Homeകവിതകൾ

കവിതകൾ

ഉത്ഥിതരുടെ കല്ലറ

കവിതനിഷജീവിച്ചിരിക്കുമ്പോൾ തന്നെ മരിക്കുന്ന ചിലരുണ്ട്.പരേതനെന്നോ പരേതയെന്നോ പറയാതെ,ഓ, എന്നാ പറയാനാ, അതൊരു ശവം കണക്കാ എന്ന് വിശേഷിപ്പിക്കപ്പെടുന്നവർ.നിർഭാഗ്യമെന്ന് പറയട്ടെ അവരുടെ ശവക്കല്ലറ നിർമ്മിക്കുന്നത് ഏറ്റവും വേണ്ടപ്പെട്ടവർ തന്നെയായിരിക്കും.പക്ഷെ ഒരു പ്രത്യേകതയുണ്ട്.അവരുടെ കല്ലറ ജീവനുള്ളവരുടെ ഇടയിൽ തന്നെയാണ്.അതൊരുപക്ഷെ അടുക്കളയിലോ കിടപ്പുമുറിയിലോ ആയിരിക്കും.നിങ്ങൾ കണ്ടിട്ടില്ലെ? കണ്ണിലെ തിളക്കം വറ്റിയവരെ,പറയാനുള്ള കഥകൾ  പറഞ്ഞു തീരാതെ പര്യമ്പറത്തിരുന്ന്  സ്വയം പിറുപിറുക്കുന്നവരെ, മോഹഭംഗങ്ങൾ കൊണ്ട് നിശ്ചലരായി പോയവരെ, നേരത്തിനു മുന്നേ തലയിൽ...

അമ്മക്കളി

കവിത കീർത്തന പ്രസീന ചിത്രീകരണം : സുബേഷ് പത്മനാഭൻകുഞ്ഞിലേ, അമ്മേം കുഞ്ഞും കളിക്കുമ്പോ എനിക്കെപ്പോഴും അമ്മയാകാനായിരുന്നു ഇഷ്ടം.പുലർച്ചെ കോഴി കൂവുമ്പോ ഞാനുമെണീക്കും. മുടി ചുരുട്ടിക്കെട്ടി,കണ്ണു തിരുമ്മി മുഖം കഴുകി അടുക്കളയിലെത്തും.ഇന്നലെ പ്ലാൻ ചെയ്തമാതിരി രാവിലത്തേക്കുള്ള, ഉച്ചക്കേക്കുള്ള സകലതും വച്ചുണ്ടാക്കും. കെട്ട്യോനെണീക്കുന്ന നേരത്ത് ബെഡ് കോഫിയുമായി ഹാജരാകും. തൊട്ടിലിൽ നിന്ന് കരയുന്ന കുഞ്ഞിനെയുമെടുത്ത് രണ്ട് റൗണ്ട് നടക്കും.അദ്ദേഹം...

ഗുരുസമക്ഷം

നിയാസ് ബക്കർഅരുതരുത് കരയരുത് കാരിരുമ്പാവുക. പിഴച്ചതാർക്കെന്നറിയില്ല കാലത്തിനോ കാലക്കേടിലാക്കുമീ ഗുരുക്കന്മാർക്കോ!മാതാ പിതാ ഗുരു ദൈവമെന്നല്ലോ കാലമിത്രയും ചൊല്ലിപ്പഠിച്ചു നമ്മൾ ഒളിച്ചു നിന്നും അസ്ത്രവിദ്യ പഠിച്ചൊരു ഏകലവ്യനും ഒരു പെരുവിരലല്ലോ ഗുരുദക്ഷിണഒളിക്കാതെ മറക്കാതെ വിദ്യ അർത്ഥിക്കും പെൺകുരുന്നു ഞാൻ നൽകുന്നു ഗുരുദക്ഷിണയായ് എന്റെ പ്രാണൻ.ഉഗ്ര വിഷം ചീറ്റും സർപ്പമോ ചിന്ത വിഷം തീണ്ടിയ ഗുരുനാഥനോ എടുത്തു കൊൾകെന്റെ പ്രാണൻ.അരുതരുത് കരയരുത് കാരിരുമ്പാവുക. കാലചക്രം...

