Homeകവിതകൾ

കവിതകൾ

ഋതു

സുവിൻ വി എംഒരു ഋതുവുണ്ട്. അതിൽ എല്ലാ ഋതുക്കളുമുണ്ട് ആ ഋതു, ഒരേ സമയം കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയെയും വരാനിരിക്കുന്ന പൂക്കാലത്തേയും ഒരു തലയണയിൽ മുറുക്കിപ്പിടിക്കുന്നു.ആ ഋതുവിലൂടെ മതിലുകളും ഭിത്തികളും തകർന്നൊഴുകുന്നു. ഒരു തുള്ളി പല പല വേദനകളുടെ തിരമാലകളാവുന്നു.ആ...

വേര്

കവിത ശിവൻ തലപ്പുലത്ത്‌നിശബ്‍ദമായ ഒരിടം തേടിയുള്ള യാത്ര നിങ്ങളെ കൊണ്ടെത്തിക്കുക വിശുദ്ധ സ്വപ്നങ്ങൾ അടയിരിക്കുന്നിടത്തേക്കായിരിക്കുംകാലടിപാടുകൾ പിന്തുടർന്നവരൊക്കെ നാൽകവലയിൽ കുന്തിച്ചിരിക്കുകയാണ്സ്വപ്നങ്ങൾ ഒളിപ്പിക്കാൻ നിഴലുകൾ നിന്ദിതന്റെ നിലാവിനെ കാത്തിരിക്കുകയാണ്ഇരുട്ടിനെ വെള്ളപുതപ്പിക്കാൻ അക്ഷമയോടെ വിയർപ്പൊഴുക്കുന്നുണ്ട് കുടിലമോഹത്തിന്റെ കാവലാളുകൾഇഷ്ടങ്ങളുടെ വേരോട്ടം നോക്കിയാവണം നഷ്ടങ്ങളുടെ വിത്ത് വിതക്കാനെന്ന് മോഹങ്ങൾ കണക്ക് കൂട്ടുന്നുണ്ട് ...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ജലസ്മരണ

സൂരജ് കല്ലേരിഇപ്പോൾ പെയ്തുപോയ മഴയിൽ പറമ്പിലെ കുഴികളിൽ ശ്വാസം കിട്ടാതെ നിറഞ്ഞ് കിടക്കുന്നു വെള്ളത്തിന്റെ ദേഹം. നാവ് നീട്ടി യാചിക്കുന്നുണ്ടത് ഒരിണയെ കൂടി പെയ്തു കിട്ടാൻ ഒരു മഴ മാത്രം പെയ്തൊഴിയുമ്പോൾ കാത്തിരുന്ന് ദാഹിച്ച് മരിച്ചുപോകുന്നു വെള്ളക്കെട്ടുകൾ.. ഇടയ്ക്കൊരു പക്ഷി ഒരു തൂവൽ കൊഴിച്ച് പറന്ന് പോയി കലങ്ങിയ ദേഹത്ത് ഒരു തൊടൽ. നീ ചിലപ്പോൾ എന്റെ ഉള്ളിലെ മഴക്കുഴികളിലുണ്ടാവും വറ്റിയിട്ടില്ല ഉറപ്പാണ് ഒറ്റയ്ക്കിരിക്കുമ്പോൾ വെള്ളമിരുന്ന് കാലിളക്കുന്നത് കേൾക്കാം ആ പഴയ വെള്ളിക്കൊലുസ് തന്നെ.. ദാഹിച്ച് ദാഹിച്ച് നീ നീരാവിയാകുന്നു എനിക്കൊരു കുമ്പിൾ ജലസ്മരണ.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ട്രോൾ കവിതകൾ – ഭാഗം 23

വിമീഷ് മണിയൂർഒരു കാടിന് എങ്ങനെ ഒറ്റക്കിരിക്കാനാവുംഒറ്റക്കിരിക്കുന്നു എന്ന് തോന്നരുത് ഒരു മരവും. വന്നു പോകുന്നു പക്ഷികളും കാറ്റുകളും മണങ്ങളും പ്രാണികളും. ഒരു കാടിന് എങ്ങനെ ഒറ്റക്കിരിക്കാനാവും.ബംഗാളി ഇലഒരു മരത്തിലും ഒരു ബംഗാളി ഇല...

വെയിലിത്രയൊന്നും മതിയാവുന്നേയില്ല

കവിത പ്രതീഷ് നാരായണൻ ചിത്രീകരണം : അശ്വര ശിവൻവീടുമാറിപ്പോവുന്ന നിന്റെ പിന്നാലെ കണ്ണാടിയലമാരയൊന്ന് പെട്ടിയോട്ടോയിൽ നാടുതാണ്ടാനിറങ്ങുന്നു.നിന്റെ മുറിയിൽനിന്നും ചുവടിളക്കിപ്പോരുമ്പോൾ വീടതിനെ ഉമ്മവച്ചതിന്റെ കണ്ണുനീരുണക്കുവാൻ വെയിലിത്രയൊന്നും മതിയാവുന്നേയില്ല.ഞാനിരിക്കാറുള്ള പകലിടങ്ങളെല്ലാം നിന്റെ കണ്ണുകൾ വലംവച്ചുപോകുമ്പോൾ പെട്ടിയോട്ടോയിൽ ചില്ലലമാര കവലയും കള്ളുഷാപ്പുമെന്ന് കെട്ടുകൂടി കിടക്കുന്നു.വഴിയിൽവച്ചു ഞാൻ കണ്ണാടി കാണുമ്പോൾ, നീയതിൽ...

