Homeകവിതകൾ

കവിതകൾ

ആത്മഹത്യയുടെ പ്രത്യയശാസ്ത്രം – മരിച്ചവരുടെ പുസ്തകത്തിൽ നിന്ന്

കവിതഡോ. അരുൺ ജേക്കബ്'ഞാൻ മരിച്ചത് ഒരു തിങ്കളാഴ്ചയായിരുന്നു'.. ഗുരുത്വാകർഷണം തീരെയില്ലാതെ, ഒരു ബഹിരാകാശത്തെന്നോണം, ഭാരമില്ലാതെ ആത്മാവ് പാറിനടന്നു..ഒരു ചില്ലയിൽ നിന്ന് മറ്റൊന്നിലേക്ക് തെന്നിമാറി, ഭാരമില്ലാതെ കുതിച്ചുചാടി..ജലമായി,കാറ്റായി, മഴയായി, പക്ഷിയായി ദൂരങ്ങൾ താണ്ടി.. ഇരുണ്ട ദേഹത്തു നിന്ന്- പൂണൂലിട്ട ഒരു ബ്രാഹ്മണനിലേക്ക്, അനുവാദം നിഷേധിക്കപ്പെട്ട അരമനകളിലേക്ക്, അകത്തളങ്ങളിലേക്ക്‌, അടുക്കളകളിലേക്ക്..ഭ്രഷ്ട് കൽപ്പിക്കപ്പെട്ട പ്രണയത്തിന്- പകൽ വെളിച്ചത്തിൽ- മൂർദ്ധാവിലൊരു ചുടുചുംബനം നൽകി.. അത്...

ചേര

കവിത അഭിരാമി എം സോമൻപുതുമഞ്ഞ് കാപ്പിമരങ്ങളോടിണ ചേരുന്ന പാതിരയ്‌ക്ക് ക്ലാരയുടെ മരണചിന്തകൾ ചീവീടുകൾക്കൊപ്പം ഒപ്പീസു പാടി. അവൾ കസേരവലിച്ച് മഞ്ഞയിൽ പുള്ളിയുള്ള നൈലോൺ സാരി ഫാനിൽ കുരുത്തു, മുറുകിയെന്നുറപ്പാക്കി."മുറുക്കം പോരല്ലോ കൊച്ചേ.. നോക്കിക്കേ ഒരു മഞ്ഞച്ചേര പോലെ!...

ISD കാൾ

(കവിത)അനൂപ്. കെ . എസ്ISD കാൾഹലോ.. ആഹ ഹലോ! ലൗഡ് സ്പീക്കറിലാണോടി, അല്ലാ..! അടുത്ത് ആരേലുമുണ്ടോ? ഇല്ലന്നെ.! എന്താടാ? അതേ എനിക്ക് നിന്നെയൊന്നു കാണണം. അഹ് അതിനെന്താ..നീ അമ്മയാവുന്നതിന് മുൻപ്.നിശബ്ദത…എവിടെവെച്ച്? അങ്ങനെ ചോദിച്ചാ, നല്ല തിരക്കുള്ള എവിടേലും വെച്ച്.നിശബ്ദത….നിന്റെ വിരലിൽ തൊടണം എല്ലാ വിരലിലെയും ഞൊട്ട പൊട്ടിക്കണം വിയർത്ത് ഒട്ടുന്നവരെ വിരലിൽ...

