Homeകവിതകൾ

കവിതകൾ

മരം / The Tree

കവിത കല്പന സിങ് ചിറ്റ്നിസ് വിവർത്തനം: റാഷ്1 വിതുമ്പിയില്ല കരുണയ്ക്കായി യാചിച്ചില്ല പരാതിപ്പെട്ടില്ല നിശബ്ദമായി മറിഞ്ഞു വീണു, ആ മരം2 അതിന്റെ മാംസം പോലെ മഞ്ഞച്ച എന്റെ കൈകളിലൂടെ വെളുത്ത രക്തമൊഴുകി ഈർച്ചവാളിന്റെ കറക്കത്തിന്റെ കാതടയ്ക്കുന്ന ശബ്ദത്തിൽ വിറ കൊണ്ട കൈകൾ ഞാനാണ് ആ മരം അതിന്റെ കൊലയാളിയും3അതിന്റെ  ചോര വെളുത്തിരുന്നു ഞങ്ങൾ അതിന്റെ ശോണിമ ഊറ്റിക്കളഞ്ഞു, ഇലകളുടെ...

കൂട്

ആര്യ രോഹിണിനിഴൽ ഭിത്തിയുടെ തെക്കേയറ്റതായി, ഈർപ്പം വരഞ്ഞിട്ട ഭൂപടത്തിന്റെ സൂര്യനസ്തമിക്കാത്ത ഭാഗത്തായി കാക്കക്കാലിൽ തീർത്ത നമ്മുടെ കൂടുണ്ട്.ഭൂപടത്തിലെ കൂടു തേടി പാറക്കാടുകളിലെ ചില്ലുവരമ്പുകൾക്കു മീതെ രണ്ടു ഒറ്റക്കാലൻ നിഴൽ പക്ഷികൾ പിറകോട്ടു പറന്നു.ചിറകിനും ആകാശത്തിനുമിടയിൽ ഇലക്ട്രിക്ക് പോസ്റ്റുകൾ തീർത്ത അഴികളിൽ തട്ടാതെ അവർ...

അക്കരെയിക്കരെ

കവിതഅഹ് മദ് മുഈനുദ്ദീൻ.രണ്ട് കരകളെപ്പറ്റിപ്പറയാൻ ഞാനൊരു പുഴയായി കണ്ടതും കേട്ടതും കരകവിഞ്ഞു പറയാംഭാഷയിൽ ദേശക്കാരെ തിരിച്ചറിയാം പൊഴയെന്നും, എലയെന്നും പൊതുവേ പറയുമെങ്കിലും ചിലതെല്ലാം വേറെ വേറെത്തന്നെ തേങ്ങയെന്ന് ഇക്കരെ നാളികേരമെന്ന് അക്കരെ മത്തിയെന്നിവിടെ ചാളയെന്നവിടെ. അങ്ങോട്ട്, കൊപ്ര ഉണക്കമീൻ, നല്ലെണ്ണ പപ്പടം.. ഇങ്ങോട്ട്, ചക്ക ചക്കര കൊടമ്പുളി ചെറുതേൻ.. ഇക്കരെയാശുപത്രി അക്കരെ പഞ്ചായത്ത്.. ഇവർക്കിടയിൽ കുറച്ചൊന്നുമല്ല ഞാനൊഴുകിയത്.(adsbygoogle = window.adsbygoogle ||...

യാത്രാമൊഴി

കവിത ബിനോയ് വരകിൽപ്രപഞ്ച ശിരസ്സാകെ കോവിഡ് പത്തൊൻപത് പത്തൊൻപതുകാരന്റെ മുടിയും താടിയും മീശയും പോലെ നീണ്ടു പടർന്നപ്പോൾ സുബോധവും ഉപബോധവും അബോധവും പിളർന്നു.ഒരു കട്ടിൽ രണ്ടായി... പിന്നെ വേറെ മുറിയായി... ദിനംപ്രതി എന്നിൽനിന്ന് കൂടുതൽ അകലങ്ങളിലേക്കവൾ നീങ്ങി.ഫ്രോയ്ഡ് : " അവളോ? അതോ നീയോ ?"ശ്വാസമറ്റ് നിലത്തു വീഴവേ വൈരൂപ്യമാർന്ന ജരാനരകൾ കണ്ട് അവസാനമായ് അവൾ മൊഴിഞ്ഞു: "ഞാൻ സ്നേഹിച്ചത് നിന്നെയല്ല..."ഫ്രോയ്ഡ് :...

നദിക്കരയിൽ നിന്ന് വീട്ടിലേക്കുള്ള ദൂരം

കവിത വിനോദ് വിയാർ കുറച്ചപ്പുറത്ത് മെലിഞ്ഞുകിടന്ന നദിയോട് ഞാൻ ചങ്ങാത്തം കൂടി വീട്ടിൽ നിന്നും ഓടിച്ചെന്ന് കഥകൾ പറയാൻ തുടങ്ങി നദി തിളങ്ങിച്ചിരിക്കും നാൾക്കുനാൾ എന്നേക്കാൾ മെലിഞ്ഞുവരുന്നു പാവം!നദി കേട്ട കഥകൾ നുണക്കഥകളായിരുന്നു നദി പറഞ്ഞത് ചരിത്രവും ഞങ്ങൾക്കിടയിലെ ദൂരം ഒറ്റയോട്ടത്തിൻ്റെ കിതപ്പായിരുന്നു.ഒരുനാൾ കനത്ത മഴയത്ത് കുടയില്ലാതെ നദി എന്നെത്തേടിയെത്തി എൻ്റെ മുറിയിൽ എൻ്റെ കസേരയിൽ എൻ്റെ...

