Homeകവിതകൾ

കവിതകൾ

രാവ് കുളിക്കാനിറങ്ങുമ്പോൾ

കവിത അരുൺജിത്ത്രാവ് കുളിക്കാനിറങ്ങുന്നതു മുതൽ പാത്തു പേടിച്ചകത്തിരിപ്പാണ്നാലു പെറ്റും ചോര കിനിഞ്ഞിറങ്ങീം ദീർഘം കട്ടകുത്തി നിൽക്കുന്നുരാവ് കുളികളിഞ്ഞ് കേറുമ്പോഴും പരക്കെ നിലാവ് വിരിക്കുമ്പോഴുംപതിഞ്ഞ ഒച്ചയിൽ  ഒരു കടല് പരന്നൊഴുകും കടലിന്റെ ഓരങ്ങളിൽ മണല് വന്നടിയുന്നതും തിര തീരം വിട്ടൊഴിയുന്നതും പാത്തൂന്റെ പുസ്തകത്തിലെഴ്താറില്ല..ചത്ത് കുത്തി ചോറ് പുഴുങ്ങുമ്പോഴും  ഈറ...

എന്റെ ശരീരത്തിലൂടെ വാക്കുകളും ചിത്രങ്ങളും പാഞ്ഞുനടക്കുന്നു

കവിത പ്രതാപ് ജോസഫ്നട്ടെല്ല് ഒരു ആറുവരി അതിവേഗപാതയാണ് വാഹനങ്ങൾ ഇരമ്പിയാർക്കുന്നതിന്റെ വെളിച്ചമല്ലാതെ മറ്റൊന്നും കാണാനില്ല എന്റെ കൈകൾ ഏതോ വിദൂരഗ്രാമത്തിലേയ്ക്കുള്ള പാതകളാണ് അതിന്റെയറ്റത്ത് വലിയ കുന്നിൻചെരുവിൽ ഓലമേഞ്ഞ വീട്ടിൽ ഒറ്റയ്ക്കൊരാൾ വസിക്കുന്നു മഴപെയ്യുന്നുണ്ട്, കാറ്റടിക്കുന്നുണ്ട് മണ്ണെണ്ണയും വാങ്ങി അയാൾ വീട്ടിലേയ്ക്ക് മടങ്ങുന്നുഎന്റെ ഹൃദയത്തിന്റെ ഇരുട്ടുനിറഞ്ഞ...

ഉച്ചക്കപ്പലിൽ ഇറങ്ങിപ്പോയവൾ

കവിത ദീപ്തി സൈരന്ധ്രി പേറ്റ് കീറുണങ്ങാത്ത ജാക്വിലിൻ ഡിക്കോസ്റ്റ എന്ന പെട്രിഷ്യ പച്ച വെളിച്ചെണ്ണയിൽ വാട്ടിയ അവിയലിൽ, അരപ്പ് ചേർക്കുമ്പോൾ അപ്പുറം സാറാമ്മയാന്റിയുടെ ചീഞ്ചട്ടിയിൽ ഉള്ളീo മൊളകും ചതച്ചിട്ട ഒണക്ക സ്രാവ് മുരളുന്നു. കിഴക്കൻ കാറ്റ് കൊണ്ട് വരുന്ന മൊരിപ്പ് മണങ്ങളത്രയും ഉച്ചയൂണിനായി ആവാഹിച്ചെടുക്കുന്ന മരുമകളുടെ നിൽപ്പ് കണ്ട്, നിലവിളക്ക് വെളുപ്പിച്ച പിഴിപുളി ദൂരെയെറിഞ്ഞ് (അ)ശാന്തമ്മ മുരണ്ടു "പറങ്കിച്ചി".അപ്പോഴേക്കും ചെളിയൻ കക്ക വാരിക്കഴുകി പുഴുങ്ങി ഉള്ളീo ഒണക്കമൊളകും തേങ്ങയും ചതച്ചിട്ട് പെട്രിഷ്യയുടെ...

