Homeകവിതകൾ

കവിതകൾ

തീവണ്ടിയാത്രയിലെ ചില പെണ്ണുങ്ങൾ

കവിത അബ്ദുള്ള പൊന്നാനിനാക്ക് ബാഗിനുള്ളിലൊളിപ്പിച്ച് വണ്ടികേറുന്നു ചില പെണ്ണുങ്ങൾ.തിടുക്കപ്പെട്ട് സീറ്റിലിരുന്ന നീണ്ട മൗനം കോട്ടുവായിട്ടു.പല്ലി ചിലക്കുന്ന ശബ്ദം പോൽ വിറപൂണ്ട ഫോണെടുത്ത് വിരല് പതിപ്പിച്ച് കണ്ണും കാതും ഉള്ളിലൊതുക്കി. ചിലച്ച് കൊണ്ട് ഒരു കുഞ്ഞു പാദസരത്തിൻ്റെ ശബ്ദം  ഓടിക്കളിക്കുന്നുണ്ട് .കൂർത്ത നോട്ടത്തിൽ പതുങ്ങിയിരിക്കുന്നുണ്ടൊരു കൊഞ്ചലിൻ നാദം. ജാലകത്തിന്നപ്പുറത്തെ പുഴയൊഴുക്കും തണല് വിരിച്ച മരച്ചില്ലകളും വെയില്...

രാസ(ഷ്ട്ര)തന്ത്രം

ഫലാലു റഹ്മാൻ പുന്നപ്പാലരസതന്ത്രത്തിന്റെ ആവർത്തന പട്ടികയിൽ നിന്നുംരാഷ്ട്ര'തന്ത്ര'ങ്ങളുടെ പട്ടികയിലേക്കുതിർന്ന മൂലകങ്ങൾക്കൊക്കെയും രാസപരിണാമം സംഭവിച്ചുചുണ്ടിലൽപ്പം നൈട്രസ് ഓക്സൈഡ് വിതറി കവിൾ പേശികൾ ക്രമീകരിച്ചുനാവിന്റെ രസമുകുളങ്ങളിൽ പൊടിഞ്ഞ ഉമിനീർ കുടിച്ചിറക്കി 'വിശപ്പിന്റെ' രസതന്ത്രം വിളമ്പിനിന്റെ നാവിൽ നിന്നും 'തെറി'ച്ചു വീണ വാക്കുകളിൽ അമോണിയയുടെ രൂക്ഷഗന്ധമുണ്ടായിരുന്നുധമനികളിലെ മാപിനിയിൽ...

ബോഗൺ വില്ല

മീര ധന്യപടർന്നു പടർന്നൊരു തണലായിട്ടും വരണ്ടുപോയൊരു പൂവ് മഷി പടരാതെയെത്ര കവിതകളായ കടലാസുതോട്ടം പ്രിയനേ... എനിക്കൊരാഗ്രഹമുണ്ട് ഈ പിറന്നാളിന് അടുത്ത വിവാഹ വാർഷികത്തിന് പിന്നെയെന്റെ രോഗശയ്യയിൽ ഒടുവിലെന്റെ ഖബറിടത്തിൽ ബോഗൺവില്ലപ്പൂക്കളാൽ മാല തുന്നണം കൂട നിറയെ ഭാരമില്ലാത്ത മണമില്ലാത്ത ഏറ്റവും സുന്ദരിയായ പൂവേ, നിന്നെമൂടി നിറയണം അടുത്ത വരവിന് തല നിറയെ ചൂടി നടക്കണം ഏറ്റവും അപേക്ഷയായി പറയുന്നു എന്നെയറിയുന്നവനേ, മുല്ലകളാൽ...

