Homeകവിതകൾ

കവിതകൾ

ട്രോൾ കവിതകൾ – ഭാഗം 14

വിമീഷ് മണിയൂർ കടം വാങ്ങിയ ഒന്ന് പണ്ട് നൂറിൽ നിന്ന് ഇരുപത്തൊമ്പത് കുറയ്ക്കുന്നതിനു വേണ്ടി ഇടത്തേ അറ്റത്തു നിന്ന് കടം വാങ്ങിയ ഒന്നിന് വേണ്ടി എണ്ണൽ സംഖ്യയിലെ ഒന്ന് രാവിലെ എന്നെ കാണാൻ വന്നു.പതിനാറ് വർഷവും...

തീവണ്ടിയാത്രയിലെ ചില പെണ്ണുങ്ങൾ

കവിത അബ്ദുള്ള പൊന്നാനിനാക്ക് ബാഗിനുള്ളിലൊളിപ്പിച്ച് വണ്ടികേറുന്നു ചില പെണ്ണുങ്ങൾ.തിടുക്കപ്പെട്ട് സീറ്റിലിരുന്ന നീണ്ട മൗനം കോട്ടുവായിട്ടു.പല്ലി ചിലക്കുന്ന ശബ്ദം പോൽ വിറപൂണ്ട ഫോണെടുത്ത് വിരല് പതിപ്പിച്ച് കണ്ണും കാതും ഉള്ളിലൊതുക്കി. ചിലച്ച് കൊണ്ട് ഒരു കുഞ്ഞു പാദസരത്തിൻ്റെ ശബ്ദം  ഓടിക്കളിക്കുന്നുണ്ട് .കൂർത്ത നോട്ടത്തിൽ പതുങ്ങിയിരിക്കുന്നുണ്ടൊരു കൊഞ്ചലിൻ നാദം. ജാലകത്തിന്നപ്പുറത്തെ പുഴയൊഴുക്കും തണല് വിരിച്ച മരച്ചില്ലകളും വെയില്...

ആൽത്തണൽ

സ്മിത ഒറ്റക്കൽപാതവക്കിലെ അരയാൽ വിജനത ഇഷ്ടപ്പെടുന്നില്ല......വിരുന്നു വന്നതാണെങ്കിലും ദേശാടനക്കിളി തിരിച്ചറിവിൽ പരാതികളുടെ കൊടും ചൂടിലും കൃഷ്ണവേണുവിൽ ലയിച്ചിരുന്നു..... ഒരിക്കലും പരിഭവിക്കാത്ത ആലിലക്കാറ്റ് രുചിച്ച് യാത്ര മറന്നിരിക്കാം....ജിവിത ഭാണ്ഡം ജഢാരൂപ വേരിൽ നിശബ്ദം താങ്ങി വെച്ച യാത്രികൻ..... സങ്കടങ്ങൾ ബോധി തണലിൽ വച്ച് പ്രാർത്ഥനാനിരതരമായി....എവിടെയൊക്കയോ വച്ച് ഒറ്റപ്പെട്ടവൻ അരയാൽ ചുറ്റിൽ ഈശ്വരനെത്തേടി.....പ്രണയം പൂത്തുലഞ്ഞ വസന്തങ്ങൾക്ക് ആൽത്തറ തണൽ മെത്ത ഒരുക്കുന്നു....വിസ്മയങ്ങളിൽ ആകാശവും ഭൂമിയും മത്സരിക്കുമ്പോൾ അനുഭവങ്ങൾ മണ്ണിലേക്കെഴുതിയിട്ട് അതികായകനായി അരയാൽ.....ജീർണതകൾ...

രണ്ടത്താണിയിലെ മരത്തിന് ; ആലുവയിലേയും

കവിത മോഹനകൃഷ്ണൻ കാലടിആ മരം വീഴുന്നത് കാണാൻ നല്ല രസമായിരുന്നു. അതിന്റെ കഥ കേൾക്കാൻ അതിലും രസമാണ്.യന്ത്രവാളിന്റെ ശബ്ദം സംഗീതമായിരുന്നു. പക്ഷികൾ അതിൽ മയങ്ങിപ്പോയിരുന്നു.ഞെട്ടറ്റു വീണു കൊണ്ടിരിക്കുന്ന ഇലയോടൊപ്പം കാറ്റ് പാതി വഴിയിൽ നിശ്ചലമായി.എന്താണ് വിശേഷമെന്നെത്തി നോക്കി ചില മരഞ്ചാടികൾ അവരുടെ വഴിക്ക് പോയി.പിന്നെ കിളികൾക്ക് നന്ദി പറഞ്ഞ് കാറ്റിനെ ഒരിക്കൽ...

പെയ്തിറങ്ങുമ്പോൾ

കവിത ചന്ദന എസ് ആനന്ദ്മഴ നനഞ്ഞ കത്തിലെ വരികൾ പതിവിലധികമായി ഒഴുകാറുണ്ട്. എന്റെ ഹൃദയത്തിൽ നിന്നും ഇറങ്ങി പോയ ഇന്നലെകളിൽ പൊതിഞ്ഞ തുള്ളികളും. പെയ്തിറങ്ങുന്ന കുളിരിനൊപ്പം കൂട്ട് പോകാറുള്ള കുശുമ്പൻ കാറ്റ് കുറിമാനം തട്ടിപ്പറിക്കാതിരിക്കാനത്രെ നിന്നെ പൊതിർത്തുന്നത്. നീയത് കൈപ്പറ്റിയന്ന്...

