Homeകവിതകൾ

കവിതകൾ

പ്രഭാതവാർത്ത

കവിത ഡോ. ജേക്കബ് സാംസൺന്യൂസ്പേപ്പർ പടിയിൽ മലർന്നുവീണുപല്ലി ശബ്ദംകേട്ട് തലപൊക്കി നോക്കിഎലി അതിന് മുകളിലൂടെ ഒച്ച വച്ചുകൊണ്ട് ഓടിപ്പോയിവേസ്റ്റ് എടുക്കുന്നവൻ വന്നിട്ടില്ലദൂരെ പാൽക്കാരൻ്റെ ഹോൺചൂലു താഴെ വച്ചിട്ട് പാലുവാങ്ങാനോടി.കയ്യിൽ മൊബൈൽ ഫോണും  ചായയുംവീണ്ടും ഹോൺ മീൻകാരൻപൊടിയിൽ കിടന്ന് പത്രം കാലിട്ടടിക്കുന്നു വേഗം കുനിഞ്ഞെടുത്തു മീൻകാരൻ്റെ അരികിലേയ്ക്ക് ഓടിമതിലിനപ്പുറം പെൺകുട്ടി വീഡിയോ കോളിൽചത്തമീനുകൾ ന്യൂസ്പേപ്പറിലെ വാർത്തകൾ വായിച്ചുകൊണ്ടിരുന്നു. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ശബ്ദം

അളക എസ് യമുനകിലോ മീറ്ററുകൾക്കപ്പുറത്തു നിന്നും അമ്മയുടെ ശബ്ദം അതും തനിച്ചിരുന്നോർമ്മകൾ കോർക്കുന്ന നേരത്തുതന്നെ... മുറിഞ്ഞുപോകുന്ന വാക്കുകൾക്ക് "എന്തു പറ്റി കുഞ്ഞീ നിനക്കെ"ന്ന നേർത്ത ശബ്ദത്തിലുള്ള ചോദ്യം!പിന്നെ നിശ്ശബ്ദതമായ പെയ്ത്തായിരുന്നു രണ്ടു മേഘങ്ങൾ....വർഷങ്ങൾക്കു...

വർക്കിച്ചായൻ

(കവിത)എസ് രാഹുൽഅതിരാവിലെ ഓട്ടോയിൽ വർക്കിച്ചായൻ റോഡ് ചുറ്റും.നടന്നലയുന്നവരെ വെറുതേ കൊണ്ടാക്കും വെയിൽ വീഴാതെ പുള്ളി പൈസ തൊടില്ല.ശനിയും ഞായറും വർക്കിച്ചായൻ ഓട്ടോയെടുക്കില്ല.പിൻസീറ്റിൽ പഴയൊരു നോട്ട്ബുക്കുണ്ട് കയറുന്നവരതിൽ കഥയെഴുതും.വർക്കിച്ചായൻ എണീറ്റുടൻ ആദ്യ വരിയെഴുതും പിന്നീട് കയറുന്നവരതു തുടരും എഴുതാതെ അച്ചായൻ വണ്ടി നിറുത്താറില്ല തെറിപറഞ്ഞ് ചെകിട് പൊളിക്കും ഉച്ചയ്ക്ക് വണ്ടിയൊതുക്കി രണ്ടു പേജുകൾ കീറി മാറ്റും.കഥയുടെ ദിശയിൽ ശനിയും...

ആദ്യാവസാനം പ്രേമം

കവിത രേഷ്മ സിഒളിച്ചേ കണ്ടേ കളിക്കുന്ന കാലത്ത് പിന്നാലെ വന്ന നായ്ക്കുഞ്ഞിനെയാണ് പിന്നെക്കാലത്ത് പൈങ്കിളിപ്പാട്ടുകാർ പ്രേമമെന്ന് പറഞ്ഞത്.തോട്ടിൻകരയിലിരുന്ന് കൊത്താങ്കല്ലാടുന്ന പെൺകുട്ടി അക്കാലത്തൊന്നും ആ വഴിയേ നടന്നിട്ട് തന്നെയില്ല.പ്രായമേറിയപ്പോൾ, പാട്ടുപാടിക്കൊണ്ട് പെൺകുട്ടികളുടെ നെഞ്ചിൽ പൂക്കളുരുവായപ്പോൾ, അവൾ മാത്രം ഒറ്റ.ഇലപ്പൊന്തകളിളക്കി ഇരമ്പിവന്ന ഇരട്ടിമധുരങ്ങളിലും ഇവൾ മാത്രമൊറ്റ.പിന്നെയും പത്താണ്ട് കഴിഞ്ഞു, പ്രേതസിനിമയിലെ പ്രേതഗാനങ്ങളെ പോലെ പ്രേമമാവേശിച്ചപ്പോൾ.അവൾ എടുത്തില്ല, പ്രേമത്തെ പ്രേമത്തെ തന്നെ പേടിച്ച ഉടലിനെ....ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

സ്വർഗരാജ്യം

നദീർ കടവത്തൂർഹൃദയം എങ്ങനെയാണ്‌ ഒന്നാവുന്നത്?അവയെ വിഭജിക്കണം.ഒന്ന് ശുദ്ധരക്തവും മറ്റൊന്ന് അശുദ്ധവും.വെട്ടി മുറിച്ച് രണ്ടാക്കി മാറ്റണം.തമ്മിൽ ഒരു ധമനിയുടെ ബന്ധം പോലും ഉണ്ടാവരുത്.ചെറുകുടലിനെന്തിനാണ്‌ ഈ നീളം?കോശങ്ങളെന്തിന്‌ ഇത്രയധികം?വരത്തരെന്ന പേരിട്ടു വിളിച്ച് അകറ്റണംപെട്ടെന്നൊരുനാൾ ഇല്ലാതാക്കണം.അങ്ങനെ സ്വർഗരാജ്യം പണിയണം.സൂര്യനൊരിക്കലും അസ്തമിക്കാത്തയൊന്ന്.