ചിലർ

അനു അശ്വിന്‍ചിലരുണ്ട്, ഇത് എന്താ ചിലരിങ്ങനെ എന്ന് തോന്നിപ്പിക്കുന്ന ചിലർ...ചിരിക്കുമ്പോൾ ഓടിക്കയറിവരുന്ന ചിന്തിക്കുമ്പോൾ ചിന്തകളെ ചിതൽ പോലെ കാർന്ന് തിന്നുന്ന ചിലക്കുമ്പോൾ ചീവീടായി ചുറ്റും പാറി ചികയുന്ന ചിലർ...ഈ ചിലരെ അങ്ങനെ എപ്പോഴും കാണാൻ കിട്ടണമെന്നില്ല. കണ്ടാലും മിണ്ടാൻ പറ്റിയെന്നു വരില്ല. മിണ്ടിയാലും പഴയ ബന്ധം പുതുക്കാൻ...

നദിക്കരയിൽ നിന്ന് വീട്ടിലേക്കുള്ള ദൂരം

കവിത വിനോദ് വിയാർ കുറച്ചപ്പുറത്ത് മെലിഞ്ഞുകിടന്ന നദിയോട് ഞാൻ ചങ്ങാത്തം കൂടി വീട്ടിൽ നിന്നും ഓടിച്ചെന്ന് കഥകൾ പറയാൻ തുടങ്ങി നദി തിളങ്ങിച്ചിരിക്കും നാൾക്കുനാൾ എന്നേക്കാൾ മെലിഞ്ഞുവരുന്നു പാവം!നദി കേട്ട കഥകൾ നുണക്കഥകളായിരുന്നു നദി പറഞ്ഞത് ചരിത്രവും ഞങ്ങൾക്കിടയിലെ ദൂരം ഒറ്റയോട്ടത്തിൻ്റെ കിതപ്പായിരുന്നു.ഒരുനാൾ കനത്ത മഴയത്ത് കുടയില്ലാതെ നദി എന്നെത്തേടിയെത്തി എൻ്റെ മുറിയിൽ എൻ്റെ കസേരയിൽ എൻ്റെ...

കോൺസ്റ്റബിൾ കുട്ടൻപിള്ള

കവിത യഹിയാ മുഹമ്മദ്ഓർമ്മയുടെ വിഴിപ്പു ഭാണ്ഡങ്ങൾ തെരുവിലെവിടെയോ വലിച്ചെറിഞ്ഞ് കോൺസ്റ്റബിൾ കുട്ടൻപിള്ള യാത്രയായിഅന്തിക്കള്ളിൻ്റെ പാതി വെളിൽ ഓർമ്മയുടെ വേതാളത്തേയും തോളിലേന്തി അയാൾ ഈ വഴിയേ നടന്നു പോയിരുന്നു.നഗരത്തിൻ്റെ വിളക്കുമരം അടർന്നുവീണെന്ന് മുതിർന്ന ഓഫീസറുമാർ അനുശോചനമറിയിച്ചു.നഗരമദ്ധ്യത്തിൽ നാലും കൂടിയ കവലയിൽ വെയിൽ കുത്തുകൾ തിന്ന് തിന്ന് വഴി പറഞ്ഞു പറഞ്ഞ് അയാൾ ആവിയായ് ഉയരുന്നുണ്ടാവും. നഗരത്തിൻ്റെ നെടുംതൂണായ കാവൽക്കാരനാണെന്ന് നാട്ടുകാർ...

കഥയിൽ നിന്നും

കവിത സൗമ്യ.സി കഥയുടെ അങ്ങേതലയ്ക്കൽ നിന്ന് അയാൾ നടന്ന് കയറി വന്നു, ഒരേ അക്ഷരത്തിലൂടെ ഗോവണിയിലൂടെയെന്ന പോലെ. തലക്കെട്ടിലേക്ക് കൈകളുയർത്തി എന്തോ പറയാൻ ഭാവിക്കുകയാണ് അയാൾ. പിന്നീട്, രണ്ട് വരികളുടെ ശൂന്യതയ്ക്കപ്പുറത്തെ ശീർഷകത്തിൽ മലർന്നു കിടന്നു കൊണ്ട് "കഥ "എന്ന രണ്ടക്ഷരത്തെ ഉറ്റു നോക്കി. ശേഷം തല ചെരിച്ചു താഴേക്കു...

ലോകാവസാനങ്ങൾ

കവിത സുജ എം ആർ"നീയൂടെ ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ" എന്നു തുടങ്ങുന്ന സ്നേഹമയമായ നിർബന്ധത്തിൽ നിന്ന് പുതിയൊരു ലോകം ജനിക്കുന്നു. കളകളും പുല്ലും ഫ്രണ്ട് റിക്വസ്റ്റയക്കുന്നു. പൂച്ചിയും പുൽച്ചാടിയും ശലഭങ്ങളും ഫോളോ ചെയ്യുന്നു. മണ്ണിരകൾ സീ ഫസ്റ്റിലിടുന്നു. പിടക്കോഴി അവളോട്...
spot_imgspot_img