Homeകവിതകൾ

കവിതകൾ

വലിക്കൽ

കവിത ഷിജിൽ ദാമോദരൻ ചിത്രീകരണം : ഷിജു കോളിക്കണ്ടിഒരിക്കലും വലിക്കാറുണ്ടെന്ന് ഞാൻ സമ്മതിച്ചു തന്നില്ലബാങ്ക് സ്റ്റേറ്റ്മെന്റ് കാട്ടും വരെ - പൈസറെക്കോർഡ് ചെയ്ത് കേൾപ്പിക്കും വരെ - കൂർക്കംലൈറ്റർ കയ്യോടെ പിടികൂടും വരെ - സിഗരറ്റ്... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

തിരുത്തൽ

കവിത ബിനേഷ് ചേമഞ്ചേരിഎഴുതിയ കവിതയിലെ ആദ്യത്തെ വരി തിരുത്തിയെഴുതുകയാണ്.മഴ എന്ന ആദ്യ പദം വെട്ടിമാറ്റി വേനൽ എന്നെഴുതിച്ചേർക്കുന്നു.മഴയ്ക്കും വേനലിനുമിടയിലെ മഞ്ഞുകണത്തിനെ ഉരുകിത്തീരുവാനായൊരു ഇലത്തുമ്പിലേക്കു കുടിയിരുത്തുന്നു.ആർദ്രമെന്നെഴുതിയ മനസ്സിനെ ചൂണ്ടുവിരലുകൊണ്ടു കോരിയെടുത്ത് ഇല്ലിപ്പടർപ്പുകളിൽ തൂക്കിയിടുന്നു.തിരുത്തലുകൾക്കിടയിൽപാതിവഴിയിൽ കളഞ്ഞു പോയ ജീവിതമെന്ന വാക്കിനെ ഏതു വരിയിലേക്കാണിനി എഴുതിച്ചേർക്കേണ്ടത്....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

എഴുത്തുമുറിയിലെ മരണവും കല്പറ്റ നാരായണന്റെ സമയപ്രഭുവും*

(കവിത) അജിത് പ്രസാദ് ഉമയനല്ലൂർഎഴുത്തുമുറിയിലെ അടുക്കുതെറ്റിയ പുസ്തകങ്ങളിൽ നിന്നും പുറപ്പെട്ടു വരുന്നുണ്ട് ചതുരാകൃതിയിലുള്ള അസാധാരണമായൊരു വെളിച്ചം.ചുമരിനു കീഴെയായി എഴുത്തുമേശയുടെ കാലിളകിയാടിയതിന്റെ നരച്ചപാടുകൾ. മേശയ്ക്കു മുകളിലായി മറിഞ്ഞുകിടക്കുന്ന ധ്യാനബുദ്ധനും കല്പറ്റനാരായണൻ മാഷിന്റെ 'സമയപ്രഭു'വും. (ധ്യാനബുദ്ധന്റെ ശിരസ്സിൽ തലോടലിന്റെ പാടുകൾ )സമയപ്രഭുവിലെ വായിച്ച് അവശേഷിപ്പിച്ച പേജ് അരികുമടക്കിക്കൊണ്ട് അടയാളം വച്ചിരിക്കുന്നു. മടക്കിവച്ച പേജിലെ അവസാനത്തെ വരിയിൽ അഴുക്കുപുരണ്ട ഒരു വിരലടയാളവും!അക്ഷമ കൂടെക്കൂട്ടിയിരുന്ന അയാളെ അവസാന നിമിഷങ്ങളിൽ സമയപ്രഭുവായിരുന്നിരിക്കണം നയിച്ചുകൊണ്ടിരുന്നത്.- യാതൊരുവിധ ധൃതിയുമില്ലാതെ സൗമ്യതയോടെ അവസാനത്തെ...

