Homeകവിതകൾ

കവിതകൾ

കിറുക്കത്തി

കവിത ഉമ വിനോദ് ചിത്രീകരണം: ഹരിതപ്രിയ കാമുകാ അവളുടെ കിറുക്കൻ കവിതകൾ പോലെ അവളുടെ പ്രണയത്തെയും നീ വെറുതെ വായിച്ചു തള്ളുക ഈയാഴ്ച്ച ഇത് മൂന്നാം വട്ടമാണ് അവൾക്ക് നിന്നോട് പ്രണയം തോന്നുന്നത്.. അഥവാ, നാല് ദിവസം പ്രണയമില്ലാത്ത ലോകത്തിലെവിടെയോ അവൾ നൂറ്‌ കൂട്ടം കാര്യങ്ങളുമായി തിരക്കിലായിരുന്നിരിക്കാം.. അതുമല്ലെങ്കിൽ പ്രണയം പടികടന്നു വരുന്നതൊന്നുമറിയാതെ മറ്റേതോ കിറുക്കിന്റ വരാന്തയിലിരുന്ന് ഓരോരോ പകലിന്റെ കുരുക്കഴിച്ചെടുക്കയുമായിരുന്നിരിക്കാം.. ഒന്നുറപ്പാണ്, വെറുതെയൊരു വാക്കാൽ കുരുക്കിട്ട് പിടിക്കാനും മാത്രം...

നടത്തം

കവിത ബിജു ലക്ഷ്മണൻ പ്രഭാത സവാരിക്കിടയിലെ ഞങ്ങളുടെ കണ്ടു മുട്ടൽ ഒരു കൊടും വളവായിരുന്നു.വീടോ പേരോ അറിയാത്തത്പുഞ്ചിരി കൊണ്ട് പ്രഭാതപ്പൊട്ട് തൊടാൻ ശ്രമിക്കുന്ന യാനം. അതിൽ കൂടുതൽ വാചാലമായാൽ ഞങ്ങൾക്കിടയിലുള്ള കവിത നഷ്ടപ്പെട്ടേക്കാം...ചുരുക്കി ചുരുക്കി കാരണം പറഞ്ഞാൽ ഉദയ സൂര്യ ചുവപ്പിൽ വേണം ദിനനടത്തങ്ങളുടെ അടയാളം.ദിനങ്ങളേറെയായ് ആ കാഴ്ച്ചയുടെ നഷ്ടം കൊളുത്തായ് തൂക്കിയിട്ടിട്ട്.നല്ലപാതിയെന്നെയിന്നൊരു ചോദ്യത്തിൻ മദ്ധ്യാഹ്ന ചൂടിൽ കണ്ണിരുട്ടിന്നക , ത്തളത്തിലേക്കാനയിച്ചു.നങ്കൂരമിട്ട കപ്പലിൽ സ്വപ്നത്തിൽ സഞ്ചരിക്കുന്ന വാർദ്ധക്യമായിരുന്നു ഉത്തരംനിരൂപണത്തിൽ ബാല്യവും കൗമാരവും പിന്നെ... പറഞ്ഞാലാരും വിശ്വസിക്കാത്ത ചെങ്കുത്തും.പ്രണയം മരണം വാക്കുകൾക്കിടയിൽ ഒരു കൊളുത്തിട്ട പാലവും.ആത്മ ഓൺലൈൻ...

മരിച്ചവനെ ഇപ്പോൾ കാണുന്നു

കവിത മുനീർ അഗ്രഗാമിമരിച്ചവനെ ഇപ്പോൾ കാണുന്നു അവൻ ജീവിച്ചതിലും ഭംഗിയായി ജീവിച്ചു എന്നു തോന്നുന്ന ഒരിടത്ത്.അവൻ വാക്കുകൾ വാരിയെറിഞ്ഞ ഇടങ്ങളോരോന്നും ഇവിടേക്ക് നടന്നു വരുന്ന കേന്ദ്രത്തിൽ അവനിരിക്കുന്നുഅവൻ അണിഞ്ഞ മുൾക്കിരീടം വേനൽ എരിച്ചു കളയുന്നുഅവൻ കലഹിച്ച വേനലുകൾ മരണത്തിന്റെ മഴ കൊണ്ടുപോവുന്നുഅവനെവിടെയെന്ന് തിരക്കാത്ത കൂട്ടുകാരിൽ അവനുണ്ടെന്ന പ്രതീതി വലുതായി , ഒരു ദേശമായി വളരുന്നുപുതിയൊരുട്ടോപ്യ പുതിയൊരു...

