Homeകവിതകൾ

കവിതകൾ

തുള്ളിക്കവിതകൾ

(കവിത)വിനോദ് വിയാർനമുക്കിടയിലെ ഒരിക്കലും വാടാത്തയില, പ്രണയം*ജലത്തിനോളം നീ എന്നെ സ്നേഹിക്കും മഴയോളം ഞാൻ നിന്നിൽ പെയ്യും*കാടിനുമീതെ പറക്കണമെന്ന് നീ പറയും ആകാശത്തിലേക്ക് നമ്മളൊരുമിച്ച് പറക്കും*നീ ഇന്നോളം പറഞ്ഞതെല്ലാം ഞാൻ കവിതകളാക്കും എൻ്റെ കവിതകൾ ജീവൻ വെയ്ക്കും*മഴ പറയുന്നത് പുഴ പറയുന്നത് കടൽ പറയുന്നത് കര പറയുന്നത് അവൾ പറയുന്നത് എല്ലാം ഒരേ ഭാഷയാണ്*അവൾക്കറിയാവുന്ന ഭാഷയ്ക്കും എനിക്കറിയാവുന്ന...

ഗോത്രം

ഗോത്രകവിതസിജു സി മീനചുരുണ്ട മുടി വലിച്ചു നീട്ടി- യതിൽ ചായം പൂശി ഞാനൊരു കാതുകുത്തി പിന്നെ 'കുട്ടി 'ഷർട്ടിട്ടൊ,രു കേറാത്ത പാന്റ്സും വലിച്ചു കേറ്റി ഉപ്പൂറ്റി മുട്ടാത്ത, ചന്തി കാണുന്ന പാന്റ്സിന്റെ പോക്കറ്റിൽ 'തൊട്ടുതോണ്ടു'ന്നതെടുത്തു കാലിലൊരു ചരടും വലിച്ചു കെട്ടി സോക്സിടാതെ നിറമുള്ള ഷൂസ് കാലിൽ...

Night walk

കവിത അശ്വതി രാജൻഇരുട്ട്, കറുത്ത വെൽവെറ്റ് പോലെ പച്ചിലക്കൂട്ടങ്ങൾ, തലയ്ക്ക്‌ മീതെയും വളർന്നു പൊങ്ങിയ ഭൂമിയുടെ മുടിയറ്റങ്ങൾ!Off to the dark! Those glittering velvet eyes on the broken edges of her hair. Was...

അഭിനവ കൃഷ്ണോപദേശം

ആദിഷ ടി. ടി. കെ.ഒരു രഥം വേണം അതിവേഗം പായുന്ന രോമരാജിയില്‍ ചുഴികളുള്ള വെളുത്ത രണ്ടശ്വങ്ങളും. അകലെയൊരു കുരുക്ഷേത്രമൊരുങ്ങുന്നുണ്ട്. വെള്ളയും ചുവപ്പും കാവിയും പച്ചയും യോദ്ധാക്കള്‍ അണിനിരക്കട്ടെ. ഭടതലവന്മാര്‍ കസേരയോടെ പൊങ്ങട്ടെ. ചോരയുടെ എരിവും പുളിയും ഏറെയറിഞ്ഞ കഠാര മുനകള്‍...

പെരുന്നാൾ മൈതാനം

റോബിൻ എഴുത്തുപുരതീർന്നുപോയേക്കാവുന്ന കളിപ്പാട്ടങ്ങളുള്ള പെരുന്നാൾ മൈതാനത്തിൽനൂലുപൊട്ടി ഇരുട്ടിലേയ്ക്കുയരുന്ന മർദ്ദംകുറഞ്ഞ ഗോളങ്ങളായ്എപ്പഴോ കേടുപറ്റി നിലയ്ക്കുന്ന വിലകുറഞ്ഞ പാട്ടുപെട്ടിയുടെ ഇമ്പങ്ങളായ്വർണ്ണവൃത്തങ്ങൾക്കിടയിൽ പാകപ്പെടാൻ ഭ്രമിക്കുന്ന കരിവളകളായ്കാഞ്ചിവലിക്കാതെ പൊട്ടുന്ന ഒളിപ്പോരൊരുക്കത്തിനുള്ള പൊട്ടാസു തോക്കുകളായ്...തീർന്നു പോയേക്കാവുന്ന ചിലനേരങ്ങളിൽ തനിച്ചങ്ങനെ നമ്മൾ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

ഒരു വരിയിലൂടെയൊരു യാത്ര

കവിതസൗമ്യ. സി അവർ വരിയൊപ്പിച്ചാണ് നീങ്ങുന്നത് എന്റെ നുഴഞ്ഞുകയറ്റം കണ്ടിട്ടാവണം അവരിൽ ചിലർ അന്ധാളിക്കുകയും പരിതപിക്കുകയും അസഭ്യം പുലമ്പുകയും ചെയ്തു. അവരുടെ വരിയൊത്ത യാത്രക്കു ഇളക്കം സംഭവിച്ചിരിക്കുന്നു. അവരുടേത് മുൻകൂട്ടി നിശ്ചയിച്ച ഒന്നാണല്ലോ അവരുടെ വസ്ത്രങ്ങൾ മണ്ണ് തിന്നതാവണം അവസാനത്തെ പുഴുവും ഭക്ഷണം കഴിഞ്ഞു മടങ്ങുന്നത് കണ്ടു. ഇപ്പോൾ...

നിങ്ങൾ അടയാളപ്പെടുന്നത് ..

