Homeകവിതകൾ

കവിതകൾ

ഒരു ശരാശരി വടേരക്കാരന്റെ കാറ്റലോഗ്

കവിതയഹിയാ മുഹമ്മദ്ഒരു ഒഴിവുദിവസം ചുമ്മാ അലക്കാനിറങ്ങിയപ്പോൾ അടുത്ത വീട്ടിലെ ജമീലത്ത ചോദിച്ചു മുഹമ്മദേ ഇതൊക്കെ ചെയ്യാൻ നിനക്കൊരു പെണ്ണുകെട്ടിക്കൂടെ?ചോദ്യം തികച്ചും ന്യായമാണ്. രണ്ട് ദിവസം മുമ്പ് മാതു ഏടത്തിയും ശൈമേച്ചിയും എന്റെ വിവാഹ പ്രായത്തെക്കുറിച്ച് ഓർമ്മപ്പെടുത്തിയിരുന്നു.അടുക്കളയിൽ കരി കൊണ്ട്...

രജസ്വല

രൂപേഷ് ഏ. വിരജസ്വലയായ പെണ്ണുടലുകള്‍ ഒരു പൂവാടിയാണ്...ചെഞ്ചോര ഇതളുകളുള്ള ചെമ്പരത്തികള്‍ പോലെ, ഓരോ ഋതുക്കളിലും അവള്‍ പൂക്കുന്നു...വസന്താഗമത്തില്‍ ആ ആരാമങ്ങളില്‍ നിശബ്ദമായി ഒരു കുയില്‍ പാടുന്നുണ്ട്...അടിവയിറ്റിലൊരാഷാഢം തിമിര്‍ത്തു പെയ്യുന്നുണ്ട്..അതിശൈത്യത്തിലും കൊടും വേനലിലും അവള്‍ നിവര്‍ന്നുതന്നെ പൂക്കുന്നു...ഊഷരമായ...

‘ഇന്നി’ന്റെ കുമ്പസാരം…

കാർത്തിക ശിവപ്രസാദ്'ഇന്ന്' വകഞ്ഞു നോക്കിയ വിശ്രമവേളകൾ തിരക്കുപിടിച്ചതായിരുന്നു.നീതിപീഠങ്ങൾ, ജീവിതത്തിന്റെ ആരവും വ്യാസവും കൂട്ടിക്കിഴിച്ച് പകുത്തു നൽകുമ്പോൾ കണ്ണീരുകൊണ്ട് വിശപ്പടക്കാനാവാതെ 'മരവിച്ച' ബാല്ല്യം..കൊടിക്കൂറകളിൽ നിറം മാറ്റി വംശവും രോഷവും ഭാഗിച്ചെടുത്ത് നരഭോജികളാവാൻ മൽസരിക്കുന്നുണ്ട് ചിലർ..രാത്രിയുടെ മൗനമണ്ഡലങ്ങളിൽ അരിച്ചിറങ്ങുന്ന നൈമിഷികതയുടെ അരണ്ട വെളിച്ചം.. അതിൽ, ഊറിയിറ്റുന്ന ' നാളെ'യെന്ന ഭീതി..സൃഷ്ടിയുടെ വികൃതരൂപം പേറിയ ചിരിയുടെ ചവറ്റുകൊട്ടകൾ.. അതിൽ...

ഉപഗുപ്തൻ ഉറക്കമോ

ഗോപാലകൃഷ്ണൻ ഇടത്തണ്ണിൽഉപഗുപ്തനുറക്കമോ ഉടനൊന്നുണരുമോ ഉയർത്തെഴുന്നേല്പിനുള്ള ശാന്തിമന്ത്രം ഉരുവിടാനെത്തുമോ....?ഉൽകൃഷ്ടനാംബുദ്ധഭിക്ഷുവിന്റെ സാന്ത്വനം കാംക്ഷിയ്ക്കയാണിന്ന് മാനവരാകെയും കബന്ധമായ് കിടന്നൊരു വാസവദത്തയ്ക്കരികിലെത്തി ആത്മശാന്തിയേകി അന്ത്യയാത്ര അയച്ചതല്ലേ...!(adsbygoogle = window.adsbygoogle || ).push({});ദത്തയെപോലെ ഒരാളും അനാഥരല്ല ശ്മശാനത്തിലുമല്ല...! കരചരണങ്ങൾ ഛേദിച്ച _ കബന്ധവുമല്ല...! പകരുന്ന വ്യാധിയാൽ മൃത്യുനാശം വന്ന് - ആതുരാലയത്തിൻ തിണ്ണയിൽ...

രണ്ടറ്റങ്ങൾ

കവിത സമീർ പിലാക്കൽഒരിക്കൽ നമ്മൾ ഒരേ ഭൂഖണ്ഡത്തിന്റെ വലിയ രണ്ടറ്റങ്ങളായിരുന്നു,ഇടക്കെന്നോ ഒരു അഗ്നിപർവത സ്ഫോടനം ഫലകങ്ങളിളക്കി രണ്ട് ദ്വീപുകളായി നമ്മെ ഒറ്റപ്പെടുത്തി,നിന്റെ ദ്വീപിൽ മാത്രം വസന്തം തളിരിട്ടത്രേ ഞാനോ,നിന്റെ ഓർമയിൽ ആൾത്താമസമില്ലാതെ കിടക്കുന്ന ദ്വീപ്,ഒരിക്കൽ നമ്മൾ ആകാശത്താൽ ഉമ്മ വെക്കും...

