Homeകവിതകൾ

കവിതകൾ

പൊഴിഞ്ഞാലും എൻ ഹൃദയമേ

കവിത -  ഇംഗ്‌ബോർഗ് ബാക്മാൻമൊഴിമാറ്റം - രാമൻ മുണ്ടനാട്പൊഴിഞ്ഞാലും, എൻ ഹൃദയമേ, കാലവൃക്ഷത്തിൽ നിന്നും പൊഴിഞ്ഞാലും, ഇലകളേ, പണ്ടു സൂര്യൻ പുണർന്നിരുന്ന, ഇപ്പോൾ തണുത്തുറഞ്ഞതാം ശിഖരങ്ങളിൽ നിന്നും. പൊഴിഞ്ഞാലും, വീങ്ങിയ കണ്ണിൽനിന്നുമശ്രുക്കൾ പോൽ. ദിനാന്തരങ്ങളിൽ ഭൂമിദേവന്റെ മുടിയിളകുന്നു കാറ്റിൽ സൂര്യതാപം തളർത്തിയ പുരികങ്ങൾക്കുമേൽ അവൻ മുഷ്ടി ചുരുട്ടവേ വാ പിളർക്കുന്നു അവന്റെ കുപ്പായത്തിനടിയിലൊരു മുറിവ്. ഒരിയ്ക്കൽ കൂടി, ഒരു മേഘം മൃദുവാമതിൻ പുറം കുനിച്ച് നിന്നെ വണങ്ങവേ, ദൃഢമായിരിയിരിക്കുക. ഹൈമെറ്റസ് തേനീച്ചകളെ ശ്രദ്ധിയ്ക്കുകയേ വേണ്ട. അവൻ നിന്റെ തേൻകൂടുകൾ നിറച്ചുകൊള്ളും. കർഷകനെ സ്സംബന്ധിച്ചിടത്തോളം വരൾച്ചയുടെ കാലത്തിൽ ഒരു വൈക്കോൽത്തുറുവെന്നതേ തുച്ഛമാണ്. നമ്മുടെ മഹാവംശത്തിന് ഒരു വേനൽ നിസ്സാരം. നിന്റെ ഹൃദയത്തിന് പിന്നെയെന്ത് സാക്ഷ്യപ്പെടുത്താനാവും. ഇന്നലെയ്ക്കും നാളെയ്ക്കുമിടയിൽ അത് ചാഞ്ചാടുന്നു. വിദേശിയും മൂകയുമായ അത് മിടിയ്ക്കവേ സംഭവിപ്പത് സമയത്തിൽ നിന്നുമുള്ള അതിന്റെ കൊഴിഞ്ഞുവീഴ്ചയാണ്....Fall, My Heart Ingeborg BachmannFall, my...

രണ്ടത്താണിയിലെ മരത്തിന് ; ആലുവയിലേയും

കവിത മോഹനകൃഷ്ണൻ കാലടിആ മരം വീഴുന്നത് കാണാൻ നല്ല രസമായിരുന്നു. അതിന്റെ കഥ കേൾക്കാൻ അതിലും രസമാണ്.യന്ത്രവാളിന്റെ ശബ്ദം സംഗീതമായിരുന്നു. പക്ഷികൾ അതിൽ മയങ്ങിപ്പോയിരുന്നു.ഞെട്ടറ്റു വീണു കൊണ്ടിരിക്കുന്ന ഇലയോടൊപ്പം കാറ്റ് പാതി വഴിയിൽ നിശ്ചലമായി.എന്താണ് വിശേഷമെന്നെത്തി നോക്കി ചില മരഞ്ചാടികൾ അവരുടെ വഴിക്ക് പോയി.പിന്നെ കിളികൾക്ക് നന്ദി പറഞ്ഞ് കാറ്റിനെ ഒരിക്കൽ...