കവിത നിമ. ആർ. നാഥ്‌നോക്കൂ.. വഴികൾ പഴയതു തന്നെയെന്നു  തോന്നും. എത്രയോ  പരിചിതമെന്നു ഉറപ്പിക്കും.   എന്നിരിക്കിലും , നിങ്ങളില്ലായ്മയുമായി  പൊരുത്തപ്പെട്ടവളിലേക്കു , തിരികെ കയറി ചെല്ലരുത് . നനുത്തതും  തെഴുത്തതുമായ, സ്നേഹത്തിൻ വള്ളിപ്പടർപ്പുകൾ തിരയരുത് . വലിച്ചെറിഞ്ഞ  പാതയിൽ...

പരീക്ഷണം

(കവിത)കവിത ജി ഭാസ്ക്കരൻഅവസാനമില്ലാത്ത ആഴങ്ങളിൽ നിന്ന് ഞാൻ എന്നെ നൂലിഴകൾ പോലെ പെറുക്കിയെടുക്കുന്നു… നീല, മഞ്ഞ, ചുവപ്പ്, കറുപ്പ് അങ്ങനെയങ്ങനെ.. നീളെ നീളെ… ഒരു നെയ്തെന്ത്രത്തിലെന്ന പോലെ ഞാനവയെ കൈപ്പത്തിയിൽ നിരത്തുന്നു.. വിരലിൽ ചുറ്റിയെടുക്കുന്നു… നനഞ്ഞൊട്ടി, ശോഷിച്ച പാമ്പിൻ കുഞ്ഞുങ്ങളെ പോലെ തണുത്തത്… ഉടുപ്പു നെയ്യാനെന്ന് നിനക്ക് നീട്ടുന്നതിന് തൊട്ടുമുൻപവയ്ക്ക് അനക്കം വെയ്ക്കുന്നു.. സ്വയമഴിഞ്ഞ് പതുക്കെയെന്നെ ആപാദചൂഡം ചുറ്റിവരിഞ്ഞ്… ഞാനൊരു നൂൽ പന്തുപോലെ, വർണ്ണശഭളമായത്… പണ്ട് വിരലിൽ നൂൽ ചുറ്റിമുറുക്കി ചോപ്പിച്ചടയാളം വെച്ചതിന്റെ ഓർമ്മയിൽ, വലിയൊരു...

ഇരുട്ട്

സുഷമ ബിന്ദുസന്ധ്യയാവുന്നതോടെ ഇരുട്ടുപറന്നുവന്ന് മരക്കൊമ്പിലിരിയ്ക്കുന്നു. മേയാന്‍വിട്ട പോത്തിന്‍പറ്റംപോലെ പാടത്തുപരക്കുന്നു. ചെറിയചെറിയ പേടികള്‍ ഈയ്യാംപാറ്റകളെപ്പോലെ ഒറ്റയ്ക്കും കൂട്ടായും പറന്നുവരുന്നു. വെളിച്ചവും ഞാനും കെട്ടിപ്പിടിയ്ക്കുന്നു. ഞങ്ങള്‍ ഇരുട്ടിലേയ്ക്ക് തുറിച്ചുനോക്കുന്നു. ഇരുട്ട് ഞങ്ങളുടെ തിളങ്ങുന്ന കണ്ണുകള്‍ കാണുന്നു. കണ്ണിനുള്ളില്‍ ഇരുട്ട് കാണുന്നു.നോട്ടംമുറ്റത്തിനരികില്‍ പൂച്ചെടികള്‍ക്കടുത്തുനില്‍ക്കുന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയെ നോക്കിനില്‍ക്കുകയാണൊരാള്‍. അവള്‍ക്കുചുറ്റുമുള്ള ഇരുട്ട് അയാളുടെ നോട്ടത്തെ അവളില്‍തൊടാതെ തെറിപ്പിയ്ക്കുന്നുണ്ട്. ഇരുട്ടിന്റെ മതിൽ കടക്കാനാവാതെ അവള്‍ക്കുചുറ്റും വാലാട്ടിനടന്ന് മോങ്ങിക്കൊണ്ട് മടങ്ങുകയാണത്. അവള്‍ക്ക് അയാളെക്കാണാനാവാത്തതുകൊണ്ട് അയാള്‍ക്ക് അവളെയും കാണാനാവുന്നില്ല.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ആത്മ ഓൺലൈനിലേക്ക്...

അറുക്കലിന്റെ കല

(കവിത)ജിഷ്ണു കെ.എസ്.1കുടുക്കുകൾ അഴിച്ച് ഉടുത്തതെല്ലാം ഉരിഞ്ഞെടുത്ത് സമയത്തിന്റെ മണൽച്ചുഴിയിലേക്ക് ഉന്തിയിട്ടു. ചലനങ്ങളെല്ലാം ഒരൊറ്റ പിടച്ചിലിൽ ഉറഞ്ഞു പോയി.ശില്പത്തിൽ നിന്നും മറ്റൊരു ശില്പം കൊത്തിയെടുക്കുന്നു. മൂർച്ച കെണ്ട് മുറിഞ്ഞ കൈ മേശവിരിയിൽ വെക്കുന്നു. അതിനടയാളം പടർന്ന് മരുഭൂമി ആകുന്നു.കാലുകൾക്കടിയിൽ കടൽ തിളയ്ക്കുന്നു. മേശവിരിപ്പിൽ നിന്നും കടലിലേക്ക് മരുഭൂമി ഇറ്റി വീഴുന്നു. കടൽ ചോരച്ചുവപ്പാകുന്നു.കരിനീലിച്ച വരണ്ട ചുണ്ടുകളെ നാവിനാൽ കുതിർത്തെടുക്കുന്നു. മുലക്കണ്ണുകളില്‍...
spot_imgspot_img