Homeകവിതകൾ

കവിതകൾ

പാട്ടിൽ

കവിത ടി.പി.വിനോദ്ആബിദാ പർവീൺ പാടുന്ന പാട്ടിൽ ആഴങ്ങളലകളായ് മേലോട്ട് പുളയുന്നു. നിമിഷങ്ങൾ വിണ്ടതാം വിടവുകൾ തോറും നാദങ്ങളിൽ നിന്ന് നാഡികളെത്തുന്നു. വാക്കുകൾ വാക്കുകൾ ചിറകടിയൊച്ചകൾ, വരികൾ തീരുന്നിടം പൊരുളുകൾ ചേക്കുകൾ ആരിൽ നിന്നാരാവാം പാറിപ്പടരുന്നു? ആരിൽ നിന്നാരോ കൂട്ടിലേക്കണയുന്നു? പാട്ടിനുള്ളിൽ പാട്ട്...

കഥാന്ത്യത്തിൽ നായിക മരിച്ചു

കവിത രേഷ്മ. സിപടർന്ന സപ്പോട്ടാമരത്തിന്റെ ചോട്ടിൽ അവന്റെ കഥയുമായിരുന്നിട്ടുണ്ട്.അന്നവനോട് പ്രേമമില്ല. അവന്റെ കഥയോട് മതിപ്പുമില്ല.ചങ്കുപറിച്ചതാണെന്നവൻ അവകാശപ്പെട്ട കാലത്തും അതിരു കാണാൻ വെച്ച ചെമ്പരത്തിക്കാട് ആകെ പൂത്ത പോലൊക്കെയേ തോന്നിയിട്ടുള്ളൂ,ഇന്നിപ്പോൾ മൂക്കാത്ത സപ്പോട്ട കടിച്ച് ഓക്കാനം വന്നിരിക്കുമ്പോൾ അവനോട് പ്രേമവും തോന്നി അവന്റെ കഥയോട് മമതയും തോന്നി.വേനലിൽ...

തണലല്ല ഇലകളുടെ മഷി

അശോകന്‍ മറയൂര്‍നിന്നെയറിയിക്കാതെ ഒച്ചയുണ്ടാക്കാതെ തടങ്ങളിലെല്ലാം പോയിരുന്നു.● ഇലകളിലിരുന്ന് കറുത്തമഷി ചിതറിക്കിടക്കുന്ന മരത്തിനടിയിൽ കുറച്ചുനേരം ഒന്നിരുന്നു.● അടുത്തായൊരുമരം. പൂക്കളെല്ലാം തറയിൽ വിതറിക്കിടക്കുന്നു അതിനു മീതേ കൊഴിഞ്ഞു വീഴും ഇലകൾ ഓള മുണ്ടാക്കിക്കൊണ്ടിരുന്നു.● നടുരാത്രി തിരികെ വീട്ടിലെത്തി ആ ചൂടു മാറും മുമ്പ് നിനക്കൊരു കത്തെഴുതി സൂക്ഷിച്ചു . എഴുതിക്കൊണ്ടിരിക്കെ ആ കത്ത് എന്റെ ശബ്ദത്തിൽ കൂടെ സംസാരിച്ചുകൊണ്ടിരുന്നു. ആ കത്തിനി...

അഭിനവ കൃഷ്ണോപദേശം

ആദിഷ ടി. ടി. കെ.ഒരു രഥം വേണം അതിവേഗം പായുന്ന രോമരാജിയില്‍ ചുഴികളുള്ള വെളുത്ത രണ്ടശ്വങ്ങളും. അകലെയൊരു കുരുക്ഷേത്രമൊരുങ്ങുന്നുണ്ട്. വെള്ളയും ചുവപ്പും കാവിയും പച്ചയും യോദ്ധാക്കള്‍ അണിനിരക്കട്ടെ. ഭടതലവന്മാര്‍ കസേരയോടെ പൊങ്ങട്ടെ. ചോരയുടെ എരിവും പുളിയും ഏറെയറിഞ്ഞ കഠാര മുനകള്‍...

ശപിക്കപ്പെട്ട പിതാവിന്

കവിത സുരേഷ് നാരായണൻഫ്രാങ്കല്ലാത്ത മനുഷ്യന്മാരുടെ  ശപിക്കപ്പെട്ട പിതാവേ, നിൻറെ ചാട്ടവാർ പിഞ്ഞിപ്പോയി; ഒലീവിലക്കിരീടം മങ്ങിപ്പോയി .ദേവാലയങ്ങൾ ഭ്രാന്താലയങ്ങളായി; നീ ചിന്തിയ   അവസാന തുള്ളി രക്തവും  അശുദ്ധമായി.അരമനകളായ അരമനകളിൽ ക്രൂശിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന അലമുറകളെ നീ കാണാത്തതെന്ത് ?2000 വർഷങ്ങൾക്കിപ്പുറം, ശുഷ്കിച്ചുപോയ നിൻറെ  അരുളപ്പാടുകളെല്ലാം അനുനിമിഷം തിടം വെച്ചുകൊണ്ടേയിരുന്ന  നിൻറെ നിസ്സഹായതകളാൽ  ക്രൂരമായ് മാനഭംഗം ചെയ്യപ്പെട്ടിരിക്കുന്നു....ആത്മ...

