Homeകവിതകൾ

കവിതകൾ

കാലം

കവിത പപ്പൻ കുളിയൻമരംകാലം അയാളെ കാത്തുനിന്നില്ല പരിഭവമില്ലാതെ അയാളും കാലത്തിന്റെ പുറകെ പോയി . കാലം തിരിഞ്ഞുനോക്കിയപ്പോൾ പുതിയവർ പഴയവരോട് മാറ്റം പ്രകൃതി നിയമമെന്ന് വാദിച്ചു . മൊബൈലും ഇന്റർനെറ്റും ഇ -മെയിലും പുതിയവർ കീഴടക്കിയപ്പോൾ പഴയവർക്ക്...

വീട് വരയ്ക്കുന്ന രണ്ടു പേർ

കവിത നിഷഅങ്ങനെ .... മഴവില്ലിൻ്റെ ഏഴു വർണ്ണം കൊണ്ട് അവർ  വീട് വരയ്ക്കാൻ തുടങ്ങി. ഒരാൾ വരച്ച ചിത്രത്തിൽ അമ്മ എപ്പോഴും അടുക്കളയിൽ  ദോശ ചുട്ടുകൊണ്ടിരുന്നു..... മുത്തശ്ശി കോലായിലിരുന്ന് കഥകൾ പറയുകയും മുറ്റത്തെ പൂമ്പാറ്റക്കാടിൽ കുട്ടികൾ ഊഞ്ഞാലാടുകയും വേനലിൽ  വിരിഞ്ഞ  പഴങ്ങളെ കടിച്ചീമ്പുകയും ചെയ്തു. അച്ഛനും, മുത്തച്ഛനും ഒരുമിച്ച് ആകാശത്ത് പച്ചക്കുടകൾ  നിവർത്തുകയും, അതിൽ അണ്ണാനും,...

കഥയിൽ നിന്നും

കവിത സൗമ്യ.സി കഥയുടെ അങ്ങേതലയ്ക്കൽ നിന്ന് അയാൾ നടന്ന് കയറി വന്നു, ഒരേ അക്ഷരത്തിലൂടെ ഗോവണിയിലൂടെയെന്ന പോലെ. തലക്കെട്ടിലേക്ക് കൈകളുയർത്തി എന്തോ പറയാൻ ഭാവിക്കുകയാണ് അയാൾ. പിന്നീട്, രണ്ട് വരികളുടെ ശൂന്യതയ്ക്കപ്പുറത്തെ ശീർഷകത്തിൽ മലർന്നു കിടന്നു കൊണ്ട് "കഥ "എന്ന രണ്ടക്ഷരത്തെ ഉറ്റു നോക്കി. ശേഷം തല ചെരിച്ചു താഴേക്കു...

ചെണ്ടയായി ഞാന്‍

കവിതരാജൻ സി എച്ച്(മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിക്ക്) പിഴച്ച കോലൊന്നില്‍ പഴിച്ചിരിക്കുമ്പോള്‍ നമിച്ചു പോയി ഞാന്‍ നിനയ്ക്കും കോലില്‍ നീ നിറഞ്ഞു കൊട്ടുമ്പോള്‍. പകര്‍ച്ചയില്ലാതെ പതര്‍ച്ചയില്ലാതെ പല വിതാനത്തില്‍ പറന്നു വീഴുന്നു പകരമില്ലാത്ത പ്രകമ്പനങ്ങളായ്. തക തരികിട പ്രപഞ്ചമാകുമ്പോള്‍ പ്രതിധ്വനിക്കുന്നു_ ണ്ടിഹപരങ്ങളില്‍ പ്രണവമോങ്കാരം.(adsbygoogle = window.adsbygoogle || ).push({});അഹമഴിഞ്ഞു പോ_ മഹസ്സിലും...