ലാസ്റ്റ് ബസ്

കവിതസുജ എം ആർകരിനീലക്കുപ്പായമിട്ട്, ഞാനിരുട്ടത്ത്, അവസാനത്തെ ബസും കാത്ത് നിൽക്കുന്നു. കഴിഞ്ഞ തുലാവാവിന്റന്ന് കാറ്റിൻ ചോല പിടിച്ച് മരിച്ച കുഞ്ഞാത്തുട്ടി, റോഡിന്റപ്പുറത്ത് ചായക്കടയിലിരുന്ന്, ചായയുറുഞ്ചിക്കുടിക്കുന്നു...ഇരുട്ടും തുളച്ചാ കണ്ണിലെ തീയിളക്കം എന്നെത്തേടിയെത്തുന്നു. പണിയിത്തിരി ജാസ്തിയുണ്ടായിരുന്നു, അതാ.. വൈകിയത്.. ഞാൻ തല താഴ്ത്തുന്നു.ഒരു തീച്ചൂള...

അച്ഛനും മകളും

കവിതകൽപ്പറ്റ നാരായണൻഅച്ഛൻ : മൊബൈൽ നെഞ്ഞത്തു വെച്ചുറങ്ങുന്ന മകളുടെ മുഖശ്ശാന്തി എന്നെ പേടിപ്പിക്കുന്നു. ഒരു നിലത്തുമൊരുകൊമ്പിലു മിരിപ്പുറയ്ക്കാത്ത എന്റെ ബഹുകോശജീവി ഏക കോശജീവിയായി തന്നിൽത്തന്നെ സ്വസ്ഥയായോ? ഏറിയ അലച്ചിലുകൾക്കുശേഷം പുറപ്പെട്ടിടത്ത് തന്നെ തിരിച്ചെത്തിയോ?നിരവധി ജന്മങ്ങളിലായി അച്ഛന് കാണാം ഉപയോഗം കുറഞ്ഞ് കുറഞ്ഞ് നിന്റെ കൈകാലുകൾ ശോഷിച്ച് വരുന്നത്! ഒരു വിരലും മിടിപ്പുമായി നീ ചുരുങ്ങുന്നത്.അടുത്തനാളുകളിലായി ഞാൻ കാണുന്നു നീ...

കോപ്പ്

മലവേട്ടുവ ഗോത്രഭാഷാകവിതലിജിന കടുമേനിമാങ്ങെ പുളിക്കറി ളക്കി കയ്ല് കൈമെ തട്ടിറ്റ് ച്വത് നോക്കിന്ത്‌ നാണിമുത്തെ മൂത്തവക്ക് പുളികറി ഉതിര് തന്നെ ളയ്വെ മീന്പീരെ അലന്തൻ ഏന്റെ ളയ്വെ പാലടെ അലന്തൻ ച്വവാതറിഞ്ച് മനറിഞ്ച് തായി ഊണ്...

യാത്രകൾക്കിടയിൽ

ധന്യ വേങ്ങച്ചേരി കടൽ കണ്ട് കടൽവഴികളിൽ ഉപ്പ് കാറ്റ് കൊറിച്ച് മഞ്ഞിച്ച നിലാവിൽ രാത്രി നക്ഷത്രങ്ങളെ പോലെ നമ്മൾ..സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചില്ല പരിഭവം കൊണ്ട് കല്ലെറിഞ്ഞുമില്ല.കണ്ണെടുക്കുന്ന കടലോളം മണൽ തരികളിൽ അടർന്ന ചിപ്പികൾ പുഴ്ത്തി തിരിച്ചകലും പോലെ നമ്മളാ മണൽ കുഴികളിൽ ആണ്ടു പോകുന്നു.അവിടെ ഏറ്റവുമാഴത്തിൽ എന്റെ പേരിനൊത്ത് നിന്റെ പേരു ചേർത്തെഴുതി എന്റെ...

ഞാനിറങ്ങേണ്ട കടൽ

കവിത അഹ് മദ് മുഈനുദ്ദീൻസുദീർഘ സ്വപ്നങ്ങൾ കാണാൻ ബസ്സാണ് നല്ലത്. വായിക്കാനും സംസാരിക്കാനും ഫോൺ ചെയ്യാനുമൊക്കെ പറ്റിയൊരിടം.ഒരേ പാതയിലാണങ്കിലും ഒരേ കാഴ്ചയായിരിക്കില്ല കണ്ടുകൊണ്ടിരിക്കുന്നത്. സീറ്റിൽ കൃത്യമായ അകലത്തിൽ കുഴിച്ചിട്ട തൈകൾ. തൂങ്ങി നിൽക്കുന്നവർ ഇറച്ചിക്കടകളെ ഓർമ്മിപ്പിച്ചു. ശരീരത്തെ ചാരിയിരുത്തി ഇറങ്ങി നടക്കും പലരും. കടൽക്കരയോ ഒഴിഞ്ഞ മരത്തണലോ തേടിപ്പോകും. ചിലർ ആലോചനകളുടെ കമ്പി മുറുക്കിച്ചുറ്റും. വീട്ടിൽ പറയേണ്ട നുണകൾ അടുക്കി വെച്ചു കൊണ്ടിരിക്കും വേറെ...
spot_imgspot_img