Homeകവിതകൾ

കവിതകൾ

വംശനാശ മുനമ്പിലെ മനുഷ്യ വംശം

ചാഴ്സ് ബുകോവ്സ്കിയുടെ Dinosauria,We എന്ന കവിതയ്ക്ക് സനൽ ഹരിദാസ് നിർവഹിച്ച പരിഭാഷഇതുപോലെ ജനിച്ചു. ഇതിനകത്തേക്ക്. മരമുഖങ്ങൾ പുഞ്ചിരിക്കും പോലെ, ശ്രീമതി മരണം പൊട്ടിച്ചിരിക്കും പോലെ. യന്ത്രഗോവണികൾ തകരും പോലെ. രാഷ്ട്രീയ ഭൂമികകൾ ബലഹീനമാകും പോലെ. കടയിലെ എടുത്തുകൊടുപ്പുകാർ ബിരുദധാരികളാകുമ്പോൾ, എണ്ണമയമാർന്ന മത്സ്യം എണ്ണമയമാർന്ന...

ചാവക്ഷരം

കവിതഅരുൺജിത്ത് മോഹൻചുവർ ചിത്രത്തിന് ചായം തേക്കുന്ന തിടുക്കത്തിൽ നിറങ്ങളെല്ലാം നിശ്ചലം. അടർന്നു വീഴാറായ ഭിത്തിക്കുമേൽ ചുവപ്പിലൊരു വട്ടം വരക്കുമ്പോൾ പകലറിയാത്തൊരു സന്ധ്യ കണക്കെ മുഖം തിരഞ്ഞു നോട്ടമില്ലാത്ത കാഴ്ചകൾ പോലെ സംഗീതം. നേരിയ ഒച്ചയിൽ ഗിറ്റാറിൻ്റെ ദീനസ്വരം യാത്ര അയപ്പിൻ്റെ അറ്റത്ത് നീങ്ങി നീങ്ങി മറയുന്ന തോണി വിദൂരയാത്രയുടെ...

കൗതുകം

(കവിത)സിജു സി മീനകാട്ടിൽ പുഴയോരത്ത് തണുത്ത നിലത്ത് മുള പാട്ട് കേട്ട് പുൽമെത്തയിലുറങ്ങിയ നാൾ ഫാൻ വെറുമൊരു കൗതുകമായിരുന്നു..!ഈ ഇഷ്ടിക മുറിയിൽ ഉരുകുന്ന ചൂടിൽ തലയ്ക്ക് മേൽ ഫാൻ കറങ്ങുമ്പോൾ എന്റെ കാടും കാട്ടാറും മുള പാട്ടും പുൽമെത്തയും എല്ലാം... ഒരു കൗതുകമാകുന്നു..!!ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

എഴുത്തുമുറിയിലെ മരണവും കല്പറ്റ നാരായണന്റെ സമയപ്രഭുവും*

(കവിത) അജിത് പ്രസാദ് ഉമയനല്ലൂർഎഴുത്തുമുറിയിലെ അടുക്കുതെറ്റിയ പുസ്തകങ്ങളിൽ നിന്നും പുറപ്പെട്ടു വരുന്നുണ്ട് ചതുരാകൃതിയിലുള്ള അസാധാരണമായൊരു വെളിച്ചം.ചുമരിനു കീഴെയായി എഴുത്തുമേശയുടെ കാലിളകിയാടിയതിന്റെ നരച്ചപാടുകൾ. മേശയ്ക്കു മുകളിലായി മറിഞ്ഞുകിടക്കുന്ന ധ്യാനബുദ്ധനും കല്പറ്റനാരായണൻ മാഷിന്റെ 'സമയപ്രഭു'വും. (ധ്യാനബുദ്ധന്റെ ശിരസ്സിൽ തലോടലിന്റെ പാടുകൾ )സമയപ്രഭുവിലെ വായിച്ച് അവശേഷിപ്പിച്ച പേജ് അരികുമടക്കിക്കൊണ്ട് അടയാളം വച്ചിരിക്കുന്നു. മടക്കിവച്ച പേജിലെ അവസാനത്തെ വരിയിൽ അഴുക്കുപുരണ്ട ഒരു വിരലടയാളവും!അക്ഷമ കൂടെക്കൂട്ടിയിരുന്ന അയാളെ അവസാന നിമിഷങ്ങളിൽ സമയപ്രഭുവായിരുന്നിരിക്കണം നയിച്ചുകൊണ്ടിരുന്നത്.- യാതൊരുവിധ ധൃതിയുമില്ലാതെ സൗമ്യതയോടെ അവസാനത്തെ...

