Homeകവിതകൾ

കവിതകൾ

വംശനാശ മുനമ്പിലെ മനുഷ്യ വംശം

ചാഴ്സ് ബുകോവ്സ്കിയുടെ Dinosauria,We എന്ന കവിതയ്ക്ക് സനൽ ഹരിദാസ് നിർവഹിച്ച പരിഭാഷഇതുപോലെ ജനിച്ചു. ഇതിനകത്തേക്ക്. മരമുഖങ്ങൾ പുഞ്ചിരിക്കും പോലെ, ശ്രീമതി മരണം പൊട്ടിച്ചിരിക്കും പോലെ. യന്ത്രഗോവണികൾ തകരും പോലെ. രാഷ്ട്രീയ ഭൂമികകൾ ബലഹീനമാകും പോലെ. കടയിലെ എടുത്തുകൊടുപ്പുകാർ ബിരുദധാരികളാകുമ്പോൾ, എണ്ണമയമാർന്ന മത്സ്യം എണ്ണമയമാർന്ന...

ഭൂമിയുടെ വിത്ത്

കവിതകുഴൂർ വിത്സൺഅതിരാവിലെ ഭൂമിയുടെ വിത്തുകൾ ശേഖരിക്കാൻ പുറപ്പെട്ടു തിരിച്ച് പറക്കും വഴി ചിലത് പുരമുകളിൽ വീണു ചിലത് മലമുകളിൽ വീണു മറ്റ് ചിലത് വയലുകളിൽ ഭൂമിയുടെ വിത്തുകൾ മണ്ണിലും കണ്ണിലും വിണ്ണിലും മുളയ്ക്കാൻ...

പൂവരശ്

കിനാവ്മണ്ണിലേക്കെടുത്തനേരം അവൾ ചിരിക്കുകയായിരുന്നു പൂവരശ്ഒരു കവറിന്റെ വട്ടച്ചുവരുകൾക്കകത്ത് അല്പം വെള്ളവും വളവും തന്ന് മരിക്കാനനുവദിക്കാതെ ജീവിക്കാൻ വിടാതെ എത്ര ദിനരാത്രങ്ങൾ എത്രയെത്ര മഴക്കാലങ്ങൾ എത്രയെത്രകാറ്റിന്നീണങ്ങൾ ഞാനൊറ്റക്കേകനായ് അനുഭവിച്ചു!മുരടിച്ചവേരുകൾ വളരാൻ മടിച്ച ഇതളുകൾ കാത്തിരിക്കുകയായിരുന്നു! എന്നെങ്കിലും പച്ചമണ്ണിനാർദ്രതയിലൊരു പൂവരശായ് വളരണം കിളികൾക്ക് കൂടാകണം പൂവിട്ടുഫലമായ് വസന്തമാകണം പൊന്നോണങ്ങളുണ്ണണം വിഷുപക്ഷിക്കു കൊമ്പൊരുക്കണംഒരു ചെറുകുഴിയിൽ മഴ പാട്ടുകൾ പാടിയ ആ ചെറുവീട്ടിലാണ് പൂവരശ് മണ്ണിന്റെ സുഖമറിഞ്ഞത് ആ തണുപ്പിൽ വേരുറപ്പിക്കാൻ മനമറിഞ്ഞത്പിന്നെയാണവൾ ജീവിതമറിഞ്ഞത് മഴനക്കുന്ന നഗ്നതയുടെ ഉന്മാദമറിഞ്ഞത് ഉടുവിൽ രതിസുഖമായ് മരപ്പെയ്ത്തായത്

ചിത്രകാരി

കവിത ഡോ. അഞ്ജലി. എം. വിഡാവിഞ്ചിയുടെ അന്ത്യഅത്താഴച്ചിത്രത്തിനു താഴെയിരുന്ന് പഴയ ചിത്രകാരി ഉള്ളി അരിയുകയായിരുന്നു.പച്ചമുളക് നാലെണ്ണം വഴറ്റിയ സബോളയ്ക്ക്‌‌ മേൽ വിതറിയപ്പോഴവൾ പുതിയ നിറക്കൂട്ട് കണ്ടുപിടിച്ചു.താഴെ ആളിയ തീനാമ്പിന് ചുവപ്പ് പോരെന്ന് തോന്നിയപ്പോൾ അവളിൽ നിന്നൽപമെടുത്ത് അതിനോട് ചേർത്ത് വെച്ചു.പടർന്നു കയറിയ നീലച്ച ചുവപ്പിൽ, ചീഞ്ചട്ടിയിലെ ക്യാൻവാസിൽ പുതിയ നിറക്കൂട്ടുകൾ അനന്തമായി രൂപപ്പെടുകയും നിറം മങ്ങുകയും...

