Homeകവിതകൾ

കവിതകൾ

നിങ്കള ബുക്കു

കവിതസിജു സി മീന (പണിയ ഗോത്ര ഭാഷ)"തോമരാടി വേരുമ്പേ നായു തൂറി കാഞ്ച.." : ഉത്തമ്മെ പാടിഞ്ചെനെ കേട്ടു നാനു ബുക്ക് മറിച്ചെഎങ്കളാ പാട്ടു കാണി ബുക്കിലി..! കരിന്തണ്ടൻ ചാച്ചപ്പേം കാണി ബുക്കിലി..!കാവു കാണി.. തെയ്യ കളി കാണി.. എങ്കള ഒഞ്ചും കാണി...

ഞാനും ദൈവവും രതിയിലേർപ്പെട്ട ശേഷം അവൾ പറഞ്ഞു തുടങ്ങുന്നത്

രാഹുൽ മണപ്പാട്ട്1ഒരു യാത്രയിൽ കണ്ടുമുട്ടിയവന് എന്നോട് ഒരിത്!! ഒറ്റ ഷേയ്ക് ഹാന്റിൽ ദൈവമാണെന്റെ പേരെന്ന് പറഞ്ഞ് ഒരു ചായ കടയിലേക്ക് എന്നെ ക്ഷണിച്ചു.. അവൻ രണ്ട് കട്ടൻ പറഞ്ഞു. ദൈവമെന്ന പേരിനുടമയായ അവന്റെ മുന്നിൽ ഞാൻ ഭക്തിയോടെ ചായ ഊതിയൂതി കുടിച്ചു.2ഞങ്ങൾ പെട്ടെന്ന് ഒരു മുറി സംഘടിപ്പിച്ചു... ജനവാതിലുകളില്ലാത്ത ആ ഇടുങ്ങിയ മുറിയിൽ വിളക്കുകളും, മെഴുകുതിരികളും കത്തിച്ചു..... പിന്നെ...

ലോക്ഡൗൺ കുടുംബകഥ

കവിത മനോജ് കുമാർ പഴശ്ശികുറേക്കാലമായി വേറിട്ടു കഴിഞ്ഞ ശേഷം അവർ ഒന്നിച്ചു നിന്നു. അതൊരു കോടതി മുറിയായിരുന്നു. വന്നത് ആലോചിച്ചുറപ്പിച്ച ഡൈവോഴ്സിനായിരുന്നു. ഒരു മൂന്നു വയസ്സുകാരി അമ്മയിൽ നിന്നൂർന്നിറങ്ങി ദൂരേയ്ക്ക് ദൂരേയ്ക്ക് നടന്നു. മുഖാവരണം ധരിച്ചതു പോലെ നിശബ്ദമാക്കപ്പെട്ട വരാന്തയാണത്.അത് മാർച്ച് 23 ന്റെ വൈകുന്നേരമായിരുന്നു. ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ അവൾക്കു...

ആത്മഹത്യ രഹസ്യം

സാറാ ജെസിൻ വര്‍ഗീസ്ഞാൻ നിങ്ങളോടൊക്കെ- യൊരു രഹസ്യം പറയാം.. ഇന്ന് രാത്രി ഞാൻ ആത്‍മഹത്യ ചെയ്യും.നാളേക്ക് വച്ചിരുന്ന അലാറം ഓഫാക്കി, പള്ളിയിൽ പോകാൻ തേച്ചു വച്ചിരുന്ന വെള്ളയിൽ വയലറ്റ് ബോർഡറുള്ള സാരിയിൽ കണ്ണോടിച്ച്, വായിച്ചു പകുതിയാക്കിയ പുസ്തകത്തിൽ വിരലോടിച്ച്...

ഞാൻ സാധുവായതങ്ങനെയാണ്

അജീഷ് മാത്യു കറുകയിൽ സാധുവായ മനുഷ്യനെ അസാധുവാക്കുന്ന യന്ത്രവുമായാണ് അപ്പൻ അന്നു രാത്രിയിൽ വീട്ടിലെത്തിയത്. ഞങ്ങൾ കുട്ടികൾ അത്ഭുതം കൂറി ! സാധുവായ മനുഷ്യരെ എങ്ങനെ അസാധുവാക്കാം നീയല്ല എന്റെയപ്പൻ, ഞാനാണ് നിന്റെ അപ്പൻ കുട്ടികളുടെ സംശയത്തെ...

അവൻ ഏഴാം കുളി കഴിഞ്ഞ് ഗർഭപാത്രത്തെ പ്രസവിക്കുന്നു

രാഹുൽ മണപ്പാട്ട്പതിനാറാം വയസ്സിൽ കന്യകനായി അവൻ അവളുടെ കുളിമുറി വിട്ടിറങ്ങുന്നു.ചായ്പ്പില് ഏഴ് ദിവസത്തിന്റെ ചൊരുക്കിലേക്ക് പായ വിരിച്ചിട്ടു. ചുവരുകൾ നോക്കി മുളച്ച രോമങ്ങളെ എണ്ണം പടിപ്പിച്ചു. കക്ഷത്തില് വിയർപ്പിനെ സൂക്ഷിച്ചു വെച്ചു. തലയിൽ പേനുകളെ വളർത്തി. മുഖക്കുരു വെയില് കൊള്ളിക്കാതെ പഴുപ്പിച്ചു. മുലകണ്ണുകളെ പറത്തിവിട്ടു. മീശപിരിച്ച് പുകവലിച്ചു.ഉള്ളിലെവിടെയോ ഒരു കാടുണ്ടെന്ന് ഉദ്ധരിച്ച ആ ഒറ്റമരം ചില്ലകൾ കുലുക്കി പറഞ്ഞു.അപ്പുറത്തെ കക്കൂസിലെ അരഞ്ഞാണം മുറുക്കി സിഗരറ്റിന്റെ...