ഇന്ദ്രപ്രസ്ഥത്തിലെ നെൽച്ചെടികൾ

കവിത റീന വിവെയിൽ തട്ടി ഉറച്ച ഭാഷയിൽ മണ്ണിൽ ഒരു പുതിയകവിത വിരിയുന്നു. ചെളി പുരണ്ട ഉപ്പൂറ്റികൾ നടന്ന് നടന്ന് വരമ്പ് താണ്ടുന്നു. വിയർപ്പ് സ്വപ്നങ്ങൾ എന്ന് നനഞ്ഞ് കുതിരുന്നു. അടച്ചുറപ്പില്ലാത്ത വീട്ടിലെ കുഞ്ഞുങ്ങൾ മുഷ്ടി ചുരുട്ടിക്കൊണ്ടിരിക്കുന്നു. അവരുടെ നോട്ടങ്ങളിൽ മഴ മേഘങ്ങളിലെന്നപോലെ ഉടക്കി നിൽക്കുന്നു. ഉറവ വറ്റാത്ത കണ്ണുകൾ ദാഹങ്ങളെക്കെടുത്തുന്നു. സൂര്യനെ മാനത്തെ പൂവ് എന്ന് ഓമനിക്കുന്നു ശൈത്യത്തെ ശിരസ്സിലണിഞ്ഞ് തലപ്പാവാക്കുന്നു.ഭൂമിയിലെ നെൽച്ചെടികൾ മുഴുവൻ ആദിനങ്ങളിൽ ഉയിർപ്പിനായി കോട്ട കെട്ടി. വെന്തു പോയ നൂറ്റിമുപ്പത്ദിനങ്ങളെ മഴവില്ല് എന്ന് തിരുത്തിയെഴുതിച്ച്, ഇനിയവർ ഭൂമിയിൽ ജലമെന്ന പോലെ ആഴത്തിൽ...

തുമ്പിയാവുമ്പോൾ

ഷാലു ജോമോൻചെടിത്തലപ്പുകളിലോ പൂവിതളുകളിലോ മുറ്റത്തു വലിച്ച് കെട്ടിയ അയയിലോ ഇരിക്കുന്ന തുമ്പിയെ മൃദുവായൊന്ന് തൊട്ട് നോക്കണം. സംവേദനങ്ങളുടെ ഉൾക്കിടിലത്താൽ ഒന്നു പറന്നുയർന്നിട്ട് ഇരിപ്പിടത്തിലേക്ക് തന്നെയവ പറന്നിറങ്ങും!തീരെ നേർത്തുപോയ സ്വപ്നങ്ങൾ കൊണ്ട് നിർമിച്ചതിനാലാവും തുമ്പികളുടെ ചിറകിലെ ഞരമ്പുകളെല്ലാം ഇങ്ങനെ തെളിഞ്ഞു കാണുന്നത്!അതിലൂടെ നോക്കുമ്പോൾ നിന്റെ ഹൃദയച്ചുവപ്പിനും എന്റെ നീലാകാശത്തിനും എന്തൊരു തെളിമയാണ്!തുമ്പികളുടെ കണ്ണുകളേക്കാളും, ഉടലിനേക്കാളും ഭംഗി ചിറകുകൾക്കാണന്നുറപ്പിച്ചപ്പോഴാണ് അദൃശ്യമായിപ്പോയ എന്റെ ഉടൽപാർശ്വങ്ങളിൽ രണ്ട് ചിറകുകൾ ഉരുവായി...

പലതും അടക്കിവെയ്ക്കുമ്പോൾ

കവിത അലോഷ്യസ് കന്നിട്ടയിൽഏറെയും കഠിനമായവ, ലളിതമായൊരിറക്കത്തിൽ ചരിഞ്ഞിറങ്ങുന്നു. നൊടിയിടയിൽ, തിടുക്കത്തോടെ അകലേയ്ക്ക് പറന്നകലുവാൻ വെമ്പൽ കൊള്ളുന്നോരു പക്ഷി മനസ്സ്. കൂടണഞ്ഞുപോയ ചിറകിൻക്കാറ്റിൽ നിശബ്ദം പ്രാർത്ഥിക്കുന്നു. ശബ്ദസമുദ്രത്തിന്റെ ലോകം.മൂളിപ്പാട്ടിന്റെ സൗമ്യ സാന്ദ്രതയിൽ ലയിച്ചുറങ്ങുന്നു.ഗ്രന്ഥ ചുരുളിൽ ഒറ്റവരിയുടെ ആഴക്കടൽ. നിനക്കുമെനിക്കുമറിയാവുന്ന ആത്മാവിൻ്റെ പേരിടാത്ത ഒറ്റ പ്രാണനിൽ കൊത്തിയ കാവ്യം ജന്മങ്ങളുടെ പണിതീരാത്ത വംശരേഖയിൽ ഒറ്റ ജീവതം കൊണ്ടെങ്ങനെ ജീവിച്ചു തീർക്കുവാൻ കഴിയും?എല്ലാമൊരു തുടർച്ചകളാണ്, അങ്ങനെയും പറഞ്ഞാശ്വസിക്കാം ആരും കാണാത്ത ജീവന്റെ അക്ഷരതാളുകളിൽ രമിച്ചും,...

