Homeകവിതകൾ

കവിതകൾ

വസന്തത്തിലേക്ക് നീട്ടുന്ന പൂക്കൾ

കവിതസുജേഷ് പി പിചെറിപ്പൂക്കളുടെ കവിതകൾIവസന്തത്തിലേക്ക് നീട്ടിവെക്കുകയാണ് ഒരു കുഞ്ഞുകൈകളെപ്പോലെ വീട് നിറയെ പൂക്കൾ, ചിരികൾ, പുറത്ത് മഞ്ഞു കാലമെന്നറിയാതെIIപ്രണയത്തിൻ്റെ അവസാനത്തെ പടിയിലാണ് പൂവിരിഞ്ഞത്, നെല്ലിപ്പലകയ്ക്കടിയിലെ തെളിനീരുറവ പോലെ, കോരിയെടുത്തും ചുറ്റിലും നനച്ചും താഴ് വരയാകെ ചെറിപ്പൂക്കൾ നിറഞ്ഞത്.IIIചെറിപ്പൂക്കൾ കൊണ്ട് കലണ്ടർ തുന്നുകയായിരുന്നു ദിവസങ്ങൾ, ആഴ്ച്ചകൾ , മാസങ്ങൾ കണക്കാക്കി പൂവെടുത്ത് മടിയിൽ വെച്ചു, ഓരോ കള്ളിയിലും  നിറച്ച് അവധി ദിവസങ്ങൾക്ക് പ്രത്യേക...

മൂന്ന് കവിതകൾ

കവിതബിനീഷ് കാട്ടേടൻമാറിനിൽക്കൂ.. അഞ്ചാറ് ഉറുമ്പുകൾ വരുന്നുണ്ട്എത്ര സൂഷ്മതയിൽ, ഭംഗിയിലാണ് ഒരു പെൺശലഭത്തിൻ്റെ ശവം പുളിയൻ ഉറുമ്പുകൾ വലിച്ചുകൊണ്ടുപോകുന്നത് !!ചുംബനത്തിൻ്റെ കാരമുള്ളിൽ ചിറകുകൾ കീറി മുറിക്കാതെ, കഴുത്തിൽ കയ്യിട്ട് ഒരു കാട്ടുവള്ളി പിണച്ച് ശ്വാസം മുട്ടിക്കാതെ, ഇടുങ്ങിയ ചില്ലകളുടെ മടിയിലിരുത്തി അടിവയർ നീറ്റുന്ന കൊടുങ്കാറ്റിൽ പേറ്റി പേറ്റി നോവിക്കാതെ നനുത്ത മഴ നനയിച്ച് വലിയ...

തൃശൂർപൂരം

കവിതസ്മിതസൈലേഷ്അങ്ങനെ.. നോക്കി നോക്കി നിന്നപ്പോൾ തൃശൂർ പൂരത്തോടെനിക്ക് പാവം തോന്നിഒരു പാലൈസ് പോലും ആരും വാങ്ങി തരാനില്ലാത്ത കുട്ടിയാണ് ഞാനെന്ന് തൃശൂർ പൂരം എന്റെ മുന്നിൽ നിന്ന് വിതുമ്പിഅവന്റെ കണ്ണിൽ ദൈന്യതയുടെ ...

മസാലദോശ

കവിത രാജന്‍. സി. എച്ച് മസാല ദോശ കഴിക്കണമെന്നൊന്നുമുണ്ടായിരുന്നില്ല, അവനവളോട് പറഞ്ഞു: ആദ്യമായി കോഫീഹൗസില്‍ കയറി ആദ്യം കണ്ട കസേരയിലിരുന്നു. തൊപ്പിയിട്ടയാള്‍ വന്നു എന്തു കഴിക്കുന്നുവെന്ന് ചോദിച്ചു മുന്നിലിരുന്നൊരാള്‍ മസാല ദോശ കഴിക്കുന്നത് നോക്കിപ്പോയി മസാല ദോശയോയെന്നയാള്‍ ഞാന്‍ തലയിളക്കി.ശരിയാണ്, മസാല ദോശ കഴിക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു: ബന്ധുവിന്‍റെ കല്യാണത്തിന് വരണമാല്യം ചാര്‍ത്തുന്നതിനിടയില്‍ കല്യാണം കഴിഞ്ഞോയെന്ന് നീയോടി വന്ന്...

ISD കാൾ

(കവിത)അനൂപ്. കെ . എസ്ISD കാൾഹലോ.. ആഹ ഹലോ! ലൗഡ് സ്പീക്കറിലാണോടി, അല്ലാ..! അടുത്ത് ആരേലുമുണ്ടോ? ഇല്ലന്നെ.! എന്താടാ? അതേ എനിക്ക് നിന്നെയൊന്നു കാണണം. അഹ് അതിനെന്താ..നീ അമ്മയാവുന്നതിന് മുൻപ്.നിശബ്ദത…എവിടെവെച്ച്? അങ്ങനെ ചോദിച്ചാ, നല്ല തിരക്കുള്ള എവിടേലും വെച്ച്.നിശബ്ദത….നിന്റെ വിരലിൽ തൊടണം എല്ലാ വിരലിലെയും ഞൊട്ട പൊട്ടിക്കണം വിയർത്ത് ഒട്ടുന്നവരെ വിരലിൽ...

