Homeകവിതകൾ

കവിതകൾ

നിന്നെ ഓർക്കുമ്പോൾ

ഹണി ഹർഷൻനിന്നെയോർക്കുമ്പോഴെല്ലാം ഞാൻ, കടലിലറ്റുവീണ ഒരു വാൽനക്ഷത്രത്തിന്റെ തുണ്ടാവാറുണ്ട്... തിരികെപ്പോവാനൊരു പാഴ്ശ്രമം പോലും നടത്താതെ , പണ്ടൊരിക്കൽ ഈ കടലായിരുന്നെന്റെ ആകാശമെന്നു വെറുതെ വീമ്പുപറയും...നിന്നെയോർക്കുമ്പോഴെല്ലാം ഞാനൊരു ഒറ്റത്തുള്ളി മിഴിനീരാവും... വെള്ളം വറ്റിത്തീർന്ന ജലാശയം വിട്ട്, മേഘം...

എന്റെ ശരീരത്തിലൂടെ വാക്കുകളും ചിത്രങ്ങളും പാഞ്ഞുനടക്കുന്നു

കവിത പ്രതാപ് ജോസഫ്നട്ടെല്ല് ഒരു ആറുവരി അതിവേഗപാതയാണ് വാഹനങ്ങൾ ഇരമ്പിയാർക്കുന്നതിന്റെ വെളിച്ചമല്ലാതെ മറ്റൊന്നും കാണാനില്ല എന്റെ കൈകൾ ഏതോ വിദൂരഗ്രാമത്തിലേയ്ക്കുള്ള പാതകളാണ് അതിന്റെയറ്റത്ത് വലിയ കുന്നിൻചെരുവിൽ ഓലമേഞ്ഞ വീട്ടിൽ ഒറ്റയ്ക്കൊരാൾ വസിക്കുന്നു മഴപെയ്യുന്നുണ്ട്, കാറ്റടിക്കുന്നുണ്ട് മണ്ണെണ്ണയും വാങ്ങി അയാൾ വീട്ടിലേയ്ക്ക് മടങ്ങുന്നുഎന്റെ ഹൃദയത്തിന്റെ ഇരുട്ടുനിറഞ്ഞ...

രക്തം നിറഞ്ഞ മുറി

അജേഷ് നല്ലാഞ്ചി വണ്ണാമ്പല നിറഞ്ഞ ഈ ഗുഡുസു മുറിക്ക് ഓലക്കണ്ണി നനഞ്ഞ മണമാണ്.. ചുമർ നിറയെ ചൊട്ടപ്പുഴുക്കളാണ്...പല്ലി പാറ്റ തേരട്ട കരിങ്കണ്ണി അണങ്ങ് ചേക്കാലി പിന്നെ പേരറിയാത്ത അനേകം ചെറുജീവികളുടെ സത്രം..ചിതൽ പുറം ജനാലയ്ക്ക് താഴെ ചാരി വച്ച മാച്ചിപ്പട്ട വഴി ഏത് നിമിഷവും അകത്ത് കയറും....നീ ഇവിടെ ഉപേക്ഷിച്ച് പോയ കളർ പെൻസിലുകൾ കൊണ്ട് ഞാൻ ഓർമയെ വരച്ചെടുക്കുകയാണ്.....വസന്തമെത്തും...

ഏഴാം ദിവസം

കവിത ടോബി തലയൽപിഞ്ഞിപ്പോയൊരു ആകാശവും പാഴും ശൂന്യവുമായ ഭൂമിയുമായിരുന്നു അയാൾ ആദ്യം സൃഷ്ടിച്ചത് തഴച്ചുവളർന്നിരുന്ന കാരമുള്ളും കൂരിരുളും പിഴുതുമാറ്റേണ്ടിയിരുന്നു പരിസരമാകെ പരിവർത്തിച്ചുകൊണ്ടിരുന്ന പ്രാചീനഗന്ധത്തെ അകറ്റി നിറുത്താൻ മൂക്കുപൊത്തുകയേ മാർഗമുണ്ടായിരുന്നുള്ളുസന്ധ്യയായി ഉഷസ്സുമായി രണ്ടാം ദിവസ്സം: പെരുവെള്ളംപോലെ പ്രവഹിച്ചുകൊണ്ടിരുന്ന നിശ്ശബ്ദത പകുത്ത് അയാൾ കടലും കരയുമുണ്ടാക്കി രാത്രിയിൽ പ്രകാശിക്കാൻ കരിവിളക്ക് തെളിയിച്ച് ചന്ദ്രനെയും നക്ഷത്രങ്ങളെയും, പകലിൽ വെളിച്ചത്തിനായി കൂരയും...

പരീക്ഷണം

(കവിത)കവിത ജി ഭാസ്ക്കരൻഅവസാനമില്ലാത്ത ആഴങ്ങളിൽ നിന്ന് ഞാൻ എന്നെ നൂലിഴകൾ പോലെ പെറുക്കിയെടുക്കുന്നു… നീല, മഞ്ഞ, ചുവപ്പ്, കറുപ്പ് അങ്ങനെയങ്ങനെ.. നീളെ നീളെ… ഒരു നെയ്തെന്ത്രത്തിലെന്ന പോലെ ഞാനവയെ കൈപ്പത്തിയിൽ നിരത്തുന്നു.. വിരലിൽ ചുറ്റിയെടുക്കുന്നു… നനഞ്ഞൊട്ടി, ശോഷിച്ച പാമ്പിൻ കുഞ്ഞുങ്ങളെ പോലെ തണുത്തത്… ഉടുപ്പു നെയ്യാനെന്ന് നിനക്ക് നീട്ടുന്നതിന് തൊട്ടുമുൻപവയ്ക്ക് അനക്കം വെയ്ക്കുന്നു.. സ്വയമഴിഞ്ഞ് പതുക്കെയെന്നെ ആപാദചൂഡം ചുറ്റിവരിഞ്ഞ്… ഞാനൊരു നൂൽ പന്തുപോലെ, വർണ്ണശഭളമായത്… പണ്ട് വിരലിൽ നൂൽ ചുറ്റിമുറുക്കി ചോപ്പിച്ചടയാളം വെച്ചതിന്റെ ഓർമ്മയിൽ, വലിയൊരു...