കുറുംകവിതകൾ

കവിത ഉണ്ണികൃഷ്ണൻ കളമുള്ളതിൽതെരുവ് തെരുവിലെ തോക്ക് ഭ്രാന്തെടുത്ത പോലെ വെറുതെ ചിലയ്ക്കുന്നു. കുട്ടികളുടെ തുള വീണ ഉടുപ്പുകൾ അമ്മമാരെ കാണാതെ കരയുന്നു.അന്യോന്യം പുഴയുടെ സ്വപ്നപ്പടർച്ചയാണ് തീരം - തീരത്തിന്റെ നഷ്ടമോഹങ്ങൾ പുഴയും തീരം ഉന്മാദിയായ പുഴ ഉച്ചത്തിൽ പാട്ടു പാടുന്നു.തീരങ്ങളിൽ പുതിയ പൂവുകൾ വിടരുന്നു.സ്വച്ഛം (ജാനകി ടീച്ചർക്ക് ) തത്വചിന്തകനായ അച്ഛന്റെ മകൾ ഉറക്കെ ചോദ്യങ്ങൾ ചോദിയ്ക്കുന്നു.ഉച്ചത്തിൽ ചിരിയ്ക്കുന്ന അമ്മയ്ക്കൊപ്പം ഒരു വീട് പാട്ടു പാടുന്നു.യന്ത്രം റേഷൻ കാർഡിലെ അടയാളപ്പെടുത്തലുകൾ പോലെ ഒരേ തരത്തിൽ - തയ്യൽയന്ത്രം ഒരു സ്ത്രീയെ തുന്നിയെടുക്കുന്നു. ...ഉണ്ണികൃഷ്ണൻ കളമുള്ളതിൽ, വടക്കാഞ്ചേരി ശ്രീവ്യാസ എൻ എസ് എസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ. പാലക്കാട് തേങ്കുറുശ്ശിയിൽ താമസംആത്മ...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ തിളങ്ങുന്ന ബിംബമൊരെണ്ണം വരികൾക്കിടയിൽ ഒളിച്ചിരിക്കും. അവളുടെ അരിഞ്ഞ സ്വപ്നച്ചിറകുകൾ കാറ്റിൽ ലിപികളില്ലാ വരികൾ മൂളും സ്നേഹം സ്നേഹം എന്ന വാക്കുമാത്രം വരികൾക്കിടയിൽ ഏച്ചു നിൽക്കും. തോറ്റുപോയത് പോരാടാനറിയാതെയല്ല വൈകാരികമായൊരു മനസ്സും അതിനുള്ളിലെ സ്നേഹവും കൊണ്ടാണെന്ന് കടുപ്പിച്ച...

പെയ്ത്ത്

എം സി സന്ദീപ്1. കാണേണ്ടിയിരുന്നില്ല കാർമേഘമേ, ഇങ്ങനെ കരഞ്ഞ് തീരാനായിരുന്നെങ്കിൽ.2. പൂക്കളും ഇലകളും മിഴി കൂമ്പി. മഴ വന്നാകെ നനച്ച നാണത്താൽ.3. പെരുമഴയാൽ നനഞ്ഞു കുതിർന്നൊരു പൂച്ചക്കുഞ്ഞ് മുരണ്ടും വിറച്ചും അടുക്കളമൂലയിൽ തല നനയാത്തൊരിടം തേടുന്നു.4. തല തിരിഞ്ഞ പ്രണയമൂങ്ങകളുടെ ഉം,ഉം മൂളലുകൾക്കു മേൽ പെടുന്നനെയെത്തിയ പാതിരാ മഴ ശ്രുതി ചേർക്കുന്നു.5. അഴുക്കുകളെല്ലാം ഒഴുക്കി കളയുന്നു ഈ മഴപ്പെയ്ത്ത്. അഴലുകളെല്ലാം കഴുകി കളയുന്നു കണ്ണീർപ്പെയ്ത്ത്.6. തൊട്ടാവാടിയെ ഉമ്മ വെച്ച് മുറിഞ്ഞൊരു മഴത്തുള്ളി ഭൂമിയിലൊരു ശവക്കുടീരം പണിയുന്നു.7. കാറ്റ് വീഴ്ത്തി,...

