Homeകവിതകൾ

കവിതകൾ

അതിൽപിന്നെയാണ്

കവിത സതീഷ് കളത്തിൽ അവിഹിത ഗർഭം ധരിച്ച ഏതോ പെണ്ണ് കുപ്പത്തൊട്ടിയിലുപേക്ഷിച്ച നവജാതശിശുപോലെ, ആരോ തെരുവോരത്തു പിഴുതിട്ട ഒരു തൈ.ചെറുങ്ങനെ വാട്ടം പിടിച്ചിട്ടുണ്ട്. ഇടത്തോട്ടും വലത്തോട്ടും നീട്ടമുള്ള തളർന്ന രണ്ട് വേരുകൾ. മൊട്ടത്തലയെന്നു പേരുദോഷം കേൾപ്പിക്കാതിരിക്കാൻ ഒരു തളിരില; ഞെട്ടിൽ ഒട്ടിപ്പിടിച്ചൊരു കൂമ്പ്.കാലം മാർവേഷം കെട്ടി നിസ്സഹായതയോടെ കണ്മുൻപിൽ കിടന്നിരുന്നതുപോലെ...!എൻറെ, ഊഷരമായി കിടന്നിരുന്ന ഏദൻതോട്ടത്തിൽ ഇനിയൊരു വിത്തുപോലും മുളക്കില്ലെന്ന ദൃഢപ്രതിജ്ഞ ഈ കുഞ്ഞു...

വെളിച്ചമായീടണം ഞാൻ

ഫാത്തിമാബീവിഇരുളിടങ്ങളില്‍ വഴിയറിയാതെന്നോണം നടന്നുനീങ്ങുമ്പോള്‍ വെളിച്ചമാകുന്ന നിലാവാകേണം. രാത്രിയിലറിയാതെ നിദ്രയിലേക്ക് വഴുതുമ്പോള്‍ കൂട്ടിനായെത്തുന്ന സ്വപ്‌നങ്ങളാകേണം. ചിന്തയിലാശയം തിങ്ങി എഴുതാനിരിക്കുമ്പോള്‍ മഷിതീര്‍ന്ന പേനയ്ക്ക് പകരമായെത്തുന്ന പെന്‍സിലാകേണം. വേദനകൊണ്ടെന്‍ സുഹൃത്തിന്‍ ഹൃദയം വിങ്ങുമ്പോള്‍ ചെറുപുഞ്ചിരിയാൽ ചാരത്തണയുന്നൊരു സഖിയാകേണം. മഴത്തുള്ളിയായ് പെയ്തു ഭൂമിയെന്ന കാമുകിയെ ആര്‍ദ്രമായ് ചുംബിക്കും നീലാംബരമാകേണം. പാതയിലെല്ലാം കാണുന്ന മുള്ളിന്നുമപ്പുറം പൂന്തോട്ടമുണ്ടെന്നു പഠിപ്പിച്ചോരമ്മയാകേണം. ജീവിതത്തിലേ-വര്‍ക്കും വെളിച്ചമായീടണം.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

‘ബെസ്റ്റ് ടൈമി’ൽ രണ്ടു പേർ

കവിത നിസാം കിഴിശ്ശേരി  കൊന്ത്രമ്പല്ലുകളെ മുട്ടി നടക്കാൻ പറ്റാതായിരിക്കുന്നു ആ നാട്.ചുമ്മാതല്ല, കൊന്ത്രമ്പല്ലനൊരു കാമുകൻ റോഡരികെ നിർത്തിയ ബൈക്കിൻ്റെ കണ്ണാടിയിൽ നോക്കി *കണ്ണാടിയിലെ വസ്തുക്കൾ ദൃശ്യമാകുന്നതിനേക്കാൾ അടുത്താണ് എന്ന് വായിക്കുക പോലും ചെയ്ത്, മനോഹരീ.. എൻ്റെ ഉന്തമ്പല്ലീ.. എന്ന് കൊന്ത്രമ്പല്ലുകാരിയായ കാമുകിയെ ഓർത്ത് ഓർത്ത് പാടുന്നത്.ഇതേ സമയം...

അന്ധകാരനഴി

കവിതസുരേഷ് കുമാർ ജിസന്ധ്യ വന്നു തിര - നോക്കിടുമ്പൊഴീ അന്ധകാരനഴി എന്തു സുന്ദരി.....!ചന്തമേറിയ പെൺകിടാവൊരു ചുംബനത്താൽ ചുവന്ന മാതിരി.....! വാനവീഥിയി- ലാ , നിശാചരികാർകുഴലഴി - ചിട്ടിടുമ്പൊഴേ - യ്ക്കാരെഴുതിടു- ന്നന്തി വാനത്തി- ലീ ,മനോജ്ഞമാം ചിത്രമിങ്ങനെ ...!(adsbygoogle = window.adsbygoogle || ).push({});സങ്കടങ്ങളുടെ വേലിയേറ്റത്തി...

വിപരീതങ്ങളുടെ ഐക്യവും സമരവും പ്രണയത്തിൽ

കവിത എം. സി. സന്ദീപ്പാതിവഴിയിൽ പ്രണയം നഷ്ടപ്പെട്ട ആണുങ്ങൾ പിന്നീടെന്തായിരിക്കും ചെയ്യുകയ്യെന്നോർത്തിട്ടുണ്ടോ...?!ഉറപ്പുള്ളടുത്ത കൊമ്പിലേയ്ക്കൊരു വാനരച്ചാട്ടം നടത്തി തലമാന്തി ഊറിച്ചിരിയ്ക്കും ചിലർ.പ്രതികാരത്തിന്റെ മുനമൂർച്ചകൾ അവളുടെ അടിവയറ്റിലേയ്ക്ക് തിരിച്ചിറക്കും അതും പോരാതെ, ഉള്ളും ഉടലും പൊള്ളിച്ചടർത്തും ചിലർ.വേറെ ചിലരവളുടെ സ്വഭാവ സർട്ടിഫിക്കറ്റ് തയ്യാറാക്കിയതിൽ മറുകിന്റെയെണ്ണം, തുടയളവ്,...

