Homeകവിതകൾ

കവിതകൾ

കൊഴിഞ്ഞു പോക്ക്

(കവിത)സിജു സി മീനവിരിയാതെ പൊഴിയുന്നു മൊട്ടുകളീ പള്ളിക്കൂടത്തിന്‍ പടവുകളില്‍ കാശിനാകര്‍ക്ഷണം കൊണ്ടോ.. ഇഞ്ചി പാടത്തെരിയുന്നു ബാല്യം..!ഗ്രഹിക്കാനൊരുങ്ങാത്ത പാഠങ്ങളോ.. നാവില്‍ വഴങ്ങിടാ ഭാഷകളോ.. നിന്നെ പടവിനപ്പുറം നിര്‍ത്തിടുന്നു..?നിന്നക്ക് നാനാര്‍ത്ഥമേകുന്ന പേരുകളോ.. ഊരിലെ കോലാഹലങ്ങളോ.. നിന്റെ വഴിപിഴപ്പിച്ചതാരോ..?പുറകിലെ ബെഞ്ചിന്‍ കുരുന്നിനെ കാണാ ഗുരുവോ.. സന്ധ്യയ്ക്ക് കേറുന്ന ചാരായ കാറ്റോ.. നിന്നറിവുകള്‍...

ഉട്ങ്കല്ത്ത കുപ്പായം

ധന്യ വേങ്ങച്ചേരിഭാഷ : മാവിലൻ തുളുഇനി പഠിപ്പ്ക്ണത്ണ്ട് പണ്ട് ടീച്ചെറ് ചോക്കെറ്ത് ബോർഡ്ട്ട് ബരെയെനക തെരെമാലെ മാതിരി ബർത്തടങ്ക്ത് പോക് പുസ്തകം മക്ട്പ്പ്ക്ന കൂറ്റ്കാട്ട് മുല്ലെ തൈ അറ്കറ്കെ കൊള്ളി ച്മ്പ്ത് നിന്റിപ്പ്ക്ണ മാതിരി അ ള ,ഇ ള ,...

മെല്ലെ

കവിതസീന ജോസഫ്കരച്ചിലുകൾ പലവിധമാണ്മഴയും വെയിലും ഒരുമിച്ചത് പോലെയൊന്ന്. ചുണ്ടുകൾ ചെറുതായി വിറകൊള്ളും. കണ്ണുകളിലെ തെളിച്ചമുള്ള പുഞ്ചിരിയുടെ അരികുചേർന്ന് മെല്ലെയാണ് നനവ് പടരുക. മുഖത്തൊരു മഴവില്ല് തെളിയും ചുറ്റിലും പൂമ്പാറ്റപ്പറക്കങ്ങൾ!(adsbygoogle = window.adsbygoogle || ).push({});വേണ്ടപ്പെട്ടൊരാൾ തകർന്ന് നിൽക്കുമ്പോഴാണ് അടുത്തത്. വേറൊന്നും ചെയ്യാനില്ല. മെല്ലെ, ഇറുകെ ചേർത്തുപിടിച്ച്, സങ്കടക്കാലം നടന്നു തീർക്കുക. നെഞ്ചിൻകൂട്ടിലെ കനമുരുകി തീരും വരെ ഒരുമിച്ചു കരയുക! ഇനിയുള്ളത് ഒരു കൊടുങ്കാറ്റ് കെട്ടഴിച്ചു വിട്ടതു പോലെ. കാടുലച്ച് മല കിടുക്കി കടപുഴക്കി വരുന്നതു പോലെ. ആരും ഒന്നുമറിയില്ല. കണ്ണിലൊരു തുള്ളി പൊടിയില്ല! എങ്ങനെയോ കാലുറപ്പിച്ചു നിൽക്കയാണ്! അപ്പോഴാരെങ്കിലും ഒന്ന് തൊട്ടാലോ പിന്നെ നമ്മളില്ല! വീണടിഞ്ഞു...

