Homeകവിതകൾ

കവിതകൾ

രണ്ടിൽ നിന്നൊരാൾ നഗ്നനാകുമ്പോൾ

കവിത ബിനീഷ് കാട്ടേടൻമൂന്നിലേക്ക് മറച്ചുപിടിച്ച ഉടലാണെപ്പോഴും സ്വാതന്ത്ര്യത്തിൻ്റെ വാക്കുകൾ തെരുവിൽ നിന്ന് രണ്ടാളുകൾ തമ്മിൽ പ്രസംഗിക്കുന്നത്.അവിടെ പക്ഷിയും ഞാനും തമ്മിൽ ഒരു യുദ്ധം നടക്കുന്നുണ്ട് പറങ്കിമാങ്ങയും റൗക്കയിട്ട ഒറോതയും തമ്മിൽ. ഇതുവരെ മരങ്ങളുടെ കോടതിയിൽ എഴുത്തുകുത്തുക്കൾ അവസാനിപ്പിച്ചിട്ടില്ല ഒരിലയും മുഖം താഴ്ത്തി ചില്ലയുടെ മുറിയിലേക്ക് പിൻവാങ്ങിയിട്ടുമില്ല.നഗ്നമായ ഒരുടൽ പുഴ അവതരിപ്പിക്കുന്നുണ്ട് നഗ്നമായ ഒരുടൽ പൂവ് ശ്വസിപ്പിക്കുന്നുണ്ട് നഗ്നമായ ഒരുടൽ മഴ...

ഒറ്റ നക്ഷത്രം

കവിത ബിജു ലക്ഷ്മണൻമറ്റൊരു ലോകം നെയ്യുന്നവരാണ് ഏകാകികൾ, അവിടെ കനൽചിന്തകളുടെ കുന്നിൻമുകളിൽ ബുദ്ധശിലകളായി തപം ചെയ്യുന്നു...താഴെ, താഴ്വാരങ്ങളിലേക്ക് നോക്കൂ മൗനങ്ങളിൽ നിന്നും ഭ്രഷ്ടായവർ പരിശുദ്ധ ജലത്തിൽ തത്തികുളിക്കുന്നു ബഹളങ്ങളാൽ ഒരു പ്രാർത്ഥന തീർക്കുന്നു...ഒറ്റപ്പെട്ട ദൈവം ശ്രീകോവിലിലും പള്ളി മിനാരങ്ങളിലും ഭയപ്പെട്ടൊതുങ്ങുന്നു....അപ്പോഴും ഇടിഞ്ഞ കുന്നിൻ മുകളിലേക്ക് കണ്ണും നട്ട് രാവുകൾക്ക് കാവലിരിക്കുന്നു ഒരു ഒറ്റ നക്ഷത്രം... ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ഉള്ളുറക്കം

എം. ജീവേഷ്എല്ലാം ഉപേക്ഷിക്കപ്പെട്ട മനുഷ്യൻ ഉറങ്ങാൻ കിടക്കുന്നു.കവിത അയാൾക്ക്‌ ചൂടുവെള്ളമാറ്റിവെക്കുന്നു, പുതപ്പെടുത്ത് കാൽവെള്ള ചുറ്റുന്നു, പാട്ടു പാടികൊടുക്കുന്നു, നെറ്റിയിൽ തൊട്ടുനോക്കുന്നു ഉറങ്ങിയോയെന്ന ഭാവത്തിൽ.ഇടയ്ക്ക് അയാൾ ഞെട്ടുന്നു, കവിതയെ തിരഞ്ഞുനോക്കുന്നു, മൺകൂജയിൽ നിന്ന് ഇത്തിരി തൊണ്ടയിലേക്ക് കമിഴ്ത്താൻ ശ്രമിക്കുന്നു, പുതപ്പ് പതിവുപോലെ നിലത്ത് കിടക്കുന്നു.പിന്നെ അയാൾ മേശപ്പുറത്തു കിടക്കുന്ന പുസ്തകമെടുക്കുന്നു, കവിതയെ തൊട്ടുനോക്കുന്നു, ഉറങ്ങിയോ എന്ന് ചോദിക്കുന്നു.ഇങ്ങനെ തിരിച്ചും മറിച്ചുമുള്ള പെരുക്കത്തിനിടയിൽ ലോകമുണരുന്നു.ആത്മ ഓൺലൈനിലേക്ക്...