മീൻ മേരി

കവിതലിഷ ജയൻവലിയ വീടുകളിൽ കല്യാണത്തിനും അടിയന്തിരത്തിനും മീൻ കറി വയ്ക്കലാരുന്നു അമ്മച്ചിക്ക് പണി ! പെലയത്തി ആണേലും മീൻ മേരിയെ കണ്ടാൽ ലത്തീൻകാരി ആണെന്നെ തോന്നത്തൊള്ളന്ന് നല്ല വൃത്തിയും മെനയും ഉണ്ടെന്ന് കറിവച്ചാൽ എന്നാ രുചിയാന്ന് , അവിടുത്തെ പെണ്ണുങ്ങള് കുശുകുശുക്കുമ്പോ അയിനിപ്പോ എന്തോ വേണം എന്ന മട്ടിൽ അമ്മച്ചി...

പനി വന്ന് വിളിച്ചപ്പോൾ

കവിതഅഫ്‌നാൻ കിടങ്ങയം ചെവിയിൽ തിരുകിയ ഇയർപോഡുകൾ അരിച്ചിറങ്ങിയിരുന്നു കൺതുറന്നു നോക്കിയപ്പോൾ തലേന്ന് രാത്രി കിടന്ന ബെഡില്ല തലയിണയും, അട്ടത്താർത്തു കരഞ്ഞ പഴയ ഫാനും അതിനടുത്ത് പാവം പാറ്റയെ ചുണ്ടിൽ തിരുകിയ വാൽ മുറിയൻ പല്ലിയുംകാലിലൂടെ ഇരച്ചുകയറിയ തണുപ്പിപ്പോൾ പൊള്ളുന്നു പല്ലുകൾ കൂട്ടിയിരുമ്മുന്നു ചെവിയിലൂടെ ഒലിച്ചിറങ്ങിയ ആരോ തലയിൽ കിടന്നുറങ്ങുന്നു ഇന്നലെ നനഞ്ഞ അതേ...

തിരക്ക്

കവിത ബിനേഷ് ചേമഞ്ചേരിഎത്ര പെട്ടെന്നായിരുന്നു ഒരു പകൽ, മലർന്നുകിടന്ന് മോണകാട്ടി ചിരിച്ച് മുട്ടിലിഴഞ്ഞ് കേല തൂവി,മുറ്റത്തു പിച്ചവെച്ച് പുഞ്ചിരി പൊഴിച്ച്, ഉച്ചവെയിലിൽ വിയർത്തൊലിച്ച്,സായന്തനത്തിൽ വടികുത്തിപ്പിടിച്ച് വേച്ചു, വേച്ച്... കടൽത്തീരത്തെ മണൽത്തരികളിൽ നെടുവീർപ്പുതിർത്ത്,കരഞ്ഞു ചുവന്ന കണ്ണുമായി ചക്രവാളത്തിലലിഞ്ഞു ചേർന്നത് !.ഇന്നിതാ ഒരു പകൽ, പുലരിയിൽ കത്തിവേഷം...

പാട്ടിൽ

കവിത ടി.പി.വിനോദ്ആബിദാ പർവീൺ പാടുന്ന പാട്ടിൽ ആഴങ്ങളലകളായ് മേലോട്ട് പുളയുന്നു. നിമിഷങ്ങൾ വിണ്ടതാം വിടവുകൾ തോറും നാദങ്ങളിൽ നിന്ന് നാഡികളെത്തുന്നു. വാക്കുകൾ വാക്കുകൾ ചിറകടിയൊച്ചകൾ, വരികൾ തീരുന്നിടം പൊരുളുകൾ ചേക്കുകൾ ആരിൽ നിന്നാരാവാം പാറിപ്പടരുന്നു? ആരിൽ നിന്നാരോ കൂട്ടിലേക്കണയുന്നു? പാട്ടിനുള്ളിൽ പാട്ട്...
spot_imgspot_img