം ടക്ക് എപ്പോളോ പീക്കലം കത്തി ബരല്ങ്ക് കൊണ്ട്ന്ത്‌ ഇറ്റ് ബീഗ്ണ കണ്ണീര് കണക്കെ ചോരെ മഞ്ഞളും കുരുമുളകും ഉപ്പും അവ മുറിവ്ണെണക്കിന്ത്‌ ന്നാലും ചെലെ...

ലോകം

കവിത അനീഷ് പാറമ്പുഴ ലോകത്തിന്റെ നാലു കോണുകളിലിരുന്ന് നാലുപേർ രാത്രിയിൽ രാവിലെ മധ്യാഹ്നത്തിൽ സായാഹ്നത്തിൽ സ്വപ്നങ്ങളിൽ മഞ്ഞും മഴയും വെയിലും പൊടിക്കാറ്റും വീഴ്ത്തിക്കൊണ്ടിരിക്കുന്നുമഞ്ഞിലൊരാൾ ലോകം മുഴുവൻ കണ്ണെത്താ ദൂരത്തേക്കു നീണ്ടു കിടക്കുന്ന മഞ്ഞുപോലെ ഏകാന്തമാണെന്നു കരുതുന്നുകാട്ടിലൊരാൾ കറുപ്പിൽ തണുപ്പിൽ ഇനിപ്പിൽ കാട്ടാറിന്റെ ഒച്ചയിൽ മലയണ്ണാൻറെ ചിലമ്പലിൽ ലോകം ഇപ്പോൾ ഉറക്കമാണെന്നു കരുതുന്നുകടലിലൊരാൾ ആദ്യസൃഷ്ടി ജലത്തിൽ എന്നുറപ്പിച്ചു ചെറിയൊരു വഞ്ചിയിൽ താൻ മാത്രം ഉറങ്ങുന്ന ലോകത്തിന് കാവലിരിക്കുകയാണ്...

അച്ഛൻ

(കവിത)ശിവശങ്കര്‍സ്വത്ത് ഭാഗിച്ചപ്പോൾ എനിക്കു കിട്ടിയത് അച്ഛന്റെ വലംകാലീന്ന് അല്പം നാറുന്ന കുഴിനഖച്ചെളിയായിരുന്നു ആ മണ്ണിൽ ആദ്യത്തെ വിത്തെറിഞ്ഞുകൊണ്ട് ഞാൻ തുടങ്ങുന്നു എന്റെ കുഞ്ഞുങ്ങൾക്ക് വിശപ്പാറ്റാൻ ഞാനതിൽ ആഞ്ഞു പണിയുന്നു പിന്നെ അച്ഛനെപ്പോലെ, വലംകാലിൻ പെരുവിരലിൽ പെരുംകുഴികൾ ഞാൻ തീർക്കുന്നു ചെളിവാരി ഞാൻ നിറയ്ക്കുന്നു. അച്ഛനെപ്പോലെ വേദനകൊണ്ട് ഞാൻ പുളയുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...

ജോൺസൺ മാഷ് എന്ന ത്രിത്വം

കവിത സുരേഷ് നാരായണൻ 1പതിനൊന്നു വർഷങ്ങൾക്ക് മുമ്പ് കൂടുവിട്ടുപോയ ഒരാൾ. കട്ടൻകാപ്പി തിളപ്പിച്ച് ഞാനയാൾക്ക് ശ്രാദ്ധമൂട്ടുന്നു.ഇയർഫോൺ കുത്തി ഞാനയാളുടെ തുള്ളികളെ ആത്മാവിലേക്കിറ്റിക്കുന്നു.മുളംങ്കൂട്ടങ്ങളിൽ കാറ്റു ചുംബിക്കുന്നേരം പുറകിൽ നിന്നെങ്ങാനുമയാൾ എന്നെ കെട്ടിപ്പിടിച്ചേക്കുമോ എന്നു ഞാൻ അകാരണമായ് ഭയപ്പെടുന്നു.2ഞാൻ ഉമ്മറത്തേക്ക് കാലുകൾ നീട്ടി...

1976 മാർച്ച് 1

സുജിത്ത് താമരശ്ശേരിനിയമം ആത്മഹത്യ ചെയ്ത രാത്രിയിലാണ് എന്റെ കവിത പൂർത്തിയായത്.പിറവിയെടുക്കുവോളം വെടിയേറ്റു വീണെങ്കിലും എന്റെ കവിതയ്ക്ക് ജീവൻ ഉണ്ടായിരുന്നുരക്തം പുരണ്ട എന്റെ കവിതയ്ക്ക് നിലവിളിക്കാൻ കൂട്ട് അക്ഷരങ്ങളായിരുന്നുവലിച്ചുകീറി ചുരുട്ടിയെറിയാൻ കൊതിച്ച കാക്കിയ്ക്ക് എന്റെ കവിത വർഗ്ഗ പോരാളിയായിരുന്നുഉരുട്ടിയയെടുത്തപ്പോഴും കാൽവെള്ളയിൽ ലാത്തി അടിച്ചമർത്തിയപ്പോഴും എന്റെ കവിത അതിജീവനത്തിന്റെ കരുത്തുതേടുകയായിരുന്നുസൂചിമുന ആഴ്ന്നിറക്കിയപ്പോഴും രോമം പറിച്ചെടുത്തപ്പോഴും എന്റെ കവിത ആദിപോരാട്ടത്തിന്റെ ഓര്മയിലായിരുന്നുസിമെന്റ് ചുമരിന്റെ ഭിത്തിയിൽ എന്റെ കവിത രകതം തുപ്പിയപ്പോൾ പൊഴിഞ്ഞ പല്ലുകൾ നിലത്തുനിന്നു മഹാത്മാവിനെ...

എന്റെ നാമത്തിൽ

എം. ജീവേഷ് പോകാൻ പറയൂ ഞാൻ ജനിച്ച രാഷ്ട്രത്തിൽ നിന്ന്. ബൂട്ടിട്ട കാലു കൊണ്ട് ഭയപ്പെടുത്തൂ.. വിലങ്ങുകൾ എന്റെ കയ്യിൽ തന്നെ ധരിക്കൂ.തോക്ക്, അതെന്റെ കുഞ്ഞിന്റെയോ അമ്മയുടെയോ നെഞ്ചിലേക്കു തന്നെ ഉന്നം വെക്കൂ.പള്ളികളും വീടുകളും ഓർമ്മകളും ഇടിച്ചു നിരത്താനായി തയ്യാറാക്കിയ ബുൾഡോസർ എന്റെ തലച്ചോറിലൂടെ കയറ്റൂ.ചരിത്രത്തിലില്ലാത്ത രാമനെയോ ചരിത്രത്തിലുള്ള...
spot_imgspot_img