കുറുംകവിതകൾ

കവിത ഉണ്ണികൃഷ്ണൻ കളമുള്ളതിൽതെരുവ് തെരുവിലെ തോക്ക് ഭ്രാന്തെടുത്ത പോലെ വെറുതെ ചിലയ്ക്കുന്നു. കുട്ടികളുടെ തുള വീണ ഉടുപ്പുകൾ അമ്മമാരെ കാണാതെ കരയുന്നു.അന്യോന്യം പുഴയുടെ സ്വപ്നപ്പടർച്ചയാണ് തീരം - തീരത്തിന്റെ നഷ്ടമോഹങ്ങൾ പുഴയും തീരം ഉന്മാദിയായ പുഴ ഉച്ചത്തിൽ പാട്ടു പാടുന്നു.തീരങ്ങളിൽ പുതിയ പൂവുകൾ വിടരുന്നു.സ്വച്ഛം (ജാനകി ടീച്ചർക്ക് ) തത്വചിന്തകനായ അച്ഛന്റെ മകൾ ഉറക്കെ ചോദ്യങ്ങൾ ചോദിയ്ക്കുന്നു.ഉച്ചത്തിൽ ചിരിയ്ക്കുന്ന അമ്മയ്ക്കൊപ്പം ഒരു വീട് പാട്ടു പാടുന്നു.യന്ത്രം റേഷൻ കാർഡിലെ അടയാളപ്പെടുത്തലുകൾ പോലെ ഒരേ തരത്തിൽ - തയ്യൽയന്ത്രം ഒരു സ്ത്രീയെ തുന്നിയെടുക്കുന്നു. ...ഉണ്ണികൃഷ്ണൻ കളമുള്ളതിൽ, വടക്കാഞ്ചേരി ശ്രീവ്യാസ എൻ എസ് എസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ. പാലക്കാട് തേങ്കുറുശ്ശിയിൽ താമസംആത്മ...

ഗേൾഫ്രണ്ട്

കവിതഅനൂപ് കെ എസ് നനയാൻ നല്ലോണം ഭയക്കുന്ന ഒട്ടും തിരക്കില്ലാത്ത നടത്തം തരാട്ടുന്ന രണ്ടാളാണ് ഞങ്ങൾ. തമ്മിൽ യാതൊരു കരാറുമില്ല കടുത്ത പരിചയമില്ല പ്രിയപ്പെട്ട രഹസ്യങ്ങളില്ല അടുത്ത് നിന്നിട്ടുണ്ടെങ്കിലും, പരസ്പരം ആരുടെയും ആരുമായിട്ടില്ല. എങ്കിലും, കാണാതിരുന്ന വിടവ് നേരങ്ങളെ പ്രവചിച്ച് ശരിയാക്കി ഞെട്ടാറുണ്ട്. ഒരൗപചാരികതയുമില്ലാതെ ; കണ്ടാൽ, കൈകാണിച്ചു നിൽക്കും അവസാനം നിർത്തിയ ചിരീന്ന് തുടരും പുതിയതൊക്കെ തടഞ്ഞുവക്കാതെ പങ്കുവെക്കും,...

