Homeകവിതകൾ

കവിതകൾ

കടല് വീട് 

കവിത ഹണി ഹർഷൻവീടിനോട് പിണങ്ങിഇന്ന് ഞാനൊന്ന് കടലുകാണാൻ പോയി..ശാന്തമായ തീരം..തീരത്ത് പണ്ടെങ്ങോ വന്നുപോയൊരുകൂറ്റൻ തിരമാല കൊണ്ടുപോകാൻ മറന്ന ചിലതും ഞാനും മാത്രം..കൂപ്പുകുത്തിയ ഒരു മേൽക്കൂരയെന്നെചാരിയിരിക്കാൻ ക്ഷണിച്ചു,തലചേർത്തുവെച്ച്,വിശാലമായി ഇരുന്ന്,അതിവിശാലമായ കടലാസ്വാദനം..കടലിന്റെ ഭാഷയും കേട്ട് കണ്ണടച്ചങ്ങനെ ഏറെ...

‘ഇന്നി’ന്റെ കുമ്പസാരം…

കാർത്തിക ശിവപ്രസാദ്'ഇന്ന്' വകഞ്ഞു നോക്കിയ വിശ്രമവേളകൾ തിരക്കുപിടിച്ചതായിരുന്നു.നീതിപീഠങ്ങൾ, ജീവിതത്തിന്റെ ആരവും വ്യാസവും കൂട്ടിക്കിഴിച്ച് പകുത്തു നൽകുമ്പോൾ കണ്ണീരുകൊണ്ട് വിശപ്പടക്കാനാവാതെ 'മരവിച്ച' ബാല്ല്യം..കൊടിക്കൂറകളിൽ നിറം മാറ്റി വംശവും രോഷവും ഭാഗിച്ചെടുത്ത് നരഭോജികളാവാൻ മൽസരിക്കുന്നുണ്ട് ചിലർ..രാത്രിയുടെ മൗനമണ്ഡലങ്ങളിൽ അരിച്ചിറങ്ങുന്ന നൈമിഷികതയുടെ അരണ്ട വെളിച്ചം.. അതിൽ, ഊറിയിറ്റുന്ന ' നാളെ'യെന്ന ഭീതി..സൃഷ്ടിയുടെ വികൃതരൂപം പേറിയ ചിരിയുടെ ചവറ്റുകൊട്ടകൾ.. അതിൽ...

ലവ് ട്രയാങ്കിൾ

ഹബ്രൂഷ് അയാൾ  രണ്ടു മുഖങ്ങളെയും കൈവെള്ളയിലൊതുക്കി നീരുറവ പോലെ കുടിച്ചു. അയാളുടെ കുതിച്ചുവരുന്ന പ്രണയത്തിൽ റൂത്തും അന്നയും വെള്ളച്ചാട്ടത്തിൽ നനയുന്ന പോലെ നിന്നു. ജലം ജലത്തിനോടെന്ന പോലെ മൂവരും പരസ്പരം അതിരുകളില്ലാത്തവരായി. ത്രികോണാകൃതിയിലുള്ള നക്ഷത്രം പോലെ കിടന്നു ആകാശം നോക്കി ചിരി പറഞ്ഞു. ഒരാൾ മറ്റൊരാൾക്കു ഊട്ടിക്കൊടുത്തു മൂവരും അത്താഴം കഴിച്ചു. ഒറ്റകസേരയിൽ...

ട്രോൾ കവിതകൾ – ഭാഗം 24

വിമീഷ് മണിയൂർമുതൽമുടക്ക് കുടിക്കാനുള്ള വെള്ളം എടുത്തു വെയ്ക്കുക, ചുറ്റുമുള്ളവർക്ക് ഉമ്മ കൊടുക്കുക, ലൈറ്റ് ഓഫാക്കുക, ഫാൻ ഇടുക തുടങ്ങി ജീവിച്ചിരിക്കുന്നവർ ഉറങ്ങാൻ കിടക്കുമ്പോൾ ചെയ്യുന്നതൊന്നും മരിക്കാൻ കിടക്കുന്നവർ ചെയ്യേണ്ടതില്ല. ജീവിച്ചിരിക്കുന്നവരുടെ സമാധാനത്തിന് വേണ്ടി കുറച്ച്...

ഞാനിറങ്ങേണ്ട കടൽ

കവിത അഹ് മദ് മുഈനുദ്ദീൻസുദീർഘ സ്വപ്നങ്ങൾ കാണാൻ ബസ്സാണ് നല്ലത്. വായിക്കാനും സംസാരിക്കാനും ഫോൺ ചെയ്യാനുമൊക്കെ പറ്റിയൊരിടം.ഒരേ പാതയിലാണങ്കിലും ഒരേ കാഴ്ചയായിരിക്കില്ല കണ്ടുകൊണ്ടിരിക്കുന്നത്. സീറ്റിൽ കൃത്യമായ അകലത്തിൽ കുഴിച്ചിട്ട തൈകൾ. തൂങ്ങി നിൽക്കുന്നവർ ഇറച്ചിക്കടകളെ ഓർമ്മിപ്പിച്ചു. ശരീരത്തെ ചാരിയിരുത്തി ഇറങ്ങി നടക്കും പലരും. കടൽക്കരയോ ഒഴിഞ്ഞ മരത്തണലോ തേടിപ്പോകും. ചിലർ ആലോചനകളുടെ കമ്പി മുറുക്കിച്ചുറ്റും. വീട്ടിൽ പറയേണ്ട നുണകൾ അടുക്കി വെച്ചു കൊണ്ടിരിക്കും വേറെ...

