Homeകവിതകൾ

കവിതകൾ

ഉക്രൈൻ കവിതകൾ

വിവർത്തനം : ഡോ രോഷ്നി സ്വപ്നമിരോസ്ലാ ലൈയുക് ന്റെ കവിതകൾ Myrosla Laiuk     1 വെളുപ്പ്   നീലിച്ച ഒരു തടാകത്തിനടുത്തുള്ള ഇരുണ്ട രാത്രിയുടെ നടുവിൽ ഒരു മഞ്ഞ ഇരുമ്പ് വണ്ടി വന്നു നിന്ന് എന്നെ കൂട്ടിക്കൊണ്ടുപോകുന്നു.   എവിടെയാണെന്നത് എനിക്ക് പ്രശ്നമല്ല-   ഞാൻ ഈ കൈവരി പിടിക്കും   ഒഴിഞ്ഞ കുപ്പി പോലെ ഈ ലോകത്ത് തടഞ്ഞു...

ഉപ്പയില്ലാത്ത ഞാൻ

ബഹിയഉപ്പയില്ലാതായതിൽ പിന്നെയാണ് ഞാൻ സ്വതന്ത്രയായത്.അടിക്കടി ഫോണിൽ വിളിച്ച് എവിടെയാണെന്നും എന്താണെന്നും ഇനിയെപ്പോളിങ്ങ് എത്തുമെന്നും ഇനിയാരും തിരക്കില്ലല്ലോ.വരാനിരിക്കുന്ന പരീക്ഷയെക്കുറിച്ച് നിത്യേനയെന്നോണം ഓർമ്മിപ്പിച്ച് സ്വന്തം കാലിൽ നിൽക്കാൻ ഇനിയാരും പ്രേരിപ്പിക്കില്ലല്ലോ.ചുവന്ന ജിലേബിയും പലഹാരങ്ങളും വാങ്ങിവെച്ച്, കാണുമ്പോഴെല്ലാം വഴക്കു പറഞ്ഞു കഴിപ്പിച്ച് ഇനിയാരുമൊരിക്കലും ഡയറ്റിങ്ങ് തെറ്റിക്കയുമുണ്ടാവില്ല.കാണണോരുടെ മുഴുവൻ പറച്ചിലിനുമപ്പുറം സ്വന്തം കാലുകൾക്കു പോലും...

ചില രഹസ്യധാരണകൾ

കവിതരേഷ്മ അക്ഷരികവിത നഷ്ടപ്പെട്ട രണ്ടു പേർ തമ്മിൽ സംസാരിക്കാൻ തുടങ്ങുമ്പൊഴേ പഴയൊരു മഴക്കാലം ഉള്ള് തണുപ്പിക്കുംനിലാവുംമഴയും മഴവില്ലും ചമ്പകപ്പൂക്കളും ഉള്ളിൽ വരിയായ് നിരന്നു നിൽക്കും...അക്ഷരങ്ങളിൽ പിടഞ്ഞില്ലെങ്കിലും ഉള്ളിലവരൊരു കവിത അറിയാതെഴുതിത്തുടങ്ങും...മനസ്സുകളുടെ രഹസ്യമായ വേഴ്ചയിൽ നിന്ന് ഇരുട്ട് പരത്തി വെളിച്ചമുണ്ടാക്കുംകാറ്റിൽ വാക്കുകളുടെ മുടിത്തുമ്പു തട്ടി നോക്കിന്റെ കള്ളിമുള്ളുകൾ കോർത്ത് അവർ പരസ്പരം കവിതയാവും.... ...രേഷ്മഅക്ഷരി. കോഴിക്കോട് ദേവഗിരി സാവിയോ ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപിക. പുസ്തകങ്ങൾ 'എതിർഛായ' ( കവിതാ സമാഹാരം) 'ആത്മാവിന്റെ കൂട്ടെഴുത്തുകൾ ( എഡിറ്റർ...

