Homeകവിതകൾ

കവിതകൾ

ഉയിർപ്പ്

കവിത പ്രീതി ദിലീപ്എത്രയധികം നേരത്തെ വീടടങ്ങുന്നുവോ, അത്രയും സൽസ്വഭാവങ്ങൾ കൽപ്പിച്ചു നൽകിയ ജോസുട്ടിയുടെ വീടിൻ്റെ ഭൂമിശാസ്ത്രം ഒറ്റയിറക്ക് വെള്ളത്തിന് ഒപ്പം വിഴുങ്ങുമെങ്കിലും പിന്നെയും വർഷങ്ങളെടുത്തു അന്നയ്ക്കതൊന്ന് ദഹിക്കാൻ..,,പിന്നീടങ്ങോട്ട് ഓരോ നേരത്തും ചെയ്യേണ്ടുന്നത് കൽപ്പനകളായി അവളങ്ങ് മനപാഠം പഠിക്കാൻ ശ്രമിച്ചോണ്ടേയിരുന്നു...അന്നത്തെ കൊല്ലത്തെ പള്ളിപ്പെരുന്നാളിന് ജോസൂട്ടി കൂട്ടി...

സമാപനം

കവിത മധു ബിപുല്‍മേടുകള്‍, കാട്ടു പൊന്തകള്‍, കിളിക്കൂടുകള്‍ ചുമന്നു ചില്ലകള്‍… കിനാവുകള്‍‍ ആകാശത്തോളം  ഉയരുമ്പോഴും കാലില്‍ വലിയുന്നുണ്ട്.                             മനസ്സു നീര്‍ത്തി‍ ചിറകു വിടര്‍ത്തി- യെഴുതി പഠിക്കുമ്പൊഴും താഴേക്ക്  വലിക്കുന്നുണ്ട്.                   പൊട്ടിക്കാന്‍ കൊതിയീ  കടിഞ്ഞാണ്‍ ആകാശച്ചെരുവില്‍ കുളമ്പടിക്കാന്‍ മേഘങ്ങള്‍ക്കുമേലേ കുതിക്കാന്‍   പക്ഷെ ഇരുളുന്നു   സായന്തനത്തിന്‍ പൊടി കഴുകിക്കളയാനായി നിലാവിന്റെ പൊയ്കയിലേക്ക്...

പാട്ടിൽ

കവിത ടി.പി.വിനോദ്ആബിദാ പർവീൺ പാടുന്ന പാട്ടിൽ ആഴങ്ങളലകളായ് മേലോട്ട് പുളയുന്നു. നിമിഷങ്ങൾ വിണ്ടതാം വിടവുകൾ തോറും നാദങ്ങളിൽ നിന്ന് നാഡികളെത്തുന്നു. വാക്കുകൾ വാക്കുകൾ ചിറകടിയൊച്ചകൾ, വരികൾ തീരുന്നിടം പൊരുളുകൾ ചേക്കുകൾ ആരിൽ നിന്നാരാവാം പാറിപ്പടരുന്നു? ആരിൽ നിന്നാരോ കൂട്ടിലേക്കണയുന്നു? പാട്ടിനുള്ളിൽ പാട്ട്...

നീയില്ലാത്ത നേരം

സാറാ ജെസിൻ വർഗീസ്വീടുവിട്ടിറങ്ങിയ ഒരമ്മയെ പോലെയാണ് നീയടുത്തില്ലാത്ത നേരങ്ങളിൽ എന്റെ മനസ്സ്.മോട്ടോർ ഓണാക്കിയിരുന്നോ, ഗ്യാസ് സിലിണ്ടർ ഓഫാക്കിയോ, വാതിലുകൾ അടച്ചിരുന്നോ- യെന്നൊക്കെ ആധിയോടെ ഓർക്കുന്ന പോലെ,ഓടിയെത്തിനോക്കാനും കഴിയാതെ ഒരു ദീർഘദൂര ബസ്സിന്റെ മൂന്നാൾ സീറ്റിലെ നടക്കുക്കിരിക്കുന്ന പോലെ ശ്വാസം മുട്ടും.തിരികെയെത്തി വീടിന്റെ താഴ്ത്തുറന്ന്, ധൃതിയിലക്കത്ത്...

അന്തിഗന്ധ

ഗോത്രകവിതബിജേഷ് ബാലൻ ബത്തേരി പാതിരകാറ്റിലായി മണമെഴുതി പൂനിലാ ചന്ദ്രനെ താഴെയാക്കാൻ പൂവിരിക്കാരിക്കും നാണമായി പാതിരാ പൂഗന്ധം തേടി വിണ്ണിലെത്താൻ പെയ്യും മഴ മഴ മുടിന്നാരുനീട്ടി ...ലളിതാഗീതമേറ്റ് മൂളിയും താളിയും ആലോലവായുവിൽ സിരസാട്ടിയും, ഇളയമകൾ പൂമൊട്ടുകൾക്കൊപ്പം ലീലകളാടും ദിനവും രാവിൽ.ആരും കൊതിക്കുമാ പൂമൊട്ടൊന്നു കാണാൽക്കൊതി പൂട്ടിടും വൈകാതെ വേഗസൂര്യൻ കാണൽ...