പഴുത്തില

കവിതസുബീഷ് തെക്കൂട്ട്നീയറിഞ്ഞതൊന്നുമല്ല ഞാനെന്നറിഞ്ഞാൽ നീയെന്നെ വിട്ടുപോകുമോ? വരുംവർഷം വസന്തം വരാതാകുമോ? നമുക്കിടയിലീ കിടപ്പറ കടലിടുക്കിൽ തകർന്ന കപ്പലാകുമോ?പൊതിയുമീ കരതലം പൊഴിയും പവിഴമല്ലി കുതിരും ഹർഷം ഉതിരും ഉതിർമുല്ലവാനം എനിക്കന്യമാകുമോ എന്നെ നീ വേർപെടുത്തുമോ?പെയ്ത്തിലീയിടർച്ച മഴ തൻ നോവോ നിന്‍റെ കണ്ണീരോ? പറഞ്ഞില്ലയെന്തേ ഒരുനാളെങ്കിലും മുന്നേ ഇതല്ല ഞാനെന്നത് മറച്ചുവോ നിന്‍റെ ചോദ്യം മുഖംതിരിച്ച് ഞാനുംനീ വിതുമ്പി വിളറിവീണു മുറ്റത്തൊരു വെയിൽപിന്നെയും നീ വിളിപ്പൂ മടിയിൽ...

കണക്കെടുപ്പ്

കവിത അരുൺജിത്ത്ഒറ്റയിരുപ്പിൽ എഴുതി തീർത്ത കവിതയാണ്,(അമ്മ)വരച്ചിടാൻ അധികമില്ലല്ലോ..?ഇന്നലെയും മിനിഞ്ഞാന്നും,ഇനി നാളെയും എല്ലാംഒരേ പഴന്തുണി മണംകെട്ട് വീർത്ത് പല്ലിളിച്ചു നിൽക്കുന്നു.ഉമ്മറത്തെ വൈക്കോൽക്കുണ്ടവട്ക്കോറത്തെ അമ്മിക്കല്ല്കരി പുരണ്ട കൂട്ടാൻചട്ടി..ച്ഛേ! മാറ്റിയെഴുതാം..സ്വിച്ചിനോടുന്ന മിക്സി അലക്കി ഉണക്കുന്ന വാഷിംഗ് മെഷീൻചമഞ്ഞുറങ്ങുന്ന സോഫ..,ആഹ് കാലമിങ്ങനെ...

വേദനിക്കുന്നവരുടെ രാജ്യം!

കൃഷ്ണഈ നേരം , ഈ ലോകത്ത് എത്ര മനുഷ്യർ വേദനിക്കുന്നുണ്ടാവും?ഒരു വാക്ക് കൊണ്ട് പോലും വേദന സംവേദനം ചെയ്യാൻ കഴിയാതെ, അടുത്ത നിമിഷം എങ്ങിനെ ജീവിക്കുമെന്നറിയാതെ വഴി തെറ്റിയ, നില തെറ്റിയ മനുഷ്യർ !മനുഷ്യരാൽ, ഒരു ദുശ്ശകുനമെന്നോണം, ഉപേക്ഷിക്കപ്പെട്ടവർ.ഒരുപാട് ചിരിക്കുകയും, മനുഷ്യരെ ചിന്തിപ്പിക്കുകയും ചെയ്തിരുന്ന, ഒടുക്കം സ്നേഹത്തിൻ്റെ ഒരു വറ്റ് കിട്ടാതെ പട്ടിണിയിലാവർ !...

പ്രണയത്തിന് മുന്നിൽ

ഷൈന കൈരളിഅവരുടെ നോട്ടത്തിന് മുന്നിൽ ആരവങ്ങളോ കിളിനാദങ്ങളോ മഴമേഘങ്ങളോ ഉണ്ടായിരുന്നില്ല.അവരുടെ പ്രണയത്തിന് മുന്നിൽ ഇലകളും ശിഖരങ്ങളും തായ്ത്തടിയും മാറിസഞ്ചരിച്ചു ഏറെ ദൂരം –അവരുടെ ആദ്യ ചുംബനത്തിന് മുന്നിൽ ചന്ദ്രനും നക്ഷത്രങ്ങളും നിലാവും ചക്രവാളത്തിനപ്പുറത്തേക്ക് മറഞ്ഞു.അവർ ആലിംഗനബദ്ധരായപ്പോൾ കടൽ പോലും ഉൾവലിഞ്ഞു. പിന്നെ ആകാശത്തെ നോക്കി...
spot_imgspot_img