പെണ്‍കവിത

കവിതരാജന്‍ സി എച്ച് ചിത്രീകരണം മജ്നി തിരുവങ്ങൂർപെണ്ണുങ്ങള്‍ അവരെ എളുപ്പം കവിതയാക്കും, അടുക്കളയിൽ.പാത്രം കഴുകുകയും നിലം തുടക്കുകയും ചെയ്യുമ്പോലെ അഴുക്കും മുഷിവും തുടച്ചെറിയും കവിതയില്‍.പച്ചക്കറി നുറുക്കുകയും ഉള്ളിയരിയുകയും ചെയ്യുമ്പോലെ വികാരങ്ങളെ വിസ്മയകരമാം വിധം നുറുക്കി വെക്കും കവിതയില്‍.മുളകും മഞ്ഞളും പുളിയും കായവും ഉപ്പും ഉപായവും ചേരും പടി ചേര്‍ക്കും കവിതയില്‍.ചില കവിതകളെ സാമ്പാറെന്ന് രസമെന്ന് പച്ചടിയെന്ന്...

പ്രകടമാക്കാത്ത സ്നേഹം

കവിതജാബിർ നൗഷാദ്എന്റെ നെഞ്ച് ജീവനോടെ കുഴിച്ചു മൂടപ്പെട്ട സ്നേഹിതരുടെ ഖബർസ്ഥാനാണ് ദിനം പ്രതി അവിടെ പുതിയ മീസാൻ കല്ലുകൾ മുളയ്ക്കുന്നു. അതിന്റെ ഭാരം താങ്ങാനാകാതെ ഞാൻ തളർന്നു വീഴുന്നു.എന്റെ ഹൃദയത്തിൽ നിലയ്ക്കാതെ മിടിച്ചു കൊണ്ടിരിക്കുന്ന പ്രാർത്ഥന അവസാനിക്കുമ്പോൾ അവരൊക്കെയും ഖബറിൽ നിന്നെണീറ്റു വരും. എനിക്ക് വേണ്ടി തിരികൾ കത്തിക്കും ദിക്റ് ചൊല്ലും.അങ്ങനെ ഞാൻ മണ്ണിലേക്കടിയുമ്പോൾ അവരുടെ ഉള്ളിൽ ഒളിച്ചിരുന്ന...

വൃത്താകൃതിയിൽ ഒരു തവള

കവിത അജിത് പ്രസാദ് ഉമയനല്ലൂർപണ്ട് പള്ളിക്കൂടത്തില് പഠിക്കുമ്പോ വൈകുന്നേരത്തെ കൂട്ടമണിയൊച്ച കേട്ടാപ്പിന്നെ ബാഗും തൂക്കിയൊരോട്ടമുണ്ട്. ആ ഓട്ടമവസാനിക്കണത് ഇറക്കമിറങ്ങി തൊടികടന്നു വരണ ആളൊഴിഞ്ഞ തീട്ടപ്പറമ്പിലെ തോട്ടിൻകരേലാണ്.തോടിനിരുവശവും ഭിത്തീം ചുമരുമൊന്നും കെട്ടിപ്പൊക്കാഞ്ഞ് ഒണ്ടായിരുന്ന കയ്യാല മണ്ണിടിഞ്ഞ് തോടൊരു ജലമാർഗ്ഗമായി ഒഴുകിയിരുന്ന കാലം.തൂറാൻമുട്ടി വരുന്നോർക്കൊക്കെ എളുപ്പത്തിൽ കാര്യം സാധിക്കുവാൻ അവിടം പറ്റിയ ഇടമായിരുന്നു.അന്നുകൊറെ മീനുകള് ആകാശം...

അവസാനത്തെ ക്ഷണക്കത്ത്

സുബൈർ സിന്ദഗി പാവിട്ടപ്പുറംഞാൻ പുതിയ വീട്ടിലേക്ക് പോവുകയാണ് പുതിയ വീട് താമസം തറക്കല്ലിടാലോ ചുമര് പണിയോ ഒന്നും ഇല്ല എനിക്ക് മാത്രം കിടക്കാനുള്ള വീട്ടിൽ ഞാൻ തനിച്ചു യാത്ര പോണം ആ വീട്ടിലേക്ക് എനിക്ക് ഒറ്റക്ക് പ്രവേശിക്കാനാവില്ല ഞാൻ ക്ഷണിക്കാതെ തന്നെ എല്ലാവരും...

രമണി

കവിത മാനസി പി.കെരമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും.ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...
spot_imgspot_img