Homeകവിതകൾ

കവിതകൾ

ട്രോൾ കവിതകൾ – ഭാഗം 27

വിമീഷ് മണിയൂർ ഇൻസ്റ്റലേഷൻവീട്ടിനു പുറത്ത് നിർത്തിയിട്ട കാർ എടുത്ത് ഉരുട്ടി അടുക്കളയിൽ കൊണ്ടു വെച്ചു നോക്കൂ. കോഴികളെ കെട്ടിത്തൂക്കി, സ്ഥിരമായ് കിടന്നുറങ്ങുന്ന കട്ടിലിൽ നിങ്ങളുടെ തലയിലെ പേനുകളെ കിടത്തിയുറക്കി നോക്കൂ. പൂജാമുറിയിൽ കപീഷിനെയും മാജിക്...

ഞാൻ വിളിക്കുമ്പോൾ

കവിത രോഷ്‌നി സ്വപ്ന ചിത്രീകരണം : ഹരിതഒച്ചകളുടെ നഗരമധ്യത്തിൽ നീ നല്ല ഉറക്കത്തിലായിരിക്കും താഴെയോ മുകളിലോ ആകാശം എന്ന് ഉറപ്പില്ലാതെ ഇലകൾ നിന്റെ ജനാലപ്പുറത്തുകൂടി താഴേക്ക് വീഴും പക്ഷികൾ പരക്കം പറക്കും.ആർക്കും എൻറെ ഒച്ച തിരിച്ചറിയാനാവില്ല.തലകീഴായി നൃത്തം ചെയ്യുന്ന ഒരു ഭൂമിക്ക് പകരം എന്റെ വിളി നിന്നെ ഉണർത്തുന്നില്ലനേരം വൈകുമായിരിക്കും ഇലകൾ ഭൂമിയിലേക്ക് എത്തിയിട്ടില്ല.നീ ഉണർന്നിട്ടില്ല ഭൂമിയിലെ...

കടലിറങ്ങി വന്ന വീട്ടിലെ ഞാന്‍/ ഞങ്ങള്‍

സുതാര്യ സികുന്നിന്‍ ചരുവില്‍ നമുക്കൊരു വീടുണ്ടായിട്ടുണ്ട്. മെഴുകു മേഞ്ഞ ചുവരുകള്‍ ഉള്ള, ചിറകു പോലെ ജനാല തൂങ്ങിയ, മേല്‍ക്കൂരയിലേക്ക് നോക്കിയാല്‍ പാതി ആകാശവും പാതി കടലും കാണുന്ന ഉടല്‍ച്ചൂടില്‍ തറ മെഴുകിയ വീട്. ഒരു രാത്രി മാത്രം ആകാശത്തിലേക്കെന്നു കള്ളം പറഞ്ഞ് നീ കടലിലേക്കു കയറി പോയിട്ടുണ്ട്.തിരികെ വരാന്‍...

ഖലീൽ ജിബ്രാന്റെ രണ്ട് കവിതകൾ

(കവിത)വിവർത്തനം : ശിവശങ്കർനോക്കുകുത്തിഒരിക്കൽ , ഞാനൊരു നോക്കുകുത്തിയോടു ചോദിച്ചു, "ഈ ഒഴിഞ്ഞ പാടത്ത് ഒറ്റയ്ക്കുനിന്ന് നീ മടുത്തിട്ടുണ്ടാകും അല്ലേ ?"അപ്പോൾ നോക്കുകുത്തി പറഞ്ഞു, "ഇല്ല, എനിക്കിതൊരിക്കലും മടുക്കില്ല. ഭയപ്പെടുത്തുന്നതിന്റെ ഈ സന്തോഷം എനിക്ക് ശാശ്വതവും ആഴമേറിയതുമാണ്"ഒരുനിമിഷം ചിന്തിച്ചിട്ട് ഞാനും...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

തിരുത്തൽ

കവിത ബിനേഷ് ചേമഞ്ചേരിഎഴുതിയ കവിതയിലെ ആദ്യത്തെ വരി തിരുത്തിയെഴുതുകയാണ്.മഴ എന്ന ആദ്യ പദം വെട്ടിമാറ്റി വേനൽ എന്നെഴുതിച്ചേർക്കുന്നു.മഴയ്ക്കും വേനലിനുമിടയിലെ മഞ്ഞുകണത്തിനെ ഉരുകിത്തീരുവാനായൊരു ഇലത്തുമ്പിലേക്കു കുടിയിരുത്തുന്നു.ആർദ്രമെന്നെഴുതിയ മനസ്സിനെ ചൂണ്ടുവിരലുകൊണ്ടു കോരിയെടുത്ത് ഇല്ലിപ്പടർപ്പുകളിൽ തൂക്കിയിടുന്നു.തിരുത്തലുകൾക്കിടയിൽപാതിവഴിയിൽ കളഞ്ഞു പോയ ജീവിതമെന്ന വാക്കിനെ ഏതു വരിയിലേക്കാണിനി എഴുതിച്ചേർക്കേണ്ടത്....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