വിമീഷ് മണിയൂരിന്റെ മൂന്നു കവിതകൾ

കവിതവിമീഷ് മണിയൂർ ഉടമസ്ഥൻ ആകാശത്തിലൂടെ പറക്കുന്ന പക്ഷിയുടെ നിഴൽ ഭൂമിയിലൂടെ ഓടുന്നുഭൂഗുരുത്വാകർഷണം നിഴലിനെ പിടിച്ചു വെച്ച് ഉപദ്രവിക്കുന്നത് കാണാഞ്ഞിട്ടല്ലനിഴലിന്റെ ഉടമസ്ഥനെങ്കിലും ആകാശത്തിലൂടെ രക്ഷപ്പെടാനാകുന്നുണ്ടല്ലോ എന്ന സമാധാനത്തിലാണ്.(adsbygoogle = window.adsbygoogle || ).push({});താമസം ചാടുന്ന തവള ആകാശത്തിൽ കുറച്ചു സമയം താമസിക്കുണ്ട് അതിൻ്റെ വിലാസത്തിൽ ആ ആകാശം കാണാനില്ല....

നീലച്ച ഒരു കാട് പ്രളയത്തിലകപ്പെടും വിധം

അശ്വനി ആര്‍ ജീവന്‍ മൂന്നാം മൈലന്നെഴുതിയ കുറ്റി കടന്നാൽ കാടാണ്... മൂത്തോളെ പെറ്റ കഥ തൊടങ്ങുന്നതിങ്ങനാ നല്ല നീലച്ച കാടാര്ന്ന് പോറസ്റ്റാരെ കണ്ണും വെട്ടിച്ചോണ്ടും കേറണം പറേമ്പൊ പറേണമല്ലോ കണ്ടാ ഉടുമുണ്ടടക്കം ഉരിഞ്ഞു പോണ ചീത്തയാ പറഞ്ഞല്ലോ ഇപ്പോ പെറ്റു വീണ പോലത്തെ നല്ല...

സ്നേഹിതയ്ക്ക്

കവിത പ്രശാന്ത് പി.എസ് ആ കണ്ണീർ ഗോളങ്ങളിൽ ഒരു സമുദ്രം തേടിക്കൊണ്ട് ഇരുണ്ട റെയിൽവേ പ്ലാറ്റ്ഫോമിനപ്പുറത്തെ നിൻ്റെ കാഴ്ച്ച എനിക്കുള്ളിലെ മത്സ്യത്തെ പിടിച്ചെടുക്കുന്നു. ഉടഞ്ഞ പാത്രത്തിലിപ്പോൾ ശൂന്യത മാത്രമാണ്. ഏറ്റുപറച്ചിലിൻ്റെ താരാട്ടിനൊടുവിൽ ഓർമ്മകളുടെ പട്ടിണിമരണത്തിന് സാക്ഷിയായ് തീവണ്ടി നീങ്ങുന്നുവെങ്കിലും ചുവന്ന ചവറ്റുകൊട്ടയ്ക്ക് പിറകിൽ കാറ്റാടിമരത്തിൻ്റെ കത്തി വികൃതമായ കഷണം പോലെ സ്വയം മങ്ങിമറയുന്ന നിന്നെയെനിക്ക് കാണാം. നിഗൂഢമായൊരു സ്മാരകശിലയായ് സ്വയം...

അന്ധകാരനഴി

കവിതസുരേഷ് കുമാർ ജിസന്ധ്യ വന്നു തിര - നോക്കിടുമ്പൊഴീ അന്ധകാരനഴി എന്തു സുന്ദരി.....!ചന്തമേറിയ പെൺകിടാവൊരു ചുംബനത്താൽ ചുവന്ന മാതിരി.....! വാനവീഥിയി- ലാ , നിശാചരികാർകുഴലഴി - ചിട്ടിടുമ്പൊഴേ - യ്ക്കാരെഴുതിടു- ന്നന്തി വാനത്തി- ലീ ,മനോജ്ഞമാം ചിത്രമിങ്ങനെ ...!(adsbygoogle = window.adsbygoogle || ).push({});സങ്കടങ്ങളുടെ വേലിയേറ്റത്തി...

