Homeകവിതകൾ

കവിതകൾ

രക്തം നിറഞ്ഞ മുറി

അജേഷ് നല്ലാഞ്ചി വണ്ണാമ്പല നിറഞ്ഞ ഈ ഗുഡുസു മുറിക്ക് ഓലക്കണ്ണി നനഞ്ഞ മണമാണ്.. ചുമർ നിറയെ ചൊട്ടപ്പുഴുക്കളാണ്...പല്ലി പാറ്റ തേരട്ട കരിങ്കണ്ണി അണങ്ങ് ചേക്കാലി പിന്നെ പേരറിയാത്ത അനേകം ചെറുജീവികളുടെ സത്രം..ചിതൽ പുറം ജനാലയ്ക്ക് താഴെ ചാരി വച്ച മാച്ചിപ്പട്ട വഴി ഏത് നിമിഷവും അകത്ത് കയറും....നീ ഇവിടെ ഉപേക്ഷിച്ച് പോയ കളർ പെൻസിലുകൾ കൊണ്ട് ഞാൻ ഓർമയെ വരച്ചെടുക്കുകയാണ്.....വസന്തമെത്തും...

തേനി

കവിതസ്റ്റെല്ല മാത്യുമുളകുരോമങ്ങളോട് ചേരുന്ന പ്രാണന്റെ നെരുംപച്ച മണിയിലേക്ക് കിതപ്പാറാതെ പാഞ്ഞുവരുന്ന പൊള്ളുതേനി പ്രാണീ നീയടുത്തു വരല്ലേ വരും വഴി മുഴുക്കെ തേനുണ്ടായിരിക്കെ നീലിമല നിറയെ കുടിച്ചുമുത്താൻ കാട്ടുക്കാന്താരിയുമുണ്ടായിരിക്കെ നിന്റെയരികെ പ്രാണനായ കുഞ്ചിയുമിരിക്കെ.വെറുതെയൊന്ന് നോക്കുക. നിറങ്ങളുടെ പച്ചയിറ്റിൽ തണുപ്പാർന്ന കഴുകനഖത്തണ്ടിറങ്ങിയാഴ്ന്ന നീലമേഘത്തുണ്ട്. അതിൽനിന്നിപ്പോഴും നിറഞ്ഞുച്ചോരുന്ന തുള്ളികൾ വെൺകൽതുണ്ടുകൾ അതിലിറയം നനഞ്ഞു തേവും അന്നച്ചട്ടികൾ ചെറുവോടത്തോണികളിൽ കത്തും കുറ്റിപന്തങ്ങൾ ചെറുതായി തടഞ്ഞൊഴുകും കൂന്തലുകൾ.കാറ്റൊണക്കത്തിനായി കൂട്ടിയിട്ട മുളകുചെടിയിലിന്നുംഞാൻ എരിവുനിറച്ചിട്ടില്ല എരി കെടാത്ത നെഞ്ചിലത്...

അവസാനത്തെ ക്ഷണക്കത്ത്

സുബൈർ സിന്ദഗി പാവിട്ടപ്പുറംഞാൻ പുതിയ വീട്ടിലേക്ക് പോവുകയാണ് പുതിയ വീട് താമസം തറക്കല്ലിടാലോ ചുമര് പണിയോ ഒന്നും ഇല്ല എനിക്ക് മാത്രം കിടക്കാനുള്ള വീട്ടിൽ ഞാൻ തനിച്ചു യാത്ര പോണം ആ വീട്ടിലേക്ക് എനിക്ക് ഒറ്റക്ക് പ്രവേശിക്കാനാവില്ല ഞാൻ ക്ഷണിക്കാതെ തന്നെ എല്ലാവരും...

സ്വർഗരാജ്യം

നദീർ കടവത്തൂർഹൃദയം എങ്ങനെയാണ്‌ ഒന്നാവുന്നത്?അവയെ വിഭജിക്കണം.ഒന്ന് ശുദ്ധരക്തവും മറ്റൊന്ന് അശുദ്ധവും.വെട്ടി മുറിച്ച് രണ്ടാക്കി മാറ്റണം.തമ്മിൽ ഒരു ധമനിയുടെ ബന്ധം പോലും ഉണ്ടാവരുത്.ചെറുകുടലിനെന്തിനാണ്‌ ഈ നീളം?കോശങ്ങളെന്തിന്‌ ഇത്രയധികം?വരത്തരെന്ന പേരിട്ടു വിളിച്ച് അകറ്റണംപെട്ടെന്നൊരുനാൾ ഇല്ലാതാക്കണം.അങ്ങനെ സ്വർഗരാജ്യം പണിയണം.സൂര്യനൊരിക്കലും അസ്തമിക്കാത്തയൊന്ന്.

നോവ്‌

അശ്വതി മോഹൻമൗനത്തിനു ഇടം നൽകുംതോറും നീ എന്നിലേക്ക് ആഴ്ന്നിറങ്ങുന്നത് ഞാനറിയുന്നു. നീ എന്നെ കീഴടക്കിയത് എന്റെ മനസ്സ് നിനക്കൊരുക്കിയ വഴിയിലൂടെയാണല്ലോ.നിന്റെ വേരുകൾ എന്നെ വലിച്ചുമുറുക്കി ശ്വാസംമുട്ടിക്കുമ്പോൾ അത് കണ്ടില്ലന്നു നടിച്ചതും നിന്നെ മറക്കാൻ...

