Homeകവിതകൾ

കവിതകൾ

പച്ച കുത്തൽ

കവിതകല സജീവൻനിന്റെ ഉമ്മകൾ പതിഞ്ഞിടത്തെല്ലാം എനിക്ക് പച്ചകുത്തണം. തൊലി വരഞ്ഞ്, ഓർമ്മയുടെ കരിം പച്ച തേച്ച് പൊള്ളിക്കണം. എന്റെ വിടർത്തിയകറ്റിയ ചുണ്ടുകളിൽ ഉണ്ണിക്കണ്ണൻ, കൈവിരലിലൂടെ ഊർന്ന് ഒരുതുടംവെണ്ണ, പൊക്കിൾ മീതെയാലോലം. അണി വയർത്തുടക്കത്തിൽ കള്ളക്കണ്ണൻ, കണ്ണിറുക്കുന്ന കാലിച്ചെറുക്കൻ. ഉടലിലുടനീളം പല ഭാവത്തിൽ പല രൂപത്തിൽ നിന്റെ രഹസ്യാവതാരങ്ങൾ. ചേലകൾ കട്ടതും പാമ്പിനെ കൊന്നതും ലോകങ്ങൾ കണ്ടതും പ്രിയതമകളെ...

കുന്നിറങ്ങിനടക്കാനൊരുങ്ങുന്ന ചോന്ന കാടുകൾ

കവിത റീന വിഇപ്പ വരാമെന്ന് പറഞ്ഞ് ആ വളവിനപ്പുറം അവൾ കാടു കയറി. ഇരുളും പാറ മറവിൽ ഒരു മദയാനയുടെ ചിന്നം വിളി.അവളോ ... ഞാനോ.. ? രതി കാട്ടുഞാവൽക്കായ്കൾ ചുണ്ടിലുററിക്കുന്നു പൊന്തകൾക്കുള്ളിൽ മറയുന്നു.കാട്ടു പൂവൊന്നുണ്ടുള്ളിൽ ചോന്ന് ചോര ചാറിച്ചുവക്കുന്നെന്നവൾ കാടു കാട്ടുന്നു.വെയിൽ വന്നു ചിരിച്ചു കുഴഞ്ഞു .മഴ വന്നു ചിണുങ്ങി പിണങ്ങി. വൈകല്ലേ വൈകല്ലേ പെണ്ണേ കാത്തിരുന്നു മുഷിയുന്നുണ്ടുച്ചകാടിനുള്ളിൽ വഴുക്കലുളളവഴി ക്ഷണിക്കാതെ വന്ന വിശന്ന...

വാടക മുറികളെക്കുറിച്ച്

ബിൻസി മരിയ 1 വാടക മുറികളെക്കുറിച്ച് വാടക മുറികളെക്കുറിച്ചാണ്. ചില വാടക മുറികള്‍ ഗര്‍ഭ പാത്രങ്ങള്‍ പോലെയാണ്. ഉറവു മണം പരന്നൊഴുകുന്ന ഇരുട്ടില്‍, നനുത്തു നേര്‍ത്ത ആമ്പല്‍ വള്ളിച്ചുററുകളില്‍ എന്ന പോലെ അവയെന്നെ ചേര്‍ത്ത് ചേര്‍ത്ത് പിടിക്കും. ഇലഞരമ്പുകള്‍ പോല്‍ നേര്‍ത്ത ചുവരുകളുള്ള...

കണ്ണുകൾ മാറാല കെട്ടുന്ന മൂല

(കവിത)അഭിരാം എം പി1 റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നാലാം വളവിലെ ഒരടി പാത കയറിയാലാണ് വീട്. വെളുത്ത വലിയൊരു വീടിന്റെ, ഭസ്മം കൊണ്ട് കുറി വരച്ച ഒരു പടുവൃദ്ധൻ തറവാടിന്റെ, അത്തറിന്റെ മിനിപ്പുള്ള ഒരു ഗൾഫുക്കാരൻ വീടിന്റെ, അങ്ങിനെയെല്ലാത്തിന്റെയും നടുക്ക്, നെഞ്ചിനകത്ത് അകപ്പെട്ട ഊർദ്ധ്വൻ പോലെ അതുപോലെയൊരു വീട്. നീണ്ടു...

അഞ്ചു കവിതകൾ

കവിതമുനീർ അഗ്രഗാമി1. വേനൽത്തടാകംചിറകുണ്ടായിട്ടു തന്നെയാണ് വേനലിൽ അതു പറന്നു പോയത്.അദൃശ്യമായ പറക്കലിന്റെ ആധിയിൽ അവിടെ ഒരു കിളിക്കൂട് അത് ബാക്കി വെച്ചിരിക്കുന്നുപൊഴിഞ്ഞ തൂവലുകളും ചൂടും ചൂരും ഓർമ്മകളുടെ മീൻമുള്ളുകളും കൂട്ടിൽ അതിനെ ഓർത്ത് കിടക്കുന്നുഅതിൽ നിന്ന് അതിന്റ ഓർമ്മയുടെ അവസാനത്തെ ചലനം കൊത്തിയെടുക്കുന്നു , ഒരു കൊറ്റിഎത്ര വിദഗ്ധമായാണ് തടാകം...