മരണപ്പെട്ടവന്റെ അവസാന ഫേസ്ബുക്ക്‌ പോസ്റ്റ്‌

കവിതസുജിത്ത് സുരേന്ദ്രൻ(കവി ലൂയിസ് പീറ്ററിന്)   അദ്ദേഹം, അദ്ദേഹത്തിന്റെ അവസാന ഫേസ്ബുക്ക്‌ പോസ്റ്റിൽ മൊബൈൽ നമ്പർ മാറ്റിയ വിവരം അറിയിച്ചുകൊണ്ട് അത്, ദൈവത്തിന് ടാഗ് ചെയ്തിരിക്കുന്നു8590607958.അന്നേ ദിവസം അദ്ദേഹവും, ദൈവവും കൂടിയിരുന്ന് മദ്യപിക്കുന്നത് കണ്ടവരുണ്ട്,അവരൊരുമിച്ചാണ് അന്ന് പാരഗൺ ബാറിലെ ജീവനക്കാരനുമായി വഴക്കിട്ടത്,പച്ചത്തെറിവിളിച്ചു പറഞ്ഞത്.അവിടെനിന്ന് അവരിരുപേരെയും കഴുത്തിനുപിടിച്ച് പുറത്തേക്ക് വലിച്ചിടുകയായിരുന്നുലൂയിസ് പീറ്റർ ഉച്ചത്തിൽ പറയുന്നുണ്ട് ;ഞാനൊരു കവിയാണ്.. ഞാനൊരു...

ഉള്ളുറവയ്‌ക്കൊരു വാക്ക്

കവിത ഡോ. രാജേഷ് മോൻജിമുഖം പൂഴ്ത്തിയത് തലയൊളിപ്പിക്കാനല്ല; ആനത്തലയിളക്കാൻ പോന്ന ഒരാശയം പെറുക്കാനാണ്.തീയുണ്ടകൾ വാരിക്കോരി നിറയ്ക്കണമെന്നില്ല ഒരൊറ്റ വാക്കുമതി ചിന്നിച്ചിതറാൻ. ഒരൊറ്റ വാക്കുമതി അടിയിടിയാൻ..മദിച്ച കൊമ്പനേയും കുതിച്ച വമ്പനേയും തളയ്ക്കാൻ വമ്പുള്ള ഒരെലുമ്പൻ മതി.ചങ്ങലയിടയിട്ട് വലത്തു തിരിഞ്ഞ്, പിന്നെയിടം വെട്ടി മറിഞ്ഞ് കൺമിന്നും വേഗത്തിലടിമാറി - ത്തിരിഞ്ഞൊന്നു നിവരുമ്പോഴേക്കവനമരും മണ്ണിൽ കൊമ്പ് കുത്തും, ചെയ്ത തെറ്റുകളെല്ലാം ഒലിച്ചിറങ്ങി...

നരച്ച ആകാശത്തിനു കീഴിൽ എനിക്കുമൊരു വീടുണ്ട്

കവിത ഉണ്ണി പുത്രോട്ടിൽഉച്ചയൂണിന് സ്കൂൾ വിട്ടാൽ തെങ്ങിൻ തോപ്പിലൂടെ ഒരു നടപ്പുണ്ട് വീട്ടിലേക്ക്. ഓലക്കീറിനുള്ളിലൂടെ വരുന്ന വെയിൽക്കീറുകളെ ഒറ്റത്തട്ടിന് തെറിപ്പിച്ച്, വീടെത്താനുള്ളൊരോട്ടമുണ്ട് ഉച്ചവെയിലും കൊണ്ട് വീടങ്ങനെ മയങ്ങി നിക്കണത് കാണാൻ !ആരുമില്ലാനിശ്ശബ്ദതയിൽ ഇരുമ്പു താക്കോലിട്ട് കുലുക്കിയൊന്നുണർത്തും. ഞെട്ടിയുണർന്നുറക്കപ്പിച്ചിൽ എന്നോടൊത്തൽപ്പനേരം കളിക്കും വീട്. പൂച്ച കേറാതിരിക്കാൻ അമ്മ ഉറിയിൽ തൂക്കിയ ചോറെടുത്തു ഞങ്ങളൊന്നിച്ചുണ്ണും കാറ്റുകൊണ്ടു വന്ന കരിയിലകൾ ചിക്കിപ്പറിച്ചിട്ടതിന് വീടിനെയിത്തിരി വഴക്കുപറയും ആരുമില്ലാനേരം കാറ്റും...