ഇരകളുടെ ഇതിഹാസം

അക്ഷയ് പി. പി.അതിനുശേഷം* പകലിനും രാത്രിക്കുമിടയിലുള്ള ഏതോ ഒരു ഗ്രഹത്തിൽ വച്ച്, അവൾ സിൽവിയ പ്ലാത്തിനെ വായിക്കും.ഉറക്കമില്ലായ്മയിൽ നിന്നവളുടെ രാത്രികളെ രക്ഷിച്ചെടുക്കാൻ വയ്യാതൊടുക്കം മിഴിച്ച കണ്ണുമായ്,മരിച്ചവരുടെ പകലിലേക്ക് തിരിച്ചു നടക്കും.അടയിരുന്ന കവിത വിരിയുന്നതിനു മുന്നേ മരണപ്പെട്ടുപോയൊരു കവിയുടെ ആത്മാവുപോലസ്വസ്ഥമാകും അവളുടെ ആൾക്കൂട്ട ജീവിതം.അതിനുശേഷമാണവളുടെ മുറി, വിഷാദഭരിതമായൊരു പുരാതന നഗരമാകുന്നതും,അതിനകത്തവൾ ധ്യാനനിരതയാകുന്നതും.ആത്മഹത്യയെന്ന...

നമ്മളെ കണ്ടെടുക്കുന്ന നേരങ്ങൾ

കവിത  ജിഷ്ണു കെ.എസ്''മഴവിൽ പുരികങ്ങൾ ഉയർത്തി ആമ്പൽക്കണ്ണുകൾ വിടർത്തി മാതളച്ചാർ പുരട്ടിയ ചുണ്ടുകളിൽ എണ്ണമറ്റ ചുംബനങ്ങൾ ചേർത്ത് നീയെന്നെ ചാലിച്ചെടുത്തു"(ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  സ്പോടെക്കിലെ അജ്ഞാത കവിയുടെ കവിത, വിവ: സൈമ്പോർഗ് ബോട്ട് 2DX)         2021വളരെക്കാലങ്ങളായി പരിചിതരെങ്കിലും ഒഴിഞ്ഞ മേശയ്ക്കിരുപുറം തിരിച്ചറിയപ്പെടാത്ത രണ്ട്...

വരമ്പുകൾ

ജയേഷ് വെളേരിഎത്രയെത്ര വരമ്പുകളാണ് നാം വകഞ്ഞു കെട്ടിയത് ചാലൊഴുകീടുന്നവയെ നടപ്പാതകളെ പുൽച്ചെടി കൂട്ടങ്ങളെ ചികഞ്ഞും പകുത്തും എത്രയേറെ വരമ്പുകൾഓരോ വരമ്പുകളും അതിനു മീതെ വരമ്പുകളായ് പണിപ്പെട്ട് കെട്ടിയ വരമ്പുകളുമാ പെയ്ത്തിൽ ഒലിച്ചു പോയിവീണ്ടും കെട്ടാൻ തുടങ്ങുന്നുണ്ട് അതേ ഓരത്ത് തന്നെ വരമ്പിന്റെ രൂപം മാറി കെട്ടിന്റെ മട്ടും മാറി തലപ്പാവണിഞ്ഞ് കണ്ണു മുറുകെ കെട്ടി ചിതലരിക്കാതെ കെട്ടി...

ക്വട്ടേഷൻ

കവിതഡോ.കെ.എസ്. കൃഷ്ണകുമാർചായമിട്ട നഖമുള്ള വിരലുകൾ ചേർത്ത് മലയാളം ടീച്ചർ രണ്ടു ചെവിയിലും മാറി മാറി തരാറുള്ള കാന്താരി തിരുമ്മലുകൾ, മുടിസ്ലൈഡ് ചേർത്ത് കൈത്തണ്ടയിലെ മാംസം പറിച്ചെടുക്കുന്ന സയൻസ് ടീച്ചറുടെ കഴുകൻ നുള്ളലുകൾ, ട്രൗസർ പൊക്കി തുടകളിൽ ചെമന്ന ഭസ്മക്കുറികൾ വരച്ചുതരുന്ന സ്പോർട്സ് മാഷിൻറെ ചൂരലടികൾ, ഡസ്കിൽ മടക്കിവെച്ച കുഞ്ഞുകൈമുഷ്ടികളുടെ എല്ലുമുഴകളിൽ മരസ്കെയിലു കൊണ്ടുള്ള ഫിസിക്സ് മാഷിൻറെ ചുറ്റികയടികൾ ഓരോ വരി കവിതയും തെറ്റുന്പോൾ ഹിന്ദിടീച്ചർ പുറകിൽ നിന്ന് തന്നിരുന്ന തലയ്ക്കടികൾ ഒന്നും മറന്നിട്ടില്ല എല്ലാം...

വീടെത്താറായോ?

കവിത അലീനഡോക്ടറെ കാണാനുള്ള ബെഞ്ചിലിരുന്ന് വീടെത്താറായോ എന്ന് ഒരുവൾ ചോദിക്കുന്നു. തലയിൽ വെള്ളി കയറിയിട്ടുണ്ട്. മുഖത്ത് വെറും കുട്ടി. അമ്മക്കൈ പിടിച്ച് അനങ്ങാതിരിക്കുമെങ്കിലും ഇടക്കിടെ ഉറക്കെ വിളിച്ചു ചോദിക്കും "വീടെത്താറായോ?" കോട്ടയം മെഡിക്കൽ കോളേജിന്റെ കടുകും പരിപ്പും വിതറിയ മൊസൈക്ക് തറയിലേക്ക് മാത്രം നോക്കിയിരിപ്പാണ്. നഴ്സുമാർ, കുട്ടികൾ എന്നിവരുടെ നിഴലുകൾ ഒ.പിക്ക് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും...
spot_imgspot_img