യാത്രകൾക്കിടയിൽ

ധന്യ വേങ്ങച്ചേരി കടൽ കണ്ട് കടൽവഴികളിൽ ഉപ്പ് കാറ്റ് കൊറിച്ച് മഞ്ഞിച്ച നിലാവിൽ രാത്രി നക്ഷത്രങ്ങളെ പോലെ നമ്മൾ..സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചില്ല പരിഭവം കൊണ്ട് കല്ലെറിഞ്ഞുമില്ല.കണ്ണെടുക്കുന്ന കടലോളം മണൽ തരികളിൽ അടർന്ന ചിപ്പികൾ പുഴ്ത്തി തിരിച്ചകലും പോലെ നമ്മളാ മണൽ കുഴികളിൽ ആണ്ടു പോകുന്നു.അവിടെ ഏറ്റവുമാഴത്തിൽ എന്റെ പേരിനൊത്ത് നിന്റെ പേരു ചേർത്തെഴുതി എന്റെ...

ഹരിതം

ആര്യ ടിതീപിടിച്ച മരങ്ങളില്‍ നിന്ന് വിശപ്പെരിയുന്ന കാട് ഉരുകിയൊലിക്കുന്നു.ചുംബനം കൊണ്ട് വിപ്ലവം കൊണ്ടുവരുന്നു.ഇലകള്‍ പൊഴിഞ്ഞ് നഗ്നമായി വേരുകളാഴ്ത്തി ഭോഗം നടത്തുന്നു.നിലനില്പുസമരങ്ങളില്‍ അവ പൂക്കാലം പിടിച്ചുവാങ്ങി ഇന്‍ക്വിലാബ് വിളിക്കുന്നു...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

പടച്ചോന്റെ സംഗീതം

കവിതജാബിർ നൗഷാദ് ഉടലിനെ പൊതിഞ്ഞ ശലഭക്കൂട്ടങ്ങളെ വീശിയോടിച്ച് കണ്ണ് തിരുമ്മി കാട്ടാറിലേക്ക് ചാടി, തിരികെ ഒഴുക്കിനെതിരെ നീന്തി നീന്തി എത്തിച്ചേർന്നത് (ചേരേണ്ടിയിരുന്നത്) വീട്ടിലേക്കാണ്. ഇരുട്ടിനേം വെളിച്ചത്തേം ബന്ധിപ്പിക്കുന്ന മഞ്ഞ് പാടയിൽ അവ്യക്തമായൊരിടം. കണ്ണിലെ നനവിനാൽ തെന്നി നിൽക്കുന്ന ചാമ്പമരങ്ങൾ സ്വാഗതം ചെയ്യുന്നു. നരച്ച മഞ്ഞ പാവാട തുമ്പിനാൽ കോറിയിട്ട മണൽ ചിത്രങ്ങളിൽ അങ്ങിങ്ങായ്‌ സിഗരറ്റ് കുറ്റികൾ, വളത്തുണ്ടുകൾ. ഓടുകളിലൂടെയുരുണ്ടു വീഴുന്ന പന്തിന്റെ താളത്തിനൊത്ത് കനമുള്ള ശകാരങ്ങൾ. അകത്തുനിന്നാരവങ്ങൾ, ദാദയുടെ ബാറ്റിനാലുയരുന്നത്. കണ്ണിറുക്കി കാതോർത്തപ്പൊ അടുക്കളയിൽ നിന്നുമടക്കിപ്പിടിച്ച നേർത്ത തേങ്ങലുകൾ വേവുന്ന നെഞ്ചും പുകയാത്തടുപ്പും. കിണറ്റിലെ ആമയും വട്ടത്തിലാകാശവും. തെന്നി...

വംശനാശ മുനമ്പിലെ മനുഷ്യ വംശം

ചാഴ്സ് ബുകോവ്സ്കിയുടെ Dinosauria,We എന്ന കവിതയ്ക്ക് സനൽ ഹരിദാസ് നിർവഹിച്ച പരിഭാഷഇതുപോലെ ജനിച്ചു. ഇതിനകത്തേക്ക്. മരമുഖങ്ങൾ പുഞ്ചിരിക്കും പോലെ, ശ്രീമതി മരണം പൊട്ടിച്ചിരിക്കും പോലെ. യന്ത്രഗോവണികൾ തകരും പോലെ. രാഷ്ട്രീയ ഭൂമികകൾ ബലഹീനമാകും പോലെ. കടയിലെ എടുത്തുകൊടുപ്പുകാർ ബിരുദധാരികളാകുമ്പോൾ, എണ്ണമയമാർന്ന മത്സ്യം എണ്ണമയമാർന്ന...

