Homeകവിതകൾ

കവിതകൾ

ലൗ

കവിതസുകുമാരൻ ചാലിഗദ്ധഅക്ഷരമാലയിലെ ഏകദേശം അക്ഷരങ്ങളെ എന്റെ പേരിനൊപ്പം ചേർത്തെഴുതിയിട്ട് ബെഞ്ചില് മേശയില് മതിലില് കൈയ്യില് നെഞ്ചില് റോഡില് ബുക്കില് ലൗ വരച്ചത് സുരേഷും അജിത്തും കണ്ടു ശാരദയും രശ്മിയും ചിരിച്ചു കവിത മുഖം വീർപ്പിച്ചു ശില്പ ചീത്ത പറഞ്ഞു വിനീതയ്ക്ക് നാണം വന്നു.ആശ വെച്ച ആശയ്ക്ക് ഇപ്പോഴുമുണ്ട് ലൗ ...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

ജുനൈദ് അബൂബക്കറിന്റെ കവിതകള്‍

അവസാന മനുഷ്യന്‍ഇണയില്ലാത്ത അവസാന മനുഷ്യനൊരു പൂവാകും കാറ്റ് അവന്റെ വിത്തുകളെ ഈ ലോകം മുഴുവന്‍ പരത്തും അവനൊരു പൂന്തോട്ടമാകുംചെമ്പകച്ചുവട്ടില്‍നീ+ഞാന്‍ എന്ന് കോമ്പസ് മുനയാല്‍ കോറിയിട്ടതിപ്പോഴും ആരും കാണാതെ തന്റെ പൂക്കളാല്‍ മറച്ച് കാത്തുസൂക്ഷിക്കുന്നുണ്ട് പള്ളിക്കൂടത്തിലെ വയസ്സന്‍ ചെമ്പകംകരിമ്പന്‍മഴയുണക്കിയ തുണികളെ വെയില്‍ തൊടുമ്പോള്‍ തെളിയുന്നു, മഴയുടെ കറുകറുത്ത ഉമ്മക്കറകള്‍മഴആകാശനിറമുള്ള നിന്റെ അടിവസ്ത്രത്തിലൂടെ മേഘമായി...

ട്രോൾ കവിതകൾ – ഭാഗം 16

വിമീഷ് മണിയൂർ മരിച്ചു പോയിരിക്കുന്നുരസകരമായ ഒന്ന് ചരിത്രത്തിൽ സംഭവിച്ചിരിക്കുന്നു. പ്ലാവുള്ള കണ്ടിയിൽ കുഞ്ഞിരാമൻ മരിച്ചു. കുഞ്ഞിരാമന് മുമ്പും പിമ്പും എന്ന് ചരിത്രം രണ്ടായി മുറിഞ്ഞു പോയിരിക്കുന്നു. കുഞ്ഞിരാമൻ്റേത് സുവർണ്ണ കാലഘട്ടം എന്ന് വാർഡ് മെമ്പർ...

ഇടം

കവിതസ്മിത നാഗത്തറഎന്റെ അടുപ്പ് കത്തുമ്പോൾ, എത്രയെത്ര ചിന്തകളാണ് ഞാൻ വേവിച്ചെടുത്തത് ! രുചിയുള്ളതും, രുചിയില്ലാത്തതും. ചിലത് അടിയിൽ പിടിച്ച് കരിഞ്ഞ് കങ്ങൻ മണത്തു. ആരും പെട്ടെന്ന് കയറി വരാത്ത എന്റെ ഇടമായതു കൊണ്ട് തത്കാലം രക്ഷപ്പെട്ടു. രുചിയുള്ളവ മാത്രം വിളമ്പി. അല്ലാത്തവ ആരും കാണാതെ കാടിവെള്ളത്തിലിട്ടു. പ്രതിഷേധം അറിയിക്കാനാവത്തതു കൊണ്ടാവാം പാവം പശു ഒന്നും മിണ്ടാതെ അത് കുടിച്ചു തീർത്തത്.ഇ ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

ഫുൾ ജാർ ആസിഡ് നന്ദികൾ

കവിതബഹിയനന്ദിയുണ്ട് ഒരുവനോടല്ല; ഓരോ ഒരുവനോടും.നിഷേധിച്ചിട്ടും ധിക്കാരം കാട്ടിയിട്ടും അഹങ്കാരിയായിട്ടും ആസിഡിൽ കുതിർന്ന് പൊള്ളിയടരാതെയീ മുഖമിപ്പോഴും ഇങ്ങനെ സുന്ദരമായി തന്നെ അവശേഷിപ്പിച്ചതിന്...കത്തിക്കരിഞ്ഞൊരു വാർത്താ വിഭവമാക്കി നാടുനീളെ വിളമ്പാതെ പോയതിന്...നന്ദിയുണ്ട്, കൗമാരം തുടങ്ങാൻ നേരം പ്രണയമെന്നോതി നിർത്താതെ മുഴക്കിയ സൈക്കിൾ മണിയോടെ പിറകെ കൂടിയ ഓമനത്തമുള്ള മുഖത്തോടു കൂടിയ ഒരുവനോട്... നിഷേധത്തിനൊപ്പം സ്കൂളിൽ കൊടുത്ത പരാതിയിൽ നാടും വീടും വിട്ടോടിപ്പോയി നാളുകളോളം തീ തീറ്റിച്ചു അവൻ. പിന്നെ, പോലീസുകാർ തിരിച്ചു കൊണ്ട്...