ആത്മഹത്യയുടെ പ്രത്യയശാസ്ത്രം – മരിച്ചവരുടെ പുസ്തകത്തിൽ നിന്ന്

കവിതഡോ. അരുൺ ജേക്കബ്'ഞാൻ മരിച്ചത് ഒരു തിങ്കളാഴ്ചയായിരുന്നു'.. ഗുരുത്വാകർഷണം തീരെയില്ലാതെ, ഒരു ബഹിരാകാശത്തെന്നോണം, ഭാരമില്ലാതെ ആത്മാവ് പാറിനടന്നു..ഒരു ചില്ലയിൽ നിന്ന് മറ്റൊന്നിലേക്ക് തെന്നിമാറി, ഭാരമില്ലാതെ കുതിച്ചുചാടി..ജലമായി,കാറ്റായി, മഴയായി, പക്ഷിയായി ദൂരങ്ങൾ താണ്ടി.. ഇരുണ്ട ദേഹത്തു നിന്ന്- പൂണൂലിട്ട ഒരു ബ്രാഹ്മണനിലേക്ക്, അനുവാദം നിഷേധിക്കപ്പെട്ട അരമനകളിലേക്ക്, അകത്തളങ്ങളിലേക്ക്‌, അടുക്കളകളിലേക്ക്..ഭ്രഷ്ട് കൽപ്പിക്കപ്പെട്ട പ്രണയത്തിന്- പകൽ വെളിച്ചത്തിൽ- മൂർദ്ധാവിലൊരു ചുടുചുംബനം നൽകി.. അത്...

ഇരട്ടകൾ

കവിതറാണി സുനിൽആദ്യം വെളിച്ചം കണ്ടതു ഞാനായിരുന്നു... പിന്നാലെയവളും... നട്ടുച്ചയ്ക്കായിരുന്നു ജനനമെന്നും ചോരക്കളറായിരുന്നെന്നും അമ്മാമ്മ പറഞ്ഞപ്പോൾ... എന്തൊരു കീറലായിരുന്നെന്നു നാണിത്തള്ള ചിരിച്ചു.പക്ഷേ അവളെപ്പറ്റി ആരുമൊന്നും പറഞ്ഞില്ല... കുളിച്ചു കുട്ടിയുടുപ്പിട്ടു കളിക്കാനിരുന്നപ്പോൾ... ഞാനവളെ തിരക്കിയെങ്കിലും നട്ടുച്ചയായതുകൊണ്ടാവാം... കണ്ടതേയില്ല...പള്ളിക്കൂടത്തിലേക്കുള്ള ഇടവഴിയിൽ... റബറിലകൾക്കിടയിൽ പൂത്തിരി കത്തിച്ചും... കൊച്ചു പന്തം കത്തിച്ചും... ഉദയസൂര്യൻ ഒളിച്ചു കളിക്കുന്നുണ്ടായിരുന്നൂ...എത്ര വേഗമോടിയാലും... എത്ര പതുക്കെ നടന്നാലും... അവളൊരിക്കലും എനിക്കു മുന്നിലായിരുന്നില്ല... പറയുന്നതൊക്കെ കേട്ട് പതിഞ്ഞ കാൽവയ്പ്പുകളോടെ പുറകിലങ്ങനെയുണ്ടാകും...പടിഞ്ഞാറെത്തി...

എനിക്കും നിനക്കുമിടയിൽ

കവിത ധന്യ ഇന്ദുമനുഷ്യാ, എനിക്കും നിനക്കുമിടയിലെന്ത്? എത്രയോ പരിചിതവും അത്രയും അസ്വസ്ഥവുമായ ചോദ്യം, അല്ലേ?രണ്ടു ദിക്കുകളിലെ അനന്തതയിൽ ഒളിച്ചിരുന്ന രണ്ടു ബിന്ദുക്കൾ ഒരായുസിന്റെ പകുതിയുരുക്കി - ചേർത്തുവിളക്കിയെടുത്ത ജീവൽ രേഖനമ്മുക്കിടയിൽ എത്രയെത്ര പച്ചകൾ എത്രയെത്ര മഞ്ഞകൾകടലെന്നു കേൾക്കുമ്പോൾ ഇളം നീലയിലെ പവിഴപുറ്റുകളോർക്കുന്ന ഞാനും, ഒരൊറ്റ നിമിഷത്തിൽ കരയനാഥമാക്കി മടങ്ങിയ തിരമാലകളോർക്കുന്ന നീയും.നമ്മുക്കിടയിൽ എത്രയെത്ര ആകാശങ്ങൾ എത്രയെത്ര അഗ്നിപർവതങ്ങൾനിർദ്ധാരണത്തിന് ഒരെളുപ്പ വഴിയുമില്ലാത്ത എത്രയെത്ര സമവാക്യങ്ങൾഉൾപ്പെരുക്കങ്ങളിൽ ഒഴുകി പരക്കുന്ന എത്രയെത്ര...

