Homeകവിതകൾ

കവിതകൾ

കടം

വിഷ്ണു ലതവസന്തം നരച്ചു തുടങ്ങുംമ്പോൾ ഒരു യാത്രയിൽ മറവികളാൽ നാം കണ്ടുമുട്ടിയേക്കുംബോഗിയിലേ തിരക്കിൽ അടുത്ത സ്റ്റോപ്പിറങ്ങേണ്ട യാത്രക്കാരന്റെ സീറ്റിൽ കണ്ണുനട്ടിരിക്കയാൽ മഴയുടുപ്പ് തുന്നിയ തുലാ രാത്രികളൊന്നും ഒർമ്മയെ നനച്ച് കൊള്ളണമെന്നില്ല മാസവസാനം കടം നിറഞ്ഞ കീശയിൽ മറന്നു...

പെരുന്നാൾ മൈതാനം

റോബിൻ എഴുത്തുപുരതീർന്നുപോയേക്കാവുന്ന കളിപ്പാട്ടങ്ങളുള്ള പെരുന്നാൾ മൈതാനത്തിൽനൂലുപൊട്ടി ഇരുട്ടിലേയ്ക്കുയരുന്ന മർദ്ദംകുറഞ്ഞ ഗോളങ്ങളായ്എപ്പഴോ കേടുപറ്റി നിലയ്ക്കുന്ന വിലകുറഞ്ഞ പാട്ടുപെട്ടിയുടെ ഇമ്പങ്ങളായ്വർണ്ണവൃത്തങ്ങൾക്കിടയിൽ പാകപ്പെടാൻ ഭ്രമിക്കുന്ന കരിവളകളായ്കാഞ്ചിവലിക്കാതെ പൊട്ടുന്ന ഒളിപ്പോരൊരുക്കത്തിനുള്ള പൊട്ടാസു തോക്കുകളായ്...തീർന്നു പോയേക്കാവുന്ന ചിലനേരങ്ങളിൽ തനിച്ചങ്ങനെ നമ്മൾ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

ട്രോൾ കവിതകൾ – ഭാഗം 29

വിമീഷ് മണിയൂർ ബസ്റ്റാൻ്റ്മഴ പെയ്തപ്പോൾ നഗരം ഒഴുകിപ്പോയി. ആളുകൾ പിന്നാലെ പാഞ്ഞ് വീടുകളും പീടികകളും ഷോപ്പിങ്ങ് മോളുകളും എടുത്ത് പുറത്തേക്കോടി. ഒരു യാചകൻ പൈസ ഉണ്ടായിട്ടും അയാളെ കയറ്റാതിരുന്ന ഹോട്ടൽ നീന്തി പിടിച്ച് ഉണക്കി....

തുടർച്ച

ആർദ്ര എം.പിപത്തോ നാൽപതോ വർഷങ്ങൾക്കു മുൻപ് മാത്രമായിരുന്നു എന്റെ അമ്മയുടെ യൗവനം. ഏതോ ഒരാർത്തവനുരയലിൽ വെമ്പിട്ടു പോയ പ്രണയം അതിനും മുൻപായിരുന്നു.പുസ്തകത്തിനിടയിൽ പെൻസിലുകൊണ്ടും പുസ്തകച്ചട്ടയുടെ മറവിൽ അതീവരഹസ്യമായും അമ്മയൊളിപ്പിച്ച ഭ്രാന്തൻ നോവ് ആരോടും ചോദിക്കാതെ ഒരിടുട്ടിൽ പുറത്ത് ചാടിക്കളഞ്ഞു.ഇഞ്ചയും പെണ്ണും ചതച്ചു...

