Homeകവിതകൾ

കവിതകൾ

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർസൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല.പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം.ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ട്രോൾ കവിതകൾ – ഭാഗം 33

വിമീഷ് മണിയൂർ ഒരു നേന്ത്രപ്പഴം ഒരു നേന്ത്രപ്പഴം പൊളിച്ച് അതിന് പൊട്ടു തൊട്ടു കൊടുത്തു ഒരു കുട്ടി. നേന്ത്രപ്പഴത്തിന് നാണം വന്നു. നേന്ത്രപ്പഴം ആരോടും പറഞ്ഞില്ല. ഒരു സാരി ഉടുക്കണമെന്ന് ആലോചിച്ച് കിടന്ന് ഉറങ്ങിപ്പോയി. അടുത്ത...

പ്രണ(ള)യകാലങ്ങളിൽ ഞാൻ

സുധി പുറങ്ങ്മികച്ചതായിത്തീരുമായിരുന്ന ഒരു കവിതയുടെ, മൂന്നാമത്തെ വരിയിൽ മിനുക്കുപണി ചെയ്തുകൊണ്ടിരിക്കവെയാണു, എന്റെമുറിയിൽ പ്രണ(ള)യം കേറിവന്നത്‌.ഒട്ടും പ്രതീക്ഷിക്കാതിരുന്നതിനാൽ; എന്ത്‌ ചെയ്യണമെന്നറിയാതെ, ഒന്നാമത്തെ വരിയിലേക്ക്‌ കയറിനിന്നു ജനാലയിലൂടെ പുറത്തേക്ക്‌ നോക്കവേ, ദൂരെനിന്ന് ഒറ്റപ്പെട്ടൊരു വാക്ക്‌ നിസ്സഹായതയോടെ കൈവീശുന്നതാണു കണ്ടത്‌.രണ്ടിടങ്ങളിൽ ഒറ്റപ്പെട്ടുപോയ മനുഷ്യർ കണ്ടുമുട്ടുന്ന തുരുത്താണിതെന്ന്, എഴുതാതെ വെറുതെവിട്ടൊരു കവിത വിളിച്ചുപറഞ്ഞു.നോക്കൂ...എത്ര സമാധാനപരമായി ജീവിച്ചിരുന്നവരിലാണു, നിങ്ങൾ കലാപമുണ്ടാക്കുന്നത്‌?ഒരേസമയം; ഭ്രാന്തും തുടലുമാകുന്നത്‌?പ്രള(ണ)യകാലം കഴിഞ്ഞെഴുതുന്ന കവിതകളൊക്കെയും, രണ്ട്‌ മനുഷ്യരുടെ ജീവിതം കോറിവച്ച തെരുവുചുവരുകളാകുമെന്നതിനാൽ, മനസില്ലാമനസോടെ, ഏതെങ്കിലും ഒന്നുപേക്ഷിക്കാൻ നിർബന്ധിതനാകുന്നു.അതെന്താകണമെന്ന് ചിന്തിച്ചുനിൽക്കവേ, എന്നെയുൾപ്പെടെ വിഴുങ്ങിപ്പോകുന്നു...ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835...

ജാതി

കവിത ലിജിന കടുമേനി പള്ളിക്കൂടത്തിൽ പോകും വഴിയേ കേട്ട് ഞാൻ ഓയ് ചെറുമിയേ..ഓയ് ചെറുമി.. ഒളിമങ്ങി ചിരി നൽകി മെല്ലെ നടക്കവേ കാവിലെ ഉത്സവ പിരിവ് കണ്ടു ആരോ പറയണ കേട്ട് തിരിഞ്ഞു ഞാൻഅത് രാമന്റെ കുടി അത് വേണ്ട നമ്പ്യാരെ വീടത നേരെ...

അഭാവത്തില്‍

(കവിത)ദിവാകരന്‍ വിഷ്ണുമംഗലംഒരു പിരിയലില്‍ പിരിയുന്നില്ലൊട്ടും പിഴുതുമാറ്റുവാ- നരുതാബന്ധങ്ങള്‍ സകലമാം വേരും പടര്‍ന്നതില്‍ നിന്നും വിടുവിക്കാനാവാ ഗുണങ്ങള്‍ നീറ്റുന്നുഅത് തെളിച്ചതാം വെളിച്ചങ്ങള്‍,നിത്യ- സുഖദുഃഖങ്ങള്‍തന്‍ സ്മരണ, സൗഹൃദപ്പടര്‍ച്ച, സാന്ത്വനക്കുളിര്‍ച്ച, സര്‍വ്വവും പതിവിലുമേറ്റം വിളഞ്ഞുനില്‍ക്കുന്നു!തെളിയുമുണ്മതന്‍ പ്രകാശഗേഹമാം പ്രണയവാങ്മയം, നിവരും ശൂന്യത അതുവരെയില്ലാ ഘനമറിയുന്നു വനഗര്‍ഭസ്ഥമാം കൊടും മൗനങ്ങളില്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ...

