Homeകവിതകൾ

കവിതകൾ

ഞാനിന്ന്

ബിന്ദുബാബുപൂക്കാൻ മറന്ന പാരിജാതവും... തളിർക്കാൻ മടിക്കും തേൻമാവും...വിടരാത്ത മുല്ലയും നിറം മങ്ങിയ ചെമ്പനീർപ്പൂക്കളും എന്റെ സ്വപ്നങ്ങളിലേക്ക് ചേക്കേറിത്തുടങ്ങി....പാട്ടു മറന്ന ഒറ്റമൈന തലയ്ക്കു ചുറ്റും വട്ടമിടുന്നു....താളം പിഴച്ച രാപ്പാടിതൻ ഗീതം കാതുകളെ നിറയ്ക്കുന്നു...ലക്ഷ്യം മറന്നൊരു പത്തേമാരി കറുത്ത കൊടിയേന്തി എനിക്കു നേരെ കൈനീട്ടി ഒഴുകി വരുന്നു..കടിഞ്ഞാൺ കൈവിട്ടുപോയൊരുള്ളവുമായെ- ത്തിപ്പിടിക്കട്ടെ ഞാനെന്റെ പത്തേമാരിയെ... ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

തിരുമുറിവുകളുടെ ഭാഷ

മറിയംഅടുക്കള ഒരു തിരുഹൃദയമാണ്, അവൾ അതിലെ ഉണങ്ങാത്ത മുറിവുംതിളച്ചുതൂവുന്ന കഞ്ഞിക്കലത്തിൽ പിടഞ്ഞുമരിക്കുന്നുണ്ട് കണ്ണീർത്തുള്ളിതേച്ചുമിനുക്കിയ പാത്രത്തിന്റെ നടുവിൽ വറുത്തുവച്ചിട്ടുണ്ട് ഒരു സ്വപ്നമൽസ്യംപടിവാതിൽക്കൽ എത്തിനോക്കി പമ്മിനിൽപ്പുണ്ട് ഒരു തേങ്ങൽചിരവയിലിരുന്ന് ആർത്തുപെയ്യുന്നു പണ്ടെന്നോ പഠിച്ച ഗുണനപ്പട്ടികകൾഅതിരാവിലെ അടിച്ചുവാരിക്കളഞ്ഞത് അരയാതെകിടന്ന ചില ഉൾവിളികളാണ്തൊടിവക്കിലെ കിണറ്റിൻകരയിൽനിന്നും നനഞ്ഞിറങ്ങിവന്നത്...

നിനക്കെഴുത്തുകൾ

കവിത ആരതി എസ്.ബിഞാൻ നിനക്കെഴുതാറുണ്ട്… നീ ദൂരെയായതുകൊണ്ടല്ല അടുത്തായതുകൊണ്ടുമല്ല വെറുതെ ഞാൻ നിനക്കെഴുതാറുണ്ട് നിനക്കൊരിക്കലും വായിക്കാൻ തരാത്ത എന്റെ കറുത്ത ഡയറിയിലെ ഏറ്റവും ഒളിവുള്ള ഒരിടത്ത്‌ ഞാൻ നിനക്കെഴുതാറുണ്ട്... അവസാനത്തെ രാത്രിയെന്നപോലെ പറ്റിച്ചേരുന്ന എല്ലിൻകൂടുകൾക്ക് ഇനിയും ഇനിയുമെന്ന് ഉയർന്നുതാഴുന്ന ഒച്ചകൾക്ക് പുറംകഴുത്തിൽ നിന്ന് നട്ടെല്ലിലേക്ക് ഓടിപ്പോകുന്ന ചുണ്ടുകൾക്ക് എത്ര ചുഴികളിൽ വീണാലും കയറിപ്പോരുന്ന വിരൽത്തുമ്പുകൾക്ക് നെഞ്ചിൻകൂട്ടിൽ കൊള്ളിയാൻ...

കവിതയും അധിനിവേശ നേതാവും തമ്മിലുണ്ടായ ‘ചാറ്റ്’ വിവരങ്ങൾ പുറത്തായപ്പോൾ..