ഇവിടെ ഇങ്ങനെ ഒരു കവി ജീവിച്ചിരുന്നു

കവിത ഗോകുൽ കൃഷ്ണൻ.എൻ. വിമരിച്ച കവിയുടെ കവിതകൾ കണ്ടെടുക്കുമ്പോൾ, ചിതലുകളുടെ വാ പകുതിയിൽ നിന്നാണ് വാരിയെടുക്കുക. അപ്പോൾ അതിന് ഒരു ഇങ്ക് ഫില്ലറിന്റെ ഉണങ്ങിയ നീല നിറമായിരിക്കും. അത് മരിച്ച കവികളെ പോലെ മരവിച്ചിരിക്കും.മരിച്ച കവിയുടെ കുഴിമാടങ്ങൾ മാന്തി കടിഞ്ഞൂൽ...

പണിയൻ 

(കവിത)സിജു സി മീന  (പണിയ ഗോത്ര ഭാഷ)കണ്ടം പൂട്ടുവം പോയ അപ്പനെ, കണ്ടത്തിലി ചവുട്ടുത്തരു..! അപ്പന ചോരെയും നീരും കണ്ടം നിറച്ച അപ്പന ചോരയും നീരും കൊണ്ടു നെല്ലും മുളച്ച.. അവരള പള്ളയും നിറഞ്ചഎന്ന പള്ളയും ഒട്ടുത്ത അമ്മന നെഞ്ചും പൊട്ടുത്തഏക്കു...

ഖബർ

കവിത ജാബിർ നൗഷാദ് എന്റെ അനന്തതാവളം ഇവിടെയാവരുതെന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. ഇവിടുത്തെ മൈലാഞ്ചിയിലകൾക്ക് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. മഞ്ചാടിമരങ്ങളുടെ ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്. അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന് എനിക്ക് വേണ്ടി യാസീൻ ഓതുമ്പോൾ നിങ്ങളുടെ (മെയിൽ ഒൺലി) കാലിലോ, ഉറുമ്പുകൾ തുന്നി ചേർത്ത രണ്ടിലകൾ പോലെ ചുരുണ്ട കയ്യിലോ അവർ കടിച്ചുവെന്നിരിക്കും. ആ നോവിലെന്നെക്കുറിച്ചുള്ളയോർമ്മ- മുറിയും. അസ്വസ്ഥരാകും. ദുആ വേഗത്തിലാകും എന്റെ കൂർത്ത...

തൃശൂർപൂരം

കവിതസ്മിതസൈലേഷ്അങ്ങനെ.. നോക്കി നോക്കി നിന്നപ്പോൾ തൃശൂർ പൂരത്തോടെനിക്ക് പാവം തോന്നിഒരു പാലൈസ് പോലും ആരും വാങ്ങി തരാനില്ലാത്ത കുട്ടിയാണ് ഞാനെന്ന് തൃശൂർ പൂരം എന്റെ മുന്നിൽ നിന്ന് വിതുമ്പിഅവന്റെ കണ്ണിൽ ദൈന്യതയുടെ ...

ഉടലിപ്പോളിവിടെ

കവിതശ്രീകുമാർ കരിയാട്വലുതാമൊരുറക്കത്തിൽ നിന്നു പറിച്ചെടുത്തു തലയുടെ വേരുകൾ. വേരിൽ കുരുങ്ങിക്കിടപ്പതുണ്ടൊരു കുതിര. അകലെ മുഴങ്ങും സിംഫണികൾ. അപരിചിതനഗരത്തിലെങ്ങോ നിന്നും പൊന്തി കുതിരയ്ക്കുകൂടെയൊരു ശിരസ്സ്. ഉറക്കത്തിന്റെ ലയങ്ങളെ മായ്ച്ചുമായ്ച്ചുകളവൂ പുലരി. മെത്തയിൽ തിരശ്ചീനനായ് കിടക്കുന്നവനുടെ നഗ്നമാം ഉടലിപ്പോളിവിടെമാത്രം ജീവിക്കും യുവത. മാഞ്ഞു കുതിര, സിംഫണി,...
spot_imgspot_img