പനി വന്ന് വിളിച്ചപ്പോൾ

കവിതഅഫ്‌നാൻ കിടങ്ങയം ചെവിയിൽ തിരുകിയ ഇയർപോഡുകൾ അരിച്ചിറങ്ങിയിരുന്നു കൺതുറന്നു നോക്കിയപ്പോൾ തലേന്ന് രാത്രി കിടന്ന ബെഡില്ല തലയിണയും, അട്ടത്താർത്തു കരഞ്ഞ പഴയ ഫാനും അതിനടുത്ത് പാവം പാറ്റയെ ചുണ്ടിൽ തിരുകിയ വാൽ മുറിയൻ പല്ലിയുംകാലിലൂടെ ഇരച്ചുകയറിയ തണുപ്പിപ്പോൾ പൊള്ളുന്നു പല്ലുകൾ കൂട്ടിയിരുമ്മുന്നു ചെവിയിലൂടെ ഒലിച്ചിറങ്ങിയ ആരോ തലയിൽ കിടന്നുറങ്ങുന്നു ഇന്നലെ നനഞ്ഞ അതേ...

ആരറിവു?

കവിത വിജയരാജമല്ലികമഴയുടെ പ്രണയി- ക്കറിയുമൊ അവളൊരു മേഘ തുടിപ്പായിരുന്നെന്ന്ഓളങ്ങൾ മുറിച്ചൊഴുകും കടലിൽനിന്നുരുകി ഉയർന്ന നീരാവിയായി- രുന്നെന്ന്അറിയുമാ- യിരുന്നെങ്കിൽ അവനവളുടെ അധരനിരകളിലെ കുളിർ നുകരാനായി മാത്രമിങ്ങനെ തുടിക്കു- മായിരുന്നോ?ജീവതസമരങ്ങൾ ആരറിവു? കരയോ? കരയും കരളോ? കരപുടം നീട്ടും മരുഭൂമികളൊ ?? ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

പട്ടാവ്

ഇരുളഗോത്രഭാഷാകവിതആർ കെ അട്ടപ്പാടിവേലിടെത്ത് വെതെപ്പോട്ട് കെളെയെടുത്ത കാലത്തി മണ്ണ്ക്കാരാ സൊണ്ണാ മറ്നായ എമ്മ്ക്ക് ഇല്ലെ. മാറിപ്പോസ് മെറെത്ത്പ്പോസ് മണിയകാരാ വന്താത് നാലെ പാട്മില്ലെ പട്ടാവ്മില്ലെ പഞ്ചക്കാലാ കുടിവന്ത്ത്. ഊരേവ്ട്ട് കാടെവ്ട്ട് കടന്ത്പ്പോകാ സൊണ്ണാര് ഓടിയൊളിങ്കാ മാട്ടേമ്മ് കൈയ്യേ തൂക്കി നിപ്പേമ്മ്.പട്ടയം മലയാളം പരിഭാഷവേലിയടച്ച് വിത്തിട്ട് കിളയെടുത്ത കാലത്ത് മണ്ണുക്കാരൻ...

ലാസ്റ്റ് സപ്പർ

കവിത സുരേഷ് നാരായണൻ  കറാച്ചി ട്രിബ്യൂൺ ആഗസ്റ്റ് 15 ,1947സ്വാതന്ത്ര്യത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വാർത്തകൾക്കിടയിൽ തികച്ചും അപ്രധാനം എന്നു തോന്നിക്കുന്ന ഒരു വാർത്ത അന്നത്തെ പത്രത്തിന്റെ ഒരു മൂലയിൽ തലകുനിച്ചിരുന്നിരുന്നു.ടൗണിൽ 'ലാസ്റ്റ് സപ്പർ' എന്ന പേരിൽ പേരറിയാത്ത ഒരു താടിക്കാരൻ ഒരു ഹോട്ടൽ ആരംഭിച്ചതിനെപ്പറ്റിഅതിന്റെ അടുക്കളയിൽ...

ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടുപേർ

കവിതഎ.കെ. അനിൽകുമാർഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടുപേർ മുതുകു കൂനിയ ബസ് സ്റ്റോപ്പിൽ. വെയിൽപ്പക്ഷി ചാഞ്ഞും ചരിഞ്ഞും തണൽച്ചില്ല പരതി വേവുന്നു. അപരിചിതരവർ പരിചിതക്കുപ്പായം വെച്ചുമാറുവാൻ തൊണ്ട നനയ്ക്കുന്നു. വാർദ്ധ്യക്കപ്പനിപിടിച്ച ചുവരുകളിൽ കരിക്കട്ടയശ്ലീല രേഖാവിന്യാസങ്ങൾ. ദൂരെനിന്നും പതഞ്ഞെത്തിയ മുരൾച്ച കാറ്റൊഴുക്കിലാടിയുലഞ്ഞു മറഞ്ഞു. സ്റ്റോപ്പില്ലാത്തൊരിടമിതെന്നശരീരി വെയിൽ കുപ്പായം മാറ്റിയിരുളായ്. നിർത്താതെ പോയൊരു വേഗബാക്കി പുകമേഘ നിഴൽച്ചിറകുവിരിക്കുന്നു. ഒരിക്കലും...
spot_imgspot_img