Homeകവിതകൾ

കവിതകൾ

ആദ്യാവസാനം പ്രേമം

കവിത രേഷ്മ സിഒളിച്ചേ കണ്ടേ കളിക്കുന്ന കാലത്ത് പിന്നാലെ വന്ന നായ്ക്കുഞ്ഞിനെയാണ് പിന്നെക്കാലത്ത് പൈങ്കിളിപ്പാട്ടുകാർ പ്രേമമെന്ന് പറഞ്ഞത്.തോട്ടിൻകരയിലിരുന്ന് കൊത്താങ്കല്ലാടുന്ന പെൺകുട്ടി അക്കാലത്തൊന്നും ആ വഴിയേ നടന്നിട്ട് തന്നെയില്ല.പ്രായമേറിയപ്പോൾ, പാട്ടുപാടിക്കൊണ്ട് പെൺകുട്ടികളുടെ നെഞ്ചിൽ പൂക്കളുരുവായപ്പോൾ, അവൾ മാത്രം ഒറ്റ.ഇലപ്പൊന്തകളിളക്കി ഇരമ്പിവന്ന ഇരട്ടിമധുരങ്ങളിലും ഇവൾ മാത്രമൊറ്റ.പിന്നെയും പത്താണ്ട് കഴിഞ്ഞു, പ്രേതസിനിമയിലെ പ്രേതഗാനങ്ങളെ പോലെ പ്രേമമാവേശിച്ചപ്പോൾ.അവൾ എടുത്തില്ല, പ്രേമത്തെ പ്രേമത്തെ തന്നെ പേടിച്ച ഉടലിനെ....ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

അവൾ മരിച്ചവനോട് പറയുന്നത് 

ഗായത്രി സുരേഷ് ബാബു  നിന്നോടുള്ള പ്രണയം പഴുക്കുന്ന ചില രാത്രികളുണ്ട്. കട്ടിലിന്റെ വലതുവശത്തുള്ള ജനവാതിലുകൾ കാറ്റിൽ വന്നടിച്ച ശബ്ദം കേട്ടിട്ടും  ഞാൻ ഞെട്ടാത്തപ്പോൾ നീ എന്റെ ചെവിയിൽ പതിയെ ഊതും. നിനക്കറിയുന്നതിലുമേറെ ഞാൻ നിന്നെ പ്രണയിക്കുന്നു എന്ന് നീ വിയർത്തു കുതിർന്ന വലത്തേ  ഉള്ളംകൈ എന്റെ ഉണങ്ങിയ വലംകൈക്കുള്ളിൽ...

പുഴയില്‍നിന്ന് മനുഷ്യനെ നോക്കി രഹസ്യം പറയുമ്പോള്‍

(കവിത)ടിനോ ഗ്രേസ് തോമസ്‌ആകാശത്തിന്‍റെ തെളിമയില്‍ പുഴക്കരയിലെ വീട് ആദിമ കപ്പല്‍യാത്രയുടെ ഓര്‍മ്മപോലെ.... അരികില്‍ കുഞ്ഞൊഴുക്കില്‍ കുളിച്ചൊരുങ്ങിയവളെപോലെ പുഴ അടിവസ്ത്രങ്ങളഴിച്ച് ആഴത്തെ വെളിച്ചപ്പെടുത്തുന്നു. പുഴയുടെ ചെമ്പന്‍ മഴരോമങ്ങള്‍ നിറഞ്ഞ മുലഞെട്ടുപോലെ രണ്ട് മാനത്തുക്കണ്ണികള്‍ ജീവിതം ജീവിതം കലങ്ങിപ്പൊട്ടിയവന്‍റെ നോട്ടത്തിലേയ്ക്ക് വെറുതെ എത്തിനോക്കുന്നു. കഴിഞ്ഞ ജന്മത്തിലെ തിരസ്ക്കരിക്കപ്പെട്ട പ്രണയത്തിന്‍റെ പൂര്‍ത്തിയില്ലാത്ത ജലജന്മങ്ങളെന്ന് നനഞ്ഞ നോട്ടത്തില്‍ മറുപടി നല്‍കുന്നു. ഇടയ്ക്കിടെ വെള്ളത്തില്‍ മുങ്ങിപൊന്തി മാനത്തുകണ്ണികള്‍ കരയോട് കരയിലെ ഏകനായ മനുഷ്യനോട് കരയില്‍ സുപരിചിതമല്ലാത്ത ഭാഷയില്‍ പറയും രഹസ്യംപോലെ അടയാളപ്പെടുത്തുന്നു മറവിയിലല്ലാതെ...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...

