Homeകവിതകൾ

കവിതകൾ

നിങ്ങളൊരു എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്നു ?

charles bukowski യുടെ So you want to be a writer? എന്ന കവിത. വിവർത്തനം : സനൽ ഹരിദാസ് സകലതുമുണ്ടായിട്ടുപോലും നിങ്ങളിൽ നിന്നത് ചിതറിത്തെറിച്ചു പുറത്തെത്തുന്നില്ലെങ്കിൽ, അത് ചെയ്യരുത്.നിങ്ങളുടെ ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും വായ്ക്കകത്തു നിന്നും...

അടുത്തറിയാൻ

കവിത വിനോദ് വിയാർ'മാനിനെ അടുത്തറിയാൻ അതിനെ കൊല്ലണം' കുട്ടി പറയുകയാണ് അതുകേട്ട് മാഷ് വല്ലാതെ കിടുങ്ങി. കൊല്ലലും അതിനെ തിന്നലുമാണ് അടുത്തറിയലിൻ്റെ പുതിയ സമവാക്യമെന്ന് കുട്ടി നിർവചിക്കുന്നു. സിലബസിലില്ലാത്ത കാര്യങ്ങളെ ഖണ്ഡിക്കാൻ മാഷിന് രണ്ടു ദിവസമെങ്കിലും വേണം കുട്ടിയുടെ സൂത്രവാക്യങ്ങൾ ചുഴി പോലെ ധാരണകളെ വിഴുങ്ങുകയാണ്.അഹിംസയുടെ, തിരകളില്ലാത്ത കടലിനെക്കുറിച്ച് മാഷ്...

അമ്പിളിവട്ടം

അജിത് പി.പിമൂന്നു വയസ്സുകാരന്റെ ചിത്രത്തിൽ അമ്പിളിയൊരു വെള്ളിവര പോലെ!അയാൾ ചിരിക്കുന്നു. തിരുത്തുന്നു.ആകാശത്തൊഴുകുന്ന വെള്ളിപ്പുഴയല്ല കുട്ടീ, ചന്ദ്രൻ.അതിന്റെ അരികുകൾ, തന്നെത്തന്നെ ചുറ്റി കിണറു പോലെ വട്ടമായിരിക്കുന്നു.കുട്ടിയ്ക്കു കാണുവാനായ് അയാൾ ക്ലിക്കുന്നു ചന്ദ്രനെ, ഫോണിൽ.അവൻ കാണട്ടെ, വിരലുകൾ കൊണ്ട് സൂം ചെയ്തു പോകുമ്പോൾ ജീവിതം എങ്ങനെ വട്ടത്തിലിരിക്കുന്നുവെന്ന്.'ഇതാ നോക്കൂ, ഈ ഫോട്ടോയിൽ നോക്കൂ.'കുഞ്ഞിവിരലുകൾ കൊണ്ട് ആകാശം സൂം ചെയ്ത് അവൻ നിലാവുപോലെ ചിരിക്കുന്നു.എടുക്കുമ്പോൾ മങ്ങിപ്പോയ...

മുരിങ്ങയിലത്തോരൻ ഉണ്ടാക്കുന്ന വിധം

കവിതരാജന്‍ സി എച്ച്മുരിങ്ങയിലത്തോരന് മുരിങ്ങയില തന്നെ വേണമെന്നില്ല. ഏതിലയും മുരിങ്ങയിലയെന്ന് ഏതു മരത്തിലും ചെടിയിലും മുരിങ്ങയിലയെന്ന് ഏതു കാട്ടിലും മേട്ടിലും മുരിങ്ങയെന്ന് ഏതു മുറ്റത്തും തന്റെ മുരിങ്ങയെന്ന് താനതിന്റെ ചോട്ടിലിരുന്നാണ് എഴുതുന്നതെന്ന് മുരിങ്ങയിലകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കയാണാകാശമെന്ന് മുരിങ്ങച്ചോട്ടിലാണ് ഭൂമിയെന്ന് ഓരോ കവിയേയും പോലെ കരുതിയാൽ മതി.മുരിങ്ങയിലത്തോരന് മുരിങ്ങയിലകൾക്കിടയിലെ ആകാശം മതിയാവും. രാത്രി നക്ഷത്രങ്ങളാകുന്ന ഇലകളുടെ തിളക്കം മതിയാവും. വഴറ്റിയെടുക്കുമ്പോൾ ചിന്നിത്തൂവുന്ന മിന്നാമിനുങ്ങുകൾ മതിയാവും. ചുണ്ടിലൊട്ടിപ്പോയ ചുണ്ടുകൾ പോലെ പ്രണയമൊട്ടിച്ച...

