Homeകവിതകൾ

കവിതകൾ

അംബേദ്കർ

കവിത രതീഷ് ടി ഗോപിലോകം നമിക്കുന്ന വിജ്‍ഞാനസൂര്യാ നിൻ മുന്നിലെന്നുടെ ശതകോടി ആദരം.നീ എൻ വിമോചകൻ, മാർഗദർശി നീ എന്റെ വിധി മാറ്റി എഴുതിയോനും. നീ വിശ്വമാനവൻ, ക്രാന്തദർശി മാനവിക മൂല്യത്തിനാദ്യ പാഠം.മർത്യരായി മണ്ണിൽ പിറന്നിട്ടുമീ- നാട്ടിൽ...

നിറയെ മുള്ളോളുള്ളയിടം

കവിത ജാബിർ നൗഷാദ്1സായഹ്നത്തിനു വിയർപ്പിന്റെ ഗന്ധമുള്ള രാജ്യത്ത് നിഴലുകൾ കടലിലേക്ക് നീളുന്നു. ഒരേ ചായങ്ങളിൽ മനുഷ്യരെയാകാശം പെറുക്കി വെക്കുന്നു. പരസ്പരം ഉരുമിയുരുമി ബസ്സുകളിൽ നിന്നും ബസ്സിലേക്ക് വെയില് നീങ്ങുന്നു. സ്ത്രീകളുടെ മാത്രം വരണ്ട മുടികളിൽ തലോടി കടന്ന് പോകുന്നു. ഇവരെല്ലാം ഒരു ദിവസത്തിന്റെ ഭാരം ഇറക്കിവെക്കുന്നതെവിടെയാണ്. ഇവരെ കാത്തിരിക്കുന്നതെന്താണ്. വിഷാദ നക്ഷത്രങ്ങളുടെ ഉദ്യാനമാണീ...

കൈനീട്ടം

കവിതപി.കെ. ഗോപിമണ്ണിൻറെ കാണാപ്പുറത്തിന്നലെ കുഴിച്ചിട്ട നന്മകൾ കണിക്കൊന്ന- പ്പൂക്കളായ് വിരിയുന്പോൾ.പൊന്നുഷസ്സുതിർക്കുന്ന മഞ്ഞമാണിക്യക്കല്ലിൽ ഒന്നെടുത്തെനിക്കെൻറെ മടിയിൽ കരുതണം.അഗ്നിവേനലിൽ ചുട്ടുപഴുത്ത കാലത്തിൻറെ സ്വപ്നരാശിയിൽ നിന്നു കാണിക്ക കൊടുക്കണം.കുഞ്ഞുങ്ങളാരെങ്കിലും വന്നു ചോദിച്ചാലെൻറെ പൊന്മണിക്കുഞ്ഞക്ഷരം കൈനീട്ടമർപ്പിക്കണം.പൊള്ളുന്ന മേടക്കൂടിനപ്പുറം പറക്കാതെ വയ്യല്ലൊ കുരുന്നകൾക്കീ വിഷു സങ്കൽപത്തിൽമക്കളേ, മഹാലോകവിജ്ഞാന- നഭസ്സിൻറെ നൽക്കണി- യൊരുക്കിയിട്ടെൻറെയമ്മക്കൈകൾ !പി.കെ. ഗോപിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്...

കുപ്പിവള

കവിത അഭിരാമി എസ്. ആർ ചിത്രീകരണം :ഹരിതപച്ച, മഞ്ഞ, ചോപ്പ് എന്തോരം നെറങ്ങളാ പല ജാതിയിൽ, പല വെലയിൽ പുള്ളിയൊള്ളത്, വരകളൊള്ളത്, ഒറ്റനെറം, പ്ലാസ്റ്റിക്, ചില്ല്ഒരു സെറ്റ് കുപ്പിവളയ്ക്ക് എത്ര നാളായി കൊതിക്കുവാ മാധവമ്മാമ്മേടെ കടേൽ പോവുമ്പോഴെല്ലാം കണ്ണ് ചെന്ന് വീഴുക വളകളിന്മേലാണ് എന്തുവാ കൊച്ചേ വേണ്ടേ? അരക്കിലോ പഞ്ചാര, നൂറ്...