വംശനാശ മുനമ്പിലെ മനുഷ്യ വംശം

ചാഴ്സ് ബുകോവ്സ്കിയുടെ Dinosauria,We എന്ന കവിതയ്ക്ക് സനൽ ഹരിദാസ് നിർവഹിച്ച പരിഭാഷഇതുപോലെ ജനിച്ചു. ഇതിനകത്തേക്ക്. മരമുഖങ്ങൾ പുഞ്ചിരിക്കും പോലെ, ശ്രീമതി മരണം പൊട്ടിച്ചിരിക്കും പോലെ. യന്ത്രഗോവണികൾ തകരും പോലെ. രാഷ്ട്രീയ ഭൂമികകൾ ബലഹീനമാകും പോലെ. കടയിലെ എടുത്തുകൊടുപ്പുകാർ ബിരുദധാരികളാകുമ്പോൾ, എണ്ണമയമാർന്ന മത്സ്യം എണ്ണമയമാർന്ന...

ഗുരുസമക്ഷം

നിയാസ് ബക്കർഅരുതരുത് കരയരുത് കാരിരുമ്പാവുക. പിഴച്ചതാർക്കെന്നറിയില്ല കാലത്തിനോ കാലക്കേടിലാക്കുമീ ഗുരുക്കന്മാർക്കോ!മാതാ പിതാ ഗുരു ദൈവമെന്നല്ലോ കാലമിത്രയും ചൊല്ലിപ്പഠിച്ചു നമ്മൾ ഒളിച്ചു നിന്നും അസ്ത്രവിദ്യ പഠിച്ചൊരു ഏകലവ്യനും ഒരു പെരുവിരലല്ലോ ഗുരുദക്ഷിണഒളിക്കാതെ മറക്കാതെ വിദ്യ അർത്ഥിക്കും പെൺകുരുന്നു ഞാൻ നൽകുന്നു ഗുരുദക്ഷിണയായ് എന്റെ പ്രാണൻ.ഉഗ്ര വിഷം ചീറ്റും സർപ്പമോ ചിന്ത വിഷം തീണ്ടിയ ഗുരുനാഥനോ എടുത്തു കൊൾകെന്റെ പ്രാണൻ.അരുതരുത് കരയരുത് കാരിരുമ്പാവുക. കാലചക്രം...

മരുഭൂ മഴ

കവിത അനീഷ പിബാൽക്കണിയിൽ നിന്ന് മഴ കാണുന്നുണ്ട് ഫ്ളാറ്റിലെ കുട്ടി. മഴയെ കട്ടോണ്ടു പോകാൻ നെഞ്ചിടിച്ചു പതുങ്ങുന്നുണ്ട്, താഴെ കോൺക്രീറ്റു വൃത്തികൾക്കിടയിൽ ഒളിച്ചു വളർന്ന പേരറിയാച്ചെടി..അകത്ത് മുഷിഞ്ഞുറങ്ങുന്നു.. മരത്തിലേക്കും മനുഷ്യരിലേക്കുമുള്ള മഴപ്പെയ്ത്തുകളിൽ നിന്ന് മനസ്സടർത്തിയെടുത്ത രണ്ടു പേർ..ബാൽക്കണിയിൽ വെയില് തൊട്ടു നോക്കുന്നുണ്ടിപ്പോൾ കുട്ടി..മഴയെ കട്ടോണ്ടു പോയിക്കാണും മരുഭൂമിച്ചെടി......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp :...