മുറിവ്

കവിതശാലിനി എസ്'മുറി'യാകുന്ന കുളിർ ...കുളിമുറിയിലിട്ടുണക്കിയ തോല് ഉടല് ചുറ്റിയൊഴുകുന്നു ജലധാര ...വെള്ളം ...കണ്ണിലേക്കൊഴിക്കുമ്പോൾ ചത്ത മീനിന്റെ ഹൃദയമെനിക്ക് ഉടലിലേക്കു പകരുമ്പോൾ പ്രണയത്തിലും ഉഴറി വീണ തിരയിളക്കങ്ങൾ പലതു മണക്കുന്നു ഒഴുകി വീണ പച്ചപ്പിൽ ചിതറി വീണ പൊട്ടിച്ചിരികൾ ഇനിയും മുഴുവനായി...

വെള്ളയും മഞ്ഞയും

കവിതവിജയരാജമല്ലികകാമവും പ്രണയവും വെള്ളയും മഞ്ഞയും പോലെവേർതിരിച്ചെടുത്തും അല്ലാതെയും ഞാനതു നുകർന്നു മദിക്കുന്നു കദനം പൂകും മരുഭൂമികളിൽ- നിന്ന് എത്തിപ്പിടിക്കും മുന്തിരി വല്ലികപോലെ ഇരു നിറങ്ങളും എന്നെ ഉണർത്തുന്നു ഒന്നില്ലാതെ മറ്റൊന്നോ, ഉടൽ ഞെരുക്കങ്ങളെ പുണരുന്നു തരിശുഭൂമികളിൽ പെരുമഴ പോൽ ഉതിരുന്നുരണ്ടും ഒന്നെന്നു വെറുതെ പറയുമ്പോൾ എന്റെ പരൻ അപരനാകുന്നു!*മുട്ടയുടെ വെള്ളയും മഞ്ഞയുംആത്മ...

ഒരു ഡിസംബർ രാത്രിയുടെ ഓർമ്മ

കവിത ശ്യാം പ്രസാദ്നിന്റെ മുലകൾക്ക് ചുറ്റും മഞ്ഞ ചിത്രശലഭങ്ങൾ വട്ടമിട്ടുപറക്കുകയും നിന്നെ ഞാൻ ചുംബിക്കുകയും, അത് വിയർപ്പ് പൊടിഞ്ഞു തുടങ്ങിയ മുലകളിലേക്കെത്തും മുൻപ് ചിത്രശലഭങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്ത അപൂർണമായൊരു സ്വപ്നത്തിന്റെ അവശേഷിപ്പിലാണ്, മറവിയിലും പ്രേമമെന്നൊരോർമ്മയെ പറ്റി ഞാൻ വീണ്ടുമെഴുതുന്നത്!മെട്രോ ടിക്കറ്റുകൾക്ക് പിറകിലും, നോട്ടീസുകളിലും കവിതകളെഴുതിയിരുന്ന നിനക്ക് സോഫിയ ലോറന്റെ മുഖച്ഛായ. പക്ഷേ, ഞാൻ നിന്നെ മൗറിഷിയോ ബാബിലോണിയ*യെന്ന് വിളിക്കുന്നു. നിന്റെ വിയർപ്പിന് നമ്മളു- പയോഗിച്ചിരുന്ന അലോവെര സാനിറ്റൈസറുകളുടെ മണം. എനിക്ക്, മുടി നീട്ടി വളർത്തിയ രൂപം.നീയന്ന് വാടിയ പൂക്കൾ മുടിയിൽ ചൂടുമായിരുന്നു. നമ്മുടെ ബാൽക്കണിയിലെ ബോഗൻവില്ലയും മഞ്ഞജമന്തിയും പത്തുമണിപൂക്കളും ഒരു പൂക്കാലത്തിന്റെ ഓർമ്മ അവശേഷിപ്പിച്ചിരുന്നു. നിന്നിൽ ജമന്തിയുടെ മണം പരക്കുന്ന (നമ്മൾ...

