Homeകവിതകൾ

കവിതകൾ

കട്ട ലോക്കൽ അമ്മമാർക്ക്

കവിത നവീൻ എസ്അച്ഛന്റെ പ്രശ്നങ്ങൾ ഇന്റർനാഷണലാണ്. അമ്മയുടേതാകട്ടെ കട്ട ലോക്കലും.ആഗോള താപനത്തിന്റെ തോതിൽ അച്ഛൻ ഉത്കണ്ഠാകുലനാകുമ്പോൾ, സ്കൂൾ വിട്ട് വന്ന മകന്റെ പനിച്ചൂട് അമ്മയെ പരിഭ്രമിപ്പിക്കുന്നു.സ്ത്രീവിരുദ്ധ ചെയ്തികൾക്കെതിരെ അച്ഛൻ വാചാലനാകുമ്പോൾ, മകൾക്ക് നേരെ നീളുന്ന കണ്ണുകൾ അമ്മയെ ഭയപ്പെടുത്തുന്നു.രാജ്യാന്തര അതിർത്തിത്തർക്കങ്ങൾ അച്ഛനെ അലോസരപ്പെടുത്തുമ്പോൾ, മകനും മകൾക്കുമിടയിലെ...

ആദ്യത്തെ പ്രണയം

കവിതവിജിഷ വിജയൻനീയെന്റെ ആദ്യത്തെ പ്രണയമെടുത്തുകൊൾക.. കത്തിയമരുന്ന ഹിമാദ്രിയെ വെറുമൊരു മനസ്സുകൊണ്ട് തടഞ്ഞു നിർത്തുക.. ഒരായുസ്സിന്റെ അങ്ങേത്തലവരെ വികാരാധീനനായി നിലകൊള്ളുക. പ്രണയത്തിൽ മരണമായിരുന്നു മറുപടിയെങ്കിൽ വാലൻന്റൈനെ പോലെ ലോകം നിന്നെ അംഗീകരിക്കും വിധം പാടിപ്പുകഴ്ത്തുമായിരുന്നു.(adsbygoogle = window.adsbygoogle || ).push({});ഒരു റോസാപ്പൂവോ, ചെണ്ടുമല്ലിയോ എനിക്ക്...

പണ്ടാരമടങ്ങിപ്പോയ ഞങ്ങളുടെ പെൺകുട്ടികൾ

ആദിഞങ്ങൾ ഞങ്ങളുടെ പെൺകുട്ടികളെ വാ കൊണ്ട് മച്ചറിഞ്ഞ് ചിരിക്കാനാകാത്ത വിധം ഒച്ചയേയില്ലാതെ വളർത്തി, പെറ്റികോട്ടുകളിൽ നിന്ന് കയ്യും കാലും (ചിലപ്പോഴൊക്കെ) തലയും മൂടുന്ന വിധം ഉടുപ്പിടുവിച്ചു.ഞങ്ങളുടെ പെൺകുട്ടികൾ നക്ഷത്രങ്ങൾ കാണാതെ, നിലാവറിയാതെ, യക്ഷിക്കഥ കേട്ട് പേടിച്ച് പേടിച്ച് വളർന്നു... ചെമ്പരത്തിചോപ്പുള്ള എടവഴികളിൽ വെച്ച്, ഞങ്ങൾ അവറ്റകളെ...

കടം

വിഷ്ണു ലതവസന്തം നരച്ചു തുടങ്ങുംമ്പോൾ ഒരു യാത്രയിൽ മറവികളാൽ നാം കണ്ടുമുട്ടിയേക്കുംബോഗിയിലേ തിരക്കിൽ അടുത്ത സ്റ്റോപ്പിറങ്ങേണ്ട യാത്രക്കാരന്റെ സീറ്റിൽ കണ്ണുനട്ടിരിക്കയാൽ മഴയുടുപ്പ് തുന്നിയ തുലാ രാത്രികളൊന്നും ഒർമ്മയെ നനച്ച് കൊള്ളണമെന്നില്ല മാസവസാനം കടം നിറഞ്ഞ കീശയിൽ മറന്നു...

കണ്ടം വഴി ഓടുമ്പോൾ

മോബിൻ മോഹൻഅങ്ങനെയങ്ങ് ഓടിയൊളിക്കാൻ പോന്ന ഇടമാണോ കണ്ടം. തോറ്റ് തുന്നം പാടി വിയർത്തു വശംകെട്ട വിളറി വെളുത്ത ബോധങ്ങൾക്ക് ഓടിമാറാൻ പാതയൊരുക്കലല്ല കണ്ടത്തിന്റെ കർമ്മം.. മുലച്ചിപറമ്പിൽ ചോര പൊടിഞ്ഞു മരിച്ച പെണ്ണിന്റെ കോപക്കണ്ണീർ വീണലിഞ്ഞ മണ്ണാണ്. ഓളുടെ കെട്ടിയോൻ കണ്ടപ്പന്റെ ആത്മബോധം താളം ചവിട്ടിയ മണ്ണ്. ചിറയോട് ചേർത്തുകെട്ടിയ ചിരുകണ്ടന്റെ വിയർപ്പും കറുത്ത രക്തവും കൂടിക്കുഴഞ്ഞ...