ഭൂപടം

സുവിൻ വി എംഹിസ്റ്ററി ക്ലാസ്സിൽ ലോകഭൂപടം ചുവരിൽ തൂക്കിയിട്ട് ടീച്ചറ് പറഞ്ഞു നമ്മളെ ഈ ഭൂമിയെ പരത്തി വെച്ചാൽ ഇതുപോലിണ്ടാവും.. കൊള്ളാം..കൊള്ളാം.. ടീച്ചറെ, നമ്മൾ ഇതിൽ എവിടെയായിരിക്കും? ടീച്ചറൊന്നു പതറി ഇന്ത്യയെന്ന് പറയണോ? ഇവിടെയാണ്‌ നാമെന്ന് ഇന്ന് പറഞ്ഞാൽ ചിലപ്പോ നാളെ അവര് പറയില്ലേ ഈ ടീച്ചർക്കൊന്നും അറിയില്ലെന്ന്..! എങ്കിലും ടീച്ചർ ഇന്ത്യയ്ക്ക്...

പുല്ലിംഗം

സംഗീത് സോമൻ ഒരുപാട് തിരഞ്ഞു നടക്കേണ്ടി വരും എന്നൊക്കെ വിചാരിച്ചാണ് അവൾ ഇറങ്ങി തിരിച്ചത്... പക്ഷെ കാര്യങ്ങൾ ഒക്കെ  വിചാരിച്ചതിലും എളുപ്പം നടന്നു.. കോണ്ടാക്ട് നമ്പർ കിട്ടി വിളിച്ചു സ്ഥലം പറഞ്ഞു. അവളുടെ ഡിമാന്റുകൾ ഇവയായിരുന്നു... "പരമമായ സ്വാതന്ത്ര്യം എനിക്കായിരിക്കും എന്റെ ഇഷ്ട്ടം...

മസാലദോശ

കവിത രാജന്‍. സി. എച്ച് മസാല ദോശ കഴിക്കണമെന്നൊന്നുമുണ്ടായിരുന്നില്ല, അവനവളോട് പറഞ്ഞു: ആദ്യമായി കോഫീഹൗസില്‍ കയറി ആദ്യം കണ്ട കസേരയിലിരുന്നു. തൊപ്പിയിട്ടയാള്‍ വന്നു എന്തു കഴിക്കുന്നുവെന്ന് ചോദിച്ചു മുന്നിലിരുന്നൊരാള്‍ മസാല ദോശ കഴിക്കുന്നത് നോക്കിപ്പോയി മസാല ദോശയോയെന്നയാള്‍ ഞാന്‍ തലയിളക്കി.ശരിയാണ്, മസാല ദോശ കഴിക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു: ബന്ധുവിന്‍റെ കല്യാണത്തിന് വരണമാല്യം ചാര്‍ത്തുന്നതിനിടയില്‍ കല്യാണം കഴിഞ്ഞോയെന്ന് നീയോടി വന്ന്...

മൂന്ന് കവിതകൾ

കവിതബിനീഷ് കാട്ടേടൻമാറിനിൽക്കൂ.. അഞ്ചാറ് ഉറുമ്പുകൾ വരുന്നുണ്ട്എത്ര സൂഷ്മതയിൽ, ഭംഗിയിലാണ് ഒരു പെൺശലഭത്തിൻ്റെ ശവം പുളിയൻ ഉറുമ്പുകൾ വലിച്ചുകൊണ്ടുപോകുന്നത് !!ചുംബനത്തിൻ്റെ കാരമുള്ളിൽ ചിറകുകൾ കീറി മുറിക്കാതെ, കഴുത്തിൽ കയ്യിട്ട് ഒരു കാട്ടുവള്ളി പിണച്ച് ശ്വാസം മുട്ടിക്കാതെ, ഇടുങ്ങിയ ചില്ലകളുടെ മടിയിലിരുത്തി അടിവയർ നീറ്റുന്ന കൊടുങ്കാറ്റിൽ പേറ്റി പേറ്റി നോവിക്കാതെ നനുത്ത മഴ നനയിച്ച് വലിയ...

കാണെ

കവിത രാജേഷ് നന്ദിയംകോട് ചിത്രീകരണം : സുബേഷ് പത്മനാഭൻജയിച്ചു എന്ന് തോന്നുമ്പോൾ തോറ്റുഎന്നൊരുൾവിളി വെറുതേ എന്ന് തോന്നുമ്പോൾ കാര്യം എന്നറിവ് . കാറ്റക്ഷരങ്ങളിൽ തൂവലുകളുടെ ഭാഷ തിരയുകയാണ്.ചീവീട് പറയുന്നതെന്തെന്ന പിടച്ചിൽ.. മരംമുറിക്കുന്നെന്നോ മഴയില്ലയെന്നോ ..ഓർമ്മകളുടെ കടന്നൽകൂടിളകുകയും തോന്നലുകളെ കുത്തി വീർപ്പിക്കുകയും ചെയ്യുമെന്ന തിരിച്ചറിവിൽ എത്രയേകാന്തയാത്രകൾനിശബ്ദം എന്ന് പേരിട്ട കുറച്ച് നേരങ്ങൾ.. ...രാജേഷ് നന്ദിയംകോട് ആറ് കവിതാ സമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്....
spot_imgspot_img