ജീവിച്ചവരോ മരിച്ചവരോ അല്ലാത്ത ചിലര്‍

(കവിത) രാജന്‍ സി എച്ച്1 ഇന്നലെ ഞാന്‍ രാമേട്ടനെ വഴിയില്‍ കണ്ടു. അങ്ങാടിയില്‍ നിന്ന് പച്ചക്കറി വാങ്ങി വരികയാണ്. എത്ര കാലമായി രാമേട്ടന്‍ ഇല്ലാതായിട്ടെന്ന് ഓര്‍ത്തതേയില്ല. ലോട്ടറിയെടുത്തില്ലേയെന്നു ചോദിച്ചു. അതില്ലാതെ രാമേട്ടനില്ല. എത്ര കാലമായി രാമേട്ടന്‍ ലോട്ടറിയെടുക്കുന്നു. ചിലപ്പോഴൊക്കെ അഞ്ഞൂറോ ആയിരമോ അടിക്കും. അതുമതി രാമേട്ടന് പ്രതീക്ഷയായി. ഒരിക്കല്‍...

1976 മാർച്ച് 1

സുജിത്ത് താമരശ്ശേരിനിയമം ആത്മഹത്യ ചെയ്ത രാത്രിയിലാണ് എന്റെ കവിത പൂർത്തിയായത്.പിറവിയെടുക്കുവോളം വെടിയേറ്റു വീണെങ്കിലും എന്റെ കവിതയ്ക്ക് ജീവൻ ഉണ്ടായിരുന്നുരക്തം പുരണ്ട എന്റെ കവിതയ്ക്ക് നിലവിളിക്കാൻ കൂട്ട് അക്ഷരങ്ങളായിരുന്നുവലിച്ചുകീറി ചുരുട്ടിയെറിയാൻ കൊതിച്ച കാക്കിയ്ക്ക് എന്റെ കവിത വർഗ്ഗ പോരാളിയായിരുന്നുഉരുട്ടിയയെടുത്തപ്പോഴും കാൽവെള്ളയിൽ ലാത്തി അടിച്ചമർത്തിയപ്പോഴും എന്റെ കവിത അതിജീവനത്തിന്റെ കരുത്തുതേടുകയായിരുന്നുസൂചിമുന ആഴ്ന്നിറക്കിയപ്പോഴും രോമം പറിച്ചെടുത്തപ്പോഴും എന്റെ കവിത ആദിപോരാട്ടത്തിന്റെ ഓര്മയിലായിരുന്നുസിമെന്റ് ചുമരിന്റെ ഭിത്തിയിൽ എന്റെ കവിത രകതം തുപ്പിയപ്പോൾ പൊഴിഞ്ഞ പല്ലുകൾ നിലത്തുനിന്നു മഹാത്മാവിനെ...

തത്വമസി

മനീഷ് നരണിപ്പുഴഅന്ന് വല്ലാത്തൊരരാജകത്വത്തിലേക്ക് പറിച്ചെറിയപ്പെടുംനിശ്ചയിച്ചു വെച്ച യാത്രാവഴികളെല്ലാം മറ്റാരാലോ മാറ്റി വരക്കപ്പെടുംയുദ്ധത്തിൽ തോറ്റ രാജാവിനെ പോലെ എല്ലാമറിഞ്ഞിട്ടും തീരുമാനങ്ങളെടുക്കാനാവാതെ ഉഴറും എവിടേക്കോ കാടുകയറി ഏതോ ബോധി വൃക്ഷ തണലിൽ ശാന്തനാവാൻ ശ്രമിക്കും അടിച്ചടിച്ചു കൊല്ലാറാക്കിയ പാമ്പിനെ കളിയാക്കുന്ന ഉയിർ പോലെ പ്രണയം പിന്നെയും ഞെളിപിരി കൊള്ളുംഅപ്പോഴും ഉള്ളമൊരശ്വം കണക്കെ തോൽക്കാനാവാതെ നിന്നിലേക്ക്...

