Homeകവിതകൾ

കവിതകൾ

കാമജലധി

കവിതവിജയരാജമല്ലികആ നാദമാധുരി കേൾക്കെ ഞാനൊരു സ്വപ്ന വസന്തമായി വിടരുമായിരുന്നുഎന്റെ നദാല കർണപുടങ്ങൾ രാഗദ്യുതിപോൽ ത്രസ്സിക്കുമായിരുന്നുകാമജലധിയിലെത്ര അനുരക്ത ജലദയായ് ജ്വലിച്ചുമിന്നുമായിരുന്നു പിന്നെ ഒരു രതിമഴയായ് പൊഴിയുമായിരുന്നുകൊതിപൂണ്ടൊരുനാൾ കാണാൻ വെമ്പി നേരിൽ കണ്ടു അനന്തരം നദാലം മാനസംഎങ്കിലും ആ നാദമെന്റെ പ്രണയാംഗുലികളെ ഇന്നും ഉണർത്തുന്നു വിവശയാക്കുന്നു!*Auralism is a sexual fetish...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ...

എന്റെ നാമത്തിൽ

എം. ജീവേഷ് പോകാൻ പറയൂ ഞാൻ ജനിച്ച രാഷ്ട്രത്തിൽ നിന്ന്. ബൂട്ടിട്ട കാലു കൊണ്ട് ഭയപ്പെടുത്തൂ.. വിലങ്ങുകൾ എന്റെ കയ്യിൽ തന്നെ ധരിക്കൂ.തോക്ക്, അതെന്റെ കുഞ്ഞിന്റെയോ അമ്മയുടെയോ നെഞ്ചിലേക്കു തന്നെ ഉന്നം വെക്കൂ.പള്ളികളും വീടുകളും ഓർമ്മകളും ഇടിച്ചു നിരത്താനായി തയ്യാറാക്കിയ ബുൾഡോസർ എന്റെ തലച്ചോറിലൂടെ കയറ്റൂ.ചരിത്രത്തിലില്ലാത്ത രാമനെയോ ചരിത്രത്തിലുള്ള...

മോണോ-ആക്ട്

കവിത മുർഷിദ് മോളൂർഅത്രയാരും ശ്രദ്ധിക്കാത്ത ഒരു വേദിയിൽ, ദൈവം തന്നെയായിരുന്നു മത്സരാർത്ഥി. മോണോ ആക്റ്റ്. ചളിനിറഞ്ഞ ഒരു വഴിയരിക്, വലിയ പൂട്ടുള്ള ഒരു ധർമ്മപ്പെട്ടി, വെണ്ടക്കയെഴുതിയ മഹദ്വചനങ്ങൾ, തൊലിപ്പുറത്ത് എല്ലുകൾ ചിത്രം വരച്ച ഒരാൾ അവിടെ ഭിക്ഷക്കിരിക്കുന്നു. അയാളുടെ വിശപ്പിന്റെ ഗന്ധം, ഇല്ലായ്മയുടെ ശബ്ദം. വേഷത്തിൽ ഭക്തി നിറച്ചവരെല്ലാം അയാളെ കാണാതെ ധർമ്മപ്പെട്ടിയെ...

കല്ലിനെപ്പറ്റിയുള്ള കവിതകൾ

രഗില സജി 1. പുഴയിൽ നിന്നും കിട്ടിയ കല്ലിൽ മീനുകളുടെ ആവാസത്തിന്റെ കഥയുണ്ട്. ജലസസ്യങ്ങളുടെ വേരിറുക്കങ്ങളും ആകാശത്തിന്റെ ഛേദവും ഭൂമിയുടെ കണ്ണാടിച്ചിത്രവുമുണ്ട്. 2 ഒഴുക്കിൽ മിനുസപ്പെട്ട് പോയ കല്ലിൽ ഞാൻ നദിയുടെ പേര് തിരഞ്ഞു നമ്മൾ കുളിച്ചതിന്റെയും ആഴത്തിൽ കെട്ടിപ്പുണർന്നതിന്റെയും ഓർമ്മയല്ലാതൊന്നും കണ്ടില്ല. 3. വീടിന്റെ  തിണ്ണയിൽ നമ്മൾ കളിച്ച ഏറ്റവും എളുപ്പമുള്ള കളി കല്ലുകൊണ്ടുള്ളതാണ് ചുമരിൽ നിന്നും കളിക്കിടയിൽ ഒരമ്മക്കല്ല് കുട്ടിക്കല്ലുകളെ ആഗിരണം ചെയ്തപ്പോൾ എത്ര...

ആണെഴുത്തിന്റെ സമകാലിക ബദ്ധപ്പാടുകൾ

എം. ബഷീർ ആണുങ്ങൾ എഴുതാനിരിക്കുമ്പോൾ എന്തെല്ലാം ബദ്ധപ്പാടുകളാണല്ലേ പെട്ടന്നൊരു മഴപെയ്യുന്നു എന്ന് കരുതുക ചോരുന്ന വീടാണ്‌ വെള്ളത്തുള്ളികൾ ഇറ്റിവീണ് മഷിയിളകും കടലാസ് കുതിരും ഉള്ളിൽ വരച്ച ബിംബങ്ങളൊക്കെ ഉടഞ്ഞുപോകും മലയിളകുന്ന കാറ്റാണ് പുറത്തെന്ന് കരുതുക പൊടുന്നനെ വീടിന്റെ നെറുകയിലേക്ക് ആടിയുലയുന്ന തെങ്ങിനെയോർത്ത് നെഞ്ചുപൊട്ടും അതെങ്ങാനും വീണാലെന്തായിരിക്കും എന്ന ചിന്തയിൽ മഴപോലെ വിയർക്കും അപ്പൊ തന്നെ എഴുത്തുനിർത്തി ചാടിയെഴുന്നേൽക്കുംപെട്ടെന്ന്...

