Homeകവിതകൾ

കവിതകൾ

ആത്മഹത്യ രഹസ്യം

സാറാ ജെസിൻ വര്‍ഗീസ്ഞാൻ നിങ്ങളോടൊക്കെ- യൊരു രഹസ്യം പറയാം.. ഇന്ന് രാത്രി ഞാൻ ആത്‍മഹത്യ ചെയ്യും.നാളേക്ക് വച്ചിരുന്ന അലാറം ഓഫാക്കി, പള്ളിയിൽ പോകാൻ തേച്ചു വച്ചിരുന്ന വെള്ളയിൽ വയലറ്റ് ബോർഡറുള്ള സാരിയിൽ കണ്ണോടിച്ച്, വായിച്ചു പകുതിയാക്കിയ പുസ്തകത്തിൽ വിരലോടിച്ച്...

തെറ്റിയെഴുതി, തിളച്ചു തൂവി

ഗായത്രി. എം.മരിച്ചു പോകുമ്പോൾ  ആരും ഒന്നും കൊണ്ടു പോകുന്നി- ല്ലെന്നു പറയുന്നതൊക്കെ  വെറുതെയാണ്. പണ്ടു വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടിക്കലങ്ങൾ കാണാതായിട്ടുണ്ട് - ഒരേട്ടനുമനിയനും. അമ്മയും അമ്മമ്മയും ഓരോന്നു കൊണ്ടുപോയതാവാനേ തരമുള്ളൂ.  അതോ ഇനി മുത്തശ്ശനാണോ?  നിശ്ചയമില്ല. ഏതായാലും തിരയാനിനി സ്ഥലം ബാക്കിയില്ല,  സംഗതിയൊട്ടു കാണുന്നുമില്ല....അടുപ്പത്ത് കലത്തിൽ വെച്ച അരി തിളച്ച്...

നിശബ്ദ ശൂന്യത

അമൽ വിതൊട്ടറിയാൻ കഴിയാത്ത ശൂന്യതയെ കണ്ടറിഞ്ഞപ്പോൾ , അവിടെയൊന്നുമില്ല ഹേ വെറുതെയാണോ പരാജയപ്പെട്ടവർ ശൂന്യത എന്നു വിളിച്ചത് പക്ഷെ ഇപ്പോൾ വറ്റി വരണ്ടൊരു ശൂന്യത ഉണ്ട്.... സ്വന്തം ഇടവപ്പാതിയിൽ ഒരു വ്യക്തിയോളം വളർന്നൊരു ശൂന്യത പക്ഷെ വൈകിയ വേളയിൽ രണ്ട് മനസ്സോളം വളർന്ന് ക്ഷയിച്ച ഇടവപ്പാതിയിലെ ശൂന്യത രണ്ടു പേർ കണ്ടറിഞ്ഞതിനേക്കാൾ തൊട്ടറിഞ്ഞിട്ടുമുണ്ട്.

ചത്തചിന്ത

വർഷ മുരളീധരൻസ്വന്തം മരണം സ്വപ്നം കാണുക എന്നത് ആത്മരതി പോലെയാണ് അമ്മയെയും അവളെയും അവരെയും അവനെയും ഒന്നാശ്വസിപ്പിക്കാനാവാതെ ചിരിച്ച് കരഞ്ഞുകൊണ്ടങ്ങനെ.. തികട്ടി വന്ന ഓർമ്മകൾ അതിന്റെ ആഴം കൂട്ടുമ്പോഴും ഫ്ലാഷ് ബാക്കിൽ വീണ്ടും ചിരിച്ചങ്ങനെ.. എണ്ണിപ്പെറുക്കലുകൾക്കിടയിൽ പലരും...

നിഗൂഡ രാത്രി

കവിത പ്രേം കൃഷ്ണൻഅവൾ രാത്രി ഒരേ സമയം മുല്ലപ്പൂക്കളെ വിവാഹം കഴിക്കുകയും പാലപ്പൂക്കളുമായി സംഗമിക്കുകയും ചെയ്യുന്ന ഒരപൂർവ്വ അമാവാസി നാളിൽ ഗ്രാമത്തിലെ വീടുകളെല്ലാം ഗാഡ നിദ്രയിലായിരുന്നു.ഇരുട്ടിലേക്ക് മിന്നൽ ധ്യാനിച്ച ഒരു നിമിഷത്തിന്റെ ശൂന്യതയിൽ പാതിരാവിന്റെ അത്ഭുത വാതിൽ പിളർന്ന് അവൾ യക്ഷി പുറത്ത് വന്നു.ഓർമ്മകളിലായിരുന്നു ചിലങ്കകൾ. ഉള്ളിലപ്പോൾ കൂരിരുൾ വഴികളിൽ നടന്നവന്റെ കാൽപ്പാദരേഖകൾ പിളർന്നലറിയ അവളുടെ മാത്രം ഗൃഹാതുരത.സർപ്പങ്ങൾ വറ്റിപ്പോയ പഴയ കാവുകൾ കടന്നപ്പോൾ നിശബ്ദ യാമങ്ങളുടെ കാറ്റ്.അതും കടന്ന് പോകവേ നാലും കൂടിയ കവലയിൽ രാത്രിയിട്ട് മൂടിയ പെട്ടിക്കടയെ നോക്കി മുറുക്കാൻ...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