കണ്ണും നാവും

വിദ്യപൂവഞ്ചേരിശബ്ദിക്കാനറിയാത്തവരുടെ ദേശത്തു വന്ന് ശബ്ദമില്ലാതായിപ്പോയതാണ്. ഇണചേരാനാഗ്രഹിക്കുന്ന വാക്കുകളെ വന്ധ്യംകരണം ചെയ്ത് കല്ലെറിയരുത്.ചലിക്കാനറിയാത്തവരുടെ തൂക്കുപാലത്തിൽ കയറി നിശ്ചലമായിപ്പോയതാണ്. ചോരവറ്റിയ കൈകാലുകളറുത്തു വിൽപ്പനക്ക് വെക്കരുത്.കാഴ്ചയില്ലാത്തവരുടെ ആകാശത്തിലെത്തിയപ്പോൾ ക്ഷമത വറ്റി തട്ടിത്തടഞ്ഞതാണ്. വ്യാപിക്കാൻ തുടങ്ങുന്ന സ്വപ്നങ്ങളെ ശസ്ത്രക്രിയ ചെയ്ത് ഊന്നുവടി കൊടുക്കരുത്.പുഷ്പിക്കാനറിയാത്തവരുടെ പൂന്തോട്ടത്തിൽ അതിഥിയായി എത്തിയതാണ്. ഇരുട്ടിലൂടെ നുഴഞ്ഞുവന്ന് മൊട്ടിടുന്ന വസന്തത്തിന് വേലികെട്ടരുത്.ഹൃദയമില്ലാത്തവരുടെ കളിക്കളത്തിൽ കളിമറന്ന് ഒരുമാത്ര പകച്ചു നിന്നതാണ്. തോറ്റതാണെന്നു കരുതി കിതപ്പു മാറാത്ത ലോകത്തെ കീഴ്മേൽ മറിക്കരുത്.

പെയ്തിറങ്ങുമ്പോൾ

കവിത ചന്ദന എസ് ആനന്ദ്മഴ നനഞ്ഞ കത്തിലെ വരികൾ പതിവിലധികമായി ഒഴുകാറുണ്ട്. എന്റെ ഹൃദയത്തിൽ നിന്നും ഇറങ്ങി പോയ ഇന്നലെകളിൽ പൊതിഞ്ഞ തുള്ളികളും. പെയ്തിറങ്ങുന്ന കുളിരിനൊപ്പം കൂട്ട് പോകാറുള്ള കുശുമ്പൻ കാറ്റ് കുറിമാനം തട്ടിപ്പറിക്കാതിരിക്കാനത്രെ നിന്നെ പൊതിർത്തുന്നത്. നീയത് കൈപ്പറ്റിയന്ന്...

വിരല്‍പ്രണയം

വി. ടി. ജയദേവന്‍ഒരുവളുടെ വിരല്‍ത്തുമ്പുമായി ഒരാള്‍ പ്രേമത്തിലായി. അയാള്‍ ആദ്യം കണ്ടതും പരിചയപ്പെട്ടതും ആ വിരല്‍ത്തുമ്പിനെ. ചിന്താമഗ്നയായ അവളുടെ കണ്ണു വെട്ടിച്ച് റസ്റ്റോറന്റിലെ മേശപ്പുറത്ത് വെറുതെ നടക്കാനിറങ്ങിയതായിരുന്നു വിരല്‍ത്തുമ്പ്. എവിടെയൊക്കെയോ മുട്ടി നോക്കുന്നുണ്ടായിരുന്നു, തൊട്ടു നോക്കുന്നുണ്ടായിരുന്നു. മതിലുകള്‍ക്കപ്പുറത്തേയ്ക്ക് ഏന്തി നോക്കുന്നുണ്ടായിരുന്നു. ആഴങ്ങള്‍ക്കുള്ളിലേയ്ക്ക് എത്തി നോക്കുന്നുണ്ടായിരുന്നു.ആ ധീരതയുടെ ഭയം കാണാന്‍ നല്ല ചേല്. ആ സൗന്ദര്യത്തിന്റെ...