കള്ളിപ്പെണ്ണ്

അംജദ് ഷാ മൂന്നിയൂര്‍നീയിത്ര കള്ളിയാണെന്ന് ഞാനറിഞ്ഞില്ല പെണ്ണേ.എന്റെ വാതില്‍പടി വരെ എത്താന്‍ എത്ര കണ്ണുകള്‍ വെട്ടിച്ചതിന്റെ അസ്ത്രങ്ങളുണ്ടാകും നിന്റെ ആഭിചാര സഞ്ചിയില്‍? ഓട് തുറന്ന് ഹൃദയത്തിലേക്ക് ചാടാന്‍ ഏത് കല്ലില്‍ രാകിയാണ് നീ ധൈര്യം കൂട്ടിയത് ?! എന്നാലും ഈ പട്ടാപ്പകല്‍, നിനക്കെവിടന്നാണ് പെണ്ണേ ഉള്ളില്‍ കയറി എന്റെ...

കൗതുകം

(കവിത)സിജു സി മീനകാട്ടിൽ പുഴയോരത്ത് തണുത്ത നിലത്ത് മുള പാട്ട് കേട്ട് പുൽമെത്തയിലുറങ്ങിയ നാൾ ഫാൻ വെറുമൊരു കൗതുകമായിരുന്നു..!ഈ ഇഷ്ടിക മുറിയിൽ ഉരുകുന്ന ചൂടിൽ തലയ്ക്ക് മേൽ ഫാൻ കറങ്ങുമ്പോൾ എന്റെ കാടും കാട്ടാറും മുള പാട്ടും പുൽമെത്തയും എല്ലാം... ഒരു കൗതുകമാകുന്നു..!!ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

മരണപ്പെട്ടവന്റെ അവസാന ഫേസ്ബുക്ക്‌ പോസ്റ്റ്‌

കവിതസുജിത്ത് സുരേന്ദ്രൻ(കവി ലൂയിസ് പീറ്ററിന്)   അദ്ദേഹം, അദ്ദേഹത്തിന്റെ അവസാന ഫേസ്ബുക്ക്‌ പോസ്റ്റിൽ മൊബൈൽ നമ്പർ മാറ്റിയ വിവരം അറിയിച്ചുകൊണ്ട് അത്, ദൈവത്തിന് ടാഗ് ചെയ്തിരിക്കുന്നു8590607958.അന്നേ ദിവസം അദ്ദേഹവും, ദൈവവും കൂടിയിരുന്ന് മദ്യപിക്കുന്നത് കണ്ടവരുണ്ട്,അവരൊരുമിച്ചാണ് അന്ന് പാരഗൺ ബാറിലെ ജീവനക്കാരനുമായി വഴക്കിട്ടത്,പച്ചത്തെറിവിളിച്ചു പറഞ്ഞത്.അവിടെനിന്ന് അവരിരുപേരെയും കഴുത്തിനുപിടിച്ച് പുറത്തേക്ക് വലിച്ചിടുകയായിരുന്നുലൂയിസ് പീറ്റർ ഉച്ചത്തിൽ പറയുന്നുണ്ട് ;ഞാനൊരു കവിയാണ്.. ഞാനൊരു...

ഒളിയമ്പ്

കവിത ശിവൻ തലപ്പുലത്ത്‌നീയെപ്പോഴാണ് മുറിഞ്ഞവാക്കുകളെ തുന്നി ചേർക്കാൻ തുടങ്ങിയത്അക്ഷരങ്ങൾക്ക് മോഹലസ്യം വന്നു തുടങ്ങിയപ്പോൾ കൂട്ടം കൂടിനിന്ന് പുസ്തകങ്ങൾ നിലവിളി ച്ചു തുടങ്ങിയിരിക്കുന്നുവെട്ടി മുറിക്കുന്ന തീവണ്ടി വേഗങ്ങളിൽ കുടുങ്ങി നെടുവീർപ്പുകൾക്ക് കണ്ണും കാതും നഷ്ടപെടുന്നുവട്ടം കെട്ടിപ്പി ടിച്ചവർ വരിഞ്ഞു മുറുക്കി ന്യായം പറയുന്നുആവിപറക്കുന്ന അക്ഷരങ്ങളിൽ നിന്ദിത ന്റെയും പീഡിതന്റെയും ആല്മരോധനങ്ങൾക്ക് കാതു കൊടുത്തവർ വരണ്ടൊ...

വെറുതെയിരുന്നപ്പോൾ ആണുങ്ങളെപ്പറ്റി!

കവിത ആർദ്ര കെ എസ്ആണുങ്ങളായിരിക്കാൻ എന്ത് രസമാണെന്നാണ്! ഷർട്ടിടാതെ ഉമ്മറത്തിരുന്ന് നെഞ്ചത്ത് ചുരുണ്ട് കിടക്കുന്ന രോമങ്ങളുഴിഞ്ഞ് പത്രം വായിക്കാം, അത് തടവി തൊടിയിലൂടെ നടക്കാം, അത് വിരലിലിട്ട് ചുരുട്ടി ഫോണിൽ കഥ പറഞ്ഞ് കിടക്കാം. തണുത്താൽ മുണ്ടൂരി പുതയ്ക്കാം. കൊതു കടിച്ചാൽ മുണ്ട് കയറ്റിയുടുത്ത് രോമത്തിനിടയിലൂടെ ചൊറിയാം. പിന്നെ കാലിമ്മേൽ കാൽകേറ്റി വച്ച് രോമങ്ങൾ ഉഴിഞ്ഞിരിക്കാം. ചോറിൽ...
spot_imgspot_img