കവിത പാർവതിനേതാവ്: ഞങ്ങൾക്ക് മുഖം തരാതെ ഒളിച്ചതെവിടെയാണ്? കവിത: നിങ്ങൾക്കേതാണു മുഖം?നേ: ഞങ്ങളുമായി ചർച്ച നടത്താൻ പോലും മെനക്കെടാതെ മുങ്ങിയതെന്താണ്? ക: നമുക്കു മിണ്ടാനുള്ള ഭാഷയേതാണ്!നേ: ഞങ്ങൾ നൽകിയ സൗകര്യങ്ങൾ ഉപേക്ഷിച്ചതെന്താണ്? ക: പേനത്തുമ്പിനേക്കാൾ, ചുണ്ടുകളുടെ വിളുമ്പുകളേക്കാൾ എനിക്കു...

പ്രഭാതവാർത്ത

കവിത ഡോ. ജേക്കബ് സാംസൺന്യൂസ്പേപ്പർ പടിയിൽ മലർന്നുവീണുപല്ലി ശബ്ദംകേട്ട് തലപൊക്കി നോക്കിഎലി അതിന് മുകളിലൂടെ ഒച്ച വച്ചുകൊണ്ട് ഓടിപ്പോയിവേസ്റ്റ് എടുക്കുന്നവൻ വന്നിട്ടില്ലദൂരെ പാൽക്കാരൻ്റെ ഹോൺചൂലു താഴെ വച്ചിട്ട് പാലുവാങ്ങാനോടി.കയ്യിൽ മൊബൈൽ ഫോണും  ചായയുംവീണ്ടും ഹോൺ മീൻകാരൻപൊടിയിൽ കിടന്ന് പത്രം കാലിട്ടടിക്കുന്നു വേഗം കുനിഞ്ഞെടുത്തു മീൻകാരൻ്റെ അരികിലേയ്ക്ക് ഓടിമതിലിനപ്പുറം പെൺകുട്ടി വീഡിയോ കോളിൽചത്തമീനുകൾ ന്യൂസ്പേപ്പറിലെ വാർത്തകൾ വായിച്ചുകൊണ്ടിരുന്നു. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ഏഴാം ദിവസം

കവിത ടോബി തലയൽപിഞ്ഞിപ്പോയൊരു ആകാശവും പാഴും ശൂന്യവുമായ ഭൂമിയുമായിരുന്നു അയാൾ ആദ്യം സൃഷ്ടിച്ചത് തഴച്ചുവളർന്നിരുന്ന കാരമുള്ളും കൂരിരുളും പിഴുതുമാറ്റേണ്ടിയിരുന്നു പരിസരമാകെ പരിവർത്തിച്ചുകൊണ്ടിരുന്ന പ്രാചീനഗന്ധത്തെ അകറ്റി നിറുത്താൻ മൂക്കുപൊത്തുകയേ മാർഗമുണ്ടായിരുന്നുള്ളുസന്ധ്യയായി ഉഷസ്സുമായി രണ്ടാം ദിവസ്സം: പെരുവെള്ളംപോലെ പ്രവഹിച്ചുകൊണ്ടിരുന്ന നിശ്ശബ്ദത പകുത്ത് അയാൾ കടലും കരയുമുണ്ടാക്കി രാത്രിയിൽ പ്രകാശിക്കാൻ കരിവിളക്ക് തെളിയിച്ച് ചന്ദ്രനെയും നക്ഷത്രങ്ങളെയും, പകലിൽ വെളിച്ചത്തിനായി കൂരയും...

നൃത്തം

ഗിരീഷ് പുറക്കാട്ബസ്സിലെ തിരക്കിൽ ഒരു മാന്യന്റെ കൈപ്പടം പിടിച്ച് ഒടിച്ച് കളയുന്നു ഒരു പെണ്ണ് ... ആ പെണ്ണാണ് എന്റെ കവിതയുടെ ഛന്ദസ്സും അലങ്കാരവും ...പെണ്ണിന്റെ കണ്ണീര് കൊണ്ടെഴുതിയ കാവ്യപുസ്തകത്തിലെ സങ്കടപ്പേജ് കീറി തന്റെ കുഞ്ഞിന്റെ അപ്പി തുടച്ചെറിയുന്നു മറ്റൊരു പെണ്ണ് ... ആ പെണ്ണാണ് എന്റെ കവിതയിലെ വ്യത്തവും നൃത്തവുംക്ഷുഭിത കേസരി ചടുല യൗവനങ്ങളെ ക്ഷമിക്കുക...