നാല്‍പ്പത്

നിലോഫർ ടി. എ.ചങ്കുവിറപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ അലറിക്കഴിയുമ്പോള്‍, ചെങ്കതിര്‍ പൂത്ത പോലുള്ള നിന്റെ മാറിടത്തില്‍ നിന്നും ഹാരങ്ങള്‍ ഓരോന്നായി ഊരിക്കഴിയുമ്പോള്‍, കൂടിയാലോചനകള്‍ക്കും ഉടമ്പടികള്‍ക്കും ശേഷം നിന്‍ സ്വരം നിശബ്ദമായിക്കഴിയുമ്പോള്‍, നിരാഹാരമിരുന്നു മെലിഞ്ഞുണങ്ങിയ ശരീരത്തിലേക്ക് ഒരിറ്റ് സര്‍ബത്ത്, കടലായി വന്നു പതിച്ചുകഴിയുമ്പോള്‍, നൈരാശ്യത്തിന്റെയും വിഷാദത്തിന്റെയും...

ചന്തിക്കാപ്പഴം

കവിതവിപിതസ്കൂളിൽ വച്ച് പണ്ടൊരിക്കൽ പേരക്കാ വലിപ്പത്തിൽ അടികൊണ്ടുരുണ്ട് പഴുത്തൊരു ചന്തിക്കാപ്പഴമുണ്ടായിരുന്നു.അടിക്കുംതോറും പഴുക്കുന്ന മറ്റൊരു പഴവും ഉലകിലെങ്ങുമില്ലെന്ന് എനിക്കും ഗ്രേസിക്കുമറിയാം.ചന്തപ്പിള്ളേരുടെ ചന്തിക്കാ പഴുപ്പിക്കുന്ന കന്നിത്തട്ട്, അപ്പൻ സാറ് ആദ്യവട്ടം തരുമ്പോൾ ചോന്ന ഒരു പഴമാരുന്നു സൂര്യൻ.അടികൊണ്ട് നിക്കറു നനഞ്ഞപ്പോ, അപ്പൻ സാർ പാടി, "അരുവികൾ പള പളയൊഴുകി വരുന്നൊരു പുഴയുടെ പേരെന്ത്...

ചെവിക്കുറ്റിയിൽ നൊമ്പരത്തിപ്പൂവ് വെച്ച മാതിരി

(കവിത)കെ ടി നിഹാല്‍ആകാശത്തോടുള്ള താഴ്മ കാരണം പുഴയിലേക്ക്  തലതാഴ്ത്തി നിൽക്കുന്ന മരം അമ്മയുടെ സമ്മതമില്ലാതെ പുഴയിലേക്ക് ഇറങ്ങി നീന്തൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇല നിഴൽ തൻറെ കൂടെയുണ്ട് എന്ന ആത്മവിശ്വാസത്തോടെ രാത്രി കാറ്റിനൊപ്പം പുഴയിലേക്ക് ഒളിച്ചോടി കുളിച്ച് തോർത്തി കേറും വരെ അവൾ ഓർത്തു കാണില്ല ഇനി തിരികെ...

പാപ്പാത്തി

കവിത ആതിര ആര്‍ഇപ്പോഴും ഒന്നാമതെത്തണമെന്ന ഉപദേശം കേള്‍ക്കുമ്പോഴൊക്കെ നിന്നെ ഓര്‍മ്മ വരും... ഒന്നിന് വലുതായിട്ടൊന്നുമില്ലേയെന്ന് പണ്ട്  ഞാന്‍ ചോദിച്ചപ്പോഴല്ലേ വട്ടപൂജ്യത്തിന് ചിറകുകള്‍ വരച്ച് നീ എനിക്കൊരു പാപ്പാത്തിയെ സമ്മാനിച്ചത്... …ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp :...

ഞാനാണത്രെ…

വർഷ മുരളീധരൻവായ അപായചിഹ്നത്താൽ അടക്കപെടന്നു(....എന്നാൽ അങ്ങനെയാവട്ടെ... ). കയ്യും കാലും വിരലും 'പൂജാപുഷ്പങ്ങളായി' മാറിയിരുന്നു. അവയവങ്ങളോരോന്നും ഇരുപത്തൊൻപത് കഷ്ണങ്ങളാവുന്നു. നേരെ പകുത്ത മുടി, കണ്ണ്, ചെവി, മൂക്കിന്റെ ഒരു തുള, ഒരു കൈ, കാല് എന്നിങ്ങനെ രണ്ട്...

ഉപേക്ഷിക്കൽ

ബൃന്ദഅവൾക്ക് ഞാനിന്ന് ഒരുമ്മ കൊടുക്കാൻ പോകുന്നു. തിരിച്ചുപോരാൻ നേരം അവൾ ഇങ്ങനെ കെഞ്ചുമായിരിക്കും തീരാത്ത ഉമ്മകൾ നിറഞ്ഞ നിന്റെ ചുണ്ട് ദയവു ചെയ്ത് ഇവിടെ ഉപേക്ഷിച്ചു പോകൂ... എന്ന്ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in
spot_imgspot_img