ബോധോദയം

വിഷ്ണു ഷീല ബോധി വൃക്ഷമില്ല വനനശീകരണം. ബോധോദയത്തിനായി അലഞ്ഞ പുതിയ തലമുറയിലെ ഒരു ബുദ്ധൻ ഒടുവിൽ ആമസോണിൽ എത്തി. വെളിച്ചം കടക്കാത്ത ആമസോണിന്റെ ഇരുണ്ട അഗാധതയിൽ സംസാരിക്കുന്ന പൂക്കളേയും പക്ഷികളേയും, മൃഗങ്ങളേയും കണ്ടു. സംസാരിക്കാൻ മറന്ന മനുഷ്യരുടെ അടയാളങ്ങളും കണ്ടു. ഒടുവിൽ ഒരു ബോധി വൃക്ഷം ഓർഡർ ചെയ്തവൻ തപസ്സു തുടങ്ങി. രാപ്പകലില്ലാതെ ലൈവ് പാടുന്ന മെഡിറ്റേഷൻ...

പതിനാറിൽ ഒരു പ്രണയം ഉണ്ടാവുക എന്നാൽ

കവിതജാബിർ നൗഷാദ് ചിത്രീകരണം മനുചെറുതാവുന്തോറും ഭംഗിയേറുന്ന, മെലിയും തോറും കൂർത്തിറങ്ങുന്ന, വഴി. സ്മരണ.വഴിയിലേക്ക് കുനിഞ്ഞു നിൽക്കുന്നൊരു ചെടി പാതയെ തൊടാനാകാതെ- യൊടുവിലൊരു പൂവിനെയടർത്തുന്നു.ഇലകളുടെ ശബ്ദത്തിൽ നിന്നും കാറ്റിന്റേതിനെ വേർതിരിച്ചെടുക്കുന്ന തിരക്കിൽ പൂവൊരു ഓർമയിലേക്കുരുണ്ടു.പതിനാറിലും പതിനഞ്ചിലും ആടിനിൽക്കുന്ന ഒരാണും പെണ്ണും വഴിയുടെ പെരുപ്പത്തിൽ നിന്നും ഞെരുക്കത്തിലേക്ക് നടന്നു പോയി.ഒറ്റയാളിലേക്ക് ചുരുങ്ങിയ പാതയിൽ വെച്ചവൾ അവന്റെ ചുണ്ടിനു കീഴിൽ ചുംബിച്ചു.ഇലയിൽ നിന്നും കഴുത്തിലേക്കടർന്നു വീണ പച്ചുറുമ്പവളുടെ വേർപ്പിൽ കടിച്ചുതൂങ്ങി.തുള്ളിയാവാൻ കൊതിച്ചു നിൽക്കുന്ന...

മല കയറുന്നവർ

എസ്. രാഹുൽമല ഇടവഴി തേടി വന്ന സംഘത്തെ പിടിച്ചു കയറ്റുന്നുകുറേ പെണ്ണുങ്ങൾ ആണുങ്ങൾ പെണ്ണാണുങ്ങൾ ആൺപെണ്ണുങ്ങൾ കൂട്ടത്തിൽചാടി വീഴുന്നു മുന്നിലേക്ക് ഒരു 'കുല'സ്ത്രീനില്പ്പിന്റെ ആഴമറിയാതെ ഒരു തൊലിയിൽ ചവിട്ടി അവൾ കൊ ക്ക യി ലേ ക്ക് . .ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in
spot_imgspot_img