ട്രോൾ കവിതകൾ – ഭാഗം 24

വിമീഷ് മണിയൂർമുതൽമുടക്ക് കുടിക്കാനുള്ള വെള്ളം എടുത്തു വെയ്ക്കുക, ചുറ്റുമുള്ളവർക്ക് ഉമ്മ കൊടുക്കുക, ലൈറ്റ് ഓഫാക്കുക, ഫാൻ ഇടുക തുടങ്ങി ജീവിച്ചിരിക്കുന്നവർ ഉറങ്ങാൻ കിടക്കുമ്പോൾ ചെയ്യുന്നതൊന്നും മരിക്കാൻ കിടക്കുന്നവർ ചെയ്യേണ്ടതില്ല. ജീവിച്ചിരിക്കുന്നവരുടെ സമാധാനത്തിന് വേണ്ടി കുറച്ച്...

നിഗൂഡ രാത്രി

കവിത പ്രേം കൃഷ്ണൻഅവൾ രാത്രി ഒരേ സമയം മുല്ലപ്പൂക്കളെ വിവാഹം കഴിക്കുകയും പാലപ്പൂക്കളുമായി സംഗമിക്കുകയും ചെയ്യുന്ന ഒരപൂർവ്വ അമാവാസി നാളിൽ ഗ്രാമത്തിലെ വീടുകളെല്ലാം ഗാഡ നിദ്രയിലായിരുന്നു.ഇരുട്ടിലേക്ക് മിന്നൽ ധ്യാനിച്ച ഒരു നിമിഷത്തിന്റെ ശൂന്യതയിൽ പാതിരാവിന്റെ അത്ഭുത വാതിൽ പിളർന്ന് അവൾ യക്ഷി പുറത്ത് വന്നു.ഓർമ്മകളിലായിരുന്നു ചിലങ്കകൾ. ഉള്ളിലപ്പോൾ കൂരിരുൾ വഴികളിൽ നടന്നവന്റെ കാൽപ്പാദരേഖകൾ പിളർന്നലറിയ അവളുടെ മാത്രം ഗൃഹാതുരത.സർപ്പങ്ങൾ വറ്റിപ്പോയ പഴയ കാവുകൾ കടന്നപ്പോൾ നിശബ്ദ യാമങ്ങളുടെ കാറ്റ്.അതും കടന്ന് പോകവേ നാലും കൂടിയ കവലയിൽ രാത്രിയിട്ട് മൂടിയ പെട്ടിക്കടയെ നോക്കി മുറുക്കാൻ...

പ്രണയത്തെക്കുറിച്ചുള്ള നാല് കവിതകൾ 

കവിത ജാബിർ നൗഷാദ് 1 ഓർമയിലെങ്കിലും നീ വന്നാൽ മതി. എന്റെ ഹൃദയത്തിന്റെ ചുളിവുകൾ നിവർത്തിയാൽ മതി. എത്ര പഴുത്തിട്ടാണീ പ്രേമം അടർന്നു വീണത്. വീഴുമ്പോൾ നൊന്തിരുന്നോ. പാകമാകാത്ത നെഞ്ചുമായ് എന്റെ വിരലിലേക്ക് കയറിയിരിക്കുമ്പോൾ ലോകം ഇത്ര വലുതായിരുന്നോ. ഒന്ന് തൊടുമ്പോഴേക്കും വെള്ളം വീഞ്ഞാവുകയായിരുന്നോ. തീരെ മെലിഞ്ഞ വേരുകളാൽ അനന്തതയെ തടുത്തു നിർത്താൻ അവരെ പോലെ നമ്മളും...

ഏട്ടിലെ പെണ്ണ്

കവിതറോബിൻ എഴുത്തുപുരനിരക്ഷരയായ ഒരു പെണ്ണാണ് കാറ്റെന്ന് ഇലത്തുമ്പുകളിൽ കോറിയിട്ട പ്രണയത്തെ വായിച്ചിട്ടേയില്ലെന്ന് ഇലകൾ വയസ്സറിയിച്ച് മഞ്ഞും മഴയും കടന്നെന്ന് വീഴുമ്പോൾ അക്ഷരങ്ങളും ഹൃദയത്തിലുണ്ടായിരുന്നെന്ന് ഉണക്കിലകൾ തമ്മിൽ തൊട്ടുതൊട്ടെന്ന് പിന്നെ വാക്കായെന്ന് ; വരിയായെന്ന് അപ്പോൾ കാറ്റ് വീണ്ടും വന്നെന്ന് ചുഴിമുടികൊണ്ട് തട്ടി ദൂരെ കൊണ്ടുപോയെന്ന് ആരുമില്ലാത്ത താഴ് വാരത്തിലേക്കെന്ന് നിരക്ഷരത ഏട്ടിലെ മാത്രം പെണ്ണാണെന്ന്ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

ഉടൽ നഷ്ടപ്പെട്ടവൾ

കവിത നിഷ ആന്റണി ചിത്രീകരണം : സുബേഷ് പത്മനാഭൻഒരു വീട്. പാതയോരത്ത് ഉയർന്ന് നില്ക്കുന്നൊരു വലിയ വീട്. തേക്കിൻ തടിയിൽ പൊതിഞ്ഞ് ഇരുനിലയിലും ധാരാളം ജനാലകളും വാതിലുകളും ഉള്ള വീട്.പക്ഷെ മുറിയുടെ ചെറു ദ്വാരങ്ങളിൽ കൂടിപ്പോലും കാറ്റ് അകത്തേക്ക് കടന്നു വരാറില്ല.ഇരുട്ടും മൂത്രച്ചൂരും ഇറ്റിറ്റ് വീഴുന്ന അകമുറിയിൽ കൃത്രിമമായൊരു ജീവിതം തളപ്പിട്ട് വേച്ചും...
spot_imgspot_img