എത്ര പെട്ടെന്നാണ് പൂക്കളെല്ലാം നിറം മാറുന്നത്

കവിത വിബിൻ ചാലിയപ്പുറംതുമ്പ് കരിഞ്ഞ പാറ്റച്ചിറകിനുള്ളിലൂടെ ഉറുമ്പ് ആകാശം നോക്കി.രാത്രി ശക്തമായി മഴ പെയ്തിട്ടും രാവിലെത്തന്നെ എന്താണിത്ര ചൂടെന്നോർത്തു. മഴ മാത്രമല്ലല്ലോ കൂടിനുള്ളിലേക്ക് കേൾക്കാൻ പാകത്തിന് നിലവിളികൾ, വെടിയൊച്ചകൾ, ചില്ലുജനാലകൾ പൊട്ടിയുടയുന്നത്, എല്ലാം ഉണ്ടായിരുന്നല്ലോ...

ഇഞ്ചുറി ടൈം

കവിത ജിപ്സ പുതുപ്പണ൦അരക്ഷിതരായ ഞങ്ങളാൽ സുരക്ഷിതനാക്കപ്പെടുന്ന ദൈവമേ അവസരങ്ങളുടെ ധാരാളിത്തത്താൽ നിങ്ങളൊരു ദൈവം തന്നെയെന്ന് കരുതിപ്പോവുന്നു..അനാഥത്വത്തെ കൂട്ടിയിട്ട് കത്തിക്കുന്ന മുറ്റമുണ്ട് ഞങ്ങളുടെ വീടുകൾക്ക്.തോറ്റവരുടെ പർണശാലകൾക്ക്  തീ പിടിക്കുന്നു ഞങ്ങളത്യുച്ചത്തിൽ കരയുന്നു. തീവെളിച്ചത്തിലുടലിൽ പറ്റിയ  പോളിസ്റ്റർ ഉടുപ്പു പോലെ അപ്പോഴുമഴിയാത്ത ഞങ്ങളുടെ പൊള്ളുന്ന ഭക്തിയിൽ നിങ്ങളുടെ ആനന്ദം.പെൺകുട്ടിക്ക് തീ പിടിക്കും മുൻപ് ഇറങ്ങിയോടാവുന്നതേയുള്ളൂ.വഴിയിലെവിടെയോ കാൽ തടഞ്ഞ്  വീഴണമെന്നു...

എഴുത്തുമുറിയിലെ മരണവും കല്പറ്റ നാരായണന്റെ സമയപ്രഭുവും*

(കവിത) അജിത് പ്രസാദ് ഉമയനല്ലൂർഎഴുത്തുമുറിയിലെ അടുക്കുതെറ്റിയ പുസ്തകങ്ങളിൽ നിന്നും പുറപ്പെട്ടു വരുന്നുണ്ട് ചതുരാകൃതിയിലുള്ള അസാധാരണമായൊരു വെളിച്ചം.ചുമരിനു കീഴെയായി എഴുത്തുമേശയുടെ കാലിളകിയാടിയതിന്റെ നരച്ചപാടുകൾ. മേശയ്ക്കു മുകളിലായി മറിഞ്ഞുകിടക്കുന്ന ധ്യാനബുദ്ധനും കല്പറ്റനാരായണൻ മാഷിന്റെ 'സമയപ്രഭു'വും. (ധ്യാനബുദ്ധന്റെ ശിരസ്സിൽ തലോടലിന്റെ പാടുകൾ )സമയപ്രഭുവിലെ വായിച്ച് അവശേഷിപ്പിച്ച പേജ് അരികുമടക്കിക്കൊണ്ട് അടയാളം വച്ചിരിക്കുന്നു. മടക്കിവച്ച പേജിലെ അവസാനത്തെ വരിയിൽ അഴുക്കുപുരണ്ട ഒരു വിരലടയാളവും!അക്ഷമ കൂടെക്കൂട്ടിയിരുന്ന അയാളെ അവസാന നിമിഷങ്ങളിൽ സമയപ്രഭുവായിരുന്നിരിക്കണം നയിച്ചുകൊണ്ടിരുന്നത്.- യാതൊരുവിധ ധൃതിയുമില്ലാതെ സൗമ്യതയോടെ അവസാനത്തെ...
spot_imgspot_img