പെൽക്കൈ (പിലക്കൈ)

കവിത സുരേഷ് എം മഞ്ഞളംമ്പരആനി റഡ്ഡ് മൂജാള് പെൽക്കൈത്ത മറത്തമതല്ക് പോവു ഒഞ്ചാള് മറട്ട് കുഡ്ഡെർമ്പ്ത് ഞെട്ട്ച്ചൂത് പുളെന പെൽക്കൈത്ത മൊത്ത് ത്ർമ്പ്ത് ചിട്ത്ത്ട് വു ഉർഡ്ഡ്ത് പോനളള്ത്ത് ഒഞ്ചാള് പട്ടക് ചിമ്പ്ത് പറുവു പട്ടട്ട്ളള പറ്റാക്ള്ല ചിറ്റാല കുളള്ത്ത് കടിത്ത് അഗട്പ്പു ഒഞ്ചാള് കൈറ്റ്ല കാറ്ട്ട്ല 'മടെ' മാട്ട്ന ജേർക്ള്ന്...

നഗര മാനിഫെസ്റ്റോ

(കവിത)അഗ്നി ആഷിക് ഹഥീസ്മിണ്ടാതെയിരിപ്പുകളുടെ മണിക്കൂർ തുടർച്ച കൂൾബാറിൽ,തപാലാപ്പീസ് റോഡിൽ, കിണർ ചുവരിൽ,തിയേറ്റർ കസേരയിൽ നിശ്വാസത്തിന്റെ ഭാഷയിൽ കൊത്തിയ നീണ്ട ഹഥീസുകൾ. പായൽ മറച്ച അതിന്റെ അക്ഷരങ്ങൾ പിറക്കാത്ത പ്രേമത്തിന്റെ ശ്രാദ്ധത്തിലും നമ്മൾ മറക്കുന്നതേയില്ല.മരിപ്പ്പള്ളിമുറ്റം തിരിഞ്ഞ ഓരോ കബറ് വണ്ടിയും നോക്കി നഗരം കണ്ണ് തുടയ്ക്കും. പള്ളിവളവ് തിരിഞ്ഞ...

വെളിച്ചമിറങ്ങുന്ന നേരം

കവിതസ്വാമിദാസ് മുചുകുന്ന്ഒരു നദിയുടെ പക്ഷത്ത് നിന്ന് ചിലതെല്ലാം ആലോചിക്കാനുണ്ട്. മലയിറങ്ങി വെള്ളമെടുക്കാനെത്തിയിരിക്കുന്ന ഈ ഞാൻ ഒരു നദിയേയല്ലെന്ന് ആദ്യം വിചാരിക്കണം. മരക്കമ്പുകളിൽനിന്ന് കൂടുവിട്ടിറങ്ങിയ പകൽക്കിളിയും നദിയല്ല. വെളിച്ചമാകാൻ വേണ്ടി സൂര്യനിൽനിന്നിറങ്ങിയ സൂചിക്കമ്പികളും നമ്മുടെ ആലോചനകളിലുണ്ടാകണം.അനേകം ജലകണങ്ങൾ കൂട്ടിയാൽ ഒരിക്കലും എൻ്റെ ഒഴുക്കല്ല. എവിടെയെങ്കിലും നിശ്ചലമായൊന്നു നിൽക്കണമെന്ന് തോന്നിയാൽ എപ്പൊഴുമൊഴുകുന്ന നിന്നെക്കൊണ്ടാവുമെന്ന് തീരെ തോന്നുന്നില്ല.എൻ്റെജലാശയം വെറുമൊരുതുള്ളിയാണ്. നദിയാകണമെങ്കിൽ ഏറ്റവും ചെറിയൊരു ജലകണമാകണം.സൂര്യനിൽനിന്നിറങ്ങുന്ന ആദ്യകണം ആ ഒരുതുള്ളിനദിയിലാണ് ആദ്യം ഇണചേരാൻ പോവുക.... വണ്ടൂർ വി എം സി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ്ടു...

മിഴി നീട്ടിയൊരു ചുവപ്പു തായ് മരം.