രണ്ടു കവിതകൾ

കവിത ശാലിനിഅപ്പൂപ്പൻതാടികൾഅമ്മയിൽ നിന്നും അടർന്നു വീണ്; കാറ്റിന്റെയൊപ്പം പറന്നു പോയി; അലഞ്ഞു-തിരിഞ്ഞ്; ഒടുവിൽ ആരൊക്കെയോ പിച്ചി ചീന്തി; വലിച്ചെറിഞ്ഞ അപ്പൂപ്പൻതാടികൾ കരയുന്നുണ്ടിപ്പൊഴും ആരാരും കാണാതെ മണ്ണിനുള്ളിലെവിടെയോ.....വിധിന്യായംനിഴൽ ആരുടെ കൂടെ? അവകാശവാദം ഇപ്പോഴും ഉണ്ട്... അമ്മയുടെ ചൂടേറ്റ് വളരാൻ പകൽ വെയിലിന്റെയൊപ്പം; അച്ഛന്റെ കാവലിൽ വളരാൻ രാത്രി നിലാവിന്റെയൊപ്പം എന്ന് വിധി!...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp...

ട്രോൾ കവിതകൾ ഭാഗം – 6

വിമീഷ് മണിയൂർമണിക്കൂറുകൾഒരുമണിയും രണ്ടുമണിയും അയൽക്കാരായിരുന്നു. ഒരുമണി മൂന്നുമണിയേയും രണ്ടുമണി നാലുമണിയേയും കഴിഞ്ഞ കുറേക്കാലമായി വളക്കാൻ ശ്രമിക്കുകയായിരുന്നു. കാര്യമറിഞ്ഞ അഞ്ച്മണി മൂത്ത ഏട്ടനായ ഏഴുമണിയോട് പറഞ്ഞു. ഒരുമണിയേയും രണ്ടുമണിയേയും വഴിയിൽ കണ്ടാൽ മിണ്ടരുതെന്ന് ഏഴ്മണി...

ബഹുവചനം, ഏക വചനം

ചന്ദന എസ്. ആനന്ദ്ഒരു നീ. ചില നിങ്ങള്‍. ഒരുമിച്ചു നമ്മള്‍. എന്നെന്നും നമ്മളായിരുന്നപ്പോള്‍ അറിയാതിരുന്ന എണ്ണങ്ങള്‍. തിരിവുകള്‍, ചരിവുകള്‍. ഇന്നത്തെ നിന്നെയും നിങ്ങളെയും കാണാതെ, ചിരിയും ചിരികളും തുലനം ചെയ്യാന്‍ വച്ച തട്ടുകള്‍ വലിച്ചെറിഞ്ഞത് അന്നെല്ലാം ചിരികളല്ലാതെ ചിരിയായി കണ്ടത് കൊണ്ടാകാം. വാക്കുകള്‍ കഥകള്‍...

ഏലിയൻസ്

(കവിത)യഹിയാ മുഹമ്മദ് ബിൽഡിങുകൾ ഏത് ഗ്രഹത്തിലെ മരങ്ങളാണ്! ഇവിടുത്തെതല്ലെന്നു തോന്നുന്നു. അതിൻ്റെ ഉണക്കം കണ്ടാലറിയാം. അവയ്ക്കു വേരോടാൻപറ്റിയ മണ്ണേയല്ലിവിടമെന്ന്.വണ്ടികൾ ഏതു ഗ്രഹത്തിലെ ജീവികളാണ് ? ഇവിടുത്തെതാണെന് തോന്നുന്നേയില്ല. അവറ്റകളുടെ വേഗത കണ്ടാലറിയാം. നമുക്ക് മുമ്പേ എന്നോ വന്നു പോയ അന്യഗ്രഹ ജീവികളുടെ വീട്ടിലെ വളർത്തു മൃഗങ്ങളാണെന്ന്...വിമാനവും അങ്ങനെ തന്നെ. ഇവിടുത്തെ പറവയെപ്പോലെ യല്ല അവയുടെ പറക്കൽ.... തീവണ്ടി അവിടുത്തെ പെരുമ്പാമ്പായിരിക്കും. ആ ഇഴജന്തുവിൻ്റെ പോക്ക് ഭൂമിക്കൊരു ഭാരം തന്നെ.ജെ സി...
spot_imgspot_img