Homeകവിതകൾ

കവിതകൾ

അടുത്തറിയാൻ

കവിത വിനോദ് വിയാർ'മാനിനെ അടുത്തറിയാൻ അതിനെ കൊല്ലണം' കുട്ടി പറയുകയാണ് അതുകേട്ട് മാഷ് വല്ലാതെ കിടുങ്ങി. കൊല്ലലും അതിനെ തിന്നലുമാണ് അടുത്തറിയലിൻ്റെ പുതിയ സമവാക്യമെന്ന് കുട്ടി നിർവചിക്കുന്നു. സിലബസിലില്ലാത്ത കാര്യങ്ങളെ ഖണ്ഡിക്കാൻ മാഷിന് രണ്ടു ദിവസമെങ്കിലും വേണം കുട്ടിയുടെ സൂത്രവാക്യങ്ങൾ ചുഴി പോലെ ധാരണകളെ വിഴുങ്ങുകയാണ്.അഹിംസയുടെ, തിരകളില്ലാത്ത കടലിനെക്കുറിച്ച് മാഷ്...

വെളിച്ചമിറങ്ങുന്ന നേരം

കവിതസ്വാമിദാസ് മുചുകുന്ന്ഒരു നദിയുടെ പക്ഷത്ത് നിന്ന് ചിലതെല്ലാം ആലോചിക്കാനുണ്ട്. മലയിറങ്ങി വെള്ളമെടുക്കാനെത്തിയിരിക്കുന്ന ഈ ഞാൻ ഒരു നദിയേയല്ലെന്ന് ആദ്യം വിചാരിക്കണം. മരക്കമ്പുകളിൽനിന്ന് കൂടുവിട്ടിറങ്ങിയ പകൽക്കിളിയും നദിയല്ല. വെളിച്ചമാകാൻ വേണ്ടി സൂര്യനിൽനിന്നിറങ്ങിയ സൂചിക്കമ്പികളും നമ്മുടെ ആലോചനകളിലുണ്ടാകണം.അനേകം ജലകണങ്ങൾ കൂട്ടിയാൽ ഒരിക്കലും എൻ്റെ ഒഴുക്കല്ല. എവിടെയെങ്കിലും നിശ്ചലമായൊന്നു നിൽക്കണമെന്ന് തോന്നിയാൽ എപ്പൊഴുമൊഴുകുന്ന നിന്നെക്കൊണ്ടാവുമെന്ന് തീരെ തോന്നുന്നില്ല.എൻ്റെജലാശയം വെറുമൊരുതുള്ളിയാണ്. നദിയാകണമെങ്കിൽ ഏറ്റവും ചെറിയൊരു ജലകണമാകണം.സൂര്യനിൽനിന്നിറങ്ങുന്ന ആദ്യകണം ആ ഒരുതുള്ളിനദിയിലാണ് ആദ്യം ഇണചേരാൻ പോവുക.... വണ്ടൂർ വി എം സി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ്ടു...

ബോധോദയം

വിഷ്ണു ഷീല ബോധി വൃക്ഷമില്ല വനനശീകരണം. ബോധോദയത്തിനായി അലഞ്ഞ പുതിയ തലമുറയിലെ ഒരു ബുദ്ധൻ ഒടുവിൽ ആമസോണിൽ എത്തി. വെളിച്ചം കടക്കാത്ത ആമസോണിന്റെ ഇരുണ്ട അഗാധതയിൽ സംസാരിക്കുന്ന പൂക്കളേയും പക്ഷികളേയും, മൃഗങ്ങളേയും കണ്ടു. സംസാരിക്കാൻ മറന്ന മനുഷ്യരുടെ അടയാളങ്ങളും കണ്ടു. ഒടുവിൽ ഒരു ബോധി വൃക്ഷം ഓർഡർ ചെയ്തവൻ തപസ്സു തുടങ്ങി. രാപ്പകലില്ലാതെ ലൈവ് പാടുന്ന മെഡിറ്റേഷൻ...