ഡിസംബർ ആറ്

കവിത സതീഷ് കളത്തിൽഅഹങ്കാരികളായ പിക്കാസുകൾക്ക്, ഭ്രാന്തിളകിയ അലവാങ്കുകൾക്ക്, ആക്രോശിക്കുന്ന തൂമ്പക്കൈകൾക്ക് ചരിത്രഭൂപടങ്ങളെ മാറ്റിവരയ്ക്കാൻ എളുപ്പം സാധിക്കുമെന്നു തെളിയിച്ച, ഉളുപ്പ് കലർന്ന ചരിത്രം പിറന്ന ദിനം; ഡിസംബർ ആറ്..!* അലവാങ്ക്= കമ്പിപ്പാരആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ...

ചിറകു മുളയ്ക്കാത്ത സ്വപ്‌നങ്ങൾ

കവിതഫായിദ വാണിമേൽസ്വപ്നങ്ങളേറെയുണ്ട്, ഒന്ന് പൊടുന്നനെ പൊട്ടിപ്പിളരുന്നത്. അസ്‌ഥികൾ നനുനനെ നുറുക്കിക്കൊണ്ട്,ലാവയൊഴുകുന്നതുപോലെ പതിയെപ്പതിയെ അവ നമ്മെ വിട്ടുപോകും.ചിലവ, നോക്കിനോക്കിയിരുന്ന്, പൊടിക്കുഞ്ഞിനെയെന്നോണം, ചാഞ്ഞും ചെരിഞ്ഞും നോക്കിയാലും ചിറകുമുളക്കില്ല.ചിറകുമുളക്കാത്തവ മനസിന്റെയടിത്തട്ടിൽക്കിടന്ന്, ഇല്ലാത്ത ചിറകിട്ടടിച്ച്, അലോസരപ്പെടുത്തി ഞങ്ങളിവിടെത്തന്നെയുണ്ടെന്നോർമ്മപ്പെടുത്തും.ഓർമഞ്ഞരമ്പുകളിൽ കേറിക്കൂടി, ചിറകില്ലാത്ത സ്വപ്‌നങ്ങൾ ഓരോ ദിനരാത്രങ്ങളിലും വീർപ്പുമുട്ടിച്ച്, നിന്റെ പ്രവർത്തനക്ഷമതയെ പല്ലിളിക്കും.അപ്പോഴൊക്കെ നീ, പ്രതീക്ഷ തരുന്ന മുഖംമൂടിയണിയുന്നു. ഒരു സിനിമയിലെ നായകനാണെന്നോ ഒരുയർന്ന ഉദ്യോഗസ്‌ഥനെന്നോണമോ സന്തോഷിക്കാൻ കാൽക്കാശ്‌...

അന്തിഗന്ധ

ഗോത്രകവിതബിജേഷ് ബാലൻ ബത്തേരി പാതിരകാറ്റിലായി മണമെഴുതി പൂനിലാ ചന്ദ്രനെ താഴെയാക്കാൻ പൂവിരിക്കാരിക്കും നാണമായി പാതിരാ പൂഗന്ധം തേടി വിണ്ണിലെത്താൻ പെയ്യും മഴ മഴ മുടിന്നാരുനീട്ടി ...ലളിതാഗീതമേറ്റ് മൂളിയും താളിയും ആലോലവായുവിൽ സിരസാട്ടിയും, ഇളയമകൾ പൂമൊട്ടുകൾക്കൊപ്പം ലീലകളാടും ദിനവും രാവിൽ.ആരും കൊതിക്കുമാ പൂമൊട്ടൊന്നു കാണാൽക്കൊതി പൂട്ടിടും വൈകാതെ വേഗസൂര്യൻ കാണൽ...
spot_imgspot_img