അതിർവരമ്പുകൾ

(കവിത)അബ്ദുള്ള പൊന്നാനിവിരാട് കോലി അതിർത്തിക്കപ്പുറത്തേക്ക് സിക്സർ അടിച്ചപ്പോൾ ഗാലറിയിൽ നിലക്കാത്ത ആരവങ്ങൾ.റിമോട്ടിൽ കൈയ്യൊന്ന് തട്ടി ചാനൽ മാറിയപ്പോൾ തകർന്നടിഞ്ഞ കൂരക്ക് താഴെ നിലവിളികളുടെ നേർക്കാഴ്ചകൾ.ബോംബുകളും മിസൈലുകളും ഉഗ്രരൂപിയായി ഉറഞ്ഞാടുമ്പോൾ ഒരു ബോംബ് പൊട്ടുമെന്ന നിമിഷത്തിൽ തീ പോലൊരു പന്ത് കോലിയുടെ സ്‌റ്റംപ് തകർത്തു.ഗാലറി നിശബ്ദംപെട്ടെന്നാണ് ഗാലറിയുടെ അതിർത്തി...

വട്ടം

(കവിത)ട്രൈബി പുതുവയൽഎത്രയോ വട്ടം മനസ്സുകൊണ്ട് കുരിശേറ്റിയിട്ടാണ് ക്രിസ്തുവിന് ശരീരം കൊണ്ടൊരു കുരിശിലേറാൻ കഴിഞ്ഞത്..എത്രയോ വട്ടം വെള്ളക്കാരന്റെ ബുള്ളറ്റുകൾ തുളവീഴ്ത്തിയിട്ടാണ് ഗാന്ധിക്ക് നെഞ്ചിലൊരു വർഗ വെറിയന്റെ വെടിയേൽക്കാൻ കഴിഞ്ഞത്..എത്രയോ വട്ടം മനസ്സുകൊണ്ട് കാതങ്ങൾ സഞ്ചരിച്ചിട്ടാണ്...

ഏലിയൻസ്

(കവിത)യഹിയാ മുഹമ്മദ് ബിൽഡിങുകൾ ഏത് ഗ്രഹത്തിലെ മരങ്ങളാണ്! ഇവിടുത്തെതല്ലെന്നു തോന്നുന്നു. അതിൻ്റെ ഉണക്കം കണ്ടാലറിയാം. അവയ്ക്കു വേരോടാൻപറ്റിയ മണ്ണേയല്ലിവിടമെന്ന്.വണ്ടികൾ ഏതു ഗ്രഹത്തിലെ ജീവികളാണ് ? ഇവിടുത്തെതാണെന് തോന്നുന്നേയില്ല. അവറ്റകളുടെ വേഗത കണ്ടാലറിയാം. നമുക്ക് മുമ്പേ എന്നോ വന്നു പോയ അന്യഗ്രഹ ജീവികളുടെ വീട്ടിലെ വളർത്തു മൃഗങ്ങളാണെന്ന്...വിമാനവും അങ്ങനെ തന്നെ. ഇവിടുത്തെ പറവയെപ്പോലെ യല്ല അവയുടെ പറക്കൽ.... തീവണ്ടി അവിടുത്തെ പെരുമ്പാമ്പായിരിക്കും. ആ ഇഴജന്തുവിൻ്റെ പോക്ക് ഭൂമിക്കൊരു ഭാരം തന്നെ.ജെ സി...

അക്കരെ

കവിതമനു കാരയാട്മഴ പുഴ തോണി! കടവിൽ കുളിക്കാനിറങ്ങുന്നു വെയിൽ!തോണി സ്വയംകെട്ടഴിച്ച് പുഴയിലേക്ക് നീന്തുന്നു മഴ തോണിയിൽ മാത്രമായ് പെയ്യുന്നു! ഒരു കടത്തുകാരനെ പ്പോലെ വെയിൽ തോണിക്കു നേരെ കൈകൊട്ടിക്കൂവുന്നു!മഴ നിറച്ച തോണി മുഖം തിരിക്കാതെ പുഴയ്ക്ക് കുറുകെ നീന്തുന്നു! കടവിൽ വെയിൽ മാത്രം തനിച്ചാകുന്നു!... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...
spot_imgspot_img