മുരിങ്ങയിലത്തോരൻ ഉണ്ടാക്കുന്ന വിധം

കവിതരാജന്‍ സി എച്ച്മുരിങ്ങയിലത്തോരന് മുരിങ്ങയില തന്നെ വേണമെന്നില്ല. ഏതിലയും മുരിങ്ങയിലയെന്ന് ഏതു മരത്തിലും ചെടിയിലും മുരിങ്ങയിലയെന്ന് ഏതു കാട്ടിലും മേട്ടിലും മുരിങ്ങയെന്ന് ഏതു മുറ്റത്തും തന്റെ മുരിങ്ങയെന്ന് താനതിന്റെ ചോട്ടിലിരുന്നാണ് എഴുതുന്നതെന്ന് മുരിങ്ങയിലകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കയാണാകാശമെന്ന് മുരിങ്ങച്ചോട്ടിലാണ് ഭൂമിയെന്ന് ഓരോ കവിയേയും പോലെ കരുതിയാൽ മതി.മുരിങ്ങയിലത്തോരന് മുരിങ്ങയിലകൾക്കിടയിലെ ആകാശം മതിയാവും. രാത്രി നക്ഷത്രങ്ങളാകുന്ന ഇലകളുടെ തിളക്കം മതിയാവും. വഴറ്റിയെടുക്കുമ്പോൾ ചിന്നിത്തൂവുന്ന മിന്നാമിനുങ്ങുകൾ മതിയാവും. ചുണ്ടിലൊട്ടിപ്പോയ ചുണ്ടുകൾ പോലെ പ്രണയമൊട്ടിച്ച...

കവിയെവിടെ

ഉനൈസ് വട്ടപ്പറമ്പൻമേശപ്പുറത്ത് പേന മരവിച്ചിരിക്കുകയാണ്.. മഷിയെല്ലാം ആരോ തട്ടിമറിച്ചിട്ടിട്ടുണ്ട്.. നീരുവറ്റിയ ഒരു പുഴയെ ഓർമ്മിപ്പിക്കും വിധം അവ ഉണങ്ങിപ്പോയിരിക്കുന്നു..ഇപ്പോളയാൾ മഴ നനയാറില്ല.. കുന്നിൻ ചെരുവിലേക്കും നദിക്കരയിലേക്കും വരാറില്ല.. മാവിൻ കൊമ്പിലെ ഇണക്കിളികളെയും പാടെ മറന്നിരിക്കുന്നു..കുറച്ച് നാളായ് കവിഹൃദയം ചത്തിരിപ്പാണ്.. ചിന്തകൾ വേരിറങ്ങാൻ പ്രയാസപ്പെടുന്നു..അയാൾ എഴുതിയിരുന്ന ചുവരുകളെ കടലാസ് കഷ്ണങ്ങളെ ചിതല് മോഷ്ടിക്കുകയാണ്..ഇനി നിങ്ങൾ മലമുകളിലേക്ക് ചെല്ലണം.. താഴെ പ്രകൃതിയുടെ അനന്തതയിലേക്ക് നോക്കി കൂവി വിളിക്കണം.. നദിക്കരയിലേക്ക് ചെല്ലണം അടിത്തട്ടിലൊന്ന് മുങ്ങിനിവരണം..പതിയെ കാറ്റ് വീശിതുടങ്ങുമ്പോൾ നിങ്ങൾക്കൊരശരീരി കേൾക്കാം.. കാതോർക്കുക പ്രകൃതിയുടെ കവിതയാണത്..ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

മറുപടി

കവിതഅഖിൽ കുമാർ. എസ്പുഴ കടവിനോട് പരിഭവം പറഞ്ഞു: നിനക്ക് എന്നോട് പഴയപ്പോലെ ഒരു സ്നേഹവുമില്ല. നീ എന്നോട് മിണ്ടാറില്ല എന്നെ ശ്രദ്ധിക്കാറില്ല ഭംഗിവാക്കുകൾ പറയാറില്ല അങ്ങനെയങ്ങനെ... നീ ആകെ മാറിപ്പോയിരിക്കുന്നു. കടവ് മറുപടിയായി പറഞ്ഞു: ഇന്നലകളിലും നിന്നെയും കാത്ത് ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു. ഇന്നും ഇവിടെ തന്നെ...