ജലസ്മരണ

സൂരജ് കല്ലേരിഇപ്പോൾ പെയ്തുപോയ മഴയിൽ പറമ്പിലെ കുഴികളിൽ ശ്വാസം കിട്ടാതെ നിറഞ്ഞ് കിടക്കുന്നു വെള്ളത്തിന്റെ ദേഹം. നാവ് നീട്ടി യാചിക്കുന്നുണ്ടത് ഒരിണയെ കൂടി പെയ്തു കിട്ടാൻ ഒരു മഴ മാത്രം പെയ്തൊഴിയുമ്പോൾ കാത്തിരുന്ന് ദാഹിച്ച് മരിച്ചുപോകുന്നു വെള്ളക്കെട്ടുകൾ.. ഇടയ്ക്കൊരു പക്ഷി ഒരു തൂവൽ കൊഴിച്ച് പറന്ന് പോയി കലങ്ങിയ ദേഹത്ത് ഒരു തൊടൽ. നീ ചിലപ്പോൾ എന്റെ ഉള്ളിലെ മഴക്കുഴികളിലുണ്ടാവും വറ്റിയിട്ടില്ല ഉറപ്പാണ് ഒറ്റയ്ക്കിരിക്കുമ്പോൾ വെള്ളമിരുന്ന് കാലിളക്കുന്നത് കേൾക്കാം ആ പഴയ വെള്ളിക്കൊലുസ് തന്നെ.. ദാഹിച്ച് ദാഹിച്ച് നീ നീരാവിയാകുന്നു എനിക്കൊരു കുമ്പിൾ ജലസ്മരണ.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

മഞ്ഞ വെളിച്ചം

കവിത സ്നേഹ മാണിക്കത്ത് ഓരോ നിരത്തിലും മറ്റാർക്കും കാണാത്ത വിധം മരണം അടയാളപ്പെടുത്തിയ ഞാൻ ഉണ്ടായിരുന്നു നൂഡിൽസ് സ്ട്രാപ്പ് ഉടുപ്പിലെ നൂലുകൾ പോലെ അധികമാരാലും തിരിച്ചറിയപ്പെടാതെ ഉടൽ നടന്നു നീങ്ങി ചുണ്ടുകൾ മീൻവലകൾ പോലെ ഇരയെ വിഴുങ്ങാൻ കൊതിച്ചു പഴകിയ ഓർമ്മകൾ മണ്ണിരയെപോലെ ഇഴഞ്ഞു വഴുവഴുത്ത ചുംബനങ്ങളെ കുഴിമാടത്തിൽ നിന്നും പുറത്തെടുത്തു ഇവിടെയും മഞ്ഞ വെളിച്ചങ്ങൾ എത്ര കാതം നടന്നാലും മരണം ഈ മഞ്ഞയ്ക്കും ചുംബനത്തിനും വണ്ടിപ്പുകയ്ക്കും ട്രാഫിക് സിഗ്നലിനും ഇടയിൽ ഒളിച്ചിരുന്ന് നോക്കി...

മഴയഴകി ‌

കവിതസംഗീത് സോമൻമഴയ്ക്ക് പെയ്യാൻ ഇടമില്ലത്രേ .. എത്ര പെയ്തിട്ടും തോരാതെ നീ ഇങ്ങനെ പെയ്താൽ ഞങ്ങൾ എന്തു ചെയ്യുമെന്നായി... കാടും മേടും മലയുമൊക്കെ..മഴയാകെ.. സങ്കടത്തിലായി പെയ്തിട്ടാണെങ്കിൽ തോരുന്നുമില്ല.. കാടും മേടും പുഴയും കരയുമൊക്കെ നിറഞ്ഞു കവിഞ്ഞു.. എല്ലാരും മഴയെ ശപിച്ചു തുടങ്ങി.. മഴയ്ക്ക്.. എന്തു...

HOW FAR ARE YOU?

Poem Prathibha PanickerShould I come so close to you that our breaths could touch each other? Or should I keep myself a little far such that I can...

പിന്മടക്കം

കവിത കല്പറ്റ നാരായണൻ                     ' ഹാ അയാളുടെ ഇടതുകരം എന്റ തലയ്ക്കു കീഴിലായിരുന്നെങ്കിൽ '- ഉത്തമഗീതംമധുവിധു അവസാനിച്ച ദിവസം ഞാൻ വ്യക്തമായോർക്കുന്നു തലേന്ന് അവൾ തലവെച്ചുറങ്ങിയ കൈ രാവിലെ എനിക്കുയർത്താനായില്ല അവൾ അവളുടെ ശരിയായ ഭാരം വീണ്ടും വഹിച്ചു തുടങ്ങി.അന്ന് വീട്ടിന് പിന്നിലെ...
spot_imgspot_img