അജിത ടി.ജെ മിഴി നീട്ടിയൊരു ചുവപ്പു തായ് മരം. മുക്കൊമ്പ് പൂത്ത ഒരു ശോണ വൃക്ഷത്തിന്റെ കാഴ്ചയൊന്ന് ദേഹം വിറപ്പിച്ച് കടന്നു പോയതാണ്. നീയില്ലായ്മയിൽ കുടഞ്ഞു കളഞ്ഞതിൻ്റെ ഞൊടിയിലൊരു പിൻ വിളി, അതും നീ തന്നെ! തിരിച്ചിറങ്ങാനാവാത്തതിൽ വണ്ണം ഒരു തായ് വേരിൽ ചുറ്റിപ്പിണഞ്ഞ് വീണ്ടും മുളച്ചു ഞാൻ! ......

ആത്മഹത്യയ്ക്ക് തയ്യാറെടുക്കുന്നവന്റെ കവിത

മനുകൈരളിഒരിയ്ക്കൽ ഞാനൊരു കവിയാകും. മരണമെഴുതി വിടരുന്ന കരവിരുതിൽ നിങ്ങളെന്നെ നിശബ്ദമായി വായിച്ചു തുടങ്ങും. വരികളാകെ ആത്മാഹൂതിയ്ക്കു തുനിയുന്നവന്റെ വെപ്രാളങ്ങളാവും. അത്രമേൽ ജീവിയ്ക്കാൻ കൊതിച്ചിരുന്നിട്ടും മരിച്ചുപോകേണ്ടി വരുന്നവന്റെ ഗതികേടിനെക്കുറിച്ചുള്ള സൂചനകൾ നിങ്ങൾ കണ്ടെടുക്കും. ആത്മഹത്യക്കുവേണ്ടി അവൻ പെരുവിരലിൽ നഖം നീട്ടി വളർത്തിയിരുന്നുവെന്നു കവിത നിങ്ങളോട് കഥ പറയും. കൊരവള്ളിയിൽ പെരുവിരൽ കുത്തിയിറക്കി മോക്ഷമില്ലാത്തൊരു മരണം സ്വയം വരുത്തുന്നൊരു വീരയോദ്ധാവാണ് താനെന്നു പിറുപിറുക്കുന്നൊരു കിറുക്കനെ നിങ്ങൾ കണ്ടെടുക്കും നീണ്ടു മെലിഞ്ഞ അവന്റെ ഉടലിനു മീതെ നിങ്ങൾ എഴുതിത്തെളിയാത്ത പൊട്ടക്കവിയെന്നും ജീവിയ്ക്കാനറിയാത്ത കോമാളിയെന്നും നീട്ടിയെഴുതി ഒപ്പുവയ്ക്കും. ഒക്കെയും അവസാനിച്ചുപോയൊരുവന്റെ അത്രമേൽ നിരാശാഭരിതമായൊരു കവിതയെ വായിക്കാൻ തയ്യാറുള്ളവർ ഇനിയുമുണ്ടോ എന്നൊരന്വേഷണം അന്തരീക്ഷത്തിലാകമാനം അവശേഷിച്ചുകൊള്ളും. എന്റെ കവിത നട്ടപ്പിരാന്തത്തിന്റെ തീരാത്ത ചങ്ങലമുറിവാണെന്നു പിന്നെയും പിന്നെയും നിലവിളിയ്ക്കും നിങ്ങൾ കേട്ടാലുമില്ലെങ്കിലും.

ഇലകൾ എഴുതിയ മരം

നിഖിൽ തങ്കപ്പൻമരം വിളിക്കുമ്പോൾ കയറി വരുന്ന ഇലകളെപ്പോലെ അക്ഷരങ്ങൾ ഓരോന്നായി കയറിവന്ന് ഒരു കവിതയിലിരിക്കുന്നു. മരം പഴുത്തില കൊഴിക്കും പോലെ വയസ്സുചെന്ന അക്ഷരങ്ങളെ കവിത വെട്ടിക്കളയുന്നു. ഇലകൾ വന്നും പോയുമിരിക്കെ, മരം മരമായിത്തന്നെ നിൽക്കുന്നു. പഴം തിന്നാനാഗ്രഹിച്ചു തൈ നട്ട ഒരുവൻ മരത്തിനു വളമായി നിവർന്നു കിടക്കുന്നു..ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...
spot_imgspot_img