Homeകവിതകൾ

കവിതകൾ

പുനർവായനകൾ

കവിത ഹരീന്ദ്രൻ പോറ്റിചില അനുഭവങ്ങൾ ഓർമകളായി മാറുമ്പോൾ എഴുത്തിനുള്ള വിഷയങ്ങളായി ഒതുങ്ങും.... അതേ അനുഭവങ്ങൾ മറ്റുള്ളവരിലൂടെ ആവർത്തിക്കപ്പെടുമ്പോൾ പുനർവായനകളുണ്ടാകും അതങ്ങനെയാണ്.... ഓരോ കാലത്തിലും... കഥാപാത്രങ്ങൾ മാത്രമേ മാറുകയുള്ളൂ... കഥകൾ മാറുകയില്ല...

ഹൃദയരക്തം

ബിപിനുഹൃദയരക്തം കൊണ്ടാണോ ഇതെഴുതിയതെന്ന് സുഹൃത്ത് ചോദിച്ചു.അപ്പോഴാണ് ഞാനെന്റെ കവിത രുചിച്ചു നോക്കിയത്.ചോരയുടെഉപ്പുരസം നാവിലറിഞ്ഞു പക്ഷേ... പനിനീർപ്പൂക്കളുടെ ഗന്ധമായിരുന്നു മനസ്സിലറിഞ്ഞത്!ആരെയാണ് ഞാനിതേൽപ്പിക്കുക?രക്തസാക്ഷി സ്മരണകൾ കുളിർ മഞ്ഞായി പെയ്തു വീഴുന്ന തെരുവിൽ സഖാക്കളുണ്ട്ഏതു ദുർഘട വീഥിയിലും കൈത്താങ്ങായ് കൂടെയുണ്ട് കൂട്ടുകാർഅറിയാതെ വരച്ചുവെച്ച ജീവിത തോന്ന്യാക്ഷരങ്ങൾ മായ്ക്കുന്ന ടീച്ചറായി പ്രിയതമയുണ്ടെപ്പോഴുംകാലങ്ങൾക്കുമപ്പുറത്ത് ഇടവഴിയോരത്ത് വഴിക്കണ്ണുമായ് കാത്തു നിന്നവൾഅറിയാദൂരത്തെ തടവറക്കൂട്ടിലൊരു നോവുന്ന ഓർമ്മദൈവമേ ഇതെന്റെ ഹൃദയ രക്തം കൊണ്ട് ഞാൻ കുറിച്ചതാണ്ആരെയാണ് ഞാനിതേൽപ്പിക്കുക....?ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും...

മുടിയന്തിരാക്കണേര്

മലവേട്ടുവഗോത്രഭാഷാ കവിത രാജി രാഘവൻഏര് നാട് മുടിയന്തിരാക്കും നമ്മക്ക് കഞ്ഞി ഇല്ലെങ്കില് ഏരിക്കെന്തനാ. അഞ്ച് കൊല്ലം കയിഞ്ച് ഏര് വെരും നമ്മട മക്കക്ക് ഒന്തു അറിയേലെ ഏര്ടെ വർത്താനം കേട്ട് പാഞ്ച് പോകു.പെരക്കം കഞ്ഞിണ്ടണ് നോക്കേലെ പുത്തകം പടിക്കേലെ , പിന്നെന്തനാ, മണ്ണി കിളക്ക്ണ...

ലാസ്റ്റ് ബസ്

കവിതസുജ എം ആർകരിനീലക്കുപ്പായമിട്ട്, ഞാനിരുട്ടത്ത്, അവസാനത്തെ ബസും കാത്ത് നിൽക്കുന്നു. കഴിഞ്ഞ തുലാവാവിന്റന്ന് കാറ്റിൻ ചോല പിടിച്ച് മരിച്ച കുഞ്ഞാത്തുട്ടി, റോഡിന്റപ്പുറത്ത് ചായക്കടയിലിരുന്ന്, ചായയുറുഞ്ചിക്കുടിക്കുന്നു...ഇരുട്ടും തുളച്ചാ കണ്ണിലെ തീയിളക്കം എന്നെത്തേടിയെത്തുന്നു. പണിയിത്തിരി ജാസ്തിയുണ്ടായിരുന്നു, അതാ.. വൈകിയത്.. ഞാൻ തല താഴ്ത്തുന്നു.ഒരു തീച്ചൂള...

രുചി

സുഷമ ബിന്ദുകറിവേപ്പില പോലെ പ്രണയത്തിൽനിന്ന് പലപ്രാവശ്യം നിന്നെ പുറത്തേയ്ക്കെറിയുന്നു. നിന്റെ രുചിമാത്രം മതിയെ നിയ്ക്ക്. രൂപമില്ലാത്ത നിന്റെ സത്ത.ശ്വാസംമരണത്തിനു തൊട്ടുമുമ്പുള്ള നിമിഷത്തെ ഞാൻ നിന്റെ പേരുവിളിക്കും. വേർപെടാനാവാതെ അത്രയും ആഴത്തിൽ വലിയ്ക്കുന്ന ശ്വാസത്തെ.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