ഭരണിപ്പാട്ട്

കവിത താരാനാഥ് പട്ടാമ്പിപ്പാലത്തിന്നോരം പാതിരാത്രി കട്ടൻകാപ്പി കുടിക്കും നേരം പാട്ട് "ഇരുനൂറു പൗർണ്ണമി ചന്ദ്രികകൾ ഇരുനൂറു പൊന്നരയന്നങ്ങൾ " പാട്ട് ... മുഷിഞ്ഞ വേഷം മുടിഞ്ഞ ശബ്ദം മാനസനിലയോളം വെട്ടിയ നിലാവ് "മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു മണിമുകിൽത്തേരിലിറങ്ങി" അടുത്ത പാട്ട്പാട്ട് പാലമിറങ്ങി നിലാവ് പുഴയിലും ഓരോ പാട്ടിന്നിടയിലും മൈനാകങ്ങൾ പൂത്തുലയുന്നു കാപ്പി കുടിച്ചു വറ്റിച്ചു .. ഗായകനെ ഉപേക്ഷിച്ച് യാത്ര തുടർന്നുകാറിൽ ഒറ്റക്കിരുന്ന് പാടി പാട്ടിൻ്റെ പൂഗചർവ്വിതരസാമൃതം തെറിച്ചു തെറി...

അതിജീവനം

സു സു സുഹറപ്രപഞ്ചത്തിലെ ഓരോ കണികയും അതിജീവിക്കുന്നുണ്ട്. അതിന്റെ അബലതയ്ക്കനുസരിച്ചാണ് അതിജീവനത്തിന്റെ തീവ്രത നമ്മിൽ വെളിവാകുന്നതെന്നു മാത്രം.എന്നാൽ പലരും പ്രകടമാക്കപ്പെട്ടതിനെ മാത്രം അളന്നു തൂക്കി രേഖപ്പെടുത്താൻ ശ്രമിക്കുന്നു. എന്നിട്ട് ആ രേഖപ്പെടുത്തലിനെ ആഘോഷമാക്കാൻ മത്സരിച്ചോടുന്നു . ഉയർച്ചയിലേക്ക്...

പുറത്തിറങ്ങുമ്പോൾ കാണരുതേ എന്നാഗ്രഹിക്കുന്ന സ്ത്രീയെക്കുറിച്ചാണ്

നിവീപണ്ട് അവരെ കാണുന്നതിനും മുമ്പേ മൂർച്ചയുള്ള വെള്ളം തല വഴി വീണപോലെ എന്നു കേട്ടിട്ടുണ്ടെങ്കിലും..കോഴിക്കോടുനഗരത്തിൽ പ്രകാശവേഗത്തിൽ പ്രേമങ്ങളോടുന്ന ഒറ്റവരിപ്പാതകളിലൊന്ന് അവരുടെ ആ നരച്ച മുടിയിഴയിലാണെന്ന് പ്രേമിച്ചവർ പറഞ്ഞിട്ടുണ്ട്.രണ്ടു കണ്ണും തലയിലെടുത്തുവച്ച് തലയിൽ കയറി നടക്കുന്ന, മുലകളിലൊന്ന് വഴിയിലെങ്ങാനും വീണുപോയോ എന്നറിയാൻ ഇടയ്ക്ക് താഴേക്ക് എത്തിനോക്കാത്ത പെൺകൂട്ടത്തിൽ അവരുമുണ്ട്.അവരുടെ കാമുകൻ എനിക്ക് കൂടുതൽ...

രണ്ടത്താണിയിലെ മരത്തിന് ; ആലുവയിലേയും

കവിത മോഹനകൃഷ്ണൻ കാലടിആ മരം വീഴുന്നത് കാണാൻ നല്ല രസമായിരുന്നു. അതിന്റെ കഥ കേൾക്കാൻ അതിലും രസമാണ്.യന്ത്രവാളിന്റെ ശബ്ദം സംഗീതമായിരുന്നു. പക്ഷികൾ അതിൽ മയങ്ങിപ്പോയിരുന്നു.ഞെട്ടറ്റു വീണു കൊണ്ടിരിക്കുന്ന ഇലയോടൊപ്പം കാറ്റ് പാതി വഴിയിൽ നിശ്ചലമായി.എന്താണ് വിശേഷമെന്നെത്തി നോക്കി ചില മരഞ്ചാടികൾ അവരുടെ വഴിക്ക് പോയി.പിന്നെ കിളികൾക്ക് നന്ദി പറഞ്ഞ് കാറ്റിനെ ഒരിക്കൽ...

മൂന്ന് കവിതകൾ

കവിതബിനീഷ് കാട്ടേടൻമാറിനിൽക്കൂ.. അഞ്ചാറ് ഉറുമ്പുകൾ വരുന്നുണ്ട്എത്ര സൂഷ്മതയിൽ, ഭംഗിയിലാണ് ഒരു പെൺശലഭത്തിൻ്റെ ശവം പുളിയൻ ഉറുമ്പുകൾ വലിച്ചുകൊണ്ടുപോകുന്നത് !!ചുംബനത്തിൻ്റെ കാരമുള്ളിൽ ചിറകുകൾ കീറി മുറിക്കാതെ, കഴുത്തിൽ കയ്യിട്ട് ഒരു കാട്ടുവള്ളി പിണച്ച് ശ്വാസം മുട്ടിക്കാതെ, ഇടുങ്ങിയ ചില്ലകളുടെ മടിയിലിരുത്തി അടിവയർ നീറ്റുന്ന കൊടുങ്കാറ്റിൽ പേറ്റി പേറ്റി നോവിക്കാതെ നനുത്ത മഴ നനയിച്ച് വലിയ...
spot_imgspot_img