ട്രോൾ കവിതകൾ ഭാഗം 8

വിമീഷ് മണിയൂർചെക്ക്വീട്ടിൽ പ്രായമായി വരുന്ന പൂച്ചയുടെ കല്ല്യാണത്തിനായ് മാറ്റി വെച്ച, ബാങ്കിലിട്ട പൈസ ഇടയ്ക്കൊക്കെ വെയിലത്തിട്ട് ഉണക്കണേ അല്ലെങ്കിൽ പൂപ്പല് പിടിക്കുമെന്ന് പറയാൻ സ്കൂട്ടറിൽ പോകുന്ന വഴിക്കാണ് ആക്സിഡൻ്റ് ഉണ്ടായത്. ഒരു തവള...

റാവുത്തറങ്ങാടി…….പുനർജ്ജനി

കവിതറെജില ഷെറിൻഇരിഞ്ഞാലക്കുടയുടെ ഭൂതകാലവേരുകളിൽ നിന്നുയർന്ന് അയാളുടെ തട്ടകമായിരുന്ന ഒരിടമിതാ പുനരാവിഷ്ക്കാരം തേടി അയാളിലേക്ക് തന്നെ തിരിച്ചെത്തുന്നുഠാണാവ് മുതലുള്ള തന്റെ പ്രിയപ്പെട്ട ദൂരം ഓർമ്മകളുടെ റോഡോമീറ്ററിൽ അളന്ന് വീണ്ടുമാ ബോർഡവിടെ അയാൾ പുതുക്കിവെച്ചു 'റാവുത്തറങ്ങാടി'അയാളൊരു ഇൻസ്റ്റലേഷനായി മാറിയതങ്ങനെയാണ്പലപലവീടുകളും നാടുനീങ്ങിപ്പോയ ഇടം പുതിയ വലിയ കെട്ടിടങ്ങളുടെ ചോട്ടിലുറക്കത്തിൽ ആണ്ട് പോയ പഴയതെരുവോരം.അതിൻ മനസ്സ് മാന്തിയെടുക്കുന്ന യന്ത്രമായ് അയാൾ മാറിയതങ്ങനെയാണ്അങ്ങാടിയുടെ വരണ്ടുണങ്ങിപ്പോയ സംസ്കൃതിയിൽനിന്നും പഴയ യുവത്വമയാൾ സൃഷ്ടിച്ച് തുടങ്ങി പച്ചപ്പ് പരന്ന്തുടങ്ങികെളവികളുടെ വെത്തലപാക്ക്പോലെ പിന്നാമ്പുറങ്ങളിലേക്ക് ഒരിക്കൽ ചവച്ച് തുപ്പിയിട്ട തമിഴ്പേച്ചുകളപ്പോൾ ചുറ്റിലും മുഴങ്ങിഅറുക്കാൻ കൊണ്ട്...

ഗൂഗിൾ മാപ്പിൽ ഇല്ലാത്തയിടങ്ങൾ

കവിതധന്യ ഇന്ദുചിലപ്പോൾ പൊടിഞ്ഞുടഞ്ഞും മറ്റു ചിലപ്പോൾ കുതിർന്നുതിർന്നും ഞാൻ കാണാമറയത്തിരിക്കുന്നുഅപ്പോഴെല്ലാം പുതുമുളകൾ പൊട്ടിയ ശരീരം അസ്വസ്ഥപ്പെടുന്നു ഞാവൽക്കണ്ണുകളിൽ കാമം നിറഞ്ഞും വീഞ്ഞുമണമുള്ള ചുണ്ടിൽ പ്രേമം നിറഞ്ഞും ഉള്ളിൽ കനലെരിഞ്ഞും വെപ്രാളപ്പെടുന്നുഏതോ ഒരിന്നലെയിലെ കൊലുസിളക്കങ്ങൾ മുറിപ്പെടുത്തുന്നു ജനലിനപ്പുറം നീയുണ്ടോ - യെന്ന് സന്ദേഹപ്പെട്ടും പുതിയൊളിയിടങ്ങൾ തേടിയും എഫ്ബി ലോഗൗട്ട് ചെയ്യുന്നുഅതേ നിമിഷത്തിൽ ഒരു പുതിയ സൂര്യനിലേക്ക് ഉണർന്നെണീക്കാൻ ഓർമപ്പെടുത്തുന്നുഞാനെന്നെ കെട്ടിപ്പിടിക്കുന്നുആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...
spot_imgspot_img