ജീവിതത്തെക്കുറിച്ച് പതിനഞ്ച് നാനോ കവിതകൾ

കവിത മുനീർ അഗ്രഗാമി1.തുടർച്ചആദ്യ മനുഷ്യനിൽ എന്റെ ആദ്യത്തെ ചുവട് അവസാന മനുഷ്യനിൽ എന്റെ അവസാന ചുവട് ഇവിടെ ഇപ്പോൾ ഞാൻ കാലു വെക്കുന്നു അത്രമാത്രം.2. അടുക്കളതിളച്ചുമറിഞ്ഞും വെന്തും ഒടുവിൽ അവളെത്തുമ്പോൾ ചൂടാറും അവൻ പാകം നോക്കും തന്റെ രുചി വേവുന്ന അടുക്കളയ്ക്ക് വേണ്ടി അവൾക്ക് വിശക്കും3....

കോർത്തുവെച്ച മഴനൂലുകൾ…

കറിവെച്ചു വെച്ച മൺചട്ടി മേലെയും, ഊതിയൂതി പതം വന്ന അടുപ്പിലേക്കും, കഴുകി കമിഴ്ത്തിവെച്ച നിറം മങ്ങിയ പാത്രങ്ങളിലും, ഓലമേഞ്ഞ ഒറ്റമുറി വീടിന്റെ മൂലയിൽ ചാരിയ തഴപ്പായിലേക്കും ഇറ്റു വീഴുന്ന മഴത്തുള്ളികളോരോന്നും കോർത്തുവെച്ചതുപോലെ.. !ഇടവപ്പാതിയിൽ...

വിപരീതങ്ങളുടെ ഐക്യവും സമരവും പ്രണയത്തിൽ

കവിത എം. സി. സന്ദീപ്പാതിവഴിയിൽ പ്രണയം നഷ്ടപ്പെട്ട ആണുങ്ങൾ പിന്നീടെന്തായിരിക്കും ചെയ്യുകയ്യെന്നോർത്തിട്ടുണ്ടോ...?!ഉറപ്പുള്ളടുത്ത കൊമ്പിലേയ്ക്കൊരു വാനരച്ചാട്ടം നടത്തി തലമാന്തി ഊറിച്ചിരിയ്ക്കും ചിലർ.പ്രതികാരത്തിന്റെ മുനമൂർച്ചകൾ അവളുടെ അടിവയറ്റിലേയ്ക്ക് തിരിച്ചിറക്കും അതും പോരാതെ, ഉള്ളും ഉടലും പൊള്ളിച്ചടർത്തും ചിലർ.വേറെ ചിലരവളുടെ സ്വഭാവ സർട്ടിഫിക്കറ്റ് തയ്യാറാക്കിയതിൽ മറുകിന്റെയെണ്ണം, തുടയളവ്,...

സഖീ നിന്നെയും കാത്ത്

കവിതവർഷ എ.പിനിന്റെ കണ്ണിലെ പ്രണയത്തിന്റെ തീക്ഷ്ണത കെട്ടുപോയിരിക്കുന്നു സഖി... നിന്റെ മുഖത്തെ മധുരപുഞ്ചിരിയിൽ മങ്ങലേറ്റിരിക്കുന്നു നിന്റെ പൈങ്കിളി കിന്നാരങ്ങൾ എന്നിൽ നിന്നും ഓടിയൊളിച്ചിരിക്കുന്നു നിന്റെ പരിഭവ കണ്ണുനീർത്തുള്ളികൾ എന്റെ കണ്ണുകളുടെ കാണാമറയത്തേക്കു- പോയ്മറഞ്ഞിരിക്കുന്നു നിന്റെ വിരഹം എന്നെ വലിഞ്ഞുമുറുകും...

പെയ്ത്ത്

എം സി സന്ദീപ്1. കാണേണ്ടിയിരുന്നില്ല കാർമേഘമേ, ഇങ്ങനെ കരഞ്ഞ് തീരാനായിരുന്നെങ്കിൽ.2. പൂക്കളും ഇലകളും മിഴി കൂമ്പി. മഴ വന്നാകെ നനച്ച നാണത്താൽ.3. പെരുമഴയാൽ നനഞ്ഞു കുതിർന്നൊരു പൂച്ചക്കുഞ്ഞ് മുരണ്ടും വിറച്ചും അടുക്കളമൂലയിൽ തല നനയാത്തൊരിടം തേടുന്നു.4. തല തിരിഞ്ഞ പ്രണയമൂങ്ങകളുടെ ഉം,ഉം മൂളലുകൾക്കു മേൽ പെടുന്നനെയെത്തിയ പാതിരാ മഴ ശ്രുതി ചേർക്കുന്നു.5. അഴുക്കുകളെല്ലാം ഒഴുക്കി കളയുന്നു ഈ മഴപ്പെയ്ത്ത്. അഴലുകളെല്ലാം കഴുകി കളയുന്നു കണ്ണീർപ്പെയ്ത്ത്.6. തൊട്ടാവാടിയെ ഉമ്മ വെച്ച് മുറിഞ്ഞൊരു മഴത്തുള്ളി ഭൂമിയിലൊരു ശവക്കുടീരം പണിയുന്നു.7. കാറ്റ് വീഴ്ത്തി,...
spot_imgspot_img