ചിറകില്ലാത്ത ചിത്രശലഭങ്ങൾ 

കവിത ജാബിർ നൗഷാദ്അവർ, വെറും ബ്രഷ് കൊണ്ട് നിറങ്ങളിൽ നിന്നും ആത്മാവിനെ ഒപ്പിയളന്നെടുക്കുന്നു. മെരുങ്ങാത്ത തീവ്രാഭിലാഷങ്ങളെ തലയിൽ പൂശി തളയ്ക്കുന്നു. കാണുന്നതിൽ നിന്നും ഉൾകൊള്ളുന്നതിലേക്കുള്ള നേർത്ത നൂലിലൂടെ നടക്കാൻ തുനിയുന്നവർക്ക്, മൂന്നാമതൊരു കണ്ണിനെ തലയിൽ പേറുന്നവർക്ക് കണ്ടാശ്വസിക്കുവാൻ മാത്രം അവ കരുതി വെക്കുന്നു.അവർ, ചായം കൊണ്ട് ഹൈഡ് ആൻഡ് സീക് കളിക്കുന്നു. അവിടെയുമിവിടെയും മുറിപ്പാടുകളൊളുപ്പിച്ചു വെക്കുന്നു. അടയാളങ്ങളിൽ ചവുട്ടി വരും തലമുറകളിൽ നിന്നും ആരെങ്കിലും...

അവിടെത്തന്നെ

കവിതഡോ. വിനു പ്രസാദ്  വി. ജി വാടകവീടൊഴിഞ്ഞു പോകുമ്പോൾ ചിത്രങ്ങൾ എടുത്തുപോരാം.ചുവരവിടെത്തന്നെ നിൽക്കും.സ്വപ്നങ്ങൾ ചിലത് പകലേക്ക് കൂടെപ്പോരും.രാവവിടെത്തന്നെ നിൽക്കും.യാത്രയെ അത് തീർന്നാലും കൂടെക്കൂട്ടാം.വഴി അവിടെത്തന്നെ നിൽക്കും.ഊളിയിട്ട മദങ്ങളൊക്കെ കുളിച്ചു കയറുമ്പോൾ എടുത്തുപോരാം നീന്തൽപ്പാടുകൾ ഒഴുക്കിക്കളഞ്ഞ് പുഴ പിന്നെയുമൊഴുകുംമണങ്ങൾ,...

വിചാരണ

രോഷ്നി സ്വപ്നതൂക്കിലേറ്റിയ ദിവസം നഗരത്തിലേക്ക് ആയിരക്കണക്കിന് ചെന്നായകൾ കുതിച്ചു വന്നു ഒഴിഞ്ഞുകിടക്കുന്ന വീടുകളിലേക്കും പൊത്തു കളിലേക്കും മണ്ണിരകളുടെ കുഴിയിലേക്കും അവർ നുഴഞ്ഞുകയറി.നഗരത്തിലെ മനുഷ്യർ പല പല തിരക്കുകളിൽ ആയിരുന്നു ചിലർ ചിലരുടെ ശരീരത്തിന്റെ അളവുകൾ എടുക്കുന്ന തിരക്കിൽജാതി നിറം വംശം എന്നിവ അളന്നെടുത്ത് അവരുടെ ഉടലിൽനിന്ന് അവയവങ്ങൾ വെട്ടിക്കളയുന്ന കളി മക്കളെ പഠിപ്പിക്കുകയായിരുന്നു...

മനസ്സ്

കവിത അനീഷ് പാറമ്പുഴനാൽക്കവലയിൽ നിൽക്കുന്ന ഒരു കുട്ടിയപ്പോലെയാണ് ചിലപ്പോൾ മനസ്സ് ഏത് വഴി എപ്പോൾ ഓടിപോകുമെന്ന് ആർക്ക് പ്രവചിക്കാനാവും ചില്ലകളിൽ നിന്ന് തുഞ്ചത്തേക്ക് വളരെ വേഗം ഓടിക്കയറുന്ന അണ്ണാനെപ്പോലെ വലിയ പ്രയത്നശാലിയുമാണവൻ പിടിവിട്ട് വീഴാറുണ്ട് പലവട്ടം നല്ല തണുപ്പുള്ള രാത്രിയിൽ വിജനമായ ഒരു കമ്പാർട്ട്മെന്റിൽ അപ്പുറത്തും ഇപ്പുറത്തും മുഖത്തോട്ട് നോക്കി...
spot_imgspot_img