കസായിപ്പുരയിലെ ആട്ടിൻകുട്ടികൾ

കവിതബഹിയനേരം വെളുക്കുന്നേയുള്ളൂ, നിരത്തുകളിൽ തിരക്കുകൾ തുടങ്ങുന്നു, അന്നം തേടിയും അഗ്നി തേടിയും ....വഴിവക്കിലെ കസായിപ്പുരയിൽ കട്ടുറുമ്പുകളരിച്ച വലിയ മരമുട്ടി! തൂക്കിയിട്ട ചകിരിക്കയർ ! വായ്തല രാകിയ പലവിധ കത്തികൾ !(adsbygoogle = window.adsbygoogle || ).push({});അരികിലെ ഇരുമ്പുതൂണിൽ പാൽമണം മാറാത്ത കുഞ്ഞാട് !കണ്ടാലറിയാം ആരോ...

മുലയൂട്ടുന്ന മേഘങ്ങൾ

കവിത ജാബിർ നൗഷാദ്  തോളെല്ലിനടിയിലെ വറ്റിയ പൊയ്കയിലൂടെ ഒരുറുമ്പെന്റെ പനിച്ചൂടിൽ നുള്ളാനൊരുങ്ങുകയാണ് ആലിംഗനങ്ങളാഗ്രഹിക്കുന്ന നേരമാണിതെന്നതിനാൽ തടുക്കുവതെങ്ങനെ ജനാലയ്ക്കപ്പുറം ഗ്രീഷ്മമാണ് ജനാലയ്ക്കിപ്പുറം ശൈത്യവും. രണ്ട് ഋതുക്കൾ ഇണചേരുന്നത് ജനാലചില്ലിലിരുന്നാണ്, എന്റെ തൊലിപുറത്തിരുന്നാണ്. ഈ മനോഹര നിമിഷത്തിൽ രണ്ടുവരിയെഴുതാതെയെങ്ങനെ. അരികിലുള്ള ആഴ്ച്ചപതിപ്പിന്റെ അരികുകൾ കയ്യേറി. ആദ്യം കുന്നിക്കുരുവോളം പോന്നൊരു അക്ഷരതെറ്റാണ് പെറ്റുവീണത്. വെട്ടിയും തിരുത്തിയുമത് ചെറുതല്ലാത്തൊരു മേഘമായ്. അതിനുള്ളിലൊരാകാശമുണ്ട്. മുലയൂട്ടുന്ന പെണ്ണുങ്ങടെ വയറ്റിലെ പാടുകൾ കണക്കെ കുറെ ചിതറിയ മേഘങ്ങളുണ്ട്. അവയെ...

കൊളുത്തിവലിക്കുമ്പോൾ

നിഷ്നി ഷെമിൻതിരിഞ്ഞുനോട്ടമെത്താത്ത കാഴ്ചകളുടെ അങ്ങേയറ്റത്തു തന്നെ ഒരു കൊളുത്തിട്ടു. ചടുലമായ അകക്കണ്ണുകളിൽ കൊളുത്ത് കൃത്യമായി തുളഞ്ഞിരിക്കുന്നു.കൈ രണ്ടും മത്സരാവേശത്തോടെ ആഞ്ഞുവലിക്കാൻ തുടങ്ങി. എണ്ണമറ്റ നാഴികയകലെ പിളർന്നുപോകുന്ന, വേദനയുള്ള തരിശുനിലങ്ങളെ ഇപ്പോൾ കാണാം.ചിതറാൻ തുടങ്ങിയ ഭൂതകാല സ്മരണകൾ...

പത്ത് പ്രണയ കവിതകൾ

കവിതജയശ്രീ പെരിങ്ങോട്ഒറ്റച്ചിലമ്പൂരിയെറിഞ്ഞു നീയെൻ നീരാഴമാഴക്കുഴിമാത്രമാക്കിനീയൊഴുകിയ വഴി മുഴുവൻ പച്ചകുത്തി ഓർമ്മയിൽ കുതിർന്നിരിപ്പാണ്.. എനിക്കറിയാം നിന്റെ അടുത്ത കളി തീയ്യാട്ടമാണ് .. നീയാളിയ വഴി മുഴുവൻ ഭസ്മക്കുറി തൊട്ട് ഞാൻ ധ്യാനത്തിലാവും.. നിന്റെ ഏത് ഋതുവിലും ഞാൻ നിറയും..എൻ വിരൽച്ചില്ലയിൽ നീ വിടരൂ വെയിൽ - പ്പൂവിതളായിത്തെളിയൂ .. വിരഹിതൻ ഒറ്റനിൽപ്പായിത്തുടരൂ.. പൊഴിയുമ്പൊഴെന്നിലേക്കൊന്നായടിയൂ....തീപ്പിടിക്കുന്നൊരുള്ള കത്തേക്ക് നീ തുറന്നിട്ട ജാലകം.. പച്ച പാറുന്ന കാറ്റുലയ്ക്കുന്ന നീറി...