ഉദ്യോഗസ്ഥ

കവിത ഷീജ പള്ളത്ത്പതിവുള്ളൊരു ഉണർത്തുപാട്ടിനെ വിരൽതൊട്ടു നിശബ്ദമാക്കി പുതയ്ക്കാത്ത പുതപ്പിനെ സ്വപ്നങ്ങളോടൊപ്പം കുടഞ്ഞു മടക്കി വച്ച് കോപിച്ചുണരുന്ന വെളിച്ചത്തെക്കെടുത്തി തപ്പിതടഞ്ഞവൾ, പുറത്തു കടക്കുംവിട്ടുപോവാത്ത ഉറക്കത്തെ കഴുകിക്കളഞ്ഞ് അവളൊരു  പടനയിക്കാൻ  ഒരുങ്ങും സൂഷ്മതയോടെ അടുക്കളപ്പാത്രങ്ങളോട് ശബ്ദം ഉണ്ടാക്കരുതെന്ന് അടക്കം പറയുംഅടവുകൾ അറിയാത്ത സേനാധിപതി തന്റെ  സാമ്രാജ്യത്തെത്തന്നെ പൊരുതി ജയിക്കും,, പോരാട്ട വീര്യങ്ങളെ വിളമ്പിവച്ച്, ആസ്വദിക്കാനാവാത്ത സമയത്തെ കടമെടുത്ത്, കണ്ണാടിയിൽ നോക്കും.വേഗം കൂടിയ സമയത്തെ ശപിച്ച് കാത്തുനിൽപ്പുകളിൽ അസ്വസ്ഥയാവും ക്ഷീണങ്ങൾക്ക്  മേലെ വെയിൽ പൊള്ളൽ ചുവന്നൊഴുകുന്ന  പകലുകൾ.കിട്ടാത്ത കനിവിന്റെ...

വുളക്കു

പണിയഗോത്രഭാഷാ കവിത ഹരീഷ് പൂതാടിതിരിയെരിഞ്ചു കറുത്തും കനലായിയും ഒരുകാലുമ്പേ തൊഴുതു നിഞ്ച വുളക്കുഇരുട്ടിലിത്ത മറെ നീക്കി ചുവന്തു തടിച്ചുഒരു തുള്ളി ബൊള്ളത്തെങ്കു വോണ്ടി കാത്തു നിഞ്ച ഒഞ്ചു മയിഞ്ചുടുവകുടിച്ചെയൊക്കെ കത്തിഞ്ചോ ആണെ കരിയിഞ്ചോ ഊടെ മുക്കെലിലി ആടിയാടി ആളിഞ്ചോ ചൂട്ടുചുവന്തു ചുവന്തു...

ചാവക്ഷരം

കവിതഅരുൺജിത്ത് മോഹൻചുവർ ചിത്രത്തിന് ചായം തേക്കുന്ന തിടുക്കത്തിൽ നിറങ്ങളെല്ലാം നിശ്ചലം. അടർന്നു വീഴാറായ ഭിത്തിക്കുമേൽ ചുവപ്പിലൊരു വട്ടം വരക്കുമ്പോൾ പകലറിയാത്തൊരു സന്ധ്യ കണക്കെ മുഖം തിരഞ്ഞു നോട്ടമില്ലാത്ത കാഴ്ചകൾ പോലെ സംഗീതം. നേരിയ ഒച്ചയിൽ ഗിറ്റാറിൻ്റെ ദീനസ്വരം യാത്ര അയപ്പിൻ്റെ അറ്റത്ത് നീങ്ങി നീങ്ങി മറയുന്ന തോണി വിദൂരയാത്രയുടെ...

ആത്മഹത്യ രഹസ്യം

സാറാ ജെസിൻ വര്‍ഗീസ്ഞാൻ നിങ്ങളോടൊക്കെ- യൊരു രഹസ്യം പറയാം.. ഇന്ന് രാത്രി ഞാൻ ആത്‍മഹത്യ ചെയ്യും.നാളേക്ക് വച്ചിരുന്ന അലാറം ഓഫാക്കി, പള്ളിയിൽ പോകാൻ തേച്ചു വച്ചിരുന്ന വെള്ളയിൽ വയലറ്റ് ബോർഡറുള്ള സാരിയിൽ കണ്ണോടിച്ച്, വായിച്ചു പകുതിയാക്കിയ പുസ്തകത്തിൽ വിരലോടിച്ച്...

സെക്സ് ടോയ് !

കവിതതാരാനാഥ്‌8 D യിലെ X 10 A യിലെ Y കാത്തിരിപ്പു കൂട്ടുകാരാണ്.തയ്‌ക്കോണ്ടോ അഭ്യസിക്കുന്ന 9 A യിലെ U നേം V നേം കാത്തിരുന്നു കൂട്ടായതാണ് X ഉം Y ഉംഒരു ദിവസം കാത്തിരിപ്പും തയ്ക്കോണ്ടോവും കഴിഞ്ഞ് അവർ ഒരു...
spot_imgspot_img