പേറ്

വിഷ്ണു സുജാത മോഹൻകുളിമുറി, ഗർഭപാത്രം പോലെ അത്രമേൽ സ്വകാര്യത കാത്തു സൂക്ഷിക്കുന്നൊരിടമാണ്. അവിടെ എനിക്കു മാത്രം കേൾക്കാനുള്ള പാട്ടുകൾ ഉണ്ടാകുന്നുണ്ട്. ഭാഷയിലെ വ്യാകരണം പഠിച്ചു തീരാത്തതു കൊണ്ടു മാത്രമാണ് ഗർഭപാത്രത്തിൽ നിന്ന് ഒരു മൂളിപ്പാട്ടു പോലും കേൾക്കാത്തത്.ആടുമേക്കാൻ പോകുന്ന പോലെ - യാണെന്റെ കുളിക്കാൻ പോക്ക് എന്നെ ആരേയോ കുളിപ്പിക്കാ- നേൽപ്പിച്ച് മനസ്സിനേയും കൂട്ടി...

തേനി

കവിതസ്റ്റെല്ല മാത്യുമുളകുരോമങ്ങളോട് ചേരുന്ന പ്രാണന്റെ നെരുംപച്ച മണിയിലേക്ക് കിതപ്പാറാതെ പാഞ്ഞുവരുന്ന പൊള്ളുതേനി പ്രാണീ നീയടുത്തു വരല്ലേ വരും വഴി മുഴുക്കെ തേനുണ്ടായിരിക്കെ നീലിമല നിറയെ കുടിച്ചുമുത്താൻ കാട്ടുക്കാന്താരിയുമുണ്ടായിരിക്കെ നിന്റെയരികെ പ്രാണനായ കുഞ്ചിയുമിരിക്കെ.വെറുതെയൊന്ന് നോക്കുക. നിറങ്ങളുടെ പച്ചയിറ്റിൽ തണുപ്പാർന്ന കഴുകനഖത്തണ്ടിറങ്ങിയാഴ്ന്ന നീലമേഘത്തുണ്ട്. അതിൽനിന്നിപ്പോഴും നിറഞ്ഞുച്ചോരുന്ന തുള്ളികൾ വെൺകൽതുണ്ടുകൾ അതിലിറയം നനഞ്ഞു തേവും അന്നച്ചട്ടികൾ ചെറുവോടത്തോണികളിൽ കത്തും കുറ്റിപന്തങ്ങൾ ചെറുതായി തടഞ്ഞൊഴുകും കൂന്തലുകൾ.കാറ്റൊണക്കത്തിനായി കൂട്ടിയിട്ട മുളകുചെടിയിലിന്നുംഞാൻ എരിവുനിറച്ചിട്ടില്ല എരി കെടാത്ത നെഞ്ചിലത്...

(കവിത)

തെൽമ ഗോപാൽപ്രണയം ഇന്നലെ കണ്ണുനിറച്ചു കൊണ്ട് ഓടിപ്പോയി. ഒരു കൊച്ചു ബാലികയെപ്പോലെ. മുഷിഞ്ഞ ഉടുപ്പും കീറിയ പാദരക്ഷയുമുള്ള ഒരു കൊച്ചുബാലിക. ശരിയാണ് ഞാൻ സ്വാർത്ഥനായിരുന്നു. പരിചരിക്കാഞ്ഞത് എന്റെ തെറ്റ്. എന്നാലും നീയില്ലെങ്കിൽ വിധിയുടെ പൊള്ളുന്ന വെയിലിൽ വാടിക്കരിഞ്ഞു പോവില്ലേ? തിരിച്ചു തരില്ലേ നിന്റെ മന്ദഹാസത്തിന്റെ ശീതളഛായ