ഭരണിപ്പാട്ട്

കവിത താരാനാഥ് പട്ടാമ്പിപ്പാലത്തിന്നോരം പാതിരാത്രി കട്ടൻകാപ്പി കുടിക്കും നേരം പാട്ട് "ഇരുനൂറു പൗർണ്ണമി ചന്ദ്രികകൾ ഇരുനൂറു പൊന്നരയന്നങ്ങൾ " പാട്ട് ... മുഷിഞ്ഞ വേഷം മുടിഞ്ഞ ശബ്ദം മാനസനിലയോളം വെട്ടിയ നിലാവ് "മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു മണിമുകിൽത്തേരിലിറങ്ങി" അടുത്ത പാട്ട്പാട്ട് പാലമിറങ്ങി നിലാവ് പുഴയിലും ഓരോ പാട്ടിന്നിടയിലും മൈനാകങ്ങൾ പൂത്തുലയുന്നു കാപ്പി കുടിച്ചു വറ്റിച്ചു .. ഗായകനെ ഉപേക്ഷിച്ച് യാത്ര തുടർന്നുകാറിൽ ഒറ്റക്കിരുന്ന് പാടി പാട്ടിൻ്റെ പൂഗചർവ്വിതരസാമൃതം തെറിച്ചു തെറി...

തുരുത്ത്

കവിതരാഹുല്‍ ഗോവിന്ദ്തുരുത്തീന്ന് പാതിരാത്രി ഉൾക്കടലിലേക്കു ബോട്ടുനീങ്ങുംമീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു റേഡിയോപാടും.തുരുത്തില് പാതിരാത്രി എയ്ത്തുനക്ഷത്രം വഴിതെറ്റി വീഴുംപാതയോരത്തെ നനവഴിയാ മണലിൽ മാണ്ടുകിടക്കും,വെളുപ്പിനു തിരികെട്ട് മാഞ്ഞുപോകും 2 അവിടെ ഉപ്പുറവയുള്ള ഉൾക്കാട്ടിൽ നിറയെ കാട്ടുചെമ്പകങ്ങളാണ്നിലാവുണ്ടെങ്കിൽ,കടപടാന്നു, ബോട്ട് തീരമകന്നാൽ, കാറ്റിൽ ചെമ്പകപൂക്കൾ വാടിവീഴും.അതുംവാരി കിടക്കയിൽ വിതറി പെണ്ണുങ്ങളുറങ്ങും.മത്തുപിടിക്കുന്നതെ- ന്തെന്നറിയതെ പിള്ളേരു ചിണുങ്ങും...നീന്താനായും., നിത്യമാം നീലവെളിച്ചം. 3 മഴക്കാലമെങ്കിൽ ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം മീൻമുള്ളുമൊഴുകിവരും,വള്ളം മിന്നലിൽ രണ്ടാകും,നിലാവ്... നനഞ്ഞുകുതിർന്നു വീർത്തങ്ങനെഅല്ലെങ്കിൽ,അടുത്ത വെയിലത്തെല്ലാം ഉണങ്ങിനിവരും, ആകാശത്തകലേക്ക് അപ്പൂപ്പൻതാടികളെയ്യും സമയം ചുരുട്ടിച്ചുരുട്ടി ഉറുമ്പുകളെ കൂടൊരുക്കാൻ വിളിക്കും. 4 ഉൾക്കടലുകൊണ്ട ബോട്ടെല്ലാം ഏഴാംനാൾ തിരയിറങ്ങും, തീരമണയും തുഴയൊതുക്കും.വലയഴിച്ചാൽപതിനൊന്നാം നൂറ്റാണ്ടിലെ പവിഴപ്പുറ്റ് പാതിരക്കാറ്റ് പിരാന്ത് പേക്കൂത്ത്... 5 ഓളപ്പെരുപ്പം നോക്കി, മീൻവെട്ടും നിഴലുകൾ , വലകൾ, വേനലുകളടുക്കിവെക്കും ഞരമ്പുകൾ,കാറ്റിനെപ്പ(ച്ചു)റ്റിയും റേഡിയോ പാടും.ഉറക്കപ്പടികളിൽ, ദൂരെ , വഴിമറന്ന...