ഒറ്റെപ്പനെ

കവിത പ്രകാശൻ ചെന്തളംഭാഷ: മലവേട്ടുവഎണ്ണെക്കറ്പ്പിറ്റെ പനെ കൊലകർന്തെ വേയാമ്പല് പച്ചെയായിറ്റ് മഞ്ചെയായിറ്റ് ഇറാക്‌ക്കളെ കടം കൊട്ത്ത് ആകാച്ചങ്കളെ പൂമീല് വെച്ചപ്പാ .ചെമ്പൻ കുന്നിലെ പൊണ്ണ് ആകാച്ചം മുട്ടെ വളരുവാന നിരീച്ച് പനരെ മോളിലിരിന്ത് മുടി അയിച്ച് ഈര് മൂട്ടി പേന് മുട്ടി കളിക്കുമാ പാതിരാവില്...

ഉറക്കത്തിനും മുൻപ്

കവിത പ്രിൻസി പ്രവീൺഅന്യയേ പോലെ നിൽപ്പാണ്, ഉറക്കമെന്നും കിടപ്പറ വാതിലിനപ്പുറം നമ്രശിരസ്സുമായിരാത്രിയുടെ നിഗൂഢതയെ മുഴുവൻ ഇരുട്ട് ആവാഹിച്ചു ചുറ്റുമൊരു സ്വത്വമില്ലാത്ത പ്രഹേളിക തീർക്കയാവും.ആത്മാവ് നഷ്ട്ടപെട്ട മനസ്സ് ശൂന്യമായ ഇടത്തിലൊക്കെ വെറുതെ അലയുംസ്വപ്നങ്ങളൊക്കെ വാതിലിൽ മുട്ടാതെ പുറത്തു കാത്തുനിൽക്കും രാമഴയും നോക്കി.മനസ്‌ നേർവരമ്പിലൂടെ പാതവക്കിനപ്പുറത്തേക്ക് തനിയെ സഞ്ചരിച്ചു തുടങ്ങുംസ്വപ്നങ്ങളൊക്കെ പെറുക്കിയെടുത്തു മറയുന്നൊരാളിന്റെ നിഴലിനെ പിന്തുടർന്ന്താഴ് വാരം നഷ്ട്ടമായ കാറ്റപ്പോൾ വെറുതെ ചുറ്റി...

ദയവ്

കവിത ഷിനോദ്അപരിചിതന്റെ ദയവ് ക്രൂരമാണ്. അത് പരിചിതലോകത്തിന്റെ ക്രമം തെറ്റിക്കുന്നു. സാമാന്യത്തെ നിഷേധിക്കുന്നു. സവിശേഷതകളാൽ സഹ്യമാകും ലോകമെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. പ്രത്യാശകളിലേക്ക് നിങ്ങളെ ഒറ്റുകൊടുക്കുന്നു.   നീലനദിയിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളായിരുന്നു നിങ്ങളെത്തൊട്ട യാഥാർത്ഥ്യം. അടയാളങ്ങളിൽ അർത്ഥം കാണാതുഴന്നതായിരുന്നു തീർത്ഥയാത്രകൾ. പേരില്ലാത്ത പൂർവ്വികരുടെ വംശാവലിയായിരുന്നു ചരിത്രം. തോറ്റുപോയ മത്സരങ്ങളായിരുന്നു ഓർമ്മ. ഉള്ളതിനെക്കുറിച്ച തീർച്ചകളായിരുന്നു അതിജീവനം.   ദയവ് എല്ലാറ്റിനേയും...

പടര്‍പ്പുകള്‍

കവിത ബാലകൃഷ്ണൻ മൊകേരി ചിത്രീകരണം : ഹരിതവഴിയോരങ്ങളിൽ ചില വന്മരങ്ങള്‍ വളര്‍ന്നു നില്ക്കാറുണ്ട്, പച്ചയുടെ മാമലയായി, ഒറ്റയ്ക്കൊരു കാടായി ഇരുണ്ടുകനത്തങ്ങനെ, ഒരിക്കലും വറ്റാത്ത പ്രത്യാശയുടെ തണലായി വഴിയോരത്ത് ഒറ്റയ്ക്ക് ! കടയ്ക്കലെ കാട്ടിൽനിന്ന് ചിലപ്പോള്‍, താങ്ങുതേടിയെത്തുന്ന ചില വള്ളിപ്പടര്‍പ്പുകള്‍ അതിൽ ചുറ്റിപ്പിടിച്ച് പടര്‍ന്നുകയറും! ആദ്യമാദ്യം, ഒരിക്കിളിപോലെ, പിന്നെയൊരു സ്നേഹസ്പര്‍ശംപോലെ പടരുന്ന വള്ളികള്‍ക്ക്, മരം തന്റെ തലയിലുമിടംനല്കും ! മഴപ്പെയ്ത്തിന്റെ കല്ലേറും വെയിൽപ്പെയ്ത്തിന്റെ തീമഴയും കാറ്റിന്റെ പിച്ചിപ്പറിക്കലുമെല്ലാം പ്രതിരോധിച്ച്, മരമാവള്ളിയെ...
spot_imgspot_img