മുൾവേലികൾ പൂക്കട്ടെ

യഹിയാ മുഹമ്മദ്ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും നിന്ന് പ്രണയിക്കുന്ന പോലെ ആയാസകരമാവണമെന്നില്ല ഒരു മുൾവേലിയുടെ ഇരുവശങ്ങളിരുന്ന് പ്രണയിക്കുന്നത്.മുൾവേലികൾ ശബ്ദിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? തോക്കുകളുടെ ശബ്ദത്തിൽ അവ സംവദിക്കുന്നത്.അവർ പരസ്പരം ചുംബിക്കാനൊരുങ്ങുമ്പോൾ വേലികൾ പെരുമ്പാമ്പായി ചുറ്റിവരിയുകയും കൈകാലുകൾ ബന്ധിച്ചിടുകയും ചെയ്യുന്നു.അവിടെ അവർക്കു...

ഉച്ചക്കപ്പലിൽ ഇറങ്ങിപ്പോയവൾ

കവിത ദീപ്തി സൈരന്ധ്രി പേറ്റ് കീറുണങ്ങാത്ത ജാക്വിലിൻ ഡിക്കോസ്റ്റ എന്ന പെട്രിഷ്യ പച്ച വെളിച്ചെണ്ണയിൽ വാട്ടിയ അവിയലിൽ, അരപ്പ് ചേർക്കുമ്പോൾ അപ്പുറം സാറാമ്മയാന്റിയുടെ ചീഞ്ചട്ടിയിൽ ഉള്ളീo മൊളകും ചതച്ചിട്ട ഒണക്ക സ്രാവ് മുരളുന്നു. കിഴക്കൻ കാറ്റ് കൊണ്ട് വരുന്ന മൊരിപ്പ് മണങ്ങളത്രയും ഉച്ചയൂണിനായി ആവാഹിച്ചെടുക്കുന്ന മരുമകളുടെ നിൽപ്പ് കണ്ട്, നിലവിളക്ക് വെളുപ്പിച്ച പിഴിപുളി ദൂരെയെറിഞ്ഞ് (അ)ശാന്തമ്മ മുരണ്ടു "പറങ്കിച്ചി".അപ്പോഴേക്കും ചെളിയൻ കക്ക വാരിക്കഴുകി പുഴുങ്ങി ഉള്ളീo ഒണക്കമൊളകും തേങ്ങയും ചതച്ചിട്ട് പെട്രിഷ്യയുടെ...

സിംഗോണിയ സിംഗോണിന്റെ ‘Ascetic Cultivation’ എന്ന കവിതയുടെ വിവർത്തനം.

വിവർത്തകൻ : സനൽ ഹരിദാസ് സന്യാസ പരിശീലനം എന്റെ സ്വീകരണമുറിയിലേത് സംഗീതത്തിന്റെ അഭാവമായിരിക്കാം അല്ലെങ്കിൽ ഞാൻ കുടി നിർത്തിയ വീഞ്ഞിന്റേതുമാകാം.തന്റെ മുത്തശ്ശിയുടെ കൈകളിൽ എന്റെ മകനാകാമത്‌. അല്ലെങ്കിൽ വിദൂരമായ ഗ്രാമപ്രദേശത്തെ നായയുമാകാംഇന്നീ രാത്രിയിൽ വീർപ്പുമുട്ടിക്കുന്ന മദം എന്റെ നെഞ്ചിൽ വിടർത്തുന്നത് എന്താണ്.വിധിയുടെ പ്രവർത്തനത്തിന് തടസ്സമാകാതിരിക്കാൻ ഞാൻ ടെലിഫോൺ...

സ്വവർഗ്ഗാനുരാഗികളുടെ ദൈവം

ആദിഅവനെയുമ്മ വെയ്ക്കുകയെന്നാൽ ചരിത്രത്തെ തുപ്പലുകൂട്ടി തിന്നുക എന്നാണർത്ഥം... വെളിച്ചം വാരി തേച്ചിടങ്ങളിൽ വെച്ച് ചോര കൊണ്ട് തൊടുന്ന നേരം ഞങ്ങൾ സാഫോയുടെ വരികളുരുവിടാറുണ്ട്. അന്നേരങ്ങളിൽ, 377 തിരുമുറിവുകൾ ഞങ്ങളുടെ മേൽ പറ്റിക്കിടപ്പുണ്ടാകും.. ആ മുറിവുകളിലൂടെ ചരിത്രത്തെ കണ്ടെത്താം. പ്രണയത്തിന്റെ ചരിത്രം!!!എന്തുകൊണ്ടോ സോദോമിലേക്ക് പോകാൻ ഞങ്ങളിഷ്ടപ്പെട്ടിരുന്നില്ല.. അവിടെയുള്ള ദൈവങ്ങൾ ഞങ്ങളെ...
spot_imgspot_img