ഹൈക്കു കവിതകൾ

ഫലാലു റഹ്മാൻ പുന്നപ്പാലജീവിതംമിന്നാമിനുങ്ങിന്റെ പകൽ പോലെ നേർത്തത്.....പ്രണയംഎന്നിൽ നിന്നും നിന്നിലേക്ക് പടർന്നു പകർന്നു കത്തി തീർന്നത്നിഴൽചവിട്ടേറ്റിട്ടും മൗനം പൂണ്ട ജ്ഞാനിആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

നോവിന്റെ തൂവാല

അഫ്സൽ യൂസഫ്ഈ വേനലിനപ്പുറം നമുക്കുള്ളിൽ വീർപ്പുമുട്ടുന്ന മേഘങ്ങൾ മഴയായ് പെയ്യുമോ സമുദ്രത്താൽ ചുറ്റപ്പെട്ട തുരുത്തിൽ നിന്ന് എങ്ങനെയാണ് നീ പുറത്തുവരിക? നീയൊരു കിളിയായിരുന്നെങ്കിലെന്ന് ഇടക്ക് ഞാൻ ആശിച്ചു പോകാറുണ്ട് പക്ഷേ കൂട്ടിലടച്ച കളിയായാലോ? വടക്ക് നിന്നുവരുന്ന കാറ്റുകൾ ഇടയ്ക്കെല്ലാം നിൻറെ ശബ്ദം കേൾപ്പിക്കാറുണ്ട് പക്ഷേ...

നാവ്

കവിത ജിതിൻ എസ്. രവീന്ദ്രൻ ചിത്രീകരണം : സുബേഷ് പത്മനാഭൻപാൽപ്പല്ലുകൾ പൊഴിയുന്ന ആ ദിവസങ്ങളിലെ ശൂന്യതകളെ അവൻ നാവു കൊണ്ട് തൊട്ടു നോക്കും.ശൂന്യതകളില്ലാതാവുമ്പോൾ മനുഷ്യർ അത് എവിടെ നിന്നെങ്കിലും ഏന്തിത്തൊട്ട് രുചിക്കും എന്നത് അവന് ജീവിതപാഠമാണ്പുതിയ പല്ലുകൾ ആ ആനന്ദത്തെ നഷ്ടമാക്കി. പൊഴിഞ്ഞ പല്ലുകളുള്ള കുഞ്ഞുങ്ങളോട് അവൻ അസൂയാലുവായി.മുതിർന്നു മുരടിച്ചപ്പോഴും ആ ശീലം കൈമോശം വന്നില്ല. രാത്രികാലങ്ങളിൽ വീടിന്റെ ടെറസിൽ ആകാശം...

പടര്‍പ്പുകള്‍

കവിത ബാലകൃഷ്ണൻ മൊകേരി ചിത്രീകരണം : ഹരിതവഴിയോരങ്ങളിൽ ചില വന്മരങ്ങള്‍ വളര്‍ന്നു നില്ക്കാറുണ്ട്, പച്ചയുടെ മാമലയായി, ഒറ്റയ്ക്കൊരു കാടായി ഇരുണ്ടുകനത്തങ്ങനെ, ഒരിക്കലും വറ്റാത്ത പ്രത്യാശയുടെ തണലായി വഴിയോരത്ത് ഒറ്റയ്ക്ക് ! കടയ്ക്കലെ കാട്ടിൽനിന്ന് ചിലപ്പോള്‍, താങ്ങുതേടിയെത്തുന്ന ചില വള്ളിപ്പടര്‍പ്പുകള്‍ അതിൽ ചുറ്റിപ്പിടിച്ച് പടര്‍ന്നുകയറും! ആദ്യമാദ്യം, ഒരിക്കിളിപോലെ, പിന്നെയൊരു സ്നേഹസ്പര്‍ശംപോലെ പടരുന്ന വള്ളികള്‍ക്ക്, മരം തന്റെ തലയിലുമിടംനല്കും ! മഴപ്പെയ്ത്തിന്റെ കല്ലേറും വെയിൽപ്പെയ്ത്തിന്റെ തീമഴയും കാറ്റിന്റെ പിച്ചിപ്പറിക്കലുമെല്ലാം പ്രതിരോധിച്ച്, മരമാവള്ളിയെ...

ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടുപേർ

കവിതഎ.കെ. അനിൽകുമാർഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടുപേർ മുതുകു കൂനിയ ബസ് സ്റ്റോപ്പിൽ. വെയിൽപ്പക്ഷി ചാഞ്ഞും ചരിഞ്ഞും തണൽച്ചില്ല പരതി വേവുന്നു. അപരിചിതരവർ പരിചിതക്കുപ്പായം വെച്ചുമാറുവാൻ തൊണ്ട നനയ്ക്കുന്നു. വാർദ്ധ്യക്കപ്പനിപിടിച്ച ചുവരുകളിൽ കരിക്കട്ടയശ്ലീല രേഖാവിന്യാസങ്ങൾ. ദൂരെനിന്നും പതഞ്ഞെത്തിയ മുരൾച്ച കാറ്റൊഴുക്കിലാടിയുലഞ്ഞു മറഞ്ഞു. സ്റ്റോപ്പില്ലാത്തൊരിടമിതെന്നശരീരി വെയിൽ കുപ്പായം മാറ്റിയിരുളായ്. നിർത്താതെ പോയൊരു വേഗബാക്കി പുകമേഘ നിഴൽച്ചിറകുവിരിക്കുന്നു. ഒരിക്കലും...
spot_imgspot_img