ശപിക്കപ്പെട്ട പിതാവിന്

കവിത സുരേഷ് നാരായണൻഫ്രാങ്കല്ലാത്ത മനുഷ്യന്മാരുടെ  ശപിക്കപ്പെട്ട പിതാവേ, നിൻറെ ചാട്ടവാർ പിഞ്ഞിപ്പോയി; ഒലീവിലക്കിരീടം മങ്ങിപ്പോയി .ദേവാലയങ്ങൾ ഭ്രാന്താലയങ്ങളായി; നീ ചിന്തിയ   അവസാന തുള്ളി രക്തവും  അശുദ്ധമായി.അരമനകളായ അരമനകളിൽ ക്രൂശിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന അലമുറകളെ നീ കാണാത്തതെന്ത് ?2000 വർഷങ്ങൾക്കിപ്പുറം, ശുഷ്കിച്ചുപോയ നിൻറെ  അരുളപ്പാടുകളെല്ലാം അനുനിമിഷം തിടം വെച്ചുകൊണ്ടേയിരുന്ന  നിൻറെ നിസ്സഹായതകളാൽ  ക്രൂരമായ് മാനഭംഗം ചെയ്യപ്പെട്ടിരിക്കുന്നു....ആത്മ...

മുറ്റം

കവിത ആദിഷ ടി.ടി.കെഅലക്കു കല്ല്പൊട്ടിയ കന്യകാത്വം ചോര വാർന്ന് നിലവിളിച്ചൊലിച്ചിറങ്ങിയ നൂലിഴകളെ തേച്ചുവെളുപ്പിച്ചെടുത്ത കുമ്പസാരക്കൂട്അയൽപകലുകളിൽ എത്രയെത്ര ആത്മഹത്യകൾ ശോഭനമാക്കിയ നീട്ടിവലിച്ച കൊലക്കയർവെയിൽതണലേ നീ പ്രണയിക്കുമോ എന്ന പേടി കൊണ്ടാണ് നിന്നെ തണുപ്പിച്ചു വിട്ട മരച്ചില്ലകളെ ഞാൻ കരിച്ചു കളയുന്നത്. ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

വേഷപ്പകർച്ച

മുയ്യം രാജന്‍വെയിലിനെ കൂട്ടു പിടിച്ചപ്പോൾ ഊതിക്കാച്ചിയ പൊന്നുപോലെ ഉരുക്കിത്തരാമെന്ന് ഉറപ്പ് തന്നു.മഴയും ശൈത്യവും ശരീരത്തെയുലച്ച നേരം വെയിലെവിടെപ്പോയൊളിച്ചെന്ന പരാതിയിന്മേൽ, ഏതുസമയവും മിന്നി നിൽക്കാനുള്ള ഉപാധിയല്ല വെയിലെന്നും, പാതിരാത്രി സൂര്യനുദിച്ചാൽ പകൽമാന്യന്മാരുടെ സ്ഥിതി എന്തായിത്തീർന്നേനെയെന്നൊക്കെയുള്ള മറുചോദ്യങ്ങൾ...

കളവും ജീവിതവും

സന്ധ്യ ഇ.ഒരു പക്ഷേ, നീ പറഞ്ഞതു മുഴുവന്‍ കളവായ്‌ക്കോട്ടെ പക്ഷേ ആ നിമിഷങ്ങളില്‍ ജീവിച്ചത്ര ഈയായുസ്സു മുഴുവന്‍ ഞാന്‍ ജീവിച്ചിട്ടില്ലനിന്റെ വാക്കുകളാവുന്ന അമൃതുപോലെ മറ്റൊന്നും ഞാന്‍ നുകര്‍ന്നിട്ടില്ല.ആ നിമിഷങ്ങളില്‍ വീണു മരിച്ചുപോകണേയെന്നു മറ്റൊരിക്കലും ഞാനാഗ്രഹിച്ചിട്ടില്ല ചില കളവുകളിലാണ് ജീവിതം മുന്നോട്ടു പോകുന്നതെന്ന് പ്രണയത്തെപ്പോലെ തീവ്രമായി മറ്റൊന്നും പഠിപ്പിച്ചിട്ടില്ല.ചിത്രീകരണം:...

ഒരു പാറ പുഴയാകും വിധം

കവിതസുനിത ഗണേഷ്ദൂരെയായിരുന്നു..ദൂരെ..ദൂരെ ഒരു പുൽച്ചാടി തന്റെ മെല്ലിച്ച കാലുകൾ കൊണ്ട് സ്വപ്നദൂരങ്ങളെ അളന്നു കൊണ്ടിരുന്നു. കനവുകൾ വെന്ത തട്ടകത്തിൽ അതിന്റെ നേർത്ത ചർമം നീറിക്കൊണ്ടിരുന്നു.പച്ചമരുന്നുകൾ വേരാഴ്ത്തി നിൽക്കുന്ന പുഴക്കരയിൽ മൃതസഞ്ജീവനി തിരയുന്നു പുൽച്ചാടി.. കുഴയുന്നു കാലുകൾ.. പാറ... മുന്നിലിപ്പോൾ ഒരു പാറ മാത്രം. നെറുകയിൽ അണിഞ്ഞ കിരീടത്തിലെ മരതകം പോലെ തിളങ്ങുന്നു അവൾ തേടും മരുന്ന്....
spot_imgspot_img