തൊഴിലാളി ദിനം

കവിത അജേഷ് നല്ലാഞ്ചിമെയ് ദിനത്തിന്റെ തലേന്ന് ചിക്കാഗോയിൽ നിന്ന് ഒരു കുറിപ്പ് കവലയിലേക്ക് വരും "മെയ്യനങ്ങിടാത്തവർക്ക് സ്ഥാനമില്ല ഭുമിയിൽ " എന്നെഴുതിയിട്ടുണ്ടാവും..ശീമക്കൊന്നക്കൊമ്പുകൾ ആരുമാഹ്വാനം ചെയ്യാതെ തന്നെ പഴയ ചുമട് താങ്ങിക്ക് താഴെ നിറയും. കവല ചുവന്ന് തുടുക്കും...ചിക്കാഗോ നൂറ്റാണ്ടുകൾക്ക് മുൻപേ സുപരിചിതമായ നഗരമാണ്.. നേരിട്ടൊരു പാതയില്ല നേരിട്ട പോരാട്ടമല്ലാതെ സാമ്യവുമില്ല...വിയർപ്പിന് രാജ്യാതിർത്തികളില്ല വിശപ്പിനും.. ചിക്കാഗോ വിളിച്ചു കവലകളെല്ലാം ഏറ്റു...

വീട്

ശിവപ്രിയ സാഗരബാല്യം നിറച്ചുവെക്കുന്ന ഒരു കുട്ടി, തന്റെ സഞ്ചിയിലേക്ക് അടുക്കിപ്പെറുക്കി വെക്കുന്ന ഓര്‍മ്മകള്‍. നടന്നു നീങ്ങിയ വഴിയോരങ്ങളെ വളച്ചൊടിച്ച് സഞ്ചിയിലാക്കുകയാണവള്‍.എത്ര പെറുക്കിയിട്ടും അടച്ചു തീരാത്ത ജനവാതിലുകള്‍ കൊട്ടിയടച്ച് ഉമ്മറക്കോലായിലേക്ക് ഓടി പോകുന്ന ചവിട്ടുപടികള്‍ സഞ്ചിയില്‍ നിന്നിറങ്ങിയോടുന്ന വീട്.വീട് ബാല്യം നിറയ്ക്കുന്ന സഞ്ചിയിലില്ല വീടിനെ തിരയുന്ന കുട്ടി നിറമില്ലാത്ത വീടിന്റെ ഉമ്മറത്ത് അച്ഛാച്ചനിരുന്ന് എഴുതാത്ത പത്രങ്ങളൊക്കെയും വായിക്കുന്നു ...അടുക്കളയില്‍ അടുപ്പിനരികില്‍ അമ്മയിരിക്കുന്നു. ഇല്ലായ്മയുടെ കലത്തിലേക്ക് വല്ലായ്മകള്‍ പുഴുങ്ങിയെടുക്കുന്നുഅടുത്ത മുറിയില്‍ ജനാലകള്‍ തുറന്നിട്ട് നാളെയുടെ സ്വപ്നത്തില്‍ ഒരു കുഞ്ഞ്...

അക്ക്

കവിതരാഹുൽ പൊയ്കയിൽസൂര്യൻ പടിഞ്ഞാറ് മുങ്ങിനിവരാൻ മടിച്ച് മടിച്ചു പോവും നേരം അവളും ഞാനും വാകമരച്ചോട്ടിൽ അക്ക് കളിച്ചു. അക്ക് നെറ്റിയിൽ വച്ച് അന്തിവാനം നോക്കി ഒത്തോ ഒത്ത് ഒത്തോ ഒത്ത്. വരയിൽ ചവിട്ടാതെ നെറ്റിയിൽ നിന്ന് അക്ക് കളത്തിനുപുറത്തേക്കിട്ട് അക്കിലേക്കാഞ്ഞെത്തി. വിജയാഹ്ളാദത്തോടെ അവളിലേക്കൊന്ന് കണ്ണെറിഞ്ഞു. അന്തിവെയിൽ അവളുടെ കവിളിൽ രക്ത ചന്ദനമണിയിച്ചു. പെറ്റിക്കോട്ട് കഴിഞ്ഞു മുട്ടിലൂടെ കാൽപ്പാദത്തിലേക്ക് വാകമരം ഒരു പൂവ് കൊഴിച്ചു. വയറുപൊത്തി...

പേര് ചേര്‍ക്കല്‍

കവിതരാജന്‍ സി എച്ച്ഞങ്ങളുടെ റേഷന്‍ കാര്‍ഡില്‍ വീട്ടിലുള്ള എല്ലാ അംഗങ്ങളുടേയും പേരില്ല. പേരുള്‍പ്പെടുത്താന്‍ പൊതുവിതരണ ആപ്പീസര്‍ സമ്മതിക്കുന്നില്ല. അവര്‍ക്കും ഭക്ഷണം വേണ്ടേ?റേഷന്‍ കാര്‍ഡില്‍ ഭാര്യയുണ്ട്, കുടുംബനാഥയാണ്. ജോലി:വീട്ടുഭരണം. എന്‍റെ പേരുണ്ട്. കുടുബനാഥയുടെ ഭര്‍ത്താവ്. ജോലി:വിരമിച്ചയാള്‍. മകനുണ്ട്. ജോലി:സംരംഭകന്‍. മകളുണ്ട്. ജോലി:തൊഴില്‍ രഹിത.കൊടുത്ത അപേക്ഷയില്‍ നാലു പേരെക്കൂടി ചേര്‍ക്കാനാണ്. പേര്:ടിപ്പു. പ്രായം:അഞ്ചു വയസ്സ്. ജോലി:വീടു കാവല്‍. കുടുംബനാഥയുമായുള്ള ബന്ധം: സ്നേഹബന്ധം. പേര്:ഝാന്‍സി. പ്രായം:നാലു വയസ്സ് ജോലി:ടിപ്പുവിനെ നോക്കല്‍. കുടുംബനാഥയുമായുള്ള...
spot_imgspot_img