മരണപ്പെട്ടവന്റെ അവസാന ഫേസ്ബുക്ക്‌ പോസ്റ്റ്‌

കവിതസുജിത്ത് സുരേന്ദ്രൻ(കവി ലൂയിസ് പീറ്ററിന്)   അദ്ദേഹം, അദ്ദേഹത്തിന്റെ അവസാന ഫേസ്ബുക്ക്‌ പോസ്റ്റിൽ മൊബൈൽ നമ്പർ മാറ്റിയ വിവരം അറിയിച്ചുകൊണ്ട് അത്, ദൈവത്തിന് ടാഗ് ചെയ്തിരിക്കുന്നു8590607958.അന്നേ ദിവസം അദ്ദേഹവും, ദൈവവും കൂടിയിരുന്ന് മദ്യപിക്കുന്നത് കണ്ടവരുണ്ട്,അവരൊരുമിച്ചാണ് അന്ന് പാരഗൺ ബാറിലെ ജീവനക്കാരനുമായി വഴക്കിട്ടത്,പച്ചത്തെറിവിളിച്ചു പറഞ്ഞത്.അവിടെനിന്ന് അവരിരുപേരെയും കഴുത്തിനുപിടിച്ച് പുറത്തേക്ക് വലിച്ചിടുകയായിരുന്നുലൂയിസ് പീറ്റർ ഉച്ചത്തിൽ പറയുന്നുണ്ട് ;ഞാനൊരു കവിയാണ്.. ഞാനൊരു...

എന്ന മകളുക്കു

(കവിത)(പണിയ ഗോത്ര ഭാഷ ) സിജു സി മീനവൊള്ളിടി മിനുക്കിഞ്ച വൊള്ളെ പല്ലുമ്പെ വെറ്റിലെ കറെ ആക്കണ്ട മകളെ.. ഈ കറെ നിന്നെ കറയിലാക്കും..!മൂക്കാതെ അമ്മെ ആകണ്ട മകളെ.. മൂത്തു പഴുപ്പാം ഇനിയും നാളുളാപാറിഞ്ച കൊടികളാ ചന്തം കണ്ടു പാറണ്ട മകളെ.. പാറുവാം...

ചാൾസ് ബുക്കോവ്സ്ക്കിയുടെ മൂന്നു കവിതകൾ

വിവർത്തനം : സനൽ ഹരിദാസ്ഏറ്റവും ഇരുണ്ട ഒരു ഏപ്രിൽ രാത്രി ഓരോ മനുഷ്യനുമൊടുവിൽ കുരുങ്ങുകയും തകരുകയും ചെയ്യുന്നു ഓരോ കുഴിമാടങ്ങളും  തയ്യാറാകുന്നു ഓരോ കഴുകനും കൊല്ലപ്പെടുന്നു ഒപ്പം സ്നേഹവും സൗഭാഗ്യവും കവിതകൾ ഒടുങ്ങിക്കഴിഞ്ഞു, തൊണ്ട വരണ്ടിരിക്കുന്നു. ഇതിന് അന്ത്യകൂദാശകൾ  ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല കാരണങ്ങളും കണ്ണീരുമുണ്ടാകുമെന്നും വേദനയാണ്...

പാട്ടിൽ

കവിത ടി.പി.വിനോദ്ആബിദാ പർവീൺ പാടുന്ന പാട്ടിൽ ആഴങ്ങളലകളായ് മേലോട്ട് പുളയുന്നു. നിമിഷങ്ങൾ വിണ്ടതാം വിടവുകൾ തോറും നാദങ്ങളിൽ നിന്ന് നാഡികളെത്തുന്നു. വാക്കുകൾ വാക്കുകൾ ചിറകടിയൊച്ചകൾ, വരികൾ തീരുന്നിടം പൊരുളുകൾ ചേക്കുകൾ ആരിൽ നിന്നാരാവാം പാറിപ്പടരുന്നു? ആരിൽ നിന്നാരോ കൂട്ടിലേക്കണയുന്നു? പാട്ടിനുള്ളിൽ പാട്ട്...
spot_imgspot_img