വരമ്പുകൾ

ജയേഷ് വെളേരിഎത്രയെത്ര വരമ്പുകളാണ് നാം വകഞ്ഞു കെട്ടിയത് ചാലൊഴുകീടുന്നവയെ നടപ്പാതകളെ പുൽച്ചെടി കൂട്ടങ്ങളെ ചികഞ്ഞും പകുത്തും എത്രയേറെ വരമ്പുകൾഓരോ വരമ്പുകളും അതിനു മീതെ വരമ്പുകളായ് പണിപ്പെട്ട് കെട്ടിയ വരമ്പുകളുമാ പെയ്ത്തിൽ ഒലിച്ചു പോയിവീണ്ടും കെട്ടാൻ തുടങ്ങുന്നുണ്ട് അതേ ഓരത്ത് തന്നെ വരമ്പിന്റെ രൂപം മാറി കെട്ടിന്റെ മട്ടും മാറി തലപ്പാവണിഞ്ഞ് കണ്ണു മുറുകെ കെട്ടി ചിതലരിക്കാതെ കെട്ടി...

ഉപഗുപ്തൻ ഉറക്കമോ

ഗോപാലകൃഷ്ണൻ ഇടത്തണ്ണിൽഉപഗുപ്തനുറക്കമോ ഉടനൊന്നുണരുമോ ഉയർത്തെഴുന്നേല്പിനുള്ള ശാന്തിമന്ത്രം ഉരുവിടാനെത്തുമോ....?ഉൽകൃഷ്ടനാംബുദ്ധഭിക്ഷുവിന്റെ സാന്ത്വനം കാംക്ഷിയ്ക്കയാണിന്ന് മാനവരാകെയും കബന്ധമായ് കിടന്നൊരു വാസവദത്തയ്ക്കരികിലെത്തി ആത്മശാന്തിയേകി അന്ത്യയാത്ര അയച്ചതല്ലേ...!(adsbygoogle = window.adsbygoogle || ).push({});ദത്തയെപോലെ ഒരാളും അനാഥരല്ല ശ്മശാനത്തിലുമല്ല...! കരചരണങ്ങൾ ഛേദിച്ച _ കബന്ധവുമല്ല...! പകരുന്ന വ്യാധിയാൽ മൃത്യുനാശം വന്ന് - ആതുരാലയത്തിൻ തിണ്ണയിൽ...

ചില്ലു റാന്തൽ

ചന്ദന എസ് ആനന്ദ്നിറക്കൂട്ടുള്ള ഇരുണ്ട റാന്തൽ. പുതുമയേതുമില്ല. കണ്ടു പഴകിയത്. ഒരു മൂലയിൽ പൊടി പിടിച്ചു കിടക്കുമ്പോൾ തുടച്ചു മിനുക്കിയെടുത്തത്. തിളങ്ങുന്നതല്ല. പക്ഷെ, പകൽ വെളിച്ചമായിരുന്നു തിരി തെളിച്ചാൽ. നിറങ്ങൾ ചാലിച്ച മഴവിൽ ചാരുത ചിരികളിൽ കയറി ഇറങ്ങുന്ന രാത്രി വെളിച്ചങ്ങൾ, ഓർമ്മകൾ. കൂര ചോർന്നൊലിച്ചപ്പോഴൊക്കെ മാറ്റി...

വെറുക്കപ്പെട്ട ചിലത്

അരുണ വിജയൻഞാനെന്റെ, തലച്ചോറിനുള്ളിലടക്കം ചെയ്‌ത ഏഴു പുരുഷന്മാരുണ്ട്.! ചിലരെന്നെ ഉപേക്ഷിച്ചവരാണ്, ചിലരെ ഞാനും.. അവർക്ക് ആത്മാവുണ്ടായിട്ടില്ല, ശരീരം മാത്രം.. അവരഴുകിയിട്ടുമില്ല.. അതുകൊണ്ട്, എനിക്കവരെ തീരെ ഭയവുമില്ല.. ഞാനവരുടെ ശ്മശാനത്തിലിരുന്ന്, അവരെനിക്കെഴുതിയ കത്തുകൾ വായിക്കുകയും, അവരെനിക്ക് സമ്മാനിച്ച മിട്ടായികൾ തിന്നുകയും ചെയ്യാറുണ്ട്.. അവരെന്നെ പ്രണയിച്ചതോർത്ത് എനിക്കവരോട് അതീവ ദുഃഖം തോന്നാറുണ്ട്.. എട്ടാമത്തെ...