ഗ്രീൻ ടീ

ജിഷ്ണു കെ.എസ്പിറന്നാൾ സമ്മാനമായി രണ്ടു പൊതിക്കെട്ടുകൾ ജൂഡ് ഫെങ് എനിക്കയച്ചു തന്നു. ഈയിടെയായി പതിവ് ജോഗ്ഗിങ്ങ് കഴിഞ്ഞ് അതിൽ നിന്നും ചുരുണ്ട വേര് കണക്കെയുള്ള നരച്ച ഇലകൾ രണ്ടു നുള്ളെടുത്ത് തിളയ്ക്കും വെള്ളത്തിലിടും; അതിൽ കിടന്നവൾ മെല്ലെ ഉടൽ നിവർത്തി ഇളം പച്ച കുടഞ്ഞിട്ട് കൈകൾ വിടർത്തും. അവളുടെ ചിരിയിലേയ്ക്ക് ഞാനൊരല്പം തേനിറ്റിച്ച് ചുണ്ടോട് ചേർക്കും.https://youtu.be/SLJduws3kDUകോട്ടയം, കുടമാളൂർ...

ഇനിയും പറക്കാന്‍ പഠിച്ചിട്ടില്ലാത്ത നിന്നെയോര്‍ത്ത്

നിധിന്‍ വി. എന്‍.വിഷാദം പുതച്ചിരിക്കുന്ന വൃദ്ധനെ ഉള്ളില്‍ ചുമക്കുകയല്ല ഏകാകിയുടെ നഗരം, ചങ്ങലയറുക്കുന്ന ഉന്മാദിയെ, അവന്റെ ഭാഷയെ, ശരീരചലനങ്ങളെ സംഗീതമെന്നെഴുതുകയാണ്.അപ്പൂപ്പന്‍ താടി ശീലിച്ച യാത്രയുടെ ഭാരമില്ലായ്മയില്‍ പാതയിലൊരു മരം സ്വപ്‌നം കാണുന്നുണ്ട്, കടലിരമ്പം ഉള്ളിലൊതുക്കിയ ശംഖുപോലെ.ഇനിയും പറക്കാന്‍ പഠിച്ചിട്ടില്ലാത്ത നിന്നെയോര്‍ത്ത്, ആകാശച്ചെരുവില്‍ നിന്ന് മഴവില്ലൊടിച്ചെടുത്ത് ഞാനൊരു കവിതയെഴുതുന്നു.2കാടിനുള്ളില്‍ നഗ്നമായൊരുവള്‍ കവിതയിലേക്ക് കടന്നുവരുന്നു.അവള്‍ നടന്നിടം ചുവന്നപൂക്കള്‍ കൊണ്ട് ഭഗവതി പട്ടണിയുന്നു.മുലക്കണ്ണില്‍ ചുണ്ടുചേര്‍ത്തവള്‍ ഖജുരാഹോയിലേക്ക് കൂട്ടുന്നു. മുലചുരന്ന ഞാന്‍, എന്റെയും നിന്റെയും...

അഭിനവ കൃഷ്ണോപദേശം

ആദിഷ ടി. ടി. കെ.ഒരു രഥം വേണം അതിവേഗം പായുന്ന രോമരാജിയില്‍ ചുഴികളുള്ള വെളുത്ത രണ്ടശ്വങ്ങളും. അകലെയൊരു കുരുക്ഷേത്രമൊരുങ്ങുന്നുണ്ട്. വെള്ളയും ചുവപ്പും കാവിയും പച്ചയും യോദ്ധാക്കള്‍ അണിനിരക്കട്ടെ. ഭടതലവന്മാര്‍ കസേരയോടെ പൊങ്ങട്ടെ. ചോരയുടെ എരിവും പുളിയും ഏറെയറിഞ്ഞ കഠാര മുനകള്‍...

തീവണ്ടിയാത്രയിലെ ചില പെണ്ണുങ്ങൾ

കവിത അബ്ദുള്ള പൊന്നാനിനാക്ക് ബാഗിനുള്ളിലൊളിപ്പിച്ച് വണ്ടികേറുന്നു ചില പെണ്ണുങ്ങൾ.തിടുക്കപ്പെട്ട് സീറ്റിലിരുന്ന നീണ്ട മൗനം കോട്ടുവായിട്ടു.പല്ലി ചിലക്കുന്ന ശബ്ദം പോൽ വിറപൂണ്ട ഫോണെടുത്ത് വിരല് പതിപ്പിച്ച് കണ്ണും കാതും ഉള്ളിലൊതുക്കി. ചിലച്ച് കൊണ്ട് ഒരു കുഞ്ഞു പാദസരത്തിൻ്റെ ശബ്ദം  ഓടിക്കളിക്കുന്നുണ്ട് .കൂർത്ത നോട്ടത്തിൽ പതുങ്ങിയിരിക്കുന്നുണ്ടൊരു കൊഞ്ചലിൻ നാദം. ജാലകത്തിന്നപ്പുറത്തെ പുഴയൊഴുക്കും തണല് വിരിച്ച മരച്ചില്ലകളും വെയില്...
spot_imgspot_img