സ്വാഭാവികം

കവിതടോബി തലയൽവാക്കുകൾ കൊണ്ട് മുറിവേറ്റവരുടെ മരണം നിശ്ശബ്ദതയുടെ ആഴത്തിൽ ശ്വാസംമുട്ടിയാണ് സംഭവിക്കുക. ദംശനമേറ്റതിന്റെ ഓർമ്മകൾ ചോരയോട്ടം നിലച്ച ഞരമ്പുകളിൽ കരിയിലക്കൈകളിലെ അഴുകിത്തുടങ്ങിയ രേഖകൾ പോലെ കരുവാളിച്ചു കിടക്കണമെന്നില്ല, പൊട്ടിത്തെറിക്കുമായിരുന്ന ഒരു സ്റ്റൗവ് അനുഭവിച്ച വീർപ്പുമുട്ടലുകൾ മുഖത്ത് പുകയുന്നുണ്ടാവില്ല, കിടപ്പുമുറിയിലെ അപമാനങ്ങളോ അവഗണനകളോ എവിടെയും തിണർത്തുകിടപ്പുണ്ടാവില്ല, ഭർത്തൃപീഡനമെന്നോ ഭാര്യാപീഡനമെന്നോ സ്ത്രീധന പീഡനമെന്നോ അകമുറിവുകളിൽ അടയാളമുണ്ടാവില്ല, പിടച്ചിലുകൾ വറ്റിപ്പോയ ഹൃദയത്തിൽ വാർന്നുപോയ സങ്കടങ്ങൾ ഒരു മാപിനിയും സൂചിപ്പിക്കില്ല, അസ്വാഭാവികതകളുടെ വിരൽപ്പാടുകളും ഒരിടത്തും പതിഞ്ഞിട്ടുണ്ടാവില്ല, വാർദ്ധക്യസഹജമായ അസുഖത്താലോ മറ്റുസ്വാഭാവിക...

ഉപഗുപ്തൻ ഉറക്കമോ

ഗോപാലകൃഷ്ണൻ ഇടത്തണ്ണിൽഉപഗുപ്തനുറക്കമോ ഉടനൊന്നുണരുമോ ഉയർത്തെഴുന്നേല്പിനുള്ള ശാന്തിമന്ത്രം ഉരുവിടാനെത്തുമോ....?ഉൽകൃഷ്ടനാംബുദ്ധഭിക്ഷുവിന്റെ സാന്ത്വനം കാംക്ഷിയ്ക്കയാണിന്ന് മാനവരാകെയും കബന്ധമായ് കിടന്നൊരു വാസവദത്തയ്ക്കരികിലെത്തി ആത്മശാന്തിയേകി അന്ത്യയാത്ര അയച്ചതല്ലേ...!(adsbygoogle = window.adsbygoogle || ).push({});ദത്തയെപോലെ ഒരാളും അനാഥരല്ല ശ്മശാനത്തിലുമല്ല...! കരചരണങ്ങൾ ഛേദിച്ച _ കബന്ധവുമല്ല...! പകരുന്ന വ്യാധിയാൽ മൃത്യുനാശം വന്ന് - ആതുരാലയത്തിൻ തിണ്ണയിൽ...

തോന്നൽ

(കവിത)ജിപ്‌സ പുതുപ്പണംനീയുണ്ടെന്ന തോന്നലിന്റെ ജനാലയടയുന്നു ഞാനില്ലെന്ന മട്ടിൽ മുറിയിലിരുട്ട്.നീയൊഴിച്ചിട്ടു പോയ ഒച്ചകളെ പെട്ടികളിലടക്കി വെച്ചിട്ടുണ്ട്.നീയില്ലാതിരിക്കുമ്പോഴും നിന്റെ പാട്ട് കേൾക്കുന്ന നമ്മുടെ വീടിനൊരു മുറ്റമുണ്ടായിരുന്നെങ്കിൽ എന്ന തോന്നലിലിരിപ്പാണ് ഞാൻ.ആ മുറ്റത്തൊരു കസേരയെനിക്കുണ്ട്.ഇവിടിരുന്നാൽ കാണുന്ന വീടിന്റെയാണ് ജനാലയടയുന്നത്.വീടില്ലെന്ന മട്ടിൽ നീയടഞ്ഞു പോകുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

അസ്ഥികൂടത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്

ഫസ്ന പൊക്കാരിചോദ്യങ്ങൾ മൗനം കൊണ്ടായിരുന്നെങ്കിലും ചേതനയറ്റ മിഴികളിൽ നീർത്തുള്ളി നിശ്ചലതയിൽ അഭയം തേടിയതിനാൽ തിരിച്ചു വരവില്ലാത്ത അപൂർണ്ണതയുടെ അപൂർവ്വമല്ലാത്ത യാത്രകളിൽ ബോധമില്ലാതെ ചീറിയടുത്ത മരണമേ ..ആ ഹൃദയം അതെന്റെ ഉള്ളിൽ ഇനിയു൦ മിടിക്കും,കരൾ എന്നേ മുറിച്ചു കൊടുത്ത് ഉപേക്ഷിച്ചതാകയാൽ ഒരു ജീവി അന്നേ ജീവിച്ചു തുടങ്ങിയിരിക്കുന്നു .കണ്ണുകൾ ഉൾക്കാഴ്ചക്കാരന്റെ കാഴ്ചകളെ...
spot_imgspot_img