കവിയെവിടെ

ഉനൈസ് വട്ടപ്പറമ്പൻമേശപ്പുറത്ത് പേന മരവിച്ചിരിക്കുകയാണ്.. മഷിയെല്ലാം ആരോ തട്ടിമറിച്ചിട്ടിട്ടുണ്ട്.. നീരുവറ്റിയ ഒരു പുഴയെ ഓർമ്മിപ്പിക്കും വിധം അവ ഉണങ്ങിപ്പോയിരിക്കുന്നു..ഇപ്പോളയാൾ മഴ നനയാറില്ല.. കുന്നിൻ ചെരുവിലേക്കും നദിക്കരയിലേക്കും വരാറില്ല.. മാവിൻ കൊമ്പിലെ ഇണക്കിളികളെയും പാടെ മറന്നിരിക്കുന്നു..കുറച്ച് നാളായ് കവിഹൃദയം ചത്തിരിപ്പാണ്.. ചിന്തകൾ വേരിറങ്ങാൻ പ്രയാസപ്പെടുന്നു..അയാൾ എഴുതിയിരുന്ന ചുവരുകളെ കടലാസ് കഷ്ണങ്ങളെ ചിതല് മോഷ്ടിക്കുകയാണ്..ഇനി നിങ്ങൾ മലമുകളിലേക്ക് ചെല്ലണം.. താഴെ പ്രകൃതിയുടെ അനന്തതയിലേക്ക് നോക്കി കൂവി വിളിക്കണം.. നദിക്കരയിലേക്ക് ചെല്ലണം അടിത്തട്ടിലൊന്ന് മുങ്ങിനിവരണം..പതിയെ കാറ്റ് വീശിതുടങ്ങുമ്പോൾ നിങ്ങൾക്കൊരശരീരി കേൾക്കാം.. കാതോർക്കുക പ്രകൃതിയുടെ കവിതയാണത്..ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

അങ്ങനെ ഞാൻ ഒരു പൂവിന്റെ കാമുകനായി

ജിബിന്‍ എബ്രഹാംഞാനും അവളും സംസാരിക്കുകയായിരുന്നു, അരികിൽ ഒരു പൂവിനെ കണ്ടു.അവൾ ചോദിച്ചു എന്നോടോ പൂവിനോടോ ഏറ്റവും ഇഷ്ടം. ഉത്തരം പൂവിനോട്...അവൾ പോയി, പൂവ് ചോദിച്ചു - അവൾ പോയല്ലോ? അവൾ പോയി, പ്രണയം പോയില്ല. പൂവ് ചിരിച്ചു!അവൾ തിരികെ വന്ന് - ആ പൂവ് പറിച്ചു, അവളുടെ കൈയ്യിൽനിന്ന്...

കടെലും കിനാവും

ഗോത്രഭാഷാ കവിതഹരീഷ് പൂതാടികാടെഞ്ചു ബുറെചല അടിതെച്ചും അവെഒക്ക മറിഞ്ചുവീവെ ഈ നാനും നീയൊഞ്ചു വീന്തെല നാനു കാണി ഈ മണ്ണിലികടെലെക്കു കിനാവു തന്ത കരെ ഏക്കു പൂതി തന്ത കടെലു കണ്ട കിനാവു ഒക്ക കരനെ ആഞ്ചേൻഞ്ചു ഒപ്പറ പോയ പുയെ പറയിഞ്ചോവാരിപുടിപ്പെ...

നമ്മൾ കവിതയെഴുതുമ്പോൾ ചിലവ സമുദ്രങ്ങളാകുന്ന കഥ

കവിത സുജ എം ആർനിന്റെ നഗ്ന തീരത്തെ വിയർപ്പു മണികളിൽ, എന്റെ ഉണർത്തുപാട്ടിന്റെ സമുദ്രമിരമ്പുന്നു. തിരകളാൽ പതിയെ പിഴുതെടുത്ത്, വേലിയേറ്റം കൊണ്ട് നീയെന്നെ ദീർഘമായി  ചുംബിക്കുന്നു. ചുഴികളാൽ എന്നെ ഒഴുക്കിയെടുത്ത് നീയൊരു പവിഴമാലയായ് എന്നെ പുനർ നിർമിക്കുന്നു. ആകാശം നോക്കിക്കിടന്ന് ഞാൻ...
spot_imgspot_img