കണ്ടം വഴി ഓടുമ്പോൾ

മോബിൻ മോഹൻഅങ്ങനെയങ്ങ് ഓടിയൊളിക്കാൻ പോന്ന ഇടമാണോ കണ്ടം. തോറ്റ് തുന്നം പാടി വിയർത്തു വശംകെട്ട വിളറി വെളുത്ത ബോധങ്ങൾക്ക് ഓടിമാറാൻ പാതയൊരുക്കലല്ല കണ്ടത്തിന്റെ കർമ്മം.. മുലച്ചിപറമ്പിൽ ചോര പൊടിഞ്ഞു മരിച്ച പെണ്ണിന്റെ കോപക്കണ്ണീർ വീണലിഞ്ഞ മണ്ണാണ്. ഓളുടെ കെട്ടിയോൻ കണ്ടപ്പന്റെ ആത്മബോധം താളം ചവിട്ടിയ മണ്ണ്. ചിറയോട് ചേർത്തുകെട്ടിയ ചിരുകണ്ടന്റെ വിയർപ്പും കറുത്ത രക്തവും കൂടിക്കുഴഞ്ഞ...

കറിവേപ്പില

കവിത നിമിഷ എസ്രാവിലെ, കടലക്കറിക്കിടാൻ കറിവേപ്പിലയ്ക്ക് ചെന്നപ്പോ, രാധേമ്മ എന്നോട് മിണ്ടീതൊക്കെയും എന്റമ്മേടെ പേരുവിളിച്ചാണ്. രാധേമ്മേടമ്മയും എന്നെ "അമ്മപ്പേരാ"ണ് വിളിച്ചത്. ഇന്നാട്ടിലെനിക്കെന്റെ  പേരില്ലെന്നോർക്കാൻനേരം  രണ്ടുപെണ്ണുങ്ങളും എന്നോട് അമ്മേപ്പറ്റി ചോദിച്ചു. ആ പെണ്ണുങ്ങൾക്കുമുന്നിൽ ഞാനമ്മേടെ കഥയായി, അമ്മേടെ നോവായി. കഥപറഞ്ഞോണ്ടിരുന്നപ്പോ പിന്നെയും ഓർത്തു, ഇവിടെനിക്കെന്റെ പേരില്ല, കഥയില്ല,നാടില്ല. ഞാനിവിടെന്റമ്മയുടെ ബാക്കി. അമ്മേടെ കഥനൊന്ത് തീർന്നപ്പോ കറിവേപ്പിലത്തണ്ട് നനഞ്ഞു. ഇറങ്ങിനടക്കാൻനേരം എനിക്കുപിന്നിൽ രണ്ടുപെണ്ണുങ്ങൾ, രണ്ടു കഥകൾ, ഒരേ വാഴ്‌വിന്റെ രണ്ടു വഴികൾ. അന്നുച്ചയ്കമ്മേടെ  കൂട്ടുകാരിവന്നു. രണ്ടമ്മമാരുടെ കഥകൾ. കരഞ്ഞതും പറഞ്ഞതും ചിരിച്ചതും  ഓടിക്കിതച്ചതും ഇറയത്തും...

കണ്ണുകൾ

കവിതസ്നേഹ മാണിക്കത്ത്ഓരോ മനുഷ്യനെയും ഓർമ്മയിൽ നിന്നും ഒപ്പിയെടുക്കുവാൻ കണ്ണുകളുടെ മ്യൂസിയം ആത്മാവിൽ നിർമ്മിക്കണമെന്ന് നിങ്ങൾക്കറിയുമോ? വിരഹത്തിന്റെ പൊള്ളുന്ന വേനൽ ചൂടിൽ അലഞ്ഞു നടന്ന അർദ്ധബോധമുള്ള ഒരുവളുടെ ശിരസ്സിൽ പുഴ പോലെ സ്നേഹം കോരിയൊഴിച്ച, നിബന്ധനകളിലാതെ ചുംബിച്ച, സൈന്താതിക വാദങ്ങളില്ലാതെ ശ്രീരാഗം മൂളിയ വെളുത്ത പുതപ്പിൽ മങ്ങിയ പാട പോലെ തോന്നിച്ച ആർദ്രമിഴികൾ ഉള്ള ഒരു മനുഷ്യൻ. അയാളുടെ വിരലുകൾക്ക് കടൽപാമ്പിന്റെ...
spot_imgspot_img