സ്വർഗരാജ്യം

നദീർ കടവത്തൂർഹൃദയം എങ്ങനെയാണ്‌ ഒന്നാവുന്നത്?അവയെ വിഭജിക്കണം.ഒന്ന് ശുദ്ധരക്തവും മറ്റൊന്ന് അശുദ്ധവും.വെട്ടി മുറിച്ച് രണ്ടാക്കി മാറ്റണം.തമ്മിൽ ഒരു ധമനിയുടെ ബന്ധം പോലും ഉണ്ടാവരുത്.ചെറുകുടലിനെന്തിനാണ്‌ ഈ നീളം?കോശങ്ങളെന്തിന്‌ ഇത്രയധികം?വരത്തരെന്ന പേരിട്ടു വിളിച്ച് അകറ്റണംപെട്ടെന്നൊരുനാൾ ഇല്ലാതാക്കണം.അങ്ങനെ സ്വർഗരാജ്യം പണിയണം.സൂര്യനൊരിക്കലും അസ്തമിക്കാത്തയൊന്ന്.

ചുവർ ചിത്രം

കവിത യഹിയാ മുഹമ്മദ് ഞാനൊരു ചിത്രകാരനാവണമെന്ന് എന്നേക്കാളും ശാഠ്യം അവൾക്കായിരുന്നു.കോളേജ് വരാന്തയിൽ ആളൊഴിഞ്ഞ ഗോവണിക്ക് ചുവട്ടിൽ നിന്ന് ചുണ്ടുകൾ കൊണ്ട് ഞാനൊന്നവളെ വരയ്ക്കാൻ ശ്രമിച്ചു. നിനക്ക് ചിത്രമെഴുതാൻ ഞാൻ തന്നെ ഒരു പ്രതലമാവാമെന്ന് അവൾ കുണുങ്ങിച്ചിരിച്ചു.ഞാൻ ചിത്രകാരനായി അവൾ ചുവരും പൂക്കളെ വണ്ടുകൾ എന്ന പോലെ ഏതു ചിത്രകാരനെയാണ് ചുവരുകൾ ഭ്രമിപ്പിക്കാത്തത്ആദ്യം ഞാനവളിൽ നാണത്തെ വരച്ചു. പിന്നെ കാമത്തെയും. പുറത്തുചാടിയ...

വീടെത്താറായോ?

കവിത അലീനഡോക്ടറെ കാണാനുള്ള ബെഞ്ചിലിരുന്ന് വീടെത്താറായോ എന്ന് ഒരുവൾ ചോദിക്കുന്നു. തലയിൽ വെള്ളി കയറിയിട്ടുണ്ട്. മുഖത്ത് വെറും കുട്ടി. അമ്മക്കൈ പിടിച്ച് അനങ്ങാതിരിക്കുമെങ്കിലും ഇടക്കിടെ ഉറക്കെ വിളിച്ചു ചോദിക്കും "വീടെത്താറായോ?" കോട്ടയം മെഡിക്കൽ കോളേജിന്റെ കടുകും പരിപ്പും വിതറിയ മൊസൈക്ക് തറയിലേക്ക് മാത്രം നോക്കിയിരിപ്പാണ്. നഴ്സുമാർ, കുട്ടികൾ എന്നിവരുടെ നിഴലുകൾ ഒ.പിക്ക് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും...

എന്റെ സന്ദേഹങ്ങൾ

(കവിത)കെ.ടി അനസ് മൊയ്‌തീൻ 1കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല.രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു.ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല.2ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ കൊടുത്ത അതേ കുന്ന്.നിന്റെ ഒറ്റുകാരൻ എന്റെ സന്ദേഹങ്ങൾ.3ഒരാഴ്ച്ച കടന്നുപോയിരിക്കുന്നു.നിന്റെ കല്ലറയിൽ എന്റെ ഒരല്ലിറോസു മാത്രം കാഴ്ച്ചക്കിരിക്കുന്നു. മണ്ണിൽ...
spot_imgspot_img