സമാധാനം

കവിത യഹിയാ മുഹമ്മദ്I നിന്നെ ഓർക്കുമ്പോഴെല്ലാം ഞാനൊരു ചക്കപ്പഴമാവുംഎവിടെന്നില്ലാതെ ഒരു കൂട്ടം തേനീച്ചകൾ പറന്നു വരും...!ചില മുരളലുകൾ മാത്രം ബാക്കിയാവുംചക്കപ്പഴം ഞെട്ടറ്റു വീഴുംIIനിന്നെ പ്രണയിക്കുമ്പോഴേക്കും ഒരു പുഴ ദിശമാറി ഒഴുകുംതാന്തോന്നിയായ പുഴ എവിടെയെന്നില്ലാതെയലഞ്ഞ് പ്രളയമാവുംകടന്നുകയറും, കെട്ടിപ്പുണരും, മുത്തം വെയ്ക്കും, പിച്ചിച്ചീന്തും കൂടെക്കൂട്ടുംഒടുക്കം പുഴ ഉൾവലിയും നീയും ഞാനും...

എന്നെ നിന്നെ നമ്മളെ

കവിത കാവ്യ എംതിരമാലകളിൽ അവസാനതുള്ളി നിറവും പൊഴിച്ചിട്ട് എന്റെ പകലിലേക്ക് ഇരുട്ട് ഇരുണ്ട് കേറുന്നു ഓർമയുടെ ഉമ്മറത്തിണ്ണയിൽ വന്നിരുന്ന് നിലാവ് തിരയുന്നോരെ, കണ്ണടച്ചോളൂ, എന്റെ നിലാവിനെ ഇരുട്ട് തൂക്കിക്കൊന്നു വിരലിൽ തുരുതുരെ ഉമ്മ തന്നു പോയ പൂമ്പാറ്റകളെ, ഇനി ഈ വഴിക്കിറക്കണ്ട, ഇവിടെ പൂക്കാലം തീർന്നിട്ടുണ്ട്, എന്തിനാണ് വെറുതെ...

കുറ്റം

ഹാഫിസ് മുഹമ്മദ്സംശയത്തിന്റെ പേരിലാണ് പിടികൂടിയത് ... അതേ ആനുകൂല്യത്തിലാണ് വെറുതെ വിട്ടതും ...ചോദ്യങ്ങള്‍.... നോട്ടങ്ങള്‍.....സംശയിക്കെണ്ടതില്ലാത്ത സാഹചര്യത്തില്‍ വീണ്ടും പിടി കൊടുക്കുമ്പോള്‍ അവനും തെല്ലു സംശയമില്ലായിരുന്നു...ആയതിനാല്‍ 'സംശയ'ത്തെ വെറുതെ വിട്ടു... അത് അടുത്ത ഇരയെ തേടിപ്പോയിട്ടുണ്ട്....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

അഞ്ച് കവിതകള്‍

ഇഖ്ബാൽ ദുറാനിഹൃദയം വെന്തുരുകി മേല്‍പ്പോട്ടുയര്‍ന്ന നീരാവി തന്നെയാണ് കണ്ണിലെ - ഓരോ മഴ,യും ! ചുംബനങ്ങള്‍ ചുണ്ടുകള്‍ക്കിടയില്‍ നല്ല ഉറക്കമായിരുന്നു നിന്റെ ചുണ്ടുകള്‍ തട്ടിയുണര്‍ത്തും വരെ! രാത്രി കൂടെ കിടന്ന് മയക്കിയെന്ന പരാതി,യിലകള്‍ പകലിന്റെ മുറ്റം നിറയെ! ചിന്തകളിങ്ങനെ തീരത്തടിഞ്ഞാല്‍ കടലിന് തിരയിളക്ക മെങ്ങനെ മറക്കാനാവും! കച്ചവടം പലഹാര കടയിലെ ഭരണിയില്‍ ഭംഗിയില്‍ അടുക്കി വെച്ചിരിക്കുന്നു. ഹൃദയാ,കൃതിയിലുള്ള ബിസ്‌ക്കറ്റുകള്‍. ഇഷ്ടത്തിന് ചവച്ചരച്ച് കഴിക്കാന്‍ പാകത്തില്‍ മധുരമുള്ളവ!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in
spot_imgspot_img