തേനി

കവിതസ്റ്റെല്ല മാത്യുമുളകുരോമങ്ങളോട് ചേരുന്ന പ്രാണന്റെ നെരുംപച്ച മണിയിലേക്ക് കിതപ്പാറാതെ പാഞ്ഞുവരുന്ന പൊള്ളുതേനി പ്രാണീ നീയടുത്തു വരല്ലേ വരും വഴി മുഴുക്കെ തേനുണ്ടായിരിക്കെ നീലിമല നിറയെ കുടിച്ചുമുത്താൻ കാട്ടുക്കാന്താരിയുമുണ്ടായിരിക്കെ നിന്റെയരികെ പ്രാണനായ കുഞ്ചിയുമിരിക്കെ.വെറുതെയൊന്ന് നോക്കുക. നിറങ്ങളുടെ പച്ചയിറ്റിൽ തണുപ്പാർന്ന കഴുകനഖത്തണ്ടിറങ്ങിയാഴ്ന്ന നീലമേഘത്തുണ്ട്. അതിൽനിന്നിപ്പോഴും നിറഞ്ഞുച്ചോരുന്ന തുള്ളികൾ വെൺകൽതുണ്ടുകൾ അതിലിറയം നനഞ്ഞു തേവും അന്നച്ചട്ടികൾ ചെറുവോടത്തോണികളിൽ കത്തും കുറ്റിപന്തങ്ങൾ ചെറുതായി തടഞ്ഞൊഴുകും കൂന്തലുകൾ.കാറ്റൊണക്കത്തിനായി കൂട്ടിയിട്ട മുളകുചെടിയിലിന്നുംഞാൻ എരിവുനിറച്ചിട്ടില്ല എരി കെടാത്ത നെഞ്ചിലത്...

ചില്ലു റാന്തൽ

ചന്ദന എസ് ആനന്ദ്നിറക്കൂട്ടുള്ള ഇരുണ്ട റാന്തൽ. പുതുമയേതുമില്ല. കണ്ടു പഴകിയത്. ഒരു മൂലയിൽ പൊടി പിടിച്ചു കിടക്കുമ്പോൾ തുടച്ചു മിനുക്കിയെടുത്തത്. തിളങ്ങുന്നതല്ല. പക്ഷെ, പകൽ വെളിച്ചമായിരുന്നു തിരി തെളിച്ചാൽ. നിറങ്ങൾ ചാലിച്ച മഴവിൽ ചാരുത ചിരികളിൽ കയറി ഇറങ്ങുന്ന രാത്രി വെളിച്ചങ്ങൾ, ഓർമ്മകൾ. കൂര ചോർന്നൊലിച്ചപ്പോഴൊക്കെ മാറ്റി...

ഗുരുസമക്ഷം

നിയാസ് ബക്കർഅരുതരുത് കരയരുത് കാരിരുമ്പാവുക. പിഴച്ചതാർക്കെന്നറിയില്ല കാലത്തിനോ കാലക്കേടിലാക്കുമീ ഗുരുക്കന്മാർക്കോ!മാതാ പിതാ ഗുരു ദൈവമെന്നല്ലോ കാലമിത്രയും ചൊല്ലിപ്പഠിച്ചു നമ്മൾ ഒളിച്ചു നിന്നും അസ്ത്രവിദ്യ പഠിച്ചൊരു ഏകലവ്യനും ഒരു പെരുവിരലല്ലോ ഗുരുദക്ഷിണഒളിക്കാതെ മറക്കാതെ വിദ്യ അർത്ഥിക്കും പെൺകുരുന്നു ഞാൻ നൽകുന്നു ഗുരുദക്ഷിണയായ് എന്റെ പ്രാണൻ.ഉഗ്ര വിഷം ചീറ്റും സർപ്പമോ ചിന്ത വിഷം തീണ്ടിയ ഗുരുനാഥനോ എടുത്തു കൊൾകെന്റെ പ്രാണൻ.അരുതരുത് കരയരുത് കാരിരുമ്പാവുക. കാലചക്രം...
spot_imgspot_img