മാർഗഴി

കവിത ജിൽന ജന്നത്ത്. കെ.വിഅവസാനത്തെ മഴക്കാറും നീക്കി വെയിൽ ജനാലവഴി പെയ്തിറങ്ങിയ ഒരു ദിവസത്തെ അടയാളപ്പെടുത്തൽ ഇത്ര ശ്രമകരമായിരുന്നിരിക്കില്ല, അന്ന് നീ വന്നില്ലായിരുന്നുവെങ്കിൽ!കൃത്യമായി പറഞ്ഞാൽ, നിന്നെ ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ. പിന്നെയും കൂർപ്പിച്ച് പറഞ്ഞാൽ, നമ്മൾ പരസ്പരം മൗനമായി മിണ്ടിയിരുന്നില്ലായെങ്കിൽ.കണ്ട മാത്രയിൽ ആകാശത്തിലൂടെ ചിറകടിച്ച് പറന്നു പോയ...

ഷെമീർ പട്ടരുമഠത്തിന്റെ കവിതകള്‍

വാക്കുകൾക്കിടയിലുള്ള മൗനത്തിലാണ് ട്രപ്പീസുകളിക്കുന്നത്. ശൂന്യതയിലേക്ക് ചാടുമ്പോള്‍ മുകളിലേക്കുയര്‍ത്തുന്ന അദൃശ്യമായ ചരടാകും. സൂഫിനൃത്തംപോലെ കറങ്ങിത്തിരിയുമ്പോള്‍ നിന്നിടം ശൂന്യമെന്ന് കബളിപ്പിക്കും.. അലിഞ്ഞലിഞ്ഞ് ഇല്ലാതാകുവാനുളള ശ്രമത്തെ പിന്‍മാറ്റമെന്ന് തെറ്റിധരിക്കരുതെ ഞാന്‍ നീയാകുവാനുളള പരിശ്രമത്തിലാണ് നീയാണ് വസന്തമെന്നെഴുതി മിഴിവാതില്‍ പാതിയടയ്ക്കും. ഗ്രീഷ്മത്തിലേക്കൊരു ചാല് വരച്ച് നിന്നെയൊരു നദിയായ് ഒഴുക്കിവിടും. തുടക്കം എവിടെ ..? എന്നുളളത് വിദൂരമായ ഓര്‍മ്മയില്‍ ഒടുങ്ങുംവരെ ഈ കളി തുടരും . നീ കാണാതെ നിന്നെ തിരഞ്ഞു കൊണ്ടേയിരിക്കുന്ന കളിയില്‍ നമ്മള്‍ ''അദൃശ്യ''രാണ്. ..................ഏത്ര മുങ്ങിയാലും വീണ്ടും വീണ്ടും കയറി നിൽക്കുവാനൊരു കര...

ഉക്രൈൻ കവിതകൾ

വിവർത്തനം : ഡോ രോഷ്നി സ്വപ്നമിരോസ്ലാ ലൈയുക് ന്റെ കവിതകൾ Myrosla Laiuk     1 വെളുപ്പ്   നീലിച്ച ഒരു തടാകത്തിനടുത്തുള്ള ഇരുണ്ട രാത്രിയുടെ നടുവിൽ ഒരു മഞ്ഞ ഇരുമ്പ് വണ്ടി വന്നു നിന്ന് എന്നെ കൂട്ടിക്കൊണ്ടുപോകുന്നു.   എവിടെയാണെന്നത് എനിക്ക് പ്രശ്നമല്ല-   ഞാൻ ഈ കൈവരി പിടിക്കും   ഒഴിഞ്ഞ കുപ്പി പോലെ ഈ ലോകത്ത് തടഞ്ഞു...

സ്വാതന്ത്ര്യം

കവിത രാജു കാഞ്ഞിരങ്ങാട് മണിയടിച്ചിട്ടും സമയം തെറ്റി വരുന്നവരെല്ലാം വന്നിട്ടും മാഷ് മാത്രം ക്ലാസിലെത്തിയില്ലകുട്ടികൾ കലപില കൂട്ടി, ചിലർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു മാത്യു, മുരുകൻ്റെ മൂക്കിനിട്ടുകുത്തി കേട്ടെഴുത്തിന് കിട്ടിയ ശരി പോലെ മുരുകൻ്റെ മൂക്കിൽ നിന്നൊരു ചുവന്ന- വര താഴേക്കിറങ്ങിസുറുമിയുടെ സുറുമ പരന്നു കണ്ണ് കലങ്ങിക്കിടന്നുസുമ പാവാടയുടെ കീശയിൽ...

മറുപടി

കവിതഅഖിൽ കുമാർ. എസ്പുഴ കടവിനോട് പരിഭവം പറഞ്ഞു: നിനക്ക് എന്നോട് പഴയപ്പോലെ ഒരു സ്നേഹവുമില്ല. നീ എന്നോട് മിണ്ടാറില്ല എന്നെ ശ്രദ്ധിക്കാറില്ല ഭംഗിവാക്കുകൾ പറയാറില്ല അങ്ങനെയങ്ങനെ... നീ ആകെ മാറിപ്പോയിരിക്കുന്നു. കടവ് മറുപടിയായി പറഞ്ഞു: ഇന്നലകളിലും നിന്നെയും കാത്ത് ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു. ഇന്നും ഇവിടെ തന്നെ...
spot_imgspot_img