ലാസ്റ്റ് വിഷ്

ആരതി ജഹനാര അഞ്ചേകാലിനേ എണീക്കും അലാറം അടിക്കുന്നതിനും അഞ്ചുമിനിറ്റു മുന്നേ..പതിവില്ലാതെ പത്തിരിയുണ്ടാക്കി തേങ്ങാപ്പാലെടുത്തു പുറത്തൊഴിച്ചു പഞ്ചസാരേമിട്ട് പയ്യെ തിന്നും. അപ്പോൾ എണീറ്റ് നിന്നും ഓടീം ഉള്ള തീറ്റയോർമ്മകൾ തികട്ടിവരും. ഇനി നിറയെ സമയമാണല്ലോ ഉള്ളെ എന്നങ്ങ് നെടുവീർപ്പിടും.മുറി മുഴുവൻ അടിച്ചുതൂത്തിടും നാലാള് വന്നാൽ കാണാൻ...

ട്രോൾ കവിതകൾ – ഭാഗം 24

വിമീഷ് മണിയൂർമുതൽമുടക്ക് കുടിക്കാനുള്ള വെള്ളം എടുത്തു വെയ്ക്കുക, ചുറ്റുമുള്ളവർക്ക് ഉമ്മ കൊടുക്കുക, ലൈറ്റ് ഓഫാക്കുക, ഫാൻ ഇടുക തുടങ്ങി ജീവിച്ചിരിക്കുന്നവർ ഉറങ്ങാൻ കിടക്കുമ്പോൾ ചെയ്യുന്നതൊന്നും മരിക്കാൻ കിടക്കുന്നവർ ചെയ്യേണ്ടതില്ല. ജീവിച്ചിരിക്കുന്നവരുടെ സമാധാനത്തിന് വേണ്ടി കുറച്ച്...

വേഷപ്പകർച്ച

മുയ്യം രാജന്‍വെയിലിനെ കൂട്ടു പിടിച്ചപ്പോൾ ഊതിക്കാച്ചിയ പൊന്നുപോലെ ഉരുക്കിത്തരാമെന്ന് ഉറപ്പ് തന്നു.മഴയും ശൈത്യവും ശരീരത്തെയുലച്ച നേരം വെയിലെവിടെപ്പോയൊളിച്ചെന്ന പരാതിയിന്മേൽ, ഏതുസമയവും മിന്നി നിൽക്കാനുള്ള ഉപാധിയല്ല വെയിലെന്നും, പാതിരാത്രി സൂര്യനുദിച്ചാൽ പകൽമാന്യന്മാരുടെ സ്ഥിതി എന്തായിത്തീർന്നേനെയെന്നൊക്കെയുള്ള മറുചോദ്യങ്ങൾ...

ചിത്രകാരി

കവിത ഡോ. അഞ്ജലി. എം. വിഡാവിഞ്ചിയുടെ അന്ത്യഅത്താഴച്ചിത്രത്തിനു താഴെയിരുന്ന് പഴയ ചിത്രകാരി ഉള്ളി അരിയുകയായിരുന്നു.പച്ചമുളക് നാലെണ്ണം വഴറ്റിയ സബോളയ്ക്ക്‌‌ മേൽ വിതറിയപ്പോഴവൾ പുതിയ നിറക്കൂട്ട് കണ്ടുപിടിച്ചു.താഴെ ആളിയ തീനാമ്പിന് ചുവപ്പ് പോരെന്ന് തോന്നിയപ്പോൾ അവളിൽ നിന്നൽപമെടുത്ത് അതിനോട് ചേർത്ത് വെച്ചു.പടർന്നു കയറിയ നീലച്ച ചുവപ്പിൽ, ചീഞ്ചട്ടിയിലെ ക്യാൻവാസിൽ പുതിയ നിറക്കൂട്ടുകൾ അനന്തമായി രൂപപ്പെടുകയും നിറം മങ്ങുകയും...

കുന്നുകളിൽ നമ്മൾ മിന്നാമിനുങ്ങുകളാകുമ്പോൾ

ആര്യ ടി.കുന്നുകളിൽ നമ്മൾ മിന്നാമിനുങ്ങുകളാകുന്നു. സ്വർണ്ണത്തുള്ളികളിൽ ചിറകുകൾകൊണ്ട്‌ വട്ടം വരയ്ക്കുന്നു.ഒരിക്കൽ കുന്നുകൾ വളർന്ന് പർവ്വതങ്ങളാകും. തീക്കുഞ്ഞുങ്ങളെ പ്രസവിക്കും. അവ വളർന്ന് വലിയ ഭൂതങ്ങളെപ്പോലെ ഒരിക്കൽ തീക്കടൽ തുപ്പും. അങ്ങനെയാണ് അഗ്നിപർവ്വതങ്ങൾ ഉണ്ടാകുന്നതെന്ന് നീ പറഞ്ഞു.നമ്മൾ വളർന്ന് പരുന്തുകളാകുമെന്നും ചിറകിൻെറ വൃത്തങ്ങളിൽ പരസ്പരം കോർത്ത് ആകാശം തുറന്ന് അതിൽ 'പാഠം-5 ജ്യാമിതീയരൂപങ്ങൾ ' എന്നെഴുതിവെയ്ക്കുമെന്നും....പിന്നെയിപ്പോൾ നിനക്കെങ്ങനെയാണ് ഒറ്റയ്ക്ക് മുകളിലേക്ക് പറന്നുപോകാൻ കഴിയുന്നത്...
spot_imgspot_img