അസ്ഥികൂടത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്

ഫസ്ന പൊക്കാരിചോദ്യങ്ങൾ മൗനം കൊണ്ടായിരുന്നെങ്കിലും ചേതനയറ്റ മിഴികളിൽ നീർത്തുള്ളി നിശ്ചലതയിൽ അഭയം തേടിയതിനാൽ തിരിച്ചു വരവില്ലാത്ത അപൂർണ്ണതയുടെ അപൂർവ്വമല്ലാത്ത യാത്രകളിൽ ബോധമില്ലാതെ ചീറിയടുത്ത മരണമേ ..ആ ഹൃദയം അതെന്റെ ഉള്ളിൽ ഇനിയു൦ മിടിക്കും,കരൾ എന്നേ മുറിച്ചു കൊടുത്ത് ഉപേക്ഷിച്ചതാകയാൽ ഒരു ജീവി അന്നേ ജീവിച്ചു തുടങ്ങിയിരിക്കുന്നു .കണ്ണുകൾ ഉൾക്കാഴ്ചക്കാരന്റെ കാഴ്ചകളെ...

അവിലമ്മ

കവിത ആർഷ എസ്സ് പിള്ളവിണ്ടു കീറിയ പാദങ്ങൾ നിലത്തൂന്നിയാണ് വേലി നീര് നക്കി കുടിച്ചു തീർത്ത ഭൂമിയൊക്കെയും അവർ നടന്നു തീർത്തത്.നീണ്ട മൂക്കിന്റെ ഒഴിഞ്ഞ കുഴിയിൽ ഈർക്കിലോട്ടി കിടക്കുന്നു. കഴുത്തിലെ മാല ക്ലാവിനോട് യുദ്ധം ചെയ്തു ചോര വാർത്തു ചുവന്നു.അവിലമ്മ മഞ്ഞ ചരട് കൊണ്ട് വല...

മല കയറുന്നവർ

എസ്. രാഹുൽമല ഇടവഴി തേടി വന്ന സംഘത്തെ പിടിച്ചു കയറ്റുന്നുകുറേ പെണ്ണുങ്ങൾ ആണുങ്ങൾ പെണ്ണാണുങ്ങൾ ആൺപെണ്ണുങ്ങൾ കൂട്ടത്തിൽചാടി വീഴുന്നു മുന്നിലേക്ക് ഒരു 'കുല'സ്ത്രീനില്പ്പിന്റെ ആഴമറിയാതെ ഒരു തൊലിയിൽ ചവിട്ടി അവൾ കൊ ക്ക യി ലേ ക്ക് . .ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

ഇരുട്ട് എന്ന ഒരാൾ

കവിതഎ. കെ. മോഹനൻ ഇരുട്ടിനെ പേടിച്ചത്രയും വേറൊരാളെയും പേടിച്ചിട്ടുണ്ടാവില്ല ആരുംഅകത്ത് കുനിഞ്ഞിരുന്ന് ഇമ ചിമ്മിച്ചിമ്മിക്കൊണ്ടിരിക്കുന്ന മുട്ടവിളക്കിനെ ജനലഴികളിലൂടെ പതുങ്ങിപ്പതുങ്ങി വന്ന് ഊതിക്കെടുത്തി കാറ്റ് ഒന്നും അറിയാത്തതുപോലെ നടന്നുപോകുംഅപ്പോഴേക്കും ചുമരിൽ നെറ്റിയിടിച്ച് നല്ല മുഴ വന്നിട്ടുണ്ടാവുംഒരു കരിങ്കുള്ളനെപ്പോലെ രാത്രി എനിക്കരികിൽ നിവർന്നുകിടക്കുംനത്തുകൾ മൂളുന്നുണ്ടാവും കീരാങ്കീരികൾ പാട്ടുപാടുന്നുണ്ടാവുംഅകലെ എവിടെയോ ഒറ്റയ്ക്കായിപ്പോയ പക്ഷിയുടെ പാട്ട് എന്റെ നെഞ്ചിടിപ്പ് കൂട്ടുംഞാൻ ഒരു തുരങ്കത്തിലൂടെ ഓടുംഒരു സ്വർഗ്ഗം പോലെ പകലപ്പോൾ എനിക്ക് മുന്നിൽ വെളിപ്പെടുംകുറച്ചുനേരം കഴിയുമ്പോഴേക്കും കരിങ്കുള്ളന്റെ...

പേര്: പത്തൊമ്പത് ലക്ഷത്തി ആറായിരത്തി അറുനൂറ്റി അമ്പത്തി ഏഴ് മനുഷ്യർ സ്ഥലം: ആസ്സാം

അബ്ദുൽ അഹദ് നാളെയീ സ്ഥലത്തിന്റെ സ്ഥാനത്ത് എന്തു ചേർക്കും എന്നറിയില്ല. പൗരത്വമില്ലാത്തവന്റെ, രാജ്യമില്ലാത്തവന്റെ സ്ഥാനം രാജ്യാതിർത്തികൾക്കപ്പുറമുള്ള കടലാണെന്നാണ് റോഹിൻഗ്യർ പഠിപ്പിച്ചത്. ...... നാളെ, ഞങ്ങളുടെ മേൽവിലാസം ഇല്ലാതാക്കാൻ നിങ്ങളെത്തുമ്പോൾ പ്രാതൽ കഴിച്ചെത്തുക. ഞങ്ങൾ കൃഷി ചെയ്ത ധാന്യങ്ങളില്ലാതെ നിങ്ങൾക്ക് പ്രാതൽ...
spot_imgspot_img